2017, മാർച്ച് 7, ചൊവ്വാഴ്ച

സിറാജ് എ മില്ലത്ത് സമദ് സാഹിബ്




കേരളത്തിന്  പുറത്ത് മുസ്ലിം ലീഗിച്ച്   ഒരു പാട് 
നേതാക്കളെ      സമ്മാനിച  സംസ്ഥാനമാണ്   തമിൾ നാട്
 
ഖായിദെ മില്ലത്ത് , എ.കെ.റിഫായി, എസ്.എ ഖാജാ  മൊയ്തീൻ   ,എ.കെ.എ. അബ്ദുൾ സമദ്
തുടങ്ങിയവർ   രാജ്യസഭാംഗങ്ങളായും

എ.കെ.എ. അബ്ദുൾ സമദ്
എസ്.എം മുഹമ്മദ് ശരീഫ്
കാദർ മൊയ്തീൻ , എം അബ്ദുൾ റഹ്മാൻ   തുടങ്ങി ലോക്സഭാംഗങ്ങളും   നിരവധി എം.എൽ.എ
മാരും    തമിൾ നാട്ടിൽ   നിന്നുണ്ടായിട്ടുണ്ട്

തമിൾനാട്    മുസ്ലിം ലീഗിലെ  സി.എച്ച്   എന്ന് പറയാവുന്ന    ഒരു നേതാവായിരുന്നു    എ.കെ.എ   അബ്ദുൾ സമദ് സാഹിബ്

1980   മുതൽ 84 വരെയും
1989 മുതൽ   91 വരെയും
ലോകസഭയിലും (വെല്ലൂർ)
1964 മുതൽ 1976 വരെ  രാജ്യസഭയിലും    അംഗമായ   അദ്ദേഹം 1984 മുതൽ 88 വരെ ട്രിപ്ളിക്കേൻ   മണ്ഡലത്തിൽ    നിന്നും എം  .എൽ എ യുമായിട്ടുണ്ട്

അല്ലാമ   അബ്ദുൾ ഹമീദ്   ബാവവിയുടെ   പുത്രനായി പോണ്ടിച്ചേരിയിലെ     കരക്കാൽ   എന്ന   സ്ഥലത്ത്   1926 നവംബർ 4നായിരുന്നു   അദ്ദേഹത്തിന്റെ  ജനനം

മത സാഹിത്യ രംഗത്തൊക്കെ മികച്ച സംഭാവന അർപ്പിച്ച സമദ് സാഹിബ്    നിരവധി ഗ്രന്ധങ്ങൾ    രചിച്ചിട്ടുണ്ട്

മുഹമ്മദ് നബി (സ) യുടെ ജീവചരിത്രം .വിശുദ്ധ  ഖുർ ആൻ   പരിചയപ്പെടുത്തൽ തുടങ്ങിയവ       പ്രസിദ്ധമാണ്
  
കൂടാതെ ഹജ് യാത്രയുടെ മധുര സ്മരണ അയവിറക്കുന്ന   കൃതിയും രചിച്ചിട്ടുണ്ട്

തമിഴ്നാട്   മുസ്ലിം ലീഗ്  മുഖപത്രമായ   മണി ചുഡർ
പത്രത്തിന്റെ     സ്ഥാപക എഡിറ്ററും ,ക്രസന്റ് ഇംഗ്ലീഷ് വാരിക  പബ്ലിഷറുമായിരുന്നു
  
അലിഗർ മുസ്ലിം യൂനിവേർസിറ്റി  കോർട്ട് മെമ്പറായും ,മദ്രാസ് ,അണ്ണാമലൈ സർവ്വകലാശാല    സെനറ്റ് മെമ്പർ  വിവിധ വിദ്യാഭ്യാസ   സ്ഥാപന മാനേജ്മെന്റ്   കമ്മിറ്റികളിലൊക്കെ പ്രവർത്തിച്ച   അദ്ദേഹം
സൗത്ത് ഇന്ത്യാ മുസ്ലിം എജുക്കേഷൻ  പ്രസിഡന്റും    സംഘാടകനും   ആയിരുന്നു

