2019, ജനുവരി 22, ചൊവ്വാഴ്ച

കായൽ പരപ്പിലെ ഓർമ്മയുടെ ഓളങ്ങൾ



നാഷണൽ പൊളിറ്റിക്സ് വാട്ട്സപ്പ് കൂട്ടായ്മ
ആലപ്പുഴ പുന്നമട കായലിൽ ഹൗസ്  ബോട്ടിൽ. സംഘടിപ്പിച്ച രണ്ടാം വാർഷിക സംഗമം
സൈബർ. സമ്മിറ്റ്  2019
ജീവിത യാത്രയിൽ.     മായാത്ത. ഓർമ്മയായി   മനസ്സിലുണ്ടാവുക തന്നെ ചെയ്യും  
അത്രമേൽ.  ഹൃദ്യവും  ആ വാച്യമായ.  അനുഭൂതിയും മനസ്സിന്   കുളിർമ്മയും  നൽകിയ പരിപാടിയായിരുന്നു
'' ശനിയാഴ്ച വൈകിട്ട്  6 25 നുള്ള. മാവേലി എക്സ്പ്രസ്സ്  ട്രൈനിൽ. ബി.എ. റഹ്മാൻ. ആരിക്കാടിയോടൊപ്പം   കാസറഗോഡ്  നിന്നും  യാത്ര. പുറപ്പെടുന്നത് 
കണ്ണൂരിലെത്തിയുപ്പാൾ. ഒ.സി. ഹംസക്കയും  ഞങ്ങളുടെ   അതേ  വണ്ടിയിൽ കയറി എങ്കിലും  വ്യത്യസ്ഥ കമ്പാർട്ടുമെന്റിലായിരുന്നു
ഞായറാഴ്ച്ച. ളുപ്പിന്  നാല് മണിയോട് കൂടി   ആലുവ. റെയിൽവെ സ്‌റ്റേഷനിലിറങ്ങിയ.  ഞങ്ങൾ.  മൂവരും   നേരത്തെ   എ എ. റസാഖ് സാഹിബ്    ഒരുക്കി വെച്ച ചെമ്പിൽ. ടൂറിസ്റ്റ്   ഹോമിൽ   ചെന്നപ്പോൾ.  വിശാലമായ.   ഇരുപതോളം  കിടക്കകളുള്ള.    എ.സി  ഹാൾ.  കണ്ടപ്പോൾ.   തന്നെ  റസാഖ്   സാഹിബിനെ  നേരിൽ കാണാനുള്ള.   ആഗ്രഹം  പെരുത്തു     സുബഹി വരെ   കിടനു   നമസ്കാര ശേഷം   അല്പനേരം   കൂടി ഉറക്കവും   വിശ്രമവും  കഴിഞ്ഞ്     കുളിച്ച്    ഫ്രഷായി      അപ്പോഴാണ്   കുറച്ചു പേർ. കൂടി     അവിടെ  ഞങ്ങളോടൊപ്പം     ചേർന്നവരെ  ശ്രദ്ധിക്കുന്നതും  പരിചയപ്പെടുന്നതും   വയനാട്ടിൽ.  നിന്നും  വന്ന.  മേപ്പാടി  നാസർ.   സാഹിബും   ഹംസ സാഹിബും   ഷിർത്താജും ,കുന്നമംഗലത്തുുള്ള .   ഖദീം സാഹിബും    ,ശാഫി സാഹിബും      വിളക്കോട് മുഹമ്മദ്   സാഹിബു മൊക്കെ     കൂട്ടത്തിൽ ഉണ്ടായിരുന്നു 
വെളുപ്പിന്   തന്നെ  വിളിച്ചറിയിച്ച പോലെ   ക്ഷേമാന്വേഷണങ്ങളുമായി     എ.എ. റസാഖ് സാഹിബും  പിന്നാലെ തന്നെ   എം.എ. ഗഫൂർ സാഹിബും   വേററയും  ചിലർ കൂടി   എത്തി    തൊട്ടടുത്ത. ബാലു  ഹോട്ടലിൽ.  നിന്നും     സ്വാദിഷ്ടമായ   പ്രാതലും    കഴിഞ്ഞ്   ആല പ്പുഴ.    മുനിസിപ്പൽ. മൈതാനിയിലെത്തി     ഇതിനിടയിൽ.   കൂടുതൽ. ആളുകൾ.  എത്തുകയും   പരിചയപ്പെടുകയും    പെട്ടെന്ന്  തന്നെ  വിനീതന്നെ     തിരിച്ചറിയുകയും  ചെയ്തു   
