2020, മേയ് 18, തിങ്കളാഴ്‌ച

മറക്കാനാവില്ല ആ രാത്രി

*മറക്കാനാവില്ല ആ രാത്രി*

വിശുദ്ധ റമദാനിലെ   അതിവിശിഷ്ട. രാവാകുവാൻ.  സാദ്ധ്യത കൽപ്പിക്കപ്പെടുന്ന.  നാളുകളിലൂടെയാണ്   നമ്മൾ.   കടന്നു പോയി കൊണ്ടിരിക്കുന്നത്    ഈ പവിത്രമായ നാളുകൾ. പരമാവധി  ഉപയോഗപ്പെടുത്താൻ നമുക്ക്  അല്ലാഹു തൗഫീഖ്  ചെയ്യട്ടെ  എന്ന് പ്രാർത്ഥിക്കുന്നു    വിശ്വാസിയുടെ ഏറ്റവും സന്തോഷം   നിറഞ്ഞതാവേണ്ട റമദാനിന്റെ  അവസാന ദിനങ്ങളിൽ.  വ്യക്തിപരമായി  വലിയൊരു  നഷ്ടത്തിന്റേയും   സങ്കടത്തിന്റെയും  കഥ കൂടിയുണ്ട്  എന്റെ ' ജീവിതത്തിൽ.        1982 ജൂലൈ 19.  (1402 റമദാൻ 27 ) ന്റെ   രാവിലാണ്    വന്ദ്യനായ.  എന്റെ   പിതാവ്  ഈ. ലോകത്തോട്   വിട പറഞ്ഞു പോയത്   നല്ല മഴയുള്ള ഒരു രാത്രിയായിരുന്നു   അത് വിശേഷണങ്ങളൊന്നും  അധികം  ചേർത്ത് വെക്കാനില്ലാത്ത.   അന്നന്നത്തെ  അദ്ധ്വാനത്തിൽ.    കുടുംബം  പുലർത്തി പോന്ന.  ആഡംബരം എന്തെന്നറിയാത്ത   അധിക സമയവും കള്ളിമുണ്ടും ബനിയനും മാത്രം ധരിച്ചിരുന്ന.     ഷർട്ട്  പോലും  അപൂർവ്വമായി  മാത്രം ധരിച്ചിരുന്ന. സങ്കട കടലുമായി  ജീവിച്ചപ്പോഴും  ആരോടും പരിഭവം പറയാതെ      മൂളിപ്പാട്ടും പാടി   വീട്ടിലേക്ക്  വന്നിരുന്ന. ചെമ്മനാട് കല്ലുവളപ്പിൽ അബ്ദുല്ലയെന്ന  ഉപ്പയുടെ  ആകെയുണ്ടായിരുന്ന. ഹോബി       ചൂണ്ടയിട്ട്   മീൻ പിടിക്കലായിരുന്നിരിക്കണം    വല വീശാനും പോയിരുന്നു               .              അന്ന്  ഞാൻ. ഏഴാം ക്ലാസ്സുകാരനായിരുന്നു     

അവിടുന്നിങ്ങോട്ടുള്ള ജീവിത പ്രയാണത്തിൽ ഒരു പാടു പേരുടെ  താങ്ങും തണലും   സഹായഹസ്തവും  ഇതപര്യന്തമുണ്ടായിട്ടുണ്ട്      എന്നുള്ളത്   നന്ദിയോടെ   ഓർക്കുകയും  അല്ലാഹുവിനെ   സ്തുതിക്കുകയും    ചെയ്യുന്നു      കഴിഞ്ഞ 'വർഷം വരെ   ഈ ദിവസം   ഓർമ്മിപ്പിക്കുവാൻ.   എന്റെ  ഉമ്മയുണ്ടായിരുന്നു       കഴിഞ്ഞ ഹജ്ജ് മാസത്തിൽ. ആ വെളിച്ചവും അണഞ്ഞു പോയി            

 മാതാപിതാക്കൾക്ക് കരുണ ചെയ്യട്ടെ    എന്ന.  പ്രാർത്ഥനയിൽ.  ഈയുള്ളവന്റെ  മാതാപിതാക്കൾക്ക് വേണ്ടിയും      നിങ്ങളൊക്കെ.  ദുആ. ചെയ്യണം   എന്ന വസ്വിയത്തോടെ  





✍🏻 *മുസ്തഫ മച്ചിനടുക്കം*

2020, മേയ് 12, ചൊവ്വാഴ്ച

മഹാരഥന്മാരുടെ മക്കളായ 'മഹാന്മാർ

പാണക്കാട്ടെ സ്നേഹ തീരത്ത്; സൗഹൃദത്തിന്റെ ഓർമ മധുരം പങ്കിട്ട് എം.കെ. മുനീറും മുനവറലി ശിഹാബ് തങ്ങളും

default
വി.ആർ. ജ്യോതിഷ്
Wednesday 16 May 2018 04:59 PM IST
  • Facebook
  • Twitter
  • WhatsApp
panakkadu1
എം.കെ. മുനീറും മുനവറലി ശിഹാബ് തങ്ങളും, ഫോട്ടോ: അജീബ് കൊമാച്ചി

ബാപ്പ നല്ലൊരു നീന്തൽക്കാരനായിരുന്നു. അതുകൊണ്ട് ഞങ്ങൾ മക്കളെയും നീന്തൽ പഠിപ്പിച്ചു. കാറിന്റെ പഴയ ട്യൂബിൽ കാറ്റു നിറച്ചായിരുന്നു ആ കലാപരിപാടി....’ കടലുണ്ടിപ്പുഴയിൽ കാലു നനച്ചുകൊണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ കുട്ടിക്കാല ഒാര്‍മകളില്‍ ഒന്നു മുങ്ങി.

റമസാൻ മാസത്തിൽ ‘വനിത’ ഒരുക്കിയ സ്നേഹസംഗമത്തിലാണ് മുനവറലി തങ്ങൾ ആ ഓർമയിലേക്കു കടന്നത്. കൂടെയുള്ളത് എം.െക. മുനീർ. േകരളത്തിൽ പ്രത്യേകിച്ചൊരു ആമുഖം ആവശ്യമില്ലാത്ത നേതാവ്. പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിനു പിന്നിലൂടെയാണ് കടലുണ്ടിപ്പുഴ ഒഴുകുന്നത്. രാഷ്ട്രീയത്തിൽ ഒരേ തൂവൽ പക്ഷികളാണെങ്കിലും രാഷ്ട്രീയത്തിന് അതീതമായൊരു സാഹോദര്യം ഇവർ തമ്മിലുണ്ട്. കാലത്തിന് അനുസരിച്ച് കാഴ്ചപ്പാടുകൾ മാറേണ്ടതുെണ്ടന്ന് വിശ്വസിക്കുന്നതാണ് ഇവരെ യുവാക്കളുടെ പ്രിയപ്പെട്ട നേതാവാക്കുന്നത്.

പുഴ കടന്ന്, തൂക്കുപാലം കയറി രണ്ടുപേരും കൊടപ്പനയ്ക്കൽ തറവാട്ടിലേക്കു നടന്നു.

പാണക്കാട്ടെ കൊച്ചുകവലയിൽ അതൊരു ആൾക്കൂട്ടത്തിന് വഴിയൊരുക്കി. പലരോടും ചിരിച്ചും കുശലം പറഞ്ഞും അവർ നടന്നു. തറവാട്ടിലെത്തിയപ്പോൾ സുഹർ നമസ്കാരത്തിന്റെ ബാങ്കുവിളി. പിന്നെ നിസ്കാരം. ‘നോമ്പ് തുറക്കാന്‍ ഇനിയും സമയമുണ്ട്... അതുവരെ സംസാരിക്കാം.’ മുനവറലി തങ്ങൾ പറഞ്ഞതു കേട്ട് മുനീർ ചിരിച്ചു, പിന്നെ, പറഞ്ഞു ‘ഭക്ഷണം പോലെ യാണു ഞങ്ങൾക്കു സംസാരവും. രണ്ടും പ്രിയപ്പെട്ടത്...’

പ്രശസ്തരായിരുന്നു രണ്ടുപേരുടെയും പിതാക്കന്മാർ. ആ സ്േനഹവും സാഹോദര്യവുമാണ് ഒരു തലമുറയിൽ നിന്നു മറ്റൊന്നിലേക്ക് പകരുന്നത്. പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാ ബ് തങ്ങളുടെ മകൻ മുനവറലി ശിഹാബ് തങ്ങളും മുൻ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുെട മകൻ േഡാ. എം. െക. മുനീറും ഒരു മാധ്യമത്തിനുവേണ്ടി ഒന്നിച്ചിരിക്കുന്നത് ആദ്യമായിട്ടായിരുന്നു. കൊടപ്പനയ്ക്കൽ തറവാട്ടിൽ അപ്പോഴും സന്ദർശകരുണ്ട്. ൈഹദരലി ശിഹാബ് തങ്ങൾ പഴയ തറവാട്ടിൽ നിന്ന് അൽപം അകലെയാണു താമസം.

