2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

ട്രാൻസ്ലേറ്റർ ജനറൽ ഓഫ് ഇന്ത്യ

1961. ഏപ്രിൽ 17.   അന്നായിരുന്നു     കെ.എം.    സീതി സാഹിബ്     കേരളത്തിന്റെ ' '   നിയമസഭാ  സ്പീക്കറായിരിക്കെ   ഈ. ലോകത്തോട്   വിട പറയുന്നത്

സർ സയ്യിദിന്റെ   ചിന്തയിൽ നിന്നും   ആവേശം  കൊള്ളുകയും ' ഗാന്ധിജിയുടെ   ആഹ്വാനം  കേട്ട്   ക്യാമ്പസിൽ. നിന്നും  'ദേശീയ. സ്വാതന്ത്ര്യ സമര മുഖത്തേക്ക്...'' എടുത്ത് 'ചാടുകയും    'നിയമ വിദ്യാർത്ഥിയായിരിക്കെ     ഗൗരി ശങ്കർ മിശ്രയുടെ പരിഭാഷകനായി    കോളേജിനകത്തും പുറത്തും    ചർച്ചാ വിഷയമാവുകയം     

ഏറെ  താമസിയാതെ  ഗാന്ധിജിയുടെ ' പരിഭാഷകനായി     ഇംഗ്ലീഷ്   കവിതക്ക്  പോലും ഭാഷാന്തരം ചമച്ച്    സദസ്സിനേയും ഗാന്ധിജിയേയും   കയ്യിലെടുക്കുകയും   ചെയ്ത.   പരിഭാഷകൻ.  എസ്  എൻ ഡി പി യുടെ   സമ്മേളനത്തിനെത്തിയ. കെ. എൽ.  ഗൗബയുടെ '   ഒന്നേകാൽ മണിക്കൂർ. നീണ്ട പ്രഭാഷണം   തീരും  വരെ കാത്ത് 'നിന്ന്    ഒരു മണിക്കൂർ കൊണ്ട്  അദ്ദേഹത്തിന്റെ  പ്രഭാഷണം  മനസ്സിൽ. ഒപ്പിയെടുത്ത്      വള്ളി പള്ളി തെറ്റാതെ   മലയാളി മനസ്സിൽ.  കോപ്പി പേസ്റ്റ്   ചെയ്ത്   'അത്ഭുത. പരതന്ത്രനാക്കുകയും ' ചെയ്ത കെ.എം  സീതി സാഹിബ്      1929 ലെ  ലാഹോർ. എ.ഐ സി. സി സമ്മേളനത്തിലേക്ക്     കേരളത്തിൽ നിന്നും  പോയ. പ്രതിനിധികളിൽ. ഒരാളായിരുന്നു

 1940  ഏപ്രിൽ 29 മലബാർ. ജില്ലാ മുസ്ലിം ലീഗ്  സമ്മേളനം  കോഴികോട്   നടക്കുകയാണ്     ബംഗാൾ. പ്രധാനമന്ത്രിയായിരുന്ന. ഷേർ എ  ബംഗാൾ ഫസലുൽ ഹഖ്   പ്രസംഗിക്കാൻ.  എഴുന്നേൽക്കുന്നു   തൊട്ടടുത്ത്    കെ.എം  സീതി സാഹിബും എഴുന്നേറ്റു നിന്നതോടെ    ജനസഹസ്രങ്ങൾ.  ആവേശത്തോടെ  കര ലോഷം മുഴക്കി    അവർക്കറിയാമായിരുന്നു പരിഭാഷകനായി  സീതി സാഹിബുണ്ടെങ്കിൽ. പ്രസംഗം  മനസ്സിലാക്കാൻ. ഞങ്ങൾക്ക്  പ്രയാസമുണ്ടാവില്ലെന്ന്


പ്രസംഗം  തുടങ്ങി  പത്ത്  മിനിട്ട്  കഴിഞ്ഞ് ഫസലുൽ ഹഖ്     പരിഭാഷകനെ    നോക്കി  അദ്ദേഹം ഒന്നുമറിയാത്ത പോലെ
ജനങ്ങളെ  നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യുന്നു   തന്നെ ശ്രദ്ധിക്കുന്നേയില്ല.   താങ്കൾ. പ്രസംഗം  തുടർന്നോളൂ      പരിഭാഷകൻ മിടുക്കനാണെന്ന്   വേദിയിലുണ്ടായിരുന്ന.  സത്താർ സേട്ട് സാഹിബ്    ആശ്വസിപ്പിച്ചെങ്കിലും   അദ്ദേഹം  പിന്നെയും കുറെ പ്രാവശ്യം   പരിഭാഷകന് വേണ്ടി പ്രസംഗം നിർത്തി  കാത്തു നിന്നു   പക്ഷെ സീതി സാഹിബിന്  കുലുക്കമില്ലായിരുന്നു   ഫസലുൽ. ഹഖ്    അസ്വസ്ഥനായിരുന്നു    തന്റെ  മണിക്കൂറിലധികം  നീണ്ട പ്രസംഗം  ഈ. കുറിയ മനുഷ്യൻ. എങ്ങിനെ   ജനങ്ങളെ  തെര്യപ്പെടുത്തും എന്നതായിരുന്നു   ആധി        അദ്ദേഹത്തിന്റെ പ്രസംഗം മുഴുമിപ്പിച്ച.  ശേഷം    സീതി സാഹിബ്   പരിഭാഷ. ആരംഭിക്കുമ്പോഴേക്കും    മഗ്രിബ്   ബാങ്ക്  മുഴങ്ങി       യോഗ നടപടികൾ. നമസ്കാര ശേഷം  പുനരാരംഭിക്കുമെന്ന. അറിയിപ്പോടെ    എല്ലാവരും  പളളിയിലേക്ക്  പോയി    നിസ്ക്കാരം  കഴിഞ്ഞ് തിരിച്ച്  വന്ന. സീതി സാഹിബ്   പരിഭാഷ തുടങ്ങി     ഫസലുൽ ഹഖിന്റെ ഓരോ വാചകങ്ങളും   വിടാതെ  തർജ്ജമ. ചെയ്തു   എന്നു മാത്രമല്ല. ഓരോ സമയത്തേയും  അദ്ദേഹത്തിന്റെ   ശരീര ഭാഷ പോലും  വിട്ടു പോകാതെ   കയ്യുയർത്തേണ്ടിടത്ത് ഉയർത്തിയും   അംഗുലീ ചലനങ്ങൾ പോലും    അപ്പടി   പകർത്തി  പ്രസംഗം  അവസാനിപ്പിച്ചപ്പോൾ.  നിeക്കാത്ത.  ഹർഷാരവങ്ങെൾ. ക്കിടയിൽ.  ഫസലുൽ ഹഖും ആവേശഭരിതനായി    സീതി സാഹിബിനെ  ചേർത്ത്  നിർത്തി   ജനങ്ങളോടായി പ്രഖ്യാപിച്ചു     ഇതാണ്.  . *കാൽ നൂറ്റാണ്ട്  കാലത്തെ  പൊതു ജീവിതത്തിൽ*  *ഞാൻ കണ്ട* *ട്രാൻസ്ലേറ്റർ*.    *ജനറൽ ഓഫ്  ഇന്ത്യ* കേവലം  പരിഭാഷകൻ മാത്രമായിരുന്നില്ല അദ്ദേഹം    സർ സയിദിന്റെയും മൗലാന. മുഹമ്മദലിയടേയും  കേരളീയ പതിപ്പായി   വിദ്യാഭ്യാസ. സാമൂഹ്യ 'രാഷ്ടീയ.  മണ്ഡലത്തിൽ 'നവോത്ഥാനത്തിന്റെ   വിത്തു. പാകിയ മഹാ വിപ്ലവ'കാരിയായിരുന്നു അദ്ദേഹം   

