2023, ഡിസംബർ 28, വ്യാഴാഴ്‌ച

കണ്ണ് നനയിപ്പിച്ചു വിയോഗം

അപകടങ്ങളും മരണങ്ങളും  ലോകത്തെ തന്നെ നടുക്കുന്ന ഗാസയുടെ രോദനവും നിത്യവും സങ്കടകരമായ വാർത്തകൾ  കേട്ട്   മനസ്സ് മരവിച്ചിരിരിക്കേ 
തേടിയെത്തിയൊരു മരണ വാർത്ത  മനസ്സിലുണ്ടാക്കിയ  മുറിവ് എഴുതി ഫലിപ്പിക്കാനാവില്ല    
ദിവസങ്ങളായി  ചികിത്സയിലായിരുന്നെങ്കിലും    ഇത്ര പെട്ടെന്ന്  സങ്കട കടലിലാക്കി പ്രിയ സുഹൃത്ത്   പോയ്മറയുമെന്ന്    നിനച്ചിരുന്നില്ല        

പരവനടുക്കം  കൈന്താർ എൻ എ മുഹമ്മദ് ശാഫിയുടെ  വിയോഗം     ആയുഷ്കാലം മറക്കാനാവില്ല.    അത്ര മേൽ. സുദൃഡമായിരുന്നു    ഞങ്ങൾ തമ്മിലുള്ള ബന്ധം          കുടിക്കാലം  മുതലുള്ള  പരിചയം  വലിയ അടുപ്പമായി മാറുന്നത്      എപ്പഴാണെന്ന്  കൃത്യമായി പറയാനാവില്ല.    സ്കൂളിൽ എൻ്റെ സിനിയറായിരുന്നു ശാഫിച്ച       ബക്കാർ ച്ചാൻ്റെ ശാഫി  എന്നായിരുന്നു    അന്നെല്ലാവരാലും അറിയപ്പെട്ടിരുന്നത്   

ഏറെ കാലം കൈന്താർ അൽ ഹുദാ മസജിദ് ഇമാമായിരുന്നു  ശാഫിയുടെ പിതാവ്   എൻ. എ അഹമ്മദ് കുഞ്ഞി     പഴയ കാലത്ത്  മരം/ വിറക് കച്ചവs ക്കാരൻ കൂടിയായിരുന്നു   അദ്ദേഹം      ബക്കാർ എന്നായിരുന്നു   ഇത്തരം  കച്ചവട ശാലകൾ  അറിയപ്പെട്ടിരുന്നത്  


സ്കൂളിൽ പഠിക്കുമ്പോഴേ സാമൂഹ്യ സേവന തത്പരനായിരുന്നു  ശാഫി        ഉപ്പ ഇമാമായ മഹൽ പള്ളിയിൽ   നോമ്പ് കാലത്തും അല്ലാത്തപ്പോഴും     എല്ലാ കാര്യത്തിനും  മുമ്പിൽ നിന്നിരുന്ന  കൂട്ടുകാരൻ      ഹൗളിൽ 
വെള്ളംനിറക്കാനായാലുംപരിശരശുചീകരണത്തിനായാലുംകൂടെയുണ്ടാകും       

പരവനടുക്കത്തിൻ്റെ  സാമൂഹ്യ മണ്ഡലത്തിൽ 
എറെ സ്വാധീനം ചെലുത്തിയ സാമുദായിക കൂട്ടായ്മയായിരുന്ന ഇസ്ലാമിക്     സ്റ്റഡീ സർക്കിളിലെ  സജിവ സാന്നിധ്യവും കൂടിയായിരുന്നു ശാഫിച്ച       പളളികമ്മിറ്റിയിലും സ്റ്റഡീസർക്കിളിലുമെല്ലാം   ഭാരവാഹിത്വം ഉണ്ടായിരുന്നതായിട്ടാണോർക്കുന്നത്

ശാഖമുസ്ലിം യൂത്ത്  ലീഗ് കമ്മിറ്റിയിലും  ഞങ്ങൾ ഒരുമിച്ചിരുന്നു   ഞങ്ങളുടെ ട്രഷററായിരുന്നു  ശാഫി

