2019, മാർച്ച് 10, ഞായറാഴ്‌ച

പ്രതീക്ഷയോടെ പ്രയാണം തുടരുന്ന. മുസ്ലിം ലീഗ്*

*പ്രതീക്ഷയോടെ  പ്രയാണം തുടരുന്ന. മുസ്ലിം ലീഗ്*



 ഇന്ത്യൻ. യൂനിയൻ മുസ്ലിം ലീഗ്   സ്വതന്ത്ര ഇന്ത്യയിൽ. എഴുപത്തൊന്നാം  വാർഷികം ആലോഷിക്കുകയാണ്    ഇന്ത്യാ വിഭജനത്തിന്റെ  പാപഭാരം  മുഴുവൻ.  കെട്ടിയേൽപിക്കപ്പെട്ട്   തീണ്ടാപാടകലെ  നിർത്തപ്പെട്ട.  ഒരു സമൂഹത്തെ     തട്ടിയുണർത്തി   അഭിമാനബോധം   പകർന്നു നൽകിയ.  മുസ്ലിം ലീഗ്    ഇന്ത്യയുടെ ആത്മാവ്   തൊട്ടറിഞ്ഞ രാഷ്ട്രപിതാവ്  മഹാത്മജിയെ   പോലും നിഷ്ഠൂരം    കൊലപ്പെടുത്തി   സംഘപരിവാർ  രാജ്യത്ത്   ഭീതിതമായ.   അവസ്ഥയുണ്ടാക്കിയതിന്റെ    നാൽപതാം  നാളിലാണ്     മദിരാശിയിലെ    രാജാജി ഹാളിൽ. വെച്ച്      ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്    പിറന്നു വീഴുന്നത് 

ഗർഭാവസ്ഥയിൽ തന്നെ   ഭ്രൂണ ഹത്യയിലൂടെ      ഹരിത രാഷ്ട്രീയത്തെ  കുഴിച്ചു  മൂടാൻ.   ദേശീയ. പ്രസ്ഥാനവും    ദേശീയതയുടെ   നെറ്റിപട്ട മേന്തിയ.  മുസ്ലിം  പ്രമാണിമാരും   പണിത.   ഗൂഡ തന്ത്രത്തെ     വകഞ്ഞ് മാറ്റി   ഉദയം  ചെയ്ത. മുസ്ലിം  ലീഗ് '  പ്രസ്ഥാനം   

 ഖായിദെ മില്ലത്ത്   മുഹമ്മദ്   ഇസ്മായിൽ. സാഹിബ്    എന്ന. മഹാമനീഷിയുടെ   ദീർഘ വീക്ഷണവും    നിശ്ചയധാർഢ്യവുമാണ്    മുസ്ലിം ലീഗിന്റെ  പിറവി സാധ്യമാക്കിയത്

സുഹ്റവർദിയുടെ  കുതന്ത്രങ്ങളെ   തകർത്ത. സീതി സാഹിബിന്റെ  വാദമുഖങ്ങൾക്ക്   മുമ്പിൽ.     എതിരാളികൾ നിലം പരിശായി മാറുകയായിരുന്നു

ഉത്തരേന്ത്യയിലെ   നേതാക്കൾ. മുഴുവൻ. പാക്കിസ്ഥാനിലേക്ക്   കുടിയേറുകയും   ഇവിടെ തങ്ങിയ. ഹതാശയരായ. പാവങ്ങൾ.  പച്ചക്കൊടി പിടിക്കാൻ.  വിമുഖത. കാണിക്കുകയും  ഭയക്കുകയും  ചെയ്തപ്പോൾ.   സകലമാന. എതിർപ്പുകളേയും    അവഗണിച്ച്     ഹരിത പതാകയെ   നെഞ്ചോട് ചേർത്ത്  വെച്ച്     ഖായി ദെ മില്ലത്തിന്റേയും , ബാഫഖി തങ്ങളുടേയം പിന്നിലണി  നിരന്ന. പാവങ്ങൾ.  ഒന്നും  മോഹിക്കാതെയാണ്    ലീഗിന്റെ  കാവലാളുകളായത്


