ചന്ദ്രികയിലലിഞ്ഞ റഹീം മേച്ചേരി######################
മുസ്തഫ മച്ചിനടുക്കം*********************************
ഒളവട്ടൂർ ഗ്രാമത്തിൽ 1947 ജനിച്ച റഹീം മേച്ചേരി സ്കൂൾ പഠന കാലത്ത് തന്നെ എഴുതി തുടങ്ങി. ആദ്യ കാലങ്ങളിൽ കഥയും ,കവിതയും എഴുതിത്തുടങ്ങിയമേച്ചേരി പിന്നീട് കിടയറ്റ രാഷ്ട്രീയ ലേഖകനും ചന്ദ്രിക പത്രധിപരുമായി മാറി.എം എസ് എഫ് ന്റെയും യൂത്ത് ലീഗിന്റെയും വളർച്ചയിൽ മെച്ചേരിയുടെ സേവനം വിലമതിക്കനാവാത്തതാണ് .മുസ്ലിം യൂത്ത് ലീഗിന്റെ ചരിത്ര പ്രസിദ്ധമായ ചരൽകുന്നു ക്യാമ്പിൽ വിജയ ശില്പിയായിരുന്നുഅദ്ദേഹം. അദ്ദേഹത്തിലെ എഴുത്ത് കാരനെ തിരിച്ചറിഞ്ഞ സീ എച്ച് മുഹമ്മദ് കോയ സാഹിബ് തന്നെയാണ് മേച്ചേരിയെ ചന്ദ്രികയിലെക്ക് വിളിപ്പിച്ചത് .സി എച്ച് ന്റെ അരുമ ശിഷ്യനായിരുന്നുഅദ്ദേഹം, നേരെ തിരിച്ചുംസീ എച്ചിനെ ജീവന് തുല്യം സ്നേഹിച്ചു മേച്ചേരി .സി എച്ച് എന്ന വ്യക്തിയെ മാത്രമല്ല മുസ്ലിം ലീഗ് പ്രസ്ഥാനത്തെയുംഖായിദ് എ മില്ലത്ത് അടക്കമുള്ള നേതാക്കളെയും, അവർ ഉയർത്തിപിടിച്ച ആദർശത്തെയും മേച്ചേരി നെഞ്ചിൽ കൊണ്ട് നടന്നു.സീ എച്ച് മുഹമ്മദ് കോയക്ക് ഒപ്പവും ശേഷവും മുസ്ലിംലീഗിന് വേണ്ടി തൂലിക പടവാളാക്കിപോരാടിയ ഹരിത പോരാളിയായിരുന്നു അദ്ദേഹം .സി എച്ചിനു യഥാര്ത പിന്ഗാമി ആയിരുന്നു ചന്ദ്രികയിൽ മേച്ചേരി. ഇടക്കാലത്ത് പ്രവാസി ആയെങ്കിലും ഏറെക്കാ'ലം ചന്ദ്രികയെ പിരിഞ്ഞിരിക്കാൻഅദ്ദേഹത്തിനായില്ല.രാഷ്ട്രീയ ലേഖനങ്ങൾ കൊണ്ട് ചന്ദികയെ സമ്പുഷ്ടമാക്കിയകരങ്ങളിൽ നിന്നും കനപ്പെട്ട ഗ്രന്ഥങ്ങളും പിറവിയെടുത്തു. വലിയ നേതാവാകാൻ ഒരിക്കലും ആഗ്രഹിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ വലിയ നേതാക്കളുടെ പ്രസംഗത്തെ ക്കാൾരാഷ്ട്രീയ എതിരാളികളുടെനാക്കും വാക്കും നിശബ്ദമാക്കാൻ മേച്ചേരി യുടെ തൂലികക്ക് കഴിഞ്ഞു .ഇന്നത്തെ പോലെ സോഷ്യൽ മീഡിയ വളരാത്ത ഒരു കാലത്ത് മേച്ചേരിയുടെ ലേഖനംകാത്തിരുന്നു കൊണ്ടായിരുന്നു പല വിഷയങ്ങളിലും പ്രവത്തകർ എതിരാളികൾക്ക് മറുപടി നല്കിയിരുന്നത് .