2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

*സ്വാതന്ത്ര്യ ദിന ചിന്തകൾ

*സ്വാതന്ത്ര്യ ദിന ചിന്തകൾ*

വീണ്ടുമൊരു   സ്വാതന്ത്ര്യ ദിന   പുലരി കൂടി   പിറന്നിരിക്കുന്നു

മഹത്തായ    ഇന്ത്യാ  രാജ്യം     പുതിയ വെല്ലുവിളികൾ   നേരിട്ട്  കൊണ്ടിരിക്കുന്നത്     വൈദേശിക  ശക്തികളിൽ   നിന്നല്ല      രാജ്യത്തിന്റെ    ഭരണം  തങ്ങളാൽ മാത്രം     നിയന്ത്രിക്കപ്പെടണം   എന്നാഗ്രഹിക്കുന്ന    ദേശീയതയുടെ     മേലങ്കിയണിഞ്ഞ   സംഘ പരിവാർ   ശക്തികളിൽ   നിന്നുമാണ്

വിവിധ   ഭാഷാ   സംസ്കാര   സമന്വയങ്ങളുടെ
സുന്ദരമായ   ബഹുസ്വര  സംസ്കൃതിയാണ് 'നരുടെ രാജ്യത്തിന്റെ  കരുത്തും  പാരമ്പര്യവും   

രാജ്യത്ത് മതന്യൂനപക്ഷങ്ങളും  ദലിതുകളും   സംസ്കാരിക  പ്രവർത്തകരു'  വരെ പല ' രൂപത്തിലായി അന്യവൽക്കരിക്കപ്പെടുകയാണ്   

പതിറ്റാണ്ടുകളായി    ഈ മണ്ണിൽ ' ജനാധിപത്യ   പ്രക്രിയകളിൽ   ഭാഗവാക്കായവരും      പരമോന്നത    പദവിയലങ്കരിച്ചവരും   അവരുടെ    കുടുംബാംഗങ്ങളും   വരെ  പൗരത്വം    തെളിയിക്കാൻ   ക്യൂ   നിൽക്കേണ്ട    സങ്കടകരമായ    അവസ്ഥയാണ്      സംജാതമായിരിക്കുന്നത്

ആൾകൂട്ട    ആക്രമണവും  പീഡന മുറകളും    നിർബാധം    തുടരുമ്പോൾ         നിസ്സംഗമായി   കണ്ടില്ലെന്ന്        നടിക്കുകയോ     മൗനാനുവാദം     നൽകുകയോ    ചെയ്യുന്ന   ഭരണകൂടം     മഹത്തായ ഭരണഘടനയെ  തന്നെ  തകിടം  മറിക്കാൻ   തക്കം  പാർത്തിരിക്കുകയാണ്

ചരിത്രത്തെ   വക്രീകരിച്ച്   കൊണ്ട്    വികലമായ രീതിയിൽ    കുരുന്നു മനസ്സുകളിൽ   പോലും   വിഷം   കോരിയിടുന്ന രൂപത്തിൽ     പഠിപ്പിക്കപ്പെടുകയാണ്

ഈ   വിപത്തിൽ   നിന്നുള്ള   മോചനം  എല്ലാ വിധ     സങ്കുചിത   താത്പര്യങ്ങൾക്കതിതമായി    മതേതര കൂട്ടായ്മയിലൂടെ   സാധിതമാവുകയുള്ളൂ

രാജ്യത്തിന്റെ   മതേതര പൈതൃകം   വീണ്ടെടുക്കാൻ    ജധാധിപത്യ മാർഗ്ഗത്തിൽ   ഒരുമയോടെ     മുന്നേറാൻ     പ്രതിജ്ഞയെടുക്കാം  ഈ   ദിനം

ഒപ്പം    പ്രകൃതി  ദുരന്തത്താൽ    ദുരിതം   പേറുന്നവർക്ക്   ആശ്വാസമേകാനും      മുന്നിട്ടിറങ്ങാം 

എല്ലാ   സഹോദരങ്ങൾക്കും സ്നേഹത്തിൽ ചാലിച്ച സ്വാതന്ത്ര്യ   ദിനാശംസകൾ




      *മുസ്തഫ മച്ചിനടുക്കം*

2018, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

സെയ്ദ് മുഹമ്മദ് നിസാമി


സെയ്ദ് മുഹമ്മദ് നിസാമി അന്തരിച്ചു

August 14, 2018

    

കോഴിക്കോട്: പ്രമുഖ വാഗ്മിയും പണ്ഡിതനും എഴുത്തുകാരനുമായ വി.പി സെയ്ദ് മുഹമ്മദ് നിസാമി (72)അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ ചേളാരിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, എടവണ്ണപ്പാറ റശീദിയ്യ കോളജ് പ്രിന്‍സിപ്പാള്‍, വാഫി സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍, വളാഞ്ചേരി മര്‍കസ് കമ്മിറ്റി അംഗം, പന്നിയങ്കര ജുമുഅത്ത് പള്ളി ഇമാം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

പിതാവ്: പരേതനായ ഉമ്മര്‍. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജമീല. മക്കള്‍: വി.പി മുഹമ്മദ് ഇഖ്ബാല്‍, വി.പി മുഹമ്മദ് ജാവിദ്, വി.പി മുഹമ്മദ് സജീഹ്, ഹൈറുന്നീസ, സുമയ്യ, റാഹില, മുഹ്സിന. മരുമക്കള്‍: പരേതനായ ഹസൈനാര്‍ ഫൈസി (കൂനൂള്‍മാട്), ലത്തീഫ് (ചെട്ടിപ്പടി), കോയമോന്‍ (കുറ്റിക്കാട്ടൂര്‍), ഹാഫിള് വാഫി (കൊടുവള്ളി), മെഹബൂബ, ഷംന. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാണമ്പ്ര ജുമുഅത്ത് പള്ളിയില്‍.

2018, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

അഹമ്മദ് സാഹിബിന്റെ ചന്ദ്രികയില് അവസാന ലേഖനം


ഷംനാട്: പൊതു ജീവിതത്തിന് അലങ്കാരമായ പാണ്ഡിത്യം

January 6, 2017

    

ഇ അഹമ്മദ്‌

‘അഭിഭാഷക സഹപ്രവര്‍ത്തകര്‍…’, അങ്ങിനെയാണ് അന്നത്തെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഹമീദലി ഷംനാട് സാഹിബിനെയും എന്നെയും പലപ്പോഴും സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിളിച്ചിരുന്നത്. പ്രായത്തില്‍ എന്നേക്കാള്‍ മുതിര്‍ന്ന ആളായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ആ വലുപ്പ ചെറുപ്പമൊന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസ പരമായി മുന്നേറിയിരുന്ന കുലീനമായൊരു തറവാട്ടിലെ വിദ്യാസമ്പന്നനായ ചെറുപ്പക്കാരന്‍ എന്ന നിലക്കുള്ള സ്‌നേഹ ബഹുമാനങ്ങള്‍ ജീവിതത്തിലുടനീളം അദ്ദേഹവുമായി എനിക്കുണ്ടായിരുന്നു.

ഇരുനൂറു വര്‍ഷം മുമ്പ് വിദ്യാഭ്യാസം ലഭിച്ച കുടുംബത്തിലെ അംഗമാണ്. കര്‍ണാടക ബല്ലാരി തഹസില്‍ദാരുടെ മകനാണ് ഷംനാട്. അന്നത്തെ തഹസില്‍ദാരാണ് മജിസ്‌ട്രേറ്റും. 32-ാമത്തെ വയസ്സിലാണ് പിതാവ് മരിക്കുന്നത്. അന്നു ചെറിയ പ്രായത്തിലായിരുന്ന അദ്ദേഹത്തെ വല്യുപ്പയാണ് വളര്‍ത്തുന്നത്. വല്യുപ്പ ഖാന്‍ ബഹദൂര്‍ പട്ടമൊക്കെയുള്ള വ്യക്തിയായിരുന്നു. ഷാ ചെംനാട് എന്നത് ലോപിച്ച് അദ്ദേഹം ഷംനാടായി. അദ്ദേഹത്തില്‍ നിന്നാണ് ഹമീദലി പിന്നീട് ഹമീദലി ഷംനാട് എന്നാവുന്നത്. സീനിയര്‍ ഷംനാട് മദ്രാസ് അസംബ്ലിയില്‍ അംഗവുമായിരുന്നു. ‘ഹമീദലി ഷംനാടിന്റെ മുത്തച്ഛന്‍ ഷംനാടിനൊപ്പവും നിയമസഭാംഗമായിരുന്നു താനെന്ന്’ ഇ.എം.എസ് നമ്പൂതിരിപ്പാട് ഒരിക്കല്‍ പറയുകയുണ്ടായി.

