2021, ഡിസംബർ 4, ശനിയാഴ്‌ച

സീതീഹാജിയില്ലാത്ത മുപ്പതാണ്ട്



പത്തായക്കോടൻ സീതി ഹാജിമുസ്ലിം ലീഗ് രാഷ്ട്രീയത്തിലെഓജസ്സും ആർജ്ജവവും ഒത്തിണങ്ങിയ ഏറനാടിന്റെ പ്രിയപുത്രൻ 

എടവണ്ണയിലെ പത്തായകോടൻ സീതി ഹാജിയില്ലറത്ത കേരളത്തിന് മുപ്പതാണ്ട് പൂർണ്ണമാവുകയാണിന്ന്     കേരള നിയമസഭയിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച കേവലം ഹാസ്യകഥാ പാത്രമായിരുന്നില്ല  സീതിഹാജി നാടിനും സമുദായത്തിനും വേണ്ടി അദ്ധ്വാനിച്ച ത്യാഗിയായിരുന്നു അദ്ദേഹം ഔപചാരിക വിദ്യാഭ്യാസ പദവികൾക്കപ്പുറം ഉയർന്ന ചിന്തയും അറിവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു മുസ്ലിം ലീഗിൻ്റെയും ചന്ദ്രികയുടേയും മത സാംസ്കാരിക സ്ഥാപനങ്ങളുടെ വളർച്ചയിലൊക്കെ സീതി ഹാജിയുടെ വിയർപ്പിന്റെ ഉപ്പ് രസമുണ്ടാകും 1991 ഡിസംബർ 5 നു കേരളഗവ. ചീഫ് വിപ്പ് പദവിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം1932 ഓഗസ്റ് 16 നായിരുന്നു അദ്ദേഹത്തിന്റെ ജനനം വളരെ ദരിദ്ര പശ്ചാത്തലത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം മോഹിച്ചിട്ടു കാര്യമില്ലായിരുന്നു ചെറുപ്പത്തിൽ തന്നെ മരമില്ലു തൊഴിലാളിയായി ചാലിയാറിലൂടെ തുരപ്പൻ കുത്തി മരം കടത്തിയ പത്തായക്കോടൻ സീതിക്കോയ സീതിഹാജി എന്ന മുസ്ലിം ലീഗ് നേതാവും തടി വ്യവസായിയുമായി മാറി തൊഴിലാളിയായിരിക്കെ ലീഗിനെ നെഞ്ചിലേറ്റി ലീഗ് പാട്ടുകൾ മൂളിപാടി തന്റെ വിഷമങ്ങൾ മറച്ച സീതി ഹാജി മുസ്ലിം ലീഗ് ജാഥകളിലെ നായകനും നേതാവുമായി വളരുകയായിരുന്നു ബാപ്പു കുരിക്കൾ കൈപിടിച്ചുയർത്തിയ സീതി ഹാജി സി എച്ചി ന്റെ നിഴൽ പോലെ കൂടെ നടന്നു ആകാരത്തിലും ശൈലിയിലും വരെ മാതൃകയാക്കി മുസ്ലിം ലീഗ് പിളർപ്പിന് അധികമാരും കൂടെയില്ലാത്തപ്പോൾ സി എച്ചിന് തുണയായി നിന്ന ഹാജി അണികൾക്ക് തണലായും ആവേശമായും പടർന്നു പന്തലിച്ചു ഏറനാടിന്റെ പ്രിയങ്കരനും കേരളം കണ്ട മികച്ച നിയമസഭാ സാമാജികനുമായി പേരെടുത്തു നർമ്മവും മർമ്മവും ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാഷണംനായനാരും എം വി ആറുമായി സഭയിൽ പോരടിച്ച ഹാജി അവരുമായും നല്ല വ്യക്തി ബന്ധം കാത്തു സൂക്ഷിച്ചിരുന്നു  സി.പി.എം പുറത്താക്കിയഎം.വി രാഘവനെ ഞങ്ങളുടെ പുതിയാപ്പിളയായിസ്വീകരിക്കും എന്ന് സീതി ഹാജി പറഞ്ഞു  മലബാറുകാർ പുതിയാപ്ലയെ സ്വീകരിക്കുന്ന പോലെ ഞങ്ങൾരാഘവനേയും സ്വീകരിക്കും