ആദ്യം കുവൈത്തിലും  പിന്നീട്   ബഹ്റൈനിലുമായി  ഏറെക്കാലം  പ്രവാസത്തിലായിരുന്ന ശാഫി  നാട്ടിലെത്തിയാൽ    ആദ്യം അന്വേഷിക്കുക സുഖവിവരത്തോടൊപ്പം 
സംഘടനാ പ്രവർത്തനത്തെ കുറിച്ചായിരുന്നു    കുറഞ്ഞ കാലം  (കൂടു പിടിക) ചെറിയൊരു കച്ചവടവും
പരവനടുക്കത്തുണ്ടായിരുന്നു          ചെറുപ്പത്തിലേ   കാലിനുള്ള അസുഖം  വല്ലാതെ പ്രയാസപ്പെടുത്തിയിരുന്നു       എങ്കിലും  എല്ലാം സഹിച്ചും  അധ്വാനിക്കാനുള്ള  ത്വരയുണ്ടായിരുന്നു  ഒപ്പം സാമൂഹ്യ തത്പര്യവും      അടങ്ങാത്ത ആവേശവും   ഞങ്ങൾക്കൊക്കെ നൽകിയ പ്രചോദനം ചെറുതല്ല.     

എല്ലാവരുമായി നല്ല ബന്ധം സ്ഥാപിക്കാനും   ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായ ഐക്യമുണ്ടാക്കാനും   ആഗ്രഹിച്ചിരുന്ന സുമനസ്സ്       

സംഭവ ബഹുലമായ ഒരു പാട്  ഓർമ്മകൾ
ഇരമ്പി വരുന്നുവെങ്കിലും   വിറയാർന്ന കൈകളിൽ പകർത്താനാവുന്നില്ല എന്നതാണ്    സത്യം 


1993 ലെ സ്കൂൾ തിരഞ്ഞെടുപ്പ് കാലത്ത് പരവനടുക്കം  ഗവ: ഹൈസ്കൂളിൽ       
എം.എസ് എഫ്  ,എസ്. ഐ.ഒ        പ്രവർത്തകർ
സംഘർഷത്തിലേക്ക്   നീങ്ങുമെന്ന്   കണ്ടപ്പോൾ   സമാധാനമാഗ്രഹിച്ച്    ഇടപെടുകയും  എന്നാൽ  അകാരണമായി    കുറ്റാരോപിരാവുകയും 
ചെയ്ത  സംഭവമടക്കം  ഓർക്കാനേറെയുണ്ട്


വർഷങ്ങളായി   തുടരുന്ന മുസ്ലിം ലീഗ്  റിലീഫ് പ്രവർത്തനത്തിലും   കഴിവനുസരിച്ച്     പങ്കാളിയാവാൻ     താത്പര്യമറിയിച്ച് ഇങ്ങോട്ട്  വിളിക്കുന്ന ശാഫിച്ചയുടെ വിളിയിനിയുണ്ടാവില്ല എന്നറിയുമ്പോൾ  തളർന്ന് പോവുകയാണ്

 യൂത്ത് ലീഗിൻ്റെ ദോത്തി ചാലഞ്ചായാലും  ,മുസ്ലിം ലീഗിൻ്റെ    ഖായിദെ മില്ലത്ത് സെൻ്ററിൻ്റെ കാര്യമായാലും       എല്ലായ്പ്പോഴും      പ്രയാസം മറന്ന്    സഹകരിച്ചിരുന്ന ശാഫിച്ചയുടെ       നന്മ നിറഞ്ഞ മനസ്സിൻ്റെ ഉദാഹരണങ്ങൾ നിരവധിയാണ്.


എത്രയോ വട്ടം    ചന്ദ്രിക പത്രം വായിക്കാനായി  ശാഫിച്ചയോടൊപ്പം   വീട്ടിൽ പോയിരുന്നതും  വൈകുന്നേരത്തെ   ചായ    അവരുടെ  സ്നേഹനിധിയായ  ഉമ്മ ബീഫാത്തിമയിൽ നിന്നും  വാങ്ങി കുടിച്ചിരുന്നതും   മറവിയുടെ മാറാല കെട്ടാതെ   തെളിഞ്ഞിരിപ്പുണ്ട്


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീറിനെ കൂടാതെ   ഫസലുറഹ്മാൻ   എന്നൊരു   സഹോദരൻ കൂടിയുണ്ടായിരുന്നതും
സാന്ദർഭികമായി ഓർക്കുകയാണ്  


പ്രിയ കൂട്ടുകാരൻ ബദറുൽ മുനീർ അടക്കമുള്ള കുടുംബാഗങ്ങളുടെയും    ദുഖത്തിലും പ്രാർത്ഥനയിലും പങ്കു ചേരുകയാണ് 


ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന 
ശാരീരികവും മാനസികവുമായ പ്രയാസങ്ങളെ     പുഞ്ചിരി കൊണ്ട്   മറച്ച് പിടിച്ച. പ്രിയ സഹോദരന്        അതേ പുഞ്ചിരിയോടെ     നാഥനെ    സമീപിക്കാൻ സാധിക്കട്ടെ    


ആമീൻ.  

