: മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് ദാർശനിക മുഖം നൽകുകയും അവയെ സൈദ്ധാന്തികമായി അവതരിപ്പിക്കുകയും ചെയ്യുന്നതിൽ മിടുക്ക് കാണിച്ച. മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ ബൗദ്ധിക. സമ്പത്തായിരുന്നു മൺമറഞ്ഞ് പോയ. എം. ഐ തങ്ങൾ
മാരങ്ങലത്ത് ഇമ്പിച്ചി തങ്ങൾ എന്ന. എം. ഐ തങ്ങൾ. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരിക്കെയാണ് അന്തരിച്ചത്
സർ സയ്യിദ് അഹമ്മദ് ഖാന്റെ ജീവചരിത്രം ഗ്രന്ഥമാക്കിയ തങ്ങൾ. മുഹമ്മദലി ജിന്നയുടെ ജീവചരിത്രം പൂർത്തീകരിക്കാനിരിക്കുകയായിരുന്നു' '
കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു മാധ്യമത്തിന് അനുവദിച്ച. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ. ചുവടെ കുറിക്കുകയാണ്
ഉത്തരേന്ത്യയിലെ കൊളോണിയൽ കാല മുസ്ലിം രാഷ്ട്രീയത്തെകുറിച്ച് വിശദമായി പഠിച്ച മലയാളി ചരിത്രകാരനാണ് എം ഐ തങ്ങൾ. സർ സയ്യിദ് അഹ്‌മദ് ഖാനെ കുറിച്ച് സംസാരിക്കാമോ?
1700കൾ മുതൽക്കുള്ള ഇൻഡ്യയിലെ മുസ്ലിംകളുടെ മഹത്തായ രാഷ്ടീയ ഇടപെടലുകളെ കുറിച്ചുള്ള പുസ്തകങ്ങൾ കുറവാണ്. മുസ്ലിംകളുടെ വേരുകൾ ഇൻഡ്യൻ മണ്ണിന്റെ ഉപരിതലത്തിലല്ല പതിഞ്ഞു കിടക്കുന്നത്, മറിച്ച് ആഴത്തിൽ തന്നെയാണെന്ന് മലയാളികളെയെങ്കിലും അറിയിക്കുക എന്ന ആഗ്രഹമാണ് ഇവ്വിഷയകമായ എഴുത്തുകൾക്ക് എന്നെ പ്രേരിപ്പിച്ചത്. ഇൻഡ്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകം രചിക്കുന്നത് അങ്ങനെയാണ്.
സ്വാതന്ത്ര്യസമരപോരാട്ടത്തിൽ എല്ലാം നഷ്ടപ്പെട്ട മുസ്‌ലിം സമുദായത്തിന് പഴയ പ്രതാപം തിരിച്ചുകൊടുക്കാൻ മോഡേൺ എഡ്യുക്കേഷനും മോഡേൺ പൊളിറ്റിക്സിനും മാത്രമേ സാധിക്കുകയുള്ളൂവെന്ന് വിശ്വസിക്കുകയും അതിനുവേണ്ടി അധ്വാനിക്കുകയും ചെയ്ത പ്രതിഭാശാലിയാണ് സർസയ്യിദ്. ആധുനിക ലോകക്രമത്തിൽ സകലമാന വ്യവഹാരങ്ങൾക്കും ആധുനിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതോടൊപ്പം മുസ്ലിംകൾ രാഷ്ടീയമായി ഒരു ശക്തിയായി മാറണം എന്നും സർസയ്യിദ് ആഗ്രഹിച്ചു. വിദ്യാഭ്യാസത്തിന്റെ ഫലമായിട്ടാവണം ഈ മാറ്റമുണ്ടാകേണ്ടത്; എങ്കിലേ അത് ഫലപ്രദമാകൂയെന്നും അദ്ദേഹം കരുതി. ഇതിനുവേണ്ടി സർ സയ്യിദ് പ്രവർത്തനമാരംഭിച്ചുവെങ്കിലും അതിന്റെ ഫലം അനുഭവിക്കാനായപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടു.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, മുസ്ലിം ലീഗിന്റെ ചരിത്രം വിവരിക്കുമ്പോൾ പലരും സർസയ്യിദിൽ ആയിരിക്കും എത്തി നിൽക്കുക. എന്നാൽ സർ സയ്യിദ് തന്റെ ചിന്തകൾക്ക് ആധാരമായി സ്വീകരിച്ചത് ശാവലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ കാഴ്ചപ്പാടുകളായിരുന്നു. ശാ സാഹിബിന്റെ മദ്‌റസതുർറഹീമിയ്യയുടെ ഉൽപന്നമാണ് യഥാർത്ഥത്തിൽ സർസയ്യിദ്. അതിനാൽ മുസ്ലിം ലീഗിന്റെ ദാർശനിക അടിത്തറ ശാവലിയുല്ലാഹ് ആണെന്നും പറയാം.
