2019, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ദേശാന്തര ശ്രദ്ധ നേടിയ ലീഗുകാരൻ

 ഇത്യൻ യൂണിയൻ' മുസ്ലിം ലീഗ്  അദ്ധ്യക്ഷനായിരിക്കേ   ഈ.  ലോകത്തോട്    വിട. പറഞ്ഞ.  ഇ.അഹമ്മദ് സാഹിബിന്റെ  ദേഹവിയോഗത്തിന്   രണ്ട്     വർഷം   പൂർത്തിയാവുന്നു


എം എസ്.എഫി ലൂടെ തുടങ്ങി  മുസ്ലിം ലീഗിന്റെ അഖിന്ത്യാദ്ധ്യക്ഷ പദം  വരെ  അലങ്കരിച്ച. അഹമ്മദ് സാഹിബ്   കണ്ണൂർ നഗരസഭാംഗത്വത്തിൽ നിന്നും  ഐക്യരാഷ്ട്ര പൊതുസഭ തപ സംബോധന ചെയ്യുന്ന.   ഇന്ത്യൻ മുഖമായി മാറി  എന്നുള്ളത്   വിസ്മയാവഹമായ. വളർച്ചയെയാണ്   കുറിക്കുന്നത്

കെ.എം സീതി സാഹിബിന്റെ  ഗുരുമുഖത്ത് നിന്ന്   പൊതുപ്രവർത്തനത്തിന്റെ  ബാല പാഠം  പടിച്ചിറങ്ങിയ.   അഹമ്മദ് സാഹിബ്    സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ  പ്രിയ്യപ്പെട്ട സഹപ്രവർത്തകനും  ഖായിദെ  മില്ലത്ത് ,ബാഫഖി തങ്ങൾ ,പൂക്കോയ തങ്ങൾ.  തുടങ്ങിയ. മഹാരഥന്മാരുടെ  നേതൃനിരയിൽ.    കണ്ണിയാവുകയും   സയ്യിദ് മുഹമ്മദലി  ശിഹാബ്  തങ്ങളോടൊപ്പം  മുസ്ലിം ലീഗിന്റെ   വളർച്ചയിലും  സമുദായ പുരോഗതിയിലും    പങ്കാളിത്തം വഹിക്കുകയും   ബഹുസ്വര സമൂഹത്തിൽ. ഒരു ലീഗുകാരന്    വളരാവുന്നതിന്റെ     അങ്ങേയറ്റം  വരെ വളർന്ന്   വിശ്വ പൗരനായി  മാറിയ.  ഇ. അഹമ്മദ്‌ സാഹിബ്

പാർളിമെന്റിന്റെ  അകത്തളത്തിൽ.  തളർന്ന്   വീഴുന്നത്  വരെ  കർമ്മനിരതനായിരുന്നു

ലോക വേദികളിൽ. എന്റെ രാജ്യം   എന്ന്    പറഞ്ഞ്  ഇന്ത്യയുടെ  നിലപാ.ട്  പറഞ്ഞ.   ദേശസ്നേഹിയും     ലോക് സഭയിൽ.   എന്റെ സമുദായം   എന്ന്   പേർത്തും പേർത്തും  പറഞ്ഞ്    സമുദായത്തിന്റെ     നൊമ്പരങ്ങളും   ആശങ്കകളും      പങ്ക് വെച്ച. സമുദായ സ്നേഹിയും     കേരള നിയമസഭയിലും   ലോക് സഭയിലും   മണ്ഡലത്തിന്റേയും  നാടിന്റേയും   പ്രശനങ്ങൾക്ക്    പരിഹാരം  തേടിയ.    നീതിമാനായ   ജനപ്രതിനിധിയുമായി  മാറുകയായിരുന്നു

കേരളത്തിൽ. നിന്നും  ദീർഘകാലം     കേന്ദ്രമന്ത്രിയായ. വ്യക്തി എന്നുള്ള നിലയിലും     കാൽ നൂറ്റാണ്ട്  കാലം  എം.പി.യായും     നിയമസഭാ സാമാജികനായും  മന്ത്രിയായും      പ്രവർത്തിച്ച. അദ്ദേഹം  എല്ലാ മേഖലയിലും   തന്റെ ഭരണ പാടവം  തെളിയിക്കുകയുണ്ടായി

ഗൾഫ് രാഷ്ട്രങ്ങളsക്കമുള്ള. രാജ്യങ്ങളുമായി     ഇന്ത്യക്കുള്ള.  തയതന്ത്ര ബസങ്ങൾ.   ഊഷ്മളമാക്കുന്നതിലും     ഫലസ്തീൻ. ജനതയോടുള്ള. ഐക്യദാർഡ്യം   ഉറക്കെ പ്രഖ്യാപിക്കുന്നതിലും  വീട്ട് തടങ്കലിലായ. യാസർ അറഫാത്തിനെ   സന്ദർശിച്ച്   സഹായമെത്തിക്കുന്നതിലും       അഹമ്മദിന്റെ  പ്രാഗത്ഭ്യം     എക്കാലവും ഓർക്കപ്പെടുക. തന്നെ  ചെയ്യും

പ്രായാധിക്യവും  അനാരോഗ്യവും പറഞ്ഞ്  കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ.     അദേഹത്തിന്റെ സ്ഥാനാർതിത്ഥ്യത്തേയും   മുസ്ലിം ലീഗ്  തീരുമാനത്തേയും   ചോദ്യം  ചെയ്തവരോട്   രണ്ട് ലക്ഷത്തിനടുത്ത.  റിക്കാർഡ്   ഭൂരിപക്ഷത്തോടെയുള്ള.    വിജയം  കൊണ്ടാണ്   അദ്ദേഹം  മറുപടി പറഞ്ഞത്

മുസ്ലിം ലീഗിന്   ദേശീയാടിസ്ഥാനത്തിൽ. പോഷക സംഘടനകളെ   പ്രവർത്തന സജ്ജമാക്കാനും    കൂടുതൽ. കരുത്ത് നൽകാനുമുള്ള.   ശ്രമങ്ങൾക്കിടെയാണ്   അദ്ദേഹം  ഈ. ലോകത്തോടു    വിട. പറഞ്ഞത്

ലീഗ്  രാഷ്ട്രീയത്തിലും  പൊതുമണ്ഡലത്തിലും  ഒരു പോലെ  പ്രശോഭിച്ച. യുഗ പ്രഭാവനായിരുന്നു   ഇ അഹമ്മദ്   സാഹിബ്

ഇതു പോലെ  ദേശാന്തര ശ്രദ്ധ നേടിയ. മറ്റൊരു ലീഗ് നേതാവും   മലയാളിയും വേറെയുണ്ടാവില്ല


സീതി സാഹിബിന്റെ   ധിഷണയം  സി.എച്ചിന്റെ ഭരണ നൈപുണ്യവും  ഒരു പോലെ  സമ്മേളിച്ച.  മഹാമനീഷിയായിരുന്നു  അഹമ്മദ്  സാഹിബ്‌




   മുസ്തഫ മച്ചിനടുക്കം