2019, ജൂലൈ 31, ബുധനാഴ്‌ച

നഷ്ടമായത്  ലീഗിന്റെ ബൗദ്ധിക സമ്പത്ത്





 : മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്   ദാർശനിക മുഖം നൽകുകയും അവയെ  സൈദ്ധാന്തികമായി അവതരിപ്പിക്കുകയും ചെയ്യുന്നതിൽ മിടുക്ക് കാണിച്ച.   മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ    ബൗദ്ധിക.  സമ്പത്തായിരുന്നു      മൺമറഞ്ഞ് പോയ.   എം. ഐ തങ്ങൾ

മാരങ്ങലത്ത്   ഇമ്പിച്ചി തങ്ങൾ എന്ന.  എം. ഐ തങ്ങൾ.   മുസ്ലിം ലീഗ്  സംസ്ഥാന വൈസ്   പ്രസിഡന്റ്  ആയിരിക്കെയാണ്   അന്തരിച്ചത്
 സർ സയ്യിദ്  അഹമ്മദ് ഖാന്റെ ജീവചരിത്രം ഗ്രന്ഥമാക്കിയ തങ്ങൾ. മുഹമ്മദലി  ജിന്നയുടെ  ജീവചരിത്രം  പൂർത്തീകരിക്കാനിരിക്കുകയായിരുന്നു' '
 കഴിഞ്ഞ വർഷം ഡിസംബറിൽ  ഒരു മാധ്യമത്തിന് അനുവദിച്ച. അഭിമുഖത്തിലെ   പ്രസക്ത ഭാഗങ്ങൾ.   ചുവടെ  കുറിക്കുകയാണ്

ഉത്തരേന്ത്യയിലെ കൊളോണിയൽ കാല മുസ്ലിം രാഷ്ട്രീയത്തെകുറിച്ച് വിശദമായി പഠിച്ച മലയാളി ചരിത്രകാരനാണ് എം ഐ തങ്ങൾ. സർ സയ്യിദ്‌ അഹ്‌മദ്‌ ഖാനെ കുറിച്ച്‌ സംസാരിക്കാമോ?

1700കൾ മുതൽക്കുള്ള ഇൻഡ്യയിലെ മുസ്ലിംകളുടെ മഹത്തായ രാഷ്ടീയ ഇടപെടലുകളെ കുറിച്ചുള്ള പുസ്തകങ്ങൾ കുറവാണ്. മുസ്ലിംകളുടെ വേരുകൾ ഇൻഡ്യൻ മണ്ണിന്റെ ഉപരിതലത്തിലല്ല പതിഞ്ഞു കിടക്കുന്നത്, മറിച്ച് ആഴത്തിൽ തന്നെയാണെന്ന് മലയാളികളെയെങ്കിലും അറിയിക്കുക എന്ന ആഗ്രഹമാണ് ഇവ്വിഷയകമായ എഴുത്തുകൾക്ക്‌ എന്നെ പ്രേരിപ്പിച്ചത്‌. ഇൻഡ്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകം രചിക്കുന്നത്‌ അങ്ങനെയാണ്‌.

സ്വാതന്ത്ര്യസമരപോരാട്ടത്തിൽ എല്ലാം നഷ്ടപ്പെട്ട മുസ്‌ലിം സമുദായത്തിന് പഴയ പ്രതാപം തിരിച്ചുകൊടുക്കാൻ മോഡേൺ എഡ്യുക്കേഷനും മോഡേൺ പൊളിറ്റിക്സിനും മാത്രമേ സാധിക്കുകയുള്ളൂവെന്ന് വിശ്വസിക്കുകയും അതിനുവേണ്ടി അധ്വാനിക്കുകയും ചെയ്ത പ്രതിഭാശാലിയാണ് സർസയ്യിദ്. ആധുനിക ലോകക്രമത്തിൽ സകലമാന വ്യവഹാരങ്ങൾക്കും ആധുനിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതോടൊപ്പം മുസ്ലിംകൾ രാഷ്ടീയമായി ഒരു ശക്തിയായി മാറണം എന്നും സർസയ്യിദ് ആഗ്രഹിച്ചു. വിദ്യാഭ്യാസത്തിന്റെ ഫലമായിട്ടാവണം ഈ മാറ്റമുണ്ടാകേണ്ടത്; എങ്കിലേ അത് ഫലപ്രദമാകൂയെന്നും അദ്ദേഹം കരുതി. ഇതിനുവേണ്ടി സർ സയ്യിദ് പ്രവർത്തനമാരംഭിച്ചുവെങ്കിലും അതിന്റെ ഫലം അനുഭവിക്കാനായപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടു.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, മുസ്ലിം ലീഗിന്റെ ചരിത്രം വിവരിക്കുമ്പോൾ പലരും സർസയ്യിദിൽ ആയിരിക്കും എത്തി നിൽക്കുക. എന്നാൽ സർ സയ്യിദ് തന്റെ ചിന്തകൾക്ക് ആധാരമായി സ്വീകരിച്ചത് ശാവലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ കാഴ്ചപ്പാടുകളായിരുന്നു. ശാ സാഹിബിന്റെ മദ്‌റസതുർറഹീമിയ്യയുടെ ഉൽപന്നമാണ് യഥാർത്ഥത്തിൽ സർസയ്യിദ്. അതിനാൽ മുസ്ലിം ലീഗിന്റെ ദാർശനിക അടിത്തറ ശാവലിയുല്ലാഹ്‌ ആണെന്നും പറയാം.