ഞാന്‍ പരിചയപ്പെടുന്ന കാലത്ത് കാസര്‍ കോട്ടെ തിരക്കുള്ള അഭിഭാഷകനാണദ്ദേഹം. മലയാളം ശരിക്ക് പറയാന്‍ പോലും വശമില്ലാത്ത വ്യക്തി. ബാഡൂരിലെ പ്രാഥമിക പഠനത്തിന് ശേഷം കാസര്‍കോട്ട് ഹൈസ്‌കൂള്‍ പഠനം നടത്തിയിരുന്നെങ്കിലും മംഗലാപുരം സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലും കോളജിലും തുടര്‍ന്ന് മദ്രാസ്് ലോ കോളജിലുമൊക്കെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷംനാടിന് മലയാളം അന്യമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ പൊതു പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് ഞാനായിരുന്നു. പിന്നീട് മലയാളത്തിലും മനോഹരമായി പ്രസംഗിക്കാന്‍ അദ്ദേഹം പ്രാവീണ്യം നേടിയെന്നത് മറ്റൊരു കാര്യം.

മുസ്്‌ലിം ലീഗിന്റെ മഹാനായ നേതാവും പാര്‍ലമെന്റ് അംഗവുമായിരുന്ന ബി പോക്കര്‍ സാഹിബിന്റെ കീഴില്‍ മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസോടെയാണ് ഷംനാട് സാഹിബ് അഭിഭാഷക വൃത്തി ആരംഭിക്കുന്നത്. പോക്കര്‍ സാഹിബിന്റെ ജൂനിയറായി പേരെടുത്ത് കാസര്‍കോട് കോടതിയില്‍ അഭിഭാഷക ജോലിയുടെ തിരക്കിനിടെയാണ് അദ്ദേഹത്തിന്റെ മുസ്‌ലിംലീഗ് പ്രവേശം. പോക്കര്‍ സാഹിബിന്റെ ജൂനിയറായ വക്കീലിനോട് നേതാക്കളെപ്പോലെ എനിക്കും ഏറെ ആദരവായിരുന്നു. ഖാഇദെമില്ലത്ത്, സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍ തുടങ്ങിയവരുമായൊക്കെ അദ്ദേഹം വേഗത്തില്‍ ബന്ധം സ്ഥാപിച്ചെടുത്തു. അവരുടെയൊക്കെ വിശ്വസ്തനും കാര്യദര്‍ശിയുമാവുകയെന്ന അപൂര്‍വ്വ ഭാഗ്യവാന്‍. സംഘടനയില്‍ സജീവമായി ഏറെ താമസിയാതെ അദ്ദേഹത്തിന്റെ കഴിവിനൊത്ത അംഗീകാരമായാണ് നാദാപുരത്തെ എം.എല്‍.എയാവുന്നത്.

കാസര്‍കോട്ടുകാരനായ വ്യക്തിയെ നാദാപുരം പോലൊരു മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് മത്സരിപ്പിക്കണമെങ്കില്‍ അന്നദ്ദേഹത്തില്‍ നേതൃത്വത്തിനുള്ള വിശ്വാസവും അതിലുണ്ട്. പോക്കര്‍ സാഹിബിന്റെ ജൂനിയര്‍ അഭിഭാഷകനായി മുസ്‌ലിംലീഗിന്റെ ആത്മാവ് അടുത്തറിയാന്‍ അവസരം ലഭിച്ച സമുദായ സ്‌നേഹവും രാജ്യസ്‌നേഹവും കാഴ്ചപ്പാടുമുള്ള നിയമം അറിയുന്ന വ്യക്തി എന്ന നിലക്ക് ആ വിശ്വാസം അദ്ദേഹം കാത്തു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും കൂടിയാലോചിക്കുന്നതും അറിയാത്തവ മനസ്സിലാക്കുന്നതും അദ്ദേഹത്തിന്റെ ഗുണങ്ങളായിരുന്നു.

നിയമസഭാംഗമായി കഴിവു തെളിയിച്ച അദ്ദേ ഹത്തെ പാര്‍ട്ടി രാജ്യസഭയിലേക്കും അയച്ചു. സേട്ടു സാഹിബും ബനാത്ത്‌വാല സാഹിബുമൊന്നിച്ചുള്ള അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വാസകാലം ഇന്ത്യന്‍ മുസ്്‌ലിം ശാക്തീകരണത്തിന് വലിയ സംഭാവനകളാണ് നല്‍കിയത്. ഇന്ദിരാഗാന്ധി, എ.ബി വാജ്‌പേയി തുടങ്ങിയവരുമായി അദ്ദേഹത്തിന് അടുപ്പമുണ്ടാക്കാനായി. ഏറെ കഴിഞ്ഞാണ് ഞാന്‍ ഡല്‍ഹിയിലേക്ക് എം.പിയായി എത്തുന്നത്. എം.എല്‍.എയും എം.പിയുമായ അദ്ദേഹത്തിന് പിന്നീട് പി.എസ്.സി മെമ്പറാവാനും ഒഡേപക് ചെയര്‍മാനാവാനുമൊന്നും കുറവു തോന്നിയില്ല. എതിരില്ലാതെ കൗണ്‍സിലറായാണ് അദ്ദേഹം നഗരസഭാ ചെയര്‍മാനാവായത്.

സംഘടനയിലും അദ്ദേഹത്തിന്റെ മനോഭാവം അതായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ കാര്യദര്‍ശിയായ അദ്ദേഹം ഞാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ ട്രഷററായും പ്രവര്‍ത്തിച്ചു. സംഘടനയില്‍ ഭാരവാഹിത്വമുള്ളപ്പോള്‍ ശാരീരിക അവശതകള്‍ മറച്ചുവെച്ചുപോലും അദ്ദേഹം യോഗങ്ങളിലെത്തിയിരുന്നു. എന്നും സംഘടനയോടും നേതാക്കളോടും സ്‌നേഹവും ആത്മാര്‍ത്ഥതയും പുലര്‍ത്തിയിരുന്നു. സംഘടനയിലെ ദുഃഖകരമായ പിളര്‍പ്പില്‍ ഞങ്ങള്‍ ഇരു ചേരിയിലായപ്പോഴും വ്യക്തിബന്ധത്തിന് ഒരുലച്ചിലും തട്ടിയില്ല. അഭിപ്രായ വ്യത്യാസം മറന്ന് ഒന്നാവാന്‍ പ്രയത്‌നിച്ചവരില്‍ പ്രധാനികളില്‍ ഒന്ന് ഷംനാട് സാഹിബാണ്.

പിന്നോക്ക പ്രദേശമായ കാസര്‍ക്കോടിയും എം.എല്‍.എ എന്ന നിലയില്‍ നാദാപുരത്തിനും ഒരിക്കലും അദ്ദേഹത്തെ മറക്കാനാവില്ല. നാദാപുരം ഗേള്‍സ് ഹൈസ്‌കൂള്‍, തലശ്ശേരി-നാദാപുരം പാലം തുടങ്ങിയ വികസന കയ്യൊപ്പുകള്‍ നിയമനിര്‍മ്മാണ സഭകളിലും നിരവധിയുണ്ട്. എം.എല്‍.എയും മന്ത്രിയും എം.പിയും കേന്ദ്രസഹമന്ത്രിയുമൊക്കെയായി പാര്‍ട്ടി എനിക്ക് പല ദൗത്യങ്ങളും ഏല്‍പ്പിച്ചപ്പോള്‍ ഉപദേശം തേടാന്‍ ഞാന്‍ സമീപിച്ചിരുന്ന ജ്യേഷ്ഠ സോഹദരനായിരുന്നു അദ്ദേഹം. സൗമ്യവും അതേസമയം ചടുലവുമായിരുന്നു നീക്കങ്ങള്‍. കലര്‍പ്പില്ലാത്ത കുലീനനായ ശുഭ്രവ്യക്തിത്വം. കേരളീയ സമൂഹത്തിനും ന്യൂനപക്ഷങ്ങള്‍ക്കും അദ്ദേഹത്തിന്റെ പാണ്ഡിത്യം പ്രയോജനപ്പെടുത്തിയെന്ന് കാലം തെളിയിക്കും.

