2017, ഫെബ്രുവരി 26, ഞായറാഴ്‌ച

ലീഗിൻ തലൈവർ

ഇന്ത്യൻ   യൂനിയൻ മുസ്ലിം ലീഗ്   അദ്ധ്യക്ഷൻ    പ്രൊഫ   കാദർ   മൊയ്തീൻ  സാഹിബ്‌     

മുസ്ലിം ലീഗ്      തലൈവറാകാൻ    സർവ്വതാ     യോഗ്യനായ   വ്യക്തിത്വമാണ്    1940 ജനുവരി 5ന് പുതു കോട്ടയിലാണ് ജനനം
തിരുച്ചിറ പള്ളിയിലാണ് താമസം

    ഖായിദെ     മില്ലത്ത്    മുഹമ്മദ്     ഇസ്മായിൽ    സാഹിബിനെ    പോലെ   തന്നെ    തുകൽ   വ്യാപാര കുടുംബത്തിൽ  ജനിച്ച   കാദർ മൊയ്തീൻ    സാഹിബ്      ബിസിനസിൽ    താത്പര്യം    കാട്ടിയില്ല

പഠനത്തിൽ    ശ്രദ്ധയൂന്നി കൊണ്ട്     മുമ്പോട്ട്   പോയ   അദ്ദേഹം മദ്രാസ് യൂനിവേഴ്സിറ്റിയിൽ    നിന്ന് ചരിത്രത്തിൽ    എം.എ ബിരുദമെടുത്ത്    ജമാൽ മുഹമ്മദ്  കോളേജിൽ ചരിത്ര വിഭാഗം    പ്രൊഫസറായി    സേവനമനുഷ്ഠിക്കവേ  സുലൈമാൻ സേട്ടിനേയും
,ബനാത്ത്   വാലാ   സാഹിബിനേയും      പോലെ        ജോലി    രാജി    വെച്ച്     മുഴു  സമയ    രാഷ്ടീയക്കാരനാവുകയായിരുന്നു

നേരത്തെ       ഖായിദെ  മില്ലത്തിൽ     ആകൃഷ്ടനായി  രംഗത്ത്    വന്ന     കാദർ  മൊയ്തീനെ മു സ്ലിം ലീഗിൻ റ്റെ    വിദ്യാർത്ഥി സംഘടനയായ     എം.എസ്.എഫ്  സംസ്ഥാന   തല ഓർഗനൈസറാക്കിയത്    ഖായി ദെ   മില്ലത്ത്     തന്നെയായിരുന്നു

തമിൾ നാട്   നിയമസഭയിലേക്ക്  മത്സരിച്ചെങ്കിലും  വിജയിച്ചില്ല
     2004   ൽ    വെല്ലുരിൽ നിന്നും ലോക്സഭയിലേക്ക്   വിജയിച്ചു    അദ്ദേഹത്തിന്റെ   ചിഹ്നം ഡി.എം  കെ    യുടെ '   ഉദയ  സൂര്യൻ    ആയിരുന്നു

ഉറുദുവിലും   അറബിയിലും  ഡിപ്പോമ     കരസ്ഥമാക്കിയ    അദ്ദേഹം     പത്ര പ്രവർത്തകനായും   പ്രവർത്തിച്ചിട്ടുണ്ട്. 
മതപരമായ  'വാഴും നെറി ' അടക്കം       നിരവധി      പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്    യൂനിവേഴ്സിറ്റി
സെനറ്ററായും  ,കേന്ദ്ര സംസ്ഥാന   ഹജ് കമ്മിറ്റി മെമ്പറായും  വഖഫ് ബോർഡ്    അംഗമായുമൊക്കെ പ്രവർത്തിച്ച       സമുദായ
സ്നേഹിയായ    കാദർ      മൊയ്തീൻ        സാഹിബ്   മികച്ച    സംഘാടകൻ കൂടിയാണ്     

തമിഴ്   മൊഹല്ല ജമാഅത്ത്  ഫെഡറേഷൻ റ്റെ     സ്ഥാപകൻ  കൂടിയാണദ്ദേഹം  

മുസ്ലിം ലീഗ് തമിഴ്നാട് ഘടകം പ്രസിഡന്റും ദേശീയ  ജന:സെക്രട്ടറിയുമായി
പ്രവർത്തിച്ചു.    വന്നിരുന്ന അദ്ദേഹം    ഇ .അഹമ്മദ് സാഹിബ് മരണപ്പെട്ട ഒഴിവിലാണ്    ദേശീയ പ്രസിഡന്റ്    ആവുന്നത്

