2021, നവംബർ 28, ഞായറാഴ്‌ച
ഇട്ക്കിക്ക് വികാസത്തിന്റെ . വാതായനം തുറന്ന് Cess
2021, നവംബർ 26, വെള്ളിയാഴ്‌ച
നാഷണൽ പൊളിറ്റിക്സ് ജാർഖണ്ഡിൽ:
*1947 നവംബര്‍ 9,10 തിയ്യതികളില്‍ കല്‍ക്കത്തയില്‍ ഒരു ലീഗ് കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി. ദക്ഷിണേന്ത്യയില്‍ നിന്ന് രണ്ടുപേരാണ് ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും സീതി സാഹിബും. മുസ്‌ലിം ലീഗ് പിരിച്ചുവിടണം എന്ന പ്രമേയത്തിന് പിന്തുണ തേടിക്കൊണ്ട് സുഹര്‍വര്‍ദി പ്രസംഗിക്കുകയും അംഗങ്ങള്‍ ഏറെക്കുറെ അതിന് അനുകൂലമായി പ്രതികരിച്ച് തുടങ്ങുകയും ചെയ്യുമ്പോഴാണ് ഖാഇദെ മില്ലത്തും സീതി സാഹിബും ഹാളിലേക്ക് കടന്നു ചെല്ലുന്നത്. പ്രമേയത്തെ എതിര്‍ത്തു കൊണ്ട് മുസ്‌ലിം ലീഗ് ഇന്ത്യയില്‍ പുനസ്ഥാപിക്കണമെന്ന് സമര്‍ഥിച്ചു കൊണ്ട് സീതി സാഹിബ് ചെയ്ത ഉജ്ജ്വല പ്രസംഗം കണ്‍വെന്‍ഷന്റെ ഗതിയാകെ മാറ്റിക്കളഞ്ഞു. പ്രമേയം പാസ്സായില്ല. സുഹര്‍വര്‍ദിയുടെ ഉദ്യമം വിജയിച്ചില്ല. പുറത്ത് കാത്ത് നിന്ന പത്രക്കാരോട് സുഹര്‍വര്‍ദി പറഞ്ഞത് തെക്കുനിന്ന് വന്ന രണ്ട് ദ്രാവിഡന്‍മാര്‍ എന്റെ കണ്‍വെന്‍ഷന്‍ പൊളിച്ചുകളഞ്ഞു എന്നാണ്. അതിലൊരു ദ്രാവിഡന്‍ സീതി സാഹിബായിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് 1948 മാര്‍ച്ച് 10 ാം തിയ്യതി ചെന്നൈ നഗരത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപം കൊള്ളുന്നത്. കല്‍ക്കത്താ കണ്‍വെന്‍ഷനില്‍ സീതി സാഹിബ് അങ്ങനെ പ്രസംഗിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഇന്ത്യയില്‍ മുസ്‌ലിം ലീഗ് ഉണ്ടാവുമായിരുന്നില്ല*(. എം.സി വടകര )
മടക്കയാത്രയും പാലക്കാട്ടെ സ്വീകരണവും
നവംബർ 15 ന് 6.25 നുള്ള ട്രൈനിൽ മടക്ക യാത്ര ആരംഭിച്ചു രാവിലെ കൽക്കരി ഖനി കാണാനും തിരിച്ചും മണിക്കൂറുകളോളം ബസ് യാത്രയിലായിരുന്നതിനാൽ ആരിലും വലിയ . ഉത്സാഹം കണ്ടില്ല പിന്നെ വരട്ടിയതും പൊരിച്ചതും എല്ലാം കാലിയാവുകയും ചെയ്തിരുന്നല്ലോ
എങ്കിലും ഭക്ഷണ കമ്മിറ്റിക്കാർ തീരെ നിരാശരാക്കായില്ല എന്നു പറയാം രണ്ട് പൂരിയും ഇറച്ചിക്കറിയും കൊണ്ട് ചെറിയൊരു ഉൻമേഷം. വീണ്ടു കിട്ടിയതു പോലെ തോന്നി
പുലർച്ചയോടെ ഉറക്കച്ചടവുകൾ മാറി ബ്രഡും ഉപ്പുമാവുമൊക്കെയായിരുന്നു പ്രാതലിന് ഉച്ചയ്ക്ക് നല്ല ഹൈദരാബാദ് ബിരിയാണിയായിരുന്നു അധികമാളുകൾക്കും രാത്രി കൂടി കഴിക്കാൻ അത് മതിയായിരുന്നു . പോരാത്തവർക്ക്
ചപ്പാത്തിയും കറിയുമൊക്കെ എത്തിക്കാൻ ഫത്താഹും , കല്ലോളിയുമൊക്കെ
നേതൃത്വം നൽകി എല്ലാരും കഴിച്ച് കഴിഞ്ഞിട്ടും ഭക്ഷണം ബാക്കിയുണ്ടായിരുന്നു
ഇതിനിടയിൽ പല കോണുകളിലായി സൗഹൃദ സംഭാഷണ ങ്ങളും പാട്ടും കളിയുമൊക്കെയായി യാത്ര സുഖകരവും രസകരവുമായി മുമ്പോട്ട് നീങ്ങി
ഇതിനിടയിൽ തോട്ടോളിക്കനുവദിക്കപ്പെട്ട സീറ്റിൽ ആന്ധ്രക്കാരി യുവതി വന്നിരുന്നത്
പല ചർച്ചകൾക്കും സാക്ഷിയായി എന്ത് ചോദിച്ചാലും ഉത്തരമില്ല കണ്ണടച്ച്
ധ്യാനത്തിലെന്ന വണ്ണം ഇരിക്കുകയാണ് പുള്ളിക്കാരി സ്റ്റോപ്പ് രണ്ടും മൂന്നും കഴിഞ്ഞിട്ടും മൂപ്പത്തിക്ക് യാതൊരു കൂസലുമില്ല അവസാനം ടി.ടി യെയും പോലീസിനെയൊക്കെ വിവരമറിയിച്ചു
പോലീസ് വന്ന് ചോദിച്ചപ്പോഴും ആദ്യം ഉത്തരമില്ലായിരുന്നു
വീണ്ടും ഒന്നും കനത്തിൽ ചോദിച്ചപ്പോൾ ടിക്കറ്റ് ഇല്ല എന്ന് സമ്മതിക്കേണ്ടി വന്നു . അവരിറങ്ങിപ്പോയി
പിന്നെ ഷംസു സാഹിബിന്റെ രൂപസാദൃശ്യമുള്ള ഒരു പോലീസുകാരനെ
കൂടെ ഇരുത്തിയുള്ള നാടൻ പാട്ടും ഒപ്പനയുമൊക്കെയായി ഗായകർ തിമിർത്താടുകയായിരുന്നു
ഇതിനിടക്ക് പതിമൂന്ന് മിനിറ്റിൽ ഖായിദെ മില്ലത്തിനെ കുറിച്ച് സംസാരിക്കാൻ പറ്റുമോ എന്ന ചോദ്യവുമായി ഷംസു . സാഹിബ് വന്നു. കിട്ടിയ അവസരം. പാഴാക്കരുതല്ലോ
ആ മഹാനായ നേതാവിനെ കുറിച്ചുള്ള തന്റെ പരിമിതമായ അറിവ്
പങ്ക് വെച്ചപ്പോൾ അനുവദിക്കപ്പെട്ട സമയം അതിക്രമിച്ചിരുന്നു
ബുധനാഴ്ച രാവിലെ . കൃത്യ സമയത്ത് തന്നെ വണ്ടി പാലക്കാട്ടെത്തി വളരെ . ഊഷ്മളമായ സ്വീകരണമാണ് ഫിറോസ് സാഹിബിന്റെ നാട്ടിൽ നമ്മക്ക് ലഭിച്ചത് ടി.പി.എം ബഷീർ യാത്രയെക്കുറിച്ചും നമ്മുടെ ഗ്രൂപിനെ കുറിച്ചും ലഘു വിവരണവും നൽകി
ലീഗ് യൂത്ത് ലീഗ് , അദ്ധ്യാപക സംഘടന ജില്ലാ നേതാക്കൾ അടക്കം സ്വീകരിക്കാനെത്തിയവരിൽ ഉണ്ടായിരുന്നു
ഒലവക്കോട് . പളളിക്ക് സമീപ്പം ഹാളിൽ നല്ല പ്രാതലും. ഒരുക്കിയിരുന്നു സ്വാദിഷ്ടമായ പത്തിരിയും , നൂൽ പുട്ടും ചിക്കൻ കറിയും ചായയും എല്ലാം കൊണ്ടും വിഭവ . സമൃദ്ധമായിരുന്നു
രാവിലെ ഏഴ് അഞ്ചിനുള്ള ഇന്റർസിറ്റി എക്സ്പ്രസ്സിലായിരുന്നു കാസർക്കോട്ടേക്കുള്ള യാത്ര കണ്ണൂർ , കോഴിക്കോട് ജില്ലയിലേയും , മലപ്പുറം ജില്ലയിലെ ഏതാനു പേരും ഈ ട്രൈനിൽ ഉണ്ടായിരുന്നു .
ഉച്ചയൂണിന് മുമ്പായി വീട്ടിലെത്തി എല്ലാം കൊണ്ടും സമ്പന്നമായിരുന്നു
സഫലമീ യാത്ര
[23/11, 8:08 am] Musthafa Machinadukkam: ഛോട്ടാ നാഗ്പുർ പീഠഭൂമിയിലുൾപ്പെടുന്ന ജാർഖണ്ഡ് വനങ്ങളുടെ ഭൂമിയാണ്. ജാർഖണ്ഡിന്റെ മൂന്നിലൊരുഭാഗം ഘോരവനമാണ്. വനങ്ങളും വെള്ളച്ചാട്ടങ്ങളും പുഴകളുമെല്ലാം പ്രധാന കാഴ്ചകളാണ്. ഒപ്പം ചരിത്രം പറയുന്ന നിരവധി സ്മാരകങ്ങളുമുണ്ട്. ഇന്ത്യയിലേറ്റവുമധികം കൽക്കരിയും മൈക്കയും ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ജാർഖണ്ഡ്. പണ്ട് ബിഹാർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ജാർഖണ്ഡ് 2000 നവംബർ 15-ന് പുതിയ സംസ്ഥാനമായി മാറി. സാന്താളി, മുന്താരി, കുറുഖ്, ഖോർത്ത, നാഗ്പുരിയ, സദി, ഖാരിയ, ഹിന്ദി, ഉറുദു, ബംഗാളി, ഭോജ്പുരി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരുണ്ടെങ്കിലും ഹിന്ദിയാണ് മാതൃഭാഷ. റാഞ്ചി തലസ്ഥാനവും.
ജാർഖണ്ഡിന് വെളിച്ചമായി സെസ്
എജു സമ്മേളനത്തിന് . ശേഷം നടന്ന ഉത്ഘാടന സമ്മേളനം ജാർഖണ്ഡ് ഗ്രാമവികസന ' മന്ത്രി ആലംഗീർ ആലമിൻ്റെയും , ബന്ധു തിർക്കി എം.എൽ എ യുടയും സാന്നിദ്ധ്യവും പ്രഖ്യാപനങ്ങളും കൊണ്ട് ശ്രദ്ധേയമായി
അബൂബക്കർ സി ദ്ധീഖ് ഐ എ എസ്.
മുസ്ലിം ലീഗ് ദേശീയ സെക്രടറി ഖുറം അനീസ് ഉമർ എന്നിവരെ. ആദ്യമായിട്ടായിരുന്നു നേരിൽ കണ്ടത്
പാണക്കാട്ടെ വെള്ളി നക്ഷത്രങ്ങളായ അബ്ബാസ് അലി, സാദിഖ് അലി , ഹമീദലി ശിഹാബ് തങ്ങൾ മാരും അഭിവന്ദ്യരായ ഇ.ടി. യും , സമദാനി സാഹിബും മുസ്ലിം യൂത്ത് ലീഗ് : എം എസ് എഫ്
ദേശീയ ന്നേതാക്കളായ ഫൈസൽ ബാബുസി.കെ സുബൈർ ,അഹമ്മദ് സാജു , ടി.പി അഷ്റഫലി എന്നിവരുമായൊക്കെ സംസാരിക്കാനും സൗഹൃദം പങ്കു വെക്കാനും സാധിച്ചത് നല്ല അനുഭവമായി എന്നുമുണ്ടാവും
ജാർഖണ്ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അഷ്റഫ് ഹുസൈനും ജന സെക്രട്ടറിയും , മറ്റ് സഹ ഭാരവാഹികളും ഒപ്പം നമ്മളിലൊരാളായി നിന്ന് രാവിലെ മുതൽ പന്തലൊരുക്കാൻ വരെ സഹായിച്ച . റാഞ്ചി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് സാഹിദ് അൻസാരി
മടക്ക യാത്രയിൽ ട്രൈൻ വരെയും നമ്മോടൊപ്പം ആയിരുന്നു തന്റെ വൈകല്യം പോലും അവഗണിച്ച് ദിവസങ്ങളായി അവിശ്രാന്തം ഓടി നടന്ന് ആതിഥേയത്വത്തിന്റെ മഹനീയ മാതൃക തീർത്ത നമുക്ക് സ്ഥലം അനുവദിച് തന്ന ഇർഫാൻ അൻസാരിയും , അറുപത്തെട്ടുകാരനായ പിതാവ് അലി ഹസ്സൻ അൻസാരിയും അവരുടെ കുടുംബവും നലകിയ സ്നേഹത്തിന് പ്രാർത്ഥനയല്ലാതെ മറ്റൊന്നും പകരമാവില്ല
രണ്ട് സമ്മേളനത്തിലും ആദ്യാവസാനം പങ്കെടുത്ത ഇട്ക്കിയിലെ കൈക്കുഞ്ഞുങ്ങളെ വരെ ഏന്തി വന്ന സ്ത്രീകളും വൃദ്ധരും അടങ്ങുന്ന സദസ്സ് ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല എങ്ങിനെയാണ് നാം അവർക്ക് നന്ദി പ്രകാശിപ്പിക്കുക
