2017, സെപ്റ്റംബർ 28, വ്യാഴാഴ്‌ച

സി.എച്ച് എന്ന പ്രകാശ ഗോപുരം

സി.എച്ച് എന്ന പ്രകാശ ഗോപുരം

സി.എച്ച് മുഹമ്മദ് കോയയുടെ അമര സ്മരണകളുയര്‍ത്തി വീണ്ടും സെപ്തംബര്‍ 28. നീതിനിഷേധവും ഭരണകൂട ഭീകരതയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സി.എച്ച് സ്മരണയുടെ പ്രസക്തി വര്‍ധിക്കുകയാണ്. മികച്ച ഭരണാധികാരി, (www.evisionnews.co)തന്റേടമുള്ള രാഷട്രീയ നേതാവ് എന്നിവയിലൊക്കെ ഉപരി സാമൂഹ്യ പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു സി.എച്ച്. 

ഇരുപത്തി രണ്ടാം വയസില്‍ ചന്ദ്രികയുടെ പത്രാധിപരായ സി.എച്ച് നിരവധി സാഹിത്യകാരെ ചന്ദ്രികയിലൂടെ മലയാളക്കരക്ക് പരിചയപ്പെടുത്തി. എം.ടി മുതല്‍ യു.എ ഖാദര്‍ വരെ അക്കൂട്ടത്തില്‍പെടും. 

ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത സ്‌നേഹ ബന്ധമായിരുന്നു സിഎച്ചിനുണ്ടായിരുന്നത്.(www.evisionnews.co) സുന്ദരമായ കൊടുങ്കാറ്റെന്നാണ് ബഷീർ സി.എച്ചിന്റെ '  അനുശോചന കുറിപ്പില്‍ ഉപമിച്ചത്

. മാപ്പിളകവി ടി. ഉബൈദ് സാഹിബുമായി അഗാധ ബന്ധമായിരുന്നു സി.എച്ച് പുലര്‍ത്തിയിരുന്നത്. 

സമുദായത്തിനകത്ത് ഏതെങ്കിലും വിഭാഗത്തിന്റെ കോളത്തില്‍ അദ്ദേഹത്തെ രേഖപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. നിലപാടുകള്‍ തുറന്നുപറയാന്‍ മടിക്കാത്ത സി.എച്ച് വിഭാഗീയതയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും നര്‍മ്മരസത്തോടെ അവതരിപ്പിക്കുകയും (www.evisionnews.co)ചെയ്തു. സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഇല്ലായ്മ ചെയ്യുന്നതോടൊപ്പം അവരില്‍ അഭിമാനബോധം വളര്‍ത്താന്‍ സി.എച്ച് ശ്രദ്ധിച്ചിരുന്നു. 

പരന്ന വായനയും അഗാധമായ ലോകജ്ഞാനവും സി.എച്ചിന്റെ പ്രത്യേകതയായിരുന്നു. സമുദായ സ്‌നേഹം പ്രകടമാക്കുമ്പോള്‍ തന്നെ വര്‍ഗീയതയുടെ നേരിയ ലാഞ്ചനപോലും പ്രകടമാവാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. 

1927 ജൂലൈ 15ന് കോഴികോട് അത്തോളി ഗ്രാമത്തില്‍ ക്ലേശകരമായ അന്തരീക്ഷത്തിലാണ് സി.എച്ച് വളര്‍ന്നത്. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെ സ്‌കോളര്‍ഷിപ്പോടെയായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. പിന്നീട് വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് സി.എച്ചിനെ നിര്‍ദേശിക്കാനും നിയോഗവും ബാഫഖി തങ്ങള്‍ക്കുണ്ടായി. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ എം.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ചിന്റെ രാഷട്രീയത്തിലെ ഉയര്‍ച്ച ഗതിവേഗത്തിലായിരുന്നു. 

പിന്നീട് സി. അച്ചുതമേനോന്‍, കെ. കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍ തുടങ്ങിയവരുടെ മന്ത്രി സഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത് ഭരണപാടവം തെളിയിച്ചു. കാലിക്കറ്റ് സര്‍വകലാശാല കൊച്ചി സാങ്കേതിക സര്‍വകലാശാലയും സ്ഥാപിച്ചത് സി.എച്ചിന്റെ കാലയളവിലാണ്. 1979 ഒക്ടോബര്‍ 12 മുതല്‍ ഡിസംബര്‍ ഒന്നാം തിയതി വരെ കേരള മുഖ്യമന്ത്രിയായും അവരോധിതനായ സി.എച്ച് ചരിത്രം സൃഷ്ടിച്ചു. 1983 സെപ്തംബര്‍ 28നു അമ്പത്തിയാറാം വയസില്‍ മരണമടയുമ്പോള്‍ കെ. കരുണാകരന്‍ മന്ത്രി സഭയില്‍ പൊതുമരാമത്തിന്റെ കൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ജീവിച്ച കാലയളവ് മുഴുവന്‍ ചുറ്റിലും പ്രകാശം ചൊരിഞ്ഞ് മെഴുകുതിരി പോലെ ഉരുകിത്തീര്‍ന്ന പ്രകാശ ഗോപുരമായിരുന്നു സി.എച്ച്.

Evision News at 

2017, ജൂലൈ 3, തിങ്കളാഴ്‌ച

മായാത്ത ഓർമ്മകളിൽ പി.എം.എസ്.എ

മുസ്ലിം ലീഗ്  സംസ്ഥാന   അദ്ധ്യക്ഷനും    മതേതര കേരളത്തിന്റെ    ആത്മീയ    ആചാര്യനുമായിരുന്ന        പാണക്കാട്   പി.എം.എസ്.എ    പൂക്കോയ    തങ്ങൾ    മൺമറഞ്ഞ്       നാല്പത്തി    രണ്ട്  വർഷം     പിന്നിടുമ്പോഴും    മറക്കാതെ    ഓർമിക്കപ്പെടുകയാണ്

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് പി എം എസ് എ പൂകോയ തങ്ങള്പണക്കാട്ട് കോലായിൽ പരസഹസ്രം ആളുകളുടെനൂറായിരം പ്രശ്നങ്ങൾക്ക്പരിഹാരം ഉണ്ടാക്കി കൊടുത്ത തങ്ങളുപ്പാപ

കോൺഗ്രസ്സിലൂടെ  പൊതു രംഗത്ത് വരുകയും    ചാക്കിരി   അഹമ്മദ് കുട്ടി സാഹിബിന്റെ  പ്രേരണയാൽ   മുസ്ലിം ലീഗിലെത്തുകയും ഹൈദരാബാദ് ആക്ഷൻ കാലത്ത് ഹരിത പതാക പിടിച്ചതിന്റെ പേരില് ജയിൽ വാസം അനുഭവികേണ്ടി വരുകയും   ചെയ്തവ ധീരനായ നായകൻ     സൗമ്യ നെങ്കിലും      കരുത്തുറ്റ  നിലപാടിന്റെ     ഉടമയായിരുന്നു  പൂക്കോയ തങ്ങൾ

മലപ്പുറം    ജില്ലക്ക്  വേണ്ടി  ഉറച്ച   നിലപാടുമായി  മുമ്പിൽ   നിന്ന  തങ്ങൾ  ജില്ലാ   മുസ്ലിം ലീഗിന്റെ  പ്രഥമ   പ്രസിഡന്റായി പ്രവർത്തിച്ചു

മലപ്പുറത്തിന്റെ   മണ്ണിൽ
വിദ്വേഷത്തിന്റേയും     അസഹിഷ്ണുതയുടെയും    ചെറിയ    ലാഞ്ചന പോലും ഇല്ലായ്മ ചെയ്ത്       മത സൗഹാർദത്തിന്റെ   ഈറ്റില്ലമാക്കി   മാറ്റുന്നതിൽ പണക്കാട്    പൂക്കോയ തങ്ങൾ    അങ്ങേയറ്റത്തെ   ജാഗ്രത
പുലർത്തി    

സമുദായങ്ങൾ   തമ്മിലെന്ന പോലെ       സമുദായത്തിനകത്തും   അനുരഞ്ജനത്തിന്റെ   വക്താവായി    എല്ലാവർക്കും   സ്വീകാര്യനായി   തങ്ങൾ  നില  കൊണ്ടു   
 
സയ്യിദ് അബ്ദുറഹ് മാൻ ബാഫഖി തങ്ങളുടെ വിയോഗ ശേഷം (1973 - 74) മുസ്ലിം ലീഗ് പിളര്പ്പിന്റെ വേദനയും യാതനയും അനുഭവിച്ച ഘട്ടത്തിലാണ് 
ആത്മീയ ചെയതന്യമായിരുന്ന തങ്ങൾ  സംസ്ഥാന അധ്യക്ഷ  പദം അലങ്കരിക്കുന്നത്  

1975 ജൂലൈ6 നു കേരളക്കരയെ കണ്ണീരിലാഴ്ത്തിആ മഹാനുഭാവൻ മണ്മറഞ്ഞുപോയി

2017, ജൂൺ 28, ബുധനാഴ്‌ച

കുഞ്ഞാപ്പ ദേശീയ രാഷ്ട്രീയത്തിലേയ്ക്ക്

ഇ.അഹമ്മദിന്റെ പിന്‍ഗാമിയായി കുഞ്ഞാലിക്കുട്ടി. ഇനി ഇന്ദ്രപ്രസ്ഥത്തിന്റെ വലിയ രാഷ്ട്രീയത്തിലേക്ക്‌

പ്രത്യേക ലേഖകന്‍APRIL 17, 2017, 12:20:00 PM

   

പതിറ്റാണ്ടുകള്‍ നീണ്ട കേരളരാഷ്ട്രീയത്തിലെ കുപ്പായമഴിച്ചു വെച്ച് ഡല്‍ഹിയിലേക്കുള്ള വണ്ടി പിടിക്കുകയാണ് പ്രതിപക്ഷ ഉപനേതാവും മുസ്്‌ലിംലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ 171038 വോട്ടിന്റെ കൂറ്റന്‍ വിജയവുമായി ലോക്‌സഭയിലെത്തുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ജീവിതരേഖ.