തികഞ്ഞ മതഭക്തനും   ലളിത ജീവിതം നയിക്കുകയും   ചെയ്യുന്ന
അദ്ദേഹം      'പലപ്പോഴും  ഓട്ടോറിക്ഷയിലാണ്  സഞ്ചാരം      ഖായിദെ മില്ലത്തിന്റെ   ജീവിതത്തിൽ നിന്നും   പകർന്നു കിട്ടിയതാണ്      ജീവിത വിശുദ്ധിയും   ലാളിത്യവും

വന്ദ്യ നേതാവിന്      ഈ  സമുദായത്തേയും  മുസ്ലിം ലീഗ്   പാർട്ടിയേയും നയിക്കാനുള്ള   കരുത്തും  ആയുസ്സും നൽകി  അല്ലാഹു അനുഗ്രഹിക്കട്ടെ ( ആമീൻ)
          

  

2017, ഫെബ്രുവരി 19, ഞായറാഴ്‌ച

നന്മയുടെ നിറകുടമായിരുന്ന ശുക്കൂർ

തളിപ്പറമ്പ്    പട്ടുവം  അരിയിൽ  ശുക്കുറ്റിന്റെ  വിയോഗത്തിന്    അഞ്ചാണ്ട്   പൂർണ്ണമാവുന്നു

സി.പി.എം ൻറ്റെ   കൊലക്കത്തിക്കിരയായ
വിദ്യാർത്ഥി   നേതാവ്  എന്നതിനപ്പുറം    നന്മ നിറഞ്ഞ  ചെറുപ്പക്കാരൻ എന്ന   നിലയിലാണ്    ശുക്കൂർ     ഓർക്കടേണ്ടത്

ശുക്കൂറിൽ   കണ്ട   നന്മകൾ    പാർട്ടി ഗ്രാമത്തിന്റെ    ഭാവിക്ക്    തടസ്റ്റ മാവുമോ   എന്ന   ഉൾഭയത്തിൽ   നിന്നാണ്
സി.പി എം   ഗൂഡാലോചന
രൂപപ്പെടുന്നത് 

അയൽവാസിക്ക്   സഹായിയാവുന്ന , സഹപാഠിക്ക്   സൗജന്യ
ട്യൂഷൻ  നൽകുന്ന , നാട്ടിന്റെ    വികസനത്തിന് മുന്നിട്ടിറങ്ങുന്ന  ,    ബദാം ചെടികളും , തണൽ മരങ്ങളും   വച്ച്  പിടിപ്പിച്ച് കൊണ്ട്    വഴിയോരങ്ങളിൽ    ആശ്വാസമാവുകയും    പ്രകതിയേയും    മനുഷ്യനേയും     ഒരു  പോലെ   സ്നേഹിക്കുന്ന    പ്രകൃതം        എല്ലാം  നല്ലൊരു  ജനകീയത  ശുക്കൂറിലെ    രാഷ്ട്രീയക്കാരന്റെ  വളർച്ചക്ക്    വേഗത   കൂട്ടുമെന്ന    തിരിച്ചറിവ്
സഹിക്കാൻ        മാടമ്പിത്വം    കൊണ്ട്  നാ ട്     അടക്കി ഭരിക്കുന്ന    എതിരാളികളുടെ    ഉന്മൂലന സിദ്ധാന്ത'ത്തിൽ   വിശ്വസിക്കുന്ന     സഖാക്കൾക്ക്     സാധിക്കുമായിരുന്നില്ല

എം  എസ്. എഫു  കാർക്ക് അനുകരിക്കാവുന്ന  ഉദാത്ത മാതൃകയാണ്    ശുക്കൂർ

സമുദായത്തിന്റ്റെ  വിദ്യാഭ്യാസ   പുരോഗതി ആഗ്രഹിച്ച      സീതി സാഹിബിൻറ്റേയും        അതിനായി     കഠിനാദ്ധ്വാനം  ചെയ്ത   സി. എച്ചി ൻറ്റെ യും   ആദർശം       മാതൃകയാക്കിയ    ഹബീബ്  റഹ്മാന്റെ      നാട്ടിൽ  നിന്നും        ഒരു   രണ്ടാം ഹബീബാ കുന്നതിൻറ്റെ     ലക്ഷണങ്ങൾ    ശുക്കൂറിൻ റ്റെ     ജീവിതത്തിൽ    പ്രകടമായിരുന്നു         ഓരോ      എം എസ്. എഫ് കാരനും       പാഠ പുസ്തകമായി     ശുക്കൂറിനെ സ്വീകരിക്കുക