അല്ലാഹു കാപഠ്യം എന്തെന്നറിയാത്ത ആ സാധു ഹൃദയങ്ങൾക്ക് നന്മ ചൊരിഞ്ഞു നൽകട്ടെ എന്നു പ്രാർത്ഥിക്കാം
കൗമാരത്തിന്റെ കൗതുകം വിട്ടു മാറും മുമ്പേ വലിയ ഉത്തരവാദിത്യങ്ങൾ നിർവഹിച്ച് കൊണ്ടിരിക്കുന്ന സഹിൻ ഷാ - അബ്ദുല്ല ഹുദവിമാരുടെ എളിമയും വിനയവും ബഹുമാനവും ഒത്തു . ചേർന്ന പെരുമാറ്റം ഓർമ്മയിൽ എന്നു മുണ്ടാവും
അൽഹംദുലില്ലാഹ്
പ്രതീക്ഷകൾക്കു മെത്രയോ മീതെ ആവേശവും അതിലേറെ അർത്ഥതലങ്ങളുംനൽകും വിധം
ഇടക്കിയിലെ : ജനങ്ങൾക്ക് വലിയൊരു വഴി തിരിവായി കൊണ്ടാണ് നാഷണൽ പൊളിറ്റിക്സ് പരിപാടിക്ക് സമാപനമായത്
ഞണ്ട്. പെറുക്കികളായ യൂറോപ്യൻമാർക്ക്
വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചം നൽകി സ്പെയിനിനെ ഉന്നതമായ
സാംസ്കാരിക തലത്തിലേക്ക് ഉയരാൻ നിമിത്തമായ താരീഖ് ഇബ്നു സിയാദിന്റെ ചരിത്രത്തിന് സമാനമായ വിധത്തിൽ നാഷണൽ പൊളിറ്റിക്സ് അംഗങ്ങളുടെ
ജാർക്കണ്ഡ് യാത്ര
ഇട്ക്കിയു ടെ വികാസത്തിനും
വിജ്ഞാന വിപ്ലവത്തിനും
നിദാനമാകുന്ന
പുതിയ ചരിത്രമായി
മാറുന്ന . . നാളെയെ
കുറിച്ച് സ്വപ്നം കണ്ട് കൊണ്ട് നമുക്ക് പ്രയാണം
തുടരാം ഇൻ ശാ അല്ലാഹ്
✍🏻 *മുസ്തഫ മച്ചിനടുക്കം*
ഈ ഒരു ഉദ്യമത്തിന്റെ വിജയത്തിന് മൻസൂർ ഹുദവി
ഏറ്റെടുത്ത ഉത്തരവാദിത്വവും ത്യാഗവും വരികളിലൊതുക്കാനാവില്ല
*മുസ്തഫ മച്ചിനടുക്കം*
ശ്രദ്ധേയമായ എജു കോൺഫ്രൻസ്*
10 മണിക്ക് തുടങ്ങേണ്ടിയിരുന്ന
എജു കോൺഫ്രൻസ് പരിപാടി രണ്ട് മണിക്കൂറോളം വൈകിയാണ് തുടങ്ങാനായത് എങ്കിലും വളരെ പ്രൗസമായിരുന്നു
ഖിറാഅത്തിന് ശേഷം
മൻസൂർ ഹുദവിയുടെ സ്വാഗത ഭാഷണത്തോടെ . തുടങ്ങിയ കോൺഫ്രൻസിൽ
അബ്ദുസമദ് സമദാനിയായിരുന്നു അദ്ധ്യക്ഷൻ ഉത്ഘാടകൻ അബ്ബാസ് അലി ശിഹാബ് തങ്ങളും
കേരളത്തിൽ ബാഫഖി തങ്ങളും , സീതി സാഹിബും , സീയെച്ചും , ശിഹാബ് തങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ സാമുദായിക വിദ്യാഭ്യാസ പുരോഗതികൾ ചൂണ്ടിക്കാട്ടിയായിരുന്നു അബ്ബാസ് അലി തങ്ങളുടെ പ്രഭാഷണം
സമദാനി സാഹിബിന്റെ പ്രസംഗമാണെങ്കിൽ
തദ്ദേശ വാസികൾ ഏറെ വിസ്മയത്തോടെയാണ് നോക്കി കണ്ടത് സ്ഥാപനത്തിന് നാമകരണം നൽകപ്പെട്ട ഖായിദെ മില്ലത്ത് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു എന്നു പരിചയപ്പെടുത്തി കൊണ്ടാണ് സമദാനി സാഹിബ് പ്രസംഗം തുടങ്ങിയത് വിദ്യാഭ്യാസ ധൈഷണിക . മുന്നറ്റത്തിലൂടെ മാത്രമേ സാമൂഹ്യ മുന്നേറ്റം സാദ്ധ്യമാകൂവെന്ന് ഉറുദു കവിതാ ശകലങ്ങളിലൂടെയും
ഉപമകളിലൂടെയും അദ്ദേഹം സദസ്സിനെ
ഉണർത്തിയപ്പോൾ ഹർഷാരവത്തോടെയായിരുന്നു അവരതിനെ :എറ്റു . വാങ്ങിയത്
ഏറെ ശ്രദ്ധേയമായ പ്രസംഗമായിരുന്നു അബൂബക്കർ സിദ്ധീഖ് ഐ.എ എസ്സിന്റേത്
കേരളത്തിലുണ്ടാക്കിയ പോലുള്ള മുന്നറ്റവും രാഷ്ട്രീയ നേതൃത്വവും ജാർഖണ്ഡിലും സാധിതമാകുമെന്ന്
പറഞ്ഞ അദ്ദേഹം വിദ്യാഭ്യാസ , കാർഷിക , മത്സ്യ ബന്ധന തൊഴിൽ മേഖലകളിലാെക്കെ യും ലഭ്യമാവുന്ന സാദ്ധ്യതകളെയും അതുപയോഗപ്പെടുത്തേണ്ട . രീതിയും സവിസ്ഥരം പ്രതിപാദിക്കുകയും
അതിനു വേണ്ട ഏതു സഹായത്തിനും തന്നെ സമീപിക്കാമെന്ന് അറിയിക്കുകയും ചെയ്തു ശുദ്ധ ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം നമ്മുടെ പദ്ധതിയുടെ തുടക്കം മുതൽ സഹായിച്ച വ്യക്തിത്വമാണ് (അബൂബക്കർ സാർ
ഗ്രൂപംഗങ്ങളെ മുഴുവൻ വീട്ടിലേക്ക് ക്ഷണിക്കാൻ പറ്റാത്തതിന്റെ വിഷമം പങ്കു വെച്ച അദ്ദഹം തിങ്കളാഴ്ച്ചത്തെ ഉച്ച ഭക്ഷണം നൽകുകയും തിങ്കളാഴ്ച കൽക്കരി തടാകവും സരോവർ തടാകവും കാണാനുള്ള എല്ലാ സംവിധാനങ്ങളും യാത്രാ സൗകര്യങ്ങളും ഏർപ്പെടുത്തുക മാത്രമല്ല വകുപ്പ് തല ഉദ്യോഗസ്ഥൻമാരെ തന്നെ നമ്മുക്കൊരു കുറവും വരാതിരിക്കാൻ ചുമതലപ്പടുത്തുകയും ചെയ്തു കൊണ്ട് സർക്കാർ അതിഥികളെ പോലെയാണ് നാഷണൽ പൊളിറ്റിക് സ് അംഗങ്ങളെ കണ്ടത് എന്നുള്ളതും ഒപ്പം പങ്കു വെക്കുന്നു )