ജിന്നയിൽ വിഭജനവാദിയെ ദർശിക്കുന്നവർക്ക്   എം.ഐ തങ്ങൾ. നൽകുന്ന വിശദീകരണം ഇങ്ങിനെയായിരുന്നു

 "'1930ൽ മുസ്ലിം ലീഗിന്റെ അലഹബാദ് കോൺഫറൻസിൽ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ A Muslim India within India എന്ന ഒരു ആവശ്യം ഉന്നയിച്ചു. ഇതിനെക്കുറിച്ച് ഒരു പത്രപ്രവർത്തകൻ ജിന്നയോട് അഭിപ്രായം ചോദിച്ചപ്പോൾ ജിന്നയുടെ പ്രതികരണം “Iqbal is poet, poets are dreamers “(ഇഖ്ബാൽ ഒരു കവിയാണ്, കവികളെല്ലാം സ്വപ്ന ലോകത്ത് ജവിക്കുന്നവരാണ്) എന്നായിരുന്നു. ഇവിടെ പ്രത്യേക രാജ്യം വേണമെന്നല്ല ഇഖ്ബാൽ ആവശ്യപ്പെട്ടത്. മറിച്ച് മുസ്ലിംകൾ ഭൂരിപക്ഷമുള്ള ഒരു പ്രദേശം ഇൻഡ്യയിൽ വേണമെന്നായിരുന്നു. എന്നാൽ അതുപോലും അസാധ്യമായൊരു സങ്കൽപം മാത്രമാണെന്നായിരുന്നു ജിന്നയുടെ വീക്ഷണം. മതത്തിന്റെ പേരിൽ ഈ രാജ്യത്തെ വിഭജിക്കൽ അസാധ്യമാണെന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ജിന്നാ സാഹിബെന്ന് മനസിലാക്കുവാൻ വേണ്ടിയാണ് ഞാനീ ഉദാഹരണം സൂചിപ്പിച്ചത്.

ഇൻഡ്യാ വിഭജനത്തെ കുറിച്ച് ചരിത്രത്തിലെ പല സംഭവങ്ങളും മൂടിവെച്ച് ജിന്നാ സാഹിബിനെ പ്രതിയാക്കുന്ന വിധത്തിലാണ് സ്കൂളുകളിൽ പോലും പഠിപ്പിക്കപ്പെടുന്നത്. എന്നാൽ 1930 മുതൽ 1947 വരെയുള്ള ഇൻഡ്യൻ രാഷ്ടീയ ചരിത്രം വ്യക്തമായും വസ്തുനിഷ്ഠമയും പഠിച്ച ഒരാൾക്കും ജിന്നയാണ് വിഭജനത്തിന്റെ ഉത്തരവാദിയെന്ന് ഒരിക്കലും പറയാൻ കഴിയുകയില്ല, തീർച്ച. ഇൻഡ്യൻ രാഷ്ടീയത്തിൽ ഒരു മുസ്ലിം നേതാവിന്റെ ഉയർച്ചയിലുള്ള ദേശീയ പ്രസ്ഥാനത്തിലെ ചിലരുടെ പേടിയുടെ ഉൽപ്പന്നമാണ് വിഭജനം എന്നാണ് എന്റെ വായനയിൽ നിന്നു ഞാൻ എത്തിച്ചേർന്ന നിഗമനം"