അതാണ്   അഭികാമ്യവും

   മുസ്തഫ മച്ചിനടുക്കം

2017, ഫെബ്രുവരി 15, ബുധനാഴ്‌ച

പ്രവാസികൾ മറക്കാത്ത അഹമ്മദ്

പുറവാസികളും ഗള്‍ഫും മറക്കില്ല, ഈ മനുഷ്യനെ

എം.സി.എ നാസർ 22:47 PM 15/02/2017

ഇ. അഹമ്മദ്
ഡല്‍ഹി ഫിറോസ് ഷാ റോഡിലെ 18ാം നമ്പര്‍ വസതി. എം.പിയായിരിക്കെ, ഏറെക്കാലം ഇ. അഹമ്മദിന്‍െറ താമസകേന്ദ്രം. വസതിക്കു മുന്നിലെ ഒൗട്ട്ഹൗസിലായിരുന്നു അക്കാലത്ത് ചന്ദ്രികയുടെ ഓഫിസ്. പ്രിയസുഹൃത്ത് മുഹമ്മദ് കുട്ടിയായിരുന്നു പത്രത്തിന്‍െറ ഡല്‍ഹി ലേഖകന്‍. പല ദിവസങ്ങളിലും മുഹമ്മദ് കുട്ടിയെ കാണാനും കൂടെ കറങ്ങാനും ഇവിടെയത്തെും. അങ്ങനെ എളുപ്പത്തില്‍ അഹമ്മദുമായും ഏറ്റവും നല്ല ബന്ധം. തൊട്ടപ്പുറം ബല്‍വന്ത് റായ് മത്തേ ലൈനിലാണ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‍െറ വസതി. ശരിക്കും ഒരു വിളിപ്പാടകലെ.

ബാബരി മസ്ജിദ് തകര്‍ച്ചയത്തെുടര്‍ന്ന് ലീഗ് രാഷ്ട്രീയം പ്രക്ഷുബ്ധമായ നാളുകള്‍. ഡല്‍ഹിയിലെ ഈ ഇരുവസതികളും ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രധാന കേന്ദ്രങ്ങളായി മാറിയത് സ്വാഭാവികം. സത്യത്തില്‍ അന്നുമെന്നും സേട്ടിനോടായിരുന്നു കൂടുതലടുപ്പം. അത് അഹമ്മദിനും അറിയാമായിരുന്ന സത്യം. അതുകൊണ്ട് കാണുമ്പോഴൊക്കെ അദ്ദേഹം പകുതി കാര്യമായും പകുതി തമാശയായും പറയും ‘‘അയാള്‍ നല്ളൊരു മനുഷ്യനാണ്. കൂടെയുള്ളവരുടെ വലയില്‍ വീഴരുതെന്ന് നിങ്ങളൊക്കെ ഒന്ന് പറഞ്ഞു കൊടുക്കണം പ്ളീസ്’’.

വിയോജിപ്പുകള്‍ മറച്ചുപിടിക്കുന്ന പ്രകൃതമായിരുന്നില്ല അഹമ്മദിന്‍േറത്. ചിലപ്പോഴൊക്കെ പരുഷമായിത്തന്നെ അത് പ്രകടിപ്പിക്കും. അതാകട്ടെ, ഏകപക്ഷീയമായിരിക്കണമെന്ന വാശിയൊന്നുമില്ല. നമുക്കും എതിര്‍പ്പുകള്‍ തുറന്നു പ്രകടിപ്പിക്കാം. റാവു മന്ത്രിസഭ ലോക്സഭയില്‍ വിശ്വാസവോട്ട് നേടിയ ഘട്ടത്തില്‍ അഹമ്മദാണ് ആദ്യം അഭിനന്ദിക്കാനത്തെിയത് എന്ന വാര്‍ത്ത കൗതുകകോളത്തില്‍ നല്‍കിയപ്പോള്‍ അദ്ദേഹം കൂടുതല്‍ ക്ഷുഭിതനായി. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കില്ല. കണ്ടപ്പോള്‍ അതേക്കുറിച്ചൊന്നും ചോദിച്ചതുപോലുമില്ല. വലിയൊരു ക്ഷോഭം പ്രതീക്ഷിച്ചിരുന്ന എനിക്കാണ് തെറ്റിയത്. കലഹത്തിനിടയിലും സൗഹൃദം തകരാതെ കാത്തതിന്‍െറ ക്രെഡിറ്റും അദ്ദേഹത്തിനുതന്നെ സ്വന്തം.

