2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച

റദ്ദുച്ച

മനുഷ്യ നന്മകൾ     പലതും   പൂർണ്ണമായി   ബോദ്ധ്യപ്പെടാൻ      മരണത്തിലൂടെ   മാത്രമേ  സാധിക്കുകയുള്ളൂ   എന്ന്    തോന്നി പോവുകയാണ് 

കണ്ണില്ലാത്തപ്പോഴേ   കണ്ണിന്റെ വിലയറിയ  എന്ന    പഴഞ്ചൊല്ല്   വെറുമൊരു  പാഴ്വാക്കല്ലെന്ന്  തിരിച്ചറിയപ്പെടുകയാണ്  

മഞ്ചേശ്വരം  എം.എൽ എ  ആയിരുന്ന     പി.ബി അബ്ദുൾ റസാഖ്   സാഹിബ്   എന്ന  റദ്ദൂച്ച   എത്ര മത്രം    ജന'ഹൃദയങ്ങളിൽ  സ്ഥാനം  പിടിച്ചിരുന്നു   എന്ന്      മനസ്സിലാക്കിയ    ഒരു  വാരമാണു  (20/10/2018 ശനിയാഴ്ചയായിരുന്നു മഹാന്റെ വിയോഗം ) കഴിഞ്ഞു പോകുന്നത്

' കണ്ടു മുട്ടിയ  ഓരോരുത്തർക്കും  പറയാനുള്ളത്     റദ്ദുച്ച പോയ് പോയി    അല്ലേ    നല്ലോരു  മനുഷ്യ  സ്നേഹിയായിരുന്നു   എന്നാണ്

സമ്പത്ത്   നൽകുന്നവൻ ഞാനാണ്     ഓരോരുത്തരും  അതിന്റെ കൈകാര്യകർത്താക്കൾ മാത്രമാണെന്നും     നിങ്ങൾ  അതിനെ    എണ്ണി തിട്ടപ്പെടുത്തി  വെക്കരുതെന്നും   വിശുദ്ധ    ഖുർആനിലൂടെ   അല്ലാഹു ഉണർത്തുന്നുണ്ട്       നിങ്ങൾ  ഭൂമിയിലുള്ളവരോട്  കരുണ കാണിച്ചാൽ    ആകാശത്തുള്ളവൻ  നിങ്ങളോടും   കരുണ വർഷിക്കും   എന്ന്     വിശുദ്ധ വചനങ്ങൾ   നമുക്ക്   ഓതി തരുന്നുണ്ട് 

അക്ഷരാർത്ഥത്തിൽ     ഖുർആന്റെ   അദ്ധ്യാപനം ഉൾകൊള്ളുകയായിരുന്നു റദ്ദുച്ച     

ഞാൻ  കഷ്ടപ്പെട്ട്   ഉണ്ടാക്കിയ  മുതൽ   എനിക്ക്  മാത്രം  അനുഭവിക്കാനുള്ളതാണെന്ന      അഹംഭാവം   ഒരിക്കലും    അദ്ദേഹത്തിനുണ്ടായില്ല

അല്ലാഹു തന്ന  മുതൽ ഞാൻ  അതിൽ  നിന്നും ചിലവഴിക്കുന്നു  എന്നാണ്   എല്ലായ്പ്പോഴും  അദ്ദേഹം പറഞ്ഞിരുന്നത്   എന്ന്   അന്നുഭവസ്ഥർ    ഓർത്തെടുക്കുകയാണ്

ജനപ്രതിനിധി  എന്ന നിലയിൽ സർക്കാരിൽ   നിന്നും  കിട്ടാനുള്ള    'ആനുകൂല്യങ്ങൾ    മുഴുവൻ   മണ്ഡലത്തിലെ  അവശതയനുഭവിക്കുന്നവർക്കും     രോഗികൾക്കു മായി   നീക്കി വെച്ച    എം. എൽ. എ  എന്ന   ഖ്യാതി   റദ്ദൂച്ചാക്ക്   മാത്രം   അവകാശപ്പെട്ടതാണ്