ചെറുപ്പം തൊട്ടേ കൊടപ്പനക്കല്‍ തറവാട്ടില്‍

കടലുണ്ടിപ്പുഴയുടെ കരയില്‍ പാണ്ടിക്കടവത്ത് തറവാട്ടില്‍ 1951 ജൂണ്‍ ഒന്നിന് ജനനം. പിതാവ് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജി, മാതവ് കൂളിപ്പിലാന്‍ പാത്തുമ്മക്കുട്ടി. 
കൊടപ്പനക്കല്‍ തറവാടുമായി കുടുംബത്തിനുള്ള അടുത്ത ബന്ധമാണ് കുഞ്ഞാലിക്കുട്ടിയെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. ആ ബന്ധം പിതാമഹാന്മാരുടെ കാലം തൊട്ടേയുള്ളതാണ്. പിതാമഹന്‍ കുഞ്ഞാലിക്കുട്ടി ഹാജിയും അദ്ദേഹത്തിന്റെ സഹോദരരന്‍ കുട്ടി മുഹമ്മദ് ഹാജിയുമെല്ലാം കൊടപ്പനക്കലെ തങ്ങള്‍ കുടുംബവുമായി അഭേദ്യ ബന്ധം സൂക്ഷിച്ചു. കൊടപ്പനക്കലില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളിലെയെല്ലാം പ്രധാനപ്പെട്ട വ്യക്തിത്വങ്ങളായിരുന്നു ഇരുവരും. ചെറുപ്പത്തില്‍ തന്നെ പിതാവ് മരിച്ചു. പൂക്കോയ തങ്ങളായിരുന്നു സ്‌കൂളിലെ രക്ഷിതാവ്. 

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ തോല്‍വി

വേങ്ങര സ്‌കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം ഫാറൂഖ് കോളജില്‍ പ്രീഡിഗ്രി പഠനം. അവിടെ യൂണിയന്‍ സെക്രട്ടറിയായി മത്സരിച്ചു. ജീവിതത്തിലെ ആദ്യ തെരഞ്ഞെടുപ്പ് മത്സരം. ആ ജയം പിന്നീട് രാഷ്ട്രീയത്തിലും കൂടെപ്പോന്നു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലായിരുന്നു ബി.കോം. ഡിഗ്രിക്കു പഠിക്കുമ്പോള്‍ മുസ്്‌ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ കോളജ് പ്രസിഡണ്ടായി. അക്കാലത്ത് തന്നെ തെരഞ്ഞെടുപ്പിലെ ആദ്യ പരാജയവും രുചിച്ചു. കെ.എസ്.യു എതിര്‍ ചേരിയിലും എസ്.എഫ്.ഐയും എം.എസ്.എഫും മറുചേരിയിലും നിന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തോറ്റു. ഒമ്പത് വോട്ടിനായിരുന്നു അടിയറവ്. 
1973ല്‍ ഡിഗ്രി പാസായ. ശേഷം നാട്ടിലെത്തി. യുവജനവിഭാഗമായ യൂത്ത് ലീഗായിരുന്നു പീന്നീടുള്ള തട്ടകം. വൈകാതെ യൂത്ത് ലീഗിന്റെ മലപ്പുറം മണ്ഡലം പ്രസിഡണ്ടായി. 


ഭാഷാ സമരത്തിലെ പങ്ക്

1980ല്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായതോടെയാണ് മുഴുസമയ രാഷ്ട്രീയക്കാരനും പൊതുപ്രവര്‍ത്തകനുമായി. അക്കാലത്ത് നായനാര്‍ മന്ത്രിസഭ അധികാരത്തിലിരിക്കവെ നടന്ന അറബി ഭാഷാ സമരവേളയില്‍ നേതൃപരമായ പങ്കുവഹിച്ചു. അറബി ഭാഷയ്‌ക്കെതിരെ വിവേചനപരമായ സമീപനം കാണിക്കുന്നുവെന്ന ആരോപിച്ച് സമാധാനപരമായി മലപ്പുറം കലക്ടറേറ്റ് പിക്കറ്റ് ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 


നിയമസഭയിലേക്ക്

1982ലായിരുന്നു നിയമസഭയിലേക്കുള്ള കന്നിയങ്കം. മലപ്പുറം നിയോജക മണ്ഡലത്തില്‍ നിന്ന്. പോള്‍ ചെയ്ത 67.51% വോട്ടും (35464 വോട്ട്) നേടിയാണ് മലപ്പുറം കുഞ്ഞാലിക്കുട്ടിയെ വരിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി അഖിലേന്ത്യാ ലീഗിലെ എം. മുഹമ്മദ് ഷാഫിക്ക് 13500 വോട്ടേ കിട്ടിയുള്ളൂ.
1987ലെ തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി ജയിച്ചു. 63.08% ശതമാനം വോട്ടു നേടിയായിരുന്നു വിജയം. തോല്‍പ്പിച്ചത് ഐ.സി.എസ് സ്ഥാനാര്‍ത്ഥി എന്‍.അബൂബക്കറിനെ. കുഞ്ഞാലിക്കുട്ടിക്ക് 48641 ഉം അബൂബക്കറിന് 18698 ഉം വോട്ടു ലഭിച്ചു. 
1991ല്‍ മലപ്പുറത്ത് നിന്ന് കളം മാറി കുറ്റിപ്പുറം മണ്ഡലത്തിലെത്തി. ഇവിടെ നിന്ന് 2001 വരെ തുടര്‍ച്ചയായി മൂന്നു തവണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 91ല്‍ സി.പി.ഐ.എമ്മിലെ വി.പി സക്കരിയ്യയെയും 96ല്‍ ഐ.എന്‍.എല്ലിനെ ഇബ്രാഹിം ഹാജി മയ്യേരിയെയും 2001ല്‍ ആര്‍.എസ്.പിയിലെ കെ. ഇബ്രാഹിം കുട്ടിയെയുമാണ് തോല്‍പ്പിച്ചത്. 
1991ല്‍ മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 1991-95 കാലത്തെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ-സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിയായി. തുടര്‍ന്നു വന്ന എ.കെ ആന്റണി മന്ത്രസഭയിലും അതേ വകുപ്പു തന്നെ കൈകാര്യം ചെയ്തു. കേരളത്തില്‍ ആദ്യമായി വ്യവസായ നയം രൂപീകരിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. 
ഇതിനിടെയായിരുന്നു ഏറെ കോളിളക്കമുണ്ടാക്കിയ ഐസ്‌ക്രീം പാര്‍ലര്‍ കേസ്. കേസില്‍ ആരോപണ വിധേയനായ അദ്ദേഹത്തെ 2005ല്‍ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കി. തെളിവുകളില്ലെന്ന്് ചൂണ്ടിക്കാട്ടി 2006ല്‍ സുപ്രീംകോടതിയും കേസ് തള്ളി. 


ആദ്യത്തെ വീഴ്ച

2006ലെ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗില്‍ നിന്ന് രാഷ്ട്രീയപാഠം പഠിച്ച കെ.ടി ജലീല്‍, കുഞ്ഞാലിക്കുട്ടിക്കെതിരെ പോരിനിറങ്ങി. കേരളം ഉടനീളം ആകാംക്ഷയോടെ നോക്കിനിന്ന മത്സരത്തില്‍ ജലീല്‍ തന്റെ മുന്‍ നേതാവിനെ മലര്‍ത്തിയടിച്ചു. വിമാനചിഹ്നത്തില്‍ ഇടതുപക്ഷ സ്വതന്ത്രനായി ഗോദയിലിറങ്ങിയ ജലീല്‍ 64207 വോട്ടു നേടി. (49.93% വോട്ടുകള്‍). കുഞ്ഞാലിക്കുട്ടിക്ക് 43.1 ശതമാനത്തോടെ 55426 വോട്ടേ നേടാനായുള്ളൂ. അപ്പോഴേക്കും കുഞ്ഞാലിക്കുട്ടി മുസ്്‌ലിംലീഗ് രാഷ്ട്രീയത്തിലെ അധിപനായി മാറിയിരുന്നു. 

വേങ്ങരയിലേക്ക് കളംമാറുന്നു 

മണ്ഡല പുനര്‍നിര്‍ണയത്തോടെ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി. കുഞ്ഞാലിക്കുട്ടി വേങ്ങരയിലേക്ക് കളം മാറിച്ചവിട്ടി. ദുര്‍ബലനായ എതിരാളികളെയാണ് 2011ലും 2016ലും അദ്ദേഹത്തിന് എതിരിടേണ്ടി വന്നത്. 2011ല്‍ ഐ.എന്‍.എല്ലിലെ കെ.പി ഇസ്മാഈലിനെയും 2016ല്‍ സി.പി.എമ്മിലെ അഡ്വ.പി.പി ബഷീറിനെയും തോല്‍പ്പിച്ചു. അറുപത് ശതമാനത്തില്‍ കൂടുതല്‍ വോട്ടാണ് ഇരുപോരാട്ടത്തിലും അദ്ദേഹത്തിനു ലഭിച്ചത്. യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോഴെല്ലാം മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തു. 