വിവിധ  പാർലിമെന്ററി നിയമസഭാ സമിതികളിലൊക്കെ   അംഗമായ   അദ്ദേഹം മികച്ച  സാമാജികനും   ആയിരുന്നു

ഖായിദെ മില്ലത്തിന്റെ   അടുത്ത    അനുയായി   ആയിരുന്ന   അദ്ദേഹം
ഇബ്രാഹിം സുലൈമാൻ സേട്ട് ,ജി. എം, ബനാത്ത് വാല  , എന്നിവരോടെപ്പം
ലോകസഭയിൽ    ന്യൂനപക്ഷ         അവകാശ പോരാട്ടങ്ങളിൽ    മികച്ച പിന്തുണ    നൽകി

ഉറച്ചു    സമുദായ സ്നേഹിയാകുമ്പോൾ    തന്നെ    മത സൗഹാർദ്ദവും മതേതരത്വവും   ഉറക്കെ പിടിച്ച    നേതാവ് കൂടിയായിരുന്നു     സമദ് സാഹിബ്

തമിഴ്നാട്         മുസ്ലിം ലീഗ്  അദ്ധ്യക്ഷനായിരുന്ന  അദ്ദേഹം    1994 മുതൽ മരണം        വരെ  അഖിലേന്ത്യാ   ജനറൽ സെക്രട്ടറിയായിരുന്നു

1998 ൽ     ചെന്നൈയിൽനടന്ന   സുവർണ്ണ ജൂബിലി   സമ്മേളനത്തിന്റെ   മുഖ്യ സംഘാടകനായിരുന്ന   സമദ്   സാഹിബ്   മുസ്ലിം ലീഗ്     ചരിത്രത്തിൽ   എക്കാലവും   സ്മരിക്കപ്പെടുന്ന    നേതാവാണ്      1999  ഏപ്രിൽ 11നു  ചെന്നൈയിൽ  വെച്ചാരി രു ന്നു  മരണം

