ഖായിദെ മില്ലത്തിൽ നിന്ന് മുനീറെ മില്ലത്ത് വരെ
മുസ്തഫ മച്ചിനടുക്കം
മദിരാശിയിലെ രാജാജി ഹാളിൽ ഉദയം ചെയ്ത
ദയാ ' മൻസിലിലെ ചൂടിക്കട്ടിലിലിരുന്ന് ഒരു സമൂഹത്തിന്റെ ഭാവി ഭാഗധേയം എന്തായിരിക്കണമെന്ന് ദീർഘ ദർശനം നടത്തിയ
നരച്ച താടിരോമക്കാരൻ
സ്ഫടിക സമാനമായ ജീവിത വിശുദ്ധിയിലൂടെ ഇന്ത്യൻ രാഷ്ടീയത്തിലെ അത്ഭുത പ്രതിഭാസം ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബി ലൂടെ സ്ഥാപിതമായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാർച്ച് 10 ന് 69 വർഷം പൂർത്തീകരിക്കുന്നു
രൂപീകരണം മുതൽ 1972 ഏപ്രിൽ നാലിന്റെ അന്ത്യയാമത്തിൽ അഞ്ചിന്റെ പുലർകാലത്തിനു മുമ്പേ അന്ത്യയാത്ര തിരിക്കും വരെ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായിരുന്നു ഖായി ദെ മില്ലത്ത്
ഇന്ത്യൻ ഭരണ ഘടനാ നിർമ്മാണ സഭയിലും രാജ്യസഭയിലും ലോക്സഭയിലും അംഗമായി കൊണ്ട് പ്രവർത്തിച്ചു.
അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ കേരളത്തിനു പുറമേ പശ്ചിമ ബംഗാളിലും ലീഗ് അധികാരപങ്കാളിത്തം വഹിക്കുകയും തമിൾനാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് എം എൽ എ മാരും എം.പിമാരും പാർട്ടിക്കുണ്ടായി
അദ്ദേഹത്തിന് ' ശേഷം കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സയ്യിദ് അബദുറഹ്മാൻ ബാഫഖി തങ്ങൾ ദേശീയ അധ്യക്ഷനായി പക്ഷേ
കേവലം ഒമ്പത് മാസത്തോളം മാത്രമേ അദ്ദേഹത്തിന് ആ പദവിയിലിരിക്കാൻ സാധിച്ചുള്ളൂ 1973 ജനുവരി 19 നു മക്കയിൽ വെച്ചായിരുന്നു ആ മഹാൻറ്റെ അന്ത്യം
പിന്നീട് ദേശീയ പ്രസിഡന്റായി വന്നത് ഇബ്രാഹിം സുലൈമാൻ
സേട്ട് സാഹിബായിരുന്നു
ഗുജറാത്തിലെ കച്ച് മേമൻ വിഭാഗത്തിൽ പെട്ട അദ്ദേഹം ജന്മം കൊണ്ട് കർണ്ണാടകക്കാരനും കർമ്മം കൊണ്ട് കേരളീയനുമായിരുന്നു തലശേരിക്കാരിയായിരുന്നു
അദ്ദേഹത്തിന്റെ മാതാവ്
മട്ടാഞ്ചേരിയിൽ നിന്നും വിവാഹം കഴിച്ച് എറണാകുളത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം ജില്ലാ ലീഗ്
പ്രസിഡന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ദേശീയ സെക്രട്ടറി എന്നീ പദവികൾ കൂടി വഹിക്കുകയുണ്ടായി രാജ്യാസഭയിലും ദീർഘകാലം ലോകസഭയിലും അംഗമായ
അദ്ദേഹം 1994 ഫെബ്രുവരി ആറാം തിയ്യതി വരെ ദേശീയ പ്രസിഡന്റ് സ്ഥാനത്ത് തുടർന്നു