പർവേഷ് സലിം, ഡോ രഞ്ജൻ , സി.കെ സുബൈർ
അഹമ്മദ് സാജു , സാഹിദ് അൻസാരി , സഹബാസ് ഹുസൈൻ എന്നിവരോടൊപ്പം
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കൊണ്ട് ഗ്രൂപ്പംഗങ്ങളായ സലിം കുരുവമ്പലം
മുഹമ്മദ് വിളക്കോട് , ഹൻസലാഹ് വക്കീൽ , അഡ്വ എ എ റസാക്ക് , മുസ്തഫ. മച്ചിനടുക്കം , ബീരാൻ ഹാജി വെങ്ങാട് , ഹക്കീം തുപ്പിലിക്കാട് , ഫിറോസ് ഒറ്റപ്പാലം
തുടങ്ങിയവരും | സംബന്ധിച്ചു
ജാർഖണ്ഡിലെ രണ്ടാം ദിനം*
✍🏻 *മുസ്തഫ മച്ചിനടുക്കം*
ശനിയാഴ്ച്ച രാവിലെ അൻവർ റഷീദ് ബാഖവിയുടെ നേതൃത്വത്തിൽ സുബഹി . നിസ്കാരം കഴിഞ്ഞ്
ചായക്കട തേടിയിറങ്ങിയതായിരുന്നു ചെറിയ കട നല്ല ചായയും നാട്ടിലെ ബോണ്ട പോലെയുള്ള കടിയും പത്ത് രൂപ മാത്രമേയുള്ളൂ നല്ല രുചികരമായ ചായ
അവിടെ വെച്ച് അവിടുത്തെ ഗുലാം അലി ചൗക്ക് മഹല്ല പ്രസിഡന്റ് സയീദ് അലിയെ പരിചയപ്പെട്ടു
ചൗക്കിന്റെ നാമം കൊത്തി വച്ച ശിലാഫലകത്തിൽ 1857 എന്ന വർഷം രേഖപ്പെടുത്തിയത് കണ്ട് അതിശയിച്ചു പോയി ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് തന്നെ രൂപപ്പെട്ട ചൗക്ക് (അങ്ങാടി) ആയിരുന്നു അത്
ഒപ്പം ഒരു മദ്രസയുടെ തുരുമ്പെടുത്ത ബോർഡും കണ്ടു അത് പക്ഷേ അത്ര പഴക്കമുള്ളതല്ല 1998 ലേതാണ്
സയീദ് അലി ഞങ്ങളെ ആ മദ്രസയിൽ കൊണ്ടു പോയി കുട്ടികൾ ഖുർആൻ പഠിക്കുകയാണ്
ചെറിയൊരു ഹോസ്റ്റലും അവിടെയുണ്ട് എല്ലാം ഒറ്റമുറികളാണ്
രാവിലെയും വൈകിട്ടും രാത്രിയുമൊക്കെയായി മൂന്ന് നേരമായിട്ടാണ് പഠനം
തൊട്ടടുത്തുള്ള മസ്ജിദിന്റെ മുകൾതട്ടിൽ ഹാദിയുടെ ഒരു മദ്രസ ക്ലാസ്സ് കൂടി കണ്ടു അൽപം ഭേദപ്പെട്ട അന്തരീക്ഷം അവിടെ കണ്ടു
അവിടങ്ങളിലൊക്കെ നല്ല സ്വീകരണം സൽക്കാരവുമാണ് ലഭ്യമായത് കൂട്ടത്തിൽ ഇർഫാൻ അൻസാരി സാഹിബിന്റെ . വീട്ടിലെ രുചികരമായ ചായയും മധുരമ ഓർമ്മയായി മനസ്സിലണ്ടാവും
ഷംസു സാഹിബ്
മുഹമ്മദ് ആറളം , മുഹമ്മദ് വിളുക്കാട് , ഹംസ മാസ്റ്റർ ബീരാൻ വെങ്ങാട് പി.പി നാസർ , പി.വി സൈനുലാബ്ദീൻ തുടങ്ങിയവരൊക്കെ കൂട്ടത്തിലുണ്ടായിരുന്നു ആറളം മുഹമ്മദ് സാഹിബ് ആയിരുന്നു തദേശീയർക്ക് മനസ്സിലാകുന്ന രൂപത്തിൽ ഭാഷ കൈകാര്യം ചെയ്തത്
ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന കുടുസ്സു മുറിയിൽ ഒരു ഗ്രാമീണ സ്ത്രീ ഭക്ഷണമുണ്ടാക്കുന്നതും കണ്ടു ഒന്നിച്ചൊരു ഗ്രാമയാത്ര ആസൂത്രണം ചെയ്തിരുന്നുവെങ്കിലും . നിർത്താതെ പെയ്തു കൊണ്ടിരുന്ന മഴ മൂലം അതുപേക്ഷിക്കേണ്ടി വരുകയായിരുന്നു
അതു കൊണ്ട് ചെറു സംഘങ്ങളായി അംഗങ്ങൾ . ഓട്ടോയിൽ ചില . ഗല്ലികൾ സന്ദർശിക്കുക മാത്രം ചെയ്തു
ഇതിനിടയിലും മഴ വക വെക്കാതെ നമ്മുടെ പരിപാടി നടക്കുന്ന സ്ക്കൂൾ പരിസരത്ത് സ്റ്റേജും പന്തലും ഒരുക്കാൻ ഒരു സംഘം പാടു പെടുകയായിരുന്നു
പഫീക്കർ അലി , മൊയ്തീൻ കുട്ടി കണ്ണമംഗലം , റഫീഖ് കണ്ണമംഗലം , നൗഫൽ കീഴ്പള്ളി
അദ്നാൻ വേങ്ങര : ഫൈസൽ കല്ലോളി തുടങ്ങിയവരൊക്കെ പ്രത്യകം . പരാമർശമർഹിക്കുന്നു
രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണമൊക്കെ ഒരുക്കാനും നന്നായി വിതരണം ചെയ്യാനും ബന്ധപ്പെട്ടവർ കാണിച്ച കരുതലും അഭിനന്ദനാർഹമാണ്
മഗ്രിബിന് ശേഷം നടന്ന ഇവിടുത്തെ ആളുകൾ കൂടി ചേർന്ന തദ്ദേശീയരും ഗ്രൂപ്പംഗങ്ങളുമായി നടന്ന സംവാദ പരിപാടി സി.കെ സുബൈർ സാഹിബിന്റെ അദ്ധ്യക്ഷതയിൽ ഡോ റാഷിദ് അക്തർ , റാഷിദ് അൻസാരി തുടങ്ങിയ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് കൂടി ശ്രദ്ധേയമായി
ഒരു പാട് നല്ല ചർച്ചകൾ നടക്കുകയും നാട്ടുകാരും ഗ്രൂപംഗങ്ങളും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു കെ.ടി അമാനുള്ള മോഡറേറ്ററായ ചടങ്ങിൽ ഷംസു സാഹിബ് ഉപസംഹാര പ്രസംഗം നടത്തി
