2016, മാർച്ച് 29, ചൊവ്വാഴ്ച

ജനം കൊതിച്ച സാമീപ്യം

ജനം കൊതിച്ച സാമീപ്യം





 തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഒരു വട്ടമെങ്കിലും തങ്ങളുടെ മണ്ഡലത്തിലും ഒരു സനിദ്ധ്യമാവാൻ സ്ഥനാര്തികളും അനുയായി വൃന്ദവും എന്നും ആഗ്രഹിച്ചിരുന്ന വ്യക്തിത്വം ആയിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്        

മുസ്ലിം ലീഗിന്റെ മാത്രമല്ല ഘടക

കക്ഷികൾക്കും ആ മഹാന്റെ
 സാനിദ്ധ്യം നല്കുന്ന ആത്മ വിശ്വാസം ചെറുതല്ല  

ഒരു പാട് മണികൂര് വേണമെങ്കിലും മുഷിപ്പില്ലാതെ
 കാത്തിരുന്ന ശേഷം പതിഞ്ഞ ശബ്ദത്തിൽ തങ്ങളുടെ പ്രസംഗം അഞ്ചു മിനിട്ട് മാത്രമായിരിക്കും ജനം
അതിൽ സംത്ർപ്തമാകും


  കേരള ത്തിലെ മണ്ഡലങ്ങളിൽ തങ്ങള് എത്തിപെടത്ത സ്ഥലം വിരളമായിരിക്കും


തങ്ങള് വിട വാങ്ങിയ ശേഷം
രണ്ടാമത്തെ നിയമസഭ
തിരഞ്ഞെടുപ്പാണിത്


തങ്ങൾക്കു പകരം തങ്ങള്
മാത്രമേ ഉണ്ടായിരുന്നുള്ളൂ
 വോട്ട്

 ചെയ്യണ്ട എന്ന് വിചാരിച്ചു മാറി നിന്നവരിൽ പോലും തങ്ങളുടെ സാനിദ്ധ്യം നിലപാട് തിരുത്തിക്കും
ആയിരുന്നു

മുസ്ലിം ലീഗ് അമര സ്ഥാനത്ത് തങ്ങള് വാഴിക്കപെട്ടത്‌ വളരെ ദുർഘടമായ ഒരു ദശാ സന്ധിയിലാണ്

മുസ്ലിം ലീഗ് നു സ്വപ്നത്തിൽ പോലും വിചാരിക്കാത്ത വിധം ഉന്നതമായ രണ്ടു പദവികൾ ലഭ്യമായത് ശിഹാബ് തങ്ങളുടെ കാലയളവിലാണ്

രണ്ടു പേരുടെ സ്തനാര്തിത്വ പ്രഖ്യാപനം ഉണ്ടാവുന്നതും ആ നാവിലൂടെ തന്നെ  


സി എച്ച് മുഹമ്മദ്‌ കോയാ സഹിബിലൂടെ മുഖ്യമന്ത്രി
പദവും ഇ അഹമ്മദ് സഹിബിലൂടെ കേന്ദ്ര മന്ത്രി പദവും കരഗതമായപോഴും
മായാത്ത പുഞ്ചിരിയോടെ ആഷിർവദിക്കൻ തങ്ങള് ഉണ്ടായിരുന്നു


 മുസ്തഫ മച്ചിനടുക്കം 

2016, മാർച്ച് 27, ഞായറാഴ്‌ച

മതേതരത്വവും മുസ്ലിം ലീഗും

മുസ്ലിങ്ങൾക്ക്‌ മാത്രം അംഗത്വം നല്കുന്ന ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗ് എങ്ങിനെ മതെതരമാകും ?

അമുസ്ലിം സഹോദരങ്ങൾക്ക്‌ വേണ്ടി ദളിത് ലീഗ് പ്രത്യേകം ഉണ്ടാക്കിയതല്ലേ ?

ദളിത്‌ ലീഗ് എന്തിനു വേണ്ടിയാണ് ?

പല ആശയക്കാറുള്ള ഒരു വാട്സപ് ഗ്രൂപ്പിൽ ഒരു സുടാപ്പിക്കാരന്റെ ചോദ്യങ്ങൾ ആണിവയൊക്കെ ?


