2018, ജൂൺ 18, തിങ്കളാഴ്‌ച

ചെറിയ പെരുന്നാൾ

*നന്മകൾ പെയ്തിറങ്ങിയ സുകൃതങ്ങളുടെ     പെരുമഴക്കാലം   വഴി മാറി ,മാനത്ത്  തൂ മന്ദഹാസം തൂകി   ശവ്വാലമ്പിളി കല  പ്രത്യക്ഷമായി

അല്ലാഹു അക്ബർ വലില്ലാഹിൽ   ഹംദ്

   മുസ്ലിമിന്  അനുവദിക്കപ്പെട്ട   രണ്ട്  ആഘോഷങ്ങളിൽ      ഒന്നായ   ചെറിയ പെരുന്നാൾ സുദിനം    വിരുന്നെത്തിയിരിക്കുന്നു

പേരിൽ  ചെറുതെങ്കിലും     'ബല്യ 'പെരുന്നാളിനേക്കാൾ   കെങ്കേമമാണ്     ചെറിയ പെര്ന്ന            ഇല്ലായ്മ ക ളും     വല്ലായ്മകളും     ഏറെയുണ്ടായ    ഇന്നലെ കളിൽ       രണ്ട്   പെരുന്നാളിനും   പുതുവസ്ത്രമണിയുന്നവർ  വിരളമായിരുന്നു        ചെറിയ പെരുന്നാളിനെടുത്ത   പുതുവസ്ത്രം     അലക്കി  മടക്കി    സൂക്ഷിച്ച്    വീണ്ടും   ബല്യ പെരുന്നാളിന്     ധരിക്കും  അതിന്   ശേഷം    പിന്നിട്  വീണ്ടുമൊരു   പുതു വസ്ത്രം  കാണാൻ   ചെറിയ പെരുന്നാൾ തന്നെ  വരണം   

   ചെറിയ പെരുന്നാൾ ദിനത്തിൽ ബസു വീടുകൾ  കയറിയിറങ്ങുന്ന  കുട്ടികൾക്ക് '    (കൂടുതൽ  കളക്ഷൻ  കിട്ടുന്നതും ചെറിയ  പെരുന്നാളിനാകും )  ബന്ധുക്കൾ പെരന്നാൾ കൈ നീട്ടമായി  ' കിട്ടുന്നതാണ്      പെര്ന്നാ പൈസ      അന്നേ ദിവസം   തമ്മിൽ കാണുന്ന     കുട്ടികളുടെ      സംസാര വിഷയവും   ചെര്ന്നാ   പൈസയായിരിക്കും    എല്ലാ   കുട്ടികളും   കൂട്ടലും   കിഴിക്കലും   നടത്തി     അമൂല്യമായ     സമ്പാദ്യം   സൂക്ഷിക്കാൻ   ഏൽപ്പിക്കുന്നതും   മാതാവിനെയായിരിക്കും    തുന്ന കൂലിയും    പാലിന്റെ   കടം  വീട്ടാനും    അല്ലെങ്കിൽ   നോട്ട്  ബുക്കും    കുടയുമൊക്കെ   വാങ്ങാനും    ആശ്വാസധനമായിരിക്കും   മാതാവിനീ   സംഖ്യ

ഇന്നും    ഇതൊക്കെയുണ്ടെങ്കിലും   പഴയ  ബാല്യത്തിന്റെ   അത്ര  മാധുര്യമില്ല    എന്നാണ്   തോന്നുന്നത്  
പഠിണി   ആർഭാടത്തിന്   വഴി മാറിയത്   കൊണ്ടാവാം    അങ്ങിനെയൊക്കെ

ഇന്നത്തെ   ന്യൂജന്    തലമുറക്ക്      രണ്ട് പെരുന്നാളിനും   കുടുംബത്തിൽ   കല്ലാണത്തിനും   പിറന്നാളിനും    ഒക്കെ   പുതിയ  ഡ്രസ്സാണല്ലോ      

ഈദുൽ   ഫിത്വർ   എന്നാണ്       സത്യത്തിൽ  ഈ   സുദിനം   വിളിക്കപ്പെടേണ്ടത്     ഫിത്വർ  സകാത്തു മാ യി     ബന്ധപ്പെട്ടാണ്    ഈ  പേര്  വന്നത് 
ഇത്   ശരീരത്തിനുള്ള  സകാത്ത്   ആവുന്നു      പെരുന്നാൾ  ദിനത്തിൽ  ആരും   പഠിണിയാവരുത്   എന്നത്    മാത്രമല്ല      പ്രതാനുഷ്ഠാനത്തിൽ   വന്ന   വീഴ്ചകൾക്ക്    പരിഹാരം  കൂടിയായിട്ടാണിത്    നിശ്ചയിച്ചിട്ടുള്ളത്
 തനിക്കും താന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും പെരുന്നാള്‍ ദിനത്തിലെ ഭക്ഷണം, വസ്ത്രം, കടം എന്നിവ കഴിച്ച് സമ്പാദ്യത്തില്‍ ബാക്കിയുള്ള എല്ലാവരും ഫിത്വ്‌റ് സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്. തന്നെതൊട്ടും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരെതൊട്ടും കൊടുക്കല്‍ നിര്‍ബന്ധമാണ്

റമദാനിൽ   നേടിയ   വിശുദ്ധി      ജീവിതത്തിലുടനീളം    കാത്തു സൂക്ഷിക്കാനുള്ള   ശ്രമമാണ്     നമ്മളിലുണ്ടാവേണ്ടത്  

*തലയിൽ ചിത്ര പണി  ചെയ്യുന്ന   നവ  യുവത*

ഒരു മാസക്കാലമായി      തികഞ്ഞ  അച്ചടക്കം    യുവാക്കളിൽ   ദൃശ്യമായിരുന്നു     പെരുന്നാളിന്റെ  തക്ബീർ   നാദമുയരുന്നതോടെ     എല്ലാം  കൈമോശം  വരുത്തുന്ന  പ്രവണത    യുവാക്കൾ  വെടിയേണ്ടിയിരിക്കുന്നു തൊപ്പിയും   താടിയും  വെച്ച്   ഭക്തിനിർഭരമായ   അന്തരീക്ഷം    പ്രകടമായിരുന്നു   എവിടെയും   

  റമളാൻ 27 കഴിഞ്ഞതോടെ   തന്നെ   പലരുടെയും     തലയിൽ  നിന്നും    തൊപ്പി ഉർന്ന്  തുടങ്ങിയിരിക്കുന്നു      സ്വഭാവത്തിലെന്ന ' പോലെ    യഥാർത്ഥ  രൂപം  ദൃശ്യമായി  തുടങ്ങിയിരിക്കുന്നു     ഏറ്റവും കൂടുതൽ  ശ്രദ്ധയും കാശും   യുവാക്കൾ   കരുതന്നത്
കേശാലങ്കാരത്തിനാകുന്നു         എന്നാൽ   *അലങ്കാരത്തിന്    പകരം  അലങ്കോലമാക്കുകയാണ്   തലയിലെ     ചിത്ര പണികൾ   എന്നതാണു  പരമാർത്ഥം*

എല്ലാ   സഹോദങ്ങൾക്കും     സ്റ്റേഹത്തിൽ   ചാലിച്ച   ഈദ്    ആശംസകൾ


*മുസ്തഫ മച്ചിനടുക്കം*

2018, ജൂൺ 2, ശനിയാഴ്‌ച

ബദർ ദിന ചിന്തകൾ


Musthafa Machinadukkam


വിശുദ്ധിയുടെ   ദിന രാത്രങ്ങൾ   'കൊഴിഞ്ഞു  കൊണ്ടിരിക്കുന്നു         അല്ലെങ്കിലും    റമദാന്   ശീഗ്രത  കൂടുതലായി   അനുഭവപ്പെടാറുണ്ട്      ഒരു ' മിന്നായം   പോലെയാണ്  കാരുണ്യത്തിന്റെ   ആദ്യ പത്ത്'  കടന്നു പോയത്    '