ഇന്ദ്രപ്രസ്ഥത്തിലേക്ക് 

2017 ഫെബ്രുവരിയില്‍ ചെന്നൈയില്‍ ചേര്‍ന്ന മുസ്്‌ലിംലീഗ് നിര്‍വാഹക സമിതി യോഗം കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇദ്ദേഹത്തെ രംഗത്തിറക്കുക എന്ന ലക്ഷ്യം കൂടി ഈ സ്ഥാനാരോഹണത്തിന് പിന്നിലുണ്ടായിരുന്നു. ലീഗിലെ മൂന്നു തലമുറയ്‌ക്കൊപ്പം രാഷ്ട്രീയം കണ്ട കുഞ്ഞാലിക്കുട്ടിയെ ഡല്‍ഹിയിലേക്ക് പറഞ്ഞയക്കുന്നതിന്റെ രാഷ്ട്രീയം എന്താണെന്ന് ഇനിയും വ്യക്തതയില്ലെങ്കിലും ഇന്ദ്രപ്രസ്ഥത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് ശോഭിക്കാനാവുമെന്ന് തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

 

   1,ഇബ്രാഹിം സുലൈമാന്‍ സേട്ടിനും മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കുമൊപ്പം  2,കെ.കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയും കുട

2017, ജൂൺ 25, ഞായറാഴ്‌ച

അവകാശ സമര പോരാട്ട നായകൻ

*ബനാത്ത്* *വാലയെ* 
*ഓർക്കുമ്പോൾ*

സ്വതന്ത്ര  ഭാരത മുസ്ലിം  രാഷ്ട്രീയ  ചരിത്രത്തിലെ     ഇതിഹാസമായിരുന്നു  ജി. എം. ബനാത്ത് വാലാ    സാഹിബ്   

ന്യൂനപക്ഷ    അവകാശ    പോരാട്ട ത്തിനും      സംരക്ഷണത്തിനും      ജനാധിപത്യ  സംവിധാനത്തെ     ഫല പ്രദമായി    ഉപയോഗപ്പെടുത്തുക   എന്ന      മുസ്ലിം ലീഗ്    വീക്ഷണത്തെ      ശരി  വെക്കുന്ന   പ്രവർത്തനമായിരുന്നു         ബനാത്ത്  വാല   സാഹിബിറേത്

മഹാരാഷ്ട്ര   നിയമസഭയിലും      ലോക് സഭയിലും   അംഗമായി      അദ്ദേഹം    നടത്തിയ   ഇടപെടലുകൾ      ചരിത്രത്തിന്റെ    തങ്കലിപികളാൽ      ആലേഖനം      ചെയ്യപ്പെടുന്നവയാണ്

നിർബസ   വന്ധ്യകരണ ത്തിനായി          മഹാരാഷ്ട്ര   നിയമ സഭയിൽ   ബിൽ   കൊണ്ടു  വന്നപ്പോൾ    ഏഴ്   ലക്ഷം   പേരുടെ    ഒപ്പു  ശേഖരണം    നടത്തി    രാഷ്ട്ര പതിക്ക്     ഭീമ ഹർജി      നൽകുകയും     നിയമ സഭക്കകത്തും   പുറത്തുമായി       നടത്തിയ      പോരാട്ടത്തിലൂടെ       ബിൽ     പിൻവലിപ്പിക്കുകയും    ചെയ്ത      സംഭവം      തുല്യതയില്ലാത്തതായിരുന്നു

1985 ൽ     രാജ്യത്ത്     ഏക   സിവിൽ  കോഡിനായി മുറവിളി      ഉയരുകയും        മുസ്ലിം വ്യക്തി  നിയമത്തിനെതിരെ     ഇടതുപക്ഷവും    സംഘപരിവാർ    ശക്തികളും      ഏക സ്വരത്തിൽ       നിലയുറപ്പിക്കുകയും   ചെയ്ത    സന്ദർഭത്തിൽ   അദ്ദേഹം    അവതരിപ്പിച്ച   സ്വകാര്യ  ബിൽ     സർക്കാരിനെ    കൊണ്ട്    അംഗീകരിപ്പിക്കാൻ   സാധിച്ചതും         മുസ്ലിം ലീഗിന്റെ     അനിവാര്യതയും
[ ബനാത്ത് വാല  സാഹിബിന്റെറ    പ്രാഗത്ഭ്യവും    ഒരു പോലെ  ബോദ്ധ്യപ്പെടുത്തുന്ന  സംഭവങ്ങളാണ്

1947   ആഗസ്റ്റ്   15 കട്ട് ഓഫ് ഡേറ്റ്   ആക്കി   നിജപ്പെടുത്തി   കൊണ്ട്     നിലവിൽ   വന്ന    ആരാധനാലയ  സംര ക്ഷണ     ബിൽ  പാസാക്കിയെടുത്തതിന്    പിന്നിലുള്ള     അദ്ധേഹത്തിന്റെ    പ്രയത്നവും   ഭീർലവീക്ഷണവും   ശ്രദ്ധേയമാണ്   

1933    ആഗസ്റ്റ് 15 നു   മുംബൈ യിൽ      ജനിച്ച   ബനാത്ത്  വാല   സാഹിബ്      ഹാഫിസ്ക   യുടെ    ഫോർത്ത്    പാർട്ടി യിലൂടെ     രാഷ്ട്രീയത്തിലെത്തുകയം      വൈകാതെ മുസ്ലിം ലീഗ്     പ്രസ്ഥാനത്തിന്റെ    ഭാഗമാവുകയും   കോളേജ്   അദ്ധ്യാപനം   അവസാനിപ്പിച്ച്    മുഴു   സമയ   രാഷ്ട്രീയക്കാരനായി മാറിയ    അദ്ദേഹം മഹാരാഷ്ട്രയിൽ     മുസ്ലിം ലീഗി നെ    ശക്തിപ്പെടുത്തുന്നതി?ൽ      നിർണ്ണായക  പങ്കാളിത്തം   വഹിക്കുകയും   ചെയ്തു   

രണ്ട് തവണ    മുംബൈ  കോർപറേഷൻ    കൗൺസിലറായും ഉമർ ഖാദി    മണ്ഡലം എം.എൽ എ യായും അദ്ദേഹം  തിരഞ്ഞെടുക്കപ്പെട്ടു

1977   ലെ    പൊതു തിരഞ്ഞെടുപ്പിലൂടെ    സി.എച് മുഹമ്മദ്   കോയ സാഹിബായിരുന്നു   അദ്ദേഹത്തെ     പൊന്നാനിയിൽ     മത്സരിപ്പിക്കാൻ     പ്രത്യേക    താത്പര്യമെടുക്കുകയും     മലയാള കരക്ക്   പരിചയപ്പെടുത്തുകയും    ചെയ്തത്

പൊന്നാനിയിൽ  നിന്നും     ഏഴ്  തവണ  ലോക്സഭയിൽ  എത്തിയ   അദ്ദേഹം     രാജ്യത്തെ    മികച്ച    എം പി. മാരിൽ   ഒരാളായി    മാറുകയും  ചെയ്തു

ലോകസഭ    ലൈബ്രറി യിലെ  നിത്യ സന്ദർശകനായിരുന്ന   ബനാത്ത് വാല     സാഹിബ്    മികച്ച   വായനക്കാരനും      ഏത്   വിഷയത്തെ കുറിച്ചും     എളുപ്പം  ഹൃദിസ്ഥമാക്കുകയും  ചെയ്തിരുന്നു

നിരവധി    ലേഖനങ്ങളും    ഗ്രന്ധങ്ങളും     അദ്ദേഹം    രചിച്ചിട്ടുണ്ട്

തികഞ്ഞ  മതഭക്തനും  ജിവിതത്തിൽ    അങ്ങേയറ്റം    സൂക്ഷ്മത    പുലർത്തുകയും   ചെയ്ത      അദ്ദേഹം   ലാളിത്യം   മുറുകെ പിടിച്ച്   ജീവിച്ചു

കവിതയിലും   നിയമത്തിലുമൊക്കെ   അവഗാഹം   നേടിയ  ബനാത്ത്  വാലയുടെ  പ്രസംഗം   ലോക്സഭയിൽ     ഏവരുടെയും    ശ്രദ്ധ  നേടുകയും     പലരും   അവരുടെ   സമയം അദ്ദേഹത്തിനായി    ഒഴിഞ്ഞു   കൊടുക്കയും    ചെയ്യുമായിരുന്നു   


ലോക്സഭയിൽ     ലഭ്യമാവുന്ന      തുച്ചമായ   സമയത്തിനുള്ളിൽ    ഏതു    വലിയ  വിഷയവും   കാര്യമാത്ര   പ്രസക്കമായി     അവതരിപ്പിക്കാനുള്ള   കഴിവ്      ബനാത്ത് വാല   സാഹിബിന്റെ    പ്രത്യേകതയായിരുന്നു

മുസ്ലിം ലീഗ്     ജന സെക്രട്ടറിയായും   പ്രസിഡന്റ്    എന്ന    നിലയിലും     അദ്ദേഹം   നടത്തിയ    സേവനം    വിലമതിക്കാനാവാത്തതാണ് 

ചെന്നൈയിൽ  മുസ്ലിം ലീഗ്   അറുപതാം   വാർഷിക സമ്മേളനത്തിൽ  പങ്കെടുത്ത്   മടങ്ങിയതിന്റെ   പിറ്റേന്ന്       2008   ജൂൺ   25   നു   മുംബൈയിൽ      വെച്ചായിരുന്നു      അദ്ദേഹത്തിന്റെ      അന്ത്യം 

രാജ്യം    ഫാഷിസത്തിന്റെ    നീരാളി പിടിത്തത്തിൽ       പുളയുമ്പോൾ  ,    മുത്തലാഖും ,    ഗോവധവും    ഒക്കെ   രാഷ്ടീയ  ആയുധമാക്കപ്പെടുമ്പോൾ         ബനാത്ത്   വാലയെ        പോലൊരു  നേതാവ്    ഉണ്ടായിരുന്നെങ്കിൽ    എന്ന്       അറിയാതെ    ആശിച്ച്   പോവുന്നു  

ആ   മഹാത്മാവിന്   അല്ലാഹു     പൊറുത്ത്   നൽകട്ടെ         (ആമീൻ )    


*മുസ്തഫ മച്ചിനടുക്കം*

2017, മേയ് 9, ചൊവ്വാഴ്ച

*മതേതരത്വത്തിന്* *കരുത്ത് പകർന്ന* *കൊരമ്പയിൽ* *

*മതേതരത്വത്തിന്* *കരുത്ത് പകർന്ന*
*കൊരമ്പയിൽ* *അഹമ്മദ് ഹാജി*

മുസ്ലിം ലീഗ്    പ്രസ്ഥാനവും    രാജ്യം തന്നെയും     പ്രതിസന്ധിയിലായ  സന്ദർഭത്തിൽ    രാഷ്ട്രത്തിന്റെ    ആത്മാവായ   മതേതര മൂല്യങ്ങൾ  ഉയർത്തിപ്പിടിക്കാൻ    ഏറെ  അദ്ധ്വാനിച്ച  രാഷ്ട്രീയ നേതാവാണ്   ജനാബ് കൊരമ്പയിൽ
സമുന്നത ലീഗ് നേതാവായിരുന്ന  ഹസ്സൻകുട്ടി   കുരിക്കളാണ്  കൊരമ്പയിലിനെ   രാഷ്ടീയത്തിലേക്കാകർശിച്ചത്