അൻവർ. കൊട്ടിയം , ഹബീബ്  മാസ്റ്റർ , അഡ്വ. അബ്ദുൾ മുനീർ. ,നിസാർ ഫർസീൻ.   സക്കരിയ. ഫൈസി   ,അബ്ദുൾ സലാം  മൗലവി     തുടക്കിയവർ.   ഇത്രിലുൾപ്പെടും
:
മലപ്പുറത്ത്കാരെയും  വഹിച്ച്    കൊണ്ട്   വേങ്ങരയിൽ. നിന്നു.  പുറപ്പെട്ട. ബസ്     കാത്തിരുന്നപ്പോൾ   അൽപം   മുഷിപ്പ്  തോന്നിയിരുന്നു   എന്നത്  സത്യമാണ്    പക്ഷേ   പത്തിന്  തുടങ്ങേണ്ട പരിപാടിക്ക്    പതിനൊന്നരയായിട്ടും   എത്താത്തപ്പോഴുണ്ടായ. സ്വാഭാവികവും  താത്കാലികവുമായ. നീരസം  മാത്രമായിരുന്നു  അത്
ബസ്സ്  എത്തിയതോടെ  ഞങ്ങൾ  കൂടി   അതിൽ. കയറി ബോട്ട്  ജെട്ടിയിലേക്ക്   തിരിച്ച.   കുറച്ച് ' നിമിഷങ്ങൾ.  ആനന്ദദായകമായിരുന്നു
ഒരു സീറ്റിൽ.  ഇരിക്കുമ്പഴേക്കും    പിറകിൽ. നിന്നും  വശങ്ങളിൽ നിന്ന്   പലരും  മച്ചിനടുക്കം   എന്നും  മുസ്തഫ സാഹിബെന്നും  വിളിച്ച്   പരിചയപ്പെടാൻ. വെമ്പൽ കൊണ്ടപ്പോൾ.    കാസറഗോട്ടെ   ഒരു  സാധാരണ. പാർട്ടി  പ്രവർത്തകനായ   എനിക്ക്  ഇത്രയും  സ്വീകാര്യതയോ      എന്ന. അത്ഭുതമായിരുന്നു     ഞാൻ. സ്വയം   അഭിമാനിക്കുകയോ   അഹങ്കരിക്കുകയോ  ചെയ്ത. നിമിഷങ്ങളായിരുനു   അത്      ഹബീബ്  മാസ്റ്റർ സൂചിപ്പിച്ച. ഉള്ളം കയ്യിൽ. ഒതുങ്ങുന്ന.  ആശയ വിനിമയ ഉപകരണത്തിലൂടെ    വിളക്കിയെടുത്ത. വിസ്മയാവഹമായ.  സൗഹൃദത്തിന്റെ     ബഹിർ സ്ഫുരണമായിരുന്നു  അത്
ബോട്ടിൽ. കയറിയതിന് ശേഷമുള്ള.  മണിക്കൂറുകൾ.  ഇഴഞ്ഞ് നീങ്ങിയതേ   അറിഞ്ഞില്ല.  ശീതികരിച്ച. ബോട്ടിലെ  തണുപ്പ്   കൂടി കൂടി വരുന്നത് മാത്രം  അസഹ്യമായി  തോന്നി
കോൺഗ്രസ്സ്  നേതാവ്  ഷാനിമോൾ ഉസ്മാനും ആലപ്പുഴ നഗരസഭ ചെയർമാനും    ,ജില്ലാ മുസ്ലിം ലീഗ്  പ്രസിഡൻറ്   എ.എം  നസീർ സാഹിബും സർവ്വോപരി    രാവിലെ തന്നെ   നഗരിയിലെത്തിയിരുന്ന. ഹമീദലി ശിഹാബ് തങ്ങളും അടക്കമുള്ള. നേതാക്കൾ കൂടി   ബോട്ടിലെത്തിയതോടെ    പരിപാടിക്ക്  ഔപചാരിക തുടക്കമാവുകയായിരുന്നു
ചീഫ് അഡ്മിൻ. ഷംസു സാഹിബിന്റെ   ഒന്നൊന്നര. സ്വാഗത ഭാഷണം    ശ്രദ്ധേയമായിരുന്നു   സമയക്രമം   പാലിക്കുക എന്നതോടൊപ്പം   തന്നെ  ഓരോരുത്തരേയും  പ്രത്യേകം സ്വാഗതം ചെയ്യാനുള്ള സാഹസവും  തത്രപ്പാടും  അതിൽ. ദൃശ്യമായിരുന്നു    