മുസ്ലിം ലീഗിനെതിരെ വർഗീയതയാരോപിക്കുന്നവർ വർഗീയതയെ എങ്ങിനെ നിർവചിക്കുന്നു എന്ന് തിരിച്ചുചോദിച്ചുകൊണ്ടാണ് തങ്ങൾ അതിന് മറുപടി പറഞ്ഞത് ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന ഒരു സമുദായത്തെ ഒരുമിച്ചുകൂട്ടുക, അവർക്ക് വളരാനും ഉയരാനുമുള്ള മണ്ണ് പാകപ്പെടുത്തുക, അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച് അവ നേടിക്കൊടുക്കുക, ദേശീയോദ്ഗ്രഥനത്തിനു വേണ്ടി പ്രവർത്തിക്കുക, അതിനു വേണ്ടി സമുദായത്തെ പ്രചോദിപ്പിക്കുക, വർഗീയത കടന്നുവരാനുള്ള എല്ലാ പഴുതുകളും അടക്കുക ഇതൊക്കെയാണ് കാലങ്ങളായി മുസ്ലിം ലീഗ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതൊക്കെ വർഗീയതയാണോ? മറ്റുള്ള വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് പോറലേൽപ്പിക്കാതെ സ്വന്തം സമുദായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തെ ‘വർഗീയത’ എന്ന് ആരോപിക്കുന്നത് കേവലം കണ്ണച്ച് ഇരുട്ടാക്കലായി കണ്ടാൽ മതി. പതിറ്റാണ്ടുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളിൽ വർഗീയതയുടെ ഒരു ലാഞ്ചനയെങ്കിലും കാണിച്ചുതരാൻ ഇവർക്കാർക്കെങ്കിലും കഴിയുമോ? അതേ സമയം ലീഗിനെതിരെ വർഗീയത ആരോപിക്കുന്ന ഇടതുപക്ഷത്തടക്കമുള്ള സംഘടനകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഹിന്ദു വർഗീയ മുഖം പുതിയ കാലത്ത് നാം കണ്ടു കൊണ്ടിരിക്കുകയാണ്.


ലീഗ്  കേവലം ആൾക്കൂട്ട രാഷ്ട്രീയമാവാൻ പാടില്ലെന്ന്  ശാഠ്യമുണ്ടായിരുന്ന.  അദ്ദേഹത്തിന്റെ  പ്രത്യേക താത്പര്യം    കൂടിയായിരുന്നു  മുസ്ലിം ലീഗ് അടുത്ത മാസം   ആരംഭിക്കാനിരിക്കുന്ന.  സീതി സാഹിബ് പഠന ഗവേഷണ കേന്ദ്രം 

മാപ്പിള നാട്  വാരികയിലൂടെ     എഴുത്തിന്റെ  വഴിയിൽ   ശ്രദ്ധയാകർഷിച്ച     തങ്ങളെ മറ്റ്  പലരേയുമെന്ന പോലെ     ചന്ദ്രികയിലെത്തിച്ചത്    സി.എച്ച് മുഹമ്മദ് കോയയായിരുന്നു       സി.എച്ച് ന്റെ   മരണശേഷം  ചന്ദ്രിക വിട്ട തങ്ങൾ.       2007-08  ൽ.   ഇ അഹമ്മദിന്റെ    നിർബന്ധത്തിൽ.  പത്രാധിപരാവുകയായിരുന്നു         വർത്തമാനം പത്രത്തിന്റേയും  ശബാബ് വാരികയുടെയും  പത്രാധിപരായും     ' പ്രവർത്തിച്ചിരുന്ന.  അദ്ദേഹം   മതവിഷയങ്ങളെ സംബന്ധിച്ചും   രചനകൾ നിർവ്വഹിച്ചിരുന്നു

അദ്ദേഹത്തിന്റെ  വിയോഗത്തിലൂടെ    ഉണ്ടാകുന്ന.  ശൂന്യത കേവലം രഷ്ട്രീയ രംഗത്ത് മാത്രമല്ല.     മത സാമൂഹ്യ മണ്ഡലത്തിലാകെ പ്രകടമാവുക തന്നെ  ചെയ്യും   എന്നത്  നിസ്തർക്കമാണ്



   മുസ്തഫ മച്ചിനടുക്കം
97463 83 101

മഹത്തുക്കളുടെ ഓർമ്മ ദിനം

കാറ്റും Iകോളും നിറഞ്ഞ രാഷ്ട്രീയ മണ്ഡലത്തില്‍ ശാന്തമായി നിന്ന് സമൂഹത്തെ നയിച്ച രണ്ടു മഹദ്‌വ്യക്തികളുടെ സ്മരണകള്‍ തുടിച്ചുനില്‍ക്കുന്ന ദിനമാണിത്. 2008 ഓഗസ്റ്റ് ഒന്നിന് സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും 2009 ഓഗസ്റ്റ് ഒന്നിന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും വിടപറഞ്ഞു.