തിരു കൊച്ചിയിലും മദിരാശിയിലും  കേരള നിയമസഭയിലും .. അംഗമായിരുന്ന അദേഹം    അവകാശ പോരാട്ടങ്ങൾക്കും  ശബ്ദമുയർത്തിയ   നേതാവായിരുന്നു

വിഭജനാനന്തര ഇന്ത്യയിൽ  മസ്ലിം ലീഗിനെ ' ഗർഭാവസ്ഥയിൽ തന്നെ    ഭ്രൂണ ഹത്യ നടത്താൻ ശ്രമിച്ച സുഹ്രവർദിയുടെ  മോഹങ്ങളെ   തല്ലിക്കെടുത്തി     ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്     ജന്മം നൽകാനും  അതുവഴി അഭിമാനകരമായ. അസ്ഥിത്വവുമായി  ഉയർന്നു നിൽക്കാനും സമുദായത്തെ പ്രാപ്തമാക്കുന്നതിൽ. ഖായിദെ മില്ലത്ത്   മുഹമ്മദ് ഇസ്മായിൽ സാഹിബിനൊപ്പം   ചേർത്ത് വെക്കേണ്ട നാമമാണ്  സീതി സാഹിബിന്റേത്


ബാഫഖി തങ്ങൾ പ്രസിഡൻറായ സംസ്ഥാന മുസ്ലിം ലീഗിന്റെ   നയരൂപീകരണങ്ങളും കർമ്മ പദ്ധതികളും    ആവിഷ്കരിച്ചത്  സീതി സാഹിബ് ആയിരുന്നു'

കേരളത്തിലെ ഫാറൂഖ് കോളേജ് ഉൾപ്പടെ ഉയർന്നു വന്ന. മത ഭൗതിക.   വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം   സംസ്ഥാപനത്തിലും വളർച്ചയിലും അദ്ദേഹത്തിന്റെ 'ചിന്തയും വിയർപ്പും മുറ്റി നിൽക്കുന്നത് കാണാൻ.   സാധിക്കും
"വെള്ളത്തിൽ മുങ്ങി കിടക്കുന്ന.  തലമുഴുവൻ പുറത്ത് കാണിക്കാത്ത.   മുതലകളെ പോലെ   തനിനിറം മുഴുവൻ  പുറത്ത് കാണിക്കാത്തവരാണ് കമ്യൂണിസ്റ്റുകളെന്നും   വിമോചന' സമരകാലത്ത്  അദ്ദേഹം പറഞ്ഞത് വിമർശകരുടെ  മുഖം വികൃതമായി കാണുന്ന   ഭരണാധികാരികളുടെ കോവിഡീയൻ   കാലത്തും"    പ്രസക്തമാവുകയാണ്






*മുസ്തഫ മച്ചിനടുക്കം*

2020, ഏപ്രിൽ 15, ബുധനാഴ്‌ച

കോവിഡ് കാല വായനാനുഭവങ്ങൾ

*കോവിഡ് കാലത്തെ വായനാനുഭവം*



 മുസ്ലിം ലീഗ്   രാഷട്രീയത്തിൽ.  അവിസ്മരണീയ വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിലും  ഉപ്പി സാഹിബിനെ കുറിച്ച്  അധികമാരും  എഴുതിയിട്ടില്ലെന്ന്  തോന്നുന്നു     ഈ. ലോക്ക് ഡൗൺ കാലത്ത്   ചില. വാട്ട്സപ്പ് ഗ്രൂപ്പുകളിലൂടെ    കടന്നു പോവുമ്പോൾ. കയ്യിൽ തടഞ്ഞ പുസ്തകങ്ങൾ. തേടിയ  വള്ളി കാലിൽ ചുറ്റിയ പോലെയുള. അനുഭവമായിരുന്നു  മർഹൂം  കെ.പി കുഞ്ഞി മൂസ. സാഹിബിന്റെ കോഴിക്കോട് ഗ്രേയ്സ്  ബുക്ക്  പുറത്തിറക്കിയ  ബി.. പോക്കർ സാഹിബ് ,ഉപ്പി സാഹിബ്  തുടങ്ങിയവരെ കുറിച്ചെഴുതിയ. പുസ്തകങ്ങൾ. വളരെ ഉപകാരപ്രദവും  കൗതുകവും നിറഞ്ഞതായി എന്നു 'പറയാതെ വയ്യ 
  പോക്കർ സാഹിബിന്റേയും 'ഉപ്പി സാഹിബിന്റെയും  'ജീവിതത്തിലേക്ക്  വെളിച്ചം വീശുന്ന. നിരവധി  കാര്യങ്ങളാണ്   കൊച്ചു കുതികൾക്കുള്ളിൽ.   ഇക്കഴിഞ്ഞ വർഷം നമ്മോട് വിട പറഞ്ഞ കെ.പി  കുഞ്ഞിമൂസ എന്ന. ചരിത്ര പുരുഷൻ. ഒതുക്കി വെച്ചിരിക്കുന്നത്  

'ഇംഗ്ലീഷ് വിദ്യാഭ്യാസം പഠിക്കാനിറങ്ങിയ പോക്കർ സാഹിബിനെ ശയ്ത്താന്റെ ഭാഷ പഠിക്കാൻ പോകുന്നവനെന്ന. നിലയിൽ.   അസ്പൃശ്യതയോടെ  നോക്കിക്കണ്ട.  സമുദായാംഗങ്ങൾ'   മറുപുറത്ത്      നെരിയാണിക്ക് മീതെ മുണ്ടുടുത്ത്  തലയിൽ മാപ്പി തൊപ്പിയും  ധരിച്ച് വരുന്ന. പോക്കറ്റിന.  പരിഹാസത്തോടെ നോക്കുകയും  മൊട്ടതലയയിൽ. പേന കൊണ്ടും മറ്റും   കോറിയിടുകയും  ഉപദ്രവിക്കുകയും ചെയ്യുന്ന.  സഹപാഠികൾ.    അവഹേളനങ്ങളെ  അവഗണിച്ച്  ഇംഗ്ലീഷ് വിദ്യാഭ്യാസം  നേടിയ പോക്കർ സാഹിബ്  പിന്നീട്   മലബാറിലെ ' രണ്ടാമത്തെ മുസ്ലിം അഭിഭാഷകനും   അഞ്ചാമത്തെ ബിരുദ്ധ ധാരിയുമായി  മാറുകയും   ഭരണഘടനാ നിർമ്മാണ സഭയിലും  ലോക്സഭയിലും ന്യൂനപക്ഷാവകാശങ്ങൾക്ക് വേണ്ടി     ശബ്ദിക്കുകയം ചെയ്ത പോരാളിയായി മാറുകയുമായിരുന്നു