2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

നാൽപതാണ്ടിലും ഓർക്കപ്പെടുന്ന ഇബ്രായിൻച്ച

കാസറഗോഡ്     മുൻ . എം.എൽ. എ     ടി എ   ഇബ്രാഹിം സാഹിബ്     ദിവംഗതനായിട്ട്    നാല്   പതിറ്റാണ്ട്   പിന്നിട്ടിരിക്കുന്നു

1977   ൽ   സിറ്റിംഗ്  എം.എൽ.എ   ആയിരുന്ന അഖിലേന്ത്യാ   മുസ്ലിം ലീഗി  ലെ   ബി എം   അബ്ദുൾ റഹ്മാൻ സാഹിബിനെ   ആറായിരത്തിൽ  പരം    വോട്ടുകൾക്ക്   പരാജയപ്പെടുത്തി   നിയമസഭയിലെത്തിയ   അനുയായികളുടെ    പ്രിയങ്കരനായ   ഇബ്രായിൻച്ച   1978   ആഗസ്റ്റ്   10  ന്     ഈ   ലോകത്തോട്   വിട   പറഞ്ഞു

ഒന്നര   വർഷം  എന്ന   ചുരുങ്ങിയ   കാലയളവിനുള്ളിൽ     അവികസിത  കാസറഗോഡിന്റെ   നിരവധി    വിഷയങ്ങൾ    സഭയുടെ   മുമ്പിൽ  കൊണ്ട്  വരാന്   പരിഹാരം   തേടാനും  അദ്ദേഹം    പരിത്രമിച്ചിരുന്നു

കാര്യമാത്ര പ്രസക്തമായ  വിഷയങ്ങൾ   മാത്രം  സംസാരിച്ച്      മികച്ച  സാമാജികനാവാൻ   അദ്ദേഹത്തിന്   കഴിഞ്ഞിരുന്നു

കാസറഗോഡ്    പഞ്ചായത്ത്  വൈസ്  പ്രസിഡൻറായും   നഗരസഭാംഗവുമായി   അദേഹം   പ്രവർത്തിക്കുകയുണ്ടായി

പട്ടാളത്തിൽ  നിന്നും  പഠിച്ച   ചിട്ടകൾ   രാഷ്ട്രീയത്തിലും   പ്രാവർത്തികമാക്കാൻ   അദ്ദേഹം   ശ്രമിക്കയുണ്ടായി   

കേവല   രാഷ്ട്രീയക്കാരൻ   എന്നതിലപ്പുറം     നല്ലൊരു വായനക്കാരനും     സാംസ്കാരിക   പ്രവർത്തകനുമായിരുന്നു  അദ്ദേഹം    ടി.ഉബൈദ്  സാഹിബിനൊപ്പം  പ്രവർത്തിക്കുകയും   കെ.എംഅഹമ്മദ്  ഉൾപ്പെടെയുള്ളവർക്ക്      പ്രചോദനമാവുകയും :  ചെയ്ത      സാംസ്കാരിക    വിദ്യാഭ്യാസ   നായകൻ കൂടിയായിരുന്നു'  അദ്ദേഹം

അഭിവക്ത   കണ്ണൂർ  ജില്ലാ മുസ്ലിം ലീഗ്   നേതൃനിരയിൽ    ഒ.കെ. മുഹമ്മദ് കുഞ്ഞി ,ഇ അഹമ്മദ്    തുടങ്ങിയ  അതികായരോടൊപ്പം   പ്രവർത്തിച്ച     ടി.എ    കാസറഗോഡ്     താലൂക്ക്   മുസ്ലിം ലീഗ്    പ്രസിഡൻറായും   സംഘടനക്ക് ' കനപ്പെട്ട ' സംഭാവനകൾ     നൽകുകയുണ്ടായി   

വളർന്ന്  ' വരുന്ന   വിദ്യാർത്ഥി യുവജന   നേതാക്കൾക്ക്   മികച്ച പ്രോത്സാഹനവും  പിന്തുണയും നൽകുന്നതിൽ    പിശുക്ക് കാണിക്കാത്ത   നേതാവായിരുന്നു  അദ്ദേഹം    

പ്രവർത്തകർക്ക്   സുഹൃത്തും  വഴി കാട്ടിയും  ഒക്കെയായി     സ്റ്റേഹ സാമ്രാജ്യം   പണിത   നായകനായിരുന്നു: അദ്ദേഹം

ചെർക്കളം   അബ്ദുല്ല  സി.ടി  അഹമ്മദലി  ,എ.എം കടവത്ത്    തുടങ്ങി       സമ്പന്നമായൊരു   നേതൃനിരയെ     വളർത്തി കൊണ്ട്  വരുന്നതിൽ   അണികളുടെ  പ്രിയപ്പെട്ട  ഇബ്രായിൻ ച്ച    വഹിച്ച  പങ്ക്   നിസ്തുലമാണ്   

സി എച്ച്   മുഹമ്മദ് കോയ സാഹിബ്  അടക്കമുള്ള    നേതാക്കളുടെ    പ്രിയപ്പെട്ട  സഹപ്രവർത്തകനും    കൂടിയായിരുന്ന   അദ്ദേഹം
രാഷ്ട്രീയമായ     വിയോജിപ്പുകൾക്കിടയിലും   പി.എം   അബൂബക്കർ   സാഹിബു മായി     അടുത്ത  ബന്ധം: പുലർത്തുകയും ' ചെയ്തിരുന്നു

നേതൃത്വത്തിന്റെ   കനത്ത  സമ്മർദ്ദത്തിനൊടുവിലാണ്      നിയമസഭാ സ്ഥാനാർത്ഥിയാവാൻ    അദ്ദേഹം   സമ്മതം   മൂളിയത്

നിസ്വാർത്ഥനും   നിഷ്കാമ കർമ്മിയുമായിരുന്ന  അദേഹത്തെ     രാഷ്ട്രീയ  വിദ്യാർത്ഥികൾ    പഠിക്കേണ്ടിയിരിക്കുന്നു

      

മുസ്തഫ മച്ചിനടുക്കം

വൈസ്  പ്രസിഡന്റ്

ചെമ്മനാട്  പഞ്ചായത്ത്' മുസ്ലിം ലീഗ്




പ്രവർത്തിക്ക

കരുണാനിധിയും മുസ്ലിം ലീഗും

കരുണാനിധിയും മുസ്‌ലിംലീഗും

August 8, 2018

    

ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ ഉറ്റസുഹൃത്തായിരുന്ന മുത്തുവേല്‍ കരുണാനിധിയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. ഇസ്മയില്‍ സാഹിബ് മരണപ്പെട്ട 1972 ഏപ്രില്‍ അഞ്ചിന് ചെന്നൈ കാന്‍ഡി ആസ്പത്രിയില്‍ മയ്യിത്ത് സന്ദര്‍ശിച്ച കരുണാനിധി പൊട്ടിക്കരഞ്ഞത് കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി. തന്റെ ‘ഏറ്റം അന്‍പുക്കൂറിയ (സ്‌നേഹമുള്ള) മഹാമനിതന്‍ മറന്തുവിട്ടാര്‍’ എന്ന് പറഞ്ഞായിരുന്നു കരുണാനിധിയുടെ വിലാപം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്ഥാപകനേതാവിന്റെ പേരില്‍ രീപീകരിച്ച രാജ്യത്തെ ഏക ജില്ലയാണ് തമിഴ്‌നാട് തഞ്ചാവൂരിലെ ‘നാഗൈ ഖാഇദേമല്ലത്ത്’. 1972ലായിരുന്നു ഇത്. കരുണാനിധിയായിരുന്നു അന്ന് തമിഴ്‌നാട് മുഖ്യമന്ത്രി. എന്നാല്‍ 1997ല്‍ വ്യക്തികളുടെ പേരുള്ള ജില്ലകളെല്ലാം മാറ്റിയപ്പോഴാണ് നാഗപട്ടണം എന്ന് പേര് മാറ്റിയത്.
മുസ്‌ലിംലീഗിന്റെ പ്രഥമ രൂപീകരണയോഗം 1948 മാര്‍ച്ച് പത്തിന് ചെന്നൈയിലായിരുന്നു.ദ്രാവിഡരാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന്റെ പങ്ക് എത്ര വലുതാണെന്ന് തുറന്നുകാട്ടുന്നതായിരുന്നു കരുണാനിധിയും ഖാഇദേമില്ലത്തുമായുണ്ടായിരുന്നു ബന്ധം. തന്തൈപെരിയാറും അണ്ണാദുരൈയും കാമരാജും എം.ജി.ആറും കരുണാനിധിയുമെല്ലാം ഖാഇദേമില്ലത്തുമായി അളവില്ലാത്ത വ്യക്തിബന്ധമാണ് പുലര്‍ത്തിയിരുന്നത്. 1949ല്‍ ദ്രാവിഡ കഴകത്തില്‍ നിന്ന് പിരിഞ്ഞ അണ്ണാദുരൈയാണ് ഡി.എം.കെ രൂപീകരിക്കുന്നത്. അതുമുതല്‍ ഡി.എം.കെയും മുസ്‌ലിംലീഗും തമ്മില്‍ നല്ല ബന്ധമായിരുന്നു. ആ ബന്ധമാണ് കരുണാനിധിയിലെത്തിയത്. പെരിയാറിനും അണ്ണാദുരൈക്കും കാമരാജിനും കരുണാനിധിക്കുമെല്ലാം ഉറ്റ ബന്ധമാണ് ഖാഇദേമില്ലത്തും മുസ്‌ലിം ലീഗുമായി ഉണ്ടായിരുന്നത്. കരുണാനിധി ഇക്കാര്യം ഖാഇദേമില്ലത്തിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയില്‍ ഓര്‍ക്കുന്നുണ്ട്. ഖാഇദേമില്ലത്തിന്റെ ചെന്നൈയിലെ ഖബറിടത്തില്‍ പലപ്പോഴും ഈ നേതാക്കള്‍ എത്തുമായിരുന്നു.മുഖ്യമന്ത്രിമാരായിരുന്ന എ.ഐ.ഡി.എം.കെ നേതാക്കളായ എം.ജി.ആറും ജയലളിതയും ഇവിടം സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. 1941ല്‍ മുഹമ്മദലി ജിന്ന പങ്കെടുത്ത ചെന്നൈ സമ്മേളനത്തിന് എല്ലാ വിധ ഒരുക്കങ്ങളും നടത്തിയതും ഖാഇദേമില്ലത്തായിരുന്നു. 1950ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ 29 നിയമസഭാംഗങ്ങളെ വിജയിപ്പിച്ച് പ്രതിപക്ഷനേതാവായ ഖാഇദേമില്ലത്തിനെ ഇതിന് സഹായിച്ചത് ദ്രാവിഡ രാഷ്ട്രീയവും കരുണാനിധിയടക്കമുള്ള ഡി.എം.കെ നേതൃത്വവുമായിരുന്നു. ഉത്തരേന്ത്യയില്‍ വര്‍ഗീയവാദികള്‍ മുസ്‌ലിംലീഗിനെ വര്‍ഗീയകക്ഷിയായി ദുഷ്പ്രചരണം നടത്തിയപ്പോള്‍ തമിഴ്‌നാട്ടിലും കേരളത്തിലും മറ്റും ഹിന്ദു -മുസ്‌ലിം സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ ഡി.എം.കെയും മുസ്‌ലിംലീഗും വഹിച്ച പങ്ക് നിസ്സീമമാണ്. ഇതില്‍ കരുണാനിധിയുടെ പങ്ക് പ്രത്യേകം എടുത്തുപറയേണ്ടതും. പില്‍ക്കാലം ഏറെക്കുറെ എല്ലാകാലത്തും മുസ്‌ലിംലീഗിനെ ഉറ്റ ഘടകക്ഷിയായാണ് കരുണാനിധിയും ഡി.എം.കെയും കണ്ടിരുന്നത്. ഒരുതവണ മാത്രം ബി.ജെ.പിയുമായി കരുണാനിധി സഖ്യമുണ്ടാക്കിയപ്പോള്‍ മാത്രമാണ് അല്‍പകാലത്തേക്ക് ബന്ധം ഉലഞ്ഞത്. 1999-2004 ലെ വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു ഇത്. മുസ്‌ലിം ലീഗിന്റെ തമിഴ്‌നാട്ടിലെ പല സമ്മേളനങ്ങളിലും കരുണാനിധി നേരിട്ടെത്തിുമായിരുന്നു. 1998ല്‍ ചെന്നൈയില്‍ നടന്ന ലീഗ് സുവര്‍ണജൂബിലി മഹാസമ്മേളനത്തില്‍ കരുണാനിധി ചരിത്രം അനുസ്മരിച്ചുകൊണ്ട് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ഇതായിരുന്നു പാര്‍ട്ടി അഖേലേന്ത്യാപ്രസിഡന്റ് ബനാത്‌വാല പങ്കെടുത്ത അവസാനപൊതുപരിപാടി.

കലൈഞ്ജറും ഖാഇദെ മില്ലത്തും

കലൈഞ്ജറും ഖാഇദെമില്ലത്തും

August 8, 2018

    