സെയ്ഫുവും ഹനീഫയും മുക്രിച്ചാൻ്റെ ആമദും ,



*ഓർമ്മകൾ ബാക്കിയാക്കിമുക്രിച്ചാൻ്റെ   ആമദും   പോയി ..'' ''*



✍🏻 *മുസ്തഫ മച്ചിനടുക്കം*

 മരണമെന്ന  യാഥാർത്ഥ്യത്തെ    നിരാകരിക്കാനാവില്ല എന്നത്     അറിയുമ്പോൾ തന്നെയും      പ്രിയപ്പെട്ടവരുടെ   വിയോഗങ്ങളെ     ഉൾകൊള്ളാൻ   മനസ്സ് മടിക്കുന്നതും  സമയമെടുക്കുന്നതും  അതിനെക്കാൾ   വലിയ 
യാഥാർത്ഥ്യമാണ് 

നവംബർ മാസം 26 ന്  മരണപ്പെട്ട പ്രിയ സ്നേഹിതൻ ശാഫി കൈന്താറിൻ്റെ   ഓർമ്മകൾ     ഇതേ  കോളത്തിൽ     ഞാൻ പങ്കുവെച്ചിരുന്നു   

ഒരു മാസം   പിന്നിടുമ്പോൾ. അടുത്തടുത്ത.  ദിവസങ്ങളിലായി  അടുത്തിടപഴകിയ മൂന്ന്
പേരാണ്     കാലയവനികക്കുള്ളിലേക്ക്   മറഞ്ഞ്  പോയത്


ഡിസംബർ 23ന്    രാത്രി
ഭാര്യ സഹോദരൻ കൂടിയായ പട്ളയിലെ  സൈഫുദ്ദീൻ      മരണമടഞ്ഞ വാർത്തയാണ്   ബാംഗ്ലൂരിൽ    നിന്നുമെത്തിയത്     

ഭാര്യവീട്ടിൽ     ഞാൻ ആദ്യം പങ്കെടുത്ത വിവാഹം  സൈഫുവിൻ്റേതായിരുന്നു
കുടുംബ ബന്ധങ്ങൾക്കും  സൗഹൃദങ്ങൾക്കും  ഏറെ  വില കൽപ്പിച്ച    സൈഫു     കുടുംബത്തിൽ മാത്രമല്ല പ്രിയങ്കരനായിരുന്നത്   എന്ന്   തിരിച്ചറിയുന്നത്  
ജനാസ കാണാനും  നമസ്കാരത്തിനുമായി വന്നു ചേർന്ന    ജനബാഹുല്യമാണ്  


രണ്ട് ദിവസത്തിന്  ശേഷം ഇരുപത്താറാം തിയ്യതി രാവിലെ   കേട്ടത്    കിണർ കുഴിക്കുന്ന ശാഫി ച്ചാൻ്റെ മോൻ ഹനീഫയുടെ മരണ വാർത്തയായിരുന്നു

ഉപ്പയെ    പോലെ തന്നെ     പ്രവാസ ജീവിതം  പ്രതീക്ഷിച്ച പ്രയോജനം കിട്ടാതെ    വന്നപ്പോൾ.  കൂലിവേല ചെയ്ത്   ജീവിച്ചിരുന്ന  ഹനീഫ്   അവൻ്റെസമപ്രായക്കാർക്കിടയിൽ      വ്യതിരിക്തനായിരുന്നു   
ഇന്ന ജോലിയെ  ചെയ്യാവൂ      എന്ന്  ശഠിക്കുന്ന യുവാക്കൾക്ക്  മാതൃകയായിരുന്നു  ഹനീഫ്         ജോലിയും പ്രാരാബ്ദങ്ങളുമായി ഉഴലുമ്പോഴും  പ്രാർത്ഥനങ്ങൾക്ക്   മുടക്കം വരുത്തിയിരുന്നില്ല  എന്നതും    ശ്രദ്ധേയമാണ്


ഇരുപത്തേഴാം തിയ്യതി രാവിലെ    വാട്ട്സപ്പ്   ഓപ്പൺ ചെയ്തപ്പോൾ കണ്ടത്    മുക്രിച്ചാൻ്റെ ആമദ് മരണപ്പെട്ട വാർത്തയാണ്           ചെമ്മനാട്ടുകാർക്ക്   സുപരിചിതനായ വ്യക്തിത്വമാണ്   രാമന്തളി കുഞ്ഞിമൊയ്തീൻ മുസ്ലിയാർ       പയ്യന്നൂരിനടുത്ത രാമന്തളിയിൽ. നിന്നും
വന്ന്    ചെമ്മനാട്ടുകാരനായി മാറിയ   ലേസ്യത്തും  കൊളമ്പക്കാലും   പളളിയിൽ  ഇമാമായിരുന്ന
രാമന്തളി മുക്രിച്ചയും   മക്കളും  എല്ലാവർക്കും സുപരിചിതരാണ്    ഇവരിൽ     ഇളയവനായിരുന്നു   അഹമ്മദ്      എന്ന.    മുക്രിച്ചാൻ്റെ     ആമദ്