ലോക പരിചയമാണ്  ( എൽ .പി ) എന്റെ    വിദ്യാഭ്യാസമെന്ന്          തുറന്ന്   പറഞ്ഞത്   ഏറനാട്ടിലെ    എം.എൽഎ  സീതിഹാജി യായിരുന്നു     എങ്കിൽ    അതിന്റെ  തുളുനാടൻ    പതിപ്പായിരുന്നു    അക്ഷരാർത്ഥത്തിൽ   റദ്ദൂച്ച

പേരിനൊപ്പം   അലങ്കാരമായി   കൊണ്ട് നടക്കാനുള്ള      ബിരുദ്ധത്തേക്കാൾ      സാധാരണക്കാരന്റെ  പൾസ്  അറിയാനുള്ള   മനസ്സാണ്    ജനപ്രതിനിധിക്ക്   ഉണ്ടാവേണ്ടതെന്ന്    റദ്ദുച്ച
പഠിപ്പിക്കുന്നു

ഏത്  വേദിയിലും    എങ്ങനെയൊക്കെ    പെരുമാറണമെന്ന   അറിവും  വിവരവും  അവകാശങ്ങൾ   നേടിയെടുക്കാനുള്ള   കഴിവും    റദ്ദൂച്ചക്ക്  ഉണ്ടായിരുന്നു

കൈമുട്ടിപ്പാട്ടുകൾ   അദ്ദേഹത്തിന്   ഒരു  ദൗർബല്യമായിരുന്നു     അതിനോടുള്ള   അടങ്ങാത്ത  ആവേശം   എന്നും  മനസ്സിൽ   കൊണ്ട് നടക്കുകയും  ചെയ്ത  അദ്ദേഹത്തെ  കൊണ്ട്   ' പാടിപ്പിക്കുക എന്നത്  യുവാക്കൾക്കും  ഹരമായിരുന്നു   

എന്തും  തുറന്ന്  പറയുന്ന  നിഷ്കളങ്ക പ്രകൃതമായിരുന്നു  അദ്ദേഹത്തിന്റേത്     

ഞാൻ  ജോലി ചെയ്യുന്ന   വസ്ത്ര സ്ഥാപനത്തിലെ   (സുൽസൺ ) സ്ഥിരം   കസ്‌റ്റമർ  കൂടിയായിരുന്നു അദ്ദേഹം      

വടിവൊത്ത   തൂവെള്ള  കോട്ടൺ വസ്ത്രം   നിർബന്ധമായിരുന്നു  അദ്ദേഹത്തിന്

എന്നും  നർമ്മത്തിൽ  ചാലിച്ച വർത്തമാനം  പറഞ്ഞിരുന്ന   അദ്ദേഹം  അനാരോഗ്യത്തെ   പോലും     ഫലിതത്തിൽ പൊതിയുകയായിരുന്നു

അവസാനമായി ഒരു മാസം മുമ്പ്  കടയിൽ  വന്ന  അദ്ദേഹം   ഏറെ   നേരം സംസാരിച്ചിരുന്ന  കൂട്ടത്തിൽ    അദ്ദേഹം  പറഞ്ഞത്     എന്റെ  ശുഷ്ക്കിച്ച  ദേഹത്തെ   മറച്ച് പിടിക്കുന്നത്   വടി പോലെ നിൽക്കുന്ന    ഈ   കുപ്പായമാണെന്നും    ഇതില്ലെങ്കിൽ  ഞാനൊന്നു മല്ലെന്നുമായിരുന്നു

