2018, മേയ് 21, തിങ്കളാഴ്‌ച

ഔക്കർച്ചാഉം ,ബി.എസ്സും

· *ഔക്കർച്ചാഉം  ,ബി.എസ്സും*


ചെമ്മനാട് മേഖലയിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഹരിത രാഷ്ട്രീയത്തെ. നെഞ്ഞിലെറ്റിയ രണ്ടു വ്യക്തിത്വങ്ങൾ അറിയാൻ
തുടങ്ങുന്ന കാലം മുതൽ നേരിൽ കണ്ടറിഞ്ഞ രണ്ടു
നേതാക്കൾ കലർപ്പില്ലാത്ത ആദർശവും ആത്മാര്തതയും കൈമുതലാക്കിയ ഒരേ കാലഘട്ടത്തിൽ ഒരുമിച്ചു പ്രവര്ത്തിച്ച സുഹ്ർത്തുക്കൾ
എന്നെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച നേതാവാണ്‌ സീയെൽ അബൂബക്കർ സാഹിബ്‌ ചുണ്ടിൽ എരിയുന്ന പ്രകാശ്‌ ബീഡിയും സദാ അണിഞ്ഞിരുന്ന ആ കാശനീല കുപ്പായവും അധികം സംസാരിക്കാത്ത പണം പദവി ക്കുള്ള മാനദണ്ഡം ആയി കരുതി അധികാരം തേടി പോകുന്നവരുടെ ലോകത്ത് പദവികൾ ആഗ്രഹിക്കാതെ സമ്പത്തിന്റെ മേന്മ കാട്ടാതെ ലളിത ജീവിതം നയിച്ച ഞങ്ങളുടെ
മാര്ഗ ദര്ശി ആജീവനാന്തം പരവനടുക്കം ശാഖ മുസ്ലിം ലീഗിന്റെ പ്രസിഡന്റ്‌ ആയി സേവനം ചെയ്ത ഔക്കർച
അദേഹത്തിന്റെ മുഖം വർഷങ്ങൾക്കിപ്പുറവും മനസ്സില് നിന്നും മായാതെ നില്ക്കുകയാണ്
അദ്ദേഹത്തിന്റെ നിശ്ചയ ദാർഡ്യം  സ്ഫുരിക്കുന്ന കണ്ണുകളും സാന്നിധ്യവും ഞങ്ങള്ക്ക് നല്കിയ ആത്മ വിശ്വാസവും ആവേശവും പറഞ്ഞറിയിക്കാൻ വയ്യ

അദ്ദേഹം   വലിയ  പ്രഭാഷകനായിരുന്നില്ല പക്ഷേ   അദ്ദേഹത്തിന്റെ സാന്നിദ്ധ്യം  മാത്രം മതിയായിരുന്നു       എല്ലാവർക്കും

യു.ഡി.എഫി ന്റെ    തെരഞ്ഞെടുപ്പ്   പ്രവർത്തനങ്ങൾ  നടക്കുമ്പോൾ '    വീടു വീടാന്തരം  കയറിയിറങ്ങുമ്പോൾ     അബൂബക്കർ  സാഹിബ്   അനിവാര്യനായിരുന്നു  

പുണ്യ റമദാനിൽ   റിലീഫ്  പ്രവർത്തനങ്ങളെ   കുറിച്ച     ആലോചനകൾ    നടക്കുമ്പോഴൊക്കെ   ഔ ക്കർച്ചാ നെ      ഓർത്തു പോവാറുണ്ട്   

'രണ്ടര  പതിറ്റാണ്ട് ' മുമ്പേ  ഈ   വിനീതൻ    പരവനടുക്കം  ശാഖാ മുസ്ലിം യൂത്ത് ലീഗ്   ജന.. സെക്രട്ടറിയായിരിക്കെ      ഇടക്കെപ്പോഴോ  മുടങ്ങി പോയ     റിലിഫ്    പ്രവർത്തനങ്ങൾ   പുനരാരംഭിക്കാൻ      വഴികാണാതിരിക്കെ     ഇനി  മുടങ്ങാൻ  പാടില്ലെന്ന  തീരുമാനമെടുത്ത്       അദേഹത്തെ  സമീപിച്ചപ്പോൾ      (അന്ന്   അരി വിതരണമാണ്  മുഖ്യം)       കിട്ടിയ  മറുപടി   നിങ്ങൾ   നടത്തിക്കോ   ലിസ്റ്റ് ഉണ്ടാക്കി തികയാത്തത്   മുഴുവൻ  ഞാൻ  തരാം    എന്നായിരുന്നു