 കുറെ   വർഷമായി    കളനാട്   കോടങ്കൈ എന്ന സ്ഥലത്തായിരുന്നു 
കുടുംബ സമേതം  താമസിച്ച്   വന്നിരുന്നത് 

പക്ഷെ    സുഹൃത്ത് മുജീബുള്ള കൈന്താർ
വാട്ട്സപ്പിൽ      പങ്കുവെച്ച പോലെ    പരവനടുക്കവുമായുള്ള 
പൊക്കിൾകൊടി ബന്ധം    കാത്തു സൂക്ഷിച്ചിരുന്നു

സഞ്ചിയും  തൂക്കി    നൈറ്റിയും  ,അത്തറും
വീട്   വീടാന്തരം  കയറി
വിപണനം  നടത്തി വന്ന
:വഴിയിൽ.   കാണുന്ന.   ഓരോത്തരോടും    അഭിവാദ്യം  ചെയ്തും വിശേഷങ്ങൾ തിരക്കിയും   അല്ലാതെ കടന്നു പോവാറില്ല.     പരവനടുക്കം   അഞ്ചങ്ങാടിയിൽ. വെച്ചായിരുന്നു     ആ മദിനെ  അവസാനമായി കണ്ടിട്ടുണ്ടാവുക     അധികവും  അവിടെ വെച്ചാണ്   ഞങ്ങൾ കണ്ടു മുട്ടിയിരുന്നത്   
സമീറിൻ്റെ പിടികയിലോ
തൊട്ടടുത്ത.  ബസ് സ്റ്റാൻറിലോ   ഇരിപ്പുണ്ടാവും

നോമ്പ് കാലത്ത്   മിക്കവാറും കൈന്താർ പള്ളിയിൽ.   നോമ്പ് മുറിക്കാൻ നേരത്ത്  ഓടിയെത്തുന്ന. ആമദിൻ്റെ  ചിത്രം  എന്നും മനസ്സിലുണ്ടാവും


കല്യാണ   വീടുകളിൽ ക്ലീനിംഗ്   ജോലി  അടക്കം ഏത്   ജോലി ആയാലും   അധ്വാനിച്ച്
ജീവിച്ച. അഹമ്മദ്  ആരോടും    പരിഭവം   പറയുന്നതോ     സങ്കടപ്പെടുന്നതോ  കണ്ടിട്ടില്ല

ഒരിക്കൽ   ഒരു  ബന്ധുവീട്ടിൽ  കല്യാണത്തിന്
ക്ലീനിങ്ങിനായി  വരാമെന്നേറ്റ  അഹമ്മദിനെ  പിന്നെ കാണുന്നത്    കല്യാണവും കഴിഞ്ഞ് ആഴ്ചകൾക്ക്  ശേഷമാണ്     കണ്ട പാടെ   ആമദിൻ്റെ ചോദ്യവും വന്നു    ഏ മുസ്തബാ     നീ പറഞ്ഞെ  മംഗലം  അടുത്താഴ്ചല്ലേന്ന്
ഇതായിരുന്നു  ആമദ്

നിഷ്കളങ്കൻ.   ഇങ്ങനെ
രസകരമായ കാര്യങ്ങൾ ആമദിനെ അറിയുന്നോർക്കെല്ലാം പറയാനുണ്ടാവും    പലപ്പോഴും   ബാഗും അരികെ  വെച്ച്    ബസ്  കാത്തിരിക്കുന്ന  ആമദ്
ബസ് വരുമ്പോൾ   ബാഗിൻ്റെ    കാര്യം   മറക്കും    


ഒരർത്ഥത്തിൽ    നടന്നു തീർത്ത ജീവിതമായിരുന്നു ആമദിൻ്റേത്      കഴിഞ്ഞ വർഷം    ആ മദിനെ   കാണുന്നില്ല
എന്ന. വാർത്ത  പരന്നു ഏതാനും ദിവസങ്ങൾക്കകം
തിരിച്ചെത്തിയ.  ആമദിനോട്   കാര്യം  തിരക്കിയപ്പോൾ
പറഞ്ഞത്     ബാംഗ്ലൂർ. പോയതായിരുന്നു  ഇടക്ക്    ഫോൺ ചാർജ്   തീർന്നു പോയി


