മച്ചിനടുക്കം
ഹരിത രാഷ്ട്രീയവും അനുസ്മരണ കുറിപ്പുകളും
2023, ഡിസംബർ 13, ബുധനാഴ്ച
അർത്ഥ രഹിതമായ മനുഷ്യാവകാശ ദിനം
ഡിസംബർ 10; ലോക മനുഷ്യാവകാശ ദിനം.”എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. 2023 ഡിസംബർ 10 ന് ലോകം മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാൻ പോകുമ്പോൾ ഈ ദിവസത്തിൻ്റെ പ്രസക്തി അനുദിനം വർദ്ധിക്കുകയാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷം 1945ലാണ് ഐക്യരാഷ്ട്ര സഭ നിലവിൽ വരുന്നത്. അതിന് ശേഷം ഏകദേശം മൂന്ന് വർഷങ്ങൾ പിന്നിട്ടപ്പോൾ മുപ്പത് ആർട്ടിക്കിൾ ഉൾപ്പെടുന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നു. ഇന്ന് ഒട്ടേറെ ഉടമ്പടികളിലും കരാറുകളിലും മനുഷ്യാവകാശത്തെ കുറിച്ച് പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും
ജലരേഖകളായി മാറുന്ന കാഴ്ചയാണ് ലോകമെമ്പാടും ദൃശ്യമാകുന്നത്
ഇസ്രയേൽ ഗാസയിൽ നടത്തി കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ രണ്ട് മാസങ്ങൾക്കിപ്പുറം 16248 പേർ കൊല്ലപ്പെട്ടതായിട്ടാണ് വാർത്തകൾ വരുന്നത്
ഇതിൽ ഏഴായിരത്തിലധികം കുട്ടികളാണെന്നതും ക്രൂരതയുടെ ആഴം വർദ്ധിപ്പിക്കുകയാണ് കൂടാതെ അയ്യായിരത്തിനടുത്ത് സ്ത്രീകളും ഉൾപ്പെടുന്നു എന്നുള്ളത് വിങ്ങലോട് കൂടി മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ
കാണാതായവരും പരിക്കേറ്റവരും കൂടി അര ലക്ഷത്തോളം വരും എന്നു കൂടി അറിയുമ്പോൾ ഈ ക്രൂരതയ്ക്ക് ചരിത്രത്തിൽ സമാനതകളില്ലയെന്ന സത്യമാണ് തിരിച്ചറിയപ്പെടുന്നത്
ഇതിനിടയിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പ്രസ്തുത ദിവസങ്ങളിലും ആക്രമണത്തിന് കുറവുണ്ടായില്ല എന്നതാണനുഭവം
യു.എൻ. ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ട റസ് നിരന്തരം യുദ്ധവിരാമത്തിനായി അഭ്യർത്ഥിക്കുന്നുവെങ്കിലും എല്ലാം നിഷകരുണം തള്ളിക്കളയുന്ന ഇസ്രയേൽ നിലപാടിന് മുമ്പിൽ പകച്ച് നിൽക്കാൻ മാത്രമേ ലോകത്തിന് സാധിക്കുന്നുള്ളൂ എന്നത് സങ്കടകരമാണ്
ലോകത്ത് എന്നും പീഡിതർക്കായി വാദിച്ചിരുന്ന ഇന്ത്യ പൂർണ്ണമായും ഇസ്രയേൽ അനുകൂല നിലപാടിലേക്ക് മാറിയെന്നതും അത്ഭുതപ്പെടുത്തുന്നതാണ് ആരാണ് മനുഷ്യാവകാശം ഉറപ്പു വരുത്തുക അക്ഷരാർത്ഥത്തിൽ നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്
ജീവിക്കാനുള്ള അവകാശം പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും ,വിശ്വാസ സ്വാതന്ത്ര്യവുമൊക്കെ വിലമതിക്കപ്പെടേണ്ടതാണെങ്കിലും എല്ലാം ഹനിക്കപ്പെടുന്ന കാഴ്ചയാണ് കണ്ട് കൊണ്ടിരിക്കുന്നത്
ഇന്ത്യയിലേക്ക് വരുമ്പോൾ. തൃണമൂൽ കോൺഗ്രസ്സ് എം.പി മഹുവ മൊയ്ത്രയുടെ ലോകസഭാംഗത്വം റദ്ദ് ചെയ്യപ്പെട്ടതടക്കമുള്ള വിഷയങ്ങൾ മനുഷ്യാവകാശ ലംഘനത്തിൻ്റെ പരിധിയിൽ എണ്ണാവുന്നതാണ്
ദിവസങ്ങൾക്ക് മുമ്പ് തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 35 ശതമാനം മുസ്ലിം വോട്ടുകളുള്ള ഹവ്വ മഹൽ നിയമസഭാ മണ്ഡലത്തിൽ നിന്നും ആയിരത്തിൽ താഴെ വോട്ടുകൾക്ക് വിജയിച്ച ബാലു മകുന്ദ് ആചാര്യ എന്ന യോഗിക്ക് പഠിക്കുന്ന സന്യാസി നേതാവ് ഫലപ്രഖ്യാപനം വന്നയുടൻ മണ്ഡലത്തിലെത്തിയത് വോട്ടർമാർക്ക് നന്ദി പറയാനായിരുന്നില്ല മറിച്ച് വാഹനത്തിൽ ഗദയുമായി മുസ്ലിം കച്ചവടക്കാരെ ഭീഷണിപ്പെടുത്തി കടകളട പിക്കാനായിരുന്നുവെന്നതും ചേർത്ത്
വായിക്കപ്പെടേണ്ടതാണ്
സംഭവം വിവാദമായപ്പോൾ ഇറച്ചികടകൾ തെരുവ് പട്ടികളുടെ വ്യാപനത്തിന് കാരണമാകുന്നുവെന്ന ന്യായീകരണവും
മൊത്തത്തിൽ അർത്ഥമില്ലാതാവുന്ന അവസ്ഥയാണ് മനുഷ്യാവകാശ ദിനത്തിന്ന്
മുസ്തഫ മച്ചിനടുക്കം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