സ്വയം ചോദിച്ചിട്ട് മുസ്ലിങ്ങൾക്ക്‌ മാത്രം അംഗത്വം നല്കുന്ന തങ്ങള്മാർ നേത്രത്വം നല്കുന്ന മുസ്ലിം ലീഗ് വര്ഗീയം തന്നെയെന്നും ലീഗിന്റെ മതേതരത്വം
കാപട്യമാണെന്നും സമര്ത്തിക്കുകയും ചെയ്യുകയും
 വലിയ രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്ത അവരുടെ അണികളെ പറഞു പഠിപ്പിക്കുകയും ലീഗ് കാരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന എസ്‌ ഡി പി ഐ ക്കാരന്റെ അവസ്ഥ ദയനീയമാണ്


ഇത് കേട്ട് തെറ്റിദ്ധരിക്കാൻ ഇടയുള്ള ആളുകള് അറിയാൻ വേണ്ടി പറയട്ടെ



മുസ്ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്ഥിത്വം
നിലനിർത്താൻ പ്രവര്ത്തിക്കുന്ന മുസ്ലിം ലീഗ്

ഒപ്പം ഇന്ത്യയിലെ മതേതര ജനാധിപത്യത്തെ അന്ഗീകരിക്കുകയും രാജ്യത്ത് സമുദായ സൌഹാർദം ഉണ്ടാവണമെന്നും അതിനു വേണ്ടി പ്രവര്ത്തിക്കാൻ ആഹ്വാനം നടത്തുകയും ചേയ്യുന്ന പ്രസ്ഥാനമാണ്

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഭരണഘടനയും 1948; മാർച്ച്‌ 10 നു മദിരാശിയിലെ രാജാജി ഹാള്ളിൽ രൂപീകരണ യോഗത്തിലെ പ്രമേയത്തിലും
വിശദമായി ഇത് വ്യക്തമാക്കുന്നുണ്ട്



രാജ്യത്തെ നിയമ വ്യവസ്ഥയും
മതേതര ജനാധിപത്യ സംവിധാനവും അംഗീകരിക്കുന്ന പ്രയപൂര്തി യായ പതിനെട്ടു വയസ്സ് തികഞ്ഞ മുസ്ലിമോ അല്ലാത്തതോ ആയ ഏതു വ്യക്തിക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ അംഗത്വം എടുക്കാം എന്നതാണ് സത്യം


എന്താണ് വര്‍ഗ്ഗീയത ?

ഒരു സമൂഹത്തിനോ സമുദായത്തിനോ വേണ്ടി ശബ്ദിക്കുന്നത്‌ ഒരിക്കലും വര്‍ഗ്ഗീയതയല്ല . ഇന്ത്യയില്‍ ഏതൊരു പൌരനും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമാനുസൃതമായി സംഘടിക്കാനും സംസാരിക്കാനുമുള്ള അവകാശം ഈ നാടിന്‍റെ ഭരണ ഘടന വക വെച്ച് നല്‍കുന്നുണ്ട് . ഈ അവകാശം ആരെങ്കിലും കൈ കുമ്പിളില്‍ വെച്ച് നീട്ടിയ ഔദാര്യമല്ലെന്ന് മനസ്സിലാക്കണം.

അതേ സമയം മറ്റൊരു വിഭാഗത്തിന് എതിരെ നിയമ വിരുദ്ധമായി സംഘടിക്കുകയും അവരെ അവഹേളിക്കുകയും അവരെ ശാരീരികമായോ മാനസികമായോ ആക്രമിക്കുകയും അവരോടു അനീതി
പുലര്‍ത്തുകയും ചെയ്യുന്നത് വര്‍ഗ്ഗീയത തന്നെയാണ് .


 മറ്റുള്ളവരുടെ അവകാശങ്ങളിലേക്ക് കടന്നു കയറ്റം നടത്തുകയും അവരുടെ ആരാധനാ സ്വാതന്ത്ര്യം തടയുകയും ചെയ്യുന്നത് ഒരു നിലക്കും അംഗീകരിക്കാന്‍ ഒരു ജനാധിപത്യ മതേതരത്വ വിശ്വാസിക്കാവില്ല .

മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം നാളിതു വരെ പ്രവര്‍ത്തിച്ചിട്ടു അന്യ സമുദായങ്ങള്‍ക്ക് എതിരായി സംഘടിക്കുകയോ അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ അവര്‍ക്കെതിരെ വര്‍ഗ്ഗീയ പരമായി പ്രസംഗങ്ങള്‍ നടത്തുകയോ കായികാഭ്യാസം നടത്തുകയോ ഏതെങ്കിലും ഏതെങ്കിലും വിധത്തില്‍ അവരുടെ ആരാധനാ സ്വാതന്ത്രത്തെ തടയുകയോ ചെയ്തതായി ആര്‍ക്കും ചൂണ്ടി കാണിക്കുവാന്‍ കഴിയില്ല .



ഒരു പാര്ടിയിൽ അല്ലെങ്കിൽ സംഘടനയിൽ ഒരു സമുദായത്തിന് ഭൂരിപക്ഷം ഉള്ളത് കൊണ്ടോ പേര് കൊണ്ടോ ഒരു സംഘടന വര്ഗീയം ആവില്ല


അങ്ങിനെയെങ്കിൽ കശ്മീരിലെ
നാഷണൽ കോൺഫറൻസ്
പി ഡി പി തുടങ്ങിയവ
അടക്കം വര്ഗീയ പാര്ടിയാവും

കിഴക്കൻ സംസ്ഥാനങ്ങളിലും മറ്റും ഒരു വിഭാഗത്തിന് മാത്രം ഭൂരിപക്ഷം ഉള്ളതും സമൂഹത്തിന്റെയും വര്ഗത്തിന്റെയും പേരുകളുള്ള എന്നാൽ മതേതര വിരുദ്ധ പ്രവർത്തനങ്ങളിൽ എര്പെടാത്ത ഒട്ടനവധി സംഘടനകളുണ്ട്


നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ മുഖ്യ രാഷ്ട്രീയ മുന്നണി കൾക്ക് നേത്രത്വം നല്കുന്നത് ദ്രാവിഡ സമൂഹത്തിന്റെ നാമധേയത്തിൽ അറിയപ്പെടുകയും ആ വിഭാഗത്തിന് തൊന്നൂർ ശതമാനമോ അതിൽ കൂടുതലായോ പ്രാധിനിത്യം
ഉള്ള ദ്രാവിഡ മുന്നേറ്റ കഴകവും
(ഡി എം കെ ) അണ്ണാ ഡി
എം കെ യും ആകുന്നു

ആ രൂപത്തിൽ വേറെയും സംഘടനകളും തമിഴ്നാടിലും ഇതര സംസ്ഥാനങ്ങളിലും അവയൊക്കെയും മതേതര പാർട്ടികളായാണ് ഗണിക്കുന്നത്


രാജ്യത്തെ ദുര്ബല വിഭാഗം എന്ന നിലക്കും പഞ്ചായത്ത്‌ മുതൽ ലോകസഭ വരെ നിയോജക മണ്ഡലങ്ങൾ സംവരണം നിര്ന്നയിച്ചു നല്കിയ ഒരു വിഭാഗം എന്നുള്ള നിലയില പട്ടിക ജാതി വര്ഗം അടക്കമുള്ള ദളിത്‌ സമൂഹത്തെ ഉദ്ധരിക്കാനും ഉന്നമനത്തിനും വേണ്ടി രാജ്യത്തെ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ദളിത്‌ സമൂഹത്തിനു വേണ്ടി പോഷക ഘടകങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അത്തരത്തിൽ മുസ്ലിം ലീഗിന്റെ
ഒരു പോഷക സംഘടനയാണ് ദളിത്‌ ലീഗ്

     

മുസ്തഫ മച്ചിനടുക്കം 

2016, മാർച്ച് 23, ബുധനാഴ്‌ച

നിലാവൊളി വീശി ചന്ദ്രിക  

നിലാവൊളി വീശി ചന്ദ്രിക  എൺപത്തി രണ്ടു വര്ഷം


കെ എം സീതി സാഹിബിന്റെ നേത്രത്വത്തിൽ 1934-മാർച്ച് മാസത്തിൽ  തലശ്ശേരിയിൽ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം. 1938-ൽ ദിനപത്രമായി.‍ 1948-ൽകോഴിക്കോട്ടുനിന്നായിപ്രസിദ്ധീകരണം.1950 ൽ ചന്ദ്രിക ആഴ്ചപതിപ്പ് തുടക്കം കൊണ്ടു.