ഇസ്തിഗ്ഫാറിന്റെ    രണ്ടാം പത്തിലാണ്  വിശ്വാസികൾ      മൂന്നാമത്തെ    അവസാന പത്ത്   നരകമോചനത്തിന്റെ പത്തായി   അറിയപ്പെടുന്നു       ഒടുവിലത്തെ  പത്തിൽ തന്നെയാണ്   വിശ്വാസികൾ    അതിശ്രേഷ്ഠമായ '  ആയിരം മാസങ്ങളേക്കാൾ ' പുണ്യം കൽപ്പിക്കപ്പെടുന്ന   ലൈലത്തുൽ  ഖദ്ർ   പ്രതീക്ഷിക്കുന്നത്

അവസാന പത്തിലെ  ഒറ്റ യിട്ട  രാവുകളിലായിരിക്കാം  ഈ   രാവെന്നാണ്     നിഗമനം    ബഹുഭൂരിപക്ഷം  ഇരുപത്തേഴാം   രാവിന്   കൂടുതൽ      സാദ്ധ്യത   കൽപ്പിക്കപ്പെടുന്നതായി   വിശ്വസിക്കുന്നു

രണ്ടാം 'പത്തിലെ   ശ്രേഷ്ട ദിനമായി   റമദാൻ പതിനേഴ് 'ഗണിക്കപ്പെടുന്നു     അന്നാണ്   ബദർ ദിനം    

ഇസ്ലാമിക  ചരിത്രത്തിലെ  പ്രഥമ യുദ്ധം   ബദർ    നടന്ന ദിനമാണന്ന്

ചരിത്ര പ്രധാനമായ ഈ യുദ്ധം നടക്കുമ്പോള്‍ പ്രവാചകന്‍ മദീനയില്‍ വന്നിട്ടു 19 മാസമേ ആയിരുന്നുള്ളൂ. 13 വര്‍ഷത്തെ പ്രബോധനത്തിനിടയില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത മര്‍ദ്ദനങ്ങളാണ് പ്രവാചകനും അനുയായികളും അനുഭവിച്ചത്.

ഒട്ടേറെ സഹാബികള്‍ ശത്രുക്കള്‍ക്ക് നേരെ പ്രതികാരത്തിനും യുദ്ധത്തിനും പ്രവാചകനോടു അനുമതി തേടിയിരുന്നു. അവിടുന്നു സഹിക്കാനും ക്ഷമിക്കാനുമാണ് ഉപദേശിച്ചത്. മതപ്രചാരണത്തിനു യുദ്ധം ഒരുപാധിയായി ഇസ്‌ലാം കാണുന്നില്ല. പ്രബോധനം പ്രകോപനപരമാവരുതെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം.

നിലനില്‍പ്പിനു വേണ്ടിയാണ് പ്രവാചകനും അനുയായികളും നടത്തിയ പോരാട്ടങ്ങള്‍. ആദര്‍ശ സ്വാതന്ത്ര്യം തടയപ്പെടുകയും മനുഷ്യാവകാശം ഹനിക്കപ്പെടുകയും മാതൃനാട്ടില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്തപ്പോഴാണ് പ്രതിരോധത്തിനു തയാറെടുക്കാന്‍ ദൈവ നിര്‍ദ്ദേശം ലഭിച്ചത്. പ്രവാചകത്വത്തിന്റെ പതിനഞ്ചാം വര്‍ഷമാണ് ഈ ആജ്ഞ ലഭിക്കുന്നത്. ഇക്കാലയളവ് സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നെല്ലിപ്പടി കാണുകയായിരുന്നു.

നബി(സ)യുടെ കൂടെ മുസ്‌ലിം പക്ഷത്ത് നിരായുധരായ 313 പേരായിരുന്നു. നൂറു കുതിരപ്പടയാളികളടക്കം ആയിരം പേരായിരുന്നു ശത്രുക്കള്‍. മദീനക്കും മക്കക്കും ഇടയിലുള്ള ബദ്‌റില്‍ വെച്ചു ശത്രുക്കള്‍ വെല്ലുവിളി നടത്തി. പ്രഭാത നമസ്‌കാരാനന്തരം മുസ്‌ലിം സൈന്യം ശത്രുക്കള്‍ക്ക് അഭിമുഖമായി അണിനിരന്നു.

