2021, ഡിസംബർ 4, ശനിയാഴ്‌ച

സീതീഹാജിയില്ലാത്ത മുപ്പതാണ്ട്



പത്തായക്കോടൻ സീതി ഹാജിമുസ്ലിം ലീഗ് രാഷ്ട്രീയത്തിലെഓജസ്സും ആർജ്ജവവും ഒത്തിണങ്ങിയ ഏറനാടിന്റെ പ്രിയപുത്രൻ 

എടവണ്ണയിലെ പത്തായകോടൻ സീതി ഹാജിയില്ലറത്ത കേരളത്തിന് മുപ്പതാണ്ട് പൂർണ്ണമാവുകയാണിന്ന്     കേരള നിയമസഭയിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച കേവലം ഹാസ്യകഥാ പാത്രമായിരുന്നില്ല  സീതിഹാജി നാടിനും സമുദായത്തിനും വേണ്ടി അദ്ധ്വാനിച്ച ത്യാഗിയായിരുന്നു അദ്ദേഹം ഔപചാരിക വിദ്യാഭ്യാസ പദവികൾക്കപ്പുറം ഉയർന്ന ചിന്തയും അറിവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു മുസ്ലിം ലീഗിൻ്റെയും ചന്ദ്രികയുടേയും മത സാംസ്കാരിക സ്ഥാപനങ്ങളുടെ വളർച്ചയിലൊക്കെ സീതി ഹാജിയുടെ വിയർപ്പിന്റെ ഉപ്പ് രസമുണ്ടാകും 1991 ഡിസംബർ 5 നു കേരളഗവ. ചീഫ് വിപ്പ് പദവിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം1932 ഓഗസ്റ് 16 നായിരുന്നു അദ്ദേഹത്തിന്റെ ജനനം വളരെ ദരിദ്ര പശ്ചാത്തലത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം മോഹിച്ചിട്ടു കാര്യമില്ലായിരുന്നു ചെറുപ്പത്തിൽ തന്നെ മരമില്ലു തൊഴിലാളിയായി ചാലിയാറിലൂടെ തുരപ്പൻ കുത്തി മരം കടത്തിയ പത്തായക്കോടൻ സീതിക്കോയ സീതിഹാജി എന്ന മുസ്ലിം ലീഗ് നേതാവും തടി വ്യവസായിയുമായി മാറി തൊഴിലാളിയായിരിക്കെ ലീഗിനെ നെഞ്ചിലേറ്റി ലീഗ് പാട്ടുകൾ മൂളിപാടി തന്റെ വിഷമങ്ങൾ മറച്ച സീതി ഹാജി മുസ്ലിം ലീഗ് ജാഥകളിലെ നായകനും നേതാവുമായി വളരുകയായിരുന്നു ബാപ്പു കുരിക്കൾ കൈപിടിച്ചുയർത്തിയ സീതി ഹാജി സി എച്ചി ന്റെ നിഴൽ പോലെ കൂടെ നടന്നു ആകാരത്തിലും ശൈലിയിലും വരെ മാതൃകയാക്കി മുസ്ലിം ലീഗ് പിളർപ്പിന് അധികമാരും കൂടെയില്ലാത്തപ്പോൾ സി എച്ചിന് തുണയായി നിന്ന ഹാജി അണികൾക്ക് തണലായും ആവേശമായും പടർന്നു പന്തലിച്ചു ഏറനാടിന്റെ പ്രിയങ്കരനും കേരളം കണ്ട മികച്ച നിയമസഭാ സാമാജികനുമായി പേരെടുത്തു നർമ്മവും മർമ്മവും ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാഷണംനായനാരും എം വി ആറുമായി സഭയിൽ പോരടിച്ച ഹാജി അവരുമായും നല്ല വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്നു  സി.പി.എം പുറത്താക്കിയഎം.വി രാഘവനെ ഞങ്ങളുടെ പുതിയാപ്പിളയായിസ്വീകരിക്കും എന്ന് സീതി ഹാജി പറഞ്ഞു  മലബാറുകാർ പുതിയാപ്ലയെ സ്വീകരിക്കുന്ന പോലെ ഞങ്ങൾരാഘവനേയും സ്വീകരിക്കും

 1980ല് മലപ്പുറത്ത് ഭാഷാ സമര ഭടൻമാർക്കെതിരെ വെടിവയ്പ് നടന്നു. മൂന്ന് യൂത്ത് ലീഗ് പ്രവര്ത്തകർ മരിച്ചു. ഭീകരമായ പോലീസ് തേർവ്വാഴ്ചയായിരുന്നു നടന്നത്. അന്ന് പെരിന്തല്മണ്ണ ഡിവൈ.എസ്.പി. വാസുദേവമേനോനായിരുന്നു. സമരക്കാർക്കെതിരെ അകാരണമായും പ്രകോപനപരമായും വെടിയുതിർത്തത്



 ആ സമയത്ത് കൊണ്ടോട്ടിയില് സീതിഹാജി ഒരു പ്രസംഗം നടത്തി;

ഏ വാസുദേവാ അന്ന കൊന്നാലും വകുപ്പ് 302 ആണ്. പത്തായക്കോടനെ കൊന്നാലും വകുപ്പ് 302 ആണ്. നിനിക്ക് വേണങ്കില് മേലുദ്യോഗസ്ഥന്റെ ഉത്തരവ് വേണ്ടിവരും. എനക്കാണെങ്കില് അതു വേണ്ടാന്ന് നീ ഓര്ത്തോ.''

കണ്ണൂർ ജില്ലയിലെ   പാനൂർ ഭാഗത്ത്സി.പി.എം ഭീഷണി കാരണം  ലീഗ് പരിപാടി  മാറ്റി   വെക്കാൻ     ആലോചിക്കുന്ന     ഘട്ടത്തിൽ   ധൈര്യ സമേതം   സീതി ഹാജി ചെന്ന്  സ്വയം മൈക്ക്  കെട്ടി  പ്രസംഗിച്ച്      അണികൾക്ക് ആവേശവും    ആത്മവിശ്വാസവും   പകർന്ന്    നൽകിയ   ചരിത്രവും    പറഞ്ഞ്   കേട്ടിട്ടുണ്ട്      

മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും ജാതി സംവരണവും സജീവ ചർച്ചയായ സന്ദർഭത്തിൽ സമ്പത്ത് കൊണ്ട് സാ മൂഹിക അസമത്വംഇല്ലായ്മ ചെയ്യാൻ സാധ്യമല്ലെന്ന് സീതി ഹാജി ഇന്ത്യ ടുഡേ വാരികയിലെ അഭിമുഖത്തിൽ പറഞ്ഞത് ഓർത്ത് പോവുകയാണ്  പണമാണ് പുരോഗതിയുടെ അളവ് കോൽ എങ്കിൽ ജില്ലാ കളക്ടറുടെ ശമ്പളത്തേക്കാൾ മീൻ വിറ്റ് കാശാക്കുന്നവർ ഞങ്ങളുടെ നാട്ടിലുണ്ട് പക്ഷേ പദവിയാണ്    ,സാമൂഹ്യ  നീതിയാണ്  പ്രധാനം തന്റെ നാലാം ക്ലാസ് ബിരുദത്തിന്  വലിയ വിലയുണ്ടെന്ന് സീതി .ഹാജി പ്രായോഗിക ജീവിതത്തിൽ തെളിയിച്ചു

സംവരണ അട്ടിമറിയും  വഖഫ് ബോഡിലെ പി.എസ് സി നിയമനവും   ഒക്കെ വാർത്തകളാവുന്ന സമകാലികരാഷട്രീയത്തിൽ  പത്തരമാറ്റ്  തിളക്കത്തോടെ സീതിഹാജി ഓർക്കപ്പെടുകയാണ്







             മുസ്തഫ മച്ചിനടുക്കം



            

2021, നവംബർ 28, ഞായറാഴ്‌ച

ഇട്ക്കിക്ക് വികാസത്തിന്റെ . വാതായനം തുറന്ന് Cess


✍️ *മുസ്തഫ മച്ചിനടുക്കം*




നമ്മുടെ  Cess  പ്രോജക്റ്റി?ന്റെ  . ഉത്ഘാടന  സമ്മളനം   പലതു കൊണ്ടും . സവിശേഷമായിരുന്നു    കേരളത്തിനു വെളിയിലുള്ള പരിപാടിയിൽ നമ്മുടെ ചീഫ് അഡ്മിന്റെ ഉറുദു / ഹിന്ദി പ്രസംഗം പ്രതീക്ഷിച്ചവരെ  നിരാശരാക്കിയെങ്കിലും   ഞാൻ  ശിലാസ്ഥാപന ചടങ്ങിൽ ഉറുദുവിൽ പ്രസംഗിച്ചിട്ടുണ്ടെന്നും . ഇപ്രാവശ്യം മലയാളത്തിൽ തന്നെ സംസാരിക്കുള്ളൂ എന്നായിരുന്നു മൂപ്പരുടെ ന്യായം     ഏതായാലും   ഭാഷയുടെ  പരിമിതി മറന്ന്  കൊണ്ട്  ഇട് ക്കിയിലെ ജനങ്ങൾ ഷംസു സാഹിബിന്റെ  മനസ്സ്  വായിച്ചെടുത്തു എന്നു വേണം  കരുതാൻ         മൻസൂർ ഹുദവിയുടെ സമയോജിതമായ ഇടപെടലുകൾ  എറെ സഹായകമായി      അസ്യക്ഷൻ  ഹമീദലി ശിഹാബ് തങ്ങൾ  മലയാളത്തിൽ തുടങ്ങിയെങ്കിലും  പിന്നീട്  ഉറുദുവിലും നന്നായി സംസാരിച്ചു

ഉത്ഘാടന പ്രസംഗം നടത്താൻ മന്ത്രി ആലംഗീർ ആലമിനെ ക്ഷണിച്ചെങ്കിലും സാദിഖലി തങ്ങൾ സംസാരിക്കട്ടെ എന്നായി മന്ത്രി     അദ്ദേഹവും ഉറുദുവിൽ പ്രസംഗിച്ചു     കേരളത്തിൽ നാം നേടിയ  ഔന്നത്യം വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയായിരുന്നു    എന്ന് ഇരുവരുടെയും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി      

നമ്മുടെ മഹാരഥന്മാരായ   ഖായിദെ  മില്ലത്തും , ബാഫഖി തങ്ങളും , സീതി സാഹിബും സി.എച്ചും  ശിഹാബ് തങ്ങളും നൽകിയ മഹനീയ മാതൃകകൾ    വേദിയിൽ   അനുസ്മരിക്കപ്പെട്ടു

ഇതിനിടെ    ഏന്റെ മുമ്പേയുള്ള കുറിപ്പിൽ പരാമർശിക്കപ്പെട്ട ഇടക്കി മഹല്ല പ്രസിഡന്റ് വേദിയിൽ കയറി ഇടിഞ്ഞു പൊളിഞ്ഞ റോഡിന്റെ കാര്യവും    നേരത്തേ എം.എൽ.എ നൽകിയ വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കായി മാറിയതും പരുഷമായി തന്നെ  മന്ത്രിയെ . ബോധിപ്പിച്ചു   

മന്ത്രിയുടേയും എം എൽ.എയുടേയും പ്രസംഗത്തിൽ  തങ്ങളുടെ ഗ്രാമത്തിന്റെ   വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും     അവികസിതാവസ്ഥയും മനസ്സിലാക്കാൻ  
കേരളത്തിൽ നിന്നുള്ള വാട്ട്സപ്പ്  ഗ്രൂപ്പ് വരേണ്ടി വന്ന കാര്യം , തുറന്നു സമ്മതിക്കുന്നതായിരുന്നു         ഇതിനിടെ വീണ്ടും . കയറി വന്ന 
മഹല്ല പ്രസിഡന്റ് തന്റെ ലറ്റർ പാഡിൽ തന്നെ .എന്തോ എഴുതി. നൽകുന്നതും കണ്ടു    

ബന്ധു തുർക്കി എംഎൽ.എ  കേരളത്തിൽ മുസ്ലിം ലീഗ്  - കോൺഗ്രസ് സഖ്യ കക്ഷികളാണെന്ന കാര്യം കൂടി അനുസ്മരിച്ചു       ഞങ്ങളുടെ കണ്ണു തുറപ്പിക്കാൻ വിജ്ഞാനത്തിന്റെ കൈത്തിരിയുമായി . വന്ന  മുസ്ലിം ലീഗ് പ്രവർത്തകരോടും സാദിഖലി തങ്ങൾ അടക്കമുള്ള നേതൃത്വത്തോടും  കൃതജ്ഞത രേഖപ്പെടുത്തി    കൂട്ടത്തിൽ   പൊളിഞ്ഞ റോഡ് നന്നാക്കാൻ ഫണ്ട് എപ്പോൾ ലഭ്യമാവുമെന്നും ആരാഞ്ഞു    ഇപ്പോൾ   തന്നെ ഉറപ്പ് ലഭിക്കണമെന്നും വാശി പിടിച്ചപ്പോൾ ഡിസംബർ അവസാനത്തിന് മുമ്പ് തന്നെ  നന്നാക്കുമെന്നും സമീപസ്ഥമായ  റോഡും നന്നാക്കുമെന്ന് പ്രഖ്യാപിച്ചത്   നിറഞ്ഞ ഹർഷാരവത്തോടെ . വരവേറ്റു              എം.എൽ.എ. നിർത്തിയേടത്ത്  സമദാനി സാഹിബ് ആവേശത്തോടെ പ്രസംഗ പീഠത്തിലെത്തി    ശ്രീരാമ ചന്ദ്ര ഭഗവാന്റെ  പാദസ്പർശം കൊണ്ട് അഹല്യാ മോചനം സാദ്ധ്യമായതുമായി ഉദാഹരിച്ച് കൊണ്ട്

നാഷണൽ . പൊളിറ്റിക്സിന്റെ വരവോടെ ജാർഖണ്ഡിലെ കുഗ്രാമമായ ഇട്‌ക്കിയിലെ ജനങ്ങൾക്കും ശാപമോചനം ലഭിച്ചിരിക്കുകയാണെന്നും  വികാസത്തിന്റെ പ്രകാശമേകുന്ന ഫാനൂസ് വിളക്കുമായാണ് വന്നിരിക്കുന്നതെന്നും    സ്വതസിദ്ധ ശൈലിയിലൂടെ അവതരിപ്പിച്ചപ്പോൾ ആവേശത്തിന്റെ കൊടുമുടിയിലായി സദസ്സ്         

വേദിയിലുണ്ടായിരുന്ന   ഫൈസൽ ബാബു .അഹമ്മദ് സാജു , ടി.പി അഷ്റഫലി, അടക്കമുള്ള    നേതാക്കൾക്ക്
സമയക്കുറവ് മൂലം സംസാരിക്കാനായില്ല    ഡോ റാഷിദ് അൻസാരിയും. സംസാരിച്ചു . ജാർഖണ്ഡിലെ നേതാക്കളും ഇർഫാൻ . അൻസാരി അടക്കമുള്ള നേതാക്കളും വേദിയിലുണ്ടായിരുന്നു


