2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

ടി എ ഇബ്രായിൻച്ച


അഭിവക്ത കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രെസിഡന്റും കാസറഗോഡ് മണ്ഡലം എം.ൽ.എ. യുമായിരുന്ന ടി എ ഇബ്രാഹിം സാഹിബ് ഓർമ്മയായിട്ട് ഇന്നേക്ക് മുപ്പത്തിയെട്ടു വര്ഷം *********************** ടി എ ഇബ്രായിൻച്ച
യെ ഓർക്കുമ്പോൾ
*****************************
******************************
കാസറഗോഡ് മുന് എം എൽ എ ടി എ ഇബ്രാഹിം സാഹിബ്‌ ഓർമ്മയായിട്ടു ഓഗസ്റ്റ്‌ പത്തിന് 38 വര്ഷം പിന്നിടുന്നു
കുറഞ്ഞ കാലമേ അദ്ദേഹത്തിനു നിയമസഭാഗം ആവാൻ സാധിച്ചുള്ളൂ എങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സമൂഹം ഇന്നും ഒര്ക്കുകയാണ് മണ്ഡലത്തിന്റെ വികസന കാര്യങ്ങൾ സഭയിൽ ഉന്നയിക്കാൻ കിട്ടിയ അവസരങ്ങൾ അദ്ദേഹം ശരിക്കും വിനിയോഗിച്ചു
പാർട്ടി നേതാവെന്ന നിലയിലും ഏവരുടെയും ഇഷ്ട ഭാജനമായിരുന്നു പ്രിയപ്പെട്ട ഇബ്രാഹിംച്ച..
പട്ടാള ചിട്ടയോടെ സംഘടന രംഗത്തും ക്ര്യത്യ നിഷ്ഠ പാലിച്ച നേതാവായിരുന്നു ടി എ ഇബ്രാഹിം സാഹിബ്‌
ജനനം...1923
പിതാവ് ,,അബ്ദുല്‍ കാദര്‍
....കാസര്‍ക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌
കാസര്‍ക്കോട് മുനിസിപൽ കൌണ്‍സിലര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍
കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ തുടങ്ങിയ
പദവികൾ വഹിച്ച അദ്ദേഹം ഇന്ത്യന്‍ നേവിയില്‍ 1940 മുതല്‍ 1944 വരെ സേവനം അനുഷ്ടിച്ചു
അഞ്ചാം നിയമ സഭയില്‍ (1977 )കാസര്‍ക്കോട് നിന്നും അഖിലേന്ത്യ മുസ്ലിം ലീഗിലെ ബി എം അബ്ദുരഹിമാനെ 6783 വോട്ടിനു പരാജയപ്പെടുത്തി കൊണ്ടാണ് ഇബ്രാഹിം സാഹിബ്‌ നിയമ സഭയിൽ
എത്തിയത് തൊട്ടടുത്ത വര്ഷം ഓഗസ്റ്റ്‌ ..10 നു ആ
മാന്യദേഹം ഇഹലോകവാസം വെടിഞ്ഞു തെക്കൻ കാനറ ജില്ലയിൽ
മുസ്ലിം ലീഗിന് വേരോട്ടം നൽകുന്നതിൽ അക്ഷീണം യത്നിച്ച ടി എ ഇബ്രാഹിം സാഹിബ്‌ ഏറെ വായിക്കുകയും ടി ഉബൈദ് സഹിബിനോപ്പം സാംസ്‌കാരിക രംഗത്ത്
പ്രവര്ത്തിച്ച വ്യക്തിത്വം കൂടി
ആയിരുന്നു കാസറഗോഡ് മുനിസിപൽ
ചെയർമാൻ ടി ഇ അബ്ദുല്ല സാഹിബ്‌ അദ്ധേഹത്തിന്റെ പുത്രനാണ്
സി ടി അഹമ്മദലി സാഹിബ്‌
അടക്കം പല പ്രമുഖരും
രാഷ്ട്രീയ ഗുരുവായി കണ്ട മാത്രക യോഗ്യനായ രാഷ്ട്രീയ നേതാവാണ്‌ ടി എ
കാസര്ഗോട്ടെ മുസ്ലിം ലീഗിന്റെ നേതൃനിരയിൽ പ്രാപ്തമായ ഒരു തലമുറയെ
തന്നെ വളർത്തിക്കൊണ്ടു വന്ന ദീർഘ വീക്ഷണമുള്ള നേതാവായിരുന്നു ടി എ
വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തകർക്ക് എന്നും
നിർദേശവും ഉപദേശവും
മികച്ച പിന്തുണയും നൽകിയ മാർഗദർശിയായിരുന്നു ഇബ്രാഹിം സാഹിബ്
സൗഹ്റ്ടത്തിനു വലിയ വില കല്പിച്ച നേതാവായിരുന്നു ടി എ ഇബ്രാഹിം സാഹിബ്
കോഴിക്കോട് എത്തിയാൽ പി എം അബൂബക്കർ സാഹിബിന്റെ വീട്ടിലെ നിത്യ സന്ദർശകൻ ആയിരുന്നു അദ്ദേഹം എന്നത് വാർത്തയല്ല
പക്ഷെ ഇരുവരും വഴിപിരിഞ്ഞ മുസ്ലിം ലീഗിന്റെ ഇരു പക്ഷത്തായി നിലയുറപ്പിച്ച കാലത്തായിരുന്നു ഈ സന്ദർശനം എന്നിടത്താണ് അതിന്റെ പ്രസക്തിയും മഹത്വവും നിലകൊള്ളുന്നത്
അവികസിത കാസരഗോടിന്റെ വികസന സ്വപ്‌നങ്ങൾ എന്നും അദ്ധേഹത്തിന്റെ മനസ്സിൽ കൊണ്ട് നടന്നിരുന്നു
മരണ ശയ്യയിൽ തന്നെ കാണാനെത്തുന്ന മന്ത്രിക്കു നല്കാൻ കാസരഗോടിന്റെl വികസനവുമായി ബന്ധപ്പെട്ടൊരു നിവേദനം തന്റെ തലയിണക്കടിയിൽ സൂക്ഷിച്ചു വച്ച് കൊണ്ടാണ് അദ്ദേഹം മരണം പൂകിയത്
സ്ഥാപിത താല്പര്യങ്ങൾ ആദര്ശത്തിനും മേലെ
വിരാജിക്കുന്ന വർത്തമാന കാല രാഷ്‌ട്രീയത്തിൽ ടി എ ഇബ്രാഹിം സാഹിബിന്റെ സ്മരണകൾക്ക് പ്രസക്തി വർദ്ധിക്കുന്നു
മുസ്തഫ മച്ചിനടുക്കം