ഉത്തര മലബാറിലെ  കോട്ടാൽ എന്ന. പ്രസിദ്ധമായ.  തറവാട്ടിലെ ഉപ്പി സാഹിണ്   വായനക്കു വേണ്ടി കാണിച്ചിരുന്ന. താൽപര്യവും  മാതൃഭൂമി പത്രത്തിന്റെ    പിറവിക്ക്  തും      വേണ്ടിയുള്ള.  ആലോചനയിൽ വരെ  ഭാഗവാക്കായിരുന്നു  എന്നത്യം .  പുതിയ അറിവുകളാണ്    സമ്മാനിച്ചത്      മദിരാശി അസംബ്ലിയിയിൽ. കുടിയാന്മാർക്ക് വേണ്ടി വാദിച്ച.  ഉപ്പി സാഹിണി നോട്: 'ചെയറിൽ. നിന്ന്   താങ്കൾ ജന്മി കുടുംബത്തിലെ  ല്ലേയെന്ന. ചോദ്യമുയർന്നപ്പോൾ.  എന്നെ അസ്ലംബിയിലേക്ക് വിജയിപ്പിച്ച്  വിട്ടത്    തിരൂർ മണ്ഡലത്തിലെ ജനങ്ങളാണെന്നും   തറവാട്ടിന്റെ  പ്രതിനിധിയായല്ല ഞാനിവിടെയെത്തിയതെന്നും  മറുപടി പറഞ്ഞ ഉപ്പി സാഹിബിനെ  ചരിത്ര വിദ്യാർത്ഥികൾ. ഏറെ പഠിക്കേണ്ടിയിരിക്കുന്നു

മദിരാശിയുടെ ഭാഗമായിരുന്ന. കാസറഗോഡ്  ഉൾകൊള്ളുന്ന തെക്കൻ കാനറ ജില്ലയിൽ. മുസ്ലിം ലീഗിന്റെ പിറവിക്കും വളർച്ചയ്ക്കും  ഉപ്പി സാഹിബിന്റെ  സേവനങ്ങൾ. വിവരിക്കുന്നിടത്ത്   മർഹും മാഹിൻ ഷം നാട് സാഹിബും അനുസ്മരിക്കപ്പെടുന്നുണ്ട്        1938 ൽ കെ.എം  സീതി സാഹിബിന്റെ അദ്ധ്യക്ഷതയിൽ. ചേർന്ന യോഗം  കാസറഗോഡ് ടൗണിൽ മുസ്ലിം ലീഗ്   കമ്മിറ്റിയുണ്ടാക്കിയിരുന്നുവെന്ന്    ടി ഉബൈദ് സാഹിബിനെ ' ഉദ്ധരിച്ച് കൊണ്ട്  ലേഖകൻ. വിശദീകരിക്കുന്നുണ്ട്  

കാസറഗോഡ്  നഗരത്തിൽ. നിന്ന്    രണ്ട് നാഴിക മാത്രം ദൂര മുണ്ടായിരുന്ന.  അക്കാലങ്ങളിൽ തന്നെ   സാംസ്കാരികമായം വിദ്യാഭ്യാസ പരമായും ഉയർന്ന. നിലവാരം പുലർത്തിയ പ്രദേശമായിരുന്നു ചെമ്മനാട്      ഇവിടുത്തെ പ്രശസ്തമായ.  ശംനാട്  കുടുംബവുമായി ഉപ്പി സാഹിബ് അടുത്ത ബന്ധം പുലർത്തുകയുണ്ടായിരുന്നെന്നും പുസ്തകം പറയുന്നു
 മർഹും  ഹമീദലി ശംനാട് സാഹിബിന്റെ പിതൃസഹോദരനായിരുന്ന:   മതപണ്ഡിതനും മദിരാശിനിയമസഭാംഗവുമായിരുന്ന.  അറബി ശംനാടുമായുള്ള ബന്ധം മറ്റ്  സഹോദരങ്ങളോടും ആ കുംടുംബത്തോടും  കൂടുതൽ. സൗഹൃദം  പുലർത്താനും   അവരെയൊക്കെ  മുസ്ലിം ലീഗിലേക്ക്  ആകർശിക്കാനും   ഉപ്പി സാഹിബിന്   സാധിച്ചു

ഒന്നാമത്തേയും  രണ്ടാമത്തേയും കേന്ദ്ര അസംബ്ലിയിലും   1936 മുതൽപത്ത് വർഷക്കാലം  മൂന്നാമത്തേയും  നാലാമത്തേയും   മദി രാശി  നിയമസഭാ കൗൺസിലിലും  നിയമസഭയിലും  അംഗമായ ഖാൻ ബഹദൂർ മഹമൂദ്  ശംനാട്   ഉപ്പി സാഹിബിന്റെ സന്തത സഹചാരിയായി മാറിയിരുന്നു

മലബാറിനോട്  ചേർന്ന്  നിന്ന് കൊണ്ടായിരുന്നു  തെക്കൻ കർണ്ണാടക മത രാഷട്രീയ വിജ്ഞാന രംഗങ്ങളിലെല്ലാം   പ്രവർത്തിച്ചിരുന്നത്
 1941. ൽ മദിരാശിയിൽ ചേർന്ന 'അഖിലേന്ത്യ മുസ്ലിം ലീഗ് സമ്മേളനത്തിൽ തെക്കൻ കാനറയിൽ നിന്നും നിരവധി ആളുകൾ. ' പങ്കെടുത്തിരുന്നതായും  പുസ്തകം  രേഖപ്പെടുത്തുന്നു സിലോണിലെ 'സാഹിറ കോളേജ് 'ലക്ഷറർ. ആയിരുന്ന അബ്ദുൾ കാദർ ശംനാടും ,പോലീസ്  സബ് ഇൻസ്പെക്ടറായിരുന്ന. മാഹിൻ ശംനാടും  അറബി ഷംനാടിന്റെ സഹോദരന്മാരായിരുന്നു     തെക്കൻ കാനറ ജില്ലയിൽ. മെട്രിക്കുലേഷൻ. പാസ്സായ. മാഹിൻ ശംനാട്    സബ് ഇൻസ്പെക്ടറായി  പല ജില്ലകളിലും  സേവനം ചെയ്തിരുന്ന കാലത്ത്   നിരവധി ക്രിമിനലുകളെ  പിടി കൂടി നാട്ടിൽ 'സമാധാനം  ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു   1911 ൽ ഡൽഹി ഡർബാറിൽ.   വെച്ച്   അദ്ദേഹത്തിന്റെ  'സേവനം മുൻ നിൽത്തി ജോർജ്ജ് അഞ്ചാമൻ പോലീസ് മെഡൽ നൽകി  ആദരിച്ചിരുന്നു:     1929 ൽ മംഗലാപുരത്തെ സാമുദായിക കലാപം അമർച്ച ചെയ്തതിൽ സുപ്രധാന പങ്കു വഹിച്ച  മാഹിൻ ശംനാടിനെ  ജില്ലാ 'ജഡ്ജിയുടെ വിധിന്യായത്തിൽ. അനുമോദിക്കുന്ന. സംഭവവുമുണ്ടായി   1939 ൽ. സർവ്വീസിൽ നിന്നും: വിരമിച്ച ( രാജിവെച്ച്   രാഷ്ട്രീയത്തിൽ സജീവമായാണെന്നും 'കാണുന്നുണ്ട്) 'ശേഷമാണ്  മാഹിൻ ശംനാട് മുസ്ലിം ലീഗിൽ സജീവമാകുന്നത്      1940. ൽ.  ഉപ്പി സാഹിബ് മുൻ കൈയ്യെടുത്ത്  തെക്കൻ കാനറ ജില്ല മുസ്ലിം ലീഗ്    സമ്മേളനം  വിളിച്ച്  കൂട്ടുകയും    പ്രഥമ ജില്ലാ പ്രസിഡൻറായി  മാഹിൻ ശംനാട് സാഹിബ്   തിരഞ്ഞെടുക്കപ്പെടുകയും  ചെയ്തു