എം.എസ്.എഫി ലൂടെ പൊതു രംഗത്ത്   വരുകയും   സ്വാതന്ത്ര്യാനന്തരം  കോൺഗ്രസ്സിൽ   ചേരുകയും   കെ.പി.സി.സി  അംഗമാവുകയും ചെയ്ത  കൊരമ്പയിൽ 1960 ൽ  സജീവ രാഷ്ട്രീയത്തിൽ നിന്ന്  മാറി നിൽക്കുകയും കലാകായിക സാംസ്കാരിക രംഗങ്ങളിൽ   ശ്രദ്ധയൂന്നി  പ്രവർത്തിക്കുകയും
എം.എസ്. ബാബുരാജ്   ,യേശുദാസ്  ,ഉറൂബ് ,പി.ഭാസ്കരൻ 'എസ്.കെ. പൊറ്റക്കാട്, കോഴിക്കോട് അബ്ദുൾ കാദർ  തുടങ്ങിയവരുമായി അടുത്ത  ബന്ധം   സൂക്ഷിക്കുകയും  ചെയ്തു

ഒരു ദശാബ്ദത്തിന്  ശേഷം   സി.എച്ച് മുഹമ്മദ്  കോയ സാഹിബിറേയും  പാണക്കാട്  പൂക്കോയ തങ്ങളുടേയും   പ്രേരണയാൽ  സജീവ രാഷ്ട്രീയത്തിലേക്കും  മുസ്ലിം ലീഗ്  തറവാട്ടിലേക്കും തിരിച്ചു വരുകയായിരുന്നു

 ,1977 ൽ മങ്കടയിൽ നിന്നും,80,82 87. വർഷങ്ങളിൽ   കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നും    വിജയിച്ച്ഗ നിയമസഭാംഗമായ കൊരമ്പയിൽ   മികച്ച സാമാജികനുമായിരുന്നു

1986 ൽ    നിയമസഭാ ഡെപ്യൂട്ടി  സ്പീക്കറായ  കൊരമ്പയിൽ  87ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ  സ്വയം മാറി നിൽക്കുകയായിരുന്നു      

1991 ൽ   പി കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയാകുന്നതോടെയാണ്    കൊരമ്പയിൽ  പാർട്ടി  ജന.സെക്രട്ടറി യാ കുന്നത്

മരണപ്പെട്ടുമ്പോൾ   മുസ്ലിം ലീഗിന്റെ   രാജ്യസഭാംഗം കൂടിയായിരുന്ന   അദ്ദേഹം    നിരവധി  നിയമസഭാ  സമിതികളിൽ അംഗമായും   പ്രവർത്തിച്ചിരുന്നു

മഅദനിയുടെ   രംഗ പ്രവേശവും  ബാബരി മസ്ജിദിന്റ   തകർച്ചയും    സേട്ട് സാഹിബ്  അടക്കം പാർട്ടിയിൽ  നിന്നും വിട്ടു പോവുകയും  ചെയ്ത   സന്നിഗ്ധ ഘട്ടത്തിൽ   പാർട്ടി നിലപാട്     അണികളെ   ബോദ്ധ്യപ്പെടുത്തുന്നതിൽ     കൊരമ്പയിൽ ഹാജി സാഹിബ്    ശ്രമകരമായ ദൗത്യമാണ്   നിർവ്വഹിച്ചത്

വിമർശകർക്ക്   വിശദമായി മറുപടി നൽകുന്ന   കൊരമ്പയിലിന്റെ .  ശൈലി     എല്ലാ വിധ ആശയ കുഴപ്പങ്ങൾക്കും  അറുതി വരുത്തുകയായിരുന്നു

രൂക്ഷമായ ഭാഷയിൽ വിമർശിക്കുമ്പോഴും ആരെയും  വ്യക്തിഹത്യ നടത്താതിരിക്കാനും  ബഹുമാനപൂർവ്വം  അഭിസംബോധന  ചെയ്യാനും    അദ്ദേഹം പ്രത്യേകം   ശ്രദ്ധിച്ചു

രാജ്യത്ത്   ഫാഷിസത്തിനെതിരെ മതേതര ഐക്യനിര ഉണ്ടാവേണ്ടതിന്റെ അനിവാര്യത   നിരന്തരം   ഓർമ്മപ്പെടുത്തുന്നതായിരുന്നു    അദ്ദേഹത്തിൻറ്റെ   ഓരോ പ്രസംഗവും

വൈകാരികതയുടെയും   തീവ്രവാദത്തിന്റെയു അഗാധ   ഗർത്തത്തിലേക്ക്    കാലിടറി വീഴുമായിരുന്ന   യുവതയെ    മതേതര ജനാധിപത്യത്തിന്റെ റ   രാജ പാതയിലേക്ക്   വഴി നടത്തുന്നതിൽ  കൊരമ്പയിലിന്റെ    പ്രഭാഷണങ്ങളും   ലേഖനങ്ങളം    വഹിച്ച പങ്ക്      നിസ്സാരമായിരുന്നില്ല

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ  ,ഉമർ ബാഫഖി തങ്ങൾ  എന്നിവരോടൊപ്പം   സംഘടന സംവിധാനം ശക്തമാക്കാൻ   അദേഹം     നേതൃത്വം നൽകി  

1994: 'ൽ  നടന്ന   മുസ്ലിം ലീഗ്  സംസ്ഥാന  സമ്മേളനവും    ,സംസ്ഥാന തലത്തിൽ നടത്തിയ    അവകാശ സംരക്ഷണ   ജാഥയുമൊക്കെ    അദ്ദേഹത്തിന്റെ    സംഘാടക   പാടവം   വിളിച്ചോതുന്നതായിരുന്നു

മോയിൻ കുട്ടി  വൈദ്യർ    സ്മാരക സമിതി      ചെയർമാൻ     എന്ന നിലയിൽ      കൊണ്ടോട്ടിയിലെ  സ്മാരകം   പൂർത്തികരിക്കുന്നതിലും      അദ്ദേഹം സജീവ ശ്രദ്ധ പുലർത്തി
മികച്ച    ഫുട്ബോളർ കൂടിയായിരുന്നു    മഞ്ചേരിയിലെ   പ്രശസ്ത  കുടുംബാംഗമായിരുന്ന   കൊരമ്പയിൽ

2003    മെയ്   12 ന്    ആ മഹാനുഭാവൻ  എഴുപത്തിരണ്ടാം വയസ്സിൽ   ഈ   ലോകത്തോടു    യാത്രയായി

കൊരമ്പയിൽ മുഹമ്മദ് ഹാജി  റിയം   ഹജ്ജുമ്മ ദമ്പതികളുടെ 'മകനായി      1930' ജൂലൈയിലായിരുന്നു   അദ്ദേഹത്തിന്റെ   ജനനം

(ഭാര്യ സൈനബ    കൊരമ്പയിൽ ഗ്രൂപ്പ് ചെയർമാൻ   ഡോ  മുഹമ്മദലി    ഏക മകൻ)

*മുസ്തഫ മച്ചിനടുക്കം*

2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

മെഹബൂബ് എ മില്ലത്ത്

1922   നവംബർ   3  നു      ബാംഗ്ലൂരിൽ ജനിച്ച     ഇബ്രാഹിം സുലൈമാൻ   സേട്ട്   സാഹിബ്     1943   ലെ   പൊന്നാനി   എം. എസ് എഫ്   സമ്മേളനത്തിലൂടെ    പൊതുരംഗത്ത്    വരികയായിരുന്നു 

മൈസൂരിലും   മാംഗ്ലൂരിലുമായി  പഠനം  പൂർത്തിയാക്കിയ   സേട്ട്   സാഹിബ്    പിന്നീട്     കൊച്ചിയിൽ    സ്ഥിരതാമസമാക്കുകയായിരുന്നു

എറണാകുളം  ജില്ലാ ലീഗ്  പ്രസിഡന്റ്   സംസ്ഥാന മുസ്ലിം ലീഗിൻ്റെ പ്രഥമ ട്രഷറർ ,,ജനറൽ സെക്രട്ടി സ്ഥാനങ്ങൾ  വഹിച്ച  സേട്ട്    സാഹിബ്   കേരളത്തിൽ   നിന്നും മുസ്ലിം ലീഗി  ന്റെ  ആദ്യ രാജ്യസഭാംഗ മാ യി    1967   ൽ    കോഴിക്കോട്   നിന്നും ലോക് സഭയിലെത്തി     തുടർന്ന്       മഞ്ചേരി  പൊന്നാനി   മണ്ഡലങ്ങളിൽ   നിന്ന്തുടർച്ചയായി  വിജയം   കണ്ടു1991   ലാണ്  അവസാനമായി   മത്സരിച്ചത്   


സയ്യിദ്   അബ്ദുൾ റഹ്മാൻ   ബാഫഖി തങ്ങളുടെ   നിര്യാണത്തോടെ    ദേശീയ  ജന. സെക്രട്ടറിയായിരുന്ന സേട്ട് സാഹിബ്   'അഖിലേന്ത്യ   പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു        1994  ഫെബ്രുവരി   6  വരെ  അദ്ദേഹം  പദവിയിൽ   തുടർന്നു

രാജ്യത്ത്   വർഗീയ  കലാപങ്ങളിൽ    പീഡിതരായ  സമൂഹത്തിന്   മുന്നിൽ         ആശ്വാസമേകാൻ    എന്നും   അദ്ദേഹം  ഓടിയെത്തി

ജാമിയ   മില്ലിയ , ശരീഅത്ത്   വിഷയം  തുടങ്ങി   ന്യൂനപക്ഷ സംബസിയായ  വിഷയത്തിലെല്ലാം   ബനാത്ത്   വാല  സാഹിബിനൊപ്പം   അദ്ദേഹത്തിന്റെ   ശബ്ദം    മുഴങ്ങി

ലോല   ഹൃദയനായ അദ്ധേഹം   പലപ്പോഴും     സമുദായത്തിന്റെ   അവസ്ഥയോർത്ത്   വികാരധീനനായി