പഞ്ചായത്ത്  മെമ്പർ സ്ഥാനം പോലും സ്വപ്നം കാണാൻ. സാധിക്കാത്തവർ. എന്ന. ആക്ഷേപഹാസ്യത്തിന്  വിയേയമായ പ്രസ്ഥാനത്തിന്  കേരള സംസ്ഥാനത്തും  പാർലമെന്റിലും  സ്ഥിരസാന്നിധ്യമുണ്ടാക്കാൻ സാധിച്ചു      കാലാന്തരത്തിൽ. സംസ്ഥാന. മുഖ്യമന്ത്രി  പദവും കേന്ദ്ര മന്ത്രിസഭയിൽ വരെ   അംഗത്വം നേടാനും  ലീഗ്  പ്രതിനിധികൾക്ക് സാധിച്ചു    ഖായി ദെമില്ലത്തിന്റെ  ആശയത്തിൽ ആകൃഷ്ടനായി  ബാഫഖി തങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ  സീതി സാഹിബിന്റെ പ്രിയ ശിഷ്യനായി  സി.എച്ച് മുഹമ്മദ് കോയയുടെ  പ്രിയ്യ സഹപ്രവർത്തകനായി ഹരിത രാഷ്ട്രീയത്തിലേക്ക് പിച്ച വെച്ച.  ഇ.അഹമ്മദ്  സാഹിബ് എന്ന മുസ്ലിം ലീഗുകാരൻ. ശിഹാബിയൻ കാലേi ഘട്ടത്തിൽ.  കേന്ദ്രമന്ത്രി  എന്നതിനപ്പുറം  അന്താരാഷ്ട്ര വേദികളിൽ   പലവട്ടം  ഇന്ത്യയുടെ മുഖമായി മാറാൻ സാധിച്ചതും    ചരിത്രത്തിൽ. എക്കാലവും  ശുഭ്ര ശോഭയാൽ. തിളങ്ങി നിൽക്കുക. തന്നെ  ചെയ്യും

ന്യൂനപക്ഷാവകാശങ്ങൾക്ക് ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കാൻ.  പോരാടിയ. ഖായി ദെ മില്ലത്തിന്റേയും പോക്കർ സാഹിബിന്റെയും   പിൻമുറക്കാൻ ഇന്ത്യൻ പാർലിമെൻറിൽ.    അവകാശധ്വംസനത്തിനെതിരെ     ഇടിമുഴക്കം  സൃഷ്ടിച്ചു

ഗോഹത്യയുടെ പേരിലുള്ള നരഹത്യക്ക്  ന്യായവാദം ചമക്കുകയും ആൾക്കൂട്ട കൊലകൾക്ക്      മൗനസമ്മതം നൽകുകയും ചെയ്യുന്ന. നരേന്ദ്ര മോദിയൂട.  അഭിശപ്ത ഭരണത്തിലും    മുസ്ലിം ലീഗിന്റെ   നിലപാടുകൾക്ക്    പത്തരമാറ്റ്   തിളക്കവും മാധ്യമ ശ്രദ്ധയും  നേടാൻ സാധിക്കുന്നു  എന്നത്     ചില്ലറ കാര്യമല്ല

പോക്കർ സാഹിബിന്റെ   വിയോജിപ്പിന്    ഒരു സമുദായത്തിന്റെ   പിൻബലമുണ്ടെന്ന്   സാക്ഷാൽ. നെഹ്റു    ദർശിച്ചത്    സ്പെഷ്യൽ  മാരേജ്   ആക്ടിന്റെ ചർച്ചാ വേളയിലാണ് 