മാത്രമല്ല    പഴയ  ഏഴാം വാർഡിന്റെ   ഭാഗമായിരുന്ന    പാലോത്ത്   വരെ   ഞങ്ങളോടൊപ്പം  'അത്  വിതരണം    ചെയ്യാനും   കൂടെ   വന്നു     അല്ലാഹു വിന്റ      അനുഗ്രഹത്താൽ   പിന്നീടൊരിക്കലും      പരവനടുക്കം ശാഖ / വാർഡ്   മുസ്ലിം ലീഗ്   റിലീഫ്    പ്രവർത്തനം   മുടങ്ങിയിട്ടില്ല     എന്നതാണനുഭവം

അദേഹത്തിന്റെ വിയോഗത്തിന്റെ പത്തു വര്ഷം പിന്നിടുന്ന വേളയിൽ ഇത് പോലൊരു കുറിപ്പ് കുത്തികുറിക്കാൻ തയ്യാരെടുക്കുംപോഴാണ് മറ്റൊരു വിയോഗ വാർത്ത മൊബൈൽ സ്ക്രീനിൽ തെളിഞ്ഞത് പിന്നെ ഒന്നും എഴുതിയില്ല
ചെമ്മനാട് മുസ്ലിം ലീഗിന്റെയും സാമൂഹ്യ സാംസ്‌കാരിക വേദികളിലെ നിറ സാനിധ്യം ആയിരുന്ന ബി എസ് എന്നാ രണ്ടക്ഷരത്തിൽ അറിയപെട്ട അബ്ദുല്ല സാഹിബിന്റെ മരണ വാർത്തയായിരുന്നു അത്
സി എൽ ഔക്കർചയും , ബി എസ് ച്ചയും തമ്മിലുള്ള ആദര്ശ പോരുത്തമാകം വിയോഗത്തിന്റെ തിയ്യതി ഒന്നായി മാറിയത്
അഭിവക്ത കണ്ണൂര് ജില്ലയിൽ
എം എസ്‌ എഫ് യൂത്ത് ലീഗ്
സാരഥ്യം വഹിച്ച ബി എസ്
ഉദുമ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ആയിരിക്കെയാണ് മരണം വരിച്ചത്‌        ആരോഗ്യം    ശരീരത്തേയ്യം    മനസ്സിനേയും   തളർത്തിയപ്പോഴും   പാർട്ടി പരിപാടികളിൽ   സംബസിക്കാർ      ബി.എസ്  ന്    വല്ലാത്ത  ആവേശമായിരുന്നു
2014 മെയ്‌ 21 നു ബി എസ് ന്റെ വിയോഗം ഫോണിലൂടെ അറിഞ്ഞെങ്കിൽ 2004 മെയ്‌ 21 കെയർ വെൽ ഹോസ്പിറ്റലിൽ ഞാൻ അടക്കമുള്ള പ്രവർത്തകർ ഔക്കർചാന്റെ വിയോഗത്തിന്
നേര്സക്ഷികളായി
     പുണ്യ ദിനങ്ങളിലെ   പ്രാർത്ഥനകളിൽ  ദുആകളിൽ    ഈ  മുൻഗാമികളേയും എല്ലാവരും  ഉൾപ്പെടുത്താൻ   അപേക്ഷിക്കുന്നു

അവരെയും നമ്മെയും പാപങ്ങൾ പൊറുത്ത് അല്ലാഹുവിന്റെ ജന്നാത്തിൽ ഒരുമിപ്പിക്കട്ടെ    ആമീൻ