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗുമായി എപ്പോഴും രാഷ്ട്രീയ സഖ്യത്തിന് ആഗ്രഹിച്ചിരുന്ന കലൈഞ്ജര്‍ കരുണാനിധി തമിഴകത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും, സുരക്ഷിതത്വത്തിനും ബൃഹത്തായ പദ്ധതികളാണ് നടപ്പിലാക്കിയിരുന്നത്. പലപ്പോഴും കരുണാനിധിയുടെ പ്രഖ്യാപനങ്ങള്‍ വര്‍ഗീയ ശിഥിലീകരണങ്ങളുടെ രോഷപ്രകടനങ്ങള്‍ ക്ഷണിച്ചുവരുത്തി. ഇന്ത്യയില്‍ ആദ്യമായി ഉലമ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത് കരുണാനിധിയായിരുന്നു. ഉറുദു ഭാഷ പാഠ വിഷയമാക്കിയതും കരുണാനിധിയുടെ ഭരണകാലത്തായിരുന്നു. നിര്‍ധന മുസ്‌ലിംകള്‍ താമസിക്കുന്ന പ്രദേശത്തെ പള്ളികളുടെ പുനര്‍ നിര്‍മ്മാണത്തിന് ധനസഹായം പ്രഖ്യാപിച്ചു. റമസാന്‍ കാലത്ത് പള്ളികളില്‍ നോമ്പ് തുറക്കാന്‍ കഞ്ഞിക്കായി സൗജന്യമായി അരി അനുവദിച്ചു. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനും, പരിപാലിക്കാനുമായി പ്രത്യേക നിയമവും നടപ്പിലാക്കി. ഉദ്യോഗ നിയമനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രത്യേക സംവരണം പ്രഖ്യാപിച്ചുകൊണ്ട് ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടിവന്നെങ്കിലും ഇതിനെ മറികടന്ന് നിയമം നടപ്പിലാക്കി. മഹാനായ ഖാഇദെമില്ലത്തിന്റെ പേരില്‍ നാഗപട്ടിണ തലസ്ഥാനമാക്കി ജില്ല പ്രഖ്യാപിച്ചതും, ഖാഇദെമില്ലത്തിന്റെ പേരില്‍ ചെന്നൈയില്‍ റോഡ്, ആര്‍ട്‌സ് കോളജ്, വനിത കോളജ് എന്നിവ സ്ഥാപിച്ചതും കരുണാനിധിയാണ്. എല്ലാ വര്‍ഷവും ഖാഇദെമില്ലത്തിന്റെ ജന്മദിനത്തിലും ചരമ ദിനത്തിലും തിരുവല്ലിക്കേണിയിലെ അദ്ദേഹത്തിന്റെ ഖബറിടം കരുണാനിധി സന്ദര്‍ശിച്ചിരുന്നു.
കളവും കാപട്യവും ഏശാത്ത പാര്‍ട്ടിയെന്നാണ് പലപ്പോഴും കരുണാനിധി ലീഗിനെ പാര്‍ട്ടി യോഗങ്ങളില്‍ വിശേഷിപ്പിച്ചിരുന്നത്. രാജ്യസ്‌നേഹം തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച ഏക പാര്‍ട്ടി ലീഗ് മാത്രമാണെന്ന് ഒരിക്കല്‍ കരുണാനിധി ലീഗ് സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ പറഞ്ഞു.
മഹാനായ മര്‍ഹൂം ഖാഇദെമില്ലത്ത് മരണശയ്യയിലായിരിക്കുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച കാര്യവും, അവിടെ ഉണ്ടായ അനുഭവങ്ങളും കരുണാനിധി പല യോഗങ്ങളില്‍ ഉദ്ധരിച്ചു. ”എന്റെ സമുദായം അരക്ഷിതാവസ്ഥയിലാണ്. ഇതോര്‍ക്കുമ്പോഴാണ് വിഷമം. ഈ സമുദായത്തിന്റെ രക്ഷാകവചമാണ് എന്റെ പാര്‍ട്ടി. എന്റെ പാര്‍ട്ടിയോടൊപ്പം താങ്കളും ഡി.എം.കെയും എന്നും ഒപ്പം ഉണ്ടാവുകയാണെങ്കില്‍ എന്റെ ഖൗമിന് പ്രശ്‌നമുണ്ടാവില്ല” ഖാഇദെമില്ലത്തിന്റെ ഈ അവസാന വാക്കുകള്‍ കരുണാനിധി പല യോഗങ്ങളില്‍ ആവര്‍ത്തിക്കുകയുണ്ടായി. ഖാഇദെമില്ലത്തിന് താന്‍ കൊടുത്ത ഉറപ്പില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് കരുണാനിധി അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
ഇന്ത്യ-പാക്കിസ്താന്‍ യുദ്ധമുഖത്തേക്ക് തന്റെ മകന്‍ മിയാഖാനെ പറഞ്ഞുവിടാന്‍ തയ്യാറായ ഖാഇദെമില്ലത്തിനെ പോലുള്ള ഒരു രാജ്യസ്‌നേഹി ഇന്ത്യയിലുണ്ടോയെന്ന് ഒരിക്കല്‍ കരുണാനിധി ചോദിച്ചു. അതുകൊണ്ട് തന്നെ ലീഗിന് തമിഴ്‌നാട്ടില്‍ വളരാന്‍ ഡി.എം.കെ താങ്ങും തണലുമായി നില്‍ക്കുന്നു.
ഇഫ്താര്‍ വിരുന്നുകളില്‍ തൊപ്പി ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള കരുണാനിധി ഒരിക്കല്‍ പറഞ്ഞു ലീഗിന് ഒരുപാട് എം.എല്‍.എ സീറ്റും, എം.പി സീറ്റും നല്‍കണമെന്നാണ് എന്റെ മനസ്സ് മന്ത്രിക്കുന്നത്. പക്ഷെ മുന്നണിയിലെ സഖ്യകക്ഷികളുടെ ബാഹുല്യവും, അവരെ തൃപ്തിപ്പെടുത്താനുള്ള കഠിന ശ്രമവും കാരണം ആഗ്രഹം നിറവേറ്റുന്നില്ല.
ചെന്നൈയില്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബിനെ ഡി.എം.കെ പ്രവര്‍ത്തകര്‍ കൊടി മാറി ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് കരുണാനിധി നടത്തിയ ഹൃദയസ്പര്‍ശിയായ പ്രസംഗം ഇന്നും മാറ്റൊലിയായി നിലനില്‍ക്കുന്നു. മന്ത്രിയായ സി.എച്ചിന്റെ കാറിലെ ദേശീയ പതാകയെ കോണ്‍ഗ്രസ് പതാകയായി തെറ്റിദ്ധരിച്ചതാണ് സംഭവം. ഇതില്‍ അങ്ങേയറ്റം ഖേദിക്കുന്നു. മാപ്പ് യാചിക്കുന്നു. ഖാഇദെമില്ലത്തിന്റെ പ്രിയങ്കരനായ ശിഷ്യന്‍ സി.എച്ചിന് ഖാഇദെമില്ലത്തിന്റെ ജന്മനാട്ടില്‍ ഇങ്ങനെയൊരു ദൗര്‍ഭാഗ്യ സംഭവമുണ്ടായതില്‍ ഞാന്‍ ദുഃഖിതനാണ്. മാപ്പ് പറയാന്‍ വാക്കുകളില്ല. ഞാനും സി.എച്ചും ഒന്നാണ്, നമ്മുടെ രണ്ട് പേരുടെയും പേരില്‍ ‘കെ’യുണ്ട്. കോയയും, കരുണാനിധിയും പറയാന്‍ ‘കെ’ വേണം. ഈ സാദൃശ്യം നമ്മള്‍ തമ്മിലുള്ള പൊരുത്തവും ഐക്യവും പ്രകടമാക്കുന്നു.
മുസ്‌ലിം ലീഗുകാരനേക്കാളും ലീഗ് ചരിത്രം പറയുന്ന കരുണാനിധി മഹാനായ മര്‍ഹൂം ഖാഇദെമില്ലത്തിനെ അനുസ്മരിക്കാതെ പ്രസംഗം നടത്താറില്ല. ഖാഇദെമില്ലത്ത്, അണ്ണാദുരെ, പെരിയാര്‍ രാമസ്വാമി എന്നീ ത്രിമൂര്‍ത്തികളാണ് തമിഴ്‌നാടിന്റെ വിജയത്തിന്റെ ശില്‍പികളെന്ന് പറഞ്ഞിരുന്ന കരുണാനിധി ലീഗ് സമര്‍പ്പിക്കുന്ന ഏത് ആവശ്യങ്ങളും താന്‍ അംഗീകരിക്കുകയാണ് പതിവെന്നും പറയുകയുണ്ടായി. ശിഹാബ് തങ്ങള്‍, എ.കെ.എ അബ്ദുസമദ്, എം.എ ലത്തീഫ്, ഇ. അഹമ്മദ്, എ.എം യൂസഫ്, സി.ഐ അല്ലാ പിച്ചൈ, റിഫായി എക്‌സ് എം.പി, ഖാജ മൊയ്തീന്‍, തിരുപ്പൂര്‍ മൊയ്തീന്‍, ഖാദര്‍ മൊയ്തീന്‍ എന്നീ ലീഗ് നേതാക്കളുടെ പേരുകള്‍ പലപ്പോഴും ഉദ്ധരിച്ചാണ് കരുണാനിധി പ്രസംഗിച്ചിരുന്നത്. ഏറ്റവും ഒടുവില്‍ രാമനാഥപുരം ജില്ലാ മുസ്‌ലിംലീഗ് സമ്മേളനത്തില്‍ കരുണാനിധി പ്രസംഗിച്ചു നിര്‍ത്തിയത് ”ഈ ഹരിത പതാക ഇനിയും ഉയരട്ടെ, പടരട്ടെ” എന്ന് പറഞ്ഞുകൊണ്ടായിരുന്നു.

അഹമ്മദ് നമ്മ ആള്

അഹമ്മദ് നമ്മ ആള്

August 8, 2018

    

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് മുന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദുമായി കരുണാനിധിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ചെന്നൈയില്‍ ഇ. അഹമ്മദ് എത്തിയാല്‍ പലപ്പോഴും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു. ഇ. അഹമ്മദ് കേന്ദ്ര വിദേശകാര്യ സഹ മന്ത്രിയായിരിക്കെ ഒരിക്കല്‍ കോയമ്പത്തൂരില്‍ പത്രസമ്മേളനം നടത്തുന്നതിനിടയില്‍ ശ്രീലങ്ക പ്രശ്‌നവും കോയമ്പത്തൂരില്‍ പാസ്‌പോര്‍ട്ട് ഓഫീസിന്റെ ആവശ്യകതയും പത്രലേഖകര്‍ ഉന്നയിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥലം അനുവദിക്കുകയാണെങ്കില്‍ 24 മണിക്കൂറിനകം പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാമെന്നായി കേന്ദ്രമന്ത്രിയായിരുന്ന ഇ. അഹമ്മദ്. സണ്‍ ടി.വിയില്‍ ഈ വാര്‍ത്ത കേള്‍ക്കാനിടയായ മുഖ്യമന്ത്രി കരുണാനിധി അപ്പോള്‍ തന്നെ കോയമ്പത്തൂരില്‍ പാസ്‌പോര്‍ട്ട് ഓഫീസിന് ഉപ്പിലിപാളയത്തെ കോര്‍പ്പറേഷന്‍ കെട്ടിടം അനുവദിച്ചു കൊണ്ട് ഉത്തരവിറക്കി. ഒപ്പം കേന്ദ്രമന്ത്രി അഹമ്മദ് തൃശ്‌നാപള്ളി, മധുര എന്നിവിടങ്ങളിലും പാസ്‌പോര്‍ട്ട് ഓഫീസ് തുറക്കാന്‍ അനുമതി നല്‍കണമെന്ന് കരുണാനിധി ആവശ്യപ്പെടുകയും ചെയ്തു. ഈ വാര്‍ത്ത ടി.വിയില്‍ കേള്‍ക്കാനിടയായ അഹമ്മദ് ചെന്നൈയില്‍ കരുണാനിധിയുടെ ആവശ്യം അംഗീകരിച്ച് ഉടന്‍ പത്രസമ്മേളനവും നടത്തി. പൊതുവേദികളില്‍ ഇ. അഹമ്മദിനെ കണ്ടാല്‍ കരുണാനിധി പുഞ്ചിരി തൂകി പറഞ്ഞിരുന്നത് ‘ഇവര്‍ നമ്മ ആള്’ എന്നാണ്. ശ്രീലങ്ക തമിഴ് വംശീയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയായ കരുണാനിധിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് കേന്ദ്ര മന്ത്രിയായിരുന്ന അഹമ്മദ് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയത്.

ദ്രാവിഡ സൂര്യൻ


അസ്തമിച്ചത് ദ്രാവിഡ സൂര്യന്‍

August 8, 2018

    

അശ്‌റഫ് വേലിക്കിലത്ത്

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഏഴര പതിറ്റാണ്ടുകളിലേറെ ജ്വലിച്ചുനിന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകരില്‍ പ്രധാനിയായ മുത്തുവേല്‍ കരുണാനിധി എന്ന കലൈഞ്ജര്‍ കരുണാനിധി (94) ചരിത്രത്തിന്റെ യവനികയിലേക്ക് മറഞ്ഞു. കരുണാനിധിയെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയും തഴക്കവും പഴക്കവും കൈവന്ന മറ്റൊരു രാഷ്ട്രീയ നേതാവിനെ കണ്ടെത്താനാവില്ല. ചിന്തോദീപകവും ഹാസ്യത്തിന്റെ തേന്‍തുള്ളികള്‍ പുരണ്ടതുമായ ആകര്‍ഷമായ വാഗ്ചാതുര്യത്തിലൂടെ ജനഹൃദയങ്ങളില്‍ കുടിയേറിയ കലൈഞ്ജറുടെ ആവനാഴിയില്‍ നിന്നുള്ള തേന്‍മൊഴികള്‍ കേള്‍ക്കാന്‍ ജനസഹസ്രങ്ങളാണ് എങ്ങും തടിച്ചുകൂടിയിരുന്നത്. തുടക്കത്തില്‍ ഒന്നും രണ്ടും മണിക്കൂറുകള്‍ പ്രസംഗിച്ചിരുന്ന കലൈഞ്ജര്‍ കരുണാനിധി രോഗങ്ങള്‍ ഓരോന്നായി കടന്നാക്രമിച്ചതോടുകൂടിയാണ് പ്രസംഗം അരമണിക്കൂറില്‍ ഒതുക്കിയത്. ദ്രാവിഡ പാരമ്പര്യവും, തമിഴ് സംസ്‌കാരവും, സരളമായ തമിഴ് സാഹിത്യവും നിറഞ്ഞുനിന്നിരുന്ന കരുണാനിധിയുടെ പ്രസംഗം കേള്‍ക്കാന്‍ നേരം പുലരും വരെ അക്ഷമരായി കാത്തുനിന്ന ചരിത്രമാണ് തമിഴ് മക്കള്‍ക്ക് പറയാനുള്ളത്.
”എന്റെ രക്തത്തില്‍ അലിഞ്ഞുകിടക്കുന്ന തമിഴ് ഉടന്‍പിറപ്പുകളെ, ജീവനേക്കാള്‍ താന്‍ വിലമതിക്കുന്ന കഴക കണ്‍മണികളെ”യെന്നു അഭിസംബോധനം ചെയ്തു തുടങ്ങുന്ന കലൈഞ്ജറുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ തന്നെ ദിഗന്തങ്ങള്‍ മുഴങ്ങുന്ന കരഘോഷങ്ങള്‍ മുഴങ്ങുകയാണ് പതിവ്. രാഷ്ട്രീയ പ്രതിയോഗികളുടെ മണല്‍ കോട്ടക്കുനേരെ സ്വതസിദ്ധമായ ശൈലിയിലൂടെ ശക്തമായ കടന്നാക്രമണം നടത്തിക്കൊണ്ടുള്ള കലൈഞ്ജറുടെ പ്രസംഗം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴും കോളിളക്കമുണ്ടാക്കിയിരുന്നു.
കഴിഞ്ഞ ഏഴര പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതം ഡി.എം.കെയുടെ ഈ പ്രജാപതിക്ക് പകര്‍ന്നു നല്‍കിയിരിക്കുന്ന മുഖ്യപാടവം ക്ഷമയുടേതാണ്. 94-ാം വയസിലും ഓര്‍മ്മശക്തി മങ്ങുകയോ, രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ തളരുകയോ, പ്രസംഗങ്ങളില്‍ നിന്നും പിന്മാറുകയോ ചെയ്യാത്ത ഈ രാഷ്ട്രീയ ഭീഷ്മാചാര്യന്റെ സദാ മന്ത്രം തമിഴ്‌നാടിന്റെ വികസനവും, തമിഴ് ജനതയുടെ ഉന്നമനവുമായിരുന്നു.
1924 ജൂണ്‍ മൂന്നിനാണ് കരുണാനിധിയുടെ ജനനം. തിരൂവാറൂറിലെ തിരക്കുവളയില്‍ മുത്തുവേലാര്‍-അന്‍ജുകം ദമ്പതികളുടെ മകനായി ജനിച്ച കരുണാനിധിക്ക് കുടുംബത്തിന്റെ കടുത്ത സാമ്പത്തിക പരാധീനതയില്‍ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കാനേ കഴിഞ്ഞുള്ളൂ. അച്ഛന്‍ മുത്തുവേലാറിന്റെ പേര് കൂടിയാണ് കരുണാനിധി ”മുത്തുവേല്‍ കരുണാനിധി”യായത്. കരുണാനിധിക്ക് നേരത്തെ ദക്ഷിണാമൂര്‍ത്തി എന്നാണ് പേര് നല്‍കിയതെങ്കിലും പിന്നീട് മാതാപിതാക്കള്‍ മുത്തുവേല്‍ കരുണാനിധിയായി മാറ്റുകയായിരുന്നു. പിതാവ് മുത്തുവേലാറിന് ക്ഷേത്രങ്ങളില്‍ ഭരതനാട്യം പഠിപ്പിച്ചു കൊടുക്കലായിരുന്നു ജോലി. ബാല്യകാലത്തു തന്നെ കവിതയിലും തമിഴ് സാഹിത്യത്തിലും അതീവ താല്‍പര്യം കാണിച്ചിരുന്ന കരുണാനിധി വിദ്യാര്‍ത്ഥിയായിരിക്കെ 1941 ല്‍ ദ്രാവിഡ കഴകത്തിന്റെ ഭാഗമായുള്ള ”ഓള്‍ സ്റ്റുഡന്റ് ക്ലബ്ബ്” എന്ന സംഘടനയുണ്ടാക്കിയാണ് രാഷ്ട്രീയത്തില്‍ കാലെടുത്തു വെച്ചത്. 1949ലാണ് ഡി.എം.കെയില്‍ ചേര്‍ന്നത്.
വിദ്യാര്‍ത്ഥിയായിരിക്കെ 1936ല്‍ തിരുവാരൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി കൂട്ടം പ്രസിദ്ധീകരിച്ച ”വിദ്യാര്‍ത്ഥി മിത്രം” (മാണവനേശന്‍) മാസികയുടെ പത്രാധിപരായിരുന്നു കരുണാനിധി. 1953ല്‍ കരുണാനിധി ഡാല്‍മിയാപുരത്തിന്റെ പേര് കല്ലക്കുടി എന്നാക്കി മാറ്റാന്‍ നടത്തിയ പ്രക്ഷോഭം ജനശ്രദ്ധ പിടിച്ചുപറ്റി. റെയില്‍പാളത്തിനു കുറുകെ തലവെച്ചു കിടന്ന കരുണാനിധി നടത്തിയ പ്രക്ഷോഭത്തിന് മുന്നില്‍ അധികൃതര്‍ മുട്ടുകുത്തിയതോടെ കരുണാനിധി തമിഴകത്ത് ശ്രദ്ധേയനായി. 1957ല്‍ തിരുവാരൂറിലെ കുഴിത്തലൈ നിയോജക മണ്ഡലത്തിലാണ് കരുണാനിധിയുടെ കന്നിമത്സരം. അന്നുതൊട്ട് ഇന്നോളം കരുണാനിധി പരാജയം എന്തെന്നറിഞ്ഞിട്ടില്ല. ചെന്നൈ ചെപ്പാക്കില്‍ നിന്നും കരുണാനിധി തുടര്‍ച്ചയായി മൂന്നു തവണ ജയിച്ചു നിയമസഭയിലെത്തി. 13 തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കരുണാനിധി 5 തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ശോഭിച്ചു. 1961ല്‍ ഡി.എം.കെയുടെ ട്രഷററായി നിയമിതനായ കരുണാനിധി 1969ലാണ് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനത്ത് എത്തിയത്. 1962ല്‍ നിയമസഭ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട കരുണാനിധി 1967ല്‍ അണ്ണാദുരെ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി അധികാരമേറ്റാണ് ആദ്യമായി മന്ത്രിസഭയിലെത്തിയത്. 1983ല്‍ ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരായ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് നിയമസഭാംഗത്വം രാജിവെക്കുകയുണ്ടായി.
1977 നവംബറില്‍ ചെന്നൈയില്‍ എത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ ഡി.എം.കെ നടത്തിയ കരിങ്കൊടി പ്രകടനം അക്രമാസക്തമായി മാറി. കരുണാനിധി ഉള്‍പ്പെടെ ഡി.എം.കെയുടെ മുഴുവന്‍ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു തടവിലാക്കി. അന്ന് ചെന്നൈയില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കേരള വിദ്യാഭ്യാസ മന്ത്രിയും, മുസ്‌ലിംലീഗ് നേതാവുമായ യശഃശ്ശരീരനായ സി.എച്ച് മുഹമ്മദ് കോയയുടെ കാറിന് നേരെയും ഡി.എം.കെ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായി. സി.എച്ചിന്റെ കാറിലെ ദേശീയ പതാകയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതാകയായി തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ സി.എച്ചിന് സാരമായ പരിക്കേറ്റു. സംഭവത്തില്‍ കരുണാനിധി സി.എച്ചിനോടും, മുസ്‌ലിം ലീഗിനോടും മാപ്പ് പറഞ്ഞു.