പ്രോഗ്രാം . കമ്മിറ്റി ചെയർമാൻ എ.എ. റസാഖ് സാഹിബ്   നന്ദി ഭാഷണം . നടത്തി

2021, നവംബർ 26, വെള്ളിയാഴ്‌ച

നാഷണൽ പൊളിറ്റിക്സ് ജാർഖണ്ഡിൽ:









 *1947 നവംബര്‍ 9,10 തിയ്യതികളില്‍ കല്‍ക്കത്തയില്‍ ഒരു ലീഗ് കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി. ദക്ഷിണേന്ത്യയില്‍ നിന്ന് രണ്ടുപേരാണ് ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും സീതി സാഹിബും. മുസ്‌ലിം ലീഗ് പിരിച്ചുവിടണം എന്ന പ്രമേയത്തിന് പിന്തുണ തേടിക്കൊണ്ട് സുഹര്‍വര്‍ദി പ്രസംഗിക്കുകയും അംഗങ്ങള്‍ ഏറെക്കുറെ അതിന് അനുകൂലമായി പ്രതികരിച്ച് തുടങ്ങുകയും ചെയ്യുമ്പോഴാണ് ഖാഇദെ മില്ലത്തും സീതി സാഹിബും ഹാളിലേക്ക് കടന്നു ചെല്ലുന്നത്. പ്രമേയത്തെ എതിര്‍ത്തു കൊണ്ട് മുസ്‌ലിം ലീഗ് ഇന്ത്യയില്‍ പുനസ്ഥാപിക്കണമെന്ന് സമര്‍ഥിച്ചു കൊണ്ട് സീതി സാഹിബ് ചെയ്ത ഉജ്ജ്വല പ്രസംഗം കണ്‍വെന്‍ഷന്റെ ഗതിയാകെ മാറ്റിക്കളഞ്ഞു. പ്രമേയം പാസ്സായില്ല. സുഹര്‍വര്‍ദിയുടെ ഉദ്യമം വിജയിച്ചില്ല. പുറത്ത് കാത്ത് നിന്ന പത്രക്കാരോട് സുഹര്‍വര്‍ദി പറഞ്ഞത് തെക്കുനിന്ന് വന്ന രണ്ട് ദ്രാവിഡന്‍മാര്‍ എന്റെ കണ്‍വെന്‍ഷന്‍ പൊളിച്ചുകളഞ്ഞു എന്നാണ്. അതിലൊരു ദ്രാവിഡന്‍ സീതി സാഹിബായിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് 1948 മാര്‍ച്ച് 10 ാം തിയ്യതി ചെന്നൈ നഗരത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപം കൊള്ളുന്നത്. കല്‍ക്കത്താ കണ്‍വെന്‍ഷനില്‍ സീതി സാഹിബ് അങ്ങനെ പ്രസംഗിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഇന്ത്യയില്‍ മുസ്‌ലിം ലീഗ് ഉണ്ടാവുമായിരുന്നില്ല*(. എം.സി വടകര  )





നമ്മുടെ  യാത്രയുടെ  തുടക്കവും    നവംബർ പത്തിനായിരുന്നു        ജാർഖണ്ഡിന്റെ മണ്ണിൽ പരിവർത്തനത്തിന്റെ  പടപ്പാട്ടുമായി നാഷണൽ പൊളിറ്റിക്സ്  അംഗങ്ങൾ (കേരളക്കരയിൽ നിന്നും ചില കാക്കമാർ ) ചെന്നില്ലായിരുന്നുവെങ്കിൽ  ......  എന്ന് ഏതെങ്കിലും     ചരിത്രക്കാരന്മാർ  നാളെ  നമ്മെ കുറിച്ചു എഴുതിക്കൂടായ്കയില്ല



നമ്മുടെ പദ്ധതി സമർപ്പണം നവം 14 - നായിരുന്നു എന്നതും   ചരിത്രത്തിൽ സ്ഥാനം പിടിക്കേണ്ടതാണ്      നവം 15   ജാർഖണ്ഡ്  സംസ്ഥാന . പിറവി ദിനമായിരുന്നു       അതു കൊണ്ട് തന്നെ     നമ്മുടെ പദ്ധതിയും    മന്ത്രി ആലംഗീർ ആലമിന്റേയും  ബന്ധു ത്ർക്കി എം എൽ എ യുടെയും പ്രഖ്യാപനവും    ജാർഖണ്ഡിനുള്ള ജന്മദിന സമ്മാനം കൂടിയായി മാറുകയായിരുന്നു




✍🏻 *മുസ്തഫ മച്ചിനടുക്കം*

മടക്കയാത്രയും പാലക്കാട്ടെ സ്വീകരണവും







നവംബർ 15 ന്   6.25 നുള്ള  ട്രൈനിൽ മടക്ക യാത്ര ആരംഭിച്ചു        രാവിലെ കൽക്കരി ഖനി കാണാനും തിരിച്ചും മണിക്കൂറുകളോളം ബസ് യാത്രയിലായിരുന്നതിനാൽ     ആരിലും വലിയ . ഉത്സാഹം കണ്ടില്ല     പിന്നെ വരട്ടിയതും പൊരിച്ചതും   എല്ലാം കാലിയാവുകയും ചെയ്തിരുന്നല്ലോ       


എങ്കിലും ഭക്ഷണ കമ്മിറ്റിക്കാർ തീരെ നിരാശരാക്കായില്ല എന്നു പറയാം  രണ്ട് പൂരിയും ഇറച്ചിക്കറിയും   കൊണ്ട് ചെറിയൊരു ഉൻമേഷം. വീണ്ടു കിട്ടിയതു പോലെ തോന്നി             


പുലർച്ചയോടെ ഉറക്കച്ചടവുകൾ മാറി  ബ്രഡും ഉപ്പുമാവുമൊക്കെയായിരുന്നു   പ്രാതലിന്            ഉച്ചയ്ക്ക് നല്ല ഹൈദരാബാദ് ബിരിയാണിയായിരുന്നു      അധികമാളുകൾക്കും   രാത്രി കൂടി കഴിക്കാൻ  അത് മതിയായിരുന്നു  . പോരാത്തവർക്ക്

ചപ്പാത്തിയും കറിയുമൊക്കെ എത്തിക്കാൻ     ഫത്താഹും , കല്ലോളിയുമൊക്കെ

നേതൃത്വം നൽകി   എല്ലാരും   കഴിച്ച് കഴിഞ്ഞിട്ടും ഭക്ഷണം ബാക്കിയുണ്ടായിരുന്നു


ഇതിനിടയിൽ    പല കോണുകളിലായി സൗഹൃദ സംഭാഷണ ങ്ങളും     പാട്ടും കളിയുമൊക്കെയായി       യാത്ര സുഖകരവും രസകരവുമായി മുമ്പോട്ട് നീങ്ങി



ഇതിനിടയിൽ   തോട്ടോളിക്കനുവദിക്കപ്പെട്ട   സീറ്റിൽ   ആന്ധ്രക്കാരി   യുവതി വന്നിരുന്നത്

പല  ചർച്ചകൾക്കും സാക്ഷിയായി     എന്ത് ചോദിച്ചാലും ഉത്തരമില്ല   കണ്ണടച്ച്

ധ്യാനത്തിലെന്ന വണ്ണം ഇരിക്കുകയാണ് പുള്ളിക്കാരി     സ്റ്റോപ്പ് രണ്ടും മൂന്നും കഴിഞ്ഞിട്ടും മൂപ്പത്തിക്ക് യാതൊരു കൂസലുമില്ല  അവസാനം    ടി.ടി യെയും പോലീസിനെയൊക്കെ  വിവരമറിയിച്ചു


പോലീസ് വന്ന് ചോദിച്ചപ്പോഴും ആദ്യം ഉത്തരമില്ലായിരുന്നു

വീണ്ടും   ഒന്നും കനത്തിൽ ചോദിച്ചപ്പോൾ   ടിക്കറ്റ് ഇല്ല    എന്ന് സമ്മതിക്കേണ്ടി വന്നു .     അവരിറങ്ങിപ്പോയി



പിന്നെ  ഷംസു സാഹിബിന്റെ രൂപസാദൃശ്യമുള്ള ഒരു പോലീസുകാരനെ

കൂടെ  ഇരുത്തിയുള്ള നാടൻ പാട്ടും ഒപ്പനയുമൊക്കെയായി   ഗായകർ  തിമിർത്താടുകയായിരുന്നു     


ഇതിനിടക്ക്    പതിമൂന്ന് മിനിറ്റിൽ ഖായിദെ മില്ലത്തിനെ കുറിച്ച് സംസാരിക്കാൻ പറ്റുമോ എന്ന ചോദ്യവുമായി   ഷംസു . സാഹിബ് വന്നു.      കിട്ടിയ അവസരം. പാഴാക്കരുതല്ലോ

ആ മഹാനായ നേതാവിനെ കുറിച്ചുള്ള   തന്റെ പരിമിതമായ അറിവ്

പങ്ക് വെച്ചപ്പോൾ  അനുവദിക്കപ്പെട്ട സമയം അതിക്രമിച്ചിരുന്നു



  ബുധനാഴ്ച  രാവിലെ . കൃത്യ സമയത്ത് തന്നെ വണ്ടി പാലക്കാട്ടെത്തി      വളരെ . ഊഷ്മളമായ സ്വീകരണമാണ് ഫിറോസ് സാഹിബിന്റെ നാട്ടിൽ  നമ്മക്ക് ലഭിച്ചത്      ടി.പി.എം ബഷീർ   യാത്രയെക്കുറിച്ചും നമ്മുടെ ഗ്രൂപിനെ കുറിച്ചും ലഘു വിവരണവും നൽകി

ലീഗ് യൂത്ത് ലീഗ് , അദ്ധ്യാപക സംഘടന ജില്ലാ നേതാക്കൾ  അടക്കം  സ്വീകരിക്കാനെത്തിയവരിൽ ഉണ്ടായിരുന്നു


ഒലവക്കോട് . പളളിക്ക് സമീപ്പം ഹാളിൽ   നല്ല പ്രാതലും. ഒരുക്കിയിരുന്നു   സ്വാദിഷ്ടമായ പത്തിരിയും , നൂൽ പുട്ടും  ചിക്കൻ കറിയും ചായയും എല്ലാം കൊണ്ടും വിഭവ . സമൃദ്ധമായിരുന്നു



രാവിലെ  ഏഴ് അഞ്ചിനുള്ള ഇന്റർസിറ്റി എക്സ്പ്രസ്സിലായിരുന്നു    കാസർക്കോട്ടേക്കുള്ള യാത്ര       കണ്ണൂർ , കോഴിക്കോട് ജില്ലയിലേയും , മലപ്പുറം ജില്ലയിലെ ഏതാനു പേരും ഈ ട്രൈനിൽ ഉണ്ടായിരുന്നു .     


ഉച്ചയൂണിന് മുമ്പായി വീട്ടിലെത്തി       എല്ലാം കൊണ്ടും സമ്പന്നമായിരുന്നു

സഫലമീ യാത്ര

[23/11, 8:08 am] Musthafa Machinadukkam: ഛോട്ടാ നാഗ്പുർ പീഠഭൂമിയിലുൾപ്പെടുന്ന ജാർഖണ്ഡ് വനങ്ങളുടെ ഭൂമിയാണ്. ജാർഖണ്ഡിന്റെ മൂന്നിലൊരുഭാഗം ഘോരവനമാണ്. വനങ്ങളും വെള്ളച്ചാട്ടങ്ങളും പുഴകളുമെല്ലാം പ്രധാന കാഴ്ചകളാണ്. ഒപ്പം ചരിത്രം പറയുന്ന നിരവധി സ്മാരകങ്ങളുമുണ്ട്. ഇന്ത്യയിലേറ്റവുമധികം കൽക്കരിയും മൈക്കയും ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ജാർഖണ്ഡ്. പണ്ട് ബിഹാർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ജാർഖണ്ഡ് 2000 നവംബർ 15-ന് പുതിയ സംസ്ഥാനമായി മാറി. സാന്താളി, മുന്താരി, കുറുഖ്, ഖോർത്ത, നാഗ്പുരിയ, സദി, ഖാരിയ, ഹിന്ദി, ഉറുദു, ബംഗാളി, ഭോജ്പുരി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരുണ്ടെങ്കിലും ഹിന്ദിയാണ് മാതൃഭാഷ. റാഞ്ചി തലസ്ഥാനവും.

ജാർഖണ്ഡിന് വെളിച്ചമായി സെസ്

എജു സമ്മേളനത്തിന് . ശേഷം നടന്ന   ഉത്ഘാടന സമ്മേളനം ജാർഖണ്ഡ് ഗ്രാമവികസന ' മന്ത്രി ആലംഗീർ ആലമിൻ്റെയും , ബന്ധു തിർക്കി എം.എൽ എ യുടയും സാന്നിദ്ധ്യവും പ്രഖ്യാപനങ്ങളും കൊണ്ട് ശ്രദ്ധേയമായി  

അബൂബക്കർ സി ദ്ധീഖ് ഐ എ എസ്.