ലിയാഖത്ത് അലി ഖാന്റെയും    ഖാസി മുഹമ്മദ് ഈസയുടെയും  ദക്ഷിണേന്ത്യൻ. സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കാസറഗോഡും മംഗലാപുരത്തു മായി നടന്ന. നിരവധി  സമ്മേളനങ്ങളിൽ കെ.എം സീതി സാഹിബു ,ഉപ്പി സാഹിബും എച്ച് എച്ച് ശംനാടുമൊക്കെ  പങ്കെടുക്കുകയുണ്ടായി 

മംഗലാപുരം, ബണ്ട്വാൾ ,കുമ്പള ,കാസറഗോഡ് ,ചെമ്മനാട് ,കോട്ടിക്കുളം ,പള്ളിക്കര ,കാഞ്ഞങ്ങാട് ,നീലേശ്വരം ,തൃക്കരിപ്പൂർ  മുസ്ലിം ലീഗിന്റെ ആവേശകരമായ പ്രകടനങ്ങൾ നടന്നിരുന്നതായും ഉബൈദ് സാഹിബിനെ ഇദ്ധരിച്ച് കൊണ്ട്    കുഞ്ഞിമൂസ സാഹിബ്  വിവരിക്കുന്നുണ്ട്

വായനാനന്തരമുള്ള ചില സംശയ നിവാരണത്തിനു 'വേണ്ടിയുള്ള അന്വേഷണങ്ങളിൽ.    ചെമ്മനാട് ജുമാ മസജിദ് ഖബർസ്ഥാനിൽ അന്തിയുറങ്ങുന്ന.  മാഹിൻ ശംനാട് സാഹിബ്    സ്വാതന്ത്ര്യ പൂർവ്വ ഭാരതത്തിൽ.  മദിരാശി അസംബ്ലിയിൽ  1946 ൽ നടന്ന തിരഞ്ഞെടുപ്പിൽ.    28 മുഹമ്മദിയ (മുസ്ലിം) സംവരണ മണ്ഡലങ്ങളിലും വിജയിച്ച.    മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു   മാഹിൻ ശംനാട് സാഹിബെന്ന്   മനസ്സിലാക്കാൻ. സാധിച്ചു       തെക്കൻ കാനറ ജില്ലയിൽ പെട്ട.  കാസറഗോഡ് സംവരണ സീറ്റിലെ സ്ഥാനാർത്ഥിയായിരുന്ന   ശംനാട് സാഹിബിന്     അന്ന്  എതിരില്ലായിരുന്നു   

ഖായിദെ  മില്ലത്ത്  ആയിരുന്നു അന്ന് കക്ഷി നേതാവ്   പോക്കർ സാഹിബ് മദിരാശി നിയമസഭയിലെത്തിയതും ഭരണഘടന നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ നിമിത്തമായതും  ഇതേ തിരഞ്ഞെടുപ്പിലൂടെയായിരുന്നു

ഇന്ത്യൻ സ്വാതന്ത്രത്തിനു ശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി  1952 ൽ കാസറഗോഡ്  വീണ്ടും മത്സരിച്ചെങ്കിലും  പ്രമുഖ കോൺഗ്രസ്സ് നേതാവ്  എം.എസ്  മൊഗ്രാലിനോട്   പരാജയപ്പെടുകയായിരുന്നു  1957 ഏപ്രിൽ അഞ്ചിനായിരുന്നു മാഹിൻ ശംനാട്  സാഹിബിന്റെ 'നിര്യാണം

കെ.പി  കുഞ്ഞിമൂസ

 കഴിഞ്ഞ വർഷം  ഏപ്രിൽ 14 ന്   സന്ധ്യ മറഞ്ഞ ശേഷമാണ്  കെ.പി കുഞ്ഞിമൂസ. ചരിത്രത്തിന്റെ ഭാഗമാവുന്നത്       ആയിരക്കണക്കിന്     അനുസ്മരണ കുറിപ്പുകൾ.   എഴുതിയിട്ടുള്ള.  കെ.പി  കുഞ്ഞി മൂസയുടെ  അഭാവം    അക്ഷരാർത്ഥത്തിൽ നികത്തപ്പെടാത്ത. നഷ്ടങ്ങളാണ്       ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ സമകാലിക നായിരുന്ന.  കെ പി ,ഇ അഹമ്മദിന്റെ  ഉറ്റ സുഹൃത്തും സഹപ്രവർത്തനും  എം.എസ്. എഫിന്റെ  സംസ്ഥാന. പ്രസിഡൻറുമായിരുന്നു
അക്കാലത്ത്     കേരളത്തിലെ ക്യാമ്പസുകളിൽ. മുദാ വാക്യം      വർഷം പത്ത് കഴിഞ്ഞോട്ടെ    കുഞ്ഞിമൂസ നാട് ഭരിക്കും ഉമ്മൻ ചാണ്ടി വീട്ടിലിരിക്കും   എന്നുമായിരുന്നു   എന്നാൽ.  വിദ്യാർത്ഥി രാഷ്ട്രീയത്തിൽ. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും  സമകാലികരും മന്ത്രിമാരും' നേതാക്കളുമായി 'വിരാജിക്കുമ്പോൾ.  എഴുത്തിന്റെ  ലോകത്തും പത്രപ്രവർത്തകനായും  അവരുടെയൊക്കെ  ജീവചരിത്രമെഴുതിയം   ചരിത്രത്തിലിടം  നൽകുകയായിരുന്നു കെ.പി കുഞ്ഞിമൂസ