പലപ്പോഴും തോന്നിയിട്ടുണ്ട്, ഒരു മാധ്യമപ്രവര്‍ത്തകന്‍െറ മനസ്സുള്ളതു കൊണ്ടാകും എതിര്‍പ്പുകള്‍ക്കിടയിലും ഈ സ്നേഹം ബാക്കിനിര്‍ത്താന്‍ അഹമ്മദിന് കഴിഞ്ഞിരുന്നതെന്ന്. രാഷ്ട്രീയവിരോധം കത്തിനില്‍ക്കുമ്പോഴും ‘മാധ്യമം’ പത്രം സൂക്ഷ്മമായി വായിക്കാനും എതിര്‍പ്പ് മറയില്ലാതെ പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല. ചിലപ്പോള്‍ തിരുത്തല്‍ നടത്താന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലക്ക് എന്നെയും പ്രേരിപ്പിച്ച സന്ദര്‍ഭങ്ങളുണ്ട്. അഹമ്മദും ഒരു ടെലിഫോണും ഉണ്ടെങ്കില്‍ ഡല്‍ഹിയില്‍ നടക്കാത്തതായി ഒന്നുമില്ളെന്ന് അക്കാലത്ത് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ അടക്കംപറയുമായിരുന്നു. അത്രക്കും ശക്തമായിരുന്നു ആ ഇടപെടല്‍. സാധാരണ എം.പിയായിരിക്കെ തന്നെ പലവുരു അതിന് സാക്ഷിയായിട്ടുമുണ്ട്. ഗള്‍ഫ് മേഖലയില്‍നിന്നുള്ള പരാതികളായിരുന്നു അഹമ്മദിനെ തേടിവന്നതില്‍ കൂടുതലും. സഹായികളായി പറയത്തക്ക ആരുമില്ലാത്ത ഡല്‍ഹികാലം. പരാതികള്‍ നോട്ട് ചെയ്താലുടന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് സെല്ലിലെ നമ്പറിലേക്ക് വിളിപോകും.

‘‘ഇ. അഹമ്മദ് സ്പീക്കിങ്. മെംബര്‍ ഓഫ് പാര്‍ലമെന്‍റ്...’’
ആവശ്യത്തിന് ആ സ്വരത്തില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കും. അപ്പുറത്ത് ഉദ്യോഗസ്ഥന്‍ സാങ്കേതികതടസ്സം ഉന്നയിച്ചാല്‍ പിന്നെ രക്ഷയില്ല.
‘‘ഡോണ്ട് മേക്ക് എ സ്പീച്ച്. ഐ വാണ്ട് ഇമ്മീഡിയറ്റ് ആക്ഷന്‍’’
അര്‍ധോക്തിയില്‍ ഫോണ്‍ കട്ട് ചെയ്തെന്നിരിക്കും. നിരവധിതവണ അതിനും സാക്ഷി. പക്ഷേ, വൈകാതെ കാര്യം നടന്നിരിക്കും. അനുനയരീതിയല്ല, കമാന്‍ഡിങ് പവറാണ് ഉദ്യോഗസ്ഥരെ മെരുക്കാന്‍ ഉതകുകയെന്ന പാഠവും അഹമ്മദില്‍നിന്നാണ് ലഭിച്ചത്. എം.പിയുടെ ലെറ്റര്‍ഹെഡില്‍ വെറും കത്തുകളെഴുതി കാലം കഴിച്ചതുകൊണ്ടായില്ളെന്ന് പ്രയോഗതലത്തില്‍ തെളിയിക്കുക കൂടിയായിരുന്നു അഹമ്മദ്. ഗള്‍ഫ് എംബസികളിലും കോണ്‍സുലേറ്റുകളിലും അഹമ്മദിന്‍െറ ഫോണത്തൊത്ത ദിവസങ്ങള്‍ തന്നെയുണ്ടാകില്ല. അതിന്‍െറ ഗുണം കൂടുതല്‍ ലഭിച്ചത് ഗള്‍ഫിലെ പരേതര്‍ക്കായിരിക്കും. മയ്യിത്തുകള്‍ നാട്ടിലത്തെിക്കാന്‍ അത്രമാത്രം ഇടപെടലായിരുന്നു അദ്ദേഹം നടത്തിയത്.