ജാർഖണ്ഡിലെ ആദ്യ രാത്രി*
*ജാർഖണ്ഡിലെ ആദ്യ രാത്രി*
ഇവിടെയെത്തിയ ദിവസം ഇനി വേറെ പണിയില്ല വിശ്രമമായിരിക്കും എന്നാണ് ഷംസു സാഹിബ് അറിയിച്ചിരുന്നത്
നമസ്കാരത്തിനും താമസത്തിനും നല്ല സൗകര്യമാണ് മൻസൂർ. ഹുദവിയുടെയും , മറ്റും നേതൃത്വത്തിൽ ഒരുക്കപ്പെട്ടത് ഒപ്പം നല്ല ഭക്ഷണവും എല്ലാം കഴിഞ്ഞ് തിരികെ . റൂമിലെത്താനിരിക്കെയാണ് എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജുവിനൊപ്പം ഒരു പറ്റം ആളുകൾ അവിടെയെത്തുന്നത് കൂട്ടത്തിൽ
നേരത്തെ എഫ് ബി. യിലൂടെയും വാട്ട്സപ്പിലൂടെയും പരിചയപ്പെട്ടിരുന്ന ജാർഖണ്ഡ് എം.എസ് എഫ് സംസ്ഥാന MSF പ്രസിഡന്റ് ഷഹബാസ് ഹുസൈനെ തനിക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചു കൂട്ടത്തിൽ വന്നവരെ അവർ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു
നമ്മുടെ ചീഫ് അഡ്മിൻ അടക്കമുള്ള എല്ലാവരും ലുങ്കിയിലും ബനിയനിലും ഒക്കെയായിരുന്നു
എങ്കിലും എല്ലാവരും കൂടി നമ്മുടെ പ്രിയങ്കരരായ അലി ഹസ്സൻ കണ്ണമംഗലത്തിന്റേയും ഖദീം പന്തീർ പാടത്തിന്റേ നാമദ്ധേയം നൽകപ്പെട ഹാളിൽ ഒന്നിരിക്കാമെന്ന് പറഞ്ഞു ആ ഇരുത്തം വലിയൊരു സമ്മേളനമായി മാറുകയായിരുന്നു
ഷംസു സാഹിബ് തന്റെ സ്വത സിദ്ധ ശൈലിയിൽ പച്ച മലയാളത്തിൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ആ മുഖമായി പറഞ്ഞു കൊണ്ട് ജാർഖണ്ഡ് നേതാക്കളെ സ്വാഗതം ചെയ്തു സംസാരിച്ചു
പിന്നീട് മൻസൂർ ഹുദവി അത് ഭാഷാന്തരം ചെയ്തു
ചീഫിന്റെ സംസാരത്തിൽ നാൽപത് മണിക്കൂർ നീണ്ട യാത്രക്കിടയിൽ 85 കിലോ ബീഫും മറ്റ് ഭക്ഷണ സാധനങളും അറുപതോളം ആളുകൾ അകത്താക്കിയ കാര്യം അടക്കം പറയുകയുണ്ടായി
അഹമ്മദ് സാജു സാഹിബ് അവിടുത്തെ നേതാക്കളെ പരിചയപ്പെടുത്തുക കം കൂട്ടത്തിൽ ദേശീയ തലത്തിൽ
MSF നടത്തുന്ന പ്രവർത്തനങ്ങളും 13 സംസ്ഥാനങ്ങളിൽ
ഊർജ്ജ സ്വലമായി നടക്കുന്ന കമ്മിറ്റികളെ കുറിച്ചും തദ്ദേശീയരായ വളർന്നു വരുന്ന നേതാക്കളിലുള്ള പ്രതീക്ഷയും പങ്കു വെക്കുകയുണ്ടായി
നേതാക്കളെ
: തുടർന്ന് . ജാർക്കണ്ഡ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഇർഫാൻ ഖാൻ സംസാരിച്ചു നമ്മുടെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മുഖത്തോട് സാമ്യമുള്ളത് പോലെ തോന്നി
നമ്മുടെ യാത്ര സംഘത്തെ കുറിച്ച്
വലിയ ധാരണയില്ലാത്തതിനാലും റയിൽവേ സ്റ്റേഷനിൽ വന്ന് സ്വീകരിക്കാൻ പറ്റാത്തതിലുമുള്ള സങ്കടവും പരിഭവവും പങ്കു വെക്കുകയുണ്ടായി
ഒരു വാട്സപ് കൂട്ടായ്മക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്നതിന്റെ വലിയ ഉദാഹരണമാണ്
നമ്മുടെ ഗ്രൂപ്പ് എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും
നമ്മുടെ സ്ഥാപനം ഭാവിയിൽ രീതിയിൽ വികസിക്കുന്ന നല്ല കാലത്തെ കുറിച്ച് പ്രത്യാശ പ്രകടിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ മനസ്സിലുണ്ടായ സന്തോഷം എഴുതി ഫലിപ്പിക്കാനാവില്ല
തുടർന്ന് അടുത്തിടെ ഇതര പാർട്ടിയിൽ നിന്നും രാജി വെച്ച് മുസ്ലിം ലീഗിലെത്തുകയും
റാഞ്ചി ജില്ലാ ലീഗ് പ്രസിഡന്റാവുകയും ചെയ്ത സാജിദ് അൻസാരിയുടെ ഊഴമായിരുന്നു
വളരെ ആവേശം ജനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും വരും നാളുകളിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കേരള മോഡലിൽ മുസ്ലിംലീഗ് വളരുമെന്നും വീടു വീടാന്തരം കയറിയിറങ്ങി പ്രവർത്തിക്കുമെന്നും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിനിധികളെ ഉണ്ടാക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടി മുസ്ലീം ലീഗ് നല്ല മത്സരം കാഴ്ച്ച വെക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു
പിന്നീട് സംസാരിച്ച സഹബാസ് ഹുസൈൻ സദസ്സിനെ കയ്യിലെടുക്കുകയായിരുന്നു