. കുഞ്ഞിക്കണ്ടി പുതിയ പുരയില്‍  കുഞ്ഞിപ്പാത്തുവിന്റെയും ബര്‍മയിലെ കച്ചവടക്കാരനായിരുന്ന തലശേരി സ്വദേശി പടയം പൊയില്‍ മമ്മുവിന്റെയും രണ്ടാമത്തെ പുത്രനായി1938 ല്‍ തലശ്ശേരിക്കടുത്ത് പുന്നോലിലാണ് കുഞ്ഞിമൂസയുടെ ജനനം. 
 വിദ്യാര്‍ഥിയായിരിക്കെ പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവേശിച്ച അദ്ദേഹത്തിനു വിവിധ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തലശ്ശേരിയിലെ ബ്രണ്ണന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. 1966ല്‍ കോഴിക്കോട് ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപരായി ജോലിയില്‍ പ്രവേശിച്ചു. വാരാന്തപ്പതിപ്പ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു. 1975 മുതല്‍ ഒരു പതിറ്റാണ്ട് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായിരുന്നു. 1986ല്‍ ചന്ദ്രിക വാരിക എഡിറ്ററായി. 1996ല്‍ വിരമിച്ചു. കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എഎഫ്ഡബ്ല്യുജെ നാഷനല്‍ കൗണ്‍സില്‍ അംഗം, സീനിയര്‍ ജേണലിസറ്റ് ഫോറം സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളില്‍ എഴുതിയിരുന്ന അദ്ദേഹം പത്ര ഫലിതങ്ങള്‍ ഉള്‍പ്പെടെ നിരവധി കൃതികളുടെ രചയിതാവ് കൂടിയാണ്. നിരവധി വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഖത്തര്‍ മിഡില്‍ ഈസ്റ്റ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുരസ്‌കാരം, കുവൈത്ത്, സലാല പുരസ്‌കാരങ്ങള്‍, സഞ്ജയന്‍ സ്മാരക അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എംഇഎസ് ജേര്‍ണല്‍, സത്യധാര തുടങ്ങി ഏതാനും ആനുകാലികങ്ങളുടെ എഡിറ്ററായിരുന്നു. സ്വന്തമായി മൈത്രീ ബുക്‌സ് പ്രസിദ്ധീകരണാലയം നടത്തിയിരുന്നു.  ഉത്തരദേശത്തിന്റെ  കോളമിസ്റ്റായിരുന്ന.  അദ്ദേഹം   കാസറഗോഡിനും ചിരപരിചിതനായ സ്വന്തക്കാരനായിരുന്നു'   





മുസ്തഫ മച്ചിനടുക്കം
9746383101

2020, ഏപ്രിൽ 4, ശനിയാഴ്‌ച

കർമ്മ വിശുദ്ധിയുടെ പ്രതിരൂപം

ഖായിദെ മില്ലത്ത്   എന്ന.  വിശേഷണത്തെ 
ജീവിതം കൊണ്ട് അന്വർത്ഥമാക്കിയ കർമ്മ വിശുദ്ധിയുടെ പ്രതിരൂപമായിരുന്ന.  മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ  വേർപാടിന്റെ ' നാൽപത്തിയെട്ട്  വർഷം    പൂർത്തീകരിക്കപ്പെടുകയാണ്    ഏപ്രിൽ അഞ്ചിന്       സമ്പന്നമായ 'വ്യാപാര പശ്ചാതല മുള്ളാരു കുടുംബത്തിൽ.  മിയാ ഖാൻ റാവുത്തറുടേയും  മുഹ്യുദ്ധീൻ ഫാത്വിമയുടെയും പുത്രനായി 1896 ജൂൺ അഞ്ചിന്   തമിൾ നാട്ടിലെ തിരുന്നൽ വേലിയിലെ  പേട്ടയിൽ ജനിച്ച.  ഇസ്മായിലിന്റെ ഏഴാം വയസ്സിൽ 'പിതാവിനെ നഷ്ടപ്പെട്ട.  ശേഷം ' മാതാവിന്റെ ശിക്ഷണത്തിലും ' മാത്രൃ കുടുംബത്തിന്റെ തണലിലുമായിരുന്നു ആ ജീവിതം   മാതാവിനോടുള്ള അളവറ്റ സ്നേഹം  പ്രകടമാക്കാൻ ഇസ്മായിൽ സാഹിബ്  ഒരിക്കലും '    മടിച്ചിരുന്നില്ല      അവരുടെ പിതാവ് ഖാന്‍മുഹമ്മദ് റാവുത്തര്‍ അക്കാലത്തെ ഏറ്റവും പ്രമുഖ വ്യാപാരികളിലൊരാളായിരുന്നു. അദ്ദേഹമാണ് ഖാഇദേ മില്ലത്തിനേയും സഹോദരന്മാരെയും വളര്‍ത്തിയത്. ഏറെ പ്രതാപിയും വിശ്രുതനായ അഭ്യാസിയുമായിരുന്ന മുഹമ്മദ് റാവുത്തരെ സകല മനുഷ്യര്‍ക്കും ബഹുമാനവും പേടിയുമായിരുന്നു. അദ്ദേഹത്തിന്റെ ചരക്കു വണ്ടികളെ സമീപിക്കാന്‍ കവര്‍ച്ചക്കാര്‍ക്ക് പോലും ഭയമായിരുന്നുവെന്ന് ഖാഇദേമില്ലത്ത് തന്നെ അനുസ്മരിച്ചിട്ടുണ്ട്. നന്നേ ചെറുപ്പത്തിൽ തന്നെ സാമൂഹ്യ പ്രവർത്തന തൽപരനായ ഖായിദെ മില്ലത്ത്     പതിമൂന്നാം വയസ്സിൽ തന്നെ      മദ്രാസ് യംഗ് മുസ്ലിം സൊസൈറ്റിയുണ്ടാക്കുകയും പത്തൊമ്പതാം വയസ്സിൽ ' മജ്ലിസുൽ ഉലമാ എന്ന '  വിദ്യാർത്ഥി കൂട്ടായ്മയുടെ ' ' സംഘാടനവുമായും രംഗത്തു വരികയുണ്ടായി 1923 ൽ ജമാൽ ഹമീദ ബിയെ വിവാഹം ചെയ്തു. രാഷ്ട്രീയക്കാരനെന്നതോടൊപ്പം നല്ലൊരു വ്യാപാരികൂടിയായിരുന്നു ഇസ്മയിൽ സാഹിബ്.