എംബസി നമ്പറുകളിലേക്കാവും ആദ്യവിളി പോവുക. തുടര്‍ന്ന് സ്ഥലത്തെ കെ.എം.സി.സി നേതാക്കളെ വിളിച്ച് എംബസിയുമായി അവരെ ബന്ധിപ്പിക്കും. രണ്ടിടങ്ങളെയും ബന്ധിപ്പിക്കുക മാത്രമല്ല, മറുതലക്കല്‍ ജാഗ്രതയോടെ കാവലിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നേതാവിന്‍െറ ചിത്രം. അതാണ് ഡല്‍ഹി വിടുന്ന 2002 വരെയും അഹമ്മദിനെക്കുറിച്ച് ഉള്ളിലുണ്ടായിരുന്നത്. പിന്നീട് മന്ത്രിപദവിയിലും അല്ലാതെയും പലതവണ അഹമ്മദ് ഗള്‍ഫില്‍ വന്നു. ഞാന്‍ തിരികെ വീണ്ടും ഡല്‍ഹിയിലത്തെി. അപ്പോഴൊക്കെ ലഭിച്ചു, പഴയ സൗഹൃദത്തിന്‍െറ ഊഷ്മളത നന്നായി തന്നെ. എല്ലാവരുമായും സ്വന്തം നിലപാടിലുറച്ച സൗഹൃദം, അതു തന്നെയായിരിക്കണം അഹമ്മദിന്‍െറ വിജയവും.

വാജ്പേയി മന്ത്രിസഭയുടെ കാലത്ത് യു.എന്നില്‍  ഇന്ത്യക്കായി നിയോഗിക്കപ്പെട്ട ഘട്ടത്തില്‍ ഉള്ളിലെ നീരസം മറച്ചുവെച്ചില്ല. അതേക്കുറിച്ചും അഹമ്മദിന് പക്ഷേ, നിലപാടുണ്ടായിരുന്നു.

‘‘ഭരിക്കുന്നത് അവരാണോ ഇവരാണോ എന്ന് നോക്കേണ്ട കാര്യമില്ല. രാജ്യത്തിന്‍െറ ആളായി യു.എന്നില്‍ പ്രസംഗിക്കുക. ചെറിയ നേട്ടമല്ല ഇത്. ലീഗിന്‍െറ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്നവര്‍ക്ക് ഇതിലപ്പുറം എന്തു മറുപടിയാണ് എനിക്ക് നല്‍കാന്‍ കഴിയുക’’?

അറബ് ലോകവുമായി അടുപ്പം പുലര്‍ത്താനും ബന്ധം അരക്കിട്ടുറപ്പിക്കാനും കിട്ടിയ അവസരങ്ങളൊന്നും അഹമ്മദ് നഷ്ടപ്പെടുത്തിയില്ല. അതിന്‍െറ പ്രയോജനം നേര്‍ക്കുനേരെ ലഭിച്ചതാകട്ടെ, പുറവാസികള്‍ക്കും.

ഒരുപക്ഷേ, ഇന്ത്യ-അറബ് ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചതും അഹമ്മദ് തന്നെ. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ആറുതവണ യു.എന്നില്‍, നാലുതവണ അറബ് ലീഗില്‍, നാലുതവണ ജി 7 സമ്മേളനത്തില്‍. ലോകം ഒറ്റപ്പെടുത്തിയ ഘട്ടത്തില്‍ ഇറാനുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി നിയോഗിച്ചതും അഹമ്മദിനെ. കേരളത്തില്‍നിന്നുള്ള മറ്റൊരു ജനപ്രതിനിധിക്കും ലഭിക്കാത്ത മികച്ച നേട്ടങ്ങള്‍. സൗദി ഭരണാധികാരികളുള്‍പ്പെടെ ഗള്‍ഫ് നേതാക്കളുമായൊക്കെ മികച്ച സൗഹൃദബന്ധം. അതിന്‍െറ പ്രയോജനം സാധാരണക്കാരായ എത്രയോ മനുഷ്യര്‍ക്കു കിട്ടി. ഇന്ത്യ-ഗള്‍ഫ് ബന്ധം കൂടുതല്‍ വികസിച്ച ഒരുഘട്ടം കൂടിയാണിത്.

തന്ത്രപ്രധാന തലത്തിലേക്കുപോലും ബന്ധം ചുവടുവെക്കുന്നതിന്‍െറ ആഹ്ളാദത്തിലാണ് ഇരു കൂട്ടരും. ഈ ബന്ധവികാസം രൂപപ്പെട്ടത് വെറുതെയല്ല. ഗൃഹപാഠവും പ്രായോഗിക നടപടിയും തന്നെയാണ് കാരണം. ഏതെങ്കിലുമൊരു ജനപ്രതിനിധിക്ക് ആ ക്രെഡിറ്റ് നല്‍കാന്‍ പറ്റുമോ? ഉണ്ടെങ്കില്‍ ഒരു പേര് മാത്രമേ അവിടെ കാണൂ, ഇ. അഹമ്മദ്.