നൂറു പേരിൽ നിന്ന് അഞ്ചുരൂപ വീതം ഓഹരി വാങ്ങി ഫണ്ട് സ്വരൂപിച്ചായിരുന്നു ആദ്യം പത്രം തുടങ്ങാനുള്ള മൂലധനം സ്വരൂപിച്ചത്. തലശ്ശേരി കടപ്പുറത്തെ മുസ്‌ലിംകളുടെ ഒത്തുചേരൽ കേന്ദ്രമായിരുന്ന മുസ്‌ലിംക്ലബിൽ പത്രത്തിനായി നിരവധി കൂടിലാലോചനകൾ നടന്നു. ഇത്തരമൊരു യോഗത്തിലാണ് പത്രത്തിന് ചന്ദ്രിക എന്ന പേരിടാൻ തീരുമാനമായത്. മുസ്‌ലിം പ്രസിദ്ധീകരണങ്ങൾ അറബി പേരുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്താണ് അണിയറ ശിൽപ്പികൾ ചന്ദ്രിക എന്ന മലയാള പദം പേരായി തിരഞ്ഞെടുത്തത്.

അൽ അമീൻ, യുവലോകം, പ്രഭാതം എന്നീ പത്രങ്ങളുടെ തലശ്ശേരി ലേഖകനായിരുന്ന തൈലക്കണ്ടി സി. മുഹമ്മദാണ് ചന്ദ്രികയുടെ ആദ്യ പത്രാധിപർ. സാമ്പത്തിക പരാധീനതയെ തുടർന്ന് 1935 ഫെബ്രുവരിയിൽ തന്നെ പത്രം നിർത്തിയെങ്കിലും അടുത്തമാസം തന്നെ പുനഃപ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഒരു വർഷവും നാലുമാസവും കൊണ്ട് ആയിരത്തോളം വരിക്കാരും 1400 രൂപയോളം ആദായവുമുണ്ടായി. കേരളത്തിൽ മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മുമ്പായിരുന്നു ചന്ദ്രിക ജനങ്ങളുടെ കൈകളിലെത്തിയത്.


അറബി മലയാളം വശമുണ്ടായിരുന്ന ഒരു സമൂഹത്തിലേയ്ക്കാണ് ചന്ദ്രിക
പിറന്നു വീണത്

എം ടി വാസുദേവൻ നായര് മുതൽ യു എ കാദർ അടക്കമുള്ള ഒട്ടനവധി സാഹിത്യ നായകർ പിച്ച വെച്ചത് ചന്ദ്രികയിലൂടെയാണ്

മുസ്ലിം സമൂഹത്തിനും ലീഗിനും എതിരെ വന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും എതിരെ പ്രതിരോധം തീര്ക്കാൻ ചന്ദ്രികയോഴുക്കിയ മഷിക്കു കണക്കുണ്ടാവില്ല

ബാഫഖി തങ്ങളും ,പൂകോയ
തങ്ങളും ,ശിഹാബ് തങ്ങളും ,
ബി വി അബ്ദുല്ലകോയയും ,പി
സീതി ഹാജിയും ,കെ എസ് അബ്ദുള്ള സാഹിബും സുലൈമാൻ ഹാജിയും തുടങ്ങി അനേകം നേതാക്കളുടെ വിയര്പ്പിന്റെ കണങ്ങൾ ചന്ദികയ്ക്ക് വേണ്ടി ഇറ്റു വീണു സി എച്ചും റഹീം മേചെരിയും എഴുതിയുണ്ടാക്കിയ ചന്ദ്രികയും
മുസ്ലിം ലീഗും ഈ സമൂഹത്തിനു നല്കിയ സംഭാവനകൾ വിസ്മരിക്കുക
സാധ്യമല്ല

ഇ അഹമ്മദ് സാഹിബും ,യു
എ ബീരാൻ സാഹിബും പി
എം അബൂബക്കർ സാഹിബും
ചന്ദ്രിക കുടുംബത്തിന്റെ ഭാഗമായി പ്രവര്തിച്ചവരാന്


     ....മുസ്തഫ മച്ചിനടുക്കം



2016, മാർച്ച് 8, ചൊവ്വാഴ്ച

ഇ അഹമ്മദ് സാഹിബ്

കണ്ണൂര് ജില്ലയിൽ ഓവിന്റകത്ത് അബ്ദുള്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസ ബീവിയുടെയും
 മകൻ എടപ്പകത്ത് അഹമ്മദ് എന്ന ഇ അഹമ്മദ് സാഹിബ്‌ മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഒരു പാട് ഏടുകൾ ചേര്ത്തു വെച്ച മഹാനാകുന്നു


എം എസ് എഫ് ന്റെ പ്രഥമ സ്റ്റേറ്റ് ജനറൽ സെക്രടറി ആയ ഇ അഹമ്മദ് സാഹിബ്‌ കെ എം സീതി സാഹിബിന്റെ അരുമ ശിഷ്യനും സീ എച് മുഹമ്മദ്‌ കോയ സാഹിബിന്റെ പ്രിയപ്പെട്ട സഹപ്രവര്തകനും ആയിരുന്നു  
തലശ്ശേരി ബ്രണ്ണൻ കോളേജ് ലെ മിടുക്കനായ വിദ്യാരതി ആയിരുന്നു അഹമ്മദ്

പഠന സമയത്ത് തന്നെ പാർട്ട്‌ ടൈം ആയി ചന്ദ്രികയിൽ ജോലി നോക്കാൻ സി എച്ച് നിര്ബന്ദിച്ചു വിദ്യാരതി ആയിരിക്കെ തന്നെ പത്രാധിപ സമിതി അങ്ങവുമായി      

സീതി സാഹിബിന്റെ വിയോഗ സമയത്ത് അദ്ദേഹത്തിൻറെ
  കൂടെ താമസിച്ചായിരുന്നു അഹമ്മദിന്റെ നിയമ പഠനം
പുസ്തക കെട്ടു വലിച്ചെറിഞ്ഞു ഇനി എനിക്ക് പടിക്കെണ്ടെന്നു പറഞ്ഞു പോട്ടികരയുന്ന അഹമ്മദ് എന്നാ വിദ്യാരതി നേതാവിനെ കുറിച്ച് പലരും പറഞ്ഞു കേടിട്ടുണ്ട്

എം എസ്‌ എഫ് നേതാവായിരിക്കെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും ലീഗ് സമ്മേളനങ്ങളിലും നിറ സാന്നിദ്ധ്യമുള്ള പ്രാസംഗികൻ ആയിരുന്നു അഹമ്മദ് സാഹിബ്‌



ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡ്

    2014 ലെ തിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രവിദേശകാര്യസഹമന്ത്രിയുമായ ഇ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടത് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ. 194739 വോട്ടുകളാണ് കൂടുതലായി അഹമ്മദ് സ്വന്തമാക്കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. കാലത്ത് വോട്ടുകളെണ്ണിയത് മൂതല്‍ അവസാനിക്കുന്നതു വരെയും ലീഡ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു. യുഡിഎഫിന്റെ വിശിഷ്യ മുസ്‌ലിംലീഗിന്റെ ഉരുക്കുകോട്ടയാണ് മലപ്പുറം മണ്ഡലമെന്ന് തെളിയിച്ച ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി ഞ്ഞെട്ടിത്തെറിച്ചു.