കേരളത്തിന്റെ കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ - സാമൂഹിക ചരിത്രം രേഖപ്പെടുത്തുന്നവര്‍ക്ക് മുഖ്യസ്ഥാനത്ത് കാണാന്‍ കഴിയുന്ന രണ്ടു മഹദ്‌വ്യക്തിത്വങ്ങള്‍.

ശബ്ദഘോഷങ്ങളില്ലാതെ, പ്രചാരണ താല്‍പര്യങ്ങളില്ലാതെ സൗമ്യരായി നിന്ന് ഒരു ജനതയുടെയാകെ സ്‌നേഹാദരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞ അത്ഭുതമാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെയും ജീവിതം. വാക്കുകളുടെ ധാരാളിത്തമല്ല കര്‍മ്മത്തിലെ സൂക്ഷ്മതയാണ് ഇരുനേതാക്കളും ഉയര്‍ത്തിപ്പിടിച്ച മാതൃക.

മഹത്തായ ഒരു വംശപാരമ്പര്യത്തിലെ കണ്ണിയായി കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സുശക്തമായ നേതൃത്വം നല്‍കാന്‍ ഇരു നേതാക്കള്‍ക്കും കഴിഞ്ഞു. ജീവിതമുടനീളം ഒട്ടേറെ സാമ്യതകള്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും തമ്മിലുണ്ടായിരുന്നു. കുടുംബപാരമ്പര്യം, വിദേശവിദ്യാഭ്യാസം, കുലീനവും സൗമ്യവുമായ പെരുമാറ്റ രീതികള്‍ എന്നിവയിലെല്ലാം ഈ പൊരുത്തം പ്രകടമായി.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ പുത്രിമാരെ ഇരുവരും വിവാഹം കഴിച്ചതിലൂടെ കുടുംബ ജീവിതത്തിലും ഈ സാമ്യം രേഖപ്പെട്ടു. പക്ഷേ ഇരുവരും തമ്മില്‍ കൂടിക്കാഴ്ചകളില്‍ പങ്കുവെച്ചത് കുടുംബവിശേഷങ്ങളെക്കാള്‍ കൂടുതല്‍ സമുദായത്തിന്റെ പ്രശ്‌നങ്ങളായിരുന്നു. സമൂഹത്തിന്റെ ആവലാതികളും വിഷമതകളുമായിരുന്നു.

സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളായിരുന്നു കേരള സംസ്ഥാന മുസ്‌ലിംലീഗിന്റെ പ്രഥമ പ്രസിഡന്റ്. അദ്ദേഹത്തിന്റെ വിയോഗ ശേഷം സയ്യിദ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പ്രസിഡന്റ് പദമേറ്റെടുത്തു. 1975 ജൂലൈ 6ന് പൂക്കോയ തങ്ങള്‍ അന്തരിച്ചു. പുത്രന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരാണ് സമുദായത്തിന്റെ അമരത്തേക്ക് നിര്‍ദേശിക്കപ്പെട്ടത്.
1975 സെപ്തംബര്‍ ഒന്നു മുതല്‍ കേരള സംസ്ഥാന മുസ്‌ലിംലീഗിന്റെ അധ്യക്ഷനായി പ്രവര്‍ത്തിച്ച ശിഹാബ് തങ്ങളുടെ നേതൃത്വം രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് പ്രതിസന്ധിയിലെ കരുത്തായിരുന്നു.

ഈജിപ്തിലെ വിശ്വ വിഖ്യാതമായ അല്‍അസ്ഹറിലും കയ്‌റോ യൂണിവേഴ്‌സിറ്റിയിലുമായി എട്ടു വര്‍ഷം നീണ്ട വിദ്യാഭ്യാസം, ശിഹാബ് തങ്ങളുടെ വ്യക്തിത്വത്തിന് മാറ്റുകൂട്ടി. ബഹുഭാഷകളിലുള്ള സ്വാധീനവും അതുവഴി നേടിയെടുത്ത അറിവും അതി സൂക്ഷ്മമായ നിരീക്ഷണങ്ങളും സങ്കീര്‍ണമായ കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപക നേട്ടങ്ങളുളവാക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ശിഹാബ് തങ്ങളെ പ്രാപ്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ പൊതുജീവിതത്തിന് അതൊരനുഗ്രഹമായി ഭവിച്ചു.

വര്‍ഗീയതയും തീവ്രവാദവും സമൂഹത്തിന്റെ സൈ്വരജീവിതത്തിനു മേല്‍ ഭീഷണിയാവുമെന്നും അത് ദേശീയോദ്ഗ്രഥനത്തിന് തടസ്സമാകുമെന്നും തിരിച്ചറിഞ്ഞ് കൈക്കൊണ്ട തീരുമാനങ്ങളായിരുന്നു ശിഹാബ് തങ്ങളുടേത്.

ദശാബ്ദങ്ങളിലൂടെ പടുത്തുയര്‍ത്തിയ മതമൈത്രിയുടെ കോട്ടമതിലുകള്‍ കേവലം നൈമിഷിക വികാരത്തിന്റെ പേരില്‍ തകര്‍ക്കപ്പെടുന്നത് അഭിലഷണീയമല്ല. ഏത് വൈകാരിക സന്ദര്‍ഭങ്ങളെയും ക്ഷമാപൂര്‍വം അഭിമുഖീകരിക്കാന്‍ തന്റെ അനുയായികളെ അദ്ദേഹം സജ്ജമാക്കി.
രാജ്യമെങ്ങും വര്‍ഗീയ, തീവ്രവാദശക്തികള്‍ നിരപരാധികളെ കൊന്നൊടുക്കുകയും നിയമം കയ്യിലെടുക്കുകയും ചെയ്യുമ്പോള്‍ ആ കലാപാഗ്നി കേരളത്തിന്റെ മണ്ണിലേക്കു പടരാതെ കാത്തുസൂക്ഷിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നയസമീപനങ്ങളും മുസ്‌ലിംലീഗിന്റെ ഇച്ഛാശക്തിയുമാണെന്ന് എഴുത്തുകാരും ബുദ്ധിജീവികളും രാഷ്ട്രീയനിരീക്ഷകരുമെല്ലാം പലവട്ടം സാക്ഷ്യപ്പെടുത്തിയതാണ്.

ദേശീയവും പ്രാദേശികവുമായ സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ദുരുപയോഗപ്പെടുത്തി മുസ്‌ലിംലീഗിനെ ക്ഷയിപ്പിക്കാന്‍ പ്രതിലോമ ശക്തികള്‍ പല രൂപങ്ങളിലായി നടത്തിയ ഹീനശ്രമങ്ങളെ പരാജയപ്പെടുത്തിയത് ശിഹാബ് തങ്ങളുടെ ധീരനേതൃത്വമാണ്.
ചിന്താശൂന്യമായ എടുത്തുചാട്ടമല്ല, ആത്മസംയമനമാണ് സമുദായത്തിനു വേണ്ടതെന്ന് അദ്ദേഹം സദാ ഓര്‍മിപ്പിച്ചു.

മതപരവും സാമൂഹികവും സാംസ്‌കാരികവുമായി മുസ്‌ലിം ന്യൂനപക്ഷങ്ങളും ദളിത് പിന്നാക്ക വിഭാഗങ്ങളും പുരോഗതി പ്രാപിക്കുന്നതിന് ആസൂത്രിതമായ പരിശ്രമങ്ങള്‍ വേണമെന്ന് തങ്ങള്‍ അഭിലഷിക്കുകയും അതിനായി ഫലപ്രദമായ പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്തു.

മുസ്‌ലിംലീഗിനെ കേരള രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയതിനൊപ്പം ദേശീയരാഷ്ട്രീയത്തിലും ശ്രദ്ധേയമായ സാന്നിധ്യം കൈവരിക്കാന്‍ ശിഹാബ് തങ്ങളുടെ നേതൃത്വത്തിന് സാധിച്ചു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമെല്ലാമായി മുസ്‌ലിംലീഗ് പ്രതിനിധികള്‍ അധികാരമേല്‍ക്കുന്ന അഭിമാനമുഹൂര്‍ത്തങ്ങള്‍ അദ്ദേഹം സംഘടനക്കു സമ്മാനിച്ചു. 'ചന്ദ്രിക' യുടെ മാനേജിങ് ഡയരക്ടര്‍ എന്ന നിലയില്‍ പത്രത്തിന്റെ വിവിധ തലത്തിലുള്ള പുരോഗതിക്ക് കാര്‍മികത്വം വഹിച്ചു.

നിരവധി വിദ്യാഭ്യാസ, മതസ്ഥാപനങ്ങളുടെ അമരക്കാരനായി ആധുനികമായ രൂപകല്‍പനകള്‍ സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിക്കു സമ്മാനിച്ചു. സമുദായത്തിന് ആത്മീയ നേതൃത്വം നല്‍കി.

മതമൈത്രിയുടെ അംബാസിഡറായും മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സായും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചരിത്രത്തിലിടം നേടി. ഈ ചരിത്രസന്ധികളിലേറെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് കരുത്തും പിന്തുണയും മാര്‍ഗനിര്‍ദേശവുമായി സഹോദരസ്ഥാനീയനായി നിന്നും സമുദായത്തിന് ഉരുക്ക് ശക്തിയുള്ള നേതൃത്വം നല്‍കിയും സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ തിളങ്ങി.
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ സഹോദരീ പുത്രന്‍ കൂടിയായ ഉമര്‍ ബാഫഖി തങ്ങള്‍ കൗമാരപ്രായത്തില്‍ തന്നെ പരിശുദ്ധ മക്കയിലെത്തി വിദ്യാഭ്യാസം നേടിയ അപൂര്‍വ വ്യക്തിത്വത്തിനുടമയാണ്.

മലബാറില്‍ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായ 1940കള്‍ തൊട്ടേ സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ പൊതുരംഗത്ത് കര്‍മനിരതനായി.

സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളില്‍ നിന്നു സിദ്ധിച്ച രാഷ്ട്രീയ, ഗുണവിശേഷങ്ങള്‍ അദ്ദേഹം സമുദായത്തിനു പകര്‍ന്നു നല്‍കി. ദീര്‍ഘകാലം കേരള നിയമനിര്‍മാണ സഭയിലംഗമായി പ്രവര്‍ത്തിച്ചു. സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയില്‍ നിസ്തുല സംഭാവനകളര്‍പ്പിച്ചു. മുസ്‌ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍, 'ചന്ദ്രിക'യുടെ സാരഥി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചു.

സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭയവും ആശ്വാസവുമായിരുന്നു ഉമര്‍ ബാഫഖി തങ്ങള്‍. വിദ്യാര്‍ത്ഥി, യുവജന സംഘടനാ നേതാക്കളെ അദ്ദേഹം പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഓര്‍മിപ്പിക്കും.

ചുരുങ്ങിയ വാക്കുകളില്‍ മഹത്തായ ആശയങ്ങളുള്‍ക്കൊള്ളുന്ന മാര്‍ഗനിര്‍ദേശങ്ങളായിരുന്നു ഉമര്‍ ബാഫഖി തങ്ങളുടെ ഉപദേശങ്ങളും പ്രസംഗവും. കുലീനമായ പാരമ്പര്യത്തിന്റെ സര്‍വ നന്മകളും അദ്ദേഹത്തിന്റെ നിത്യജീവിതത്തില്‍ പ്രകാശിച്ചിരുന്നു. സമുദായത്തിനുള്ളിലും സമുദായങ്ങള്‍ തമ്മിലുമുള്ള ഐക്യത്തിനായി നിലകൊണ്ട സ്‌നേഹത്തിന്റെ പൂമരങ്ങളായ ആ മഹദ്‌വ്യക്തികളുടെ അമരസ്മരണകള്‍ നന്മയുടെ പാതയില്‍ എന്നെന്നും പ്രചോദനമായിരിക്കും.

2019, ജൂലൈ 27, ശനിയാഴ്‌ച

ആർജ്ജവത്തിന്റെ ആൾരൂപം*

*ആർജ്ജവത്തിന്റെ ആൾരൂപം*



ഉത്തര കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ   ആർജ്ജവത്തിന്റെ ആൾരൂപമായി     നിലയുറപ്പിച്ച മഹാമേരു വായിരുന്ന.  ചെർക്കളം അബ്ദുല്ല സാഹിബിന്റെ വിയോഗത്തിന്       ജൂലൈ 27 നു  ഒരു  കലണ്ടർ. വർഷം പൂർണ്ണമാവുകയാണ്

തർക്കപരിഹാരത്തിന്‌ വേണ്ടി വരുന്നവർക്ക്   തീർപ്പ് കൽപ്പിക്കുന്ന ജഡ്ജിയും      അധികാരിവർഗ്ഗത്തിന്റെ മുമ്പിൽ.    ആവലാതികുമായി വരുന്നവർക്കൊരു വക്കീലുമായിരുന്നു ചെർക്കളം   എന്നു പറഞ്ഞാൽ.  തെറ്റാവുമെന്ന്  കരുതുന്നില്ല.     

പ്രാഗത്ഭ്യം തെളിയിച്ച ഭരണാധികാരിയും     ജനപ്രതിനിധിയുമായി പ്രശോഭിച്ച. ചെർക്കളം   കരുത്തിന്റെ പര്യായമായിരുന്നു

എത്ര കുഴഞ്ഞു മറിഞ്ഞ വിഷയമായാലും    തീരുമാനമെടുക്കാനുള്ള. കഴിവും     എടുത്ത തീരുമാനം നടപ്പിൽ വരുത്താനുളള ചങ്കൂറ്റവും  അതിന്റെ    പേരിലുണ്ടാവുന്ന.    ഭവിഷ്യത്തുകളെ   ധൈര്യപൂർവ്വം     നേരിടാനുള്ള.   ആത്മ വിശ്വാസവും   കൈമുതലാക്കിയ. മറ്റൊരാൾ.     ചെർക്കളത്തെ   പോലെ വേറെ കാണില്ല.   

ഒരു വർഷത്തിനിപ്പുറം   പല സന്ദർഭങ്ങളിലും ചെർക്കളം  ഉണ്ടായിരുന്നെങ്കിൽ.     എന്നാശിക്കുകയും       കാസർക്കോടിന്റെ പൊതുമണ്ഡലത്തിൽ.    ഒരു ശൂന്യത.  അവശേഷിക്കുകയും ചെയ്യുന്നു   എന്നത്    കേവലം ആലങ്കാരിക പദ പ്രയോഗമല്ല       

വിമർശനങ്ങളും ചിലപ്പോഴൊക്കെ വിവാദങ്ങളും   ക്ഷണിച്ച്  വരുത്തിയ.  നേതാവായിരുന്നു   ചെർക്കളം      എങ്കിലും   വിമർശകരും  എതിരാളികളും  ഒരു പോലെ  സമ്മതിക്കുന്നതായിരുന്നു  അദ്ദേഹത്തിന്റെ     നേതൃപാടവവും കമാന്റിങ്ങ് പവറും  വളരെ  താഴെക്കിടയിൽ നിന്ന്  സ്വപ്രയത്നം കൊണ്ടും പ്രാഗത്ഭ്യം കൊണ്ടും   പടിപടിയായി മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക്     ഉയർന്നു  വന്ന.    നേതാവായിരുന്നു   ചെർക്കളം         അഭിവക്ത ണ്ണൂർ ജില്ലയിൽ എം.എസ്. എഫിന്റേയും യൂത്ത് ലീഗിന്റെയും കരുത്തുറ്റ.  സാരഥിയായിരുന്ന. ചെർക്കളം       മുസ്ലിം ലീഗ്  ജില്ലാ നേതൃനിരയിലും പ്രധാനിയായിരുന്നു

കാസറഗോഡ് ജില്ലാ രൂപീകരണ ശേഷം   മൂന്ന് ദശാബ്ദത്തിലധികം   കാലം ജില്ലാ മുസ്ലിം ലീഗ് ജന.. സെക്രട്ടറിയായും പ്രസിഡന്റായും    പ്രവർത്തിച്ച ചെർക്കളം പാർട്ടിയിലും   മുന്നണിയിലും  പലപ്പോഴും അവസാന വാക്കായിരുന്നു 

198O ൽ മഞ്ചേശ്വരം മണ്ഡലത്തിൽ 180 വോട്ടുകൾക്ക്  എ സുബ്ബറാവുവിനോട്  പരാജയപ്പെട്ട.  ചെർക്കളം   1987 മുതൽ  നാലു പ്രാവശ്യം   എം.എൽ എ യും   2001 ലെ   ആൻറണി മന്ത്രിസഭയിൽ മന്ത്രിയുമായി   കഴിവു തെളിയിച്ചിട്ടുണ്ട് 

തനിക്കു മുന്നിൽ വരുന്ന നിവേദനങ്ങൾ. ഓരോന്നും  സ്വയം പരിശോധിക്കാനും  നടപടിയെടുക്കാനും ശ്രദ്ധിച്ചിരുന്ന മന്ത്രിയായിരുന്നു ചെർക്കളം   

മന്ത്രിയായിരിക്കെ മാത്രമല്ല.    പൊതു ജീവിതത്തിലുടനീളം   തനതായ ശൈലിയിലൂടെ ചെർക്കളം ടെച്ച് തന്നെ ഉണ്ടാക്കിയെടുത്തു  അദ്ദേഹം എന്ന്   പറയാം