അവിെടയും തിരക്കാണ് എപ്പോഴും. മുനവറലി തങ്ങളെ കാണാനെത്തുന്നവരിൽ കൂടുതലും െചറുപ്പക്കാരാണ്. തങ്ങളുമായി ചെറിയ സംഭാഷണം. അതിനിടയ്ക്ക് സ്നേഹസാന്നിധ്യമായി മൂന്നു വയസ്സുകാരന്‍ അമാൻ. കൊടപ്പനയ്ക്കൽ കുടുംബത്തിലെ ഇളമുറക്കാരന്‍. മുനവറലി തങ്ങളുടെ ഇളയമകൻ. ആരോടും യാെതാരു പരിചയക്കുറവുമില്ല അമാന്. മൊെെബലിെല കാര്‍ ചേസിങ് ഗെയിമിലാണു ശ്രദ്ധ. സ്നേഹം കൊണ്ടും കൊടുത്തും പാറി നടക്കുന്ന അമാനെ ചൂണ്ടി മുനീർ പറഞ്ഞു: ‘‘ബാപ്പയുണ്ടായിരുന്ന സമയത്ത് ഇതുപോലെ പാറിനടന്നിരുന്ന ഒരാളാണ് ഈ ഇരിക്കുന്ന മുനവറലി.’ ഒരു ചിരിയിൽ ആ യാഥാർഥ്യം മുനവറലി തങ്ങൾ ഉൾക്കൊണ്ടു.

panakkadu3

േഡാ. എം. കെ. മുനീർ: പാണക്കാട് കുടുംബവുമായുള്ള ഞ ങ്ങളുടെ ബന്ധം തുടങ്ങുന്നത് തലമുറകൾക്കു മുമ്പേയാണ്. അന്ന് ശിഹാബ് തങ്ങൾ പുറത്തു പഠിക്കുകയാണ്. വീട്ടിൽ വ ന്നാലും അദ്ദേഹം എഴുത്തും വായനയും ഒക്കെയായി അദ്ദേഹത്തിന്റെ മുറിയിൽ ഒതുങ്ങും. അധികം പുറത്ത് ഇറങ്ങാറില്ല. എന്റെ ബാപ്പയാണ് അദ്ദേഹത്തെ പൊതുരംഗത്ത് ഇറങ്ങാൻ പ്രേരിപ്പിച്ചത്. ബാപ്പ അന്നേ സജീവരാഷ്ട്രീയക്കാരനാണ്. രാവിലെ ഇവിടെ വന്ന് പൂക്കോയ തങ്ങളുടെ അതായത് മുനവറലി സാഹിബിന്റെ മുത്തച്ഛന്റെ നിർദേശം വാങ്ങിയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിനു പോയിരുന്നത്.

മുനവറലി തങ്ങൾ: ഇദ്ദേഹത്തോട് എനിക്ക് ഒേര പാർട്ടിക്കാർ എന്നൊരു അടുപ്പമല്ല. സ്വന്തം സഹോദരനോട് എന്നതുപോെലയുള്ള അടുപ്പമാണ്. തലമുറകൾ െെകമാറി വരുന്ന സ്നേഹത്തിന്റെ കണ്ണികളാണ് ഞങ്ങൾ. അതുകൊണ്ടു സ്വാഭാവികമായും അങ്ങനെ തന്നെയാകും.

േഡാ. എം. കെ. മുനീർ: രാത്രി സമ്മേളനങ്ങളൊക്കെ കഴിഞ്ഞു വന്നാൽ ബാപ്പ മിക്കവാറും ഇവിടെ തന്നെയാകും തങ്ങുക. പിറ്റേന്നു രാവിലെ ശിഹാബ് തങ്ങളാണ് അദ്ദേഹത്തിനു ചായ കൊണ്ടു കൊടുത്തിരുന്നത്. ആദരണീയ ശിഹാബ് തങ്ങൾ എന്നേ ബാപ്പ പറയാറുള്ളൂ. അതായിരുന്നു അവർ തമ്മിലുള്ള അടുപ്പം. ബാപ്പ ശിഹാബ് തങ്ങളോടു കാണിച്ച വാത്സല്യം തങ്ങൾ എനിക്കു തിരിച്ചു തന്നു. ബാപ്പ മരിച്ച സമയത്ത് ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ ദയനീയമായിരുന്നു. അന്ന് അത്താണിയായത് പാണക്കാട് കുടുംബമാണ്. രണ്ടു പെങ്ങന്മാരും ഞാനും ഉമ്മയും അടങ്ങുന്ന കുടുംബം. ഞാനന്ന് എം.ബി.ബി.എസിനു പഠിക്കുന്നു. വേറെ വരുമാനം ഒന്നുമില്ല. ബാപ്പയുടെ മരണം അപ്രതീക്ഷിതമായിരുന്നു. ഈ അവസ്ഥ കണ്ടറിഞ്ഞ് പലരും സഹായിക്കാനെത്തി. എന്നാൽ പാണക്കാട് കുടുംബത്തിന്റെ താങ്ങും തണലും ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

മുനവറലി തങ്ങൾ: എന്റെ സി.എച്ച്. ഒാർമ വളരെ അവ്യക്തമാണ്. അദ്ദേഹത്തെക്കുറിച്ച് എനിക്കു കേട്ടറിവാണു കൂടുതലും. എന്റെ ഒാർമയിൽ ശാരീരികമായി വല്ലാതെ അവശനായി ഇവിടെ വരുന്ന സിഎച്ചാണ്.

ഡോ. എം. കെ. മുനീർ: അതേ എനിക്കു തോന്നുന്നത് തങ്ങൾക്ക് അന്ന് നാലോ അഞ്ചോ വയസ്സായിരിക്കണം.

മുനവറലി തങ്ങൾ: സാമൂഹിക രാഷ്ട്രീയ രംഗത്തേക്കുള്ള എന്റെ തുടക്കം മുനീർ സാഹിബിന്റെ കഴുത്തിൽ ഒരു നോട്ടുമാല ഇട്ടുകൊണ്ടാണ്. യൂത്ത് ലീഗിന്റെ അധ്യക്ഷനായതിനു ശേഷം ഇദ്ദേഹം ഒരു കേരള കാൽനട യാത്ര സംഘടിപ്പിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ. ആ യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ നോട്ടുമാലയിട്ട് സ്വീകരിച്ചു. ഞാനന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു. ആ സംഭവം വലിയ അഭിമാനത്തോടെ സഹപാഠികൾക്കിടയിൽ പറഞ്ഞുകൊണ്ടു നടന്നു. അതിനു കാരണം ഇദ്ദേഹത്തിന് ഞങ്ങൾക്കിടയി ൽ ഒരു ഹീറോ പരിവേഷമായിരുന്നു. ഇന്നും അങ്ങനെയാണ്.

(കൊടപ്പനയ്ക്കൽ തറവാട്ടിൽ നിന്ന് വീണ്ടും ചിരി ഉയർന്നു. ആ ചിരിയിൽ സ്വയം അലിഞ്ഞ് മുനീർ.)

ഡോ. എം. കെ. മുനീർ: ശിഹാബ് തങ്ങളുടെയും മുനവറലി തങ്ങളുടെയും ജീവിതത്തിൽ ഒരു തുടർച്ച കാണാം. അതായത് ശിഹാബ് തങ്ങൾ ഈജിപ്തിൽ പഠനം കഴിഞ്ഞു നാട്ടിൽ നിൽക്കുമ്പോഴാണ് അവിചാരിതമായി ലീഗിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. മുനവറലി തങ്ങളും അതുപോലെ മലേഷ്യയിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് നാട്ടിൽ നിൽക്കുമ്പോഴാണ് യൂത്ത് ലീഗിന്റെ നേതൃത്വത്തിലേക്ക് വരുന്നത്.

മുനവറലി തങ്ങൾ: ബാപ്പയുടെ രാഷ്ട്രീയത്തെയും കാഴ്ചപ്പാടുകളെയും സ്വാധീനിച്ചത് സി.എച്ച് ആയിരുന്നു. അതുപോലെയാണ് ഞാനിപ്പോൾ മുനീർ സാഹിബിനെ അനുകരിക്കുന്നത്. രാഷ്ട്രീയത്തിലേക്കു വന്ന സമയത്തേ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ പോകുമായിരുന്നു. സി.എച്ചിനെപ്പോലെ തന്നെ ചിരിയും ചിന്തയും കൂടിക്കലർന്ന പ്രസംഗമാണ്.

ഡോ. എം. കെ. മുനീർ: രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുമ്പ് എനിക്കുള്ള ജോലി ബാപ്പയുടെ പ്രസംഗം കേൾക്കുക എന്നതാണ്. എല്ലാ ദിവസവും രാവിലെ ബാപ്പ പത്രങ്ങൾ അരിച്ചുപെറുക്കി വായിക്കും. എന്നിട്ട് ലീഗിനു വേണ്ടിയുള്ള മറുപടികൾ തയാറാക്കും. ഇവ ആദ്യം അവതരിപ്പിക്കുന്നത് ഉമ്മയുടെയും ഞങ്ങള്‍ മക്കളുടെയും മുമ്പിലാണ്. എന്നിട്ട് അഭിപ്രായം ചോദിക്കും. ഏതെങ്കിലും മറുപടിക്ക് വേണ്ടത്ര ഗൗരവമില്ല എന്നെങ്ങാനും പറഞ്ഞാൽ ബാപ്പ അതു മുഴുവൻ മാറ്റിയെഴുതും. പിന്നീട് രാഷ്ട്രീയത്തിലേക്കു വന്നപ്പോൾ ബാപ്പയുടെ ഈ പ്രസംഗപരിപാടികൾ എനിക്കു വളരെ ഉപകാരപ്പെട്ടു.