നിങ്ങളുടെ. എന്ത് കാര്യത്തിനും ഞങ്ങൾ കൂടെയുണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു
ഏത് സമയത്തും ഏതാവശ്യത്തിനും ഞങ്ങളുണ്ടാവും കാരണം ഞങ്ങൾ ലീഗുകാരാണ്
മർഹും സി.എച്ചിന്റെ വാക്കുകൾ അനുസ്മരിച്ച് കൊണ്ട് നേതാക്കൾ വരുകയും പോവുകയും ചെയ്തേക്കാം പക്ഷേ ഹൃദയത്തിലാണ് ഞങ്ങൾ ലീഗിനെ പ്രതിഷ്ഠിചിരിക്കുന്നതെന്നും പ്രഖ്യാപിച്ചപ്പോൾ സദസ്സ് ഒന്നടങ്കം ഹർഷാരവം കൊള്ളുകയും ചെയ്യുകയായിരുന്നു
മദ്രസാ വിദ്യാർത്ഥി പ്രസ്ഥാനമെന്ന് . ആക്ഷേപിക്കപ്പെട്ടിരുന്ന MSF ന് ജാർഖണ്ഡിന്റെ മണ്ണിൽ നിന്നും ധീരനായ നായകൻ
ഉണ്ടാവുന്നു എന്നത്
ഓരോ ലീഗുകാരന്റെയും അഭിമാനമായി മാറുകയാണ്
ഈ സ്ഥാപനം ജാർഖണ്ഡിന്റെ മുഴുവൻ വിദ്യാഭ്യാസ പുരോഗതിയുടേയും
മുസ്ലിംലീഗ് പാർട്ടിയുടെ വളർച്ചയുടെ ചരിത്രത്തിലെ നാഴികകല്ലാവുമെന്നു കൂടി പറഞ്ഞു വെച്ചപ്പോൾ ഓരോ ലീഗുകാരന്റെയും രോമകൂപങ്ങൾ എഴുന്നു നിൽക്കുന്ന
വാക്കായത് മാറുകയായിരുന്നു
പിന്നീട് സംസാരിച്ചത് നമുടെ സ്ഥാപനത്തിന് സ്ഥലം നൽകിയ ഇർഫാൻ അൻസാരിയുടെ പിതാവും റിട്ടയേഡ് അദ്ധ്യാപകനുമായ സാജിദ് ഹുസൈൻ അൻസാരിയായിരുന്നു വളരെ അർത്ഥവത്തായ വാക്കുകളായിരുന്നു
അദ്ദേഹത്തിന്റേതും
ഒരു വിത്ത് നിങ്ങൾക്ക് നിസാരമായി തോന്നാം എന്നാൽ
അത് വളർന്ന് കായും പൂവുമായി ഫലം നല്കുന്ന വൃക്ഷമായി മാറുമെന്നും
അതു പോലെ നമ്മുടെ സ്ഥാപനവും വളർന്ന് പന്തലിക്കുമെന്നും
അദേഹം സോദാഹരണം വ്യക്തമാക്കുകയായിരുന്നു
ടി.പി. എം ബഷീർ സാഹിബ് , എപി ഉണ്ണികൃഷ്ണൻ ജാർഖണ്ഡ് എം.എസ് എഫ് ഭാരവാഹികൾ അടക്കം സംബന്ധിച്ച യോഗത്തിൽ
സഹിൻ ഷാ ഹുദവി
നന്ദി പ്രഭാഷണത്തോടെ ഉപസംഹരിച്ചു
✍🏻 *മുസ്തഫ മച്ചിനടുക്കം*
പാലക്കാട് ടു ഹാതിയ
*പാലക്കാട് ടു ഹാത്തിയ*
പാലക്കാട് മുതൽ ഹാത്തിയ വരെയുള്ള 36 മണിക്കൂറിലധികം നീണ്ട ട്രൈൻ യാത്ര
ഒരു പാട് അനുഭവങ്ങൾ പകർന്നു നൽകിയ സവിശേഷതകൾ നിറഞ്ഞൊരു യാത്രയായിരുന്നു
സാധാരണ പുറം കാഴ്ച്ചകളാണ് നമ്മെ വിസ്മയിപ്പിക്കുകയെങ്കിൽ ഈ യാത്ര ഏറിയ സമയവും പുറം കാഴ്ച ശ്രദ്ധിക്കാൻ വയ്യാത്ത . വിധം രസകരമായിരുന്നു
അർദ്ധരാത്രിയായിരുന്നു യാത്ര തുടങ്ങിയെന്നതിനാൽ പുലർച്ചയോടെയാണ് നമ്മുടെ ബോഗി സജീവമായത് ഒരു പാട് സുഹൃത്തക്കളെ നേരിൽ കാണാനും
നേരത്തേയുള്ള സൗഹൃദം പുതുക്കാനും അവസരം ലഭിച്ചു
ഷംസു സാഹിബിന്റെ ഭാഷയിൽ 82 കിലോ ബീഫും ചപ്പാത്തിയും പത്തിരിയുമൊക്കെ
അറുപതോളം ആളുകൾ ചേർന്ന് ദഹിപ്പിച്ച ഒരു യാത്രയെന്ന പ്രത്യകത മാത്രമല്ല
പലരുടേയും സർഗ്ഗ ബോധം തിരിച്ചറിഞ്ഞ മണിക്കൂറുകളുമായിരുന്നു മുഹമ്മദ് വിളക്കോടും , ആറളം മുഹമ്മദും, സമദും ഷംസുവും ഹബീബ് മാഷും , എം എ റഹൂഫും , ഫൈസൽ CP യും , ഫൈസൽ കുന്നും പുറവും , മുസ്തഫ ക്ലാരിയും , ഷരീഫ് കളന്താടും തുടങ്ങി പാട്ടു , ജസീമും സമദും , തുടങ്ങി പാടാത്തവർ ആരെന്ന് അന്വേഷിക്കലായിരിക്കും എളുപ്പം കുറവായിരുന്നു കൂട്ടത്തിൽ ഇടക്കെവിടെയോ ആവേശത്താൽ ഒരു ഒറീസക്കാരനും
വന്ന് മലയാളത്തിൽ പാടി പിന്നെ ഹിന്ദിയിലും
ആവയിൽ സുലൈമാൻ സാഹിബ് , മൊയ്തീൻ കുട്ടി കെ കെ എന്നിവരുടെ ഗാനങ്ങൾ ഇത്ര മധുരതരമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ യാത്ര കൂടിയായിരുന്നു
രണ്ട് രാവും ഒരു പകലും പുട്ടിന് തേങ്ങയെന്ന പോലെ പാട്ടിന്റെ ആരവമുയർന്നു കേട്ടു നാസർ മേപ്പാടിയും , ഹഖീം തുപ്പിലിക്കാട് സാഹിബും , മൂസക്കുട്ടി തോട്ടോളിയും കളം നിറഞ്ഞാടുകയായിരുന്നു യാസീൻ വേങ്ങര പരിപാടിയുടെ പ്രചാരണത്തിൽ മുഴുകിയിരിക്കുകയായിരുന്നു
ഹംസ മാസ്റ്റർ എല്ലായ്പ്പോഴും ഡയറിയിലും പുറം കാഴ്ച്ചകളിലുമായിരുന്നു ഗ്രൂപ്പിലെ കാരണവർ ബീരാൻ ഹാജിയും , സജീവമായിരുന്നു
വെറും കളിതമാശകൾ മാത്രമല്ല ഗൗരവം നിറഞ്ഞ ചർച്ചകളും