വ്യക്തിനിയമ സംരക്ഷണത്തിന്  പോറലേൽക്കുന്നൊരു  ഘട്ടത്തിൽ.   ജി എം. ബനാത്ത് വാലയുടെ    മുസ്ലിം വിമൻസ്  പ്രൊട്ടക്ഷൻ ബില്ലിന്  ഔദ്യോഗിക. പരിവേഷം നൽകി ആക്ട് ആക്കി മാറ്റാൻ.  നെഹ്റുവിന്റെ  കൊച്ചു മകൻ. രാജീവ് ഗാന്ധിക്ക്   മടിയേതുമുണ്ടായില്ല.  എന്നതും    ചരിത്ര രേഖയാണ്

രാജ്യം  പൊതു തിരഞ്ഞെടുപ്പിലേക്ക് ' നീങ്ങുമ്പോൾ.    രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മതേതര പൈതൃകം  വീണ്ടെടുക്കാനുള്ള.  കൂട്ടായ്മകൾ.   രൂപം കൊള്ളുമ്പോൾ.   ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്    പാർട്ടിയും   കുഞ്ഞാലിക്കുട്ടിയും അതിലിടം പിടിക്കുകയാണ് 

ചാലിയാറിന്റെ  തീരത്ത്  ഗ്വാളിയാർ റയോൺസിലെ തൊഴിലാളിയായി    പോരാട്ടം  തുടങ്ങിയ. ഇ.ടി. മുഹമ്മദ് ബഷീർ.    പൊന്നാനിയിൽ. നിന്നും പാർലമെൻറിലേക്ക്   അങ്കം കുറിക്കുമ്പോൾ.  ജാർക്കണ്ഡിലെ  പിന്നോക്കക്കാരനും     പ്രതീക്ഷയുടെ   പുതുനാമ്പുകൾ. വിടരുകയാണ്

ലീഗില്ലാത്ത. കേരള ഭരണത്തിൽ ഊറ്റം കൊളളുകയും      ലീഗില്ലാത്ത പാർലമെൻറിനായി    പരക്കം പായുകയും ചെയ്തവർ   ഖായി ദെ മില്ലത്തിന്റെ  ജന്മനാട്ടിൽ. ദേശീയ പ്രസിഡന്റ്  ഖാദർ മൊയ്തീൻ. സാഹിബിന്റെ തട്ടകത്തിൽ.  മുസ്ലിം ലീഗ്  ഉൾകൊള്ളുന്ന.മുന്നണിയുടെഭാഗമാകാൻകഴിഞ്ഞതിൽ.    ആശ്വാസം കൊള്ളുകയും  തെരഞ്ഞെടുപ്പിൽ മാറ്റുരക്കുകയും ചെയ്യുന്നത് വർത്തമാന കാല കാഴ്ചയാണ്

തമിഴകത്ത് നിന്നും   മുസ്ലിം ലീഗിന്  ആദ്യ ലോക്സഭാംഗത്തെ പ്രദാനം  ചെയ്ത. രാമനാഥപുരത്ത്      നിന്നും   എച്ച്  എം  മുഹമ്മദ് ഷരീഫിനൊരു പിൻഗാമിയെ    തേടുകയാണ്      നവാസ് ഗനിയിലൂടെ  മുസ്ലിം ലീഗ്

 സീറ്റിനായി മുറവിളി കൂട്ടുന്ന.  മൂന്നാം കിട. രാഷ്ട്രീയത്തിനപ്പുറം  ദീർഘ ദർശനത്തിലൂന്നിയ സമന്വയത്തിന്റെ   രാഷ്ട്രീയവും    അതു വഴി   രാജ്യത്തിന്റെയും    സമുദായത്തിന്റെയും  അഭിമാനകരമായ. അസ്ഥിത്വത്തിന്     നിദാനമാകുന്ന.      നിലപാടുകളുമായി    എഴുപത്തിയൊന്നാം വർഷത്തിലും ഇന്ത്യൻ യൂനിയൻ. മുസ്ലിം ലീഗ്  പ്രയാണം തുടരുകയാണ്





   *മുസ്തഫ മച്ചിനടുക്കം*

വൈസ്  പ്രസിഡന്റ്
ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ്