2023, ഡിസംബർ 28, വ്യാഴാഴ്‌ച

കണ്ണ് നനയിപ്പിച്ചു വിയോഗം

അപകടങ്ങളും മരണങ്ങളും  ലോകത്തെ തന്നെ നടുക്കുന്ന ഗാസയുടെ രോദനവും നിത്യവും സങ്കടകരമായ വാർത്തകൾ  കേട്ട്   മനസ്സ് മരവിച്ചിരിരിക്കേ 
തേടിയെത്തിയൊരു മരണ വാർത്ത  മനസ്സിലുണ്ടാക്കിയ  മുറിവ് എഴുതി ഫലിപ്പിക്കാനാവില്ല    
ദിവസങ്ങളായി  ചികിത്സയിലായിരുന്നെങ്കിലും    ഇത്ര പെട്ടെന്ന്  സങ്കട കടലിലാക്കി പ്രിയ സുഹൃത്ത്   പോയ്മറയുമെന്ന്    നിനച്ചിരുന്നില്ല        

പരവനടുക്കം  കൈന്താർ എൻ എ മുഹമ്മദ് ശാഫിയുടെ  വിയോഗം     ആയുഷ്കാലം മറക്കാനാവില്ല.    അത്ര മേൽ. സുദൃഡമായിരുന്നു    ഞങ്ങൾ തമ്മിലുള്ള ബന്ധം          കുടിക്കാലം  മുതലുള്ള  പരിചയം  വലിയ അടുപ്പമായി മാറുന്നത്      എപ്പഴാണെന്ന്  കൃത്യമായി പറയാനാവില്ല.    സ്കൂളിൽ എൻ്റെ സിനിയറായിരുന്നു ശാഫിച്ച       ബക്കാർ ച്ചാൻ്റെ ശാഫി  എന്നായിരുന്നു    അന്നെല്ലാവരാലും അറിയപ്പെട്ടിരുന്നത്   

ഏറെ കാലം കൈന്താർ അൽ ഹുദാ മസജിദ് ഇമാമായിരുന്നു  ശാഫിയുടെ പിതാവ്   എൻ. എ അഹമ്മദ് കുഞ്ഞി     പഴയ കാലത്ത്  മരം/ വിറക് കച്ചവs ക്കാരൻ കൂടിയായിരുന്നു   അദ്ദേഹം      ബക്കാർ എന്നായിരുന്നു   ഇത്തരം  കച്ചവട ശാലകൾ  അറിയപ്പെട്ടിരുന്നത്  


സ്കൂളിൽ പഠിക്കുമ്പോഴേ സാമൂഹ്യ സേവന തത്പരനായിരുന്നു  ശാഫി        ഉപ്പ ഇമാമായ മഹൽ പള്ളിയിൽ   നോമ്പ് കാലത്തും അല്ലാത്തപ്പോഴും     എല്ലാ കാര്യത്തിനും  മുമ്പിൽ നിന്നിരുന്ന  കൂട്ടുകാരൻ      ഹൗളിൽ 
വെള്ളംനിറക്കാനായാലുംപരിശരശുചീകരണത്തിനായാലുംകൂടെയുണ്ടാകും       

പരവനടുക്കത്തിൻ്റെ  സാമൂഹ്യ മണ്ഡലത്തിൽ 
എറെ സ്വാധീനം ചെലുത്തിയ സാമുദായിക കൂട്ടായ്മയായിരുന്ന ഇസ്ലാമിക്     സ്റ്റഡീ സർക്കിളിലെ  സജിവ സാന്നിധ്യവും കൂടിയായിരുന്നു ശാഫിച്ച       പളളികമ്മിറ്റിയിലും സ്റ്റഡീസർക്കിളിലുമെല്ലാം   ഭാരവാഹിത്വം ഉണ്ടായിരുന്നതായിട്ടാണോർക്കുന്നത്

ശാഖമുസ്ലിം യൂത്ത്  ലീഗ് കമ്മിറ്റിയിലും  ഞങ്ങൾ ഒരുമിച്ചിരുന്നു   ഞങ്ങളുടെ ട്രഷററായിരുന്നു  ശാഫി

ആദ്യം കുവൈത്തിലും  പിന്നീട്   ബഹ്റൈനിലുമായി  ഏറെക്കാലം  പ്രവാസത്തിലായിരുന്ന ശാഫി  നാട്ടിലെത്തിയാൽ    ആദ്യം അന്വേഷിക്കുക സുഖവിവരത്തോടൊപ്പം 
സംഘടനാ പ്രവർത്തനത്തെ കുറിച്ചായിരുന്നു    കുറഞ്ഞ കാലം  (കൂടു പിടിക) ചെറിയൊരു കച്ചവടവും
പരവനടുക്കത്തുണ്ടായിരുന്നു          ചെറുപ്പത്തിലേ   കാലിനുള്ള അസുഖം  വല്ലാതെ പ്രയാസപ്പെടുത്തിയിരുന്നു       എങ്കിലും  എല്ലാം സഹിച്ചും  അധ്വാനിക്കാനുള്ള  ത്വരയുണ്ടായിരുന്നു  ഒപ്പം സാമൂഹ്യ തത്പര്യവും      അടങ്ങാത്ത ആവേശവും   ഞങ്ങൾക്കൊക്കെ നൽകിയ പ്രചോദനം ചെറുതല്ല.     

എല്ലാവരുമായി നല്ല ബന്ധം സ്ഥാപിക്കാനും   ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായ ഐക്യമുണ്ടാക്കാനും   ആഗ്രഹിച്ചിരുന്ന സുമനസ്സ്       

സംഭവ ബഹുലമായ ഒരു പാട്  ഓർമ്മകൾ
ഇരമ്പി വരുന്നുവെങ്കിലും   വിറയാർന്ന കൈകളിൽ പകർത്താനാവുന്നില്ല എന്നതാണ്    സത്യം 


1993 ലെ സ്കൂൾ തിരഞ്ഞെടുപ്പ് കാലത്ത് പരവനടുക്കം  ഗവ: ഹൈസ്കൂളിൽ       
എം.എസ് എഫ്  ,എസ്. ഐ.ഒ        പ്രവർത്തകർ
സംഘർഷത്തിലേക്ക്   നീങ്ങുമെന്ന്   കണ്ടപ്പോൾ   സമാധാനമാഗ്രഹിച്ച്    ഇടപെടുകയും  എന്നാൽ  അകാരണമായി    കുറ്റാരോപിരാവുകയും 
ചെയ്ത  സംഭവമടക്കം  ഓർക്കാനേറെയുണ്ട്


വർഷങ്ങളായി   തുടരുന്ന മുസ്ലിം ലീഗ്  റിലീഫ് പ്രവർത്തനത്തിലും   കഴിവനുസരിച്ച്     പങ്കാളിയാവാൻ     താത്പര്യമറിയിച്ച് ഇങ്ങോട്ട്  വിളിക്കുന്ന ശാഫിച്ചയുടെ വിളിയിനിയുണ്ടാവില്ല എന്നറിയുമ്പോൾ  തളർന്ന് പോവുകയാണ്

 യൂത്ത് ലീഗിൻ്റെ ദോത്തി ചാലഞ്ചായാലും  ,മുസ്ലിം ലീഗിൻ്റെ    ഖായിദെ മില്ലത്ത് സെൻ്ററിൻ്റെ കാര്യമായാലും       എല്ലായ്പ്പോഴും      പ്രയാസം മറന്ന്    സഹകരിച്ചിരുന്ന ശാഫിച്ചയുടെ       നന്മ നിറഞ്ഞ മനസ്സിൻ്റെ ഉദാഹരണങ്ങൾ നിരവധിയാണ്.


എത്രയോ വട്ടം    ചന്ദ്രിക പത്രം വായിക്കാനായി  ശാഫിച്ചയോടൊപ്പം   വീട്ടിൽ പോയിരുന്നതും  വൈകുന്നേരത്തെ   ചായ    അവരുടെ  സ്നേഹനിധിയായ  ഉമ്മ ബീഫാത്തിമയിൽ നിന്നും  വാങ്ങി കുടിച്ചിരുന്നതും   മറവിയുടെ മാറാല കെട്ടാതെ   തെളിഞ്ഞിരിപ്പുണ്ട്


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീറിനെ കൂടാതെ   ഫസലുറഹ്മാൻ   എന്നൊരു   സഹോദരൻ കൂടിയുണ്ടായിരുന്നതും
സാന്ദർഭികമായി ഓർക്കുകയാണ്  


പ്രിയ കൂട്ടുകാരൻ ബദറുൽ മുനീർ അടക്കമുള്ള കുടുംബാഗങ്ങളുടെയും    ദുഖത്തിലും പ്രാർത്ഥനയിലും പങ്കു ചേരുകയാണ് 


ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന 
ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ     പുഞ്ചിരി കൊണ്ട്   മറച്ച് പിടിച്ച. പ്രിയ സഹോദരന്        അതേ പുഞ്ചിരിയോടെ     നാഥനെ    സമീപിക്കാൻ സാധിക്കട്ടെ    


ആമീൻ.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