ദഫ് മുട്ടിൽ     ഏറെ  കമ്പമുള്ള   എനിക്കിന്ന്   ശ്വാസം മുട്ടൽ   മത്സരമത്തിൽ  ഫസ്റ്റ്  കിട്ടുമെന്ന്    പറഞ്ഞ  റദ്ദുച്ച     ഞാൻ   സഞ്ചരിക്കുന്ന  മയ്യിത്താണെന്ന്     അനുയായികളോട്   പറഞ്ഞ  സി.എച്ച്  മുഹമ്മദ് കോയയെ   അനുസ്മരിപ്പിക്കുകയാണ്
വാട്ട്സപ്പിൽ കൂടി  കേട്ട   അനുസ്മരകുറിപ്പിലെ സംഭവം  കൂടി   ചേർത്ത്  കൊണ്ട്    ഈ    കുറിപ്പ്   ചുരുക്കുകയാണ്

കണ്ണൂർ   ജില്ലയിൽ  നിന്നും  പഞ്ചായത്ത്  എം.എസ്. എഫി ന്റെ   സമ്മേളനത്തിൽ   ഒരു   പ്രാസംഗികനായ    എം.എൽ എ   യെ   പങ്കെടുപ്പിക്കണമെന്ന   ആഗ്രഹത്തോടെ     കുട്ടികൾ    നിയമസഭാ സമ്മേളന   സമയം നോക്കി തിരുവനന്തപുരത്തെത്തിയതായിരുന്നു   പക്ഷേ     അന്നേ  ദിവസം  സഭ  നേരത്തേ  പിരിഞ്ഞതുകൊണ്ടോ    എന്തോ   പല    എം എൽ എ  മാരും    സ്ഥലത്തുണ്ടായിരുന്നില്ല      കുട്ടികൾ      വിഷണ്ണരായി    എന്ത് ' ചെയ്യണമെന്നറിയാതെ    നിൽക്കുകയായിരുന്നു         പൊടുന്നനെ     അതുവഴി പോയ       ഒരു   നേതാവ്    ഇവരെ   ശ്രദ്ധിച്ചിരുന്നു    അദ്ദേഹം  കാര്യം   തിരക്കി      അവരെ  സമാധാനിപ്പിച്ചു

വിഷമിക്കണ്ട     നല്ലൊരു പ്രാസംഗികനെ    ഞാൻ  ഏർപ്പാടാക്കി തരാം    ആദ്യം  നിങ്ങൾ      എന്തെങ്കിലും  കഴിക്ക്   എന്ന്   പറഞ്ഞ്   കൊണ്ട്   അവരെ   അടുത്തുള്ള    റസ്റ്റോറന്റിൽ   കൊണ്ട്  പോയി      ചായയും പലഹാരവും' 'വാങ്ങി കൊടുത്തു    

യാതൊരു  പരിചയവുമില്ലാത്ത  ഞങ്ങളെ      സമാധാനിപ്പിക്കുകയും  സൽക്കരിക്കുകയും  ചെയ്ത     ഈ   നേതാവ്          മഞ്ചേശ്വരം   എം.എൽ എ  പി.ബി    അബ്ദുൾ റസാഖ്   ആണെന്ന്    പരിചയപ്പെടുത്തിയപ്പോൾ  കുട്ടികൾ   വല്ലാതെയായി

ചെറിയൊരു  ആലോചനക്ക്   ശേഷം   കുട്ടികൾ  പറഞ്ഞു  ഞങ്ങൾക്ക്      വേറെ  പ്രാസംഗികരേയോ   'എം.എൽ.എ   യോ വേണ്ട       നിങ്ങൾ തന്നെ   വന്ന്   ഞങ്ങളുടെ      പരിപാടി  വിജയിപ്പിച്ച്    തന്നാൽ  മതി

അവരുടെ   ആഗ്രഹം  പോലെ     അദ്ദേഹം   ആ പരിപാടിയിൽ പങ്കെടുക്കുകയും   പരിപാടി  വൻ  വിജയമായി  മാറുകയും   ചെയ്ത കഥ      കേട്ടപ്പോൾ        റദ്ദുച്ചയെ കുറിച്ചുളള   മതിപ്പ്   വർദ്ദിക്കുകയായിരുന്നു