 ഖാഇദേമില്ലത്തിനെ പിതാവ്  മദ്രസ മുഹമ്മദീയയില്‍ പ്രാഥമിക പഠനത്തിന് ചേര്‍ത്തതോടൊപ്പംതന്നെ ഇംഗ്ലീഷ് പഠിപ്പിക്കാനും  ഏര്‍പ്പാട് ചെയ്യുകയുണ്ടായി. ബ്രിട്ടീഷുകാരോടുള്ള വ്യാപകമായ വെറുപ്പുകാരണം ഇംഗ്ലീഷ് പഠിക്കുന്നത് പോലും വിലക്കപ്പെട്ട കാലമായിരുന്നു അത്. മിയാന്‍ ആലിം തന്റെ പുത്രനെ ഇംഗ്ലീഷ് പഠിക്കാന്‍ വിട്ടത് പലര്‍ക്കും ഞെട്ടലും അത്ഭുതവുമായിരുന്നു. പില്‍ക്കാലത്ത് ഇംഗ്ലീഷിലും പ്രോജ്ജ്വല പ്രസംഗകനായി മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ മാറ്റി തീര്‍ത്തതില്‍ പിതാവിന്റെ ഈ ഇടപെടല്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിതാവിന്റെ അകാലമരണം മക്കളുടെ വിദ്യാഭ്യാസത്തിന് പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പിന്നീട് മാതാവും 'ശ്രദ്ധിക്കകയുണ്ടായി. അതുകൊണ്ടുതന്നെ തിരുനെല്‍വേലിയിലെ സി.എം.എസ് കോളേജിലും തുടര്‍ന്നു മദിരാശി ക്രിസ്ത്യന്‍ കോളേജിലും പഠിക്കുവാന്‍ ഖാഇദേമില്ലത്തിന് അവസരമുണ്ടായി. മഹാത്മഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച നാളുകളായിരുന്നു അത്. സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഖാഇദേമില്ലത്ത് അതോടെ പഠനം അവസാനിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനത്തില്‍ സജീവമാകുകയും ചെയ്തു.
    ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് എന്ന മഹോജ്ജ്വല വ്യക്തിത്വത്തിന്റെ 'വിശാലവും  സജീവവുമായ രാഷ്ട്രീയ ജീവിതത്തിന്റെ ' ആരംഭം കുറിക്കപ്പെട്ടതിവിടം. മതലാണ്  പ്രസിദ്ധ നിയമജ്ഞനായിരുന്ന ശ്രീനിവാസ അയ്യങ്കാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മദിരാശി പ്രൊവിന്‍ഷ്യല്‍ പൊളിറ്റിക്കല്‍ കോണ്‍ഫ്രന്‍സിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു യുവാവായ മുഹമ്മദ് ഇസ്മാഈല്‍. നിസ്സഹകരണ പ്രസ്ഥാനത്തെ വ്യാപിപ്പിക്കുന്നതില്‍ അനല്‍പമായ പങ്കാണ് പൊളിറ്റിക്കല്‍ കോണ്‍ഫ്രന്‍സ് വഹിച്ചത്. മുസ്‌ലിം സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തെ നിസ്സഹകരണ പ്രസ്ഥാനത്തിലുടനീളം ഉറപ്പ് വരുത്താന്‍ ഇസ്മാഈല്‍ സാഹിബ് കഠിനാദ്ധ്വാനം ചെയ്യുകയുണ്ടായി.
 ദേശീയ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ ഔപചാരിക വിദ്യാഭ്യാസത്തോട് വിടപറഞ്ഞെങ്കിലും വ്യക്തിപരവും കുടുംബപരവുമായ ബാധ്യതകള്‍ നിറവേറ്റുന്നതിനായി ജോലിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മദിരാശിയിലെ ഏറ്റവും പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലൊന്നായ ജമാല്‍ മൊഹിദ്ദീന്‍ ആന്റ് കമ്പനിയില്‍ അസിസ്റ്റന്റ് ആയിട്ടായിരുന്നു അരങ്ങേറ്റം. അസാധാരണമായ കഴിവും കാര്യശേഷിയും അദ്ദേഹത്തെ അധികം വൈകാതെ കമ്പനിയുടെ മാനേജര്‍ സ്ഥാനത്തെത്തിച്ചു. താമസിയാതെ കമ്പനിയുടെ പാര്‍ട്ണര്‍ ആയും അദ്ദേഹം ഉയര്‍ന്നു. ഇക്കാലത്താണ് അദ്ദേഹം വിവാഹിതനാവുന്നത്. സ്വതസിദ്ധമായ അറിവും കഴിവും ബിസിനസ്സ് രംഗത്തെ അതീവ പാടവവും മുഹമ്മദ് ഇസ്മാഈലിനെ ഒരു മികച്ച സാമ്പത്തിക ശാസ്ത്ര വിദഗ്ധനാക്കി. അനവധിപേര്‍ അദ്ദേഹത്തില്‍ നിന്ന് സാമ്പത്തികോപദേശങ്ങള്‍ നേടിയിട്ടുണ്ട്. സെന്‍ട്രല്‍ അസംബ്ലി അംഗങ്ങളായിരുന്ന എഫ്.ഇ. ജെയിംസ്, സര്‍ ആര്‍.കെ.ഷണ്‍മുഖം ചെട്ടി തുടങ്ങിയവര്‍ പ്രസംഗിക്കുവാന്‍ കുറിപ്പുകള്‍ തേടിയിരുന്നതും ഈ പ്രതിഭാശാലിയില്‍ നിന്നായിരുന്നു. പില്‍ക്കാലത്ത് 1966ല്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലും ബേങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്‌സ് പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിലും പലകുറി മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും വിളിച്ചിരുന്നു. അപാരമായ സാമ്പത്തിക ശാസ്ത്ര വൈദഗ്ധ്യമുണ്ടായിട്ടും ബിസിനസില്‍ തുടരാനോ ഔദ്യോഗിക പദവികള്‍ കരസ്ഥമാക്കാനോ അദ്ദേഹം തയ്യാറായില്ല. 1947ല്‍ ബിസിനസ്സ് ജീവിതത്തോട് വിടപറഞ്ഞു കൊണ്ട് മുഴുസമയം പൊതുജീവിതത്തില്‍ അദ്ദേഹം വ്യാപൃതനായി. 
 തിരുനെല്‍വേലിയിലും പരിസരത്തും പിന്നീട് മദ്രാസ് നഗരത്തിലും  ആരംഭിച്ച പൊതു സംരംഭങ്ങളിലെല്ലാം 'ഖായിദെ മില്ലത്ത് ' ഒരനിവാര്യ നാമമായിരുന്നു . പില്‍ക്കാലത്ത് തെന്നിന്ത്യാ തോല്‍വ്യവസായ സംഘത്തിന്റെ സെക്രട്ടറി, സതേണ്‍ ഇന്ത്യ, ചേമ്പര്‍ ഓഫ് കമേഴ്‌സ് ഉപാധ്യക്ഷന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ്, മദിരാശി പോര്‍ട്ട് ട്രസ്റ്റ്, മാര്‍ക്കറ്റിംഗ്  ബോര്‍ഡ്, ബോര്‍ഡ് ഓഫ് ഇന്‍ഡസ്ട്രീസ്, ദക്ഷിണേന്ത്യന്‍ റെയില്‍വേ ഉപദേശക സമിതി തുടങ്ങിയവയിലെ അംഗത്വം തുടങ്ങി  ഖാഇദേ മില്ലത്തിന്റെ ബഹുമുഖ പങ്കാളിത്തത്തിന്റെ ഉദാഹരണങ്ങൾ   ധാരാളമാണ്    കേന്ദ്ര സര്‍ക്കാരിന്റെ തോല്‍ സംരക്ഷണ സമിതിയിലും സംസ്ഥാന സര്‍ക്കാരിന്റെ കൈത്തൊഴില്‍ ബോര്‍ഡിലും അദ്ദേഹം അംഗമായിരുന്നു. മദിരാശി ഗവണ്‍മെന്റ് നിയമിച്ച ലതര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍, വ്യവസായ പ്ലാനിംഗ് കമ്മീഷന്‍ അംഗം എന്നീ സ്ഥാനങ്ങളും ഖാഇദേ മില്ലത്ത് വഹിക്കുകയുണ്ടായി. വിവിധ ട്രേഡ് യൂണിയനുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കുകയുണ്ടായി. തിരക്കുപിടിച്ച ഔപചാരിക ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ സ്വസമുദായത്തിന്റെ സാംസ്‌കാരികോന്നമനത്തിനും നവീകരണത്തിനുമുള്ള ശ്രമങ്ങളിലും ഖാഇദേ മില്ലത്ത് സജീവമായി പങ്കുകൊള്ളുകയുണ്ടായി. ദക്ഷിണേന്ത്യാ മുസ്‌ലിം വിദ്യാഭ്യാസ സംഘത്തിന്റെ ഉപാധ്യക്ഷനായും മദിരാശി അന്‍ജുമനെ ഹിദായതെ ഇസ്‌ലാം സംഘത്തിന്റെ വൈസ് പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചു. 