*മുസ്തഫ മച്ചിനടുക്കം*

2018, മേയ് 20, ഞായറാഴ്‌ച

മങ്ങാത്ത ഓർമ്മകളിൽ രാജീവ്

ശ്രീ   രാജീവ്   ഗാന്ധിയുടെ    ഓർമ്മകൾക്ക്   27  വർഷം

ഇന്ത്യയുടെ    മുൻ പ്രധാനമന്ത്രി   ശ്രീ  രാജീവ് ഗാന്ധി   1991 ലെ   പൊതു തിരഞ്ഞെടുപ്പ്  പ്രചാരണാർത്ഥം  മെയ്  10 ന്   കാസറഗോഡ്   വിദ്യാനഗർ   ഗവ: കോളേജ്    ഗ്രൗണ്ടിൽ    പ്രസംഗിച്ച്     പോയത്  ഇന്നലെയെന്ന    പോലെ ' സ്മരണയിൽ    നിറഞ്ഞ്   നിൽക്കുകയാണ്        ആ പ്രസംഗം  കഴിഞ്ഞ്  പത്ത്  നാളുകൾക്കപ്പുറം  മെയ്   21 ന്    തമിൾ നാട്ടിലെ       ശ്രീ പെരുംപൂരിലെ      പ്രചരണ  പരിപാടിയിൽ   തനു   എന്ന  സ്ത്രീ  മനുഷ്യ ബോംബായി  വന്ന്  ഇന്ത്യയുടെ     പ്രതീക്ഷകളെ തകർത്ത  ദിനം    അതിലേറെ   ഓർക്കുന്നു      അവിടെ  ചിന്നി ചിതറി   കിടന്ന    രാജിവിന്റെ   ചിത്രം    മനസ്സിൽ  നിന്നും  മാഞ്ഞ്  പോകുന്നില്ല     

പ്രഥമ  പ്രധാന മന്ത്രി ജവഹർലാൽ  നെഹ്റു വിന്റെ    പേരമകൻ   സഹോദരൻ    സഞ്ജയ് ഗാന്ധി   വിമാന അപകടത്തിൽ   മരണമടഞ്ഞതിനെ   തുടർന്ന്    അമ്മ   ശ്രീമതി  ഇന്ദിരാ  ഗാന്ധിക്ക്   തുണയായി   രാഷ്ട്രീയത്തിലേക്ക്      എത്തപ്പെടുകയായിരുന്നു.

1984  ഒക്ടോബർ   31  നു   ഇന്ദിരാഗാഡി സ്വന്തം   അംഗരക്ഷകരാൽ   വെടിയേറ്റു  മരിച്ച  ദുരന്തത്തിന്   പിന്നാലെ  വിമാനത്തിന്റെ  ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായ     രാജീവ്    ഇന്ത്യൻ നാഷണൽ  കോൺഗ്രസ്സിനേറെയും    രാജ്യത്തിന്റെയും     കപ്പിത്താനായി   മാറുകയായിരുന്നു      തുടർന്നു   നടന്ന   തെരഞ്ഞെടുപ്പിൽ     408   സീറ്റുകളോടെ        കോൺഗ്രസ്സ്   വൻ   വിജയം   നേടുകയായിരുന്നു

പ്രധാനമന്ത്രി  പദമേറ്റ  രാജീവിന്    മുമ്പിൽ    വലിയ    വെല്ലുവിളിയായിരുന്ന    പഞ്ചാബിൽ    സമാധാനം   തിരികെ   കൊണ്ടുവരാൻ സാധിച്ചു  തന്നത്    ചില്ലറ കാര്യമല്ല

ഷാബാനു ബീഗത്തിന്റെ   വിവാഹമോചനവുമായി  ബന്ധപ്പെട്ടുണ്ടായ   വിവാദങ്ങളും   ഏക  സി വിൽ   കോഡിനുള്ള  മുറവിളിയും      ജി.എം ബനാത്ത്  വാലയുടെ   സ്വകാര്യ ബിൽ    പിൻവലിപ്പിച്ച്      മുസ്ലിം സ്ത്രീ   ജീവനാംശ ബില്ല്   സർക്കാർ    നിയമ നിർമ്മാണം   നടത്തുകയും   ചെയ്തതോടെ       കെട്ടടങ്ങി എങ്കിലും     ന്യൂനപക്ഷ  പ്രീണനം  നടത്തുകയാണ്     കോൺഗ്രസ്സ്   എന്ന   ആക്ഷേപം     സി.പി.എം  അടക്കം    ഉന്നയിക്കുകയുണ്ടായി   