നിരന്തരം കർമ്മനിരതനായിരുന്ന അദ്ദേഹം   തനിക്ക് കിട്ടുന്ന എഴുത്തുകൾക്ക്     കൃത്യമായി   സ്വന്തം  കൈപ്പടയിൽ മറുപടി കുറിക്കാൻ.    പ്രത്യേകം ശ്രദ്ധ പുലർത്തിയ അദ്ദേഹം     കർക്കശമായി സമയ നിഷ്ട പാലിച്ച നേതാവ്  കൂടിയായിരുന്നു

 1980 കളുടെ   തുടക്കത്തിൽ.  തളിപ്പറമ്പിൽ. ഒരു പരിപാടിക്ക് എത്താമെന്നേറ്റ ചെർക്കളം   പതിവിന് വിപരീതമായി   അദ്ദേഹം എത്തിയില്ല.       ഏറെ കാത്തിരുന്ന്  ഉള്ള നേതാക്കളെ ബച്ച് പരിപാടി തുടങ്ങി  അവസാനിക്കുമ്പോഴേക്കാണ്      ചെർക്കളം  എത്തുന്നത്

ഫോണും മറ്റ്  സൗകര്യങ്ങളുുമില്ലാത്ത  കാലത്ത്     അദ്ദേഹത്തെ അനുഗമിച്ച്     തൃക്കരിപ്പൂരിൽ നിന്നെത്തിയ പ്രവർത്തകരിൽ നിന്നാണ് സംഘാടകർ കാര്യം  മനസ്സിലാക്കിയത്         കാസറഗോഡ്  നിന്നു പുറപ്പെട്ട ചെർക്കളത്തെ       ചന്തേരയിൽ.     വെച്ച് തടഞ്ഞ. പ്രവർത്തകരുടെയും പരിസരവാസികളുടെയും 'ആവലാതി   തീർക്കാൻ.  തീർക്കാൻ.  പോലീസ് സ്റ്റേഷനിലേക്ക്  ചെന്നതായിരുന്നുവത്രേ  അദ്ദേഹം  അവിടെ    തൃക്കരിപ്പൂർ റയിൽവേ ഗേറ്റിനടുത്ത് വെച്ച്    ഒരു ബസ് തട്ടി  കുട്ടി മരിക്കാനിടയായ സംഭവത്തിൽ.   ക്ഷുഭിതരായ ജനക്കൂട്ടം ബസ്സ് തകർത്ത. സംഭവത്തിൽ നിരപരാധി കുറെയാളുകളെ  കസ്റ്റഡിയിലെടുത്ത പോലീസ്    യഥാർത്ഥ പ്രതികളെ കിട്ടാതെ   അവരെ വിടില്ലെന്ന.  നിലപാടിലായിരുന്നു   

എന്നാൽ. അവിടെയിത്തിയ ചെർക്കളം   എങ്കിൽ  എന്നെ കൂടി   അറസ്റ്റ് ചെയ്യൂ  എന്നാവശ്യപ്പെട്ട് കുത്തിയിരിക്കുകയായിരുന്നു           അവരെ വിട്ടതിന്  ശേഷം മാത്രമേ ചെർക്കളം   സ്റ്റേഷൻ വിട്ടുള്ളൂ       ഈ സംഭവ സമയത്ത്  ചെർക്കളം  എം.എൽ എ പോലുമാ യിരുന്നില്ല      എന്നതാണ്   യാഥാർത്ഥ്യം   

അദ്ദേഹത്തിന്റെ  പൊതു ജീവിതത്തിൽ. പക്ഷേ   ഇത്തരം സംഭവങ്ങൾ അരൂർവ്വമായിരുന്നില്ല. 


രാഷ്ടീയ മതസാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും  ഒപ്പം നാടിന്റ വികസന പ്രകിയകളിലും   അദ്ദേഹം  നൽകിയിട്ടുള്ള സേവനവും   സംഭാവനകളും   സർവ്വോപരി ന്യൂനപക്ഷ ജനസമൂഹത്തിന് നൽകിയ സുരക്ഷിതത്വ ബോധവും  എക്കാലവും സ്മരിക്കപ്പെടുക തന്നെ   ചെയ്യും       





   *മുസ്തഫ മച്ചിനടുക്കം*

*(വൈസ് പ്രസിഡൻറ്)*

*ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ്*