മുസ്ലിം ലീഗ് ദേശീയ സെക്രടറി  ഖുറം അനീസ് ഉമർ  എന്നിവരെ. ആദ്യമായിട്ടായിരുന്നു  നേരിൽ  കണ്ടത്   

പാണക്കാട്ടെ   വെള്ളി നക്ഷത്രങ്ങളായ അബ്ബാസ് അലി, സാദിഖ് അലി , ഹമീദലി ശിഹാബ് തങ്ങൾ മാരും   അഭിവന്ദ്യരായ  ഇ.ടി. യും , സമദാനി സാഹിബും   മുസ്ലിം യൂത്ത് ലീഗ്  : എം എസ് എഫ്  

ദേശീയ ന്നേതാക്കളായ    ഫൈസൽ  ബാബുസി.കെ സുബൈർ ,അഹമ്മദ് സാജു , ടി.പി അഷ്റഫലി  എന്നിവരുമായൊക്കെ   സംസാരിക്കാനും സൗഹൃദം പങ്കു വെക്കാനും  സാധിച്ചത്  നല്ല അനുഭവമായി  എന്നുമുണ്ടാവും 

ജാർഖണ്ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അഷ്റഫ് ഹുസൈനും   ജന സെക്രട്ടറിയും , മറ്റ് സഹ ഭാരവാഹികളും    ഒപ്പം   നമ്മളിലൊരാളായി നിന്ന്  രാവിലെ മുതൽ   പന്തലൊരുക്കാൻ വരെ സഹായിച്ച . റാഞ്ചി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്  സാഹിദ് അൻസാരി

മടക്ക യാത്രയിൽ   ട്രൈൻ വരെയും  നമ്മോടൊപ്പം ആയിരുന്നു        തന്റെ വൈകല്യം പോലും അവഗണിച്ച്   ദിവസങ്ങളായി    അവിശ്രാന്തം  ഓടി  നടന്ന്     ആതിഥേയത്വത്തിന്റെ  മഹനീയ മാതൃക  തീർത്ത    നമുക്ക്  സ്ഥലം അനുവദിച്  തന്ന  ഇർഫാൻ അൻസാരിയും ,  അറുപത്തെട്ടുകാരനായ പിതാവ്   അലി ഹസ്സൻ  അൻസാരിയും    അവരുടെ  കുടുംബവും   നലകിയ  സ്നേഹത്തിന്  പ്രാർത്ഥനയല്ലാതെ മറ്റൊന്നും പകരമാവില്ല 

രണ്ട്  സമ്മേളനത്തിലും ആദ്യാവസാനം    പങ്കെടുത്ത  ഇട്ക്കിയിലെ    കൈക്കുഞ്ഞുങ്ങളെ വരെ  ഏന്തി വന്ന   സ്ത്രീകളും  വൃദ്ധരും  അടങ്ങുന്ന  സദസ്സ്  ഒരിക്കലും  പ്രതീക്ഷിച്ചതായിരുന്നില്ല   എങ്ങിനെയാണ്  നാം അവർക്ക്  നന്ദി പ്രകാശിപ്പിക്കുക      

അല്ലാഹു   കാപഠ്യം എന്തെന്നറിയാത്ത  ആ  സാധു ഹൃദയങ്ങൾക്ക്     നന്മ ചൊരിഞ്ഞു നൽകട്ടെ  എന്നു  പ്രാർത്ഥിക്കാം  

കൗമാരത്തിന്റെ കൗതുകം    വിട്ടു മാറും മുമ്പേ   വലിയ  ഉത്തരവാദിത്യങ്ങൾ നിർവഹിച്ച്  കൊണ്ടിരിക്കുന്ന  സഹിൻ ഷാ -  അബ്ദുല്ല  ഹുദവിമാരുടെ     എളിമയും  വിനയവും ബഹുമാനവും  ഒത്തു . ചേർന്ന പെരുമാറ്റം   ഓർമ്മയിൽ   എന്നു മുണ്ടാവും

അൽഹംദുലില്ലാഹ്





പ്രതീക്ഷകൾക്കു മെത്രയോ       മീതെ ആവേശവും     അതിലേറെ   അർത്ഥതലങ്ങളുംനൽകും വിധം

ഇടക്കിയിലെ : ജനങ്ങൾക്ക്   വലിയൊരു വഴി തിരിവായി കൊണ്ടാണ് നാഷണൽ പൊളിറ്റിക്സ്   പരിപാടിക്ക് സമാപനമായത്




ഞണ്ട്. പെറുക്കികളായ യൂറോപ്യൻമാർക്ക്

വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചം നൽകി   സ്പെയിനിനെ   ഉന്നതമായ

സാംസ്കാരിക തലത്തിലേക്ക്    ഉയരാൻ   നിമിത്തമായ  താരീഖ് ഇബ്നു സിയാദിന്റെ     ചരിത്രത്തിന്     സമാനമായ വിധത്തിൽ      നാഷണൽ പൊളിറ്റിക്സ് അംഗങ്ങളുടെ   

ജാർക്കണ്ഡ് യാത്ര


ഇട്ക്കിയു ടെ വികാസത്തിനും

വിജ്ഞാന വിപ്ലവത്തിനും

നിദാനമാകുന്ന

പുതിയ ചരിത്രമായി

മാറുന്ന .   . നാളെയെ

കുറിച്ച്   സ്വപ്നം  കണ്ട് കൊണ്ട്     നമുക്ക്  പ്രയാണം 

തുടരാം    ഇൻ ശാ അല്ലാഹ്







✍🏻 *മുസ്തഫ മച്ചിനടുക്കം*



ഈ   ഒരു  ഉദ്യമത്തിന്റെ വിജയത്തിന് മൻസൂർ ഹുദവി 

ഏറ്റെടുത്ത  ഉത്തരവാദിത്വവും ത്യാഗവും  വരികളിലൊതുക്കാനാവില്ല



*മുസ്തഫ മച്ചിനടുക്കം*

ശ്രദ്ധേയമായ എജു കോൺഫ്രൻസ്*



 10 മണിക്ക്  തുടങ്ങേണ്ടിയിരുന്ന

എജു കോൺഫ്രൻസ് പരിപാടി     രണ്ട് മണിക്കൂറോളം  വൈകിയാണ് തുടങ്ങാനായത് എങ്കിലും   വളരെ പ്രൗസമായിരുന്നു



ഖിറാഅത്തിന് ശേഷം


മൻസൂർ ഹുദവിയുടെ സ്വാഗത ഭാഷണത്തോടെ . തുടങ്ങിയ  കോൺഫ്രൻസിൽ

അബ്ദുസമദ് സമദാനിയായിരുന്നു അദ്ധ്യക്ഷൻ     ഉത്ഘാടകൻ  അബ്ബാസ് അലി ശിഹാബ്  തങ്ങളും


കേരളത്തിൽ  ബാഫഖി തങ്ങളും , സീതി സാഹിബും , സീയെച്ചും  , ശിഹാബ് തങ്ങൾ   തുടങ്ങിയവരുടെ   നേതൃത്വത്തിൽ    നടത്തിയ സാമുദായിക വിദ്യാഭ്യാസ പുരോഗതികൾ ചൂണ്ടിക്കാട്ടിയായിരുന്നു അബ്ബാസ് അലി തങ്ങളുടെ    പ്രഭാഷണം


സമദാനി സാഹിബിന്റെ പ്രസംഗമാണെങ്കിൽ 

തദ്ദേശ വാസികൾ  ഏറെ വിസ്മയത്തോടെയാണ്  നോക്കി കണ്ടത്   സ്ഥാപനത്തിന്  നാമകരണം നൽകപ്പെട്ട   ഖായിദെ മില്ലത്ത്    ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ     സ്ഥാപക പ്രസിഡന്റായിരുന്നു എന്നു പരിചയപ്പെടുത്തി കൊണ്ടാണ്   സമദാനി സാഹിബ് പ്രസംഗം    തുടങ്ങിയത്      വിദ്യാഭ്യാസ ധൈഷണിക . മുന്നറ്റത്തിലൂടെ മാത്രമേ   സാമൂഹ്യ മുന്നേറ്റം    സാദ്ധ്യമാകൂവെന്ന്  ഉറുദു കവിതാ ശകലങ്ങളിലൂടെയും

ഉപമകളിലൂടെയും അദ്ദേഹം സദസ്സിനെ

ഉണർത്തിയപ്പോൾ ഹർഷാരവത്തോടെയായിരുന്നു അവരതിനെ :എറ്റു . വാങ്ങിയത്


ഏറെ  ശ്രദ്ധേയമായ പ്രസംഗമായിരുന്നു  അബൂബക്കർ സിദ്ധീഖ്  ഐ.എ എസ്സിന്റേത്       


കേരളത്തിലുണ്ടാക്കിയ പോലുള്ള മുന്നറ്റവും    രാഷ്ട്രീയ നേതൃത്വവും ജാർഖണ്ഡിലും  സാധിതമാകുമെന്ന് 

പറഞ്ഞ അദ്ദേഹം   വിദ്യാഭ്യാസ , കാർഷിക , മത്സ്യ ബന്ധന  തൊഴിൽ മേഖലകളിലാെക്കെ യും   ലഭ്യമാവുന്ന സാദ്ധ്യതകളെയും അതുപയോഗപ്പെടുത്തേണ്ട . രീതിയും സവിസ്ഥരം   പ്രതിപാദിക്കുകയും

അതിനു വേണ്ട ഏതു സഹായത്തിനും   തന്നെ സമീപിക്കാമെന്ന്   അറിയിക്കുകയും ചെയ്തു  ശുദ്ധ ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ   പ്രസംഗം       നമ്മുടെ പദ്ധതിയുടെ  തുടക്കം മുതൽ  സഹായിച്ച  വ്യക്തിത്വമാണ്   (അബൂബക്കർ സാർ

ഗ്രൂപംഗങ്ങളെ  മുഴുവൻ വീട്ടിലേക്ക് ക്ഷണിക്കാൻ പറ്റാത്തതിന്റെ  വിഷമം പങ്കു വെച്ച അദ്ദഹം   തിങ്കളാഴ്ച്ചത്തെ  ഉച്ച ഭക്ഷണം നൽകുകയും   തിങ്കളാഴ്ച   കൽക്കരി തടാകവും   സരോവർ തടാകവും  കാണാനുള്ള   എല്ലാ സംവിധാനങ്ങളും യാത്രാ സൗകര്യങ്ങളും  ഏർപ്പെടുത്തുക മാത്രമല്ല   വകുപ്പ് തല  ഉദ്യോഗസ്ഥൻമാരെ തന്നെ   നമ്മുക്കൊരു  കുറവും വരാതിരിക്കാൻ ചുമതലപ്പടുത്തുകയും ചെയ്തു കൊണ്ട്   സർക്കാർ അതിഥികളെ പോലെയാണ്  നാഷണൽ പൊളിറ്റിക് സ്   അംഗങ്ങളെ  കണ്ടത്   എന്നുള്ളതും  ഒപ്പം പങ്കു വെക്കുന്നു )


    പർവേഷ് സലിം, ഡോ രഞ്ജൻ , സി.കെ സുബൈർ 

അഹമ്മദ് സാജു , സാഹിദ് അൻസാരി , സഹബാസ്  ഹുസൈൻ   എന്നിവരോടൊപ്പം 

വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കൊണ്ട്  ഗ്രൂപ്പംഗങ്ങളായ സലിം കുരുവമ്പലം



മുഹമ്മദ് വിളക്കോട് , ഹൻസലാഹ്  വക്കീൽ , അഡ്വ എ എ റസാക്ക്  , മുസ്തഫ. മച്ചിനടുക്കം , ബീരാൻ ഹാജി വെങ്ങാട്  , ഹക്കീം തുപ്പിലിക്കാട്  , ഫിറോസ് ഒറ്റപ്പാലം 

തുടങ്ങിയവരും  | സംബന്ധിച്ചു

ജാർഖണ്ഡിലെ രണ്ടാം ദിനം*



 


✍🏻 *മുസ്തഫ മച്ചിനടുക്കം*


ശനിയാഴ്ച്ച  രാവിലെ   അൻവർ റഷീദ് ബാഖവിയുടെ നേതൃത്വത്തിൽ സുബഹി . നിസ്കാരം കഴിഞ്ഞ്


ചായക്കട തേടിയിറങ്ങിയതായിരുന്നു   ചെറിയ  കട    നല്ല ചായയും നാട്ടിലെ   ബോണ്ട പോലെയുള്ള    കടിയും  പത്ത് രൂപ മാത്രമേയുള്ളൂ    നല്ല  രുചികരമായ ചായ


അവിടെ വെച്ച്    അവിടുത്തെ  ഗുലാം അലി ചൗക്ക്   മഹല്ല പ്രസിഡന്റ്   സയീദ് അലിയെ  പരിചയപ്പെട്ടു       



ചൗക്കിന്റെ     നാമം  കൊത്തി വച്ച  ശിലാഫലകത്തിൽ 1857   എന്ന   വർഷം  രേഖപ്പെടുത്തിയത് കണ്ട്  അതിശയിച്ചു പോയി      ഒന്നാം സ്വാതന്ത്ര്യ  സമര കാലത്ത്   തന്നെ  രൂപപ്പെട്ട       ചൗക്ക് (അങ്ങാടി) ആയിരുന്നു അത്



ഒപ്പം   ഒരു മദ്രസയുടെ   തുരുമ്പെടുത്ത   ബോർഡും  കണ്ടു അത് പക്ഷേ അത്ര പഴക്കമുള്ളതല്ല   1998 ലേതാണ്


സയീദ്  അലി  ഞങ്ങളെ  ആ മദ്രസയിൽ കൊണ്ടു പോയി     കുട്ടികൾ  ഖുർആൻ പഠിക്കുകയാണ് 


ചെറിയൊരു  ഹോസ്റ്റലും  അവിടെയുണ്ട്      എല്ലാം  ഒറ്റമുറികളാണ്


രാവിലെയും     വൈകിട്ടും  രാത്രിയുമൊക്കെയായി     മൂന്ന്   നേരമായിട്ടാണ്   പഠനം      



തൊട്ടടുത്തുള്ള   മസ്ജിദിന്റെ   മുകൾതട്ടിൽ     ഹാദിയുടെ    ഒരു മദ്രസ  ക്ലാസ്സ്  കൂടി കണ്ടു  അൽപം ഭേദപ്പെട്ട  അന്തരീക്ഷം  അവിടെ   കണ്ടു


അവിടങ്ങളിലൊക്കെ   നല്ല  സ്വീകരണം സൽക്കാരവുമാണ്  ലഭ്യമായത്      കൂട്ടത്തിൽ ഇർഫാൻ അൻസാരി സാഹിബിന്റെ .  വീട്ടിലെ   രുചികരമായ ചായയും  മധുരമ  ഓർമ്മയായി   മനസ്സിലണ്ടാവും


ഷംസു സാഹിബ്

മുഹമ്മദ്  ആറളം  , മുഹമ്മദ് വിളുക്കാട് , ഹംസ മാസ്റ്റർ ബീരാൻ വെങ്ങാട്  പി.പി നാസർ , പി.വി സൈനുലാബ്ദീൻ  തുടങ്ങിയവരൊക്കെ കൂട്ടത്തിലുണ്ടായിരുന്നു  ആറളം മുഹമ്മദ് സാഹിബ് ആയിരുന്നു   തദേശീയർക്ക്  മനസ്സിലാകുന്ന  രൂപത്തിൽ       ഭാഷ കൈകാര്യം ചെയ്തത്


  ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന  കുടുസ്സു മുറിയിൽ  ഒരു  ഗ്രാമീണ സ്ത്രീ   ഭക്ഷണമുണ്ടാക്കുന്നതും  കണ്ടു ഒന്നിച്ചൊരു  ഗ്രാമയാത്ര  ആസൂത്രണം   ചെയ്തിരുന്നുവെങ്കിലും . നിർത്താതെ  പെയ്തു കൊണ്ടിരുന്ന  മഴ മൂലം    അതുപേക്ഷിക്കേണ്ടി  വരുകയായിരുന്നു


അതു കൊണ്ട്  ചെറു സംഘങ്ങളായി   അംഗങ്ങൾ . ഓട്ടോയിൽ   ചില . ഗല്ലികൾ  സന്ദർശിക്കുക മാത്രം ചെയ്തു



ഇതിനിടയിലും   മഴ വക വെക്കാതെ    നമ്മുടെ  പരിപാടി നടക്കുന്ന   സ്ക്കൂൾ പരിസരത്ത്   സ്റ്റേജും പന്തലും  ഒരുക്കാൻ  ഒരു സംഘം  പാടു പെടുകയായിരുന്നു