ഇസ്ലാമിക  പ്രവാചകൻ   മുഹമ്മദ് (സാ)   യെ    മോശമായി  ചിത്രീകരിക്കുന്ന   സൽമാൻ റുഷ്ദിയുടെ   സാത്താനിക്  വേർസസ്  എന്ന  പുസ്തകം   ഇന്ത്യയിൽ    നിരോധിക്കാനും   രാജീബ്   ആർജ്ജവം   കാണിച്ചു   

ആവിഷ്കാര  സ്വാതന്ത്ര്യം  പറഞ്ഞ്    അപ്പോഴും    ഇടത്  പക്ഷം    വിമർശന  ശരമുയർത്തുകയായിരുന്നു

ഇതിനിടെ     ഇന്നും  പൂർണ്ണമായി   തെളിയിക്കപ്പെടാത്ത ബോഫോർസ്   തോക്കിടപാട്   ഉയർത്തിൽ      പ്രതിരോധ  മന്ത്രിയായിരുന്ന   വി.പി. സിംഗ്   പാർട്ടിയിൽ  കലാപ കൊടി  ഉയർത്തുകയും      ജന മോർച്ച എന്ന   സംഘടനക്ക്  രൂപം നൽകുകയും      രാജ്യത്ത്   സോഷ്യലിസ്റ്റ്   ജനതാ  പരിവാറുകളെ    ഏകോപിപ്പിച്ച്     ജനതാ ദൾ  എന്ന    രാഷ്ട്രീയ പാർട്ടി    ജന്മമെടുക്കുകയും   ചെയ്തു   

രാജ്യത്ത്   ഇടത്  പാർട്ടികളും     ബി.ജെ.പി യു മായും  ചേർന്ന് കോൺഗ്രസ്സ്    വിരുദ്ധ വിശാല സഖ്യത്തിന്  കളമൊരുങ്ങിയതിലൂടെ    1989 ലെ   തിരഞ്ഞെടുപ്പിൽ     കോൺഗ്രസ്സ്   നിലംപരിശാവുകയായിരുന്നു

മറുഭാഗത്ത്    അയോദ്ധ്യ രാഷ്ട്രീയ   ആയുധമാക്കി സംഘപരിവാർ  ശക്തികൾ    പ്രക്ഷോഭം  ശക്തമാക്കിയപ്പോൾ    രാമക്ഷേത്ര  ശിലാന്യാസത്തിന്   അനുമതി   നൽകിയ   രാജീവിന്റെ  നടപടി   ന്യൂനപക്ഷങ്ങളെ    കോൺഗ്രസ്സിൽ  നിന്നകറ്റുന്നതിനും   വൻ വിമർശനങ്ങൾക്കും കാരണമായി   

തുടർന്ന്   ഇടത് വലത്  ശക്തികളുടെ   പിന്തുണയോടെ  അധികാരത്തിൽ വന്ന   വി.പി. സിംഗ്   സർക്കാരിന്     അദ്വാനിയുടെ   രഥയാത്ര തടഞ്ഞതിന്റെ   പേരിൽ
ബി.ജെ. പി.   പിന്തുണ  പിൻവലിക്കുകയും   

കോൺഗ്രസ്സ്   പിന്തുണയോടെ    ചന്ദ്രശേഖർ  പ്രധാനമന്ത്രിയാവുകയും   ചെയ്തുവെങ്കിലും    ആ  ബന്ധം   അധികം  വാണില്ല      രാജ്യം   വീണ്ടും   പൊതു തിരഞ്ഞെടുപ്പിലേക്ക്   നീങ്ങുകയും    ചെയ്തു .
'
അബദ്ധങ്ങൾ   തിരുത്തി   രാജ്യത്തിന്റെ  അഖണ്ഡതയും   മതേതരത്വവും  സംരക്ഷിക്കുമെന്ന    പ്രതിജ്ഞയോടെ    കോൺഗ്രസ്സിനെ   അധികാരത്തിൽ   തിരികെയെത്തിക്കാനുള്ള   'ശ്രമത്തിനിടെയായിരുന്നു   രാജീവ്  ഗാന്ധിയുടെ ദാരുണ അന്ത്യം