കോണ്‍ഗ്രസുകാരനും അടിയുറച്ച ദേശീയ വാദിയുമായിരുന്നു ഇക്കാലമത്രയും മുഹമ്മദ് ഇസ്മായില്‍ സാഹിബ്. വിദേശീയ വസ്ത്രങ്ങളും ഉല്‍പന്നങ്ങളും വര്‍ജിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. വിവാഹ സുദിനത്തില്‍പോലും ആര്‍ഭാട വസ്ത്രങ്ങളൊഴിവാക്കി ഖദര്‍ ധാരിയായി അദ്ദേഹം നിലകൊണ്ടു. എന്നാല്‍ 1936 ല്‍ നടന്ന തെരഞ്ഞെടുപ്പ് ഖാഇദേ മില്ലത്തിന്റെ രാഷ്ട്രീയ നിലപാടുകളെ അപ്പാടെ മാറ്റിമറിച്ചു. തമിഴകത്തിലെ ഏറ്റവും വലിയ ധനാഢ്യരിലൊരാളും സജീവ കോണ്‍ഗ്രസ്സുകാരനുമായ ജമാല്‍ മുഹമ്മദ് സാഹിബായിരുന്നു മദിരാശിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഗാന്ധിജിയുടെ ഉത്തമനുമായിരുന്ന അദ്ദേഹം കോണ്‍ഗ്രസ്സിനുവേണ്ടി എത്രയോ സമ്പത്ത് വിനിയോഗിച്ച ആളായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പില്‍ ജമാല്‍ മുഹമ്മദ് തോറ്റു. എതിരാളിയായ ടി.ടി. കൃഷ്ണമാചാരിക്കായിരുന്നു ജയം.        ഒമാൽ മുഹമ്മദ് സാഹിബിന്റെ പരാജയം ഖാഇദേ മില്ലത്തിന്   വലിയ മാനസിക. പ്രയാസമുണ്ടാക്കുകയും   മുസ്ലിം ലീഗിനോട്   ആഭിമുഖ്യം തോന്നാൻ അതൊരു നിമിത്തമാവുകയും ചെയ്തു   ജമാല്‍ മുഹമ്മദ് സാഹിബിനോടൊപ്പം ഖാഇദേ മില്ലത്തും കോണ്‍ഗ്രസ്സിനോട് വിടചൊല്ലി.
മുസ്‌ലിം ലീഗില്‍  നേത്ര പദവികൾ  ഏറ്റെടുക്കാന്‍ ഖാഇദേ മില്ലത്തിന്     ഉദ്ദേശമുണ്ടായിരുന്നില്ലെങ്കിലും.  സാഹചര്യങ്ങള്‍ അദ്ദേഹത്തെ അതിന് നിര്‍ബന്ധിതനാക്കി. 1938-ല്‍ മദിരാശി ഡിസ്ട്രിക്ട് മുസ്‌ലിം ലീഗ് പ്രസിഡണ്ടായി ഖാഇദേമില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടു. 1945ല്‍ മദിരാശി സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡണ്ടായി അദ്ദേഹം ചുമതലയേറ്റു. 1946 ല്‍ മദിരാശി നിയമ സഭയിലേക്ക് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിന്റെ പ്രൊവിന്‍ഷ്യല്‍ പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാനുമായി. മദിരാശി അസംബ്ലിയിലെ പ്രതിപക്ഷ നേതാവും ഖാഇദേ മില്ലത്തായിരുന്നു. അതേവര്‍ഷം ദല്‍ഹിയില്‍ നടന്ന മുസ്‌ലിം ലീഗ് സര്‍വ്വേന്ത്യാ കണ്‍വെന്‍ഷന്റെ അദ്ധ്യക്ഷനും ഇസ്മാഈല്‍ സാഹിബായിരുന്നു. 1947 ഡിസംബര്‍ 13,14 തിയ്യതികളില്‍ സര്‍വ്വേന്ത്യാ മുസ്‌ലിംലീഗിന്റെ അവസാനത്തെ കൗണ്‍സില്‍ കറാച്ചിയില്‍ ചേര്‍ന്നു. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗ് പിരിച്ചുവിടാനും പാക്കിസ്ഥാനിലും ഇന്ത്യയിലും വേറിട്ട രാഷ്ട്രീയ പാര്‍ട്ടികളായി മുസ്‌ലിംലീഗുകള്‍ പ്രവര്‍ത്തിക്കാനും ധാരണയായി. ഇന്ത്യയിലെ മുസ്‌ലിം ലീഗിന്റെ കണ്‍വീനര്‍ സ്ഥാനത്തേക്ക് ഖാഇദേ മില്ലത്തിന്റെ പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ചരിത്ര പ്രധാനമായ ഒരു സംഭവം ഈ കൗണ്‍സില്‍ യോഗത്തിലുണ്ടായി. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗിന്റെ പേരില്‍ 40 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടായിരുന്നു. പുറമെ 
 ഡോണ്‍' പത്രത്തിന്റെ ആസ്തി വഹകളും ഇതില്‍ ഇന്ത്യയിലെ മുസ്‌ലിം ലീഗിന് എത്ര കണ്ട് വിഹിതം തരണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പാക്മുസ്‌ലിം ലീഗിന്റെ കണ്‍വീനറുമായ ലിയാഖത്ത് അലീഖാന്‍ ചോദിച്ചു. മുഹമ്മദലി ജിന്നയുടെ സാന്നിധ്യത്തിലായിരുന്നു ഇത്.'ഒരു ചില്ലിക്കാശ് പോലും ആവശ്യമില്ല' എന്നായിരുന്നു ഖായി ദെ മില്ലത്തിന്റെ മറുപടി. അപ്രതീക്ഷിതമായ മറുപടി കേട്ടമ്പരന്ന ലിയാഖത്ത് അലിഖാന്‍ ഒന്നു മയപ്പെടുത്താനായി പറഞ്ഞു. ''എങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ അറിയിക്കണം. വല്ല ആപത്തോ കഷ്ടനഷ്ടങ്ങളോ നേരിട്ടാല്‍ ഉടനെ വിവരം അറിയിക്കണം'' അക്ഷോഭ്യനായി ഖാഇദേമില്ലത്തിന്റെ മറുപടി : ''നവാബ് സാഹിബ്; ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് എന്ത് സംഭവിച്ചാലും അത് ഞങ്ങള്‍ കൈകാര്യം ചെയ്തു കൊള്ളും. നിങ്ങളുടെ സഹായം ആവശ്യമില്ല. ഞങ്ങളെ മറന്നേക്കുക. ഞങ്ങള്‍ വേറെ നിങ്ങള്‍ വേറെ'' ഇതായിരുന്നു ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രകൃതം. കണിശമായ സത്യസന്ധതയും കറകളഞ്ഞ നിഷ്‌കളങ്കതയും അചഞ്ചലമായ ആദര്‍ശനിഷ്ഠയും അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. 
1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ ചേര്‍ന്ന ഇന്ത്യയിലെ മുസ്‌ലിം ലീഗിന്റെ പ്രഥമ കൗണ്‍സിലില്‍ വെച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലവില്‍വന്നു. പ്രസിഡണ്ടായി ഖാഇദേ മില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടു. അതിശക്തമായ എതിര്‍പ്പാണ് നാനാഭാഗത്ത് നിന്നും ലീഗിനെതിരെ ഉയര്‍ന്നത്. ഇന്ത്യയില്‍ മുസ്‌ലിം ലീഗിനെ പുനരുജ്ജീവിപ്പിക്കാനുള്ള കറാച്ചിയിലെ കൗണ്‍സില്‍ തീരുമാനത്തെ കോണ്‍ഗ്രസ്സ് ശക്തമായി എതിര്‍ത്തിരുന്നു.1948 ജനുവരി ഒടുവില്‍ ഗവര്‍ണ്ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു മദ്രാസിലെത്തി ഖാഇദേ മില്ലത്തിനെ ചര്‍ച്ചക്ക് ക്ഷണിക്കുകയുണ്ടായി. കോണ്‍ഗ്രസ് നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്നും മുസ്‌ലിംലീഗ് ഒരു സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനോട് പ്രധാനമന്ത്രി പണ്ഡിറ്റ് നെഹറുവിന് യോജിപ്പില്ലെന്നും ഖാഇദേ മില്ലത്തിനെ മൗണ്ട്ബാറ്റണ്‍ അറിയിക്കുകയുണ്ടായി. ധീരവും യുക്തി പൂര്‍വ്വകവുമായ മറുപടിയാണ് ഖാഇദേ മില്ലത്ത് നല്‍കിയത്. നെഹ്‌റുവുമായി ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് ഖാഇദേ മില്ലത്ത് അറിയിച്ചു. അതനുസരിച്ച് ഫെബ്രുവരിയില്‍ തന്നെ ഖാഇദേ മില്ലത്ത് ദല്‍ഹിയില്‍ ചെന്ന് നെഹ്‌റുവുമായി സുദീര്‍ഘമായ ചര്‍ച്ച നടത്തി. നെഹറുവിന് അംഗീകരിക്കാനായില്ലെങ്കിലും  ഖാഇദേ മില്ലത്തിന്റെ യുക്തിബന്ധുരമായ ന്യായവാദങ്ങളുടെ മുമ്പില്‍ നെഹ്‌റുവിന് മറുപടിയുണ്ടായിരുന്നില്ല. സുധീരവും സുവ്യക്തവുമായിരുന്നു ഖാഇദേ മില്ലത്തിന്റെ നിലപാടുകള്‍.   ഭാവി ഭാരതത്തിൽ ഭരണകർത്താക്കളായിരിക്കുന്നവർ.   എല്ലാവരും താങ്കളെ പോലെ ഭരണഘടനയോട് ''കൂറു.കാണിക്കുന്നവരായിരിക്കുമെന്നും    എക്കാലവും  കോൺഗ്രസ്സ് ' തന്നെയായിരിക്കും അധികാരസ്ഥാനത്തെന്നും    താങ്കൾക്കുറപ്പ് പറയാനാവുമോ  എന്നുമുള്ള.   ഖായിദെ മില്ലത്തിന്റെ  നെഹ്റു വിനോടുള്ള ചോദ്യങ്ങൾ.  അന്തരീക്ഷത്തെ    പോലും പ്രകമ്പനം  കൊള്ളിക്കുകയായിരുന്നു അദ്ദേഹത്തിന്റെ   നിരീക്ഷണങ്ങൾ.  എത്ര മേൽ ദീർഘ വീക്ഷണത്തോടെയുള്ളതായിരുന്നുവെന്ന്   മനസ്സിലാക്കാൻ    ഈ സംഭാഷണങ്ങൾ.  ധാരാളമാണ്     എന്ന് പറയേണ്ടതില്ലല്ലോ   