ഭാര്യ  നർഗീസ്    ഫാത്തിമ മുസാഫർ   അടക്കം  പുത്രിമാരും  രണ്ട്   ആൺമക്കളുമുണ്ട്




മുസ്തഫ മച്ചിനടുക്കം

2017, മാർച്ച് 5, ഞായറാഴ്‌ച

ഖായി ദെ മില്ലത്ത് മുതൽ മുനീ റെ മില്ലത്ത് വരെ


ഖായിദെ   മില്ലത്തിൽ  നിന്ന്    മുനീറെ  മില്ലത്ത് വരെ

മുസ്തഫ മച്ചിനടുക്കം





മദിരാശിയിലെ    രാജാജി ഹാളിൽ   ഉദയം   ചെയ്ത   
ദയാ ' മൻസിലിലെ   ചൂടിക്കട്ടിലിലിരുന്ന്      ഒരു സമൂഹത്തിന്റെ      ഭാവി   ഭാഗധേയം     എന്തായിരിക്കണമെന്ന്   ദീർഘ ദർശനം   നടത്തിയ
നരച്ച  താടിരോമക്കാരൻ 
സ്ഫടിക സമാനമായ    ജീവിത വിശുദ്ധിയിലൂടെ   ഇന്ത്യൻ   രാഷ്ടീയത്തിലെ   അത്ഭുത  പ്രതിഭാസം   ഖായിദെ മില്ലത്ത്   മുഹമ്മദ് ഇസ്മായിൽ   സാഹിബി ലൂടെ  സ്ഥാപിതമായ   ഇന്ത്യൻ    യൂണിയൻ   മുസ്ലിം ലീഗ് മാർച്ച്  10 ന്  69 വർഷം   പൂർത്തീകരിക്കുന്നു
രൂപീകരണം   മുതൽ   1972  ഏപ്രിൽ  നാലിന്റെ അന്ത്യയാമത്തിൽ   അഞ്ചിന്റെ     പുലർകാലത്തിനു  മുമ്പേ  അന്ത്യയാത്ര   തിരിക്കും വരെ    മുസ്ലിം ലീഗിന്റെ   അദ്ധ്യക്ഷനായിരുന്നു    ഖായി ദെ    മില്ലത്ത്
ഇന്ത്യൻ   ഭരണ ഘടനാ നിർമ്മാണ സഭയിലും    രാജ്യസഭയിലും ലോക്സഭയിലും   അംഗമായി കൊണ്ട്   പ്രവർത്തിച്ചു.
അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ  കേരളത്തിനു  പുറമേ   പശ്ചിമ ബംഗാളിലും ലീഗ് അധികാരപങ്കാളിത്തം വഹിക്കുകയും  തമിൾനാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ  നിന്ന്   എം എൽ എ മാരും എം.പിമാരും   പാർട്ടിക്കുണ്ടായി
അദ്ദേഹത്തിന് ' ശേഷം കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന    സയ്യിദ്  അബദുറഹ്മാൻ ബാഫഖി തങ്ങൾ ദേശീയ അധ്യക്ഷനായി    പക്ഷേ
കേവലം   ഒമ്പത്  മാസത്തോളം മാത്രമേ അദ്ദേഹത്തിന്   ആ പദവിയിലിരിക്കാൻ സാധിച്ചുള്ളൂ 1973  ജനുവരി 19 നു മക്കയിൽ വെച്ചായിരുന്നു ആ   മഹാൻറ്റെ അന്ത്യം
പിന്നീട്  ദേശീയ  പ്രസിഡന്റായി  വന്നത്   ഇബ്രാഹിം   സുലൈമാൻ
സേട്ട്  സാഹിബായിരുന്നു
ഗുജറാത്തിലെ കച്ച് മേമൻ വിഭാഗത്തിൽ പെട്ട അദ്ദേഹം ജന്മം കൊണ്ട്  കർണ്ണാടകക്കാരനും   കർമ്മം കൊണ്ട്  കേരളീയനുമായിരുന്നു  തലശേരിക്കാരിയായിരുന്നു
അദ്ദേഹത്തിന്റെ മാതാവ്
മട്ടാഞ്ചേരിയിൽ    നിന്നും വിവാഹം      കഴിച്ച്    എറണാകുളത്ത്     സ്ഥിരതാമസമാക്കിയ  അദ്ദേഹം   ജില്ലാ   ലീഗ്
പ്രസിഡന്റ്         സംസ്ഥാന   വൈസ്   പ്രസിഡന്റ്     ദേശീയ  സെക്രട്ടറി   എന്നീ   പദവികൾ കൂടി  വഹിക്കുകയുണ്ടായി     രാജ്യാസഭയിലും ദീർഘകാലം ലോകസഭയിലും അംഗമായ
അദ്ദേഹം   1994 ഫെബ്രുവരി ആറാം തിയ്യതി വരെ     ദേശീയ പ്രസിഡന്റ്    സ്ഥാനത്ത്   തുടർന്നു
നിരവധി   ന്യൂനപക്ഷ വിഷയങ്ങളിൽ   ധീരമായി
ശബ്ദിച്ച      അദേഹം  പിന്നീട്   ഐ എൻ.എൽ
എന്ന   പാർട്ടിയുണ്ടാക്കി 2005 ഏപ്രിൽ 27 നു മരണപ്പെടുന്നത്    വരെ അതിന്റെ പ്രസിഡന്റായിരുന്നു   
1994 ൽ ഗുലാം മഹമൂദ് ബനാത്ത്    വാല  ദേശീയ
അദ്ധ്യക്ഷനായി  2008 ജൂൺ   25  ന്  മരണപ്പെടുന്നത്   ആ സ്ഥാനത്ത്    തുടർന്നു
 