തമിഴ്വിടുതലൈപ്പുലികൾ എന്ന സംഘടനയായിരുന്നു രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനു പിന്നിൽ ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു അവർ രാജീവിനെ കൊല്ലാൻ തീരുമാനിച്ചത് എന്നായിരുന്നു രാജീവ് ഗാന്ധി വധത്തെക്കുറിച്ചന്വേഷിച്ച് രണ്ടു കമ്മീഷനുകളും കണ്ടെത്തിയത്.

നാൽപതാം   വയസ്സിൽ  ഇന്ത്യൻ  പ്രധാനമന്ത്രിയായ   രാജീവ്  ഗാന്ധി     ഒട്ടേറെ  പരിഷ്കാരങ്ങളും   നിയമ നിർമ്മാണങ്ങൾ   നടത്തുകയും   ശാസ്ത്ര സാങ്കേതിക  വിദ്യയിൽ   ഇന്ത്യയ്ക്ക്    ലോക ഭൂപടത്തിൽ    ഇടം  നേടി  കൊടുക്കുകയും  ചെയ്ത  ഭാവനാ  സമ്പന്നനായ   ഭരണാധികാരി  എന്നുള്ള  നിലയിൽ   എക്കാലവും  സ്മരിക്കപ്പെടുക തന്നെ  ചെയ്യും

ഇരുപത്തൊന്നായിരുന്ന    വോട്ടവകാശം  18  ആക്കിയതും    അധികാര വികേന്ദ്രീകരണത്തിന്റെ   പുതിയ വാതായനങ്ങൾ  തുറന്ന്  എഴുപത്തി  മൂന്നാം ഭരണഘടനാ   ഭേദഗതിയിലൂടെ       പഞ്ചായത്തീ രാജ്   നിയമമാക്കിയതും     കൂറുമാറ്റ  നിരോധന   നിയമവുമെല്ലാം   രാജിവ് ഗാന്ധിയുടെ  സംഭാവനകളാണ്

1944ൽ    ഫിറോസ് ഗാന്ധിയുടെയും  ഇന്ദിരയുടെയും  മകനായി ജനിച്ച     അദ്ദേഹം    1968 ലണ്  സോണിയയെ  വരണമാല്യം   ചാർത്തുന്നത്

എ.ഐ. സി.സി  അദ്ധ്യക്ഷൻ  രാഹുലും  പി യങ്കയുമാണ്   മക്കൾ



മുസ്തഫ മച്ചിനടുക്കം

2018, മേയ് 13, ഞായറാഴ്‌ച

ഒ.കെ. എന്ന രണ്ടക്ഷരം

ഒ.കെ.. എന്ന രണ്ടക്ഷരം

മലബാറിൽ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടിപടുത്ത 
മഹാരഥന്മാരിൽ    ഒരാളായിരുന്നു      ഒ.കെ. എന്ന    രണ്ടക്ഷരത്തിൽ    പ്രസിദ്ധനായ    ഒ.കെ. മുഹമ്മദ് കുഞ്ഞി സാഹിബ്