1992  ലെ   ബാബരി തകർച്ചയ്ക്ക്   മൂകസാക്ഷിയായ   നരസിംഹറാവുവിന്റെ   നിലപാടിൽ  പ്രതിഷേധിച്ച്   കേരളത്തിൽ  ലീഗ്  യു.ഡി.എഫ് ബന്ധം  വിടർത്തണമെന്ന   വാശി    ലീഗുമായി  അകറ്റി     പാർട്ടി  അദ്ധ്യക്ഷ പദത്തിൽ  നിന്നും   നീക്കം  ചെയ്യപ്പെട്ട       അദേഹം    1994  ഏപ്രിൽ  23  ന്   ഇന്ത്യൻ   നാഷണൽ  ലിഗ്    രൂപീകരിച്ചു  2005   ഏപ്രിൽ  27   ന് അന്തരിക്കന്നത് വരെ   പ്രസിഡന്റായി   തുടർന്നു 

ഐ എൻ.എൽ  രൂപീകരണത്തിലൂടെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ    ഭാഗധേയം   നിർണ്ണയിക്കാമെന്ന   അദ്ദേഹത്തിന്റെ    സ്വപനം      യാഥാർത്ഥ്യമായില്ല 

മെഹബൂബെ മില്ലത്ത്   എന്നാണ്     അനുയായികൾ   സ്നേഹപൂർവ്വം  അദ്ദേഹത്തെ   വിളിച്ചത്     

      

   മുസ്തഫ   മച്ചി നടുക്കം

2017, ഏപ്രിൽ 16, ഞായറാഴ്‌ച

ശാന്ത ഗംഭീരനായ സീതി സാഹിബ്

ശാന്ത ഗംഭീരനായ *സീതി സാഹിബ്*

*മുസ്തഫ മച്ചിനടുക്കം*

സർ സയ്യിദിന്റെ   ചിന്തകൾക്ക്     കേരളത്തിൽ    വിത്ത് പാകിയ     വിദ്യാഭ്യാസ   നവോത്ഥാന     നായകൻ

സുഹ്രവർദി യുടെ  കുതന്ത്രങ്ങൾ    തകർത്ത്      സ്വതന്ത്ര ഭാരതത്തിലെ    മുസൽമാനു    ആശയും   ആശ്രയവും    ആശ്വാസവും    പകർന്ന്       ഇന്ത്യൻ യൂനിയൻ    മുസ്ലിം ലീഗ്       രൂപീകരണത്തിൽ    ഖായി ദെ   മില്ലത്തിനൊപ്പം    സഹകാർമികത്വം   വഹിച്ച      മദിരാശിയിലെ ' ആഭ്യന്തര മന്ത്രി   സുബ്ബരായൻ റ്റെ   ഭീഷണിക്ക്      എന്റെ സിരകളിൽ   അവസാന   തുള്ളി   രക്തം   അവശേഷിക്കുന്നത്   വരെ   മുസ്ലിം ലീഗിനെ    നില  നിർത്താൻ   പോരാടുമെന്ന്     നിയമസഭയിൽ   ഗർജിച്ച    സീതി  സാഹിബ്

*ചന്ദ്രിക*   യും    *ഫാറൂഖ്*  കോളേജും   *എം എസ് എഫും*    പിറവിയെടുക്കാൻ     അതുവഴി       കേരളത്തിലെ      വിദ്യാഭ്യാസ  സാമൂഹ്യ    പുരോഗ്നിയും  പരിവർത്തനവും   സാധിതമാക്കാൻ   പ്രവർത്തിച്ച  *ധിഷണാ*  *ശാലിയായ*
*കർമ്മ യോഗി*

ഐക്യ   കേരള ശിൽപികളിൽ    പ്രധാനിയും   പ്രഗത്ഭനായ പ്രഭാഷകനും    പരിഭാഷകനും  അഭിഭാഷകനുമായ
കേരളത്തിന്റെ   നിയമസഭാദ്ധ്യക്ഷനായിരിക്കെ        ഇഹലോകവാസം  വെടിഞ്ഞ   കെ.എം *സീതി സാഹിഹിന്റെ   ഓർമ്മകൾക്ക്    56  വർഷം*

കൊടുങ്ങല്ലൂരിലെ ധനിക  തറവാട്ടിൽ   പിറന്ന് .   കൊച്ചിയിൽ   നിന്നും
തലശേരിയിലേക്ക്    കേസ്  വാദിക്കാൻ   വന്ന്      മലബാറിന്റെ    ഹൃദയം  കീഴടക്കിയ
*കേരള സംസ്ഥാന   മുസ്ലിം  ലീഗിന്റെ   പ്രഥമ ജന.. സെക്രട്ടറിയായ*   കെ എം   സീതി സാഹിബ്

*സി.എച്ചിന്റെ       യും*   *ഇ. അഹമ്മദ്* *സാഹിബിറേയും*    രാഷ്ട്രീയ    ഗുരുവും
*ബാഫഖി    തങ്ങൾ   പോലും  എന്റെ   നേതാവ്    എന്ന്   സംബോധന   ചെയ്തിരുന്ന*     

സി.എച്ചി ൻ റ്റെ    ഭാഷയിൽ   *കേരളത്തിന്റെ     സർ സയ്യിദും    മൗലാനാ  മുഹമ്മദലിയും  ജിന്നയും*     എല്ലാ മാ യി രു ന്ന    സീതി  സാഹിബിന്റെ    ദീർഘ  വീക്ഷണത്തിന്റെയും
ത്യാഗത്തിന്റെയും   പരിണിത  ഫലമാണ്   നാം   ഇന്ന്   അനുഭവിക്കുന്ന    സുകൃതമെന്ന്      തിരിച്ചറിയുമ്പോൾ    മാത്രമേ    സീതി  സാഹിബിന്റെ   മഹത്വം     മനസ്സിലാവുകയുള്ളൂ

2017, ഏപ്രിൽ 3, തിങ്കളാഴ്‌ച

ഖായിദെ മില്ലത്തിന്റെ ഓർമ്മകളിലൂടെ

*ഖായിദെ  മില്ലത്തിന്റെ   ഓർമ്മകളിലൂടെ*

*മുസ്തഫ* *മച്ചിനടുക്കം*

ഖായി ദെ    മില്ലത്ത്   മുഹമ്മദ്     ഇസ്മായിൽ    സാഹിബ്      ഒരിക്കലൂടെ      സ്മരണയിലെത്തുമ്പോൾ            ആ   മഹാ മനീഷിയുടെ         ആശയവും    ആദർശവും   കൂടുതൽ    കൂടുതൽ   പ്രസക്തവും       ചർച്ച  പെയ്യപ്പെട്ടുകയും   പെയ്യുന്ന    അവസ്ഥയിലാണ്  

ബഹുസ്വര   സമൂഹത്തിൽ     ന്യൂനപക്ഷവും   രാജ്യവും        എത്തപ്പെടാവുന്ന   പ്രതിസന്ധികളെ    കുറിച്ച്      ആശങ്കാകുലനായ   ഖായി ദെ     മില്ലത്തിന്റെ   കാഴ്ചപ്പാടുകൾ    എത്രമേൽ       ശരിയായിരുന്നു   എന്ന്        വർത്തമാനകാല    ഭാരതം    നമ്മെ    ബോദ്ധ്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്
  രാഷ്ട്രപിതാവ്     മഹാത്മജിയുടെ      നെഞ്ചകം    തകർത്ത
ഭീതിതമായ      സാഹചര്യത്തിലാണ്    ഖായി ദെ     മില്ലത്ത്    അഭിമാനകരമായ    അസ്ഥിത്വത്തെ      കുറിച്ച്       സ്വപ്നം കാണുകയും      ഇന്ത്യൻ യൂനിയൻ   മുസ്ലിം  ലീഗിന്    രൂപം  നല്കുകയും  ചെയ്തത്
മുസ്ലിം ലീഗ്     എന്ന   പ്രസ്ഥാനത്തെ    പ്രവർത്തിക്കാനനുവദിക്കില്ലെന്ന്      ഉറക്കെ പ്രഖ്യപിച്ചപ്പോഴും     ഇന്ത്യൻ   നാഷണൽ   കോൺഗ്രസ്സിനെ  പിന്തുണയ്ക്കാൻ   മുമ്പോട്   വരികയും കോൺഗ്രസ്സിന്റെ  തകർച്ച        രാജ്യത്തിന്റെ  ഭാവി അപകടത്തിലാവുമെന്നും         ബദലായി വരുന്നവർ        സംഘപരിവാരങ്ങളായിരിക്കുമെന്നും  ദീർഘദർശനം   ചെയ്യാനും     അദ്ദേഹത്തിന്    സാധിച്ചു     എന്നുള്ളത്     അത്ഭുതമുളവാക്കുന്നു

കോൺഗ്രസ്സിൽ    വിഭാഗീയത    രൂപപ്പെട്ട    നിർണ്ണായക    സന്ധിയിൽ    വി.വി. ഗിരിയെ:    രാഷട്ര പതിയാക്കാൻ '     ഇന്ദിരാഗാന്ധി   ക്കൊപ്പം    നിലയുറപ്പിച്ച      ഖായി ദെ   മില്ലത്തിന്റെ      തീരുമാനം     ഉണ്ടായിരുന്നില്ലെങ്കിൽ         ഇന്ത്യയുടെ  രാഷ്ട്രീയം   അന്നേ   ഗതി മാറി   സഞ്ചരിച്ചേനേ   

പതിനാലായിരത്തോളം     ഇലക്ടറൽ   പോയന്റിന്      ഗിരി  ജയിക്കുമ്പോൾ    അമ്പതിനായിരം    പോയിന്റ്    മുസ്ലിം ലീഗിന്റെ      വകയായി   വി.വി. ഗിരിയുടെ    പെട്ടിയിൽ ' ' ' വീണിരുന്നു

രാജ്യസ്നേഹവും   സമുദായ   സ്നേഹവും      ഒരു: പോലെ       ആ  വന്ദ്യ  നേതാവിൽ      സമ്മേളിച്ചിരുന്നു    എന്നാണ്          സത്യം