സർവ്വ ശക്തനായ  നാഥൻ  വന്ദ്യ     നേതാവിന്    സ്വർഗീയാരാമത്തിൽ   ഇടം   നൽകട്ടെ    എന്ന   പ്രാർത്ഥനയോടെ    


   മുസ്തഫ മച്ചിനടുക്കം
വൈസ് ' പ്രസി'ഡന്റ്
ചെമ്മനാട് പഞ്ചായത്ത്  മുസ്ലിം ലീഗ്

ഇന്ദിര. പ്രിയദർശിനി

Musthafa Machinadukkam:




ഒക്ടോബർ  31    അന്നും  ഒരു  ബുധനാഴ്ചയായിരുന്നു
മുപ്പത്തിനാല്     വർഷങ്ങൾക്ക്  മുമ്പ്  അന്നായിരുന്നു   രാജ്യം ദർശിച്ച   ധീരവനിത   ശ്രീമതി     ഇന്ദിരാഗാന്ധി
വെടിയേറ്റ്  മരിക്കുന്നത്

പഞ്ചാബിലെ  ഖാലിസ്ഥാൻ  തീവ്രവാദികൾക്കെതിരെ
അവർ  നടത്തിയ  പോരാട്ടത്തിന്റെ  അന്ത്യമായിരുന്നു  ആ രക്ത സാക്ഷ്യം

സ്വന്തം  അംഗരക്ഷകരുടെ കരങ്ങളാൽ  സഫ്ദർജംഗ്  റോഡിലെ  സ്വവസതിയിൽ  നിന്നും പുറത്തിറങ്ങവേ  ഗേറ്റിനടുത്ത്   വെച്ച്

അംഗരക്ഷകരെ അഭിവാദനം ചെയ്യാൻ കുനിഞ്ഞ ഇന്ദിരയെ ആട്ടോമാറ്റിക് യന്ത്രത്തോക്കുകൾ കൊണ്ട് ഇവർ വെടിവെച്ചു വീഴ്ത്തുകയായിരുന്നു[ ഈ ക്രൂരകൃത്യം ചെയ്തതിനുശേഷം ഇരുവരും തങ്ങളുടെ ആയുധങ്ങൾ വലിച്ചെറിഞ്ഞു  എനിക്കു ചെയ്യാൻ കഴിയുമായിരുന്നത് ഞാൻ ചെയ്തു, നിങ്ങൾ എന്താണോ ചെയ്യുവാനാഗ്രഹിക്കുന്നത് അത് നിങ്ങൾക്കു ചെയ്യാം എന്ന് ബിയാന്ത് സിങ് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നുവെന്ന് ദൃക്സാക്ഷികൾ ഓർമ്മിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്ന കാറിൽ വെടിയേറ്റ ഇന്ദിരയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു കൊണ്ടുപോയി. രാവിലെ 9:30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2:20 ന് ഡോക്ടർമാർ ഇന്ദിരയുടെ മരണം സ്ഥിരീകരിച്ചു. ഒരു യന്ത്രവത്കൃത തോക്കിൽ നിന്നും, ഒരു ചെറിയ കൈത്തോക്കിൽ നിന്നുമുള്ള 30 ഓളം വെടിയുണ്ടകൾ ഇന്ദിരയുടെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന് ഇന്ദിരയുടെ മൃതദേഹപരിശോധന നടത്തിയ ഡോക്ടർ പറയുകയുണ്ടായി. ഇന്ദിരയുടെ മരണത്തെത്തുടർന്ന് മൂത്തമകൻ രാജീവ് പ്രധാനമന്ത്രിയായി. മൃതദേഹം മൂന്നുദിവസത്തെ പൊതുദർശനത്തിനുശേഷം നവംബർ 3ന് സംസ്കരിച്ചു. ഇന്ദിരയുടെ സമാധിസ്ഥലം ശക്തിസ്ഥൽ എന്നറിയപ്പെടുന്നു.

