2019, ഡിസംബർ 15, ഞായറാഴ്‌ച

അമിത് ഷാ തുറന്ന് വിട്ട ഭൂതം









പൗരത്വ ബില്ലുമായി  ബസപ്പെട്ട്       രാജ്യമാസകലം നടക്കുന്ന. പ്രതിഷേധ കൊടുങ്കാറ്റ്        കേന്ദ്ര സർക്കാരിന്റെ    അവസ്ഥ. ഏതാണ്ട്     ഭൂതത്തെ    തുറന്നു വിട്ട മുക്കുവ കഥ പോലെ    കേന്ദ്ര ഭരണ കൂടത്തേയും  കൊണ്ടേ പോകു എന്ന  അവസ്ഥയിലെത്തുമെന്ന്   ' പറയാനാവില്ലെങ്കിലും   ബി.ജെ. പിയ്ക്ക്    എളുപ്പം പരിഹരിക്കാനാവാത്ത. ഊരാകുടുക്കായിത്  മാറുമെന്നതിൽ.  സംശയമില്ല.   

സാങ്കേതികാർത്ഥത്തിൽ.    പ്രത്യക്ഷത്തിൽ അമിത് ഷായുടെ വാദമുഖങ്ങൾ.     വാദത്തിന്  ശരിയാണെന്ന്    സമ്മതിച്ചാലും        ബില്ലിനെതിരായ. വിമർശനങ്ങളും   പ്രക്ഷോഭങ്ങും     അസ്ഥാനത്താണെന്ന്  സമർത്ഥിക്കാനാവില്ല

പ്രഖ്യാപിക്കപ്പെട്ട. അസ്സാം പൗരത്വ നിഷേധ പട്ടികയിൽ നിന്നും   മുസ്ലിമേതര സമുദായങ്ങളെ  രക്ഷപ്പെടുത്താനുള്ള. ഉപായമായി   ഷാ മോഡി   പ്രഭൃതികൾ  തന്ത്രപൂർവ്വം     നടത്തിയ.   ഗൂഡാലോചനയുടെ  ഭാഗമാണ്      പാർലമെൻറിൽ. പാസാക്കപ്പെട്ട.   പൗരത്വ ഭേദഗതി  ബിൽ.      ഒപ്പം   രാജ്യം നേരിടുന്ന  കടുത്ത സാമ്പത്തിക പ്രയാസവും   സർക്കാരിനെതിരെ ഉയരുന്ന.  ജന രോഷവും   മറച്ച്  വെക്കാനും       പരിവാർ ഭരണം   ഉദ്ദേശിച്ചിരിക്കണം       എന്നാൽ.    തങ്ങളുടെ തന്ത്രങ്ങൾ എല്ലായ്പ്പോഴും വിജയിപ്പിക്കാമെന്ന.  മൗഢ്യ ധാരണ.    ഇവിടെ തിരുത്തപ്പെടുകയാണ്
പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും

എന്‍ആര്‍സി (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്) അപ്‌ഡേറ്റ് ചെയ്തത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. 1951ലെ എന്‍ആര്‍സി ഡാറ്റയും 1971 മാര്‍ച്ച് 24 വരെയുള്ള വോട്ടര്‍പട്ടികകളും എന്‍ആര്‍സി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഉപയോഗിച്ചു. പൗരത്വ ഭേദഗതി പ്രകാരം 1966 ജനുവരി ഒന്നിനും 1974 മാര്‍ച്ച് 24നും ഇടയില്‍ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കും. ഇത് എന്‍ആര്‍സിക്ക് വിരുദ്ധമാണ്.

ബില്ലിനെ സംബന്ധിച്ച പ്രധാന വിവാദം, നിയമവിരുദ്ധ കുടിയേറ്റക്കാരെ മതാടിസ്ഥാനത്തിൽ നിർണയിക്കുന്നതിലെ ഭരണഘടനാവിരുദ്ധത