സമ്പന്നമായ    കുടുംബ പശ്ചാതലത്തിൽ വളർന്നു വന്ന   ഇസ്മായിൽ സാഹിബ്       അവസാന
കാലഘട്ടങ്ങളിൽ     ഏറെ
ക്ലേശകരമായിരുന്നു    ജീവിച്ചത്    എങ്കിലും  അനർഹമായതോ   അവിഹിതമായോ    ഒന്നും .ആഗ്രഹിച്ചില്ല      

ഒരു പാട്    സന്ദർശകർ കയറിയിറങ്ങുന്ന ദയാ മൻസിലിൽ     അതിഥികളെ   സ്വീകരിച്ചിരുത്താൻ കസേര പോലുമില്ലെന്ന  അവസ്ഥ   മനസ്സിലാക്കി
കുറച്ച്    കസേരകൾ അവിടെയെത്തിച്ചു  കൊടുക്കാൻ    ബാഫഖി
തങ്ങളും     എം.കെ. ഹാജി സാഹിബടക്കമുള്ള     നേതാക്കൾ     ഇസ്മാഇൽ  സാഹിബറിയാതെ      തീരുമാനിക്കുകയും    എത്തിക്കുകയും  ചെയ്തു  

കസേരകൾ     കണ്ട്  ക്ഷുഭിതനായ     ഇസ്മായിൽ സാഹിബ്         ഉപാധികളോടെ    മാത്രമേ
അത്    സ്വീകരിച്ചുള്ളൂ

തന്റെ  അനന്തരാവകാശമായി    ഇത്     കണക്ക്  കൂട്ടരുതെന്ന്   മകൻ  മിയാ ഖാനോട്    പറയുകയും   അത്  ബാഫഖി  തങ്ങൾക്കവകാശപ്പെട്ടതാണെന്നും   തിരികെ    നല്കേണ്ടതാണെന്നും  ഓർമ്മപ്പെടുത്തുകയും      പെയ്തു    

നാട്ടിൽ  മണ്ണണ്ണ   ക്ഷാമം രൂക്ഷമായപ്പോൾ   ആളുകൾ   പല സ്വാധീനങ്ങളും    ഉപയോഗപ്പെടുത്തി    റേഷൻ മണ്ണെണ്ണ    തരപ്പെടുത്താൻ   ശ്രമിക്കുന്ന     ഘട്ടത്തിൽ എം.പി.യായ    ഇസ്മായിൽ സാഹിബ്     റേഷനിംഗ്   ഓഫീസറെ    കാണാൻ ചെന്നു        വിചിത്രമായൊരു     അപേക്ഷ നൽകി

എന്റെ    വീട്ടിലെ   വേലക്കാരിയെ    ഞാൻ  താത്കാലികമായി       ഒഴിവാക്കിയിരിക്കുകയാണെന്നും         അവളുടെ പേരിലുള്ള    മണ്ണെണ്ണ    വിഹിതം    എന്റെ കാർഡിൽ   നിന്നും    വെട്ടിക്കുറയ്ക്കണമെന്നുമായിരുന്നു    ഖായി ദെ മില്ലത്തിന്റെ   അപേക്ഷ  

വ്യക്തി ജീവിതത്തിൽ   അങ്ങേയറ്റം   സൂക്ഷ്മത
പാലിച്ച    ഇസ്മായിൽ    സാഹിബിന്റെ    പൊതുജീവിതം      മാതൃകാ പൂർണ്ണമായിരുന്നു     എന്ന്  പറയേണ്ടതില്ല

പണ്ഡിറ്റ് നെഹ്റുവും   ഇന്ദിരാ ഗാന്ധിയും അടക്കമുള്ള    നേതാക്കൾ
ഏറെ   ആദരവുകളോടെയാണ്
    ഖായി ദെ     മില്ലത്തിനെ
സ്വീകരിച്ചിരുന്നത്

തമിഴ്നാട്    നേതാക്കളും       ജനതയും       അഭേദ്യമായ സ്നേഹമാണ്      അദ്ദേഹത്തിന്     നൽകിയത്

ഭരണഘടനാ    നിർമ്മാണ സഭയിൽ    ന്യൂനപക്ഷാവകാശങ്ങും    വ്യക്തിനിയമ   പരിരക്ഷണത്തിനും വേണ്ടി
ശക്തമായ   ഇടപടലുകൾ
  നടത്തിയ   ഇസ്ലായിൽ    സാഹിബിന്റെ    വാദമുഖങ്ങൾ    തളിക്കളയാൻ     അംബേദ്ക്കർ     അടക്കമുള്ളവർക്ക്   സാധിച്ചിരുന്നില്ല

1950 മുതൽ   1962 വരെ
രാജ്യസഭാംഗമായിരുന്ന  അദ്ദേഹം  1962 മുതൽ മരണം വരെ   മരണം വരെ മഞ്ചേരിയിൽ നിന്നും ലോക്സഭാംഗമായിരുന്നു

1972   ഏപ്രിൽ   നാലിന് രാത്രി ഏറെ  (ഒന്നേക്കാൽ മണിയോടെ )  വൈകി    മദ്രാസിലെ   സ്റ്റാൻലി    ഹോസ്പിറ്റലിൽ   വെച്ചായിരുന്നു     അദ്ദേഹത്തിന്റെ    അന്ത്യം

2017, മാർച്ച് 7, ചൊവ്വാഴ്ച

സിറാജ് എ മില്ലത്ത് സമദ് സാഹിബ്




കേരളത്തിന്  പുറത്ത് മുസ്ലിം ലീഗിച്ച്   ഒരു പാട് 
നേതാക്കളെ      സമ്മാനിച  സംസ്ഥാനമാണ്   തമിൾ നാട്
 
ഖായിദെ മില്ലത്ത് , എ.കെ.റിഫായി, എസ്.എ ഖാജാ  മൊയ്തീൻ   ,എ.കെ.എ. അബ്ദുൾ സമദ്
തുടങ്ങിയവർ   രാജ്യസഭാംഗങ്ങളായും

എ.കെ.എ. അബ്ദുൾ സമദ്
എസ്.എം മുഹമ്മദ് ശരീഫ്
കാദർ മൊയ്തീൻ , എം അബ്ദുൾ റഹ്മാൻ   തുടങ്ങി ലോക്സഭാംഗങ്ങളും   നിരവധി എം.എൽ.എ
മാരും    തമിൾ നാട്ടിൽ   നിന്നുണ്ടായിട്ടുണ്ട്

തമിൾനാട്    മുസ്ലിം ലീഗിലെ  സി.എച്ച്   എന്ന് പറയാവുന്ന    ഒരു നേതാവായിരുന്നു    എ.കെ.എ   അബ്ദുൾ സമദ് സാഹിബ്

1980   മുതൽ 84 വരെയും
1989 മുതൽ   91 വരെയും
ലോകസഭയിലും (വെല്ലൂർ)
1964 മുതൽ 1976 വരെ  രാജ്യസഭയിലും    അംഗമായ   അദ്ദേഹം 1984 മുതൽ 88 വരെ ട്രിപ്ളിക്കേൻ   മണ്ഡലത്തിൽ    നിന്നും എം  .എൽ എ യുമായിട്ടുണ്ട്

അല്ലാമ   അബ്ദുൾ ഹമീദ്   ബാവവിയുടെ   പുത്രനായി പോണ്ടിച്ചേരിയിലെ     കരക്കാൽ   എന്ന   സ്ഥലത്ത്   1926 നവംബർ 4നായിരുന്നു   അദ്ദേഹത്തിന്റെ  ജനനം

മത സാഹിത്യ രംഗത്തൊക്കെ മികച്ച സംഭാവന അർപ്പിച്ച സമദ് സാഹിബ്    നിരവധി ഗ്രന്ധങ്ങൾ    രചിച്ചിട്ടുണ്ട്

മുഹമ്മദ് നബി (സ) യുടെ ജീവചരിത്രം .വിശുദ്ധ  ഖുർ ആൻ   പരിചയപ്പെടുത്തൽ തുടങ്ങിയവ       പ്രസിദ്ധമാണ്
  
കൂടാതെ ഹജ് യാത്രയുടെ മധുര സ്മരണ അയവിറക്കുന്ന   കൃതിയും രചിച്ചിട്ടുണ്ട്

തമിഴ്നാട്   മുസ്ലിം ലീഗ്  മുഖപത്രമായ   മണി ചുഡർ
പത്രത്തിന്റെ     സ്ഥാപക എഡിറ്ററും ,ക്രസന്റ് ഇംഗ്ലീഷ് വാരിക  പബ്ലിഷറുമായിരുന്നു
  
അലിഗർ മുസ്ലിം യൂനിവേർസിറ്റി  കോർട്ട് മെമ്പറായും ,മദ്രാസ് ,അണ്ണാമലൈ സർവ്വകലാശാല    സെനറ്റ് മെമ്പർ  വിവിധ വിദ്യാഭ്യാസ   സ്ഥാപന മാനേജ്മെന്റ്   കമ്മിറ്റികളിലൊക്കെ പ്രവർത്തിച്ച   അദ്ദേഹം
സൗത്ത് ഇന്ത്യാ മുസ്ലിം എജുക്കേഷൻ  പ്രസിഡന്റും    സംഘാടകനും   ആയിരുന്നു

വിവിധ  പാർലിമെന്ററി നിയമസഭാ സമിതികളിലൊക്കെ   അംഗമായ   അദ്ദേഹം മികച്ച  സാമാജികനും   ആയിരുന്നു

ഖായിദെ മില്ലത്തിന്റെ   അടുത്ത    അനുയായി   ആയിരുന്ന   അദ്ദേഹം
ഇബ്രാഹിം സുലൈമാൻ സേട്ട് ,ജി. എം, ബനാത്ത് വാല  , എന്നിവരോടെപ്പം
ലോകസഭയിൽ    ന്യൂനപക്ഷ         അവകാശ പോരാട്ടങ്ങളിൽ    മികച്ച പിന്തുണ    നൽകി

ഉറച്ചു    സമുദായ സ്നേഹിയാകുമ്പോൾ    തന്നെ    മത സൗഹാർദ്ദവും മതേതരത്വവും   ഉറക്കെ പിടിച്ച    നേതാവ് കൂടിയായിരുന്നു     സമദ് സാഹിബ്