ആയിരക്കണക്കിന് ലേഖനമെഴുതിയ മേച്ചേരി യുടെ ഒരു വാചകം പോലും ആശയ കുഴപ്പം ഉണ്ടാക്കുകയോ തിരുത്തെണ്ടിയോ വന്നില്ല.ചന്ദികയെ കൂടാതെ പല പത്രങ്ങളിലും ആർ എം എന്ന തൂലികനാമത്തിൽ അദ്ദേഹം എഴുതിയിരുന്നു .ഇ .എം എസ് ,ഗോവിന്ദ പിള്ള തുടങ്ങി മാര്ക്സിസ്റ്റ് സൈധാന്തികർക്കും,ദേശാഭിമാനിക്കും തുടര് ലേഖനം എഴുതി വെള്ളം കുടിപ്പിക്കാൻ അദ്ധേഹത്തിന്റെ തൂലികക്ക് സാധിച്ചു .മുസ്ലിം ലീഗിനെതിരെ വരുന്ന വിമർശനങ്ങൾക്കുംആരോപണങ്ങൾക്കും അക്കമിട്ടു മറുപടി പറയാൻ മേച്ചേരിക്ക് കഴിഞ്ഞു .അക്ഷരര്തത്തിൽ ലീഗിന്റെ വാളും പരിചയുമായിരുന്നു അദ്ദേഹത്തിന്റെ തൂലിക.മേച്ചേരി ഇരിക്കുന്ന സദസ്സിൽ ചരിത്രം പറയാൻ രാഷ്ട്രീയ എതിരാളികൾക്ക് ഭയമായിരുന്നു എന്നും ചരിത്രം ഓര്ക്കുകയും ഒര്മ്മിപ്പിക്കുകയും ചെയ്യാനും മേച്ചേരി പ്രത്യേക മിടുക്ക് കാട്ടി. പ്രസിദ്ധ ചരിത്രകാരനും മേച്ചേരിയുടെ കൂടെപ്രവര്ത്തിക്കുകയും ചെയ്ത എം സി വടകര ഒരു ഓർമ്മകുറിപ്പ് തന്റെ ജൂനിയർ ആയ മേച്ചേരിയെ കുറിച്ച് എഴുതി."1970 കളിൽ മുസ്ലിം ലീഗിൽ കലാപം ഉണ്ടായപ്പോൾ പ്രധാനപെട്ട പാർട്ടി എഴുത്തുകാരെല്ലാം മറുപക്ഷം ചേർന്നപ്പോൾ പാണക്കാട് തങ്ങളുടെയും സീയെച്ചിന്റെയുംപക്ഷത്ത് ഉറച്ചു നിന്ന് കൊണ്ട് മേച്ചേരി നയിച്ച ലേഖന യുദ്ധം മറക്കാൻ കാലമായില്ല, അദ്ദേഹം എഴുതിയുണ്ടാക്കിയ മുസ്ലിം ലീഗാണ് ഇന്ന് കാണുന്ന ലീഗ് "2004 ഓഗസ്റ്റ് 21 പുലർകാലത്ത് ചന്ദ്രിക പത്രത്തോടൊപ്പം പോയ ജീപ്പ് അപകടത്തിൽ മരണം വരിച്ച മേച്ചേരിയുടെ അന്ത്യയാത്രയും 'ചന്ദ്രിക'യോടൊപ്പംതന്നെ ആയത് ഒരു നിയോഗമാവാം.1947 മെയ് പത്തിന് മലപ്പുറം ജില്ലയിലെ ഒളവട്ടൂരില്ജനനം. പിതാവ് മേച്ചേരി ആലിഹാജി. മാതാവ് ഉണ്ണി ആയുശുമ്മ. ഒളവട്ടൂര് സ്‌കൂള്, വാഴക്കോട് ഹൈസ്‌കൂള്, മമ്പാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളില് വിദ്യാഭ്യാസം.1972 മുതല് 79 വരെ ചന്ദ്രിക സബ് എഡിറ്റര്. 83' വരെ ജിദ്ദയില്. 2004 വരെ ചന്ദ്രിക അസി.എഡിറ്ററും പിന്നെചന്ദ്രിക പത്രാധിപരും. മികച്ച രാഷ് ട്രീയനിരീക്ഷകനും വ്യാഖ്യാതാവും കോളമിസ്റ്റുമായിഅംഗീകാരം. കൊയമ്പത്തൂര് സി.