മുനവറലി തങ്ങൾ: അതുകൊണ്ടാകണം മുനീർ സാഹിബിന്റെ പ്രസംഗങ്ങൾ ശ്രദ്ധിക്കപ്പെടാൻ കാരണം. ഇപ്പോൾ നിയമസഭയിൽ പ്രതിപക്ഷസ്ഥാനത്ത് ആണെങ്കിൽ പോലും ഒാേരാ വിഷയവും പഠിച്ചല്ലാതെ ഇദ്ദേഹം സംസാരിക്കാറില്ല.

ഡോ. എം. കെ. മുനീർ: ബാപ്പയുടെ ശീലം പിന്തുടർന്നതുകൊണ്ടാകണം എത്ര ചെറിയ വിഷയം ആയാലും അതു പഠിച്ചുതന്നെ പറയണം എന്ന് എനിക്ക് നിർബന്ധമാണ്.

മുനവറലി തങ്ങൾ: ഈ ഇരിക്കുന്നതുപോലെയല്ല. ഏതു സദസ്സിലായാലും ഏറ്റവും കൂടുതൽ ഫലിതം ഉണ്ടാകുന്നത് ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നായിരിക്കണം. സി.എച്ചിൽ നിന്നു കിട്ടിയ ഗുണമായിരിക്കണം അതും.

ഡോ. എം. കെ. മുനീർ: എത്ര ഗൗരവത്തോടെ സംസാരിക്കുമ്പോഴും ഫലിതം അതിന്റെ അടിയൊഴുക്കാക്കിയ വ്യക്തിയായിരുന്നു ബാപ്പ. അതൊരു പക്ഷേ, പാരമ്പര്യമായി കിട്ടിയതാകണം. പലപ്പോഴും ഞാന്‍ ആലോചിച്ചിരുന്നു, ബാപ്പയുടെ സംസാരത്തിനിടയ്ക്ക് എങ്ങനെയാണ് ഇങ്ങനെ നര്‍മം കടന്നു വരുന്നതെന്ന്.

ഓരോ വാചകത്തിലും ബാപ്പ നർമം ഒളിപ്പിച്ചു വയ്ക്കുമായിരുന്നു. സ്വന്തം ജീവിതത്തിൽ നിന്നു പോലും അദ്ദേഹം നർമം കണ്ടെത്തി. ഒരിക്ക‍ൽ കാസർകോട് ഒരു പാലം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. എന്റെ രണ്ട് സഹോദരിമാരെയും കാസർകോടാണ് കല്യാണം കഴിച്ചു കൊണ്ടുപോയത്. പാലം ഉദ്ഘാടനം െചയ്തുകൊണ്ട് ബാപ്പ പറഞ്ഞു; ‘എന്റെ രണ്ടു പെൺമക്കളെയും ഞാൻ ഇങ്ങോട്ടാണ് കല്യാണം കഴിപ്പിച്ചു വിട്ടത്. പക്ഷേ, സ്ത്രീധനം കൊടുക്കാൻ എന്റെ കൈയിൽ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവരുടെ നാടിന് ഞാനൊരു പാലം സ്ത്രീധനമായി തരുന്നു.’

മുനവറലി തങ്ങൾ: അതുപോലെ ആ കള്ളിമുണ്ട് ഉടുത്ത സംഭവം. വളരെ രസാണ്.

ഡോ. എം. കെ. മുനീർ: ബാപ്പ അന്ന് മന്ത്രിയാണ്. സ്വന്തം കാര്യത്തിൽ ഒരു ശ്രദ്ധയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരിക്കൽ ഉമ്മ വിളിച്ചു ചോദിച്ചു. ‘നിങ്ങൾ ഇന്നു കള്ളിമുണ്ടും ഉടുത്താണോ ഓഫിസിൽ പോയത്..?’

അല്ലെന്നു ബാപ്പയുെട മറുപടി. രാവിലെ കഴുകാൻ നോക്കുമ്പോൾ സ്ഥിരം ഉടുക്കുന്ന കള്ളിമുണ്ട് കാണാനില്ല. അതുകൊണ്ടാണ് ഉമ്മ അന്വേഷിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ ബാപ്പയുെട ഫോൺ. ‘അതേയ്.... നീ നോക്കിക്കൊണ്ടിരിക്കുന്ന കള്ളിമുണ്ട് ഇവിടെ ഉണ്ട് കേട്ടോ. ഞാൻ അതിനു മുകളിലായിരുന്നു മുണ്ട് ഉടുത്തിരിക്കുന്നത്.’ അതായിരുന്നു ബാപ്പ.

പെട്ടെന്നാണ് ആ മനസ്സില്‍ തമാശ വരുന്നത്. ബാപ്പയ്ക്ക് ഒരിക്കൽ പക്ഷാഘാതത്തിന്റെ ലക്ഷണമുണ്ടായി. അന്നു ചികിത്സയ്ക്കു ലണ്ടനിൽ കൊണ്ടുപോയി. ബാപ്പയും ഉമ്മയും തിരിച്ചു വന്ന കാലത്താണ് ‘മണ്ടൻമാർ ലണ്ടനിൽ’ എന്ന സിനിമ ഇറങ്ങിയത്. ആ സിനിമയുെട പോസ്റ്റർ കണ്ട ബാപ്പ ഉമ്മയോടു പറഞ്ഞു; ‘ഈ സിനിമാക്കാരുെട ഒരു കാര്യം, നമ്മൾ ലണ്ടനിലേക്ക് പോയതറിഞ്ഞ് അവർ ഉടനെ സിനിമയിറക്കി. കണ്ടില്ലേ.. മണ്ടന്മാർ ലണ്ടനിൽ.....’

മുനവറലി തങ്ങൾ:ഇതൊക്കെ പറയാൻ ഒരു ആർജവം ഉണ്ടായിരിക്കണം. അല്ലേ? ഇന്ന് എത്രപേർക്കുണ്ട് ഇത്?

േഡാ. എം. കെ. മുനീർ: അക്കാര്യത്തിൽ നമ്മൾ ഭാഗ്യവാന്മാരാണെന്നു തോന്നുന്നു. കാരണം ജീവിതം പഠിച്ച നേതാക്കളുടെ മക്കളായി ജനിച്ചതിൽ. കോഴിക്കോട്ടുവച്ച് നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് എം.ടി. വാസുദേവൻ നായർ ശിഹാബ് തങ്ങളെ ചൂണ്ടിപ്പറഞ്ഞു: ‘‘ഇവിടെ വീഴു ന്ന പല വിഷവിത്തുകളും മുളയ്ക്കാതിരിക്കുന്നത് ഈ മനുഷ്യൻ ഇവിടെ ജീവിച്ചിരിക്കുന്നതു കൊണ്ടാണ്. അടയാളപ്പെടുത്തണം നിങ്ങൾ ഇദ്ദേഹത്തിന്റെ ജീവിതം.’’

panakkadu2

സമൂഹം തങ്ങൾ കുടുംബത്തിനു കൊടുക്കുന്ന ബഹുമാനം മുഴുവനുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ. ഇ ങ്ങനെ ബഹുമാനം കിട്ടാൻ കുറച്ചു പ്രയാസമാണ്. എം.ടിയുമായുള്ള അടുപ്പം തുടങ്ങുന്നത് എന്റെ കുട്ടിക്കാലത്താണ്. യഥാർഥത്തിൽ അദ്ദേഹത്തിന്റെ മകൾ സിതാരയുമായിട്ടായിരുന്നു സൗഹൃദം. എന്റെ സഹപാഠിയായിരുന്നു സിതാര. അവൾ ഇടയ്ക്കിടയ്ക്ക് ഞങ്ങളെ വീട്ടിലേക്കു ക്ഷണിക്കും. സിതാരയുെട വീട്ടിലെത്തിയാൽ രണ്ടു സന്തോഷമാണ് ഒന്ന് എം. ടിയെ കാണാം. രണ്ട് നല്ല ഭക്ഷണം കഴിക്കാം.

മുനവറലി തങ്ങൾ: ഭക്ഷണ പ്രേമത്തിന്റെ കാര്യം പറഞ്ഞപ്പോൾ ബാപ്പയുമായുള്ള പഴയ ചില പ്രമേഹനിയന്ത്രണ ചർച്ചകൾ ഓർമ വരുന്നു. ബാപ്പയും മുനീർ സാഹിബും കടുത്തപ്രമേഹരോഗികളായിരുന്നു. അതുകൊണ്ട് ഇവർ തമ്മിൽ കാണു മ്പോൾ കൂടുതലും സംസാരിച്ചിരുന്നത് രാഷ്ട്രീയമല്ല, രോഗവിവരങ്ങളാണ്. ബാപ്പയ്ക്ക് ഒരുപാടു സംശയങ്ങൾ ഉണ്ടാകും ചോദിക്കാന്‍. െെവദ്യം പഠിച്ച ആളായതിനാല്‍ ഇതെല്ലാം പറഞ്ഞു െകാടുക്കാന്‍ മുനീര്‍ തന്നെയായിരുന്നു അനുയോജ്യൻ. പ്രമേഹനിയന്ത്രണത്തിനു രണ്ടു പേർക്കുമുണ്ട് ഇൻസുലിൻ പമ്പ്. അതുകൊണ്ടു ബാപ്പ ഇടയ്ക്കിടയ്ക്ക് പറയും. ‘‘മുനീറേ, നമുക്കൊരു അസോസിയേഷൻ ഉണ്ടാക്കണം ഒാൾ കേരള പമ്പ് ഒാപ്പറേറ്റേഴ്സ് അസോസിയേഷൻ.’’