തമിഴ്നാട്         മുസ്ലിം ലീഗ്  അദ്ധ്യക്ഷനായിരുന്ന  അദ്ദേഹം    1994 മുതൽ മരണം        വരെ  അഖിലേന്ത്യാ   ജനറൽ സെക്രട്ടറിയായിരുന്നു

1998 ൽ     ചെന്നൈയിൽനടന്ന   സുവർണ്ണ ജൂബിലി   സമ്മേളനത്തിന്റെ   മുഖ്യ സംഘാടകനായിരുന്ന   സമദ്   സാഹിബ്   മുസ്ലിം ലീഗ്     ചരിത്രത്തിൽ   എക്കാലവും   സ്മരിക്കപ്പെടുന്ന    നേതാവാണ്      1999  ഏപ്രിൽ 11നു  ചെന്നൈയിൽ  വെച്ചാരി രു ന്നു  മരണം

ഭാര്യ  നർഗീസ്    ഫാത്തിമ മുസാഫർ   അടക്കം  പുത്രിമാരും  രണ്ട്   ആൺമക്കളുമുണ്ട്




മുസ്തഫ മച്ചിനടുക്കം

2017, മാർച്ച് 5, ഞായറാഴ്‌ച

ഖായി ദെ മില്ലത്ത് മുതൽ മുനീ റെ മില്ലത്ത് വരെ


ഖായിദെ   മില്ലത്തിൽ  നിന്ന്    മുനീറെ  മില്ലത്ത് വരെ

മുസ്തഫ മച്ചിനടുക്കം





മദിരാശിയിലെ    രാജാജി ഹാളിൽ   ഉദയം   ചെയ്ത   
ദയാ ' മൻസിലിലെ   ചൂടിക്കട്ടിലിലിരുന്ന്      ഒരു സമൂഹത്തിന്റെ      ഭാവി   ഭാഗധേയം     എന്തായിരിക്കണമെന്ന്   ദീർഘ ദർശനം   നടത്തിയ
നരച്ച  താടിരോമക്കാരൻ 
സ്ഫടിക സമാനമായ    ജീവിത വിശുദ്ധിയിലൂടെ   ഇന്ത്യൻ   രാഷ്ടീയത്തിലെ   അത്ഭുത  പ്രതിഭാസം   ഖായിദെ മില്ലത്ത്   മുഹമ്മദ് ഇസ്മായിൽ   സാഹിബി ലൂടെ  സ്ഥാപിതമായ   ഇന്ത്യൻ    യൂണിയൻ   മുസ്ലിം ലീഗ് മാർച്ച്  10 ന്  69 വർഷം   പൂർത്തീകരിക്കുന്നു
രൂപീകരണം   മുതൽ   1972  ഏപ്രിൽ  നാലിന്റെ അന്ത്യയാമത്തിൽ   അഞ്ചിന്റെ     പുലർകാലത്തിനു  മുമ്പേ  അന്ത്യയാത്ര   തിരിക്കും വരെ    മുസ്ലിം ലീഗിന്റെ   അദ്ധ്യക്ഷനായിരുന്നു    ഖായി ദെ    മില്ലത്ത്
ഇന്ത്യൻ   ഭരണ ഘടനാ നിർമ്മാണ സഭയിലും    രാജ്യസഭയിലും ലോക്സഭയിലും   അംഗമായി കൊണ്ട്   പ്രവർത്തിച്ചു.
അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ  കേരളത്തിനു  പുറമേ   പശ്ചിമ ബംഗാളിലും ലീഗ് അധികാരപങ്കാളിത്തം വഹിക്കുകയും  തമിൾനാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ  നിന്ന്   എം എൽ എ മാരും എം.പിമാരും   പാർട്ടിക്കുണ്ടായി
അദ്ദേഹത്തിന് ' ശേഷം കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന    സയ്യിദ്  അബദുറഹ്മാൻ ബാഫഖി തങ്ങൾ ദേശീയ അധ്യക്ഷനായി    പക്ഷേ
കേവലം   ഒമ്പത്  മാസത്തോളം മാത്രമേ അദ്ദേഹത്തിന്   ആ പദവിയിലിരിക്കാൻ സാധിച്ചുള്ളൂ 1973  ജനുവരി 19 നു മക്കയിൽ വെച്ചായിരുന്നു ആ   മഹാൻറ്റെ അന്ത്യം
പിന്നീട്  ദേശീയ  പ്രസിഡന്റായി  വന്നത്   ഇബ്രാഹിം   സുലൈമാൻ
സേട്ട്  സാഹിബായിരുന്നു
ഗുജറാത്തിലെ കച്ച് മേമൻ വിഭാഗത്തിൽ പെട്ട അദ്ദേഹം ജന്മം കൊണ്ട്  കർണ്ണാടകക്കാരനും   കർമ്മം കൊണ്ട്  കേരളീയനുമായിരുന്നു  തലശേരിക്കാരിയായിരുന്നു
അദ്ദേഹത്തിന്റെ മാതാവ്
മട്ടാഞ്ചേരിയിൽ    നിന്നും വിവാഹം      കഴിച്ച്    എറണാകുളത്ത്     സ്ഥിരതാമസമാക്കിയ  അദ്ദേഹം   ജില്ലാ   ലീഗ്
പ്രസിഡന്റ്         സംസ്ഥാന   വൈസ്   പ്രസിഡന്റ്     ദേശീയ  സെക്രട്ടറി   എന്നീ   പദവികൾ കൂടി  വഹിക്കുകയുണ്ടായി     രാജ്യാസഭയിലും ദീർഘകാലം ലോകസഭയിലും അംഗമായ
അദ്ദേഹം   1994 ഫെബ്രുവരി ആറാം തിയ്യതി വരെ     ദേശീയ പ്രസിഡന്റ്    സ്ഥാനത്ത്   തുടർന്നു
നിരവധി   ന്യൂനപക്ഷ വിഷയങ്ങളിൽ   ധീരമായി
ശബ്ദിച്ച      അദേഹം  പിന്നീട്   ഐ എൻ.എൽ
എന്ന   പാർട്ടിയുണ്ടാക്കി 2005 ഏപ്രിൽ 27 നു മരണപ്പെടുന്നത്    വരെ അതിന്റെ പ്രസിഡന്റായിരുന്നു   
1994 ൽ ഗുലാം മഹമൂദ് ബനാത്ത്    വാല  ദേശീയ
അദ്ധ്യക്ഷനായി  2008 ജൂൺ   25  ന്  മരണപ്പെടുന്നത്   ആ സ്ഥാനത്ത്    തുടർന്നു
 
മഹാരാഷ്ട്ര      സ്വദേശിയായ   ബനാത്ത് വാല  സാഹിബ്   ഇന്ത്യ  കണ്ട     മികച്ച   പാർലമെന്ററിയനും  ന്യൂനപക്ഷങ്ങളുടെ   മുന്നണി  പോരാളിയുമായിരുന്നു    ബോംബെ        കോർപറേഷനിലും   ഉമർ ഖാദിയിൽ    നിന്നും   രണ്ട്
വട്ടം    ജയിച്ച്   മഹാരാഷ്ട്ര എം.എൽ.എ യുമായി
മഹാരാഷ്ട്ര    സംസ്ഥാന  സെക്രട്ടറിയും      പ്രസിഡന്റുമായ    അദ്ദേഹം   1977 ൽ  ദേശീയ  ജന:സെക്രട്ടറിയാവുകയും
എഴ്   തവണ   പൊന്നാനിയിൽ     നിന്ന് ലോകസഭയിൽ    എത്തുകയും  ചെയ്തു
മുസ്ലിം സ്ത്രീ ജീവനാംശ ബിൽ അടക്കം   നിരവധി ബില്ലുകൾ     ലോകസഭയിൽ   അവതരിപ്പിച്ച   അദേഹം
പാർടിക്ക്     നഷ്ട പ്രതാപം വീണ്ടെടുക്കാൻ    എറെ   ശ്രമം  നടത്തി  '     ചെന്നൈയിൽ    മുസ്ലിം ലീഗ്    അറുപതാം   വാർഷിക  മഹാ  സമ്മേള ന ത്തിന്റെ       ചടങ്ങിൽ സംബന്ധിച്ചതിന്റെ    പിറ്റേ ദിവസമാണ്      അദ്ദേഹം
മരണപ്പെടുന്നത്
ബനാത്ത് വാല സാഹിബിന്റെ  മരണ ശേഷം  ഇ.അഹമ്മദ് സാഹിബ്   ദേശീയ പ്രസിഡന്റ്   ആയി
സംസ്ഥാന     എം.എസ്.എഫ്   ൻറ്റെ    ആദ്യ  ജന:സെക്രട്ടറിയായ
അഹമ്മദ്   സാഹിബ്   എം. എൽ  എ   മന്ത്രി  എന്നീ  നിലകളിലോക്കെ സംസ്ഥാന  രാഷ്ട്രീയത്തിൽ ശോഭിക്കുകയും     
പിന്നീട്  ലോക്സഭാംഗമായ തോടെ   ദേശീയ   രാഷട്രീയത്തിലെത്തുകയും
മുസ്ലിം ലീഗി ന്റെ   ആദ്യ കേന്ദ്രമന്ത്രിയാവുകയം ചെയ്തു
മുസ്ലിം ലീഗ്  സംസ്ഥാന ജന.. സെക്രട്ടറി ദേശീയ സെക്രട്ടറി ,ജന സെക്രട്ടറി
എന്നീ   പദവികൾ വഹിച്ച ശേഷമാണദ്ദേഹം   ദേശിയ   അദ്ധ്യക്ഷനാവുന്നത്
വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ രാഷ്ട്രീയത്തെ കൂടെ കൊണ്ടുനടന്ന അഹമ്മദ് എന്ന മലയാളി മുസ്ലീം ലീഗിന്‍റെ അഞ്ചാം പ്രസിഡന്‍റായാണ് സ്ഥാനമേറ്റത്. തൊട്ടതെല്ലാം പൊന്നാക്കിയതെന്നു പറയാവുന്ന പാരമ്പര്യത്തിന്‍റെ ഉടമയാണ് ഇ അഹമ്മദ്.പൂര്‍വ്വകാല നേതാക്കളില്‍ നിന്നും ആര്‍ജ്ജിച്ച പരിശീലനവും , പുതിയ തലമുറയില്‍ നിന്നുള്ള ആവേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തകരെ സജീവമാക്കാന്‍ കഴിയുന്നിടത്തു അദ്ദേഹം വിജയിക്കുകയും ചെയ്തു. ജനാധിപത്യ കേരളത്തില്‍ പരിണിതപ്രജ്ഞതയോടെ സാന്നിധ്യം തെളിയിച്ച കെ.എം. സീതി സാഹിബിന്‍റെ ശിഷ്യന്‍ എന്ന നിലയിലൂടെ പാകപ്പെടുത്തിയതാണ് അഹമ്മദിന്‍റെ പൊതു പ്രവര്‍ത്തനരീതി. ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മെയില്‍ സാഹിബ്, സയിദ് അബ്ദുള്‍ റഹ്മാന്‍ ബഫാക്കി തങ്ങള്‍, പിഎംഎസ് പൂക്കോയ തങ്ങള്‍ തുടങ്ങി കേരള രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന നേതൃത്വവുമായി വളരെ അടുത്തു പ്രവര്‍ത്തിക്കാന്‍ അഹമ്മദിന് അവസരം ലഭിച്ചിട്ടുണ്ട്. അവരില്‍ നിന്നുള്ള പരിശീലനമാണ് അഹമ്മദിനെ മികച്ച രാഷ്ട്രീയപ്രവര്‍ത്തകനാക്കി മാറ്റിയതെന്നു പറയുന്നതാകും ഉചിതം.
വിദേശ കാര്യ സഹമന്ത്രി പന്ത്രണ്ട്  തവണ   ഐക്യരാഷ്ട്ര   സഭയിലേക്ക് പോയ  പ്രതിനിധി   എന്നീ  നിലക്കെല്ലാം       അന്താരാഷ്ട   തലത്തിൽ തന്നെ    അഹമ്മദ്   സാഹിബ്  ശ്രദ്ധേയനായി
2017   ജനുവരി 31 നു  രാഷ്ട്രപതിയുടെ   നയ  പ്രഖ്യാപന   പ്രസംഗത്തിനിടെ    പാർലമെൻറിൽ    കുഴഞ്ഞ് വീണ്   കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ   മരണം
പിറ്റേന്ന്   വെ உ6പ്പിന്    2 മണിക്ക്  ശേഷമാണ്  മരണം   ഔദ്യോഗികമായി സ്ഥിരീകരിച്ചത്
തമിഴ്   നാട്ടിൽ   നിന്നുള്ള മുനീർ എ മില്ലത്ത്      എന്ന് അണികൾ     വിളിക്കുന്ന   ഖായിദെ    മില്ലത്തിൽ  നിന്ന്   പകർന്ന്    കിട്ടിയ  ജീവിത    വിശുദ്ധിയും  എളിമയും  കാത്ത്   സൂക്ഷിക്കുന്ന   പ്രൊഫ : കാദർ മൊയ്തീൻ   സാഹിബാണ്    അഹമ്മദ് സാഹിബിൻറ്റെ    വിയോഗശേഷം     ഇന്ത്യൻ യൂണിയൻ  മുസ്ലിം ലീഗ് ദേശീയ  അദ്ധ്യക്ഷൻ