എച്ച് അവാര്ഡ്, സി.എ. വാഹീദ് സ്മാരക അവാര്ഡ്, അല് ഐന് കള്ച്ചറല് സെന്റര് അവാര്ഡ്, ഫുജൈറ കള്ച്ചറല് സെന്റര് അവാര്ഡ്, അബൂദാബി മലയാളി വെല്ഫെയര് അസോസിയേഷന് അവാര്ഡ് എന്നിവ ലഭിച്ചു. കേരള പത്രപ്രവര്ത്തകയൂണിയന്റെ സജീവ പ്രവര്ത്തകനായിരുന്നു. ഇന്ത്യന് ഫെഡറേഷന് ഓഫ് വര്ക്കിങ്ങ് ജേണലിസ്റ്റ്‌സ് ദേശീയ സമിതിയംഗമായിട്ടുണ്ട്. കേരള ഗ്രന്ഥശാലാസംഘം കണ്ട്രോള് ബോര്ഡ് അംഗം, സംസ്ഥാന സാക്ഷരാതാ സമിതി എക്‌സി. അംഗം, സംസ്ഥാന പ്രസ് അക്രഡിറ്റേഷന് കമ്മിറ്റിയംഗം, മോയിന്കുട്ടി വൈദ്യര് സ്മാരക കമ്മിറ്റിയംഗം എന്നീ ചുമതലകള് വഹിച്ചു.മുസ്ലിംലീഗ്: വിമര്ശനങ്ങള്ക്ക് മറുപടി, ഖായിദെ മില്ലത്തിന്റെ പാത, ഇന്ത്യന് മുസ്ലിങ്ങള്-വസ്തുതകള്, കര്മപഥത്തിന്റെകാല്നൂറ്റാണ്ട്, അക്ഷരകേരളത്തിന്റെ ആത്മസുഹൃത്ത് എന്നീ പുസ്തകങ്ങള് രചിച്ചു. ഭാര്യ ആയിശാബി. ഷഹനാസ്, ഷാനവാസ്, ഷമീര്, ഷബ്‌ന എന്നീ മക്കളുണ്ട്.2004 ആഗസ്ത് 21 ന് വാഹനാപകടത്തില്മരിച്ചു.
മുസ്തഫ മച്ചിനടുക്കം*********************************
ഒളവട്ടൂർ ഗ്രാമത്തിൽ 1947 ജനിച്ച റഹീം മേച്ചേരി സ്കൂൾ പഠന കാലത്ത് തന്നെ എഴുതി തുടങ്ങി. ആദ്യ കാലങ്ങളിൽ കഥയും ,കവിതയും എഴുതിത്തുടങ്ങിയമേച്ചേരി പിന്നീട് കിടയറ്റ രാഷ്ട്രീയ ലേഖകനും ചന്ദ്രിക പത്രധിപരുമായി മാറി.എം എസ് എഫ് ന്റെയും യൂത്ത് ലീഗിന്റെയും വളർച്ചയിൽ മെച്ചേരിയുടെ സേവനം വിലമതിക്കനാവാത്തതാണ് .മുസ്ലിം യൂത്ത് ലീഗിന്റെ ചരിത്ര പ്രസിദ്ധമായ ചരൽകുന്നു ക്യാമ്പിൽ വിജയ ശില്പിയായിരുന്നുഅദ്ദേഹം. അദ്ദേഹത്തിലെ എഴുത്ത് കാരനെ തിരിച്ചറിഞ്ഞ സീ എച്ച് മുഹമ്മദ് കോയ സാഹിബ് തന്നെയാണ് മേച്ചേരിയെ ചന്ദ്രികയിലെക്ക് വിളിപ്പിച്ചത് .സി എച്ച് ന്റെ അരുമ ശിഷ്യനായിരുന്നുഅദ്ദേഹം, നേരെ തിരിച്ചുംസീ എച്ചിനെ ജീവന് തുല്യം സ്നേഹിച്ചു മേച്ചേരി .സി എച്ച് എന്ന വ്യക്തിയെ മാത്രമല്ല മുസ്ലിം ലീഗ് പ്രസ്ഥാനത്തെയുംഖായിദ് എ മില്ലത്ത് അടക്കമുള്ള നേതാക്കളെയും, അവർ ഉയർത്തിപിടിച്ച ആദർശത്തെയും മേച്ചേരി നെഞ്ചിൽ കൊണ്ട് നടന്നു.