2022, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ആദരവർഹിക്കുന്ന അത്തച്ച

ആദരവുകൾക്കും അവാർഡുകൾക്കും പഞ്ഞമില്ലാത്ത  നാട്ടിൽ നടക്കുന്ന പരിപാടികളും
പ്രഹസനമായി മാറാറുണ്ട്         സ്വന്തക്കാരെ കൊണ്ടോ
സ്വയം തന്നെയോ      ആദരിപ്പിക്കുന്ന    പ്രാഞ്ചിയേട്ടന്മാരും ധാരാളമാണ്      ഇതിനൊക്കെയിടയിലും
ജനഹൃദയങ്ങളിൽ രാജാവിനെ പോലെ വിരാജിക്കുന്ന  ശ്രദ്ധിക്കപ്പെടാതെ പോകുന്നവരേയും കാണാം     ഇത്തരക്കാരെ തേടിപ്പിടിച്ച്‌       ആദരിക്കേണ്ടത്  സമൂഹത്തിൻ്റെ കടമയാണ്           ഇത്തരത്തിലൊരു സാമൂഹ്യ ബാദ്ധ്യതയാണ് ദുബൈ കെ.എം സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നത്

ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗിൻ്റെ പ്രസിഡൻ്റ്  ഹാജി അബ്ദുല്ല ഹുസൈൻ സാഹിബാണ്  കെ.എം സി.സി യുടെ ആദരം ഏറ്റു വാങ്ങുന്നത്     

തീർത്തുംഅർഹമായൊരു ആദരവ്  പരിപാടി തന്നെയാണത് 
എന്നതിൽ സംശയമില്ല
       ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്
എന്ന്   കേൾക്കുമ്പോൾ തന്നെ ആ പുഞ്ചിരി തൂകുന്ന മുഖം മനസ്സിൽ തെളിയുകയാണ്    


എല്ലാവരെയും വലിപ്പചെറുപ്പമില്ലാതെ
സ്വീകരിക്കുകയും     കൈപിടിച്ചും പുറത്ത് തട്ടിയും     സന്തോഷം പ്രകടിപ്പക്കുകയും ചെയ്യുന്ന ഹാജി അബ്ദുല്ല ഹുസൈൻ
നാട്ടുകാരുടെ പ്രിയപ്പെട്ട അത്തച്ചയാണ്        

മർഹും കല്ലട്ര അബ്ബാസ് ഹാജിയുടെ സന്തത സഹചാരിയായും നിഴലായും  ബിസിനസ് രംഗത്തെന്ന പോലെ  സാമൂഹ്യ രംഗത്തേക്കും കടന്നു വന്ന അത്തച്ച
 പതിനാല് വർഷമായി പഞ്ചായത്ത് മുസ്ലിം ലീഗിൻ്റെ അമരത്തിരിക്കുകയാണ്      ഒപ്പം കീഴൂർ മുസ്ലിം ജമാഅത്തിൻ്റെ പ്രസിഡൻറായും സഅദിയ അടക്കം നിരവധി സ്ഥാപനങ്ങളുടേയും സംഘടനകളുടേയും ഉത്തരവാദിത്വങ്ങളം
ഭംഗിയായി നിർവ്വഹിച്ച്
കൊണ്ടിരിക്കുകയും ചെയ്യുന്നു


ആരേയും  ആകർഷിക്കുന്നത് അദ്ദേഹത്തിൻ്റെ വിനയാന്വിതമായ പെരുമാറ്റം തന്നെയാണ്

ഏതൊരാളെയും പോലെ വീറും,വാശിയും, ദേഷ്യവുമെല്ലാം ചില നേരങ്ങളിൽ വളരെ രൂക്ഷമായി തന്നെ അത്തച്ചയിൽ പ്രകടമായി കാണാറുണ്ട്
എന്നാൽ    മനസ്സ് ശാന്തമാവുമ്പോൾ വിട്ടുവീഴ്ച്ചയുടെയും ,അനുരഞ്ജനത്തിൻ്റേയും മാർഗ്ഗം സ്വീകരിക്കാൻ
യാതൊരു മടിയും കാണിക്കാറില്ല എന്നിടത്താണ്    അദ്ദേഹത്തിൻ്റെ  മഹത്വം  വൃതിരിക്തമാവുന്നത്
നല്ലൊരു മധ്യസ്ഥനായും
അദ്ദേഹം മാറാറുണ്ട്      രോഗവും പ്രായവും കണക്കിലെടുക്കാതെ
പ്രവർത്തന രംഗത്ത് സജീവമാണദ്ദേഹം   വീട്ടിലെത്തിയാലും വിശ്രമം  ലഭിക്കാത്ത
പൊതു പ്രവർത്തകനാണദ്ദേഹം

അദ്ദേഹത്തിൻ്റെ ഫോൺ ഒരിക്കലും സ്വിച്ച് ഓഫ് ചെയ്യാറില്ലെന്ന്  മാത്രമല്ല എത് സമയത്തും ആര് വിളിച്ചാലും  മറുപടി നൽകാനും    സന്നദ്ധമായിരിക്കും

പ്രാർത്ഥനയിലോ മറ്റോ
ആണെങ്കിൽ തിരിച്ച് വിളിക്കുകയും ചെയ്യും

മരണവീട് സന്ദർശിക്കാനും, രോഗികളെ സന്ദർശിക്കാനും സമയം കണ്ടെത്തുന്ന
അദ്ദേഹത്തിൻ്റെ ഭവനത്തിൽ    പുലർച്ചയെന്നോ പാതിരാവെന്നോ വ്യത്യാസമില്ലാതെ
അതിഥികളെയും ആവലാതിക്കാരെയും
നമുക്ക് കാണാൻ സാധിക്കും



✍🏻 മുസ്തഫ മച്ചിനടുക്കം