േഡാ. എം. െക. മുനീർ: തീർച്ചയായും. അതുമാത്രമല്ല അദ്ദേഹം പറയുന്നത്. ഈ അേസാസിയേഷനില്‍ അംഗസംഖ്യ കുറവായിരിക്കും. പിന്നെ, അധികമോഹമുള്ളവരും കുറവായിരിക്കും. കാരണം, അങ്ങനെ എല്ലാവർക്കും മിസ്ഡ് കോൾ അടിച്ച് അംഗത്വമെടുക്കാനും കഴിയില്ലല്ലോ...?

മുനവറലി തങ്ങൾ: പാണക്കാട് കുടുംബത്തിലേക്ക് രാഷ്ട്രീയ സാംസ്കാരിക സാഹിത്യ മണ്ഡലങ്ങളിലെ പ്രമുഖർ എത്തുന്ന പാലം പലപ്പോഴും മുനീർ സാഹിബാണ്. എംടി, യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, മറ്റു മതങ്ങളിെല പ്രമുഖര്‍. എത്രയോ പ്രതിഭകൾ. പലരും ചോദിക്കുന്നുണ്ട് രാഷ്ട്രീയവും ആത്മീയതയും തമ്മിൽ എന്താണു ബന്ധമെന്ന്. യഥാർഥത്തിൽ ആത്മീയതയുടെ ഭാഗമാണ് രാഷ്ട്രീയം. രാഷ്ട്രീയം മൂല്യാധിഷ്ഠിതമായിരിക്കണം എന്ന വിശ്വാസക്കാരനാണ് ഞാൻ. എല്ലാ രാഷ്ട്രീയ പാർട്ടികളും അതു മനസ്സിലാക്കണം. കാരണം രാഷ്ട്രീയം എന്താണെന്ന് ജനങ്ങൾക്ക് ഏറെക്കുറെ ബോധ്യപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടു രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തനവും ജനപക്ഷത്തുനിന്നായിരിക്കണം. അല്ലെങ്കിൽ തിരിച്ചടിക ൾ ഉണ്ടാകും.

േഡാ. എം. കെ. മുനീർ: അതു പലർക്കും മനസ്സിലാകുന്നില്ല. അതാ പ്രശ്നം.

മുനവറലി തങ്ങൾ: ഏതു വിഷയമായാലും അറിയാത്ത മേഖ ലയാണെങ്കിൽ അത് അറിയാനുള്ള കൗതുകം ബാപ്പ സൂക്ഷിച്ചിരുന്നു. പുറത്ത് അധികമാർക്കും അറിയില്ലെങ്കിലും നല്ലൊരു പരിസ്ഥിതിവാദിയായിരുന്നു ഞങ്ങളുടെ ബാപ്പ. ഫൊട്ടോഗ്രഫി ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും പ്രകൃതിദൃശ്യങ്ങൾ. ചെറുപ്പകാലത്ത് ഒരുപാടു ഫോട്ടോകൾ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. നീലക്കുറിഞ്ഞി പൂക്കുന്ന സമയത്ത് ബാപ്പ മൂന്നാറിൽ പോകുമായിരുന്നു. അതു കാണാൻ വേണ്ടി മാത്രം. നിറങ്ങൾ അത്രയ്ക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. പരിസ്ഥിതി സ്നേഹം മാത്രമല്ല കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു മുന്നോട്ട് പോകാനുള്ള പാ‍ഠവും ഞങ്ങൾക്കു പകർന്നു തന്നത് ബാപ്പയാണ്.

ഓരോ കാലത്തും പ്രാമുഖ്യമുള്ള ഓരോ സംഗതികളുണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയ അവഗണിക്കാനാകാത്ത സാന്നിധ്യമല്ലേ?. അതിനു നേരേ മുഖം തിരിച്ചിട്ടു കാര്യമില്ല. അതിന്റെ നന്മയെ ഉപയോഗിക്കുക. പ്രധാന പ്രശ്നം പലർക്കും വേണ്ടവിധത്തിൽ ഉപയോഗിക്കാൻ അറിയില്ല എന്നതാണ്. ആ മീഡിയയില്‍ ഒരു എഡിറ്റർ ഇല്ല. ആർക്കും എന്തും പറയാം. അങ്ങനെ പറയുന്നതിനു മുമ്പ് അവരവർ തന്നെ എഡിറ്റിങ്ങിന് സ്വയം വിധേയരാകുന്നത് നല്ലതായിരിക്കും.

ഡോ. എം. െക. മുനീർ: തങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഒാേരാ കാലവും ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് നാം വിധേയപ്പെടണം. നമ്മുടെ അടിസ്ഥാനപ്രമാണങ്ങളിൽ മാറ്റം വരുത്താനും പാടില്ല. കാലത്തിന് അനുസരിച്ചുള്ള ഒഴുക്കിലേക്ക് നമ്മൾ പെട്ടില്ലെങ്കിൽ നമ്മൾ കാലത്തിനു പുറത്താകും. മുനവറലി തങ്ങൾ: നമുക്ക് സിനിമയുടെ കാര്യമെടുക്കാം. സിനിമ കാണാൻ പാടില്ലാത്തതാണ് എന്ന് ഇക്കാലത്തു പറയാൻ പറ്റുമോ? കാരണം ഏതിലും എന്തിലും സിനിമയുണ്ട്. െമാബൈൽ ഫോണിൽ ഇപ്പോൾ എല്ലാമുണ്ട്. അത് ഉപയോഗിക്കരുത് എന്ന് ആരോടെങ്കിലും പറയാൻ പറ്റുമോ? ടെക്നോളജിയുടെ നന്മകൾ പ്രയോജനപ്പെടുത്തുക. അതാണ് കാര്യം.

panakkadu4

മഗ്‍രിബ് ബാങ്കിന്റെ സമയമായപ്പോൾ നേതാക്കൾ പാണക്കാട് െകാടപ്പനയ്ക്കല്‍ തറവാട്ടിലേക്ക് ഒഴുകിയെത്തി. വലിയ തങ്ങൾ പാണക്കാട് െെഹദരലി ശിഹാബ് തങ്ങള്‍ മുന്നില്‍ത്തന്നെയുണ്ട്. എംപിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിയും അബ്ദുള്‍ വഹാബും എംഎല്‍എമാരും അടക്കം ഒരു വലിയ നേതൃനിര. പിന്നെ, ഏറ്റവും അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍. സംസ്ഥാന സമ്മേളനത്തിന്റെ പ്രതീതി. ഇനി കുറച്ചുസമയം രാഷ്ട്രീയമില്ല. ൈദവവചനങ്ങൾ മാത്രം. കാരയ്ക്കയും ഫലങ്ങളും േനാമ്പുതുറ വിഭവങ്ങളും മേശപ്പുറത്തു നിരന്നു. സ്നേഹം നിറഞ്ഞ ആ കൂടിക്കാഴ്ച അവസാനിപ്പിച്ച് എം. കെ. മുനീറും മുനവറലി തങ്ങളും ആ ആൾക്കൂട്ടത്തിൽ ലയിച്ചു. അപ്പോഴും അവിടെ ഓടി നടക്കുന്നുണ്ട് അമാൻ അഹമ്മദ് ശിഹാബ്.

േഡാ. എം. കെ. മുനീർ

മുൻമുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ് കോയയുെടയും ആമിനയുമ്മയുടെയും മൂന്നുമക്കളിൽ ഒരാൾ. കോഴിക്കോട് മെ‍ഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ്. നേടി പൊതുരംഗത്തേക്കു വന്നു. കോഴിക്കോട് േകാർപറേഷൻ കൗൺസിൽ അംഗമായി രാഷ്ട്രീയജീവിതത്തിനു തുടക്കം. എം. എൽ. എയും മന്ത്രിയുമായി പല തവണ നിയമസഭയിലെത്തി. ഇപ്പോൾ പ്രതിപക്ഷ ഉപനേതാവ്. രാഷ്ട്രീയത്തിനും മെഡിസിനും പുറമേ ചാനൽ മേധാവി, എഴുത്തുകാരൻ, പ്രസാധകൻ, ചിത്രകാരൻ, ഗായകൻ തുടങ്ങി വിവിധ മേഖലകളിൽ മുനീർ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഭാര്യ നഫീസാ വിനീത. മക്കൾ മുഹമ്മദ് മുഫ്‌ലിഫ്, മുഹമ്മദ് മിനാഫ്, ആമിന ഫാത്തിമ മലിഹ.

മുനവറലി ശിഹാബ് തങ്ങൾ

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുെടയും ശരീഫാ പാത്തുമ്മയുെടയും മകൻ. പാണക്കാട് എ. എൽ. പി. സ്കൂൾ, വളാഞ്ചേരി മർക്കസ് റസി‍ഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. ചെന്നൈ ക്രസന്റ് സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കി. പിന്നീട് ഫറൂഖ് കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം. മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിൽ ഉന്നതപഠനം. നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയരംഗത്ത് സജീവസാന്നിധ്യമാണ് മുനവറലി ശിഹാബ് തങ്ങൾ. നവമാധ്യമങ്ങളിലും വളരെ സജീവം. ഫെയ്സ്ബുക്ക് പേജിന് ലക്ഷക്കണക്കിന് അനുയായികളുണ്ട്. പുരോഗമനകാഴ്ചപ്പാടാണ് മുനവറലി തങ്ങളെ വ്യത്യസ്തനാക്കുന്നത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവാണ് അദ്ദേഹം. ഇപ്പോൾ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ താമസം. ഭാര്യ ഹനിയ സഖാഫാ. മൂത്ത മകൻ മുഹമ്മദാലി ശിഹാബ്, രണ്ടാമത്തെ മകൾ ഫാത്തിമ നർഗീസ്, മൂന്നാമത്തെ മകൻ അമാൻ അഹമ്മദ് ശിഹാബ്.