കൗണ്ടിംഗ് പോയിന്റില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നിലെത്തിയ ഓരോ ബൂത്തിലെയും കണക്കില്‍ അഹമ്മദ് ബഹുദൂരം മുന്നിലായിരുന്നു. ഏഴ് മണ്ഡലങ്ങളിലും അഹമ്മദിന്റെ ഭൂരിപക്ഷം റെക്കോര്‍ഡ് ആണ്. മണ്ഡലത്തിന്റെ ചരിത്രത്തിലും ആദ്യമായാണ് ഇത്രയും വലിയ വിജയം നേടുന്നത്. ആകെ വോട്ടിന്റെ പകുതിയിലേറെയും അഹമ്മദ് സ്വന്തമാക്കിയപ്പോള്‍ ചരിത്രരേഖയില്‍ ഹരിതതിളക്കത്തിന്റെ മലപ്പുറം മോഡല്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. മുസ്‌ലിംലീഗിനു വളക്കൂറുള്ള മണ്ണില്‍ യുഡിഎഫ് ശക്തമാണെന്ന് ഫലം തെളിയിച്ചു. വേങ്ങര 42632, മലപ്പുറം 36324, കൊണ്ടോട്ടി 31717, മഞ്ചേരി 26062, മങ്കട 23461, വള്ളിക്കുന്ന് 23935, പെരിന്തല്‍മണ്ണ 10614, എന്നീ ക്രമത്തിലാണ് അഹമ്മദ് ലീഡ് ഉയര്‍ത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 115597 ആയിരുന്നു അഹമ്മദിന്റെ ലീഡ്. അന്ന് ഓരോ മണ്ഡലത്തിലും ഭൂരിപക്ഷം ഇപ്രകാരം. വേങ്ങര (23856) മലപ്പുറം 23875 കൊണ്ടോട്ടി 19330 മഞ്ചേരി 15417 മങ്കട 14899 വള്ളിക്കുന്ന് 12946 പെരിന്തല്‍മണ്ണ 5246. കഴിഞ്ഞ തവണത്തേക്കാളും 68 ശതമാനമാണ് ഭൂരിപക്ഷത്തില്‍ വര്‍ധന. ചില മണ്ഡലങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ വര്‍ധന നൂറു ശതമാനമായി കാണാം. ഭൂരിപക്ഷങ്ങളുടെ കണക്കില്‍ ദേശീയ ശരാശരിയെടുക്കുമ്പോഴും അഹമ്മദ് മികച്ച് നില്‍ക്കുന്നു. തെരഞ്ഞെടുപ്പിലുനീളം ചില മാധ്യമങ്ങള്‍ നടത്തിയ തെറ്റായ പ്രചാരണങ്ങളെ അതിജയിച്ചാണ് അഹമ്മദ് കനത്ത ഭൂരിപക്ഷം കൈവരിച്ചത്.


ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ അന്തസ് ഉയര്‍ത്തിയ മുസ് ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഭൂരിപക്ഷത്തിലും അഭിമാനമായിരിക്കുകയാണ്. യുപിഎയുടെ രണ്ട് സര്‍ക്കാറിലും മന്ത്രിയെന്ന നിലയില്‍ നടത്തിയ സേവനങ്ങള്‍ ആരിലും വിസ്മയമുളവാക്കുന്നതാണ്. അഹമ്മദിന്റെ മിടുക്ക് ദര്‍ശിച്ചാണ് ഓരോ ഘട്ടത്തിലും വിദേശരാജ്യസമ്മേളനങ്ങളിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഹമ്മദിനെ ചുമതല ഏല്‍പ്പിച്ചത്. എല്ലാം ഭംഗിയായി നിര്‍വഹിക്കാനും അവിടെ ഇന്ത്യയുടെ യശ്ശസ്സുയര്‍ത്തി കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ലോക്‌സഭയുടെ ചരിത്രം വിളിച്ചോതുന്നു.

കണ്ണൂരിലെ ഓവിന്ദകത്ത് അബ്ദുല്‍ ഖാദര്‍ഹാജിയുടെയും എടപ്പകത്ത് നഫീസാബീവിയുടെയും മകനായി 1938 ഏപ്രില്‍ 29 നാണ് അഹമ്മദിന്റെ ജനനം. ചെറുപ്പത്തിലേ പൊതു രംഗത്തിറങ്ങി. എംഎസ്എഫിന്റെ സ്ഥാപകനേതവായ അഹമ്മദ് പ്രഥമ സംസ്ഥാന ജനറല്‍സെക്രട്ടറിയും മലബാര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കണ്ണൂരിലെ മഅ്ദനുല്‍ ഉലൂം മദ്രസ, തലശ്ശേരി മിഷന്‍ ഹൈസ്‌കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍, ഗവ; ബ്രണ്ണന്‍ കോളജ്, എറണാകുളം ലോകോളജ്, തിരുവന്തപുരം ലോകോളജ് എന്നിവിടങ്ങളില്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി. തലശ്ശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു.