വിശ്വസ്തരെന്നു വിശ്വസിച്ചിരുന്ന അംഗരക്ഷകരായ സത് വന്ത് സിംഗും ബിയാന്ത്‌സിംഗും ഇന്ദിരയ്ക്കുനേരെ തുരുതുരാ വെടിയുതിര്‍ത്തപ്പോള്‍ ഇന്ത്യയ്ക്കു നഷ്ടമായത് ഇന്ത്യകണ്ട ഏറ്റവും ശക്തയായ വനിതയെയാണ്.

ഇന്ദിരയുടെ മരണത്തിനു ശേഷം കത്തിപ്പടര്‍ന്ന സിഖ് വിരുദ്ധ കലാപം ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമാക്കിയത്

പണ്ഡിറ്റ്    ജവഹർലാൽ  നെഹ്റുവിന്റെ   മകൾ :' ലാൽ ബഹദൂർ  ശാസ്ത്രിയടെ പിൻഗാമിയായാണ്  പ്രധാനമന്ത്രിയാവുന്നത്

ലാൽ ബഹദൂർ ശാസ്ത്രിയുടെ ക്യാബിനറ്റിൽ  മന്ത്രിയായ ഇന്ദിര     നെഹ്റു മന്ത്രി സഭയിൽ   അംഗമായില്ലെങ്കിലും   പിതാവിന്റെ  ഉപദേശകരിലൊരാളായും
എ.ഐ. സി.സി പ്രസിഡൻറായും
കരുത്തയായിരുന്നു

പാർട്ടിയിലും  ഭരണത്തിലും ' ഒരു പോലെ  ശത്രുക്കളെ   സമ്പാദിച്ച    വനിതയായിരുന്നു   ശ്രീമതി   ഗാന്ധി  എങ്കിലും 
എല്ലാ  വൈതരണികളേയും അതിജീവിക്കാനുള്ള കരുത്തും   ജനങ്ങളെ  ആകർഷിക്കാനുള്ള  മാസ്മരികതയും  പ്രകടമാക്കിയ    ഇന്ദിരാ ഗാന്ധി     രാജ്യത്തിന്റെ  ഉരുക്കു വനിതയായി  ചരിത്രത്തിൽ  ഇടം  പിടിക്കുകയായിരുന്നു

1969 ൽ   കോൺഗ്രസ്സിന്റെ   ഔദ്യോഗിക   വിഭാഗത്തിനെതിരെ   വി.വി ഗിരിയെ   രാഷ്ട്രപതി സ്ഥാനത്തേക്ക്    നിർദ്ദേശിച്ച്     വിജയിപ്പിച്ച  അവരുടെ  മിടുക്കും   കഴിവും   കോൺഗ്രസ്സ് പാർട്ടിയെ   തന്റെ  പേരിനൊപ്പം   ചേർത്ത്  നിർത്തുകയായിരുന്നു  

അന്നു  തൊട്ടാണ്   ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്    ഐ   ആയി  മാറുന്നത് 

വി.വി.  ഗിരി ഒരു വേള    പരാജയപ്പെട്ടിരുന്നെങ്കിൽ   രാജ്യത്തിന്റെ   രഷ്ട്രീയ ഗതി  മറ്റൊന്നാകുമായിരുന്നു

ലോകത്തെ    വൻ ശക്തികളായ   അമേരിക്കക്കും   റഷ്യയ്ക്കും    ഒപ്പം  ചേരാതെ   ചേരി ചേരാ  കൂട്ടായ്മയിലൂടെ  മൂന്നാം ലോക രാജ്യങ്ങളുടെ     നേതൃത്വം കൂടി  അവർ   ഏറ്റെടുക്കുകയായിരുന്നു