2020, മേയ് 10, ഞായറാഴ്‌ച

കോട്ടാൽ ഉപ്പി സാഹിബ്

*കോട്ടാൽ ഉപ്പി സാഹിബ്
*



ചരിത്രത്തിന്റെ ഘടികാരം 1920.  ലെത്തുമ്പോൾ.  മലബാറിന്റെ രാഷ്ട്രീയ വിഹായസ്സിലേക്ക് രാജാളി പക്ഷിയെ പോലെ ഉയർന്ന്  പൊങ്ങിയ അതികായനായിരുന്നു കോട്ടാൽ ഉപ്പി സാഹിബ് 1891 ൽ കണ്ണൂർ കൂത്തുപറമ്പിനടുത്ത കോട്ടയത്ത് മായൻ അധികാരിയായി ജനിച്ച.  ഉപ്പി സാഹിബ്     1920ൽ മദ്രാസ് മുഹമ്മദൻ. കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ     ഗാന്ധിജിയുടെ ആഹ്വാനം കേട്ട്   നിസ്സഹകരണ പ്രസ്ഥാനത്തിലാകൃഷ്ടനായി    'ക്യാമ്പസ് വിട്ടിറങ്ങിയ വിദ്യാർത്ഥിയായിരുന്നു ഉപ്പി' സാഹിബ്   

സമ്പന്ന തറവാട്ടിൽ അംഗമായിരിക്കെ നിയമ നിർമാണ സഭക്കകത്തും പുറത്തും   കുടിയാനു ' വേണ്ടിയും   പട്ടിണി പാവങ്ങൾക്ക്  വേണ്ടിയും ശബ്ദിച്ച ഉപ്പി സാഹിബ് സ്വരാജ് പാർട്ടിയിലൂടെയായിരുന്നു 1923 ൽ     മദ്രാസ് നിയമസഭാ കൗൺസിലിലക്ക്     തിരഞ്ഞെടുക്കപ്പെട്ടത്  1926 ലും വിജയം ആവർത്തിച്ച ഉപ്പി സാഹിബ്    1930 ൽ കേന്ദ്ര . നിയമ നിർമ്മാണ സഭയില്യം അംഗമാവുകയുണ്ടായി 

കേരള മുസ്ലിം മജ്ലിസ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറിയായി പ്രവർത്തിച്ച 'ഉപ്പി സാഹിബ്     1930 കളുടെ മദ്ധ്യത്തോടെ തന്നെ മുസ്ലിം ലീഗിന്റെ ഹരിത രാഷ്ട്രീയത്തെ പുൽകുകയായിരുന്നു  മദ്രാസ് സ്റ്റേറ്റ് മുസ്ലിം ലീഗ് കമ്മിറ്റിയംഗമായി ഖായിദെ മില്ലത്തിനൊപ്പം പ്രവർത്തിച്ച ഉപ്പി സാഹിബ്    സത്താർ സേട്ട്    അദ്ധ്യക്ഷനായ മലബാർ ജില്ലാ മുസ്ലിം ലീഗ് കമിറ്റിയിൽ ഉപാദ്ധ്യക്ഷനായി  1946 ലും 1952 ലും മദിരാശി നിയമസഭയിൽ മുസ്ലിം ലീഗ് അംഗമായിരുന്നു     1952 ലെ  നിയമസഭാ കക്ഷി നേതാവു കൂടിയായിരുന്നു  'ഉപ്പി സാഹിബ്    സീതി സാഹിബിനെ ലീഡറാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമമെങ്കിൽ ഉപ്പി സാഹിബ്  നേതാവാകണം എന്നായിരുന്നു സീതി സാഹിബിന്റെ ' താത് പര്യം     മുഖ്യമന്ത്രിയായിരുന്ന രാജാജി ഉപ്പി സാഹിബിന്റെ സാന്നിദ്ധ്യം' മന്ത്രിസഭയിലുണ്ടാവണം  എന്നാഗ്രഹിച്ചെങ്കിലും ഉപ്പി സാഹിബ്    വഴിപ്പെട്ടില്ല എന്നതാണ് സത്യം    1952ൽ തിരൂരിൽ നിന്നു പ്രഗത്ഭനായ കമ്യൂണിസ്റ്റ് നേതാവ് കെ.ദാമോദരനേയായിരുന്നു  അദ്ദേഹം   പരാജയപ്പെടുത്തിയത്

മാപ്പിള ഔട്ട് റേജസ് ആക്ട്   പോലുള്ള കരിനിയമങ്ങൾക്കെതിരിലും ഉപ്പി സാഹിബിന്റെ കരുത്തുറ്റ.  ശബ്ദമുയരുകയുണ്ടായി '       വിദ്യാഭ്യാസ സാമൂഹ്യ രംഗത്തും   ഏറെ ശ്രദ്ധ ചെലുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം    കേരള സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റായും കണ്ണൂർ ജില്ല മുസ്ലിം ലീഗിന്റെ പ്രസിഡന്റായും    പ്രവർത്തിച്ച അദ്ദേഹത്തിന്റെ നിര്യാണം   1972 മെയ് 11 നായിരുന്നു   മുസ്ലിം ലീഗ് സ്ഥാപന കാല നേതാക്കളിൽ പ്രമുഖനും 'പ്രഗത്ഭ പാർലമെന്റേറിയനുമായിരുന്നു അദ്ദേഹം


ആ മഹാനുഭാവന്റെ പാരത്രിക ജീവിതം അല്ലാഹു പ്രകാശ പൂരിതമാക്കട്ടെ      എന്ന പ്രാർത്ഥനയോടെ




*മുസ്തഫ മച്ചിനടുക്കം*

ഓകെഎന്ന മുഹമ്മദ് കുഞ്ഞി സാഹിബ്

ഓകെഎന്ന മുഹമ്മദ് കുഞ്ഞി സാഹിബ്
കുറിപ്പ്   :ഒന്ന്


✍ കണ്ണൂർ സിറ്റിയിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലൂടെ ഉയർന്നു വന്ന നിഷ്കാമിയായ
നേതാവാണ്, സിറ്റിക്കാർ 'ഓ. കെ സാഹിബ്' എന്ന് വിളിക്കുന്ന ഒ കെ മുഹമ്മദ് കുഞ്ഞി
സാഹിബ്. ഞാനും എന്റെ സമകാലീനരും അദ്ദേഹത്തെ കണ്ടിട്ടുള്ളത് ഒരു ഒറ്റ മുണ്ടും
നിറങ്ങളിലുള്ളജുബ്ബയും  ഒരു ഷാളും പുതച്ച്, ഒരു തൊപ്പിയും ബുൾഗാനി താടിയുമുള്ള
മൈക്രോ ഫോണിന്റെ സഹായത്തോട് കൂടി സംസാരിക്കുന്ന ഒരു നിഷ്കളങ്കനായ
മനുഷ്യനായിട്ടാണ്

✍ആമഹാനവർകളുടെ നഖ ചി്ത്രം വരക്കാനുള്ളഎളിയ 'ശ്രമത്തിനാണ് ഈയുള്ളവൻ
ഇവിടെ തുനിയുന്നത്. പരമാവധി നീതി പുലർത്താൻ 'ഞാൻ  ശ്രമിക്കാം  



✍ 1905 ഓഗസ്റ്റ് മാസത്തിൽ (മുഹറം 10) ആണ് സിറ്റിയിലെ പുരാതനമായ ' ഓവുന്നകത്ത്
കമ്മുക്കകത്ത് സൈനുഞ്ഞിയുടേയും കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖാദിയും അറക്കൽ
സ്വരൂപത്തിന്റെ  മതകാര്യ.  ഉപദേഷ്ടാവുമായ ഹുസൻ കുട്ടി ഖാളിയുടെയും 
മകനായിട്ടായിരുന്നു ജനനം

✍ വളടര ചെറുപ്പത്തിൽ  തന്നെ പoനത്തിൽ മികവ് പുലർത്തിയ മുഹമ്മദ് കുഞ്ഞി
പഠനേതര കാര്യങ്ങളിലും കേമനായിരുന്നു.

✍ 1919ൽ തന്റെ പത്തൊമ്പതാം വയസ്സിൽ ബിട്ടീഷ് സർക്കാറിനെതിരെ    ' തന്റെ ലേഖനങ്ങളിലൂടെയും  
വാക്ചാതുരി ' കൊണ്ടും ഞെട്ടിച്ച പരീക്കുട്ടി മുസ്ിയാരുടെ ലഘുലേഖകൾ വിതരണം ചെയ്തു
കൊണ്ട് പഠനമുപേക്ഷിച്ചു കൊണ്ട് 'ഓ.കെ  പൊതുരംഗത്ത്  കടന്നു വന്നു     ലഘുലേഖ വിതരണം
കണ്ണൂരുൾപെടെ  മലബാറിന്റെ  പല ഭാഗങ്ങളിലും   വ്യാപിപ്പിച്ചു. അങ്ങനെ
പൊന്നാനിയിൽഎത്തിപ്പെട്ട 'ഒ.കെ യെ ്ബിട്ടീഷ് 'പോലീസ്    അറസ്റ്റ് ' ചെയ്തു .  പ്രായം
പരിഗണിച്ച് ഇനി 'ഈ 'ഭാഗത്ത് കണ്ടു പോകരുത്     എന്ന ശാസനനയോടെയും , മേലിൽ 
ആവർത്തിക്കരുതെന്ന താക്കീതോടെ യും  വിട്ടയച്ചു.