1967-ല്‍ 29-ാം വയസ്സില്‍ നിയമസഭാംഗമായി. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു മത്സരിച്ചത്. 1977-ല്‍ കൊടുവള്ളി, 1980, 1982, 87 കളില്‍ താനൂര്‍ മണഡലങ്ങളെ പ്രതിനിധീകരിച്ചു. 1982-87ല്‍ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയായി. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, സംസ്ഥാന റൂറല്‍ ഡവലപ്പ്‌മെന്റ് ചെയര്‍മാന്‍, സിഡ്‌കോ ചെയര്‍മാന്‍, തുടങ്ങിയ നിലകളിലും തിളങ്ങി.

1991-ല്‍ മഞ്ചേരിയില്‍ നിന്നാണ് ലോക് സഭയിലേക്ക് ആദ്യമായി മല്‍സരിക്കുന്നത്. 1996, 1998, 1999 എന്നി വര്‍ഷങ്ങളിലെ ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ മഞ്ചേരിയില്‍ നിന്ന് തുടര്‍ച്ചയായും 2004, -ല്‍ പൊന്നാനിയില്‍ നിന്നും ഇ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു.

ചന്ദ്രിക പത്രത്തിന്റെ സഹപത്രാധിപരായി സേവന മനുഷ്ഠിച്ച അഹമ്മദ് ഇപ്പോള്‍ ചന്ദ്രിക സ്ഥാപനങ്ങളുടെ ഡയറക്ടറാണ് . മുസ്‌ലിംലീഗ് യൂണിറ്റ്-ജില്ലാ-സംസ്ഥാന-ദേശീയ ത്തില്‍ പല പദവികള്‍ വഹിച്ച അഹമ്മദ് കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ അധ്യക്ഷന്‍, പരിയാരം മെഡിക്കല്‍ കോളജ് ഡയരക്ടര്‍, തുടങ്ങിയ ഒട്ടേറെ പദവികളിലും മാതൃകയായി. മികച്ച എഴുത്തുകാരനും ഗ്രന്ഥകാരുനും വാഗ്മിയുമാണ്. ഒരു വിദേശയാത്രയും കുറെ ഓര്‍മകളും , ഇന്ത്യന്‍ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ, ഞാനറിയുന്ന നേതാക്കള്‍, തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. 1999 ഒക്‌ടോബര്‍ 14 ന് കാറപകടത്തെ തുടര്‍ന്ന് മരണപ്പെട്ട സുഹ്‌റയാണ് ഭാര്യ. മക്കള്‍ : ഡോ : ഫൗസിയ ഷെര്‍ഷാദ് (ദുബൈ) അഹമ്മദ് റഈസ് (മസ്‌കത്ത്) നസീര്‍ അഹമ്മദ് (അമേരിക്ക) ജാമാതാവ് ഡോ ,ബാബു ഷെര്‍ശാദ് (ദുബൈ)

മലപ്പുറത്തും പൊന്നാനിയിലും വികസനമുന്നേറ്റമുണ്ടാക്കാന്‍ അഹമ്മദിന് കഴിഞ്ഞുവന്ന് ആരും സമ്മിതിക്കും. ഇരു മണ്ഡലങ്ങളുടെയും ആധുനിക പുരോഗതിയില്‍ ഈ ജനനേതാവിന്റെ കയ്യൊപ്പുണ്ട്. കരിപ്പൂര്‍ വിമാന താവളം വികസിപ്പിച്ചു. മഞ്ചേരി എഫ്എം സ്റ്റേഷന്‍സ്ഥാപിച്ചു. ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു.

പാര്‍ലമെന്റ് അഷ്വറന്‍സ് കമ്മിറ്റി, ഫുഡ് മാനേജ് മെന്റ് കമ്മിറ്റി ഉള്‍പ്പെടെ വിവിധ കമ്മിറ്റികളില്‍ ചെയര്‍മാനായും ശോഭിച്ചു. ഒന്നാം യുപിഎ സര്‍ക്കാറില്‍ വിദേശകാര്യ സഹ മന്ത്രിയായ ഉടന്‍ മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങി.