ജിന്നയിൽ വിഭജനവാദിയെ ദർശിക്കുന്നവർക്ക് എം.ഐ തങ്ങൾ. നൽകുന്ന വിശദീകരണം ഇങ്ങിനെയായിരുന്നു
"'1930ൽ മുസ്ലിം ലീഗിന്റെ അലഹബാദ് കോൺഫറൻസിൽ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ A Muslim India within India എന്ന ഒരു ആവശ്യം ഉന്നയിച്ചു. ഇതിനെക്കുറിച്ച് ഒരു പത്രപ്രവർത്തകൻ ജിന്നയോട് അഭിപ്രായം ചോദിച്ചപ്പോൾ ജിന്നയുടെ പ്രതികരണം “Iqbal is poet, poets are dreamers “(ഇഖ്ബാൽ ഒരു കവിയാണ്, കവികളെല്ലാം സ്വപ്ന ലോകത്ത് ജവിക്കുന്നവരാണ്) എന്നായിരുന്നു. ഇവിടെ പ്രത്യേക രാജ്യം വേണമെന്നല്ല ഇഖ്ബാൽ ആവശ്യപ്പെട്ടത്. മറിച്ച് മുസ്ലിംകൾ ഭൂരിപക്ഷമുള്ള ഒരു പ്രദേശം ഇൻഡ്യയിൽ വേണമെന്നായിരുന്നു. എന്നാൽ അതുപോലും അസാധ്യമായൊരു സങ്കൽപം മാത്രമാണെന്നായിരുന്നു ജിന്നയുടെ വീക്ഷണം. മതത്തിന്റെ പേരിൽ ഈ രാജ്യത്തെ വിഭജിക്കൽ അസാധ്യമാണെന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു ജിന്നാ സാഹിബെന്ന് മനസിലാക്കുവാൻ വേണ്ടിയാണ് ഞാനീ ഉദാഹരണം സൂചിപ്പിച്ചത്.
ഇൻഡ്യാ വിഭജനത്തെ കുറിച്ച് ചരിത്രത്തിലെ പല സംഭവങ്ങളും മൂടിവെച്ച് ജിന്നാ സാഹിബിനെ പ്രതിയാക്കുന്ന വിധത്തിലാണ് സ്കൂളുകളിൽ പോലും പഠിപ്പിക്കപ്പെടുന്നത്. എന്നാൽ 1930 മുതൽ 1947 വരെയുള്ള ഇൻഡ്യൻ രാഷ്ടീയ ചരിത്രം വ്യക്തമായും വസ്തുനിഷ്ഠമയും പഠിച്ച ഒരാൾക്കും ജിന്നയാണ് വിഭജനത്തിന്റെ ഉത്തരവാദിയെന്ന് ഒരിക്കലും പറയാൻ കഴിയുകയില്ല, തീർച്ച. ഇൻഡ്യൻ രാഷ്ടീയത്തിൽ ഒരു മുസ്ലിം നേതാവിന്റെ ഉയർച്ചയിലുള്ള ദേശീയ പ്രസ്ഥാനത്തിലെ ചിലരുടെ പേടിയുടെ ഉൽപ്പന്നമാണ് വിഭജനം എന്നാണ് എന്റെ വായനയിൽ നിന്നു ഞാൻ എത്തിച്ചേർന്ന നിഗമനം"
മുസ്ലിം ലീഗിനെതിരെ വർഗീയതയാരോപിക്കുന്നവർ വർഗീയതയെ എങ്ങിനെ നിർവചിക്കുന്നു എന്ന് തിരിച്ചുചോദിച്ചുകൊണ്ടാണ് തങ്ങൾ അതിന് മറുപടി പറഞ്ഞത് ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന ഒരു സമുദായത്തെ ഒരുമിച്ചുകൂട്ടുക, അവർക്ക് വളരാനും ഉയരാനുമുള്ള മണ്ണ് പാകപ്പെടുത്തുക, അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച് അവ നേടിക്കൊടുക്കുക, ദേശീയോദ്ഗ്രഥനത്തിനു വേണ്ടി പ്രവർത്തിക്കുക, അതിനു വേണ്ടി സമുദായത്തെ പ്രചോദിപ്പിക്കുക, വർഗീയത കടന്നുവരാനുള്ള എല്ലാ പഴുതുകളും അടക്കുക ഇതൊക്കെയാണ് കാലങ്ങളായി മുസ്ലിം ലീഗ് ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതൊക്കെ വർഗീയതയാണോ? മറ്റുള്ള വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് പോറലേൽപ്പിക്കാതെ സ്വന്തം സമുദായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തെ ‘വർഗീയത’ എന്ന് ആരോപിക്കുന്നത് കേവലം കണ്ണച്ച് ഇരുട്ടാക്കലായി കണ്ടാൽ മതി. പതിറ്റാണ്ടുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളിൽ വർഗീയതയുടെ ഒരു ലാഞ്ചനയെങ്കിലും കാണിച്ചുതരാൻ ഇവർക്കാർക്കെങ്കിലും കഴിയുമോ? അതേ സമയം ലീഗിനെതിരെ വർഗീയത ആരോപിക്കുന്ന ഇടതുപക്ഷത്തടക്കമുള്ള സംഘടനകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഹിന്ദു വർഗീയ മുഖം പുതിയ കാലത്ത് നാം കണ്ടു കൊണ്ടിരിക്കുകയാണ്.
ലീഗ് കേവലം ആൾക്കൂട്ട രാഷ്ട്രീയമാവാൻ പാടില്ലെന്ന് ശാഠ്യമുണ്ടായിരുന്ന. അദ്ദേഹത്തിന്റെ പ്രത്യേക താത്പര്യം കൂടിയായിരുന്നു മുസ്ലിം ലീഗ് അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന. സീതി സാഹിബ് പഠന ഗവേഷണ കേന്ദ്രം
മാപ്പിള നാട് വാരികയിലൂടെ എഴുത്തിന്റെ വഴിയിൽ ശ്രദ്ധയാകർഷിച്ച തങ്ങളെ മറ്റ് പലരേയുമെന്ന പോലെ ചന്ദ്രികയിലെത്തിച്ചത് സി.എച്ച് മുഹമ്മദ് കോയയായിരുന്നു സി.എച്ച് ന്റെ മരണശേഷം ചന്ദ്രിക വിട്ട തങ്ങൾ. 2007-08 ൽ. ഇ അഹമ്മദിന്റെ നിർബന്ധത്തിൽ. പത്രാധിപരാവുകയായിരുന്നു വർത്തമാനം പത്രത്തിന്റേയും ശബാബ് വാരികയുടെയും പത്രാധിപരായും ' പ്രവർത്തിച്ചിരുന്ന. അദ്ദേഹം മതവിഷയങ്ങളെ സംബന്ധിച്ചും രചനകൾ നിർവ്വഹിച്ചിരുന്നു
അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടാകുന്ന. ശൂന്യത കേവലം രഷ്ട്രീയ രംഗത്ത് മാത്രമല്ല. മത സാമൂഹ്യ മണ്ഡലത്തിലാകെ പ്രകടമാവുക തന്നെ ചെയ്യും എന്നത് നിസ്തർക്കമാണ്
മുസ്തഫ മച്ചിനടുക്കം
97463 83 101