*നന്മകൾ പെയ്തിറങ്ങിയ സുകൃതങ്ങളുടെ പെരുമഴക്കാലം വഴി മാറി ,മാനത്ത് തൂ മന്ദഹാസം തൂകി ശവ്വാലമ്പിളി കല പ്രത്യക്ഷമായി
അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്
മുസ്ലിമിന് അനുവദിക്കപ്പെട്ട രണ്ട് ആഘോഷങ്ങളിൽ ഒന്നായ ചെറിയ പെരുന്നാൾ സുദിനം വിരുന്നെത്തിയിരിക്കുന്നു
പേരിൽ ചെറുതെങ്കിലും 'ബല്യ 'പെരുന്നാളിനേക്കാൾ കെങ്കേമമാണ് ചെറിയ പെര്ന്ന ഇല്ലായ്മ ക ളും വല്ലായ്മകളും ഏറെയുണ്ടായ ഇന്നലെ കളിൽ രണ്ട് പെരുന്നാളിനും പുതുവസ്ത്രമണിയുന്നവർ വിരളമായിരുന്നു ചെറിയ പെരുന്നാളിനെടുത്ത പുതുവസ്ത്രം അലക്കി മടക്കി സൂക്ഷിച്ച് വീണ്ടും ബല്യ പെരുന്നാളിന് ധരിക്കും അതിന് ശേഷം പിന്നിട് വീണ്ടുമൊരു പുതു വസ്ത്രം കാണാൻ ചെറിയ പെരുന്നാൾ തന്നെ വരണം
ചെറിയ പെരുന്നാൾ ദിനത്തിൽ ബസു വീടുകൾ കയറിയിറങ്ങുന്ന കുട്ടികൾക്ക് ' (കൂടുതൽ കളക്ഷൻ കിട്ടുന്നതും ചെറിയ പെരുന്നാളിനാകും ) ബന്ധുക്കൾ പെരന്നാൾ കൈ നീട്ടമായി ' കിട്ടുന്നതാണ് പെര്ന്നാ പൈസ അന്നേ ദിവസം തമ്മിൽ കാണുന്ന കുട്ടികളുടെ സംസാര വിഷയവും ചെര്ന്നാ പൈസയായിരിക്കും എല്ലാ കുട്ടികളും കൂട്ടലും കിഴിക്കലും നടത്തി അമൂല്യമായ സമ്പാദ്യം സൂക്ഷിക്കാൻ ഏൽപ്പിക്കുന്നതും മാതാവിനെയായിരിക്കും തുന്ന കൂലിയും പാലിന്റെ കടം വീട്ടാനും അല്ലെങ്കിൽ നോട്ട് ബുക്കും കുടയുമൊക്കെ വാങ്ങാനും ആശ്വാസധനമായിരിക്കും മാതാവിനീ സംഖ്യ
ഇന്നും ഇതൊക്കെയുണ്ടെങ്കിലും പഴയ ബാല്യത്തിന്റെ അത്ര മാധുര്യമില്ല എന്നാണ് തോന്നുന്നത്
പഠിണി ആർഭാടത്തിന് വഴി മാറിയത് കൊണ്ടാവാം അങ്ങിനെയൊക്കെ
ഇന്നത്തെ ന്യൂജന് തലമുറക്ക് രണ്ട് പെരുന്നാളിനും കുടുംബത്തിൽ കല്ലാണത്തിനും പിറന്നാളിനും ഒക്കെ പുതിയ ഡ്രസ്സാണല്ലോ
ഈദുൽ ഫിത്വർ എന്നാണ് സത്യത്തിൽ ഈ സുദിനം വിളിക്കപ്പെടേണ്ടത് ഫിത്വർ സകാത്തു മാ യി ബന്ധപ്പെട്ടാണ് ഈ പേര് വന്നത്
ഇത് ശരീരത്തിനുള്ള സകാത്ത് ആവുന്നു പെരുന്നാൾ ദിനത്തിൽ ആരും പഠിണിയാവരുത് എന്നത് മാത്രമല്ല പ്രതാനുഷ്ഠാനത്തിൽ വന്ന വീഴ്ചകൾക്ക് പരിഹാരം കൂടിയായിട്ടാണിത് നിശ്ചയിച്ചിട്ടുള്ളത്
തനിക്കും താന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും പെരുന്നാള്‍ ദിനത്തിലെ ഭക്ഷണം, വസ്ത്രം, കടം എന്നിവ കഴിച്ച് സമ്പാദ്യത്തില്‍ ബാക്കിയുള്ള എല്ലാവരും ഫിത്വ്‌റ് സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്. തന്നെതൊട്ടും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരെതൊട്ടും കൊടുക്കല്‍ നിര്‍ബന്ധമാണ്
റമദാനിൽ നേടിയ വിശുദ്ധി ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാനുള്ള ശ്രമമാണ് നമ്മളിലുണ്ടാവേണ്ടത്
*തലയിൽ ചിത്ര പണി ചെയ്യുന്ന നവ യുവത*
ഒരു മാസക്കാലമായി തികഞ്ഞ അച്ചടക്കം യുവാക്കളിൽ ദൃശ്യമായിരുന്നു പെരുന്നാളിന്റെ തക്ബീർ നാദമുയരുന്നതോടെ എല്ലാം കൈമോശം വരുത്തുന്ന പ്രവണത യുവാക്കൾ വെടിയേണ്ടിയിരിക്കുന്നു തൊപ്പിയും താടിയും വെച്ച് ഭക്തിനിർഭരമായ അന്തരീക്ഷം പ്രകടമായിരുന്നു എവിടെയും
റമളാൻ 27 കഴിഞ്ഞതോടെ തന്നെ പലരുടെയും തലയിൽ നിന്നും തൊപ്പി ഉർന്ന് തുടങ്ങിയിരിക്കുന്നു സ്വഭാവത്തിലെന്ന ' പോലെ യഥാർത്ഥ രൂപം ദൃശ്യമായി തുടങ്ങിയിരിക്കുന്നു ഏറ്റവും കൂടുതൽ ശ്രദ്ധയും കാശും യുവാക്കൾ കരുതന്നത്
കേശാലങ്കാരത്തിനാകുന്നു എന്നാൽ *അലങ്കാരത്തിന് പകരം അലങ്കോലമാക്കുകയാണ് തലയിലെ ചിത്ര പണികൾ എന്നതാണു പരമാർത്ഥം*
എല്ലാ സഹോദങ്ങൾക്കും സ്റ്റേഹത്തിൽ ചാലിച്ച ഈദ് ആശംസകൾ
*മുസ്തഫ മച്ചിനടുക്കം*