അപ്പോൾ. പ്രാകുമ്പോൾ. പറഞ്ഞിരുന്നില്ലേ  എന്ന് ചോദിച്ചപ്പോൾ.   നിഷ്കകളങ്കമായ ചിരിയോടെ  പറഞ്ഞു    ഇല്ല   പറയാൻ മറന്ന്  പോയെന്ന്
   


മാപ്പിളപ്പാട്ടു ഗായകൻ അസീസ്  തായിനേരിയുടെ  കാസറ്റുകൾക്ക്   പ്രിയമേറിയിരുന്ന
കാലത്ത് പയ്യന്നൂർ മുതൽ
മംഗലാപുരം വരെ
എത്തിച്ചിരുന്നത്
അഹമദായിരുന്നു


അന്നത്തെ പോലെ യില്ലെങ്കിലും  ഇപ്പോഴും   ആ ബന്ധവും  പയ്യന്നൂരിലേക്കുള്ള യാത്രയും     മുടങ്ങിയിരുന്നില്ല


ജ്യേഷ്ഠ  സഹോദരനും 
വേണ്ടത്ര. ആദരം ലഭിക്കാത പോയ ഗാന രചയിതാവുമായിരുന്ന
അബ്ദുല്ല ലേസ്യത്തിൻ്റെ   വരികൾ ചിലത്  ആമദിന്  മന:പാഠമായിരുന്നു
ഇടക്കൊക്കെ     മൂളിപ്പാടാറുമുണ്ട്


രസകരമായ ഒരു പാട്ട്  ഓർമ്മകൾ   ബാക്കിയാക്കിയാണ് 
ആമദ്      വിട പറഞ്ഞത്


ഇവരുടെ പാരത്രിക.  ജീവിതം      സന്തോഷ പ്രദമാവാൻ   നമുക്ക് 
പ്രാർത്ഥിക്കാം







ചിത്രം   




       1  ഹനീഫ

     2   സൈഫുദ്ദീൻ  പട്ള3.
    
       3   അഹമ്മദ്

2023, ഡിസംബർ 13, ബുധനാഴ്‌ച

അർത്ഥ രഹിതമായ മനുഷ്യാവകാശ ദിനം


ഡിസംബർ 10; ലോക മനുഷ്യാവകാശ ദിനം.”എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. 2023 ഡിസംബർ 10 ന് ലോകം മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാൻ പോകുമ്പോൾ ഈ ദിവസത്തിൻ്റെ പ്രസക്തി അനുദിനം വർദ്ധിക്കുകയാണ്. രണ്ടാം ലോക യുദ്ധത്തിന് ശേഷം 1945ലാണ് ഐക്യരാഷ്ട്ര സഭ നിലവിൽ വരുന്നത്. അതിന് ശേഷം ഏകദേശം മൂന്ന് വർഷങ്ങൾ പിന്നിട്ടപ്പോൾ മുപ്പത് ആർട്ടിക്കിൾ ഉൾപ്പെടുന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം നിലവിൽ വന്നു. ഇന്ന് ഒട്ടേറെ ഉടമ്പടികളിലും കരാറുകളിലും മനുഷ്യാവകാശത്തെ കുറിച്ച്  പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും    ജലരേഖകളായി മാറുന്ന കാഴ്ചയാണ്  ലോകമെമ്പാടും  ദൃശ്യമാകുന്നത്   









ദിവസങ്ങൾക്ക് മുമ്പ് തിരഞ്ഞെടുപ്പ് നടന്ന  രാജസ്ഥാനിൽ   35 ശതമാനം  മുസ്ലിം വോട്ടുകളുള്ള ഹവ്വ മഹൽ നിയമസഭാ മണ്ഡലത്തിൽ നിന്നും ആയിരത്തിൽ താഴെ വോട്ടുകൾക്ക് വിജയിച്ച ബാലു മകുന്ദ് ആചാര്യ എന്ന യോഗിക്ക് പഠിക്കുന്ന സന്യാസി നേതാവ്  ഫലപ്രഖ്യാപനം വന്നയുടൻ    മണ്ഡലത്തിലെത്തിയത് വോട്ടർമാർക്ക് നന്ദി പറയാനായിരുന്നില്ല  മറിച്ച് വാഹനത്തിൽ ഗദയുമായി മുസ്ലിം കച്ചവടക്കാരെ ഭീഷണിപ്പെടുത്തി  കടകളട പിക്കാനായിരുന്നുവെന്നതും   ചേർത്ത്