അവിഭക്ത കണ്ണൂര് ജില്ല പ്രസിഡന്റ് ,സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് , കണ്ണൂര് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ പദവികള് വഹിച്ചു .കണ്ണൂര് സിറ്റിയിലെ പ്രമുഖ കുടുംബാംഗം...കണ്ണൂര് മുന്സിപാലിറ്റിയില് ധീര്ഘാര്കാലം അങ്ങമായിരുന്നു .കേരള ഹജ്ജ് കമ്മിറ്റി അങ്ങമായിരുന്നു .പ്രഭാതം എന്നാ പത്രത്തില് ജോലി ചെയ്തു .1957 നാദാപുരത്ത് മുസ്ലിം ലീഗ് സ്ഥാനാര്ഥി ആയി മത്സരിച്ചു .കണ്ണൂര് ദീനുല് ഇസ്ലാം സഭയുടെ സാരഥികണ്ണൂര് മുസ്ലിം ജമാഅത്തിന്റെ സ്ഥാപകാന്ഘംമലബാറില് മുസ്ലിം ലീഗ് കെട്ടി പ്പടുക്കുന്നതില് അക്ഷീണം പ്രവര്ത്തിച്ചു .ഗരാമാന്തരങ്ങളിലൂടെ കാല് നടയായി സഞ്ചരിച്ചും,പീടികകൊലായയില്കിടന്നുംപാര്ട്ടിയെ വളര്ത്തി .നിരവധി തവണ ക്രൂര മര്ടനതിനു ഇരയായി .കഴുത്തോളം ചെളിയില് ചവിട്ടി താഴ്ത്തിഎന്നിട്ടും ഹരിത പതാകയെ ഉയര്ത്തി പിടിച്ചു പോരാടിബീഡി തൊഴിലാളികള്ക്കിടയില് ,മല്സ്യ തൊഴിലാളികല്കിടയില് ,പാവങ്ങല്കിടയില്പാര്ട്ടിക്കായി ഇറങ്ങി പ്രവര്ത്തിച്ചു .തോടുഗല് നീന്തികടന്നും ,പട്ടിണി കിടന്നും,വഴിവക്കില് കിടന്നുറങ്ങിയുംഈ കര്മയോഗി ജീവിച്ചു .സത്താര് സൈറ്റ് സാഹിബിനോടൊപ്പം ,അബ്ദുല് റഹ്മാന് അലി രാജയോടൊപ്പംബാഫാക്കി തങ്ങളോടൊപ്പം .ഉപ്പി സാഹിബിനോടൊപ്പംഇസ്മൈല് സാഹിബിനോടൊപ്പം ,സി എച് നോടൊപ്പംപൂക്കോയ തങ്ങളോടൊപ്പം ,സീതി സാഹിബിനോടൊപ്പം .ശിഹാബ്തങ്ങളോടൊപ്പംകെയി സാഹിബിനോടൊപ്പം ,ഓ കെ പ്രവര്ത്തിച്ചു .ഓ കെ മംമുഞ്ഞി തങ്ങള് എന്നാണ് പ്രവര്ത്തകര് സ്നേഹപൂര്വം വിളിച്ചിരുന്നത്.സി എച് -എല്ലാ ഇടതും -എന്റെ നേതാവ് -എന്ന് മാത്രമേ ഓ കെ യെ വിളിചിരുന്നുല്ല് .ഓരോ ഗ്രാമത്തിലും ഓ കെ യുടെ കൂട്ടുകാരുണ്ടായി .നല്ലൊരു പ്രഭാഷകനായിരുന്നു ഓ കെനല്ലൊരു എഴുത്തുകാരനായിരുന്നു ഓ കെപഴയ കാല മുസ്ലിം ലീഗ് സ്മരണികയില് ഓ കെ യുടെ പ്രൌഡ ലേഖനങ്ങള് ഉണ്ടായിരുന്നുഉച്ച ഭാഷിനി ഇല്ലാതെയും ഓ കെ യുടെ ശബ്ദം മുഴങ്ങി കേട്ട്ആ കാലയളവില് ശബ്ദനാളിക്ക് മാരകമായ രോഗം ബാടിച്ചുശബ്ദ നാളി നീകം ചെയ്യേണ്ടി വന്നുലോകത് തന്നെ അപ്പോര്വമായി മാത്രമേ ഇ രോഗം ബാധിച്ചവരുണ്ടായിരുന്നുല്ല്അന്ന് വിദേശ രാജ്യതുണ്ടായിരുന്ന -കൃത്രിമ ശബ്ദമുണ്ടാക്കുന്ന - ഒരു ഉപകരണത്തിന്റെസഹായത്തോടെയാണ് പിന്നീട് ജീവിച്ചത്എന്നിട്ടും കേരളമെങ്ങും കഷത്തില് അടുക്കി വെച്ച ഒരു ബാഗില് ഈ ഉപകരണവുമായിചുറ്റി സഞ്ചരിച്ചു .പാര്ട്ടിക്ക് വേണ്ടി പ്രസംഗിച്ചു .തളരാതെ ,ആര്ക്കു മുന്നിലും തല കുനിക്കാതെഈ ഉപകരന്തിലൂടെയുംശബ്ദം കുരവായപ്പോള് ഒരു ഒച്ചയില് പറയുന്ന ഒരാള്ര് കൂട്ടിയായിപിന്നീടുള്ള പ്രസംഗംനിസ്വാര്ഥനായ പാര്ട്ടി പ്രവര്ത്തകന് ,നേതാവ്,നായകന്എന്നിട്ടും അവിഹിതമയതോന്നുംനേടിയില്ലപ്രവര്ത്തകരെ തോളില് കയ്യിട്ടും ,പുറത്തു തട്ടിയും ആശ്വസിപ്പിച്ചു ,സാന്ത്വനിപ്പിച്ചുപാവങ്ങളെ സഹായിക്കാന് നാടെങ്ങും ഓടി നടന്നുഓ കെ ഒന്നും നേടിയില്ല