ഭാഷണം  ഒഴിവാക്കിേ യോഗ നിയന്ത്രണം  മാത്രം  ഏറ്റെടുത്ത.   എ.എ. റസാഖ് സാഹിബ്    പിന്നീട് ഹമീദലി ശിഹാബ് തങ്ങളുടെ  പ്രാർത്ഥനയോടെ  തുടക്കം   ചെറു ഭാഷണവും       നിമിഷങ്ങൾ മാത്രമെടുത്ത്   ഷാനിമോൾ ഉസ്മാൻ നാഷണൽ. പൊളിറ്റിക്സ് കൂട്ടായ്മയുടെ  പേരിന്റെ   പ്രസക്തിയിൽ. നിന്ന്  തുടങ്ങി വർത്തമാനകാല. ദേശീയ രാഷ്ടീയവും ആസന്നമായ. ലോകസഭാ തിരഞ്ഞെടുപ്പിന്റെ   പ്രാധാന്യവും  വിവരിക്കുമ്പോൾ.  നമ്മുടെ  ഉത്തരവാദിത്വത്തിന്റെ  ഗൗരവം   തിരിച്ചറിയുകയായിരുന്നു
മുസ്ലിം ലീഗിന്റെ  കാരുണ്യ പ്രവർത്തനങ്ങളെ  പ്രകീർത്തിച്ച്  കൊണ്ടുള്ള. നഗരസഭാ  ചെയർമാന്റെ വാക്കുകൾ. നമ്മളിൽ. അഭിമാന ബോധമുണ്ടാക്കുന്നതായിരുന്നു 
മുസ്ലിം ലീഗിന്റെ  പ്രഥമ കേരള' സംസ്ഥാന. സമ്മേളനം ആലപ്പുഴയിലായിരുന്നു എന്നനുസ്മരിപ്പിച്ച.  ജില്ലാ ലീഗ്  പ്രസിഡൻറ്  എ.എം നസീർ സാഹിബ്  ലീഗ് രാഷ്ട്രീയത്തൽ. ആലപ്പുഴയുടെ   പ്രാധാന്യം  എടുത്തു കാട്ടുകയായിരുന്നു
എക്കാലവും  സൂക്ഷിച്ച് വെക്കാവുന്ന. രൂപത്തിൽ. മനോഹാരിതയോടെ    തയ്യാറാക്കിയ.  സുവനീറിന്റെ   പിന്നിൽ. കഠിനാദ്ധ്വാനം  ചെയ്ത.  സത്താർ കുറ്റൂർ സാഹിബിനെ കൂട്ടി  പരാമർശിക്കാതെ    വയ്യ
അംഗങ്ങൾക്ക്  സ്വയം  പരിചയപ്പെടുത്താനുള്ള. അവസരമായിരുന്നു   ഉത്ഘാടന. സെഷനു ശേഷം  നടന്നത്    ചിലർക്കത്    കളി തമാശ മാത്രമായിരുന്നെങ്കിൽ. പലർക്കും  അത്  അസുലഭ നിമിഷമായിരുന്നു     രാവീലെ    നഷ്ടപ്പെട്ട. മണിക്കൂറുകളുടെ   വില തിരിച്ചറിഞ്ഞത്  അപ്പാഴാണ്          പിന്നിട് എല്ലാറ്റിനും  തിരക്കായിരുന്നു    നമസ്കാരവും   ഭക്ഷണവും  ഉപഹാര സമർപ്പണവുമൊക്കെ നിശ്ചിത. സമയത്തിൽ തീർക്കണമല്ലോ    അതു കൊണ്ട് ' തന്നെ  പഠന ക്ലാസ്സ്     മിനിറ്റുകളിൽ ഒതുങ്ങുന്ന.  ആശംസയിലൊതുങ്ങി  എങ്കിലും  ടി.പി. എം  ബഷീർ സാഹിബിറേയും എ.കെ  മുസ്തഫ സാഹിബിന്റെയും വാക്കുകൾ.   ഓർമ്മയിൽ തങ്ങി നിൽക്കുക തന്നെ  ചെയ്യും    എ.പി ഉണ്ണികൃഷ്ണൻ  അവർകളുടെ    പാണക്കാട്  കുടുംബത്തോടും  മുസ്ലിം ലീഗ്   പ്രസ്ഥാനത്തോടുള്ള മുഹബ്ബത്തും    വാക്കുകളിൽ പ്രകടമായി കണ്ടു
മസ്ലിം ലീഗ് രാഷ്ട്രീയത്തോട്   ആഭിമുഖ്യം  തോന്നി തുടങ്ങിയ. കാലം മുതൽ ചന്ദ്രികയുടെയും  ഏറെ കാലം   യൂത്ത് ലീഗ് മായിരുന്ന.   തൂലികയിലേയും   ലേഖനങ്ങളിലൂടെ  മനസ്സിലിടം  നേടിയ. ടി.പി. എം സാഹിബിനെ   അടുത്തറിയാൻ   ഈ.  സംഗമം  വഴിയൊരുക്കി