പ്രവാചകന്‍ വികാരാധീനനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. 'അല്ലാഹുവെ ഈ ന്യൂനപക്ഷം നശിച്ചു പോവുകയാണെങ്കില്‍ നിന്നെ ആരാധിക്കാനും അനുസരിക്കാനും ഈ ഭൂമുഖത്ത് ആരും ഉണ്ടാവുകയില്ല.' അല്ലാഹു ബദ്‌റില്‍ ഐതിഹാസികമായ വിജയം പ്രവാചകന് നല്‍കി. ശത്രുപക്ഷത്തെ നെടുനായകന്മാര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ പരാജയപ്പെട്ട വിവരം മക്കയില്‍ കനത്ത ആഘാതമുണ്ടാക്കി. അബൂലഹബ് രോഗബാധിതനായി. താമസിയാതെ മരണപ്പെട്ടു. അബൂജഹ്ല്‍ രണാങ്കണത്തില്‍ വെച്ചുതന്നെ വധിക്കപ്പെട്ടു. മാലാഖമാരുടെ സാന്നിധ്യം മുസ്‌ലിംകള്‍ക്ക് ആത്മധൈര്യം നല്‍കി. സത്യവും അസത്യവും വേര്‍തിരിച്ച യുദ്ധം എന്ന നിലക്ക് ഈ യുദ്ധം നടന്ന ദിവസത്തെ ഖുര്‍ആന്‍ യൗമുല്‍ ഫുര്‍ഖാന്‍ എന്നാണ് വിളിച്ചത്.

സഹാബികളില്‍ 14 പേരാണ് രക്തസാക്ഷികള്‍. വിശ്വാസത്തിന്റെ കരുത്തു ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം പ്രദാനം ചെയ്തു. ഖുറൈശി പക്ഷത്ത് 70 പേര്‍ വധിക്കപ്പെട്ടു. എഴുപതുപേര്‍ ബന്ദികളായി പിടിക്കപ്പെട്ടു. യുദ്ധതടവുകാരോടു മാന്യമായി പെരുമാറി, മോചനദ്രവ്യം വാങ്ങി വിട്ടയക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ചു. സംഖ്യ കൊടുക്കാന്‍ കഴിയാത്തവര്‍ മദീനയിലെ പത്തു മുസ്‌ലിം കുട്ടികളെ സാക്ഷരരാക്കുകയായിരുന്നു പണത്തിനുപകരം. തടവുകാരോടുള്ള മാന്യമായ പെരുമാറ്റം പലരേയും ഇസ്‌ലാം സ്വീകരിക്കാന്‍ സഹായിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം   പോലും   നിഷേധിക്കപ്പെടുന്ന  വർത്തമാന   കാലഘട്ടത്തിൽ      ബദറിന്റെ    പ്രസക്തി    വർദ്ധിക്കുന്നു     

അനീതിക്കെതിരെ   ശബ്ദിക്കാനുള്ള    പോരാട്ടത്തിന്    പ്രചോദനമാണ്   ബദർ 

വാളുമായി     തെരുവിലിറങ്ങണമെന്നല്ല
പറഞ്ഞു വരുന്നത്      വാളെടുത്താലേ     ജിഹാദ് (ധർമ്മയുദ്ധം ) ആവൂ   എന്നില്ല      ആയുധ   പോരാട്ടങ്ങൾ  മുഴുവൻ   ജിഹാദുമല്ല

സ്വന്തം ' മനസ്സിനെ  ദുഷ്ടച്ചിന്തകൾക്കെതിരെ ആത്മ സംസ്കരണത്തിലൂടെ  ശുദ്ധീകരിചെടുക്കലാണ് പ്രഥമ  ജിഹാദ്

ജനാധിപത്യ രീതിയിലുള്ള വ്യവസ്ഥാപിത   മാർഗ്ഗത്തിലൂടെയുള്ള     പോരാട്ടമാണ്     കാലം   നമ്മോടാവശ്യപ്പെടുന്നത്

മുസ്തഫ മച്ചിനടുക്കം

9746383101