പഫീക്കർ അലി , മൊയ്തീൻ കുട്ടി  കണ്ണമംഗലം , റഫീഖ്  കണ്ണമംഗലം , നൗഫൽ കീഴ്പള്ളി 

അദ്നാൻ വേങ്ങര : ഫൈസൽ കല്ലോളി തുടങ്ങിയവരൊക്കെ      പ്രത്യകം . പരാമർശമർഹിക്കുന്നു


രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണമൊക്കെ ഒരുക്കാനും നന്നായി വിതരണം  ചെയ്യാനും  ബന്ധപ്പെട്ടവർ  കാണിച്ച    കരുതലും   അഭിനന്ദനാർഹമാണ്






മഗ്രിബിന്  ശേഷം  നടന്ന    ഇവിടുത്തെ ആളുകൾ കൂടി ചേർന്ന     തദ്ദേശീയരും  ഗ്രൂപ്പംഗങ്ങളുമായി നടന്ന   സംവാദ പരിപാടി     സി.കെ സുബൈർ സാഹിബിന്റെ     അദ്ധ്യക്ഷതയിൽ   ഡോ റാഷിദ്  അക്തർ , റാഷിദ്  അൻസാരി  തുടങ്ങിയ   വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യം കൊണ്ട്  കൂടി ശ്രദ്ധേയമായി


ഒരു പാട്  നല്ല ചർച്ചകൾ  നടക്കുകയും   നാട്ടുകാരും  ഗ്രൂപംഗങ്ങളും    സ്വയം പരിചയപ്പെടുത്തുകയും ചെയ്തു       കെ.ടി അമാനുള്ള    മോഡറേറ്ററായ ചടങ്ങിൽ    ഷംസു സാഹിബ്   ഉപസംഹാര പ്രസംഗം നടത്തി

ജാർഖണ്ഡിലെ ആദ്യ രാത്രി*


 *ജാർഖണ്ഡിലെ   ആദ്യ രാത്രി*





 ഇവിടെയെത്തിയ   ദിവസം  ഇനി  വേറെ പണിയില്ല   വിശ്രമമായിരിക്കും എന്നാണ്     ഷംസു സാഹിബ്  അറിയിച്ചിരുന്നത്  


നമസ്കാരത്തിനും താമസത്തിനും  നല്ല സൗകര്യമാണ്    മൻസൂർ. ഹുദവിയുടെയും , മറ്റും  നേതൃത്വത്തിൽ ഒരുക്കപ്പെട്ടത്         ഒപ്പം  നല്ല  ഭക്ഷണവും   എല്ലാം കഴിഞ്ഞ്    തിരികെ . റൂമിലെത്താനിരിക്കെയാണ്  എം എസ് എഫ്    ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ്  സാജുവിനൊപ്പം   ഒരു പറ്റം   ആളുകൾ അവിടെയെത്തുന്നത്           കൂട്ടത്തിൽ

നേരത്തെ  എഫ് ബി. യിലൂടെയും    വാട്ട്സപ്പിലൂടെയും    പരിചയപ്പെട്ടിരുന്ന ജാർഖണ്ഡ്  എം.എസ് എഫ്   സംസ്ഥാന   MSF പ്രസിഡന്റ്   ഷഹബാസ് ഹുസൈനെ   തനിക്ക്  പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചു        കൂട്ടത്തിൽ   വന്നവരെ  അവർ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു          


നമ്മുടെ  ചീഫ്  അഡ്മിൻ    അടക്കമുള്ള      എല്ലാവരും  ലുങ്കിയിലും   ബനിയനിലും ഒക്കെയായിരുന്നു

എങ്കിലും       എല്ലാവരും  കൂടി   നമ്മുടെ പ്രിയങ്കരരായ  അലി ഹസ്സൻ  കണ്ണമംഗലത്തിന്റേയും   ഖദീം  പന്തീർ പാടത്തിന്റേ    നാമദ്ധേയം നൽകപ്പെട  ഹാളിൽ ഒന്നിരിക്കാമെന്ന്   പറഞ്ഞു           ആ ഇരുത്തം   വലിയൊരു    സമ്മേളനമായി മാറുകയായിരുന്നു


ഷംസു സാഹിബ്   തന്റെ സ്വത  സിദ്ധ ശൈലിയിൽ       പച്ച മലയാളത്തിൽ      ഗ്രൂപ്പിന്റെ   പ്രവർത്തനങ്ങളെ   കുറിച്ച്   ആ മുഖമായി   പറഞ്ഞു കൊണ്ട്     ജാർഖണ്ഡ് നേതാക്കളെ    സ്വാഗതം  ചെയ്തു സംസാരിച്ചു    


പിന്നീട്  മൻസൂർ ഹുദവി അത്  ഭാഷാന്തരം ചെയ്തു

ചീഫിന്റെ  സംസാരത്തിൽ     നാൽപത് മണിക്കൂർ നീണ്ട  യാത്രക്കിടയിൽ  85 കിലോ   ബീഫും മറ്റ് ഭക്ഷണ സാധനങളും  അറുപതോളം   ആളുകൾ     അകത്താക്കിയ  കാര്യം അടക്കം പറയുകയുണ്ടായി


അഹമ്മദ്  സാജു സാഹിബ്  അവിടുത്തെ നേതാക്കളെ  പരിചയപ്പെടുത്തുക കം   കൂട്ടത്തിൽ     ദേശീയ തലത്തിൽ 

MSF നടത്തുന്ന  പ്രവർത്തനങ്ങളും   13 സംസ്ഥാനങ്ങളിൽ 

ഊർജ്ജ സ്വലമായി നടക്കുന്ന    കമ്മിറ്റികളെ  കുറിച്ചും   തദ്ദേശീയരായ വളർന്നു വരുന്ന നേതാക്കളിലുള്ള പ്രതീക്ഷയും പങ്കു വെക്കുകയുണ്ടായി 


 നേതാക്കളെ

: തുടർന്ന് .  ജാർക്കണ്ഡ്   മുസ്ലിം യൂത്ത് ലീഗ്    പ്രസിഡന്റ്    ഇർഫാൻ ഖാൻ സംസാരിച്ചു    നമ്മുടെ  സയ്യിദ് മുനവ്വറലി ശിഹാബ്  തങ്ങളുടെ    മുഖത്തോട്  സാമ്യമുള്ളത്  പോലെ തോന്നി

 

നമ്മുടെ  യാത്ര സംഘത്തെ    കുറിച്ച്

വലിയ ധാരണയില്ലാത്തതിനാലും    റയിൽവേ സ്റ്റേഷനിൽ   വന്ന്   സ്വീകരിക്കാൻ  പറ്റാത്തതിലുമുള്ള സങ്കടവും പരിഭവവും    പങ്കു വെക്കുകയുണ്ടായി


ഒരു വാട്സപ്  കൂട്ടായ്മക്ക്   എന്തൊക്കെ  ചെയ്യാൻ പറ്റുമെന്നതിന്റെ   വലിയ   ഉദാഹരണമാണ്

നമ്മുടെ  ഗ്രൂപ്പ്   എന്ന്  അദ്ദേഹം  പ്രഖ്യാപിക്കുകയും   


നമ്മുടെ സ്ഥാപനം  ഭാവിയിൽ    രീതിയിൽ    വികസിക്കുന്ന  നല്ല കാലത്തെ  കുറിച്ച് പ്രത്യാശ പ്രകടിപ്പിക്കുകയും   പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ    മനസ്സിലുണ്ടായ  സന്തോഷം    എഴുതി ഫലിപ്പിക്കാനാവില്ല



തുടർന്ന്    അടുത്തിടെ   ഇതര പാർട്ടിയിൽ നിന്നും രാജി വെച്ച്   മുസ്ലിം ലീഗിലെത്തുകയും  

റാഞ്ചി ജില്ലാ ലീഗ് പ്രസിഡന്റാവുകയും ചെയ്ത    സാജിദ് അൻസാരിയുടെ  ഊഴമായിരുന്നു  


വളരെ  ആവേശം  ജനിപ്പിക്കുന്നതായിരുന്നു     അദ്ദേഹത്തിന്റെ വാക്കുകളും      വരും നാളുകളിൽ  സംസ്ഥാനത്തെ  മുഴുവൻ ജില്ലകളിലും    കേരള മോഡലിൽ  മുസ്ലിംലീഗ്    വളരുമെന്നും    വീടു വീടാന്തരം കയറിയിറങ്ങി  പ്രവർത്തിക്കുമെന്നും   വരുന്ന    തദ്ദേശ തിരഞ്ഞെടുപ്പിൽ  പ്രതിനിധികളെ ഉണ്ടാക്കുമെന്നും  നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടി മുസ്ലീം ലീഗ് നല്ല മത്സരം   കാഴ്ച്ച വെക്കുമെന്ന്   പ്രഖ്യാപിക്കുകയും ചെയ്തു


പിന്നീട്  സംസാരിച്ച  സഹബാസ്  ഹുസൈൻ    സദസ്സിനെ   കയ്യിലെടുക്കുകയായിരുന്നു    


നിങ്ങളുടെ. എന്ത് കാര്യത്തിനും   ഞങ്ങൾ കൂടെയുണ്ടാവുമെന്ന്      അദ്ദേഹം അറിയിച്ചു       


ഏത്  സമയത്തും  ഏതാവശ്യത്തിനും    ഞങ്ങളുണ്ടാവും       കാരണം   ഞങ്ങൾ ലീഗുകാരാണ്         


മർഹും  സി.എച്ചിന്റെ   വാക്കുകൾ   അനുസ്മരിച്ച് കൊണ്ട്     നേതാക്കൾ വരുകയും പോവുകയും ചെയ്തേക്കാം  പക്ഷേ     ഹൃദയത്തിലാണ്  ഞങ്ങൾ ലീഗിനെ പ്രതിഷ്ഠിചിരിക്കുന്നതെന്നും   പ്രഖ്യാപിച്ചപ്പോൾ   സദസ്സ്  ഒന്നടങ്കം ഹർഷാരവം കൊള്ളുകയും     ചെയ്യുകയായിരുന്നു


മദ്രസാ വിദ്യാർത്ഥി പ്രസ്ഥാനമെന്ന്   .  ആക്ഷേപിക്കപ്പെട്ടിരുന്ന    MSF  ന്     ജാർഖണ്ഡിന്റെ   മണ്ണിൽ     നിന്നും   ധീരനായ  നായകൻ

ഉണ്ടാവുന്നു   എന്നത്

ഓരോ ലീഗുകാരന്റെയും    അഭിമാനമായി മാറുകയാണ് 


ഈ  സ്ഥാപനം  ജാർഖണ്ഡിന്റെ മുഴുവൻ വിദ്യാഭ്യാസ പുരോഗതിയുടേയും 

മുസ്ലിംലീഗ്   പാർട്ടിയുടെ  വളർച്ചയുടെ  ചരിത്രത്തിലെ  നാഴികകല്ലാവുമെന്നു കൂടി   പറഞ്ഞു വെച്ചപ്പോൾ    ഓരോ ലീഗുകാരന്റെയും രോമകൂപങ്ങൾ  എഴുന്നു  നിൽക്കുന്ന

വാക്കായത് മാറുകയായിരുന്നു

പിന്നീട്  സംസാരിച്ചത്  നമുടെ സ്ഥാപനത്തിന്   സ്ഥലം  നൽകിയ   ഇർഫാൻ അൻസാരിയുടെ    പിതാവും റിട്ടയേഡ്  അദ്ധ്യാപകനുമായ   സാജിദ് ഹുസൈൻ അൻസാരിയായിരുന്നു     വളരെ  അർത്ഥവത്തായ വാക്കുകളായിരുന്നു

അദ്ദേഹത്തിന്റേതും


ഒരു വിത്ത്   നിങ്ങൾക്ക്   നിസാരമായി തോന്നാം എന്നാൽ

അത്  വളർന്ന്  കായും പൂവുമായി  ഫലം  നല്കുന്ന വൃക്ഷമായി മാറുമെന്നും


അതു പോലെ നമ്മുടെ സ്ഥാപനവും   വളർന്ന്   പന്തലിക്കുമെന്നും

അദേഹം   സോദാഹരണം വ്യക്തമാക്കുകയായിരുന്നു



ടി.പി. എം  ബഷീർ സാഹിബ്  , എപി ഉണ്ണികൃഷ്ണൻ    ജാർഖണ്ഡ്  എം.എസ് എഫ് ഭാരവാഹികൾ   അടക്കം സംബന്ധിച്ച യോഗത്തിൽ


സഹിൻ ഷാ ഹുദവി

നന്ദി പ്രഭാഷണത്തോടെ  ഉപസംഹരിച്ചു








✍🏻 *മുസ്തഫ മച്ചിനടുക്കം*

പാലക്കാട് ടു ഹാതിയ

 *പാലക്കാട്   ടു ഹാത്തിയ*




 പാലക്കാട്  മുതൽ ഹാത്തിയ   വരെയുള്ള 36 മണിക്കൂറിലധികം നീണ്ട ട്രൈൻ യാത്ര

ഒരു പാട്    അനുഭവങ്ങൾ പകർന്നു നൽകിയ സവിശേഷതകൾ  നിറഞ്ഞൊരു യാത്രയായിരുന്നു


സാധാരണ  പുറം കാഴ്ച്ചകളാണ്    നമ്മെ വിസ്മയിപ്പിക്കുകയെങ്കിൽ      ഈ യാത്ര ഏറിയ സമയവും   പുറം കാഴ്ച ശ്രദ്ധിക്കാൻ വയ്യാത്ത . വിധം രസകരമായിരുന്നു   


അർദ്ധരാത്രിയായിരുന്നു    യാത്ര തുടങ്ങിയെന്നതിനാൽ    പുലർച്ചയോടെയാണ്   നമ്മുടെ   ബോഗി  സജീവമായത്      ഒരു പാട്   സുഹൃത്തക്കളെ  നേരിൽ കാണാനും 

നേരത്തേയുള്ള  സൗഹൃദം  പുതുക്കാനും അവസരം  ലഭിച്ചു 


ഷംസു സാഹിബിന്റെ ഭാഷയിൽ  82 കിലോ ബീഫും  ചപ്പാത്തിയും പത്തിരിയുമൊക്കെ

അറുപതോളം ആളുകൾ ചേർന്ന് ദഹിപ്പിച്ച   ഒരു യാത്രയെന്ന പ്രത്യകത മാത്രമല്ല


പലരുടേയും സർഗ്ഗ ബോധം തിരിച്ചറിഞ്ഞ മണിക്കൂറുകളുമായിരുന്നു    മുഹമ്മദ് വിളക്കോടും , ആറളം മുഹമ്മദും, സമദും ഷംസുവും   ഹബീബ് മാഷും , എം എ റഹൂഫും , ഫൈസൽ CP യും , ഫൈസൽ കുന്നും പുറവും , മുസ്തഫ ക്ലാരിയും , ഷരീഫ് കളന്താടും  തുടങ്ങി പാട്ടു , ജസീമും സമദും , തുടങ്ങി പാടാത്തവർ ആരെന്ന്  അന്വേഷിക്കലായിരിക്കും എളുപ്പം കുറവായിരുന്നു   കൂട്ടത്തിൽ   ഇടക്കെവിടെയോ ആവേശത്താൽ  ഒരു ഒറീസക്കാരനും