കു'റിപ്പ്: രണ്ട്


✍അറസ്റ്റിനു ശേഷം  വിട്ടയച്ച 'ഓ.കെ  നിരന്തരം  സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ  .ഏർപ്പെടുകയും
ഖിലാഫത്ത്  പ്രസ്ഥാനത്തിൽ ' :ആകൃഷ്ടനാവുകയും വിദ്യാർത്ഥികളോടൊപ്പം ചേർന്ന്
സിറ്റിയിലെ   കൊച്ചു യോഗങ്ങളിലെ നിത്യ പ്രാസംഗികനായി മാറി 'ഇംഗ്ലീഷ് ഫ്രഞ്ച് ശക്തികൾ തുർക്കിയെ    പങ്കിട്ടെടുത്തപ്പോൾ.   ലോക ശ്രദ്ധ പിടിച്ച് പറ്റിയ.   പ്രതിഷേധത്തോടൊപ്പം കണ്ണൂർ സിറ്റിയിലും  നടന്ന പ്രതിഷേധ യോഗത്തിൽ ഗംഭീര ശബ്ദത്തിനുടമയായ
ഒ.കെ യുടെ ശബ്ദവും. ഉച്ചത്തിൽ
ഉയർന്നിരുന്നു.


✍ 1921ൽ  സ്വാതന്ത്ര്യ സമരത്തിന്റെ   തീജ്വാല  ഉയരുമ്പോൾ.  ഒ.കെ കോൺഗ്രസ്സ്  പ്രസ്ഥാനത്തിലൂടെയും 'ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയും  കണ്ണൂരിൽ ചിരപരിചിതനാവുകയം:
പലരുടെയും   കൂടെ രംഗം കീഴടക്കുകയം ചെയ്തു കഴിഞ്ഞിരുന്നു.  അക്കാലത്തെ കോൺഗ്രസ്സ്   വേദികൾ.   ഒ.കെ യുടെ  ശബ്ദം കൊണ്ട്  'സമ്പന്നമായിരുന്നു

✍ കോൺഗ്രസ്സിന്റെ ഉയർന്ന ' നേതാക്കളാ'ടൊപ്പം.. ചിലവഴിക്കുകയും ''അവരിൽ നിന്നൊക്കെ   അറിവ് നേടാനും  ഒ.കെ.' ശ്രമിച്ചിരുന്നു
മൗലാന ഷൗക്കത്തലി  ബീഗം ഫാത്തിമ ഇസ്രത്ത്   ജഹാൻ എന്നീ കോൺഗ്രസ്സ്  നേതാക്കൾ കണ്ണൂർ സന്ദർരിച്ചനപ്പാൾ, അവരെ തന്റെ സ്വന്തം നാടായ 
സിറ്റിയിൽ കൊണ്ടു. വരാൻ ഓകെ. നടത്തിയ. പ്രവർത്തനം  വിസ്മരിക്കാനാവാത്തതാണ്


✍ 1927 വരെ  കോൺഗ്രസ്സിന്റെ 'എല്ലാ സമ്മേളനങ്ങളിലും  ' കണ്ണൂരിനെ പ്രതിനിധീകരിച്ച് ഓ കെ
പങ്കെടുത്തിരുന്നു.1927 ൽ ഹൈദരാബാദിൽ ചേർന്ന ഒരു കോൺഗ്രസ്സ് സമ്മേളനത്തിൽ മസ്ലിം
വിരുദ്ധമായ പ്രമേയം മോട്ടിലാൽ നെഹ്രു അവതരിപ്പിച്ചപ്പോൾ രക്തമായി   എതിർത്ത.   ഒ.കെ നാട്ടിൽ തിരിച്ചെത്തിയ.  ഉടനെ
സഹപ്രവർത്തകരുമായി ആലോചിച്ച്     കോൺഗ്രസ്സ്   ബന്ധം   വിഛേദിക്കുകയായിരുന്നു
.
.
കുറിപ്പ്: മൂന്ന്

✍1927 ൽ നകാൺ്ഗസ്സിൽ നിന്നുിം രാജിവെച്ച. ഓ.കെ  സാമുദായിക പ്രസ്ഥാനമുണ്ടാക്കാൻ .   കോയ കുഞ്ഞി.സാഹിബിനോടൊപ്പം ചേർന് പ്രവർത്തിച്ചു
അക്കാലത്ത്  അത് പാഴ് ശ്രമമാണെന്ന ആക്ഷേപവും  വിമർശനവും  സമുദായത്തിനകത്തു നിന്നു തന്നെയുണ്ടായെങ്കിലും പിൽക്കാലത്ത്  അത്  'വിജയ പഥത്തിലെത്തുക തന്നെ ചെയ്തു    ജീവിതോപാധി   തേടി   ഓ.കെ  കുറച്ച്  കാലം   സിലോണിൽ. പ്രവാസ ജീവിതം   നയിച്ചുവെങ്കിലും    പൊതു പ്രവർത്തന തത്പരമായ ' ആ മനസ്സ്  നാട്ടിലെത്താൻ. വെമ്പൽ. കൊണ്ടു
  തിരിച്ചെത്തിയ 'ഓ.കെ. വീണ്ടും 'പൊതു രംഗത്ത്: സജീവമായി
അന്താഷ്ട്ര വിഷയങ്ങളെ സംബന്ധിക്കുന്ന പ്രസംഗങ്ങളിലൂടെ ശ്രോതാക്കളെ .  കോൾമയിർ.  കൊള്ളിച്ചു   അക്കാലത്തെ പ്രധാന യോഗം    കോയിക്കാന്റെ സ്കൂളിന് താഴെ.ഫല സ്ഥീനെതിരിൽ നടന്ന. പ്രതിഷേധ യോഗമാണ്       ' കണ്ണൂരിലെ   പ്രധാന.  പ്രാസംഗികരായ .ഒ. ഹമീദ്  സാഹിബ് ,പട്ടുവം മുസ്തഫ സാഹിബ്   എന്നിവും  ആയോഗത്തിൽ പ്രസംഗിച്ചിരുന്നു

ഇതിനിടയിൽ. ദീനുൽ ഇസ്ലാം സഭയുടേയും   
മുസ്ലിം ജമാഅത്തിന്റേയും .. പ്രവർത്തകരൊക്കെ  ഭാഗമാക്കായി ്
✍ 1936ൽ 'ഒ.കെ . മുസ്ലിം  ലീഗിലേക്ക് 'കടന്നു വന്നു.  അന്ന് 'എല്ലാവരാലും വെറുക്കപ്പെട്ട്  'ശോഷിച്ച്   നിന്ന  മുസ്ലിം ലീഗ് ' പ്രസ്ഥാനത്തിൻെറ ' ഉയർച്ചക്ക്  വേണ്ടി  കർമ്മ നിരതനായി

കുറിപ്പ്: നാല്

മുസ്ലിം ലിഗലേക്ക് കടന്ന് വന്ന *ഒ.കെ* ത്യാഗനിർഭരമായ പ്രവർത്തനമാണ് കാഴ്ച വെച്ചത്. പലപ്പോഴും വാഹന സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ നടന്നും, ചില സ്ഥലങ്ങളിൽ ജലഗതാഗതം ഉപയോഗിച്ചും, ചില ഗ്രാമ പ്രദേശത്തേക് വേനിന്റെ മുകളിൽ കയറിയൊകെ യാത്ര ചെയ്തുമൊക്കെയായിരിന്നു യാത്ര ചെയ്തിരുന്നത്. വായനാട്ടിലുള്ള ചില സ യോഗങ്ങളിൽ അട്ട കടിയേറ്റ് രക്തമൊലിക്കുന്ന കാലുക്കളുമായി *ഒ.കെ*
പ്രസംഗിച്ചിട്ടുണ്ടായിരിന്നു.
സംഘടന യോഗങ്ങൾ പലപ്പോഴും അതാത് പ്രദേശത്തെ പ്രമാണിമാരുടെ വീടുകളിലായിരിന്നു നടത്താറുള്ളത്ത്. അന്നത്തെ ലീഗിന്റെ മുഖ്യ ശത്രുവായിരിന്ന കോൺഗ്രസ് ഇത്തരം യോഗങ്ങൾ നടക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിരിന്നു.
അങ്ങിനെ മലബാറിലെ ഒരു പ്രദേശത്ത് യോഗം ചേരാൻ തിരുമാനിച്ചു.അന്ന് *ഒ .കെ* യോടപ്പം *എ.കെ കാദർകുഞ്ഞി സാഹിബ്, സി.പി. മമ്മു കേയി* തുടങ്ങിയ നേതാക്കളുമുണ്ടാ
യിരിന്നു ളുഹർ നമസ്ക്കാരത്തിൻ ശേഷമാണ് സമയം നിശ്ചയിച്ചത്. എന്നാൽ പതിവ് പോലെ യോഗം പരാജയപ്പെടുത്താനുള്ള ശ്രമത്തിൽ എതിരാളിക്കൾ താൽകാലികമായി വിജയിച്ചു.പക്ഷെ സമർത്ഥനായ മമ്മു കേയി സാഹിബിന്റെ ബുദ്ധിയിലൊരു ആശയമുദിച്ചു. അത് ഇങ്ങിനെയായിരിന്
നു.
അസ്ർ നമസ്കാരത്തിനുള്ള ബാങ്ക് *ഒ.കെ* വിളിക്കണമെന്നതായിരിന്നു അത്. ആ ദൗത്യം എറ്റെടുത്ത് ബാങ്ക് വിളിച്ചു. പതിവില്ലാത്ത മാധുരമായ ശബ്ദത്തിലുള്ള ബാങ്കോലി കേട്ട് ആശ്ചര്യപെട്ട് നമസ്ക്കാരത്തിൻ പതിവിൽ കവിഞ്ഞ് ആളുക്കൾ എത്തി. നമസ്കാരത്തിൻ ശേഷം *ഒ.കെ* എഴുന്നേറ്റ് നിന്ന് നമ്മൾ വന്നതിന്റെ ആവശ്യക്ത അറിയിച്ചു. തുടർന്ന് മുൻ നിശ്ചയിച്ച അതേ വീട്ടിൽ തന്നെ യോഗം ചേരുകയും ചെയ്യ്തു.
രാഷ്ട്രിയ പ്രവർത്തനവുമായി യാത്ര ചെയ്യുമ്പോൾ പലപ്പോഴും കാള വണ്ടിയിലും ,കട തിണ്ണയിലും, ഉന്ത് വണ്ടിയിലുമൊക്കെ കിടന്നുറങ്ങേണ്ടി
വന്ന അനുഭവവും *ഒ.കെ* യുടെ ജിവിതത്തിൽ പലവെട്ടമുണ്ടായിട്ടുണ്ട്.