പതിറ്റാണ്ടുകൾക്ക്  മുമ്പേ 'കാസറഗോഡ്  പഴയ. ബസ്റ്റാന്റ്  പരിസരത്ത് നടന്നൊരു   പരിപാടിയിലെ  പ്രാസംഗികനായിരുന്ന.  എ.കെ  മുസ്തഫ സാഹിബിനോട്  ഓർമ്മകൾ. പങ്ക് വെക്കാൻ. സാധിച്ചതും  അദ്ദേഹത്തിന്റെ  പ്രസംഗത്തിൽ. ഈ  വിനിതനെ  പരാമർശിച്ചതും  നന്ദിപൂർവ്വം  സ്മരിക്കുന്നു
അദ്ദേഹത്തിന്റെ   മികവ് പ്രസംഗത്തിൽ മാത്രമല്ല.   ഗാനാലാപനത്തിലും  രചനയിലും കൂടിയുണ്ടെന്നും   എൻറർടൈം വേളയിൽ. വ്യക്തമായി
അൻവർ കൊട്ടിയം  എന്ന. യുവനേതാവിന്റെ  കവിതയും   സാദിഖ്‌ കോട്ടക്കലിന്റേയും  ഖദീമിന്റേയും വിളിക്കാട് മുഹമ്മദ്  സാഹിബിന്റേതടക്കമുള്ള.  ഗാനങ്ങളും   ഇനിയൊരു സമാഗമം  വരെ  മനസ്സിലുണ്ടാവും
ആഥിധേയത്വം  കൊണ്ടും  സംഘാടനം  കൊണ്ടും വിസ്മയിപ്പിച്ച പാർട്ടിയുടെയും  നഗരസഭയുടേയും  വലിയ ഉത്തരവാദിത്തങ്ങൾ. കൊണ്ട്  നടക്കുന്ന.  ഊർജ്ജസ്വലനായ  എ.എ.റസാഖ്  സാഹിബെന്ന  അഭിഭാഷക. നേതാവിന്  പാട്ടും  വഴങ്ങുമെന്ന്  കായൽ. സംഗമം  ബോദ്ധ്യപ്പെടുത്തി
ജർക്കണ്ട്  പ്രോജക്റ്റ്  യാഥാർത്ഥ്യമാക്കാൻ. ജാഗ്രതയോടെ  ജാഗരൂകമായി  പ്രവർത്തിക്കുന്ന. ഹൻസ ലാൻ വക്കീൽ.    ഒരു നിശബ്ദ വിപ്ലവ കാരിയായി തോന്നുന്നു  
ഈ  കൂട്ടായ്മയിൽ. പങ്കെടുത്തവർകൊക്കെ പറയാനുണ്ടായിരുന്ന.   ഇരുണ്ട യുഗത്തിൽ.  ജീവിക്കുന്ന. പ്രിയപ്പെട്ട ഷംസു 'സാഹിബിനെ കുറിച്ച്  എഴുതാതെ തന്നെ എല്ലാവർക്കുമറിയാം
മനസ്സിനൊപ്പം  നാവിനെയും രുചികരമാക്കിയ  ഉച്ചയൂണും കുട്ടനാടൻ കരിമീനും   അകമ്പടിയായി കിട്ടിയ കപ്പയും  കൂടാതെ  ചപ്പാരപടവിൽ. നിന്നും  ഹംസക്ക   ഓസിയായി  കൊണ്ടുവന്ന  പലഹാരങ്ങളം  കൂട്ടത്തിൽ
ഓർക്കാതെ   വയ്യ
ഈ  സംഗമത്തിലും യാതയിലും   ഏറെ നേരം  കൂടെയുണ്ടായിരുന്ന ഒ.സി. ഹംസ. സാഹിബടക്കം ,റഹ്മാൻ ആരിക്കാടി ,ഇവി. ഷാനവാസ് .ജബ്ബാർ കളന്തോട്  ക്യാമറ കണ്ണുമായി എല്ലാം  ഒപ്പിയെടുത്ത ഹുസൈൻ ഊരകം .ഇ കെ സുബൈർ   മാസ്റ്റർ ,    മൻസൂർ ഹുദവി ,പഫീക്കറിലി, ഹംസ തോട്ടോളി , എം.കെ മൂപ്പൻ ,തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ. മനസ്സിലുണ്ടെങ്കിലും  ആരെയെങ്കിലും വിട്ടു പോയാലോ   എന്ന് ഭയക്കുന്നത്  കൊണ്ടാണ് പരാമർശിക്കാതെ വിടുന്നത്
ഈ. കൂട്ടായ്മയിലൂടെ  ഹരിത രാഷ്ട്രീയത്തിന് കൂടുതൽ. കരുത്ത് പകരാനും  ബന്ധങ്ങൾ മുറിയാതെ  സൂക്ഷിക്കാനും ഇനിയും കാണാനും  സംഗമിക്കാനും  റബ്ബ് വിധി കൂട്ടട്ടെ  എന്ന പ്രാർത്ഥനയോടെ
   സസ്നേഹം
*മുസ്തഫ മച്ചിനടുക്കം*