വന്ന്  മലയാളത്തിൽ പാടി   പിന്നെ   ഹിന്ദിയിലും


ആവയിൽ സുലൈമാൻ സാഹിബ് , മൊയ്തീൻ കുട്ടി കെ കെ  എന്നിവരുടെ ഗാനങ്ങൾ ഇത്ര മധുരതരമായിരിക്കുമെന്ന്    തിരിച്ചറിഞ്ഞ യാത്ര കൂടിയായിരുന്നു


രണ്ട് രാവും ഒരു പകലും   പുട്ടിന് തേങ്ങയെന്ന പോലെ പാട്ടിന്റെ ആരവമുയർന്നു കേട്ടു   നാസർ മേപ്പാടിയും , ഹഖീം തുപ്പിലിക്കാട് സാഹിബും   , മൂസക്കുട്ടി തോട്ടോളിയും   കളം നിറഞ്ഞാടുകയായിരുന്നു        യാസീൻ വേങ്ങര    പരിപാടിയുടെ  പ്രചാരണത്തിൽ മുഴുകിയിരിക്കുകയായിരുന്നു       


ഹംസ മാസ്റ്റർ   എല്ലായ്പ്പോഴും  ഡയറിയിലും പുറം കാഴ്ച്ചകളിലുമായിരുന്നു    ഗ്രൂപ്പിലെ കാരണവർ  ബീരാൻ ഹാജിയും , സജീവമായിരുന്നു

 വെറും  കളിതമാശകൾ മാത്രമല്ല     ഗൗരവം നിറഞ്ഞ ചർച്ചകളും 

വ്യത്യസ്ഥ പരിപാടിക്കും  യാത്രക്ക്  മിഴി വേകുന്നതായിരുന്നു



ട്രൈനിൽ   കാട്ട് പാടി   സ്റ്റേഷനിൽ വെച്ച്  സി.കെ സുബൈർ സാഹിബ് കൂടി ഒപ്പം കൂടിയതോടെ  ചർച്ചകൾക്ക്  തുടക്കമാവുകയായിരുന്നു          അതിനു മുമ്പേ  യാസീൻ വേങ്ങര    ഒരുക്കിയ ലൈവ് പോഗ്രാമിലൂടെ  നമ്മുടെ പദ്ധതിയെ കുറിച്ച്    സന്ദേശം നൽകി ഈ വിനീതനും  അതിൽ പങ്കാളിയായി     


മുസ്ലിം ലീഗിന്റെ ഉത്തരേന്ത്യൻ സാദ്ധ്യതകളും   അതിന്  നമുക്കെന്ത് ചെയ്യാം    എന്നതും ചർച്ചയിൽ വരുകയും  . ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങൾ ദേശീയ നേതാക്കൾക്ക്  സമർപിക്കണമെന്നുമൊക്കെ   അഭിപ്രായങ്ങൾ  ഉണ്ടായി         


പതിനൊന്ന്  വ്യാഴാഴ്ച വൈകിട്ട്  ഔപചാരിക ചർച്ച തന്നെ  ടി.പി.എം ബഷീർ സാഹിബിന്റെ അദ്ധ്യക്ഷതയിൽ ട്രൈനിൽ  നടന്നു   ഷംസു സാഹിബ് സ്വാഗതം പറഞ്ഞ ചടങ്   സി.കെ സുബൈർ സാഹിബ് ഉത്ഘാടനം ചെയ്തു  


എ.പി ഉണ്ണികൃഷ്ണൻ മുഹമ്മദ് വിളക്കോട് 

അൻവർ റഷീദ് ബാഖവി  , പിന്നെ ഞാനും  സംസാരിച്ചു 



വെള്ളിയാഴ്ച രാവിലെ  അൻവർ റഷീദ് ബാഖവിയുടെ 

ഏറെ ചിന്തോദീപകമായ പ്രഭാത ഭാഷണം പുത്തനറിവുകൾ നൽകുന്നതായിരുന്നു     ദിക്റും ഫിഖ് റും     യാത്രയിൽ പ്രധാനമാണെന്ന് അദ്ദേഹം ഉണർത്തി


ചർച്ചയിൽ നമ്മുടെ അഭിപ്രായങ്ങൾ സ്വീകരിക്കപ്പെടുമ്പോൾ   അസ്തഹ്ഫിറുല്ലും

തിരസ്ക്കരിക്കപ്പെടുമ്പോൾ അല്ലാഹുവിനെ  സ്തുതിക്കുകയും ചെയ്യണമെന്നത് പുതിയ അറിവായിരുന്നു


തുടർന്ന്   നമ്മുടെ  പ്രാജക്റ്റിനെ  കുറിച്ച്  ചീഫ്  അഡ്മിൻ   സമ്പൂർണ്ണ വിശദീകരണം  നൽകി     



അതു കഴിഞ്ഞ്  അലി ഹസ്സൻ കണ്ണമംഗലത്തേയും പന്തീർപാടം ഖദീമിനെയും സ്മരിക്കുന്ന  ചടങ്ങായിരുന്നു   ആവയിൽ  സുലൈമാൻ സാഹിബ്  , ഷംസു സാഹിബ്  തുടങ്ങിയവർക്ക് ശേഷം     സംസാരിച്ച ഹബീബ് മാസ്റ്റർ    സംസാരം മുഴുമിപിക്കാനാവാതെ   വിതുമ്പി കരയുകയായിരുന്നു



കെ.ടി. അമാനുള്ള യുടെ     ഇൻസ്പിരേഷൻ   ക്ലാസ്സും    അതിന് ശേഷം നടന്നു



തലേദിവസം  നടത്താൻ നിശ്ചയിച്ചിരുന്ന    ക്വിസ് മത്സരം   വൈകിട്ടോടു കൂടി നടന്നു


അൻവർ റഷീദ് ബാഖവി , മുഹമ്മദ് വിളക്കോട്     , സഹീർ കീഴ്പള്ളി മുസ്തഫ മച്ചിനടുക്കം   എന്നിവർ ചേർന്ന് തയ്യാറാക്കിയ 20 ചോദ്യങ്ങൾ   ചേർത്ത്   നടത്തിയ മത്സരത്തിൽ കിസ്റ്റ് മാസ്റ്റർ  വിളക്കോട് ആയിരുന്നു     വാശിയേറിയ മത്സരത്തിൽ   ജബ്ബാർ കളന്തോടിനായിരുന്നു   വിജയം   


പിന്നെ   മാലയും മൗലിദും  മുതൽ നാടൻ പാട്ടു വരെ സംഭവ. ബഹുലമായിരുന്നു 


പിന്നെ  ഷംസു സാഹിബും , വി എസ്സും , ഫത്താഹും 

കൂടുന്നിടത്തൊക്കെ തീപ്പെട്ടിയും  കൊള്ളിയും  പോലെ   ഉരശലുണ്ടായി    വലിയ  തീയും  പുകയുമൊക്കെ ഉണ്ടാവുമെങ്കിലും  ഹഖീമാക്കയും, ഹുസൈൻ ഊരകവും  മറ്റുള്ളവരും ഇടപെടുന്നതോടെ അവസാനം  വെളുത്ത പുകയുയരും 





.  ❤️ കുറിപ്പുകളിൽ പോരായ്മയും വിട്ട് പോയ പേരുകളും   ഉണ്ടെന്നറിയാം      ചൂണ്ടിക്കാട്ടിയാൽ  


അവസാന  എഡിറ്റിങ്ങിൽ   ക്ലിയർ  ചെയ്യാം 




ഇൻ ശാ  അല്ലാഹ് 



*✍🏻മുസ്തഫ  മച്ചിനടുക്കം*


അലി ഹസ്സൻ ' അൻസാരി



*ഹാജി അലി ഹസ്സൻ അൻസാരി സാഹിബ്*



നേരത്തേ   ഇർഫാൻ  അലി അൻസാരിയെ  പരിചയപ്പെടുത്തിയിരുന്നു


ഇന്ന്    പറയാനുള്ളത്  അദ്ദേഹത്തിൻ്റെ പിതാവ്  ഹാജി അലി ഹസ്സൻ അൻസാരിയെ  കുറിച്ചാണ്          നാഷണൽ പൊളിറ്റിക്സ് വാട്ട്സപ്പ് ഗ്രൂപ്പിൻ്റെ    ഖായിദെ  മില്ലത്ത് സ്മാരക വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ   ഉത്ഘാടനത്തിനായി
ജാർഖണ്ഡിൽ   എത്തിയുടനെ    പരിചയപ്പെട്ട. ഒരാളാണ്       അലി ഹസ്സൻ അൻസാരി സാഹിബ്      

നല്ലൊരു സംസാര പ്രിയനാണ്   അദ്ദേഹം   എന്നു മനസ്സിലായി         1954 ജനുവരി 27 ന്   
റംസാൻ അലി അൻസാരിയുടെ മകനായി   ജനിച്ച അദ്ദേഹം   ഒരു റിട്ടയേർഡ്‌  അദ്ധ്യാപകനാണ്   

2021 നവം' 13 ന്   മഗ്രിബിന്    ശേഷം   തദ്ദേശിയരുമായി നടന്ന   അഭിമുഖ   പരിപാടിയിൽ  അദ്ദേഹത്തിൻ്റെ   ജീവിതാനുഭവങ്ങൾ. അയവിറക്കിക്കൊണ്ട്    സംസാരിക്കവേ     എൻ്റെ   ജിവിതം വിദ്യാഭ്യാസത്തിന് വേണ്ടി സമർപ്പിക്കുന്നു  എന്ന്  പ്രഖ്യാപിക്കുകയുണ്ടായി       1971 ൽ സർവോദയ മൾട്ടിപർപ്പസ് ഹൈസ്കൂളിൽ നിന്നും     മെട്രിക്കുലേഷൻ പാസ്സായ. അദ്ദേഹം 1973 റാഞ്ചി കോളേജിൽ നിന്നും ഇൻ്റർ മീഡിയറ്റ് പൂർത്തിയാക്കുകയും   1976-ൽ. ബാച്ചിലർ ബിരുദ്ദം  കരസ്ഥമാക്കുകയുമുണ്ടായി      
 1977 ൽ വിവാഹിതനായ അദ്ദേഹത്തിൻ്റെ ഭാര്യയുടെ  പേര് സൈറ ഖാത്തൂൻ എന്നാണ്    

1978 ൽ    ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സർവീസ്
എന്ന സ്വകാര്യ സ്ഥാപനത്തിൽ   ഉദ്യോഗസ്ഥനായ അദ്ദേഹം     1987 മുതൽ 2014 വരെ   പതിനേഴ് വർഷത്തോളം    സർക്കാർ വിദ്യാലയത്തിൽ അദ്ധ്യാപനം  നടത്തിയ. അദ്ദേഹം അറുപത്തെട്ടാം വയസ്സിലും വിശ്രമ ജീവിതം നയിക്കാതെ     വിദ്യാഭ്യാസ. പ്രവർത്തനങ്ങളുമായി  മുമ്പോട്ട്  പോവുകയാണ്   

പഠനം   നിർത്താൻ പാടിലെന്നും  തുടർന്നു കൊണ്ടേയിരിക്കണമെന്നും    ഉപദേശിച്ച പിതാവായിരുന്നു   എനിക്ക് പ്രചോദനം ആയതെന്ന്    അദ്ദേഹം   പറഞ്ഞപ്പോൾ    കേരളക്കരയിൽ  എം.എസ് എഫുകാരോട്   പഠിക്കുക ,പഠിക്കുക. വീണ്ടും പഠിക്കുക എന്ന ആഹ്വാനം നൽകിയ  മർഹും സി.എച്ച്   മുഹമ്മദ് കോയാ സാഹിബിൻ്റെ ചരിത്രമാണ്   ഓർമ്മ വന്നത്

ഇർഫാനെ  പോലെ തന്നെ  പിതാവും സദാ സമയവും   ഞങ്ങളോടൊപ്പം    തന്നെയായിരുന്നു

കടുത്ത പനിയെ പോലും വക വെക്കാതെ  പാതിരാത്രിയോളം
പരിപാടി ഭംഗിയാക്കാനുള്ള പരിശ്രമത്തിൽ. പങ്കാളിയാവുകയായിരുന്നു   അദ്ദേഹവും    എജു കോൺഫറൻസിൽ
നന്ദി പറഞ്ഞ അദ്ദേഹം   നാഷണൽ പൊളിറ്റിക്സ്   സംരംഭത്തെ  പ്രകീർത്തിച്ച്  കൊണ്ട് പറഞ്ഞ ഉദാഹരണം  ഏറെ പ്രസക്തമായി തോന്നുന്നു

വളരെ ചെറിയഒരു വിത്ത്    നമുക്ക് നിസാരമായി തോന്നാം  പക്ഷേ   അത് വളർന്ന്   പൂവും കായും ആയി
പന്തലിക്കുമ്പോഴാണ് അതിൻ്റെ മഹത്വം മനസ്സിലാവുക

അത് പോലൊരു വിത്താണ്   നാഷണൽ പൊളിറ്റിക്സ് ജാർഖണ്ഡിൽ പാകിയത് എന്ന് 
പറയുമ്പോൾ   ഉണ്ടായ നമ്മുടെ 'അഭിമാനം  എഴുതി
ഫലിപ്പിക്കാനാവില്ല

വല്ലാത്തൊരു  വികാര വായ്പ്പോടെയാണ്
അലി ഹസ്സൻ അൻസാരി സാഹിബ്    നാഷണൽ പൊളിറ്റിക്സ് ആവുന്ന സാർത്ഥ വാഹക സംഘത്തെ
സ്വീകരിച്ചതും യാത്രയാക്കിയതും

✍🏻   *മുസ്തഫ മച്ചിനടുക്കം*

2021, നവംബർ 23, ചൊവ്വാഴ്ച

ജാർഖണ്ഡിലെ ആതിഥേയൻ

 ജാർഖണ്ഡിൽ  വെച്  

പരിചിതരായ മനസ്സിൽ ഇടം നേടിയ ചില വ്യക്തിത്വങ്ങളെ   നമ്മൾ ഓർക്കാതെ . പോവുന്നത്   വലിയ. അനീതിയായിരിക്കും     ഇവരിൽ പ്രധാനിയാണ്    നാലു ദിവസം നമ്മളിലൊരാളായി മാറിയ ഇർഫാൻ 



*മുഹമ്മദ് ഇർഫാൻ അൻസാരി*


മുഹമ്മദ് ഇർഫാൻ അൻസാരി      ഇദ്ദേഹമാണ്  നാഷണൽ പൊളിറ്റിക്സ് ഓൺ ലൈൻ  കൂട്ടായ്മക്ക് 

ജാർഖണ്ഡിൽ റാഞ്ചി ജില്ലയിലെ ഇട്ക്കി  ഗ്രാമത്തിൽ ഖായിദെ മില്ലത്ത് സെന്റർ ഫോർ എജുക്കേഷണൽ എംപവർമെന്റ്  ആന്റ്  സേവിംഗ് സർവ്വീസ്  (cess) എന്ന വിദ്യാഭ്യാസ സമുച്ചയത്തിന്  സ്ഥലം സൗജന്യമായി നൽകി   സഹായിച്ചിട്ടുള്ളത്


സ്ഥലം വിട്ടു നൽകുക എന്ന  ഔദാര്യം മാത്രമല്ല അദ്ദേഹം ചെയ്തിട്ടുള്ളത്  എന്നിടത്താണ്  ഇർഫാൻ അൻസാരി വ്യതിരിക്തനാവുന്നത്             സ്ഥാപനം യാഥാർത്ഥ്യമാക്കാനുള്ള     പരിശ്രമങ്ങളിൽ   ആത്മാർത്ഥമായി   മുന്നിട്ടിറങ്ങുകയായിരുന്നു  അദ്ദേഹം.