1975ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡി.എം.കെ മന്ത്രിസഭയെ പിരിച്ചുവിടുകയും, കരുണാനിധി, മകന്‍, സ്റ്റാലിന്‍, പാര്‍ട്ടിയുടെ സമുന്നത നേതാക്കളായ ആര്‍ക്കാട് വീരസ്വാമി, ദുരെ മുരുഗന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. ജയിലില്‍ നേതാക്കള്‍ക്കെതിരെ ക്രൂരമായ പീഡനം നടന്നു. ചില പ്രവര്‍ത്തകര്‍ ജയിലില്‍ നടന്ന മൂന്നാംമുറയില്‍ കൊല്ലപ്പെടുകയുണ്ടായി.
1972ല്‍ ഡി.എം.കെയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എം.ജി.ആര്‍ അണ്ണാ ഡി.എം.കെക്ക് രൂപംനല്‍കിയതോടെ കരുണാനിധിക്ക് കടുത്ത വെല്ലുവിളി ഉയര്‍ന്നു. 1977 മുതല്‍ 1989 വരെ എം.ജി.ആര്‍ എന്ന മാസ്മരിക വ്യക്തിത്വത്തിന്റെ തേരോട്ടത്തിന് മുന്നില്‍ കരുണാനിധിക്ക് അധികാരത്തിനു പുറത്തിരിക്കേണ്ടിവന്നു. പക്ഷെ ക്ഷമയോടെ എല്ലാറ്റിനേയും നേരിടുകയും, അതിജീവിക്കുകയും ചെയ്ത കരുണാനിധി 1989ല്‍ തമിഴകത്തിന്റെ അധികാര പീഠത്തിലേക്ക് സെന്റ് ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചുവരവ് നടത്തുകയായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തില്‍ ചാണക്യ തന്ത്രങ്ങള്‍ അവലംബിക്കുന്നതില്‍ കരുണാനിധിക്കുണ്ടായ അപാരമായ കരുത്ത് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല.
തമിഴ്‌നാടിനെ ഇളക്കിമറിച്ച ഹിന്ദി പ്രക്ഷോഭവും, കാവേരി, ശ്രീലങ്ക തമിഴ് വംശീയ പ്രശ്‌നങ്ങളും, പിന്നാക്ക-മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി നടത്തിയ സംവരണ പ്രക്ഷോഭങ്ങളും, കര്‍ഷക സമരങ്ങളും ആര്‍ക്കും അളക്കാന്‍ കഴിയാത്ത കരുണാനിധിയുടെ കരുത്തായി മാറി. കരുണാനിധിയുടെ അതിര് കടന്ന തമിഴ് മക്കളോടും, തമിഴ്‌നാടിനോടുമുള്ള സ്‌നേഹം പലപ്പോഴും മണ്ണിന്റെ മക്കള്‍ വാദമായി ചിത്രീകരിക്കപ്പെട്ടെങ്കിലും ഇതൊന്നും കരുണാനിധി എന്ന ഉരുക്കുമനുഷ്യനെ തളര്‍ത്തിയില്ല.
തമിഴ്‌നാടിന്റെ വികസനത്തിനായി ശ്രദ്ധേയമായ നിരവധി ജനകീയ പദ്ധതികള്‍ക്ക് തുടക്കമിട്ട കരുണാനിധിക്ക് എം.ജി.ആറിനേക്കാളും കടുത്ത വെല്ലുവിളിയായത് ജയലളിതയുടെ ഭരണകാലത്തായിരുന്നു. കരുണാനിധിയുടെയും ഡി.എം.കെയുടെയും നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയം മാത്രമായ പ്രതിസന്ധി ഘട്ടത്തില്‍ 1999ല്‍ ഡി.എം.കെ ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമസ്ത ഓര്‍മ്മകളും ബലികൊടുത്തുകൊണ്ട് ഡി.എം.കെ ബി.ജെ.പിയുടെ പാളത്തില്‍ കൊണ്ടുപോയി ബന്ധിച്ചു. ഈ സംഭവം കരുണാനിധിയെ പിന്നീട് വളരെയധികം വേദനിപ്പിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഹിമാലയന്‍ തെറ്റായി കരുണാനിധി ഇതിനെ ഏറ്റുപറയുകയായിരുന്നു.
കരുണാനിധി തമിഴ്‌നാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുകയാണെങ്കിലും ഒപ്പം കോടികളുടെ അഴിമതി കഥകള്‍ ഗ്ലാമറിനു മങ്ങലേല്‍പ്പിക്കുകയുണ്ടായി. ഒപ്പം പാര്‍ട്ടിക്ക് മുകളില്‍ തന്റെ കുടുംബത്തെ പ്രതിഷ്ഠിച്ചുവെന്നും പ്രതിയോഗികളുടെ മുഖ്യ വിമര്‍ശനവും വലിയ തിരിച്ചടിയായി. മകന്‍ സ്റ്റാലിനും, മകള്‍ കനിമൊഴിയും, പേരക്കിടാവ് ദയാനിധി മാരനുമെല്ലാം പ്രതിയോഗികളുടെ കണ്ണില്‍ കരടായി നില്‍ക്കുന്നു.
കോണ്‍ഗ്രസ് ഐയുമായി സഖ്യമുണ്ടാക്കുന്നതില്‍ അതീവ താല്‍പര്യം കാണിച്ചിരുന്ന കരുണാനിധി മതേതരത്വവും, ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഏറെ മുന്നിലായിരുന്നു. നിരവധി ചെറുകഥകളും, കഥകളും, നോവലുകളും എഴുതിയിട്ടുള്ള കരുണാനിധി ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥയുമെഴിതിയിട്ടുണ്ട്. മുറശൊലി (ങൗൃമീെഹശ) പത്രത്തിന്റെ പത്രാധിപരായിരുന്നു ഏറെക്കാലം. പ്രസിദ്ധ നടന്‍ ശിവാജി ഗണേശന്‍ അഭിനയിച്ച ആദിപരാശക്തി, മരമകളെ വരിക ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് കരുണാനിധി കഥയെഴുതിയിട്ടുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ നീക്കത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുകയും, തമിഴ് മക്കളുടെ മനസ്സുകളില്‍ സാമാന്യ ബോധത്തിന്റെ ശീതള താഴ്‌വരയും, മാനവ ഐക്യത്തിന്റെ മാറ്റൊലിയും തീര്‍ത്ത കരുണാനിധി എന്ന ചരിത്രനായകനെ തമിഴ് മക്കള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. പള്ളിയില്‍ നിന്ന് ഉയരുന്ന ബാങ്ക് നാദവും, ക്ഷേത്രങ്ങളില്‍ നിന്ന് ഉയരുന്ന വേദജപങ്ങളും, ക്രൈസ്തവാലയത്തില്‍ നിന്നുയരുന്ന മണിനാദവും കൂടിച്ചേരുമ്പോഴുള്ള മധുരധ്വനിയാണ് തമിഴന്റെ ഹൃദയമിടിപ്പെന്ന് കരുണാനിധി പല യോഗങ്ങളില്‍ പറയുകയുണ്ടായി. അതുകൊണ്ട് തന്നെ അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും, വര്‍ഗീയ വിഷവിത്തുക്കള്‍ വാരിവിതറിയിട്ടും തമിഴകത്ത് സംഘ്പരിവാറിന്റെ കുതന്ത്രങ്ങള്‍ ഏശാതെ പോയി. ഓരോ പൗരന്റെയും സ്വാതന്ത്ര്യവും, സുരക്ഷിതത്വവും, സംതൃപ്തിയും, വിശ്വാസവും കാത്തുസൂക്ഷിക്കേണ്ടത് ഡി.എം.കെയെ പോലുള്ള മതേതര പാര്‍ട്ടികളുടെ കടമയാണെന്നാണ് കരുണാനിധി ഏറ്റവും ഒടുവിലായി ചെന്നൈയില്‍ നടത്തിയ പ്രസംഗത്തില്‍ പോലും ചൂണ്ടിക്കാട്ടിയത്.
പത്മാവതിയമ്മാള്‍. ദയാളു അമ്മാള്‍, രാജാത്തി അമ്മാള്‍ എന്നിവരായിരുന്നു കരുണാനിധിയുടെ ഭാര്യമാര്‍. ഇതില്‍ പത്മാവതിയമ്മാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ദയാളു അമ്മാള്‍ രോഗബാധിതയായി കിടപ്പിലാണ്. മൂന്ന് ഭാര്യമാരിലായി എം.കെ മുത്തു, എം.കെ അഴഗിരി, എം.കെ സ്റ്റാലിന്‍, എം.കെ തമിഴരശു, എം.കെ ശെല്‍വി, എം.കെ കനിമൊഴി എന്നീ മക്കളുണ്ട്.
സഭാ തിരക്കില്‍ മുഴുകിയിരുന്ന ചെന്നൈയില്‍ ഗോപാലപുരത്തെ കലൈഞ്ജര്‍ ഭവനം കരുണാനിധി എന്ന ചരിത്ര പുരുഷന്റെ വേര്‍പാടില്‍ ദുഃഖം ഘനീഭവിച്ചുനില്‍ക്കുന്നു. രാത്രി 12 മണിക്ക് കിടന്നുറങ്ങുകയും രാവിലെ 5 മണിക്ക് എഴുന്നേല്‍ക്കുകയും ചെയ്തിരുന്ന കരുണാനിധി പ്രഭാത നടത്തം, ചെറിയ വ്യായാമം, പത്രവായന എന്നീ ദിനചര്യകള്‍ തെറ്റിച്ചിരുന്നില്ല. ”ശൊല്‍വതൈ സെയ്‌വേന്‍” (പ്രവര്‍ത്തിക്കുന്നത് മാത്രം പറയും), പറയുന്നത് മാത്രം പ്രവര്‍ത്തിക്കും) അതാണ് എന്റെ ശൈലിയെന്ന കരുണാനിധിയുടെ വാക്കുകള്‍ തമിഴ് മക്കളുടെ കാതുകളില്‍ പ്രതിധ്വനിക്കുകയാണ്.