പ്രീ  വിപ്പേർസ്    നിർത്തലാക്കൽ   ബാങ്ക്  ദേശസാൽകണം   തുടങ്ങിയ 'വിപ്ളവകരമായ   നടപടികളിലൂടെ       രാജ്യത്തിന്റെ  സമ്പദ്‌വ്യവസ്ഥയ്ക്ക്   കരുത്ത്   പകരാനും  ,പൊതുമേഖല ശക്തിപ്പെടുത്താനും
അവർക്കായി   എന്നുള്ളതാണ്‌    ശ്രദ്ധേയം  രാജ്യത്തിന്റെ സ്വയം പര്യാപ്തി ലക്ഷ്യമിട്ട് നടപ്പാക്കിയ ഹരിതവിപ്ലവം.
ഗരീബി. ഹഠാവോ(ദാരിദ്ര്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക) എന്നതായിരുന്നു ഇന്ദിരയുടെ മുദ്രാവാക്യം. ഇതു പ്രകാരം ഇന്ത്യയുടെ കാര്‍ഷീക മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. നയതന്ത്രകാര്യങ്ങളില്‍ ഇന്ദിര അസാമാന്യ മികവുപുലര്‍ത്തി. 
ഇത്രയൊക്കെയായിരുന്നാലും അഴിമതി ആരോപണങ്ങള്‍ ഇന്ദിരയെ ' വേട്ടയാടിക്കൊണ്ടിരുന്നു. 1975ല്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് ഹൈക്കോടതികള്‍ വിധിച്ചു. ഇതേത്തുടര്‍ന്ന് എതിരാളികള്‍ പ്രധാനമന്ത്രി പദം രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മുറവിളിയുയര്‍ത്തി. എന്നാല്‍ ഇന്ദിര രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഏവരേയും ഞെട്ടിച്ചു. ഇത് ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തില്‍ കറുത്ത അധ്യായമായി. അടുത്ത തെരഞ്ഞെടുപ്പില്‍ തോറ്റതോടെ 11 വര്‍ഷം നീണ്ട പ്രധാനമന്ത്രി ഭരണത്തിന് അവസാനമായി. പിന്നീട് അഴിമതിക്കേസില്‍ ജയിലിലും പോകേണ്ടിവന്നു. എന്നാല്‍ 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്   ഇന്ദിര വീണ്ടും പ്രധാനമന്ത്രി പദത്തിൽ   തിരിച്ചെത്തുകയായിരുന്നു
ഇന്ദിരാ ഗാന്ധി     ഒരു പരിധിവരെ   ഏകാധിപതിയായിരുന്നുവെങ്കിലും     രാജ്യത്തെ   ഗ്രാമീണ   ജനതയുടെ    ഇഷ്ട     നായികയായിരുന്നു     അവർ

പാലസ്ഥീൻ   വിഷയത്തിലും   മറ്റും   സ്വതന്ത്ര   നിലപാട്   സ്വീകരിച്ച     ഇന്ദിരയെ     എന്നും    പ്രിയ' സഹോദരിയെന്നായിരുന്നു        യാസർ '  അറഫാത്ത്    വിശേഷിപ്പിച്ചിരുന്നത്

രാജ്യത്തിന്റെ   അഖണ്ഡതയ്യം മതേതരത്വവും  പരിരക്ഷിക്കാൻ     ബദ്ധശ്രദ്ധയായിരുന്നു   അവർ     'രാഷ്ട്ര ഭരണഘടനയിൽ   ഭേദഗതിയിലൂടെ സെക്യുലർ  എന്ന  പദം   എഴുതി ചേർത്തത്   അവരുടെ  ഭരണ കാലത്തായിരുന്നു

ഞാനെന്റെ    അവസാന തുള്ളി   രക്തവും     രാജ്യത്തിന്   സമർപ്പിക്കുമെന്ന്    ഒറീസയിൽ   ഒരു  പൊതുയോഗത്തിൽ     പ്രഖ്യാപിച്ചതിന്റെ    പിറ്റേ   ദിവസമാണ്      ഇന്ത്യ  കണ്ട  ആണൊരുത്തി   എന്ന്    വിശേഷിപ്പിക്കാവുന്ന   പ്രിയദർശിനി    വെടിയേറ്റ്   മരിക്കുന്നത്




മുസ്തഫ  മച്ചിനടുക്കം 

9746 383101