.വാര്ടഹ്ക്യകാലത്ത് കുടുംബവുമൊത്ത് തളിപറമ്പിൽ താമസിച്ചു  മകളുടെ വീട്ടില് വെച്ചാണ് 1992 മേയ് 12 ന്നു ഇഹലോകവാസം വെടിഞ്ഞത്


2018, മേയ് 11, വെള്ളിയാഴ്‌ച

ഉപ്പി സാഹിബും ,ഒ.കെ യും കൊരമ്പയിൽ ഹാജിയും

ഇന്ത്യൻ   യൂണിയൻ   മുസ്ലിം ലിഗിന്റെ  നേതൃനിരയിൽ    വിവിധ  ഘട്ടങ്ങളിലായി   പ്രശോഭിച്ച     കരുത്തരായ    
മൂന്ന്  നേതാക്കളുടെ   ഓർമ്മകൾ   വരും  ദിവസങ്ങളിലയി     വീണ്ടുമൊരിക്കൽ കൂടി    കുളിർ കാറ്റ്   പോലെ   നമ്മെ   തേടി  വരുകയാണ്
1972 മെയ്  11 നു  വിട പറഞ്ഞ   കോട്ടാൽ  ഉപ്പി സാഹിബ് '     സംസ്ഥാന മുസ്ലിം ലീഗ്  ഉപാദ്ധ്യക്ഷനായ്യം   മദിരാശി നിയമസഭയിലെ മുസ്ലിം ലീഗ് പാർട്ടി  നേതാവ്   കണ്ണൂർ  ജില്ലാ  മുസ്ലിം ലീഗ്   പ്രഥമ പ്രസിഡൻറുമായിരുന്നു

പ്രമുഖ  ജന്മി കുടുംബത്തിലെ    അംഗമായിരിക്കേ  തന്നെ 'കുടിയാന്മാരുടെ  അവകാശ നിഷേധത്തിനെതിരെ    ധീര പോരാട്ടം  നടത്തുകയും    മാപ്പിള ' ഓട്ട് 'റേജസ്  ആക്ട്  എന്ന  ദീകര നിയമത്തിനെതിരെ    ശബ്ദിക്കുകയും  ചെയ്തു

സമുദായത്തിന്റെ 'ഉയർച്ചക്കും  വിദ്യാഭ്യാസ പുരോഗതിക്കും   ഏറെ  യത്നിച്ച  ' ഉപ്പി' സാഹിബ്   പ്രഗത്ഭ കമ്മ്യൂണിസ്റ്റ്  നേതാവ്  കെ.ദാമോദരനെ പരാജയപ്പെടുത്തിയാണ്  മദിരാശി  നിയമ സഭയിലെത്തിയത്