നിരവധി ന്യൂനപക്ഷ വിഷയങ്ങളിൽ ധീരമായി
ശബ്ദിച്ച അദേഹം പിന്നീട് ഐ എൻ.എൽ
എന്ന പാർട്ടിയുണ്ടാക്കി 2005 ഏപ്രിൽ 27 നു മരണപ്പെടുന്നത് വരെ അതിന്റെ പ്രസിഡന്റായിരുന്നു
1994 ൽ ഗുലാം മഹമൂദ് ബനാത്ത് വാല ദേശീയ
അദ്ധ്യക്ഷനായി 2008 ജൂൺ 25 ന് മരണപ്പെടുന്നത് ആ സ്ഥാനത്ത് തുടർന്നു
മഹാരാഷ്ട്ര സ്വദേശിയായ ബനാത്ത് വാല സാഹിബ് ഇന്ത്യ കണ്ട മികച്ച പാർലമെന്ററിയനും ന്യൂനപക്ഷങ്ങളുടെ മുന്നണി പോരാളിയുമായിരുന്നു ബോംബെ കോർപറേഷനിലും ഉമർ ഖാദിയിൽ നിന്നും രണ്ട്
വട്ടം ജയിച്ച് മഹാരാഷ്ട്ര എം.എൽ.എ യുമായി
മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായ അദ്ദേഹം 1977 ൽ ദേശീയ ജന:സെക്രട്ടറിയാവുകയും
എഴ് തവണ പൊന്നാനിയിൽ നിന്ന് ലോകസഭയിൽ എത്തുകയും ചെയ്തു
മുസ്ലിം സ്ത്രീ ജീവനാംശ ബിൽ അടക്കം നിരവധി ബില്ലുകൾ ലോകസഭയിൽ അവതരിപ്പിച്ച അദേഹം
പാർടിക്ക് നഷ്ട പ്രതാപം വീണ്ടെടുക്കാൻ എറെ ശ്രമം നടത്തി ' ചെന്നൈയിൽ മുസ്ലിം ലീഗ് അറുപതാം വാർഷിക മഹാ സമ്മേള ന ത്തിന്റെ ചടങ്ങിൽ സംബന്ധിച്ചതിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം
മരണപ്പെടുന്നത്
ബനാത്ത് വാല സാഹിബിന്റെ മരണ ശേഷം ഇ.അഹമ്മദ് സാഹിബ് ദേശീയ പ്രസിഡന്റ് ആയി
സംസ്ഥാന എം.എസ്.എഫ് ൻറ്റെ ആദ്യ ജന:സെക്രട്ടറിയായ
അഹമ്മദ് സാഹിബ് എം. എൽ എ മന്ത്രി എന്നീ നിലകളിലോക്കെ സംസ്ഥാന രാഷ്ട്രീയത്തിൽ ശോഭിക്കുകയും
പിന്നീട് ലോക്സഭാംഗമായ തോടെ ദേശീയ രാഷട്രീയത്തിലെത്തുകയും
മുസ്ലിം ലീഗി ന്റെ ആദ്യ കേന്ദ്രമന്ത്രിയാവുകയം ചെയ്തു
മുസ്ലിം ലീഗ് സംസ്ഥാന ജന.. സെക്രട്ടറി ദേശീയ സെക്രട്ടറി ,ജന സെക്രട്ടറി
എന്നീ പദവികൾ വഹിച്ച ശേഷമാണദ്ദേഹം ദേശിയ അദ്ധ്യക്ഷനാവുന്നത്
വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ രാഷ്ട്രീയത്തെ കൂടെ കൊണ്ടുനടന്ന അഹമ്മദ് എന്ന മലയാളി മുസ്ലീം ലീഗിന്‍റെ അഞ്ചാം പ്രസിഡന്‍റായാണ് സ്ഥാനമേറ്റത്. തൊട്ടതെല്ലാം പൊന്നാക്കിയതെന്നു പറയാവുന്ന പാരമ്പര്യത്തിന്‍റെ ഉടമയാണ് ഇ അഹമ്മദ്.പൂര്‍വ്വകാല നേതാക്കളില്‍ നിന്നും ആര്‍ജ്ജിച്ച പരിശീലനവും , പുതിയ തലമുറയില്‍ നിന്നുള്ള ആവേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തകരെ സജീവമാക്കാന്‍ കഴിയുന്നിടത്തു അദ്ദേഹം വിജയിക്കുകയും ചെയ്തു. ജനാധിപത്യ കേരളത്തില്‍ പരിണിതപ്രജ്ഞതയോടെ സാന്നിധ്യം തെളിയിച്ച കെ.