1952ൽ.  രാജ്യസഭയിലേക്ക് ' മദിരാശിനിയമസഭയിൽ അഞ്ചംഗങ്ങൾ മാത്രമുള്ള മുസ്ലിം ലീഗ് പ്രതിനിധിയായി    മുന്നണി സംവിധാനമൊന്നും  ഇല്ലാഞ്ഞിട്ടും    അദ്ദേഹം   തെരഞ്ഞെടുക്കപ്പെട്ടത്  
അത്ഭുതാവഹമായി  അവശേഷിക്കുന്നു

1962 ൽ പോക്കർ സാഹിബിന്റെ പിൻഗാമിയായി   നോമിനേഷന് നൽകാൻ പോലും വരാതെ  മഞ്ചേരിയിൽ നിന്ന്   ശക്തമായ പോരാട്ടത്തിലൂടെ ലോക്സഭാംഗരായത്   മറ്റൊരത്ഭുതമായിരുന്നു     1967 ലും  71  ലും വിജയം ആവർത്തിച്ചു   ഇസ്മായിൽ.  സാഹിബ്   പാർലമെന്ററി രംഗത്ത്: തന്റെ  പ്രാഗത്ഭ്യം  തെളിയിക്കുകയുണ്ടായി     ഭരണഘടനാ നിമ്മാണ സഭയിലും ലോക്സഭയിലുമെല്ലാം അദ്ദേഹം  നടത്തിയിട്ടുള്ള. പ്രഭാഷണങ്ങൾ. കാര്യമാത്ര പ്രസക്തവും  ചിന്തോദീപകവുമായിരുന്നു      ന്യൂനപക്ഷങ്ങളേയും രാജ്യത്തേയും  ബാധിക്കുന്ന വിഷയങ്ങളിലെല്ലാം അദ്ദേഹത്തിന്  വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു   1972 ഏപ്രിൽ.  അഞ്ചിന്റെ ആദ്യ മണിക്കൂറിൽ ആ മഹാമനീഷി മദ്രാസ് സ്റ്റാൻലി  ഹോസ്പിറ്റലിൽ വെച്ച്  രാജാധിരാജനായ റബ്ബിന്റെ വിളിക്കുത്തരം    നല്കി     മൺമറയുമ്പോൾ      തമിഴകവും മുസ്ലിം ഭാരതവും    ഒരു പോലെ കേഴുകയായിരുന്നു





മുസ്തഫ മച്ചിനടുക്കം