മഹാരാഷ്ട്ര      സ്വദേശിയായ   ബനാത്ത് വാല  സാഹിബ്   ഇന്ത്യ  കണ്ട     മികച്ച   പാർലമെന്ററിയനും  ന്യൂനപക്ഷങ്ങളുടെ   മുന്നണി  പോരാളിയുമായിരുന്നു    ബോംബെ        കോർപറേഷനിലും   ഉമർ ഖാദിയിൽ    നിന്നും   രണ്ട്
വട്ടം    ജയിച്ച്   മഹാരാഷ്ട്ര എം.എൽ.എ യുമായി
മഹാരാഷ്ട്ര    സംസ്ഥാന  സെക്രട്ടറിയും      പ്രസിഡന്റുമായ    അദ്ദേഹം   1977 ൽ  ദേശീയ  ജന:സെക്രട്ടറിയാവുകയും
എഴ്   തവണ   പൊന്നാനിയിൽ     നിന്ന് ലോകസഭയിൽ    എത്തുകയും  ചെയ്തു
മുസ്ലിം സ്ത്രീ ജീവനാംശ ബിൽ അടക്കം   നിരവധി ബില്ലുകൾ     ലോകസഭയിൽ   അവതരിപ്പിച്ച   അദേഹം
പാർടിക്ക്     നഷ്ട പ്രതാപം വീണ്ടെടുക്കാൻ    എറെ   ശ്രമം  നടത്തി  '     ചെന്നൈയിൽ    മുസ്ലിം ലീഗ്    അറുപതാം   വാർഷിക  മഹാ  സമ്മേള ന ത്തിന്റെ       ചടങ്ങിൽ സംബന്ധിച്ചതിന്റെ    പിറ്റേ ദിവസമാണ്      അദ്ദേഹം
മരണപ്പെടുന്നത്
ബനാത്ത് വാല സാഹിബിന്റെ  മരണ ശേഷം  ഇ.അഹമ്മദ് സാഹിബ്   ദേശീയ പ്രസിഡന്റ്   ആയി
സംസ്ഥാന     എം.എസ്.എഫ്   ൻറ്റെ    ആദ്യ  ജന:സെക്രട്ടറിയായ
അഹമ്മദ്   സാഹിബ്   എം. എൽ  എ   മന്ത്രി  എന്നീ  നിലകളിലോക്കെ സംസ്ഥാന  രാഷ്ട്രീയത്തിൽ ശോഭിക്കുകയും     
പിന്നീട്  ലോക്സഭാംഗമായ തോടെ   ദേശീയ   രാഷട്രീയത്തിലെത്തുകയും
മുസ്ലിം ലീഗി ന്റെ   ആദ്യ കേന്ദ്രമന്ത്രിയാവുകയം ചെയ്തു
മുസ്ലിം ലീഗ്  സംസ്ഥാന ജന.. സെക്രട്ടറി ദേശീയ സെക്രട്ടറി ,ജന സെക്രട്ടറി
എന്നീ   പദവികൾ വഹിച്ച ശേഷമാണദ്ദേഹം   ദേശിയ   അദ്ധ്യക്ഷനാവുന്നത്
വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ രാഷ്ട്രീയത്തെ കൂടെ കൊണ്ടുനടന്ന അഹമ്മദ് എന്ന മലയാളി മുസ്ലീം ലീഗിന്‍റെ അഞ്ചാം പ്രസിഡന്‍റായാണ് സ്ഥാനമേറ്റത്. തൊട്ടതെല്ലാം പൊന്നാക്കിയതെന്നു പറയാവുന്ന പാരമ്പര്യത്തിന്‍റെ ഉടമയാണ് ഇ അഹമ്മദ്.പൂര്‍വ്വകാല നേതാക്കളില്‍ നിന്നും ആര്‍ജ്ജിച്ച പരിശീലനവും , പുതിയ തലമുറയില്‍ നിന്നുള്ള ആവേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തകരെ സജീവമാക്കാന്‍ കഴിയുന്നിടത്തു അദ്ദേഹം വിജയിക്കുകയും ചെയ്തു. ജനാധിപത്യ കേരളത്തില്‍ പരിണിതപ്രജ്ഞതയോടെ സാന്നിധ്യം തെളിയിച്ച കെ.എം. സീതി സാഹിബിന്‍റെ ശിഷ്യന്‍ എന്ന നിലയിലൂടെ പാകപ്പെടുത്തിയതാണ് അഹമ്മദിന്‍റെ പൊതു പ്രവര്‍ത്തനരീതി. ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മെയില്‍ സാഹിബ്, സയിദ് അബ്ദുള്‍ റഹ്മാന്‍ ബഫാക്കി തങ്ങള്‍, പിഎംഎസ് പൂക്കോയ തങ്ങള്‍ തുടങ്ങി കേരള രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന നേതൃത്വവുമായി വളരെ അടുത്തു പ്രവര്‍ത്തിക്കാന്‍ അഹമ്മദിന് അവസരം ലഭിച്ചിട്ടുണ്ട്. അവരില്‍ നിന്നുള്ള പരിശീലനമാണ് അഹമ്മദിനെ മികച്ച രാഷ്ട്രീയപ്രവര്‍ത്തകനാക്കി മാറ്റിയതെന്നു പറയുന്നതാകും ഉചിതം.
വിദേശ കാര്യ സഹമന്ത്രി പന്ത്രണ്ട്  തവണ   ഐക്യരാഷ്ട്ര   സഭയിലേക്ക് പോയ  പ്രതിനിധി   എന്നീ  നിലക്കെല്ലാം       അന്താരാഷ്ട   തലത്തിൽ തന്നെ    അഹമ്മദ്   സാഹിബ്  ശ്രദ്ധേയനായി
2017   ജനുവരി 31 നു  രാഷ്ട്രപതിയുടെ   നയ  പ്രഖ്യാപന   പ്രസംഗത്തിനിടെ    പാർലമെൻറിൽ    കുഴഞ്ഞ് വീണ്   കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ   മരണം
പിറ്റേന്ന്   വെ உ6പ്പിന്    2 മണിക്ക്  ശേഷമാണ്  മരണം   ഔദ്യോഗികമായി സ്ഥിരീകരിച്ചത്
തമിഴ്   നാട്ടിൽ   നിന്നുള്ള മുനീർ എ മില്ലത്ത്      എന്ന് അണികൾ     വിളിക്കുന്ന   ഖായിദെ    മില്ലത്തിൽ  നിന്ന്   പകർന്ന്    കിട്ടിയ  ജീവിത    വിശുദ്ധിയും  എളിമയും  കാത്ത്   സൂക്ഷിക്കുന്ന   പ്രൊഫ : കാദർ മൊയ്തീൻ   സാഹിബാണ്    അഹമ്മദ് സാഹിബിൻറ്റെ    വിയോഗശേഷം     ഇന്ത്യൻ യൂണിയൻ  മുസ്ലിം ലീഗ് ദേശീയ  അദ്ധ്യക്ഷൻ