വ്യത്യസ്ഥ പരിപാടിക്കും യാത്രക്ക് മിഴി വേകുന്നതായിരുന്നു
ട്രൈനിൽ കാട്ട് പാടി സ്റ്റേഷനിൽ വെച്ച് സി.കെ സുബൈർ സാഹിബ് കൂടി ഒപ്പം കൂടിയതോടെ ചർച്ചകൾക്ക് തുടക്കമാവുകയായിരുന്നു അതിനു മുമ്പേ യാസീൻ വേങ്ങര ഒരുക്കിയ ലൈവ് പോഗ്രാമിലൂടെ നമ്മുടെ പദ്ധതിയെ കുറിച്ച് സന്ദേശം നൽകി ഈ വിനീതനും അതിൽ പങ്കാളിയായി
മുസ്ലിം ലീഗിന്റെ ഉത്തരേന്ത്യൻ സാദ്ധ്യതകളും അതിന് നമുക്കെന്ത് ചെയ്യാം എന്നതും ചർച്ചയിൽ വരുകയും . ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങൾ ദേശീയ നേതാക്കൾക്ക് സമർപിക്കണമെന്നുമൊക്കെ അഭിപ്രായങ്ങൾ ഉണ്ടായി
പതിനൊന്ന് വ്യാഴാഴ്ച വൈകിട്ട് ഔപചാരിക ചർച്ച തന്നെ ടി.പി.എം ബഷീർ സാഹിബിന്റെ അദ്ധ്യക്ഷതയിൽ ട്രൈനിൽ നടന്നു ഷംസു സാഹിബ് സ്വാഗതം പറഞ്ഞ ചടങ് സി.കെ സുബൈർ സാഹിബ് ഉത്ഘാടനം ചെയ്തു
എ.പി ഉണ്ണികൃഷ്ണൻ മുഹമ്മദ് വിളക്കോട്
അൻവർ റഷീദ് ബാഖവി , പിന്നെ ഞാനും സംസാരിച്ചു
വെള്ളിയാഴ്ച രാവിലെ അൻവർ റഷീദ് ബാഖവിയുടെ
ഏറെ ചിന്തോദീപകമായ പ്രഭാത ഭാഷണം പുത്തനറിവുകൾ നൽകുന്നതായിരുന്നു ദിക്റും ഫിഖ് റും യാത്രയിൽ പ്രധാനമാണെന്ന് അദ്ദേഹം ഉണർത്തി
ചർച്ചയിൽ നമ്മുടെ അഭിപ്രായങ്ങൾ സ്വീകരിക്കപ്പെടുമ്പോൾ അസ്തഹ്ഫിറുല്ലും
തിരസ്ക്കരിക്കപ്പെടുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യണമെന്നത് പുതിയ അറിവായിരുന്നു
തുടർന്ന് നമ്മുടെ പ്രാജക്റ്റിനെ കുറിച്ച് ചീഫ് അഡ്മിൻ സമ്പൂർണ്ണ വിശദീകരണം നൽകി
അതു കഴിഞ്ഞ് അലി ഹസ്സൻ കണ്ണമംഗലത്തേയും പന്തീർപാടം ഖദീമിനെയും സ്മരിക്കുന്ന ചടങ്ങായിരുന്നു ആവയിൽ സുലൈമാൻ സാഹിബ് , ഷംസു സാഹിബ് തുടങ്ങിയവർക്ക് ശേഷം സംസാരിച്ച ഹബീബ് മാസ്റ്റർ സംസാരം മുഴുമിപിക്കാനാവാതെ വിതുമ്പി കരയുകയായിരുന്നു
കെ.ടി. അമാനുള്ള യുടെ ഇൻസ്പിരേഷൻ ക്ലാസ്സും അതിന് ശേഷം നടന്നു
തലേദിവസം നടത്താൻ നിശ്ചയിച്ചിരുന്ന ക്വിസ് മത്സരം വൈകിട്ടോടു കൂടി നടന്നു
അൻവർ റഷീദ് ബാഖവി , മുഹമ്മദ് വിളക്കോട് , സഹീർ കീഴ്പള്ളി മുസ്തഫ മച്ചിനടുക്കം എന്നിവർ ചേർന്ന് തയ്യാറാക്കിയ 20 ചോദ്യങ്ങൾ ചേർത്ത് നടത്തിയ മത്സരത്തിൽ കിസ്റ്റ് മാസ്റ്റർ വിളക്കോട് ആയിരുന്നു വാശിയേറിയ മത്സരത്തിൽ ജബ്ബാർ കളന്തോടിനായിരുന്നു വിജയം
പിന്നെ മാലയും മൗലിദും മുതൽ നാടൻ പാട്ടു വരെ സംഭവ. ബഹുലമായിരുന്നു
പിന്നെ ഷംസു സാഹിബും , വി എസ്സും , ഫത്താഹും
കൂടുന്നിടത്തൊക്കെ തീപ്പെട്ടിയും കൊള്ളിയും പോലെ ഉരശലുണ്ടായി വലിയ തീയും പുകയുമൊക്കെ ഉണ്ടാവുമെങ്കിലും ഹഖീമാക്കയും, ഹുസൈൻ ഊരകവും മറ്റുള്ളവരും ഇടപെടുന്നതോടെ അവസാനം വെളുത്ത പുകയുയരും
. ❤️ കുറിപ്പുകളിൽ പോരായ്മയും വിട്ട് പോയ പേരുകളും ഉണ്ടെന്നറിയാം ചൂണ്ടിക്കാട്ടിയാൽ
അവസാന എഡിറ്റിങ്ങിൽ ക്ലിയർ ചെയ്യാം
ഇൻ ശാ അല്ലാഹ്
*✍🏻മുസ്തഫ മച്ചിനടുക്കം*
അലി ഹസ്സൻ ' അൻസാരി
2021, നവംബർ 23, ചൊവ്വാഴ്ച
ജാർഖണ്ഡിലെ ആതിഥേയൻ
ജാർഖണ്ഡിൽ വെച്
പരിചിതരായ മനസ്സിൽ ഇടം നേടിയ ചില വ്യക്തിത്വങ്ങളെ നമ്മൾ ഓർക്കാതെ . പോവുന്നത് വലിയ. അനീതിയായിരിക്കും ഇവരിൽ പ്രധാനിയാണ് നാലു ദിവസം നമ്മളിലൊരാളായി മാറിയ ഇർഫാൻ
*മുഹമ്മദ് ഇർഫാൻ അൻസാരി*
മുഹമ്മദ് ഇർഫാൻ അൻസാരി ഇദ്ദേഹമാണ് നാഷണൽ പൊളിറ്റിക്സ് ഓൺ ലൈൻ കൂട്ടായ്മക്ക്
ജാർഖണ്ഡിൽ റാഞ്ചി ജില്ലയിലെ ഇട്ക്കി ഗ്രാമത്തിൽ ഖായിദെ മില്ലത്ത് സെന്റർ ഫോർ എജുക്കേഷണൽ എംപവർമെന്റ് ആന്റ് സേവിംഗ് സർവ്വീസ് (cess) എന്ന വിദ്യാഭ്യാസ സമുച്ചയത്തിന് സ്ഥലം സൗജന്യമായി നൽകി സഹായിച്ചിട്ടുള്ളത്
സ്ഥലം വിട്ടു നൽകുക എന്ന ഔദാര്യം മാത്രമല്ല അദ്ദേഹം ചെയ്തിട്ടുള്ളത് എന്നിടത്താണ് ഇർഫാൻ അൻസാരി വ്യതിരിക്തനാവുന്നത് സ്ഥാപനം യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമങ്ങളിൽ ആത്മാർത്ഥമായി മുന്നിട്ടിറങ്ങുകയായിരുന്നു അദ്ദേഹം.