കുറിപ്പ് അഞ്ച് 


മുസ്ലിം ലീഗിന്റെ അഖിനലന്ത്യാ നേതാക്കൾ പങ്കെടുക്കുന്ന.  പ്രധാന യോഗങ്ങൾ അറക്കൽ
കോമ്പൗണ്ടിനകത്ത്  ഒ.കെ സംഘടിപ്പിച്ചിരുന്നു. ബം ഗാൾ സിിംഹം   ഫസലുൽഹഖ്, വീർപൂർ
രാജാവ് തുടങ്ങിയവർ പങ്കെടുക്കുന്ന യാഗങ്ങൾ വളടര പ്രശസ്തിയാർജ്ജിച്ചതുമാണ്.
✍മുസ്ലിം  ലീഗിന്റെ അഖിലേന്ത്യ  ജനറൽ  സെക്രട്ടറിയും പാകിസ്ഥാന്റെ  പ്രഥമ
്പധാനമന്ത്രിയുമായിരുന്ന നവാബ് 'സാദാ' ലിയാഖത്ത് അലീ ഖാൻ, മുസ്ലിംലീഗ് നാഷണൽ
ഗാർഡ് തലവൻ നവാബ് സ്വാദിഖ്അലീ ഖാൻ, ബലൂച്ചി നേതാവ് ഖാസിിം മുഹമ്മദ്ഈസ, 
മഹമൂോബാദ് രാജാവ് തുടങ്ങിയ നനതാക്കളെ   അറക്കൽ കോമ്പൗണ്ടിൽ ഒരുമിച്ച്
അണിനിരത്തിയ യോഗത്തിന്റെ   മുഖ്യ സംഘാടകൻ ഒ.കെ  തന്നെയായിരുന്നു  
മുഹമ്മേലി ജിന്ന മലബാർ സന്ദർരിച്ചനപ്പാൾ കണ്ണൂരിലും  ഓ. .കെ.യുടെ നേതൃത്വത്തിൽ യോഗം
സിംഘെിപ്പിച്ചിരുടന്നങ്കിലുിം ജിന്ന സാഹിബിനു ദേഹാസ്വാസ്ഥ്യം സിംഭവിച്ചതിനാൽ
ഉപ്രക്ഷിക്കടപ്പടുകയായിരുന്നു  
✍ 1936ൽ കേന്ദ്ര  നിയമ നിർമ്മാണ സഭയിനലക്ക് നടന്ന തിരടഞ്ഞെുപ്പിൽ മലബാർ, തെക്കൻ 
കർണ്ണാടക, നീലഗിരി നിയോജക മണ്ഡലെിടല മുസ്ിിം ലീഗിന്ടെസ്ഥാനാർത്ഥിയായി സത്താർ 
സേഠ് മത്സരിച്ചപ്പോൾ മുഖ്യതിരടഞ്ഞെുപ്പ് പ്രചാരകൻ  ഒ.കെ ആയിരുന്നു.       കുറിപ്പ്   അഞ്ച്
✍ മുഹമ്മേലി ജിന്ന സാഹിബ് മുസ്ലിം  ലീഗിന്റെ   നേതൃസ്ഥാനം ഏറ്റെടുത്തതിന്   ശേഷം ഒ.കെ ..
മലബാർ മേഖലകളിൽ മുഴുവൻ പ്രവർത്തനം വ്യാപിപ്പിച്ചു . എങ്കിലും വടക്കേ മലബാർ
തന്നെയായിരുന്നുഓക്കെ  യുടെ '   പ്രധാന. പ്രവർത്തന. മേഖല ' അഡ്വ: ഇ കെ മൊയ്തു സാഹിബ്, 
അഡ്വ: വി ഖാലിദ് സാഹിബ്, കേയി  സാഹിബ്എന്നീ നനതാക്കളും  ഒ.കെ. യോടൊപ്പം ഉണ്ടായിരുന്നു. അന്നത്തെ   പല.  യോഗങ്ങളിലും  'അദ്ധ്യക്ഷ' സ്ഥാനം ഹംസകോയമ്മ 'തങ്ങൾക്കായിരുന്നു


ഒ .കെ എന്ന മുഹമ്മദ് കുഞ്ഞി സാഹിബ്*
_________________________
കുറിപ്: ആറ്
1946 കണ്ണുർ മുൻസിപ്പൽ കൗൺസിൽ അംഗമായ *ഒ.കെ* 1986 വരെ അത് നിലർത്തിയിരിന്നു. 1962ൽ ചികത്സാർത്ഥം മദിരാശിയിൽ പോകേണ്ടി വന്നതിനാൽ ആ തവണ തിരഞ്ഞെടുപ്പിൽ ഒഴികെ.1957ലെ കേരള നിയമ സഭാ തിരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ നിന്ന് *ഒ.കെ* നിയമ സഭയിലേക്ക് മത്സരിചെങ്കിലും *സ: സി.എച്ച്. കാണാരനോട്* പരാജയപ്പെട്ടു.
നിരന്തരമായ പ്രസംഗം അദ്ദ്ദേഹത്തെ ഒരു അർബുദ്ധ രോഗിയാക്കി മാറ്റി. 1962 Sept ൽ അദ്ദ്ദേഹം മദിരാശിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാവുക്കയും കണoനാളം എടുത്തു കളയുകയും ചെയ്തു. ആറ് മാസത്തിൻ ശേഷം ചികിത്സ കഴിഞ്ഞ് വന്ന *ഒ.കെ* വീണ്ടും യന്ത്ര സഹായത്തോടെ മുസ്ലിം ലീഗിന്റെ പ്രസംഗ വേദിക്കളിൽ തിളങ്ങി.അസാമാന്യ ശബ്ദത്തിൽ പ്രസംഗിച്ചിരിന്ന *ഒ.കെ* യുടെ പുതിയ രീതിയെ ജനം പെട്ടന്ന് തന്നെ അംഗിക്കരിക്കുന്നുണ്ടായി.
അകാലത്ത് അറക്കൽ കോബൗണ്ടിൽ *ഒ.കെ* പ്രസംഗിക്കുമ്പോൾ ചേക്കുക്കാന്റെ കുന്ന് എന്നറയപെട്ടിരിന്ന തായതെരു കുന്ന് വരെ കേൾക്കുമായിരിന്നുവെന്ന് അനുഭവസ്ഥർ സാക്ഷിയപെടുത്തുന്നുണ്ട്.
മുസ്ലിം ലീഗിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോക്കുമ്പോൾ തന്നെ *ഒ.കെ* ഒരുപാട് സാമ്പത്തിക ക്ലേശമനുഭവിച്ചി
ട്ടുണ്ടായിരിന്നു. തനിക് ലഭിച്ച കുടുമ്പ സ്വത്തുക്കൾ വിറ്റ് പാർട്ടി പ്രവർത്തനത്തിൻ ചിലവഴിച്ചിരിന്നു. കണ്ണൂർ സിറ്റിയിൽ തന്നെ അദ്ദ്ദേഹത്തിനും സഹോദരിക്കും കൂടി കിട്ടിയ കട മുറികൾ വിറ്റുണ്ടായിരിന്നു. സഹോദരി ചോദിച്ചപ്പോൾ അത് വിറ്റ് പോയി എന്ന് പറയേണ്ടി വന്ന അവസ്ഥ പോലും അദ്ദ്ദേഹത്തിൻ ഉണ്ടായിട്ടുണ്ട്.
പിൽക്കാലത്ത് *ഒ.കെ* യുടെ ' ആത്മാർത്ഥവും, നിസ്വാർത്ഥ്വവുമായ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞത്ത് *സയ്യിദ് അബ്ദുറഹിമാൻ ബാഫകി തങ്ങൾ, സി.എച്ച്* മുതലായവറായിരിന്നു. ശസ്ത്രക്രിയക്ക് വേണ്ടി *ഒ.കെ* മദിരാശിയിലേക്ക് യാത്ര തിരിക്കുന്ന സന്ദർഭത്തിൽ *ബാഫകി തങ്ങളുടെ* ഒരു പ്രസ്ഥാവന ചന്ദ്രിക പത്രത്തിൽ വന്നിരിന്നു. അത് ഇങ്ങിനെയായിരിന്നു. *മുസ്ലിം ലീഗിന്റെ നെടും തൂണുകളിൽ ഒരാളായ ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബ് ഒരു ശസ്ത്ര ക്രിയക്ക് വേണ്ടി മദിരാശിയിലേക്ക് പോക്കുകയാണ്. അദ്ദ്ദേഹം സുഖം പ്രാപിച്ച് നമ്മോടൊപ്പം പങ്ക് ചേരാൻ സർവ്വശക്തനോട് എല്ലാവരും പ്രാർത്ഥിക്കുക.*
അതു പോലെ തന്നെ *ഒ.കെ* മദിരാശിയിൽ പോകുമ്പോൾ റെയിൽവെ സ്റ്റേഷനുകളിൽ മുസ്ലിം ലീഗ് പ്രവർത്തകർ തടിച്ച് കുടി സമാശ്വസിപ്പിച്ചിരിന്നു. ആശുപത്രിവാസ കാലത്ത് *എം.കെ ഹാജി സാഹിബും, ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബും* പലവട്ടം അശ്വാസ വാക്കുമായി എത്തിയിരിന്നു. രണ്ടര മാസകാലത്തെ ആശുപത്രിവാസത്തിൻ ശേഷം കണ്ണുരിൽ തിരിച്ചെത്തിയ *ഒ.കെ* വീണ്ടും മുസ്ലിം ലീഗ് വേദികളിൽ സജീവമായി.