1948   മാർച്ച്    10   ന്   ഇന്ത്യൻ യൂനിയൻ    മുസ്ലിം ലീഗ്     സ്ഥാപക കമ്മിറ്റിയിൽ      ഭരണഘടനാ    നിർമ്മാണ സമിതി അംഗമായിരുന്ന
മെഹബൂബ്   അലി   ബേഗ്   ആയിരുന്നു
ജന.. സെക്രട്ടറി     ഹാജി പി  ഹസനലി , കെ.ടി.എം   അഹമ്മദ്  ഇബ്രാഹിം തുടങ്ങിയ     പ്രമുഖരും    കമ്മിറ്റിയിലുണ്ടായിരുന്നു
      കെ.എം. സീതി സാഹിബ്    ,സി.എച്ച് മുഹമ്മദ് കോയ ,സുലൈമാൻ സേട്ട്  .   ജി.എം. ബനാത്ത് വാല, .എ.കെ.എ  അബ്ദുദുൾ സമദ്‌, ഇ.അഹമ്മദ് ,  കെ.എം  കാദർ മൊയ്തീൻ
തുടങ്ങിയവർ      ദേശീയ  ജനറൽ  സെക്രട്ടറി    പദം   അലങ്കരിച്ച   പ്രമുഖരിൽ   പെടുന്നു     

പി.കെ. കുഞ്ഞാലിക്കുട്ടി  സാഹിബാണ്
നിലവിലെ    ദേശീയ  ജന.. സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് ഓർഗനൈസിംഗ് സെക്രട്ടറിയും   പി.വി അബ്ദുൾ വഹാബ്  ട്രഷററുമാവുന്നു