2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ക്കലെഞ്ജർ

*കലൈഞ്ജർ മുത്തുവേൽ കരുണാനിധി*

തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന് അടിത്തറ പാകിയ ഡി.എം.കെ എന്ന പാര്‍ട്ടിയുടെ തലപ്പത്ത് രാഷ്ട്രീയ ചാണക്യനായ കരുണാനിധി എത്തിയിട്ട് ് അര നൂറ്റാണ്ട്. തികഞ്ഞ്   ദിവസങ്ങൾ പിന്നിടുമ്പോഴാണ് (07/07/2018)  മരണം   അദ്ദേഹത്തെ   തേടിയെത്തിയത്   
         ഒരു രാഷ്ടീയ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇത്രയും കാലം ഒരാള്‍ തന്നെ തുടരുന്നത് ലോകത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. വാക്കുകള്‍ കൊണ്ട് തമിഴ്ജനതയെ ഇളക്കിമറിച്ച കലൈഞ്ജര്‍ ഏറെ കാലമായി  വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

തമിഴ് ഭാഷ... അതായിരുന്നു കലൈജ്ഞര്‍ കരുണാനിധിയുടെ രാഷ്ട്രീയ ആയുധം. നാടകം, സിനിമ, കവിതകള്‍, കഥകള്‍ അങ്ങനെ എഴുത്തുകള്‍ കൊണ്ട് ജനങ്ങളുടെ വികാരത്തെ ഇളക്കിമറിച്ചായിരുന്നു കരണാനിധിയുടെ ഉദയവും വളര്‍ച്ചയും. പ്രസംഗകലയില്‍, ജ്വലിച്ചുനില്‍ക്കുന്ന സൂര്യനായിരുന്നു കലൈജ്ഞര്‍
തമിഴ്നാട്ടുകാര്‍ക്ക്.

ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് വിദ്യാര്‍ഥിയായ എം.കരുണാനിധി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. തമിഴ്നാട് മാനവര്‍ മന്ട്രം എന്ന യുവാക്കളുടെ സംഘടന രൂപീകരിച്ചായിരുന്നു തുടക്കം. ദ്രാവിഡം എന്ന വൈകാരികതയും പ്രാദേശിക വാദവും മുന്‍ നിര്‍ത്തി ഡി.എം.കെ പിറന്നപ്പോള്‍ അണ്ണാദുരൈ യുടെ തുറുപ്പുചീട്ടായിരുന്നു കരുണാനിധി. പെരിയോറോടുള്ള ആദര സൂചകമായി ഡി.എം.കെയുെട പ്രസിഡന്‍റ് സ്ഥാനം തുടക്കം മുതല്‍ ഒഴിച്ചിടുകയായിരുന്നു. അണ്ണായുടെ മരണശേഷം എം.ജി.ആറിന്‍റെ പിന്തുണയോടെ കരുണാനിധി മുഖ്യമന്ത്രിയായി. പിന്നാലെ 1969 ജുലൈ ഇരുപത്തിയേഴിന് ഡി.എം.കെയുടെ തലപ്പത്തുമെത്തി.

അഞ്ചുതവണ തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായ കരുണാനിധി ദേശീയ രാഷ്ട്രീയത്തിലും അടവുകള്‍ പയറ്റി വിജയം കൊയ്തു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നത്. രാഷ്ട്രീയത്തെ കലയായ് കണ്ട കലൈഞ്ജര്‍ തമിഴ് ജനതയുടെ മനസിൽ എന്നും   ഉദയസൂര്യ നായി ജ്വലിച്ച്    നിൽക്കും

മുസ്ലിം ലീഗ് '   പാർട്ടി   നേതാക്കളുമായി   അഭേദ്യമായ  ബന്ധം തന്നെ    കരുണാനിധിക്കുണ്ടായിരുന്നു

ഖായി ദെ ' മില്ലത്ത്    മുഹമ്മദ്   ഇസ്മായിൽ  സാഹിബിനോട്    വലിയ   ആദരവ്    വെച്ച്  പുലർത്തിയ   കരുണാനിധി     അവസാന   നിമിഷം വരെ   ലീഗ് നേതൃത്വവുമായി    നല്ല   ബന്ധം    തന്നെ   കാത്തു :സൂക്ഷിച്ചു     

2010   മുസ്ലിം ലീഗ്      കമ്മ്യൂണൽ  ഹാർമണി     കാത്ത്  സൂക്ഷിക്കുന്ന   കരുണാനിധിയെ   പ്രത്യേക  പുരസ്കാരം   നൽകി,  ആദരിച്ചിരുന്നു

ജി.എം  ബനാത്ത്  വാല ,എ.കെ.എ   അബ്ദുൾ സമദ് , സി.എച്ച് , ഇ.അഹമ്മദ്     തുടങ്ങി   മിക്ക  നേതാക്കളുമായി   നല്ല  സൗഹൃദം   കാത്തു സൂക്ഷിച്ച  തെലെവർക്ക്     ലീഗിൻ   തലൈവറായ  കാദർ മൊയ്തീൻ   സാഹിബു മായി       വളരെ  നല്ല   ബന്ധമാണുണ്ടായിരുന്നത് 

  *മുസ്തഫ മച്ചിനടുക്കം*