ആ വലിയ ദൗത്യം പൂർത്തീകരിച്ച്  വിദ്യാലയം നാടിന് സമർപ്പിക്കുമ്പോൾ  ആ . ചടങ്ങ്  വലിയ ഉത്സവമാക്കി മാറ്റാനും   മന്ത്രിമാർ . അടക്കമുള്ള ഉന്നതരെ  പങ്കെടുപ്പിക്കുവാനും 

എല്ലാത്തിലുമുപരി    കേരളത്തിൽ നിന്നുമെത്തിയ   നാഷണൽ പൊളിറ്റിക്സ് അംഗങ്ങളെ  ( 2021 നവം 12, 13 14 15  തിയ്യതികളിലായി ) സ്വീകരിക്കാനും  അവിടെ തങ്ങിയ ദിവസങ്ങളിൽ ഒരു കുറവും വരാതെ നോക്കുകയും    മടക്ക യാത്ര ദിവസം എല്ലാവരേയും വീട്ടിൽ . ക്ഷണിച്ച് സൽക്കരിക്കുകയും

യാത്രാ സംഘത്തിൽ  ഒരാളായി ബസ്സിൽ വരുകയും  ട്രെയിൻ  യാത്ര വരെ  അനുഗമിക്കുകയും ചെയ്ത്  യാത്രയാക്കിയ   എല്ലാവരോടും ദുആ കൊണ്ട് വസിയത്ത് ചെയ്ത  ആതിഥേയത്വത്തിന്റെ     വലിയ മാതൃക തീർത്ത  അദ്ദേഹത്തോടുള്ള നന്ദി  കേവലം വാക്കുകളിലൊതുക്കാനാവില്ല  എന്നത് വെറും വാക്കല്ല    


 നിങ്ങൾ എന്റെ കുടുംബാംഗങ്ങളെ പോലെയാണ്  എന്ന് പറയുക മാത്രമല്ല   ആ രൂപത്തിൽ തന്നെ പെരുമാറുകയും ചെയ്തു എന്നത്  ഒരിക്കലും വിസ്മരിക്കാനാവില്ല


ജന്മനാ ഒരു കാലിന് സ്വാധീന . കുറവുള്ള വ്യക്തി കൂടിയായ ഇർഫാൻ അതെല്ലാം അവഗണിച്ച് കൊണ്ടാണ്   നമ്മെ പരിചരിക്കുകയും സ്വീകരിക്കയും ചെയ്തത് എന്ന വസ്തുത  പ്രത്യകം . അടിവരയിടേണ്ടതുണ്ട്    


വളരെ  ശാന്തമായ കുടുംബാന്തരീക്ഷമാണ്  അവിടെ കണ്ടത്  സ്വദഖ അൻജും എന്ന  അദ്ദേഹത്തിന്റെ ഭാര്യയുടെ നിഴലാട്ടം പോലും നമ്മളാരും കണ്ടില്ല     തീർത്തും ഇസ്ലാമികമായ അച്ചടക്കം   അവിടെ ദൃശ്യമായിരുന്നു    അഞ്ച് പെൺമക്കളാണ്  അദേഹത്തിന് അർ ഫ , മറിയ . ആഫിയ , സുഫിയ എല്ലാവരുടേയും പേരിനൊപ്പം. പർവ്വീൻ ചേർത്തിട്ടുണ്ട്  ഇളയവൾ   ഉസ്മ അൻജും


ഇദ്ദേഹത്തിന്റെ പിതാവും ഭാര്യ പിതാവും മറ്റ് കുടുംബാംഗങ്ങളും

എല്ലാം . വളരെ സന്താഷത്തോടെയാണ്     ഞങ്ങളെ (നമ്മെ ) എതിരേറ്റത്


 വിദ്യാഭ്യാസ കാര്യത്തിൽ തത്പരനായ പിതാവിനെ പോലെ തന്നെ  ഇദ്ദേഹവും  നല്ല അദ്ധ്യാപകനാണ്   1999 ൽ മെട്രിക് ഗവ: സ്ക്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദഹം റാഞ്ചി മർവാനി കോളേജിൽ ഇന്റർ മീഡിയറ്റ്  പാസ്സാവുകയും 2005 ൽ ബിരുദം നേടുകയും  2009 ൽ ബി.എഡ് ബിരുദം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് 


2011 സംസ്ഥാന സർക്കാരിന്റേയും , 2018 ൽ കേന്ദ സർക്കാരിന്റേയും 

 അദ്ധ്യാപന യോഗ്യതാ പരീക്ഷയും  പാസ്സായ ഒരു മഹൽ വ്യക്തിയാണ്   ഇർഫാൻ




അല്ലാഹു അദ്ദേഹത്തിന് ജീവിതൈശ്വര്യവും ആയുരാരോഗ്യവും

ദീർഘായുസ്സും  കർമ്മങ്ങൾക്ക് ഉന്നതമായ പ്രതിഫലവും നൽകി 

അനുഗ്രഹിക്കട്ടെ     



ആമീൻ



✍🏻 *മുസ്തഫ മച്ചിനടുക്കം*


2021, ജൂലൈ 31, ശനിയാഴ്‌ച

ഓർമ്മകളിൽ സുഗന്ധമായ് ശിഹാബ് തങ്ങൾ

 






കേരളത്തിന്റെ      സാമൂഹ്യ മണ്ഡലത്തിൽ     വ്യക്തി മുദ്ര പതിപിച്ച    പാണക്കാട്   സയ്യിദ്      മുഹമ്മദ്‌ അലി   ശിഹാബ്     തങ്ങളുടെ   വിയോഗത്തിന്റെ   വ്യാഴവട്ടം     പൂർണ്ണമാവുന്നു


രാഷ്ട്രീയ നേത്ര്    പദവിയിൽ അത്ഭുതം സൃഷ്ടിച്ച്   കൊണ്ടു     മുസ്ലിം ലീഗിന്റെ    അമര സ്ഥാനത്ത്     മുപ്പത്തിനാല്      വര്ഷം   നിലയുറപ്പിച്ച      മഹാൻ 


ഒരു  മനുഷ്യന്റെ    ഉൽകൃഷ്ട സ്വഭാവമായി      പ്രവാചകൻ  ( സ  )    വിശേഷിപിച്ച     ക്ഷമ      അത് തന്നെയായിരുന്നു     ശിഹാബ് തങ്ങളുടെ      മഹനീയ    ഗുണം          


വലിയ പ്രാസംഗിക നോ ,സംഘാടകനോ ഒന്നും  ആയിരുന്നില്ലെങ്കി     അദ്ദേഹത്തിൻ്റെ ആജ്ഞകൾക്ക്  കാതോർക്കാൻ   എന്നും ആളുകളുണ്ടായി എന്നിടത്താണ് അദ്ദേഹത്തിൻ്റെ മഹത്വം      സംഘര്ഷ  ഭരിതമായ   അന്തരീക്ഷത്തിലും 

ശിഹാബ്     തങ്ങള്   വിളിച്ചാൽ       മുഖം തിരിക്കാൻ     സമുദായത്തിനകത്തും ,പുറത്തുമുള്ള     വിഭിന്ന    ആശയക്കര്ക്ക്    പോലും സാധിച്ചിരുന്നില്ല       എന്നത് ശ്രദ്ധേയമാണ് 


കാരുണ്യ രംഗത്തും ,വിദ്യാഭ്യാസ മേഖലയിലും 

പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി    ശിഹാബ് തങ്ങളുടെ

സംഭാവന        ശ്രദ്ധേയമാണ് 


അദ്ദേഹം    പങ്കെടുത്ത    സംസ്ഥാന    മുസ്ലിം ലീഗിന്റെ അവസാന 

പ്രവര്ത്തക     സമിതിയിൽ 

തന്റെ    ശാരീരിക    അവസ്ഥ 

മോശമാണെന്നു     സൂചിപിച്ച 

തങ്ങള്       കാരുണ്യ പ്രവർത്തനങ്ങൾ     സജീവമാക്കാനും ,  താഴെകിടയിലുള്ള     ജനങ്ങളുടെ     പ്രശ്നങ്ങള്ക്ക് ഊന്നൽ     നല്കാനും   വസ്വിയത്ത്     പോലെ    പറഞ്ഞു     വെച്ചത്     നേതാക്കൾ     പലരും ഓര്ക്കുന്നു 


ജീവിതം മുഴുവനും     സ്നേഹവും കരുണയും     കൊണ്ട്      സുഗന്ധ    പൂരിതമാക്കിയാണ് 

തങ്ങള്         അകന്നു    പോയത് 



രാഷ്ട്രീയ രംഗ പ്രവേശം നടത്തിയില്ലായിരുന്നെങ്കിൽ. ഒരു പക്ഷേ നല്ലൊരു ഗ്രന്ഥകാരനായി അദ്ദേഹം മാറുമായിരുന്നു


ഈജിപ്തിലെ  കെയ്റോ അൽ അസ്ഹർ സർവ്വകലാശാലയിലെ പഠനം കഴിഞ്ഞ്

നാട്ടിലെത്തിയ തങ്ങൾ എഴുത്തും വായനയുമായി കഴിഞ്ഞു കൂടുകയായിരുന്നു


പിതാവ് പി.എം എസ്  എ പൂക്കോയ തങ്ങളുടെ വിയോ ഗാനന്തരം മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് അവരോധിതനാവുമ്പോൾ 39 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം  


മുസ്ലിം ലീഗ് പാർട്ടിയിൽ വിള്ളലുണ്ടാവുകയും ഇരു ചേരിയായി

പിരിയുകയും ചെയ്ത വളരെ പ്രയാസകരമായ അന്തരീക്ഷത്തിൽ നേതൃസ്ഥാനത്തെത്തിയ തങ്ങൾ  പ്രതിസന്ധികൾക്ക് മുമ്പിൽ പതറാതെ വിസ്മയകരമായ രീതിയിൽ  സംഘടനക്ക് കരുത്തു പകർന്നു എന്നുള്ളത്  ചരിത്രം

വിളിച്ചു പറയുന്നു


അൽപ നാളുകളിലേക്കാണെങ്കിലും  സി.എച്ച് മുഹമ്മദ് കോയയിലൂടെ കേരള മുഖ്യമന്ത്രി പദം വരെ മുസ്ലിം ലീഗ് പാർട്ടിക്ക് അപ്രാപ്യമല്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്തപ്പോഴും  


ഇന്ദ്രപ്രസ്ഥത്തിൽ  ഭരണ സാരഥ്യം വഹിക്കാൻ ഇ അഹമ്മദ് നിയോഗിക്കപ്പെടുമ്പോഴും  മുസ്ലിം ലീഗ് പാർട്ടിയുടെ അജയ്യ നേത്രത്വം മുഹമ്മദലി ശിഹാബ് തങ്ങളുടെ കരങ്ങളിൽ ഭദ്രമായിരുന്നു


നേട്ടങ്ങൾക്കൊപ്പം ലീഗ് ലീഗ് പാർട്ടി നേരിട്ട വലിയ പ്രതിസന്ധിയും ,ഉരുക്കു കോട്ടകളിൽ വരെ പാർട്ടി പരാജയപ്പെടുകയും ചെയ്യുന്നതും ശിഹാബിയൻ കാലഘട്ടത്തിൽ തന്നെയായിരുന്നു


പരാജയത്തിൽ നിന്നും എങ്ങിനെ കര കയറാം എന്നും സമചിത്തതയോടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത പാണക്കാട് മുഹമ്മദലി ശിഹാബ്   തങ്ങൾ  കാട്ടിക്കൊടുത്ത് കൊണ്ടാണ്    ഈ ഭൂമുഖത്തോട് വിട ചൊല്ലിയത്



ആ    ജീവിത സുഗന്ധത്തിന്റെ  പരിമളം      ഇന്നും    

സമൂഹം ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്

ആ മഹാനുഭാവന്      അല്ലാഹു സ്വര്ഗം  നല്കി    അനുഗ്രഹിക്കട്ടെ         ആമീൻ


######################

മുസ്തഫ മച്ചിനടുക്കം

ആദർശ ശാലിയായ പടനായകൻ

 *ആദർശ ശാലിയായ*

*പടനായകൻ*




✍🏻 *മുസ്തഫ മച്ചിനടുക്കം*


മഹത്തായ പൈതൃകത്തിന്റെ സര്‍വ സംശുദ്ധിയോടെയും ജീവിച്ച്, ആറുപതിറ്റാണ്ടുകാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ വേര്‍പാടിന് ഇന്ന്

പതിമൂന്ന്  വര്‍ഷം പൂര്‍ത്തിയാവുന്നു. സംഘടനയും സമുദായവും പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടങ്ങളിലെല്ലാം അസാധാരണമായ നേതൃവൈഭവത്തോടെ, അചഞ്ചലനായി, ധീരചിത്തനായി മുന്നില്‍ നിന്നു നയിച്ചു സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍.


പ്രാഥമിക വിദ്യാഭ്യാസം നേടിയവര്‍പോലും നാട്ടില്‍ ദുര്‍ലഭമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ വൈദ്യശാസ്ത്ര ബിരുദം നേടി കീര്‍ത്തിയാര്‍ജിച്ച ഡോക്ടര്‍ സയ്യിദ് ഹാഷിം ബാഫഖിയുടെ പുത്രനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അധ്യക്ഷപദവിയടക്കം വഹിച്ച്, ദേശീയരാഷ്ട്രീയത്തില്‍ ഖ്യാതി നേടിയ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ സഹോദരീപുത്രനുമായ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ ആ രണ്ടു മഹനീയ ധാരയുടെയും യഥാര്‍ത്ഥ പ്രതീകമായി. 1930 കളുടെ രണ്ടാംപകുതിയില്‍ ഉപരിപഠനത്തിനായി മക്കയില്‍പോയ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ തിരിച്ചെത്തിയശേഷം 1942ല്‍ രാഷ്ട്രീയരംഗത്ത് സജീവമായി. മുസ്‌ലിം വിദ്യാര്‍ത്ഥി, യുവജന സംഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു.