1948   മാർച്ച്    10   ന്   ഇന്ത്യൻ യൂനിയൻ    മുസ്ലിം ലീഗ്     സ്ഥാപക കമ്മിറ്റിയിൽ      ഭരണഘടനാ    നിർമ്മാണ സമിതി അംഗമായിരുന്ന
മെഹബൂബ്   അലി   ബേഗ്   ആയിരുന്നു
ജന.. സെക്രട്ടറി     ഹാജി പി  ഹസനലി , കെ.ടി.എം   അഹമ്മദ്  ഇബ്രാഹിം തുടങ്ങിയ     പ്രമുഖരും    കമ്മിറ്റിയിലുണ്ടായിരുന്നു
      കെ.എം. സീതി സാഹിബ്    ,സി.എച്ച് മുഹമ്മദ് കോയ ,സുലൈമാൻ സേട്ട്  .   ജി.എം. ബനാത്ത് വാല, .എ.കെ.എ  അബ്ദുദുൾ സമദ്‌, ഇ.അഹമ്മദ് ,  കെ.എം  കാദർ മൊയ്തീൻ
തുടങ്ങിയവർ      ദേശീയ  ജനറൽ  സെക്രട്ടറി    പദം   അലങ്കരിച്ച   പ്രമുഖരിൽ   പെടുന്നു     

പി.കെ. കുഞ്ഞാലിക്കുട്ടി  സാഹിബാണ്
നിലവിലെ    ദേശീയ  ജന.. സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് ഓർഗനൈസിംഗ് സെക്രട്ടറിയും   പി.വി അബ്ദുൾ വഹാബ്  ട്രഷററുമാവുന്നു











 

2017, ഫെബ്രുവരി 26, ഞായറാഴ്‌ച

ലീഗിൻ തലൈവർ

ഇന്ത്യൻ   യൂനിയൻ മുസ്ലിം ലീഗ്   അദ്ധ്യക്ഷൻ    പ്രൊഫ   കാദർ   മൊയ്തീൻ  സാഹിബ്‌     

മുസ്ലിം ലീഗ്      തലൈവറാകാൻ    സർവ്വതാ     യോഗ്യനായ   വ്യക്തിത്വമാണ്    1940 ജനുവരി 5ന് പുതു കോട്ടയിലാണ് ജനനം
തിരുച്ചിറ പള്ളിയിലാണ് താമസം

    ഖായിദെ     മില്ലത്ത്    മുഹമ്മദ്     ഇസ്മായിൽ    സാഹിബിനെ    പോലെ   തന്നെ    തുകൽ   വ്യാപാര കുടുംബത്തിൽ  ജനിച്ച   കാദർ മൊയ്തീൻ    സാഹിബ്      ബിസിനസിൽ    താത്പര്യം    കാട്ടിയില്ല

പഠനത്തിൽ    ശ്രദ്ധയൂന്നി കൊണ്ട്     മുമ്പോട്ട്   പോയ   അദ്ദേഹം മദ്രാസ് യൂനിവേഴ്സിറ്റിയിൽ    നിന്ന് ചരിത്രത്തിൽ    എം.എ ബിരുദമെടുത്ത്    ജമാൽ മുഹമ്മദ്  കോളേജിൽ ചരിത്ര വിഭാഗം    പ്രൊഫസറായി    സേവനമനുഷ്ഠിക്കവേ  സുലൈമാൻ സേട്ടിനേയും
,ബനാത്ത്   വാലാ   സാഹിബിനേയും      പോലെ        ജോലി    രാജി    വെച്ച്     മുഴു  സമയ    രാഷ്ടീയക്കാരനാവുകയായിരുന്നു

നേരത്തെ       ഖായിദെ  മില്ലത്തിൽ     ആകൃഷ്ടനായി  രംഗത്ത്    വന്ന     കാദർ  മൊയ്തീനെ മു സ്ലിം ലീഗിൻ റ്റെ    വിദ്യാർത്ഥി സംഘടനയായ     എം.എസ്.എഫ്  സംസ്ഥാന   തല ഓർഗനൈസറാക്കിയത്    ഖായി ദെ   മില്ലത്ത്     തന്നെയായിരുന്നു

തമിൾ നാട്   നിയമസഭയിലേക്ക്  മത്സരിച്ചെങ്കിലും  വിജയിച്ചില്ല
     2004   ൽ    വെല്ലുരിൽ നിന്നും ലോക്സഭയിലേക്ക്   വിജയിച്ചു    അദ്ദേഹത്തിന്റെ   ചിഹ്നം ഡി.എം  കെ    യുടെ '   ഉദയ  സൂര്യൻ    ആയിരുന്നു

ഉറുദുവിലും   അറബിയിലും  ഡിപ്പോമ     കരസ്ഥമാക്കിയ    അദ്ദേഹം     പത്ര പ്രവർത്തകനായും   പ്രവർത്തിച്ചിട്ടുണ്ട്. 
മതപരമായ  'വാഴും നെറി ' അടക്കം       നിരവധി      പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്    യൂനിവേഴ്സിറ്റി
സെനറ്ററായും  ,കേന്ദ്ര സംസ്ഥാന   ഹജ് കമ്മിറ്റി മെമ്പറായും  വഖഫ് ബോർഡ്    അംഗമായുമൊക്കെ പ്രവർത്തിച്ച       സമുദായ
സ്നേഹിയായ    കാദർ      മൊയ്തീൻ        സാഹിബ്   മികച്ച    സംഘാടകൻ കൂടിയാണ്     

തമിഴ്   മൊഹല്ല ജമാഅത്ത്  ഫെഡറേഷൻ റ്റെ     സ്ഥാപകൻ  കൂടിയാണദ്ദേഹം  

മുസ്ലിം ലീഗ് തമിഴ്നാട് ഘടകം പ്രസിഡന്റും ദേശീയ  ജന:സെക്രട്ടറിയുമായി
പ്രവർത്തിച്ചു.    വന്നിരുന്ന അദ്ദേഹം    ഇ .അഹമ്മദ് സാഹിബ് മരണപ്പെട്ട ഒഴിവിലാണ്    ദേശീയ പ്രസിഡന്റ്    ആവുന്നത്

തികഞ്ഞ മതഭക്തനും   ലളിത ജീവിതം നയിക്കുകയും   ചെയ്യുന്ന
അദ്ദേഹം      'പലപ്പോഴും  ഓട്ടോറിക്ഷയിലാണ്  സഞ്ചാരം      ഖായിദെ മില്ലത്തിന്റെ   ജീവിതത്തിൽ നിന്നും   പകർന്നു കിട്ടിയതാണ്      ജീവിത വിശുദ്ധിയും   ലാളിത്യവും

വന്ദ്യ നേതാവിന്      ഈ  സമുദായത്തേയും  മുസ്ലിം ലീഗ്   പാർട്ടിയേയും നയിക്കാനുള്ള   കരുത്തും  ആയുസ്സും നൽകി  അല്ലാഹു അനുഗ്രഹിക്കട്ടെ ( ആമീൻ)