 1980ല് മലപ്പുറത്ത് ഭാഷാ സമര ഭടൻമാർക്കെതിരെ വെടിവയ്പ് നടന്നു. മൂന്ന് യൂത്ത് ലീഗ് പ്രവര്ത്തകർ മരിച്ചു. ഭീകരമായ പോലീസ് തേർവ്വാഴ്ചയായിരുന്നു നടന്നത്. അന്ന് പെരിന്തല്മണ്ണ ഡിവൈ.എസ്.പി. വാസുദേവമേനോനായിരുന്നു. സമരക്കാർക്കെതിരെ അകാരണമായും പ്രകോപനപരമായും വെടിയുതിർത്തത്



 ആ സമയത്ത് കൊണ്ടോട്ടിയില് സീതിഹാജി ഒരു പ്രസംഗം നടത്തി;

ഏ വാസുദേവാ അന്ന കൊന്നാലും വകുപ്പ് 302 ആണ്. പത്തായക്കോടനെ കൊന്നാലും വകുപ്പ് 302 ആണ്. നിനിക്ക് വേണങ്കില് മേലുദ്യോഗസ്ഥന്റെ ഉത്തരവ് വേണ്ടിവരും. എനക്കാണെങ്കില് അതു വേണ്ടാന്ന് നീ ഓര്ത്തോ.''

കണ്ണൂർ ജില്ലയിലെ   പാനൂർ ഭാഗത്ത്സി.പി.എം ഭീഷണി കാരണം  ലീഗ് പരിപാടി  മാറ്റി   വെക്കാൻ     ആലോചിക്കുന്ന     ഘട്ടത്തിൽ   ധൈര്യ സമേതം   സീതി ഹാജി ചെന്ന്  സ്വയം മൈക്ക്  കെട്ടി  പ്രസംഗിച്ച്      അണികൾക്ക് ആവേശവും    ആത്മവിശ്വാസവും   പകർന്ന്    നൽകിയ   ചരിത്രവും    പറഞ്ഞ്   കേട്ടിട്ടുണ്ട്      

മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും ജാതി സംവരണവും സജീവ ചർച്ചയായ സന്ദർഭത്തിൽ സമ്പത്ത് കൊണ്ട് സാ മൂഹിക അസമത്വംഇല്ലായ്മ ചെയ്യാൻ സാധ്യമല്ലെന്ന് സീതി ഹാജി ഇന്ത്യ ടുഡേ വാരികയിലെ അഭിമുഖത്തിൽ പറഞ്ഞത് ഓർത്ത് പോവുകയാണ്  പണമാണ് പുരോഗതിയുടെ അളവ് കോൽ എങ്കിൽ ജില്ലാ കളക്ടറുടെ ശമ്പളത്തേക്കാൾ മീൻ വിറ്റ് കാശാക്കുന്നവർ ഞങ്ങളുടെ നാട്ടിലുണ്ട് പക്ഷേ പദവിയാണ്    ,സാമൂഹ്യ  നീതിയാണ്  പ്രധാനം തന്റെ നാലാം ക്ലാസ് ബിരുദത്തിന്  വലിയ വിലയുണ്ടെന്ന് സീതി .ഹാജി പ്രായോഗിക ജീവിതത്തിൽ തെളിയിച്ചു

സംവരണ അട്ടിമറിയും  വഖഫ് ബോഡിലെ പി.എസ് സി നിയമനവും   ഒക്കെ വാർത്തകളാവുന്ന സമകാലികരാഷട്രീയത്തിൽ  പത്തരമാറ്റ്  തിളക്കത്തോടെ സീതിഹാജി ഓർക്കപ്പെടുകയാണ്







             മുസ്തഫ മച്ചിനടുക്കം