1967 മുതല്‍ 77 വരെ കേരള നിയമസഭയിലംഗം. മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി അംഗത്വം മുതല്‍ സംഘടനയുടെ മുന്‍നിര നേതൃത്വത്തില്‍.മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡൻ്റ് ,കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് മൂന്നുതവണ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍, ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡിലും മത, സാമൂഹിക വിദ്യാഭ്യാസ സംഘടനാ രംഗങ്ങളിലും നേതൃപദവി.


സംഘടനാ പ്രവര്‍ത്തനമധ്യേ വിമോചന സമരത്തിലും അടിയന്തരാവസ്ഥയിലും ജയില്‍വാസം. സമുദായത്തിനും സംഘടനക്കുമായി ആയുരാരോഗ്യമത്രയും സമര്‍പ്പിച്ചിട്ടും അവകാശവാദങ്ങളില്ലാത്ത, ബഹളമയമായ സംഭാഷണങ്ങളില്ലാത്ത, കളങ്കരഹിതമായ, സൗമ്യദീപ്തമായ സാന്നിധ്യമായിരുന്നു അത്.


വിനയവും ലാളിത്യവും ജീവിതമുദ്രയാക്കിയ ആദര്‍ശശാലിയായ പടനായകനായി ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്ന നാമം. ജീവിതയാത്രയില്‍ ആര്‍ജിച്ച അറിവും അനുഭവങ്ങളും പുതിയ തലമുറകള്‍ക്കായി നിധിപോലെ കൈമാറിയ നേതാവ്.


സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പ്രശസ്തരായ ജാമാതാക്കളിരുവരും (സയ്യിദ് ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും) അടുത്ത വര്‍ഷങ്ങളിലായി വിടപറഞ്ഞതും ആഗസ്ത് ഒന്നിന്.


2021, ജൂലൈ 26, തിങ്കളാഴ്‌ച

ശൂന്യമായ സിംഹാസനം


*ആ സിംഹാസനം ഇന്നും ശൂന്യം*

✍🏻 *മുസ്തഫ മച്ചിനടുക്കം*

ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ പദവിയിലിരിക്കേ ഇഹലോകവാസം വെടിഞ്ഞ  ചെർക്കളം അബ്ദുല്ല സാഹിബിൻ്റെ വിയോഗത്തിൻ്റെ മൂന്നാണ്ട് തികയുകയാണ്  

ജീവിതം മുഴുവൻ സമുദായത്തിനും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും വേണ്ടി ഉഴിഞ്ഞു വെക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം 

അഭിവക്ത കണ്ണൂർ ജില്ലയിൽ എം.എസ് എഫ്, യൂത്ത് ലീഗ് നേതൃനിരയിൽ പ്രശോഭിക്കുകയും കാസർക്കോട് ജില്ലാ രൂപീകരണത്തോടെ ജില്ലാ മുസ്ലിം ലീഗിൻ്റെ  അമര സ്ഥാനത്ത് അജയ്യമായ നേതൃപാടവത്തിലൂടെ    മുസ്ലിം ലീഗിനെ ജില്ലയിൽ നിർണ്ണായക ശക്തിയാക്കി മാറ്റുന്നതിൽ ചെർക്കളം വഹിച്ചിട്ടുള്ള പങ്ക് 
വർത്തമാന കാലത്ത് നിരന്തരം ഓർക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്        വിശ്രമ രഹിതമായി പ്രവർത്തിക്കാനും പാർട്ടി മെഷീനറികൾ ചലിപ്പിക്കാനും അദ്ദേഹത്തോളം കഴിവുറ്റ നേതാക്കളെ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളൂ 

ജില്ലാ മുസ്ലിം ലീഗിൻ്റെ ജന സെക്രട്ടറി ,പ്രസിഡൻ്റ് എന്നീ നിലകളിൽ
അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ പാർട്ടി പ്രവർത്തകർക്കൊരിക്കലും വിസ്മരിക്കാനാവില്ല

യു.ഡി.എഫ് ചെയർമാനായി മുന്നണിക്ക്  കരുത്തും അച്ചടക്ക ബോധവും ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു


പ്രതിസന്ധികളിൽ തളരാതെ അണികൾക്ക് ആത്മവീര്യം പകരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു 

തീരുമാനമെടുക്കാനും അതിൽ ഉറച്ച് നിൽക്കാനും, എത്ര തന്നെ പ്രതിബദ്ധങ്ങളുണ്ടായാലും അത് പ്രാവർത്തികമാക്കാനുമുള്ള അദ്ദേഹത്തിൻ്റെ അസാമാന്യ ധീരത എടുത്തു പറയാതിരിക്കാനാവില്ല      എതിരാളികൾ പോലും അദ്ദേഹത്തിൻ്റെ നേതൃപാടവം അംഗീകരിച്ചിരുന്നു

ജില്ലാ കൗൺസിൽ അംഗം ,എം എൽ എ  
എന്ന നിലയിലെല്ലാം ജനപ്രതിനിധിയുടെ വലിപ്പം സമൂഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കും വിധമായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനം         തദ്ദേശ സ്വയം ഭരണ മന്ത്രിയായി   കഴിവുറ്റ ഭരണാധികാരിയായും അദ്ദേഹം വിലയിരുത്തപ്പെട്ടു

വേണ്ടിടത്ത് ക്ഷോഭിക്കാനും . ശാസിക്കാനും മടി കാണിക്കാത്ത നേതാവായിരുന്നു പ്രിയ്യപ്പെട്ട ചെർക്കളം


രാഷ്ട്രീയ നേതാവായിരിക്കേ തന്നെ  മത സാംസ്കാരിക മേഖലകളിലും നായകനായി വിരാചിക്കാൻ സാധിച്ച ചെർക്കളം അബ്ദുല്ലാ സാഹിബ് എന്ന മഹാനുഭാവൻ ഇട്ടേച്ച് പോയ സിംഹാസനം    ഇന്നും ശൂന്യമാണ്

ജീവിത കാലത്തേക്കാളേറെ വിയോഗ ശേഷമാണ് ചെർക്കളത്തിൻ്റെ മഹിമയും പ്രസക്തിയും സംഘടനയും സമുദായവും  തിരിച്ചറിയപ്പെട്ടു കൊണ്ടിരിക്കുന്നത്

2021, ജൂലൈ 17, ശനിയാഴ്‌ച

ടി.എം സാവാൻ കുട്ടി


മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ    നവ തലമുറ ഓർക്കപ്പെടാതെ പോവുന്ന    ഒരു നാമധേയമാണ്   ടി.എം. സാവാൻ കുട്ടി   സാഹിബ് അബ്ദുല്ലക്കേയി ബിച്ചുമ്മ ദമ്പതികളുടെ മകനായി 1933-ൽ തലശ്ശേരിയിലാണ് ജനിച്ചത്      

1959 ലായിരുന്നു സാവാൻ കുട്ടി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നതും

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗമായും സംസ്ഥാന മുസ്ലിം ലീഗ് ജോയിൻ്റ് സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം  സംസ്ഥാന  സെക്രട്ടറിയായും ദീർഘകാലം സേവന മനുഷ്ടിക്കുകയുണ്ടായി

1967 സപ്ത കക്ഷി മുന്നണി അധികാരത്തിൽ വരുമ്പോൾ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്നു    അദ്ദേഹം  

1962 മുതൽ 68 വരെ മുസ്ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ ലീഡറായിരുന്ന അദ്ദേഹം  1968 മുതൽ 1971 വരെ തലശ്ശേരി മുനിസിപ്പൽ ചെയർമാനുമായിരുന്നു      1971 മുതൽ കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ അംഗമായ അദ്ദേഹം  
  1975 മുതൽ 1981 വരെ പി.എസ് സി യുടെ ചെയർമാനുമായി  പിന്നീടദ്ദേഹം സജീവ  രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നില്ല.     മുസ്ലിം ലീഗ് പാർട്ടിയിലുണ്ടായ പിളർപ്പിൽ ഏറെ വേദനിച്ച അദ്ദേഹം പക്ഷം ചേരാതെ മാറി നിൽക്കുകയായിരുന്നു    എന്നു വേണം കരുതാൻ

എന്നാൽ മുസ്ലിം സമുദായ സേവന രംഗത്ത്      രാഷ്ട്രീയേതര മേഖലയിൽ അദ്ദേഹം സജിവമായിരുന്നു

ആദ്യം എം ഇ എസ്സുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം പിന്നീട്  മുസ്ലിം' സർവ്വീസ് സൊസൈറ്റി രൂപീകരിക്കുകയും അതിൻ്റെ പ്രസിഡൻറും സെക്രട്ടറിയും ആയൊക്കെ പ്രവർത്തിക്കുകയും ചെയ്തു


സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമ്പോഴും മുസ്ലിം ലീഗ് നേതൃത്വവുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹം  ചന്ദ്രികയിൽ നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു

കെ.എം സീതി സാഹിബിനെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ധം കേരള സാംസ്കാരിക വകുപ്പ്  പ്രസിദ്ധപ്പെടുത്തുകയുണ്ടായിട്ടുണ്ട്

മുൻ മുഖ്യമന്ത്രി സി. അച്ചുതമേനോൻ്റെ ജീവ ചരിത്രവും  കേരള സർവീസ് രംഗത്തെ മുസ്ലിം പ്രാതിനിധ്യത്തെ കുറിച്ച  പുസ്തകവും അദ്ദേഹത്തിൻ്റെ രചനയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്    കൂടാതെ നിരവധി ലേഖനങ്ങളും  കുറിപ്പുകളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്

പി.എസ് സി ചെയർമാനായ ഏക മുസ്ലിം അദ്ദേഹമായിരുന്നു

പിന്നാക്ക സംവരണ വിഷയവുമായി ബന്ധപ്പെട്ട നെട്ടൂർ,നരേന്ദ്രൻ കമ്മീഷനുകളിൽ
അംഗവുമായിരുന്നു അദ്ദേഹം

2005 സെപ്തംബർ 16ന്  കോഴിക്കോട് വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം

2021, ജൂൺ 16, ബുധനാഴ്‌ച

ഖാദർ കുന്നിൽ. എൻ്റെ രാഷ്ട്രീയ ' ഗുരു










✍🏻 *മുസ്തഫ മച്ചിനടുക്കം*

നവ മാധ്യമങ്ങൾ സ്വപ്നത്തിൽ പോലും  ജന്മം കൊള്ളാത്ത  നാളുകളിൽ     രാഷ്ട്രീയ സമ്മേളനങ്ങളും ,തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമെല്ലാം   വിജയം കാണുന്നത്   വാഹന പ്രചരണങ്ങളിലൂടെയായിരുന്നു     ഇവിടെ ഇത്തരം വേളകളിൽ എനൗൺസർ മുഖ്യ ഘടകമാണ്      ഇന്നത്തെ പോലെ സ്റ്റുഡിയോയിൽ റക്കോർഡ്‌   ചെയ്ത് കേൾപ്പിക്കുകായിരുന്നില്ല കാൽ നൂറ്റാണ്ട് മുമ്പ് വരെ നാം കണ്ടിരുന്നത്      വാഹനങ്ങളിൽ ശബ്ദ സജ്ജീകരണം നടത്തുകയും  ലൈവായി  എനൗൺസർമാർ     തൻ്റെ വാഗ് വൈഭവം പ്രകടമാക്കി കൊണ്ടിരിക്കുകയായിരുന്നു ചെയ്തിരുന്നത്      ഗ്രാമ ഗ്രാമാന്തരങ്ങളിലും നഗര നഗരാന്തരങ്ങളിലും തലങ്ങും വിലങ്ങും മൈക്ക് കെട്ടിയ വാഹനങൾ വിശ്രമമില്ലാതെ ഓടുകയായിരുന്നു 

സ്ഥലവും സന്ദർഭവുമൊക്കെ കണ്ടറിഞ്ഞ്   പ്രചാരണം കൊഴുപ്പിക്കുക എന്നതും വലിയ മിടുക്ക്  തന്നെ വേണം

ഇപ്പോൾ   ഇതൊക്കെ ഓർക്കാൻ നിമിത്തമായത്      കഴിഞ്ഞ ദിവസം (13/06/21 )അന്തരിച്ച  ഷാർജ കെ.എം സി സി സംസ്ഥാന കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻ്റായിരുന്ന ഖാദർ കുന്നിലിൻ്റെ വിയോഗമാണ്

1985-86  വർഷങ്ങളിൽ ഏറ്റവുമധികം ചർച്ചാ വിഷയമായ ഒന്നായിരുന്നു ശരീഅത്ത് വിവാദം 
രണ്ടായി നിന്ന് പോരടിച്ചിരുന്ന മുസ്ലിം ലീഗുകളുടെ ലയനത്തിലേക്ക് വഴി തെളിച്ചതും  ഇ.എം എസി ൻ്റ പ്രസ്താവനകളും മറ്റുമായിരുന്നു

അക്കാലത്താണ്    കാസർകോട് ജില്ലയിലെ ചെമ്മനാട് മാഹിൻ ശംനാട് സൗധം ഉത്ഘാടനം ചെയ്യാൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറായിരുന്ന സുലൈമാൻ സേട്ട് സാഹിബ് വരുന്നത്


ചന്ദ്രഗിരി പാലം യാഥാർത്യമാവും മുമ്പേ   നടന്ന അന്നത്തെ മഹാസമ്മേളനം എൻ്റെ പ്രായത്തിലുള്ള ' നാട്ടുകാരും പാർട്ടിക്കാരും 'മറന്നിരിക്കാൻ ഇടയില്ല      ആ മഹാ സമ്മേളനത്തിൻ്റെ പ്രചാരകനായിരുന്ന ഖദർ കുന്നിൽ സാഹിബിൻ്റെ  ഗാംഭീര്യവും താളാത്മകവുമായ ശബ്ദം ഇന്നും കാതുകളിൽ തുളച്ച് കയറുന്നത് പോലെ അനുഭവിക്കുകയാണ്            സേട്ട് സാഹിബിനെയും പരിഭാഷകനായിരുന്ന സമദാനിയെയുമെല്ലാം ഈയുള്ളവൻ ആദ്യമായി നേരിൽ കണ്ടത് അന്നായിരുന്നു       കാസറഗോഡ്  പുലിക്കുന്ന്     വഴിവന്ന നേതാക്കളെ  ഇരു തോണികൾ ചേർത്ത് വെച്ച്    അക്കരെ കടത്തിയതുമൊക്കെ മനസ്സിൽ മായാതെ കിടക്കുന്നു

പി.എസ് സി അംഗമായിരുന്ന ഹമീദലി ഷംനാട് സാഹിബ്   ഒന്നായ ലീഗിൻ്റെ ഒരു സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാവുന്നതും ഇക്കാലയളവിൽ തന്നെയായിരുന്നു  പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ അന്നത്തെ മുഖ്യ പ്രഭാഷകരിലൊരാളായിരുന്നു