മുസ്ലീങ്ങളെ പുറത്താക്കാന്‍ ലക്ഷ്യമിടുന്നു എന്നതാണ് പൗരത്വ ഭേഗതി ബില്ലിനെതിരായ ഏറ്റവും പ്രധാന പരാതി. എല്ലാ പൗരന്മാര്‍ക്കും മത, സാമുദായിക, ജാതി, ലിംഗ ഭേദങ്ങൾക്ക് അതീതമായി സമത്വം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ് ബില്‍ എന്ന് വിമര്‍ശകര്‍ പറയുന്നു. അതേസമയം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ അടിച്ചമര്‍ത്തല്‍ നേരിട്ട മതന്യൂനപക്ഷങ്ങളെ പൗരത്വം നല്‍കി സംരക്ഷിക്കുന്നു എന്നാണ് സര്‍ക്കാരിന്റെ വാദം. ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയവരടക്കം, യഥാര്‍ത്ഥ 'മണ്ണിന്റെ മക്കള്‍'ക്ക് അര്‍ഹതപ്പെട്ട പൗരത്വം നല്‍കുന്നു, 'ചരിത്രത്തിന്റെ തെറ്റ് തിരുത്തുന്നു' എന്നെല്ലാമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.


2019 തുടക്കത്തിൽ  ബിൽ പാര്‍ലമെന്റില്‍ കൊണ്ടുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അസമിലെത്തിയപ്പോള്‍ അസം ഗണ പരിഷദ് അടക്കമുള്ളവ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കരിങ്കൊടികളുമായാണ് മോദിയെ സ്വീകരിച്ചത്. അസമിലും മേഘാലയയിലും മിസോറാമിലുമെല്ലാം ശക്തമായ പ്രതിഷേധമുണ്ടായി.

തങ്ങളുടെ തൊഴിലവസരങ്ങള്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ തട്ടിയെടുക്കും, ഇത് കൂടാതെ തദ്ദേശീയ ജനവിഭാഗങ്ങള്‍ ന്യൂനപക്ഷമാക്കപ്പെടും എന്നുള്ള വംശീയമായ ആശങ്കകളുമാണ് വടക്കുകഴിക്കൻ സംസ്ഥാനങ്ങളിലുള്ളത്. ബംഗാളി മുസ്ലീങ്ങൾക്കെതിരെ അസമിലെ ബോഡോകൾ നടത്തിവന്നിരുന്ന ആക്രമങ്ങളുടെ സമയത്ത് മുസ്ലീം കുടിയേറ്റക്കാർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയും ബോഡോകൾക്ക് പിന്തുണ നൽകുകയുമാണ് ബിജെപി ചെയ്തത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയങ്ങൾക്കും ഭൂരിപക്ഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അധികാരം നേടുകയും ചെയ്തതിന് പിന്നിൽ ഈ കുടിയേറ്റ വിരുദ്ധ പ്രചാരണത്തിന് വലിയ പങ്കുണ്ട്. എന്നാൽ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ സഖ്യകകക്ഷികളിൽ നിന്നടക്കം അവർക്കെതിരെ പ്രതിഷേധമുയരാൻ ഇടയാക്കി.
നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂനപക്ഷവും, മ്യാന്‍മറിലും ശ്രീലങ്കയിലും ബുദ്ധിസ്റ്റ് ഭൂരിപക്ഷ മതതീവ്രവാദികളില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടുന്നവരുമായ മുസ്ലീങ്ങളെ ഒഴിവാക്കിയതിനെതിരെ രാജ്യസഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരത്തില്‍ തന്നെ ബംഗ്‌ളാദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാര പുറത്താക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. കൃത്യമായി വര്‍ഗീയ ധ്രുവീകരണ ലക്ഷ്യത്തോടെയാണ് ഈ പ്രചാരണം എന്ന് എതിരാളികള്‍ ആരോപിച്ചു. അമിത് ഷാ ബിജെപി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാരെ ലക്ഷ്യം വച്ചുള്ള ഈ പ്രചാരണം ശക്തമാക്കി. രണ്ടാം മോദി സര്‍ക്കാരില്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയായ ശേഷം പൊതുയോഗത്തില്‍ പ്രസംഗിക്കവേ, രേഖകളില്ലാത്ത ഏതൊക്കെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കും എന്ന്  അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മതാടിസ്ഥാനത്തില്‍ തന്നെയാവും പൗരത്വം നൽകുകയെന്നാണ് അദ്ദേഹം പറഞ്ഞത്.. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കിയ ദേശീയ പൗരത്വ പട്ടിക വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കപ്പെട്ടുവെന്ന ആരോപണവും ഉണ്ടായി. അസമിൽ ഹിന്ദുക്കളും പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്നു എന്ന് വ്യക്തമായതോടെ പൗരത്വ പട്ടികയെ വിമര്‍ശിച്ച് ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ രംഗത്ത് വരാന്‍ തുടങ്ങി. രാജ്യത്താകെ പൗരത്വ പട്ടിക നടപ്പാക്കുമെന്നും അതേസമയം അസമില്‍ സംഭവിച്ച 'തെറ്റുകള്‍' തിരുത്തും എന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിൻ്റെയൊക്കെ തുടർച്ചയായാണ് ഇപ്പോൾ ബില്ല് പാർലമെൻ്റിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പൌരത്വത്തിന് മതം മാനദണ്ഡമാക്കുന്ന ബില്ല് ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കുന്നതാണൊ എന്ന് കാര്യം കോടതിയിൽ ചോദ്യം ചെയ്യപ്പെടാനാണ് സാധ്യത.  