സീ എച്ച് മുഹമ്മദ് കോയക്ക് ഒപ്പവും ശേഷവും മുസ്ലിംലീഗിന് വേണ്ടി തൂലിക പടവാളാക്കിപോരാടിയ ഹരിത പോരാളിയായിരുന്നു അദ്ദേഹം .സി എച്ചിനു യഥാര്ത പിന്ഗാമി ആയിരുന്നു ചന്ദ്രികയിൽ മേച്ചേരി. ഇടക്കാലത്ത് പ്രവാസി ആയെങ്കിലും ഏറെക്കാ'ലം ചന്ദ്രികയെ പിരിഞ്ഞിരിക്കാൻഅദ്ദേഹത്തിനായില്ല.രാഷ്ട്രീയ ലേഖനങ്ങൾ കൊണ്ട് ചന്ദികയെ സമ്പുഷ്ടമാക്കിയകരങ്ങളിൽ നിന്നും കനപ്പെട്ട ഗ്രന്ഥങ്ങളും പിറവിയെടുത്തു. വലിയ നേതാവാകാൻ ഒരിക്കലും ആഗ്രഹിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ വലിയ നേതാക്കളുടെ പ്രസംഗത്തെ ക്കാൾരാഷ്ട്രീയ എതിരാളികളുടെനാക്കും വാക്കും നിശബ്ദമാക്കാൻ മേച്ചേരി യുടെ തൂലികക്ക് കഴിഞ്ഞു .ഇന്നത്തെ പോലെ സോഷ്യൽ മീഡിയ വളരാത്ത ഒരു കാലത്ത് മേച്ചേരിയുടെ ലേഖനംകാത്തിരുന്നു കൊണ്ടായിരുന്നു പല വിഷയങ്ങളിലും പ്രവത്തകർ എതിരാളികൾക്ക് മറുപടി നല്കിയിരുന്നത് .ആയിരക്കണക്കിന് ലേഖനമെഴുതിയ മേച്ചേരി യുടെ ഒരു വാചകം പോലും ആശയ കുഴപ്പം ഉണ്ടാക്കുകയോ തിരുത്തെണ്ടിയോ വന്നില്ല.ചന്ദികയെ കൂടാതെ പല പത്രങ്ങളിലും ആർ എം എന്ന തൂലികനാമത്തിൽ അദ്ദേഹം എഴുതിയിരുന്നു .ഇ .എം എസ് ,ഗോവിന്ദ പിള്ള തുടങ്ങി മാര്ക്സിസ്റ്റ് സൈധാന്തികർക്കും,ദേശാഭിമാനിക്കും തുടര് ലേഖനം എഴുതി വെള്ളം കുടിപ്പിക്കാൻ അദ്ധേഹത്തിന്റെ തൂലികക്ക് സാധിച്ചു .മുസ്ലിം ലീഗിനെതിരെ വരുന്ന വിമർശനങ്ങൾക്കുംആരോപണങ്ങൾക്കും അക്കമിട്ടു മറുപടി പറയാൻ മേച്ചേരിക്ക് കഴിഞ്ഞു .അക്ഷരര്തത്തിൽ ലീഗിന്റെ വാളും പരിചയുമായിരുന്നു അദ്ദേഹത്തിന്റെ തൂലിക.മേച്ചേരി ഇരിക്കുന്ന സദസ്സിൽ ചരിത്രം പറയാൻ രാഷ്ട്രീയ എതിരാളികൾക്ക് ഭയമായിരുന്നു എന്നും ചരിത്രം ഓര്ക്കുകയും ഒര്മ്മിപ്പിക്കുകയും ചെയ്യാനും മേച്ചേരി പ്രത്യേക മിടുക്ക് കാട്ടി. പ്രസിദ്ധ ചരിത്രകാരനും മേച്ചേരിയുടെ കൂടെപ്രവര്ത്തിക്കുകയും ചെയ്ത എം സി വടകര ഒരു ഓർമ്മകുറിപ്പ് തന്റെ ജൂനിയർ ആയ മേച്ചേരിയെ കുറിച്ച് എഴുതി."1970 കളിൽ മുസ്ലിം ലീഗിൽ കലാപം ഉണ്ടായപ്പോൾ പ്രധാനപെട്ട പാർട്ടി എഴുത്തുകാരെല്ലാം മറുപക്ഷം ചേർന്നപ്പോൾ പാണക്കാട് തങ്ങളുടെയും സീയെച്ചിന്റെയുംപക്ഷത്ത് ഉറച്ചു നിന്ന് കൊണ്ട് മേച്ചേരി നയിച്ച ലേഖന യുദ്ധം മറക്കാൻ കാലമായില്ല, അദ്ദേഹം എഴുതിയുണ്ടാക്കിയ മുസ്ലിം ലീഗാണ് ഇന്ന് കാണുന്ന ലീഗ് "2004 ഓഗസ്റ്റ് 21 പുലർകാലത്ത് ചന്ദ്രിക പത്രത്തോടൊപ്പം പോയ ജീപ്പ് അപകടത്തിൽ മരണം വരിച്ച മേച്ചേരിയുടെ അന്ത്യയാത്രയും 'ചന്ദ്രിക'യോടൊപ്പംതന്നെ ആയത് ഒരു നിയോഗമാവാം.1947 മെയ് പത്തിന് മലപ്പുറം ജില്ലയിലെ ഒളവട്ടൂരില്ജനനം. പിതാവ് മേച്ചേരി ആലിഹാജി. മാതാവ് ഉണ്ണി ആയുശുമ്മ. ഒളവട്ടൂര് സ്‌കൂള്, വാഴക്കോട് ഹൈസ്‌കൂള്, മമ്പാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളില് വിദ്യാഭ്യാസം.1972 മുതല് 79 വരെ ചന്ദ്രിക സബ് എഡിറ്റര്. 83' വരെ ജിദ്ദയില്. 2004 വരെ ചന്ദ്രിക അസി.എഡിറ്ററും പിന്നെചന്ദ്രിക പത്രാധിപരും. മികച്ച രാഷ് ട്രീയനിരീക്ഷകനും വ്യാഖ്യാതാവും കോളമിസ്റ്റുമായിഅംഗീകാരം. കൊയമ്പത്തൂര് സി.എച്ച് അവാര്ഡ്, സി.എ. വാഹീദ് സ്മാരക അവാര്ഡ്, അല് ഐന് കള്ച്ചറല് സെന്റര് അവാര്ഡ്, ഫുജൈറ കള്ച്ചറല് സെന്റര് അവാര്ഡ്, അബൂദാബി മലയാളി വെല്ഫെയര് അസോസിയേഷന് അവാര്ഡ് എന്നിവ ലഭിച്ചു. കേരള പത്രപ്രവര്ത്തകയൂണിയന്റെ സജീവ പ്രവര്ത്തകനായിരുന്നു. ഇന്ത്യന് ഫെഡറേഷന് ഓഫ് വര്ക്കിങ്ങ് ജേണലിസ്റ്റ്‌സ് ദേശീയ സമിതിയംഗമായിട്ടുണ്ട്. കേരള ഗ്രന്ഥശാലാസംഘം കണ്ട്രോള് ബോര്ഡ് അംഗം, സംസ്ഥാന സാക്ഷരാതാ സമിതി എക്‌സി. അംഗം, സംസ്ഥാന പ്രസ് അക്രഡിറ്റേഷന് കമ്മിറ്റിയംഗം, മോയിന്കുട്ടി വൈദ്യര് സ്മാരക കമ്മിറ്റിയംഗം എന്നീ ചുമതലകള് വഹിച്ചു.മുസ്ലിംലീഗ്: വിമര്ശനങ്ങള്ക്ക് മറുപടി, ഖായിദെ മില്ലത്തിന്റെ പാത, ഇന്ത്യന് മുസ്ലിങ്ങള്-വസ്തുതകള്, കര്മപഥത്തിന്റെകാല്നൂറ്റാണ്ട്, അക്ഷരകേരളത്തിന്റെ ആത്മസുഹൃത്ത് എന്നീ പുസ്തകങ്ങള് രചിച്ചു. ഭാര്യ ആയിശാബി. ഷഹനാസ്, ഷാനവാസ്, ഷമീര്, ഷബ്‌ന എന്നീ മക്കളുണ്ട്.2004 ആഗസ്ത് 21 ന് വാഹനാപകടത്തില്മരിച്ചു.