2023, സെപ്റ്റംബർ 27, ബുധനാഴ്‌ച

ഖായിദെ മില്ലത്തിൻ്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന നായകൻ

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന 
മർഹൂം സി.എച്ച് മുഹമ്മദ് കോയാ സാഹിബിൻ്റെ ദേഹ വിയോഗത്തിൻ്റെ നാലു പതിറ്റാണ്ട് പൂർണ്ണമാവുകയാണ് (സെപ്തംബർ 28 / 2023)          

ആ വന്ദ്യ നേതാവിനെ നേരിൽ കാണാനുള്ള ഭാഗ്യം ഈ വിനീതനുണ്ടായിട്ടില്ല പക്ഷേ    മറ്റേതൊരു നേതാവിനോടുള്ളതിനേക്കാളും  വൈകാരികമായൊരടുപ്പവും    മുഹബ്ബത്തും  എങ്ങിനെയാണ് മനസ്സിൽ കയറിക്കുടിയതെന്നറിയില്ല       ഓരോ വായനയും കേട്ടറിവുകളും വഴി അതിൻ്റെ ആഴം വർദ്ധിച്ച് കൊണ്ടിരിക്കുന്നതായാണനുഭവം

രാഷ്ട്രീയ കേരളത്തിൽ ഇത്രയും വശീകരണശക്തിയുള്ള
ജനമനസ്സിൽ ഇടം നേടിയ ഒരു നേതാവ് വേറെയുണ്ടാവുമോ    ഉണ്ടായാലും അത്രയേറെ ഉണ്ടാവില്ല എന്നു തന്നെയാണ്  മനസ്സിലാക്കേണ്ടത്

അസാമാന്യമായ വാക്ചാതുരി ,ആകർഷണീയമായ രചനാവൈഭവം ,നർമ്മഭാഷണം എല്ലാം കൊണ്ടും ശ്രദ്ധേയ വ്യക്തിത്വമായിരുന്നു സി.എച്ച് മുഹമ്മദ് കോയയുടേത്

പരന്ന വായനയായിരുന്നു സി.എച്ചിൻ്റെ ഏറ്റവും വലിയ കൈമുതൽ.    ഉറച്ച മത വിശ്വാസവും 
സമുദായ സ്നേഹവും കൊണ്ടു നടക്കുമ്പോൾ തന്നെ  പൊതു സമൂഹത്തിൻ്റെ വിശ്വാസം ആർജിക്കാനായി എന്നതാണ്    ഒരു സവിശേഷത
തികഞ്ഞ മനുഷ്യ സ്നേഹിയും നീതിമാനായ ഭരണാധികാരിയുമായിരുന്നു സി.എച്ച്

ബഹുസ്വര സമൂഹത്തിൽ  അഭിമാനകരമായ അസ്ഥിത്വം എന്ന ഖായി ദെ മില്ലത്ത്  മുഹമ്മദ് ഇസ്മായിയിൽ സാഹിബിൻ്റെ   ദർശനവും സ്വപ്നവും പ്രാവർത്തികമാക്കിയ
നായകനായിരുന്നു സി.എച്ച്        ആക്ഷേപങ്ങളും വിമർശനങ്ങളും കേട്ട്   
വിഷണ്ണനായി തലകുനിക്കുകയും 
പരിഭവം പങ്കുവെക്കുകയും  ചെയ്യുന്ന പാർലമെൻറംഗങ്ങൾ വരെയുള്ള വർത്തമാനകാലത്ത് സി.എച്ചിൻ്റെ ഓർമ്മകൾക്ക് പ്രസക്തി വർദ്ധിക്കകയാണ്


ലോകാനുഗ്രഹിയായ വിശ്വ മഹാഗുരു   പ്രവാചക സ്മരണണകൾ അയവിറക്കപ്പെടുന്ന നബിദിനത്തിലാണ്  ഇത്തവണത്തെ  സി എച്ച്‌ ഓർമ്മ ദിനവും കടന്ന് വരുന്നത്  എന്ന പ്രത്യകതയുമുണ്ട്


വിജ്ഞാനം കളഞ്ഞ് പോയ മുത്താണെന്നും 
അതെ വിടെ കണ്ടാലും പെറുക്കിയെടുക്കണമെന്നും  പുണ്യ നബി (സ) പഠിപ്പിക്കുന്നു

ചൈനയിൽ  പോയിട്ടാണെങ്കിലും വിദ്യ നേടണമെന്ന്
അരുളിയ പ്രവാചക വചനവും നമുക്ക് മുമ്പിലുണ്ട് 

ലോകം വികസിച്ചിട്ടില്ലാത്ത  പതിനാലര നൂറ്റാണ്ട് മുമ്പായിരുന്നു     നിരക്ഷര കുക്ഷികളായ ജനതയോട്  പ്രവാചക കല്‌പനയെന്നുള്ളത്    പ്രത്യേകം ഓർക്കേണ്ടതുണ്ട് 

പ്രവാചക വചനങ്ങളുടെ മഹത്വം ഉൾകൊണ്ട് തന്നെയാവണം സി.എച്ച്‌    പഠിക്കുക,
പഠിക്കുക വീണ്ടും പഠിക്കുക എന്ന് 
എം എസ് എഫ് കാരോട് ആഹ്വാനം ചെയ്തത്


വിദ്യാഭ്യാസത്തിൻ്റെ   പ്രാധാന്യവും വിജ്ഞാനത്തിൻ്റെ മഹത്വവും  സമൂഹത്തെയും വിശിഷ്യാ സ്വസമുദായത്തെയും തെര്യപ്പെടുത്തുന്നതിൽ
സി.എച്ച്    നടത്തിയിട്ടുള്ള   പ്രവർത്തനങ്ങൾ സമൂഹം നന്ദിയോടെ ഓർക്കേണ്ടതുണ്ട് അറബി മലയാളം  മാത്രം വശമുണ്ടായിരുന്ന  മാപ്പിളസ്ത്രീകളെ     ഇന്ന് കാണുന്ന  ഉയർച്ചയിലേക്ക്    നയിച്ചതിൻ്റെ   പ്രേരക ശക്തി    സി.എച്ച്  ആയിരുന്നുവെന്ന്  
ഡി ബാബു പോളിനെ പോലുള്ള പ്രമുഖർ സാക്ഷ്യപ്പെടുത്തുന്നു


കാലിക്കറ്റ് സർവ്വകലാശാലയുടെ   പിതാവെന്ന്   വിശേഷിപ്പിക്കാവുന്ന
സി.എച്ച്   തന്നെയായിരുന്നു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ
ശില്പിയുമെന്നത്   പലരും സൗകര്യപൂർവ്വം മറക്കുകയാണ്


സങ്കടപ്പെടുന്നവരെ ചേർത്തു നിർത്തി
വിലപിക്കുന്നതിന് 
പകരം   അവരിൽ പ്രതീക്ഷയുടെ   തിരിവെട്ടം പകർന്നു നൽകുകയായിരുന്നു സി.എച്ച്    ചെയ്തത്


ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായിരുന്ന 
എൻ.ടി രാമറാവുവിനെ
കണ്ട്   അവിടെ കലാപബാധിതരായ.  ജനതയുടെ    സുരക്ഷിതത്വം  ഉറപ്പ് വരുത്തണമെന്നാവശ്യട്ട
സമുദായ സ്നേഹിയായ സി.എച്ചിൻ്റെ മരണവാർത്തയായിരുന്നു       അടുത്ത പ്രഭാതത്തിൽ ശ്രവിക്കേണ്ടി വന്നത്




✍🏻 *മുസ്തഫ മച്ചിനടുക്കം*