ആ വലിയ ദൗത്യം പൂർത്തീകരിച്ച് വിദ്യാലയം നാടിന് സമർപ്പിക്കുമ്പോൾ ആ . ചടങ്ങ് വലിയ ഉത്സവമാക്കി മാറ്റാനും മന്ത്രിമാർ . അടക്കമുള്ള ഉന്നതരെ പങ്കെടുപ്പിക്കുവാനും
എല്ലാത്തിലുമുപരി കേരളത്തിൽ നിന്നുമെത്തിയ നാഷണൽ പൊളിറ്റിക്സ് അംഗങ്ങളെ ( 2021 നവം 12, 13 14 15 തിയ്യതികളിലായി ) സ്വീകരിക്കാനും അവിടെ തങ്ങിയ ദിവസങ്ങളിൽ ഒരു കുറവും വരാതെ നോക്കുകയും മടക്ക യാത്ര ദിവസം എല്ലാവരേയും വീട്ടിൽ . ക്ഷണിച്ച് സൽക്കരിക്കുകയും
യാത്രാ സംഘത്തിൽ ഒരാളായി ബസ്സിൽ വരുകയും ട്രെയിൻ യാത്ര വരെ അനുഗമിക്കുകയും ചെയ്ത് യാത്രയാക്കിയ എല്ലാവരോടും ദുആ കൊണ്ട് വസിയത്ത് ചെയ്ത ആതിഥേയത്വത്തിന്റെ വലിയ മാതൃക തീർത്ത അദ്ദേഹത്തോടുള്ള നന്ദി കേവലം വാക്കുകളിലൊതുക്കാനാവില്ല എന്നത് വെറും വാക്കല്ല
നിങ്ങൾ എന്റെ കുടുംബാംഗങ്ങളെ പോലെയാണ് എന്ന് പറയുക മാത്രമല്ല ആ രൂപത്തിൽ തന്നെ പെരുമാറുകയും ചെയ്തു എന്നത് ഒരിക്കലും വിസ്മരിക്കാനാവില്ല
ജന്മനാ ഒരു കാലിന് സ്വാധീന . കുറവുള്ള വ്യക്തി കൂടിയായ ഇർഫാൻ അതെല്ലാം അവഗണിച്ച് കൊണ്ടാണ് നമ്മെ പരിചരിക്കുകയും സ്വീകരിക്കയും ചെയ്തത് എന്ന വസ്തുത പ്രത്യകം . അടിവരയിടേണ്ടതുണ്ട്
വളരെ ശാന്തമായ കുടുംബാന്തരീക്ഷമാണ് അവിടെ കണ്ടത് സ്വദഖ അൻജും എന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ നിഴലാട്ടം പോലും നമ്മളാരും കണ്ടില്ല തീർത്തും ഇസ്ലാമികമായ അച്ചടക്കം അവിടെ ദൃശ്യമായിരുന്നു അഞ്ച് പെൺമക്കളാണ് അദേഹത്തിന് അർ ഫ , മറിയ . ആഫിയ , സുഫിയ എല്ലാവരുടേയും പേരിനൊപ്പം. പർവ്വീൻ ചേർത്തിട്ടുണ്ട് ഇളയവൾ ഉസ്മ അൻജും
ഇദ്ദേഹത്തിന്റെ പിതാവും ഭാര്യ പിതാവും മറ്റ് കുടുംബാംഗങ്ങളും
എല്ലാം . വളരെ സന്താഷത്തോടെയാണ് ഞങ്ങളെ (നമ്മെ ) എതിരേറ്റത്
വിദ്യാഭ്യാസ കാര്യത്തിൽ തത്പരനായ പിതാവിനെ പോലെ തന്നെ ഇദ്ദേഹവും നല്ല അദ്ധ്യാപകനാണ് 1999 ൽ മെട്രിക് ഗവ: സ്ക്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദഹം റാഞ്ചി മർവാനി കോളേജിൽ ഇന്റർ മീഡിയറ്റ് പാസ്സാവുകയും 2005 ൽ ബിരുദം നേടുകയും 2009 ൽ ബി.എഡ് ബിരുദം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്
2011 സംസ്ഥാന സർക്കാരിന്റേയും , 2018 ൽ കേന്ദ സർക്കാരിന്റേയും
അദ്ധ്യാപന യോഗ്യതാ പരീക്ഷയും പാസ്സായ ഒരു മഹൽ വ്യക്തിയാണ് ഇർഫാൻ
അല്ലാഹു അദ്ദേഹത്തിന് ജീവിതൈശ്വര്യവും ആയുരാരോഗ്യവും
ദീർഘായുസ്സും കർമ്മങ്ങൾക്ക് ഉന്നതമായ പ്രതിഫലവും നൽകി
അനുഗ്രഹിക്കട്ടെ
ആമീൻ
✍🏻 *മുസ്തഫ മച്ചിനടുക്കം*