കേവല എനൗൺസർ' മാത്രമല്ല. സദസ്സിനെ കയ്യിലെടുക്കുന്ന നല്ലൊരു പ്രഭാഷകനും    മികച്ച സംഘാടകനും കൂടിയായിരുന്നു ഖാദർ കുന്നിൽ       ലീഗിലെ പിളർപ്പിൻ്റെ കാലത്ത് അഖിലേന്ത്യാ പക്ഷത്തായിരുന്ന ഖാദർ സാഹിബ്  ഇ ടി മുഹമ്മദ് ബഷീർ സാഹിബ് അടക്കമുള്ള നേതാക്കളുടെ ഉറ്റ തോഴനും ,ഉമ്മർ ബാഫഖി തങ്ങൾ തുടങ്ങിയ എല്ലാ ' നേതാക്കളുമായും അദ്ദേഹത്തിന് അദേദ്യമായ ബന്ധമുണ്ടായിരുന്നു   

കഷ്ടപ്പാടുകളിലൂടെ വളർന്നു വന്നതായിരുന്നു അദ്ദേഹത്തിൻ്റെ ബാല്യം    പ്രവാസ ലോകത്ത് ഷാർജ യായിരുന്നു   അദ്ദേഹത്തിൻ്റെ തട്ടകം     അവിടെയും സമൂഹത്തോടുള്ള പ്രതിബദ്ധത വിടാതെ പൊതു രംഗത്ത് സജീവമായ ഖാദർ സാഹിബ്  അവിടെ ആയിരങ്ങൾക്ക് ആ ശ്രയിക്കാവുന്ന അത്താണിയും മാർഗ നിർദ്ദേശങ്ങൾ നൽകുന്ന വഴി കാട്ടിയുമായി മാറുകയായിരുന്നു

യു.എ.ഇ കെ എം സി .സി   കേന്ദ്ര കമ്മിറ്റി സെക്രട്ടറി പദം വരെ അലങ്കരിച്ച അദ്ദേഹം    ഷാർജ ഇന്ത്യൻ അസോസിയേഷൻ ,ചെമനാട് മുസ്ലിം ജമാഅത്ത് തുടങ്ങി നിരവധിയായ സംഘടനകളുടെ നേതൃനിരയിൽ   തിളങ്ങി നിൽക്കുകയും ചെയ്തിരുന്നു


പുതു തലമുറക്ക് ഏറെ പിന്തുണ നൽകുകയും വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ഊന്നി പറയുകയും ചെയ്തിരുന്ന അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളിൽ ഉപ്പി സാഹിബും, മാഹിൻ ഷംനാടും തുടങ്ങിയുള്ള ലീഗ് നേതാക്കളുടെയും പ്രാദേശിക ചരിത്രങ്ങളും നിരന്തരം     ഓർക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യുമായിരുന്നു





അല്ലാഹു ആ മഹാത്മാവിന് പൊറുത്തു കൊടുക്കട്ടെ.    ആമീൻ

2021, ജനുവരി 8, വെള്ളിയാഴ്‌ച

സി.പി എം കുതന്ത്രം

സി.പി എം കുതന്ത്രം  തിരിച്ചറിയുക


                                    മുസ്ലിം ലീഗിന്റെ അര റാത്തൽ ഇറച്ചിക്ക് വേണ്ടിയാണ്     ഇന്ന്   സകലരും കണ്ണു വെക്കുന്നത്          മുഖ്യമായും സി.പി. എം     അധികാര ദുര മൂത്തവർ  അത് നഷ്ടപ്പെടാതിരിക്കാനും .തുടർ ഭരണത്തിനും വേണ്ടിയുള്ള വ്യഗ്രതയിലാണ്      യു.ഡി. എ ഫി ന്റെ നായകസ്ഥാനം    കോൺഗ്രസ്സിനാണെങ്കിലും അതിന്റെ നട്ടെല്ല്  ലീഗാണ് എന്നവർക്ക്   നിശ്ചയമുണ്ട്       തരാതരം പോലെ നക്കി കൊല്ലാനും ഞെക്കി കൊല്ലാനുമുള്ള ശ്രമം അവർ നടത്തി കൊണ്ടിരിക്കും    എന്നതിൽ സംശയമില്ല.       ലീഗിനോടുള്ള കലിപ്പ്   ഇന്ന് തുടങ്ങിയതല്ല 1969 മുതൽ.   ആരംഭിച്ചതാണ്        കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് ശേഷം 1967ൽ ഇരു കമ്മ്യൂണിസ്റ്റുകളും ലീഗും ഉൾകൊള്ളുന്ന സപ്തകക്ഷി മന്ത്രിസഭയുടെ തകർച്ചക്ക് ശേഷം      നീണ്ട 10 വർഷം സി.പി എം ന്   ഭരണം കിട്ടാക്കനിയായി മാറിയതിന് പിന്നിൽ  മുസ്ലിം ലീഗായിരുന്നു  എന്നവർക്ക് ബോദ്ധ്യമുണ്ട്          ചേലാട്ട് അച്ചുത മേമേനോൻ എന്ന സി.പി ഐ നേതാവിന്റെ രാജ്യസഭാംഗത്വം രാജി വെപ്പിച്ച്  കേരള മുഖ്യനാക്കിയത് ലീഗായിരുന്നല്ലോ      ലീഗിൽ വിമത സ്വരമുയർത്തിയുണ്ടായ അഖിലേന്ത്യ ലീഗിന്റെ സഹായം കൂടി ചേർന്നപ്പോഴാണ്    1980 ൽ നായനാർ മുഖ്യമന്ത്രിയാവുന്നത്      പിന്നീട്  ശരീഅത്ത് വിവാദ കാലത്ത് ഇ.എം എസ്സും സി.പി എം ഉം സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ലീഗ് മുന്നണി വിടുകയും ലീഗുകൾ ഒന്നാവുകയും ചെയ്തതോടെ       1987 ൽ സി പി എം കുന്തമുന തിരിച്ചത് ലീഗിന് നേരെയായിരുന്നു       ഇന്നും അതേ തന്ത്രമാണ് അവർ സ്വീകരിക്കുന്നത്      ലീഗിന് സ്ഥിരമായി ലഭിക്കുന്ന സീറ്റുകളിൽ പൊതു സ്വതന്ത്രരെ സ്ഥാനാർത്ഥികളാക്കി     വിജയം നേടാനുള്ള പദ്ധതി യായിരുന്നു അന്ന് ആവിഷ്കരിച്ചത്         പിന്തിരപ്പന്മാരും മതമൗലിക വാദികളുമായിട്ടാണന്നവർ  ലീഗിനെ വിശേഷിപ്പിച്ചത്          1990 ൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ.     ഞങ്ങൾ സദ്ദാമിന്റെ കൂടെയാണെന്ന് പറഞ്ഞ് വിജയം നേടിയ നായനാർ.    ഒരിടവേള ലീഗ്  യു ഡി എഫ്‌ വിട്ട സന്ദർഭം നോക്കി തുടർ ഭരണം ലക്ഷ്യമാക്കിയപ്പോഴും പ്രതിബന്ധം തീർത്തത്   ലീഗിന്റെ യു.ഡി എഫ് പുന പ്രവേശനമായിരുന്നു     രാജ്യമാസകലം  കോൺഗ്രസ്സ് ക്ഷയിച്ചപ്പോഴും    കേരളക്കരയിൽ  മാനം കാക്കുന്നത്  സുദൃഡമായ ഐക്യ മുന്നണി സംവിധാനവും    അതിൽ ലീഗിന്റെ പങ്കാളിത്തവുമാണ് എന്ന തിരിച്ചറിവിൽ നിന്നാണ്     ലീഗിന് നേരെ കുന്തമുന. തീർക്കാൻ. സി പി എം പിണറായി യുഗത്തിൽ ശ്രമിക്കുന്നത്          എന്നതിൽ സംശയമില്ല.          വളരെ അപകടകരമായ സാഹസമാണ്    സി പി എം കാണിക്കുന്നത് എന്നതിൽ സംശയമില്ല.      ലീഗ് ക്ഷയിക്കുകയും ഐക്യമുന്നണി ശിഥിലമാവുകയും ചെയ്യുമ്പോൾ.   മറുഭാഗത്ത്     നേട്ടം കൊയ്യുക ബി.ജെ പി യായിരിക്കും എന്ന് കാണാതെയല്ല     അവരീ തന്ത്രം പുറത്തെടുക്കുന്നത് അപ്പോൾ പിന്നെ   ലീഗും യു ഡി. എഫും ദുർബലമായിരിക്കുന്നു ബി.ജെ. പിയെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് മാത്രമേ സാദ്ധ്യമാവൂ എന്ന   ക്യാപ്സ്യൂൾ.   പുറത്തെടുക്കാനാണ് ഭാവം           നിക്ഷിപ്തമായ രാഷട്രീയ താത്പര്യങ്ങൾക്കായി      സാമൂഹ്യ ബന്ധങ്ങളെ ശിഥിലമാക്കുന്ന വിഷലിപ്ത രാഷ്ട്രീയത്തെ  കേരളിയ പൊതു സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു          മുസ്ലിം ലീഗിനെ ഉയർത്തിക്കാട്ടി ഇതര വിഭാഗങ്ങൾക്കിടയിൽ  ഭീതി വിതക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ   യു.പി മുഖ്യൻ യോഗി ആദിത്യ നാഥിനെ  കോപ്പിയടിക്കുകയാണ്    ചെയ്യുന്നത്          കേരളീയ പൊതു സമൂഹത്തിൽ മറ്റേതൊരു രാഷ്ട്രീയ പാർട്ടിയെക്കാളുപരി ബഹുസ്വരതയുടെ  സൗരഭ്യം പടർത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്   എന്ന്     കേരളത്തിന്റെ ചരിത്രം നമ്മോട് വിളിച്ച് പറയുക തന്നെ ചെയ്യും എന്നതിൽ സംശയമില്ല.                                              പച്ചകൊടി പിടിച്ച്    ഒരു പഞ്ചായത്ത് മെമ്പർ പോലും ആ വില്ലെന്ന്    ലീഗുകാരനെ നോക്കി പരിഹസിച്ചവർ    അയ്യോ കേരളം  മൊത്തം ലീഗിന്റെ നിയന്ത്രണത്തിൽ ആവാൻ പോവുകയാണെന്ന് നിലവിളിക്കുന്ന കാഴ്ച്ച ഏറെ രസാവഹവും      ഒരർത്ഥത്തിൽ ഇവരുടെ തന്നെ ജൽപ്പന്നങ്ങൾക്കുള്ള മറുപടിയുമാണ്      അരപ്പട്ട കെട്ടിയ കാക്കാമാരുടേയും കാച്ചി തുണിയുടുത്ത ഉമ്മമാരുടെയും കാലം കഴിഞ്ഞാൽ മുസ്ലിം ലീഗ് കേരളത്തിലുണ്ടാവില്ലെന്ന്   നമ്മെ കളിയാക്കി പറഞ്ഞവരാണിവർ.      മുസ്ലിം സമുദായം  വിദ്യാഭ്യാസമ്പന്നമായാൽ പിന്നെ ലീഗിന് പ്രസക്തിയുണ്ടാവില്ലെന്ന്    സാക്ഷാൽ ഏലങ്കുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വെളിപാടുണ്ടായപ്പോഴാണ്     മുത്ത് സി. എച്ച്  എം.എസ് എഫി ന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട്  കോരിത്തരിപ്പിക്കുന്ന പ്രസംഗം നടത്തിയത്            * *ലീഗ്   ഇവിടെ എല്ലാ പഞ്ചായത്തിലും ഹൈസ്കൂളുകൾ അനുവദിക്കും  നാടാകെ കോളേജുകൾ നൽകും    എന്റെ മക്കൾ വിദ്യാഭ്യാസം നേടും     ഒപ്പം മുസ്ലിം ലീഗും വളരും       അത് കാണാൻ ഞങ്ങൾക്ക് യോഗമുണ്ടാവുമോ എന്നറിയില്ല*   സി. എച്ചിന്റെ പ്രഖ്യാപനം അക്ഷരം പ്രതി പുലർന്നിരിക്കുന്നു   തദ്ദേശ സ്ഥാപനങ്ങളിൽ വരെ  ബിരുദ്ര ധാരികളായ വനിതാ മെമ്പർമാർ അടക്കം ലീഗിന്റെ കോണിയിലൂടെ വിജയ പീഠം കയറിയി       സി. എച്ചിന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്ക്കാരം നല്കുകയാണ്            പിന്നെ ലീഗിന് മാത്രം അസ്പൃശ്യത കൽപ്പിക്കാൻ മാത്രം ലീഗ് എന്തെങ്കിലും അരുതായ്മ നടത്തിയിട്ടുണ്ടോ ?     രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ഭരണാധികാരികളെ ലീഗ് സംഭാവന ചെയിതിട്ടില്ലേ       കുറഞ്ഞ നാളുകളാണെങ്കിലും അന്തസ്സോടെ കേരളത്തിന്റെ മുഖ്യ മന്ത്രി യായി    സി.എച്ച്  അവരോധിക്കപ്പെട്ടില്ലേ           ലോക ഉച്ചകോടികളിലും ഐക്യ രാഷ്ട്ര സഭയിലും ഇന്ത്യയുടെ നാവായി നിലപാടു പറയാൻ ഇ അഹമ്മദ് സാഹിബിന്  സാധിച്ചില്ലേ ?       ഇന്ദിരയും രാജീവും ,മൻമോഹനും ,നരസിംഹ റാവുവും മാത്രമല്ല സാക്ഷാൽ വാജ്പേയ് പോലും അദ്ദേഹത്തിന്റെ  പ്രാഗത്ഭ്യത്തെ അംഗീകരിച്ചില്ലേ    അഹമ്മദ് സാഹിബിന്റെ ഉപദേശം വിദേശ കാര്യ വകുപ്പ് ഉപയോഗപ്പെടുത്താറുണ്ടെന്ന്          സുഷമ സ്വരാജ്    പാർലമെന്റിൽ പോലും സമ്മതിച്ചിട്ടില്ലേ    എന്നിത്യാദി ചോദ്യങ്ങൾക്ക്     ബ ബ ബ ബ്ബ.   പറയാതെ മറുപടി പറയാൻ    എലിയെ കൊല്ലാൻ ഇല്ലം ചുടുന്നു എന്ന് പറഞ്ഞ പോലെ    കേവല  രാഷ്ട്രീയ നേട്ടത്തിന് വേണ്ടി    മലയാളക്കരയുടെ സാമൂഹ്യാന്തരീക്ഷം മലി മസമാക്കാൻ ശ്രമിക്കുന്ന.      സി.പി എമ്മിന്റെ ആശാൻമാർക്കു   സാധിക്കുമോ ?                



 *മുസ്തഫ മച്ചിനടുക്കം

വൈസ് പ്രസിഡന്റ്   
ചെമ്മനാട് പഞ്ചായത്ത് മസ്ലിം ലീഗ്