എം. സീതി സാഹിബിന്‍റെ ശിഷ്യന്‍ എന്ന നിലയിലൂടെ പാകപ്പെടുത്തിയതാണ് അഹമ്മദിന്‍റെ പൊതു പ്രവര്‍ത്തനരീതി. ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മെയില്‍ സാഹിബ്, സയിദ് അബ്ദുള്‍ റഹ്മാന്‍ ബഫാക്കി തങ്ങള്‍, പിഎംഎസ് പൂക്കോയ തങ്ങള്‍ തുടങ്ങി കേരള രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന നേതൃത്വവുമായി വളരെ അടുത്തു പ്രവര്‍ത്തിക്കാന്‍ അഹമ്മദിന് അവസരം ലഭിച്ചിട്ടുണ്ട്. അവരില്‍ നിന്നുള്ള പരിശീലനമാണ് അഹമ്മദിനെ മികച്ച രാഷ്ട്രീയപ്രവര്‍ത്തകനാക്കി മാറ്റിയതെന്നു പറയുന്നതാകും ഉചിതം.
വിദേശ കാര്യ സഹമന്ത്രി പന്ത്രണ്ട് തവണ ഐക്യരാഷ്ട്ര സഭയിലേക്ക് പോയ പ്രതിനിധി എന്നീ നിലക്കെല്ലാം അന്താരാഷ്ട തലത്തിൽ തന്നെ അഹമ്മദ് സാഹിബ് ശ്രദ്ധേയനായി
2017 ജനുവരി 31 നു രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിനിടെ പാർലമെൻറിൽ കുഴഞ്ഞ് വീണ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മരണം
പിറ്റേന്ന് വെ உ6പ്പിന് 2 മണിക്ക് ശേഷമാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്
തമിഴ് നാട്ടിൽ നിന്നുള്ള മുനീർ എ മില്ലത്ത് എന്ന് അണികൾ വിളിക്കുന്ന ഖായിദെ മില്ലത്തിൽ നിന്ന് പകർന്ന് കിട്ടിയ ജീവിത വിശുദ്ധിയും എളിമയും കാത്ത് സൂക്ഷിക്കുന്ന പ്രൊഫ : കാദർ മൊയ്തീൻ സാഹിബാണ് അഹമ്മദ് സാഹിബിൻറ്റെ വിയോഗശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷൻ
1948 മാർച്ച് 10 ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സ്ഥാപക കമ്മിറ്റിയിൽ ഭരണഘടനാ നിർമ്മാണ സമിതി അംഗമായിരുന്ന
മെഹബൂബ് അലി ബേഗ് ആയിരുന്നു
ജന.. സെക്രട്ടറി ഹാജി പി ഹസനലി , കെ.ടി.എം അഹമ്മദ് ഇബ്രാഹിം തുടങ്ങിയ പ്രമുഖരും കമ്മിറ്റിയിലുണ്ടായിരുന്നു
കെ.എം. സീതി സാഹിബ് ,സി.എച്ച് മുഹമ്മദ് കോയ ,സുലൈമാൻ സേട്ട് . ജി.എം. ബനാത്ത് വാല, .എ.കെ.എ അബ്ദുദുൾ സമദ്, ഇ.അഹമ്മദ് , കെ.എം കാദർ മൊയ്തീൻ
തുടങ്ങിയവർ ദേശീയ ജനറൽ സെക്രട്ടറി പദം അലങ്കരിച്ച പ്രമുഖരിൽ പെടുന്നു
പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബാണ്
നിലവിലെ ദേശീയ ജന.. സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് ഓർഗനൈസിംഗ് സെക്രട്ടറിയും പി.വി അബ്ദുൾ വഹാബ് ട്രഷററുമാവുന്നു