വിവാദ ബിൽ. രാജ്യസഭയിൽ പാസായി മണിക്കുറുകൾക്കകം ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്   സുപ്രിം കോടതിയെ സമീപിക്കുകയുണ്ടായി 

പിന്നാലെ  കോൺഗ്രസ്സക്കമുള്ള ഇതര കക്ഷികളും  സുപ്രിം കോടതിയെ  സമീപിച്ചിരിക്കുകയാണ്     ഡിസംബർ 18 ന് ഈ ഹരജികളെല്ലാം  സുപ്രിം കോടതി പരിഗണിക്കുമെന്നാണ്   കരുതുന്നത്   

ഇന്ത്യൻ ജനാധിപത്യത്തിന്റെ  അന്തസത്ത കാത്തു സൂക്ഷിക്കുന്ന ഒരു വിധി     കോടതിയിൽ നിന്നുണ്ടാവുമോ     സമീപ കാലത്തുണ്ടായ പല വിധികളിലുമെന്ന പോലെ   കേന്ദ്ര സർക്കാരിനെ    നോവിക്കാതിരിക്കുവാനുള്ള.   ശ്രമവും   ദാസ്യ മനോഭാവവും  പ്രകടമാക്കുമോ  എന്നും  കണ്ടറിയേണ്ടിയിരിക്കുന്നു


സുപ്രിം കോടതി വിധി സർക്കാരിനനുകൂലമായാലും   രാജ്യ തലസ്ഥാനത്തും  വിവിധ സംസ്ഥാനങ്ങളിലും നടക്കുന്ന.   പ്രക്ഷോഭങ്ങൾ  അവസാനിപ്പിക്കുക എളുപ്പമാകില്ല 

മൃതാവസ്ഥയിലായിരുന്ന കോൺഗ്രസ്സിന്റേയും  ഇടതുകക്ഷികളുടേയും    പുനരുജ്ജീവനത്തിന്    രാജ്യത്തെ  സംഭവ വികാസങ്ങൾ    കാരണമായാൽ.   ബി.ജെ പി യുഗത്തിന്റെ അന്ത്യം കുറിക്കപ്പെടുന്നതിന്റെ നാന്ദി കൂടിയായത് മാറിയാലും   അത്ഭുതപ്പെടാനില്ല    രാംലീല.  മൈതാനിയിൽ. ഭാരത് ബച്ചാഒ  റാലിയിൽ.    രാഹുൽ ഗാന്ധി നടത്തിയ.    രാഹുൽ.സവർക്കറല്ല ഗാസിയാണ്   ഞാൻ എന്ന. പരാമർശം    ഇതിനകം തന്നെ  വൈറലായിരിക്കുകയാണല്ലോ         

തൊണ്ണൂറുകളിൽ.  പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണാനുകൂല്യങ്ങൾ നല്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്    വി.പി സിംഗ്   പൊടി തട്ടിയെടുത്തപ്പോളുണ്ടായ.   സവർണ്ണ കലാപത്തിലൂടെ    രാഷ്ട്രീയ 'നേട്ടം  കോയ്തെടുത്ത പ്രസ്ഥാനമാണ്   ബി. ജെ. പി     അന്നത്തേതിന് സമാനമായൊരു   കലാപാന്തരീക്ഷത്തിലേക്ക്    രാജ്യം മാറിയാൽ.     അതിന്റെ ഗുണഫലം      ബി.ജെ. പി വിരുദ്ധ രാഷ്ട്രീയ ചേരിക്കായിരിക്കും എന്നതിൽ. സംശയമില്ല








മുസ്തഫ മച്ചിനടുക്കം