ഉപ്പി  സാഹിബ്   അടക്കമുള്ള   നേതാക്കളോടൊപ്പം    യുവാവായിരിക്കെ    തന്നെ   കർമ്മ ങ്ങുകയും   ബീഡി തെറുപ്പ്   തൊഴിലാളികൾക്കിടയിലടക്കം      മുസ്ലിം ലീഗ്  '  പ്രസ്ഥനത്തിന്    വേരോട്ടമുണ്ടാക്കാൻ    നിരന്തരം    കാൽനടയായി   സഞ്ചരിച്ചു  ശബ്ദ നാളി തകർന്നിട്ടും      കൃത്രിമ  ഉസകരണത്തിന്റെ  സഹായത്താടെ    പ്രസംഗിച്ചും     നിസ്തുല   സേവനമർപ്പിച്ച   സംസ്ഥാന  വൈസ്  പ്രസിഡൻറും  കണ്ണൂർ  ജില്ലാ    പ്രസിഡന്റായും    പ്രവർത്തിച്ച      ഒ കെ.  എന്ന   രണ്ടക്ഷരത്തിൽ    പ്രസിദ്ധനായ    ഒ കെ  മുഹമ്മദ്  കുഞ്ഞി സാഹിബിന്റെ   വിയോഗം   1992'  മെയ്   12 നായിരുന്നു
: മുസ്ലിം  ലിഗ്   സംസ്ഥന ജന.. സെക്രട്ടറിയായിരിക്കെ   കൊരമ്പയിൽ  അഹമ്മദാജി      ഇഹലോക വാസം  വെടിയുന്നത്   2002  മെയ് 12   നായിരുന്നു

എം.എൽ എ   ഡപ്യൂട്ടി  സ്പീക്കർ  രാജ്യസഭാംഗം  എന്നീ   നിലകളിൽ പ്രവർത്തിിച്ച   കൊരമ്പയിൽ        സ്മരണക്ക്  നാഥനില്ലാ ഹർത്താലുകളുടെ   കാലത്ത്  പ്രസക്തി    വർദ്ധിക്കുന്നു

ബാബരി ധ്വംസന കാലത്ത്      വൈകാരിക  വിസ്ഫോടനത്തിന്റെയും  തീവ്ര വാദത്തിന്റെയും  വക്കിൽ'  നിന്നും  മുസ്ലിം യുവതയെ  ജനാധിപത്യത്തിന്റെ '  രാജപാതയിലേക്ക്  വഴി' നടത്തുകയും  ചെയ്ത  കൊരമ്പയിൽ:   മുസ്ലിം ലീഗ്  പ്രസ്ഥാനത്തെ കേവല ' ആൾ കൂട്ടമാവാതെ   മികച്ച   സംഘടനാ ' സംവിധാനമുള്ള കേഡർ  സ്വഭാവത്തിലേക്കുയർത്തിയ  മഹാനാണ്

എം. എസ്.എഫിലൂടെ   പൊതുരംഗത്ത്  വരുകയും   അമ്പതുകളുടെ ' തുടക്കത്തിൽ   കോൺഗ്രസിൽ: ചേരുകയും  കെ.പി.സി.സി മെമ്പർ  വരെ  ആവുകയും  ചെയത  കൊരമ്പയിൽ  അറുപതുകളിൽ  സജീവ രാഷട്രീയത്തിൽ  നിന്നും  മാറി  കലാ  കായിക  സാംസ്കാരിക   രംഗങ്ങളിൽ ' ശ്രദ്ധയൂന്നുകയായിരുന്നു

1970 ൽ   വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കും  മുസ്ലിം ലീഗിലേക്കും    പാണക്കാട്   പൂക്കോയ തങ്ങളും   സി എച്ച്  മുഹമ്മദ്. കോയയും  കൈ പടിിച്ചാനയിക്കുകയായിരുന്നു

സമൂഹത്തിന്റെ 'മുഖ്യധാരയിലേക്കും  വിദ്യാഭ്യാസ ഉന്നതിയിലേക്കും   സമുദായത്തെ    ഉയർത്തുന്നതിലും '  കൊരമ്പയിൽ   വഹിച്ച പങ്ക്  നിസ്തുലമാണ്

വ്യത്യസ്ഥ   ദശകങ്ങളിൽ   ഹരിത രാഷ്ടീയത്തിന്റെ  ഗമനത്തിൽ    ഉപ്പി' സാഹിബും,   ഒ.കെ യും  കൊരമ്പയിലും  നൽകിയ നായകത്വം'    എക്കാലവും 'സ്മരിക്കപ്പെടും



   മുസ്തഫ മച്ചിനടുക്കം