കുറിപ്പ്  7


 ഒരു പുരുഷായുസ്സ് മുഴുവൻ സമുദായത്തിനും .പ്രസ്ഥാനത്തിനും  വേണ്ടി ഹോമിച്ച.  അദ്ദേഹത്തെ  എന്നും   സ്മരിക്കടപ്പടേണ്ടതാണ്. മുനിസിപ്പൽ കൗൺസിലർഎന്ന നിലയിലുിം
അദ്ദേഹം നടത്തിയ.   സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് ശാരീരികാസ്വസ്ഥതകൾ പോലും 
കണക്കിടലെുക്കാതെ മുസ്ലിം ലീഗിന്റെ   വേദികളിൽ 'ഒ.കെ യെന്ന.  പ്രസംഗ കലയിലെ   കുലപതി എന്നും 'നിറ സാന്നിദ്ധ്യമായിരുന്നു 

.
✍ മുസ്ിിം ലീഗിന്റെ ്പതിസന്ധിഘട്ടങ്ങളിലെല്ലാം മുസ്ലിം ലീഗ് നേതാക്കൾ.  ഓ.കെ യുടെ
ഉപദേശങ്ങൾ തേടാറുണ്ടായിരുന്നു. സി.എച്ച് മുഹമ്മദ് കോയ സാഹിബ്   ഏത് വേദിയിലും    ഓ.കെ യുണ്ടെങ്കിൽ ആദ്യം  പ്രസംഗിക്കാൻ. അവസരം. നൽകി കൊണ്ട്   അദ്ദേഹത്തെ ആദരിച്ചിരുന്നു മെഹബൂബെ മില്ലത്ത് '
ഇ്ബാഹിിം സുലൈമാൻ  സേഠ്, ഗുലാിം മഹമൂദ് ബനാത്ത് വാല എന്നി നേതാക്കളും   ഓ.കെ യെ  ഏറെ  ആദരിച്ചിരുന്നു
. ഓ.കെ.യുമായിട്ടുള്ളസി.എച്ചിന്റെ    ബന്ധം ഒരുഅനുഭവസ്ഥൻ
സാക്ഷ്യപ്പെടുത്തിയത്   ഇങ്ങിനെ👇
✍ഓകെ യും ഞാനുിം ഒരു ദിവസം  സി.എച്ചിനെ കാണാൻഅദ്ദേഹത്തിന്റെ നടക്കാവിലുള്ള
വീട്ടിൽ. എത്തുന്നത്  ' ഉച്ചയ്ക്കായിരുന്നു. അവിടെയെത്തിയപ്പോൾ.   സി.എച്ച് ഉച്ച
മയക്കെത്തിലായിരുന്നു. ഞങ്ങൾ കാത്തിരിക്കാൻ തിരുമാനിച്ചു. കുറച്ച്   കഴിഞ്ഞ്
അനേഹമുണർന്ന് വരുമ്പോൾ. ഓ.കെ    കാത്തിരിക്കുന്നതായിരിന്നു കണ്ടത്. നേരെ ... വന്ന്    ഓ.കെ  എപ്പോൾ
വന്നുവെന്ന് 'അന്വേഷിക്കുകയും   ഒ.കെ കാത്തിരിക്കേണ്ടി വന്നതിൽ.  ക്ഷമ ചോദിക്കുകയും 
അദ്ദേഹത്തിന്റെ  സന്തത സഹചാരിയായ ബാവുവിനോട്  ഈമനുഷ്യൻ.  ഏത് പാതിരാത്രി
വന്നാലും     ഞാൻ എത്ര തിരക്കിലായാലും    അപ്പോൾ. തടന്നഎന്നെ  അറിയിക്കണമെന്ന്
നിർദേശിരിക്കുകയും ചെയ്തു.
✍ മുസ്ിിം ലീഗിന്റെ ത്യാഗിവര്യനായ ഒ.കെ സാഹിബ്, കുടുംബക്കാരുടെ ബലീക്കാക്ക, 
സിറ്റികാരുടെ ഒ.കെ മമ്മുഞ്ഞി തങ്ങൾ രണ്ട് പെൺമക്കളുടെയും    ഒരു മകന്റേയും   പിതാവ്, 
1992 ടമയ് 13നു കണ്ണൂർ ജിലലയിടല തളിപ്പറമ്പിലെ മകളുടെ വസതിയിൽ ടവച്ച് മരണമെഞ്ഞു.
✍അദ്ദേഹത്തിന്റെ  ത്യാഗ നിർഭരമായ പ്രവർത്തനങൾ.  പഴയ കാല. ലീഗ്   പ്രവർത്തകർ. 
ഇന്നും   അനുസ്മരിക്കുന്നു. എന്നാൽ വരും കാല തലമുറക്ക് അദ്ദേഹത്തെ മനസിലാക്കാനും അറിയുവാനും   
 സൗധങ്ങളൊ ന്നുമില്ലെങ്കിലും  എന്തെങ്കിലുമൊരു  സ്മാരകം പോലും  ഇല്ലാതെ പോയതിൽ സങ്കടമെങ്കിലു മില്ലാതെ   പോയത്   വലിയഅപാകതയായി തടന്ന നിഴലിച്ച് നിൽക്കുന്നു. അദ്ദേഹത്തെ  മാതൃകയാക്കാൻ
പുതു തലമുെക്കു സാധിക്കടട്ട.









 (എനിക്ക് ഒ .കെ യെ കുറിച്ചുള്ള  വിവരങ്ങൾ തന്നു   എന്നെ    നിരന്തരം പ്രോത്സാഹിപ്പിക്കുകയും
ചെയ്ത.   ഞാൻ ഇതുവരെ   നേരിൽ  കാണാത്ത.  എന്റെ സുഹൃത്തും   ഒ.കെ യുടെ  അനന്തരവനുമായ.  പ്രിയപ്പെട്ട.   ഒ.കെ.  സമദ്കാക്ക്   എന്റെ നന്ദിയും   കടപ്പാടും അറിയിക്കുന്നു)



സാഹിദ് പള്ളിവളപ്പിൽ

ഒ.കെ. മുഹമ്മദ്‌ കുഞ്ഞി സാഹിബിനെ കുറിച്ചുള്ള ' തിരച്ചിലുകൾക്കിടയിൽ ' എഫ് ബി യിൽ കണ്ടെത്തിയ ' നല്ലൊരു കുറിപ്പാണ്   ഇവിടെ പങ്കുവെച്ചത് എന്റെ ഫ്രണ്ട് ലിസ്റ്റിൽ പോലുമില്ലാതിരുന്ന.  സാഹിദ് പള്ളി വളപ്പിൽ. എന്ന കുറിപ്പ് കാരനെ പരിചയപ്പെടാനായി  വാട്ട്സ പ്പിൽ തേടിപിടിച്ചപ്പോഴാണ്  ഒ.കെ.യെ കുറിച്ച് വസ്തു നിഷ്ടമായും  ഹൃദ്യമായും എഴുതിയ ഒ.കെ യുടെ നാട്ടുകാരന്റെ 'രാഷ്ട്രീയം  എന്റെയും  ഒ.കെ. യുടെയും ഹരിത രാഷ്ട്രീയത്തിന്റെ നേർ വിപരീത 'ദിശയിൽ ചരിക്കുന്ന   ചെങ്കൊടി വാഹകനാണെന്ന്  എന്തായാലും  ആ സുഹൃത്തിനോടുള്ള എല്ലാ കടപ്പാടും നന്ദിയും ഇവിടെ കുറിക്കുകയാണ്'