അലീഗഡ് സര്‍വകലാശാലയുടെ മലപ്പുറം ഓഫ് കാമ്പസ് ചേലാമലയില്‍ യാഥാര്‍ത്ഥ്യമാക്കി. മലപ്പുറത്ത് ഇഫഌ കാമ്പസ്, കാസര്‍കോട് കേന്ദ്രസര്‍വകലാശാല കാമ്പസ്, ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാറിന്റെ മോഡല്‍കോളജ് സ്ഥാപിക്കാന്‍ മലപ്പുറത്തെ തെരഞ്ഞെടുത്തു. ഹാജിമാരുടെ ചിരകാല സ്വപ്‌നമായ കരിപ്പൂര്‍ ഹജ്ജ് ഹൗസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചു. റെയില്‍വെ മന്ത്രിയായപ്പോള്‍ 19 മാസം കൊണ്ട് കേരളത്തിന് 19 ട്രെയിനുകള്‍ അനുവദിച്ചു. ജില്ലയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും വികസിപ്പിക്കാന്‍ അഹമ്മദിന് കഴിഞ്ഞു.

നിരവധി ട്രെയിനുകള്‍ക്ക് ജില്ലയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കോട്ടയം വഴിക്കും ആലപ്പുഴ വഴിക്കും കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടു ജനശതാബ്ദി എക്‌സ്പ്രസ്സുകള്‍, നിലമ്പൂരിലേക്ക് രാജ്യറാണി എക്‌സ്പ്രസ്സ്, നാഗര്‍കോവില്‍ നിന്ന് മംഗലാപുരത്തേക്ക് ഏറനാട് എക്‌സ്പ്രസ്സ് തുടങ്ങിയവ പൂവണിഞ്ഞ ചിരകാല സ്വപ്‌നങ്ങളാണ്. കോഴിക്കോട്, എറണാംകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് ജയിലിലും മറ്റും കുടുങ്ങിക്കിടന്നിരുന്ന നൂറുകണക്കിനു പേരെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു.

ഇറാഖില്‍ ബന്ദികളായിരുന്ന നാലു ഇന്ത്യാക്കാരെയും സൗദി അറേബ്യയില്‍ കണ്ണു ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശി നൗഷാദിനെയും മോചിപ്പിച്ചത് ഇ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. സഊദിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അതിര്‍ത്തി ലംഘിച്ചെന്ന് പറഞ്ഞ് ഇറാന്‍ പോലീസ് പിടികൂടിയ പരപ്പനങ്ങാടി, താനൂര്‍ സ്വദേശികളെയും നാട്ടിലെത്തിക്കാനായി.

 
പ്രായം തളർത്താത്ത മനസ്സുമായി അഹമ്മദ്
സാഹിബ്‌ ദേശീയ രാഷ്ട്രീയത്തിലും മുസ്ലിം ലീഗിന്റെ വ്യാപനത്തിലും
സജീവ ശ്രദ്ധ അര്പ്പിച്ചു മുമ്പോട്ട് പോകുന്നു

വനിതാ ലീഗ് ,എസ്‌ ടി യു എം എസ് എഫ് ദേശീയ കമ്മിറ്റി രൂപീകരണം വഴി
പാർട്ടിയുടെ പ്രതാപം കൂടുതൽ പ്രോജ്ജ്വലമാക്കാനുള്ള പരിശ്രമങ്ങളാണ് അഹമ്മദ് സാഹിബിന്റെ നേത്രത്വത്തിൽ നടക്കുന്നത്



മുസ്തഫ മച്ചിനടുക്കം


ചരിത്ര മുഹൂർത്തങ്ങൾ

കേൾവിയും കേൾപോരുമില്ലാതെ ആരാന്റെ വെള്ളംകൊരികളും വിരകുവെട്ടികളും മാത്രമായി പോകുമായിരുന്ന ഒരു സമൂഹത്തെ ബഹുസ്വര സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് അല്മാഭിമാനത്തിന്റെ കൊടുമുടിയിലെക്കുയര്തിയ മുസ്ലിം ലീഗ് പിന്നിട്ട പാതകൾ ഇന്നത്തേക്കാൾ പ്രയാസ രഹിതമായിരുന്നില്ല

ഏതു പ്രതിബിംബങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തു കൊണ്ട് മുമ്പോട്ടു കുതിച്ച മുസ്ലിം ലീഗ് ഒരിക്കലും വിവേകം പണയ പെടുത്തുകയോ വര്ഗീയ വികാരം ഇളക്കി വോട്ടാക്കി മാറ്റാനോ ശ്രമിച്ചിട്ടില്ല

വര്ഗീയത പറയുന്നവന്റെ മതം നോക്കാതെ അതിനെ എതിര്ത്ത് തോല്പിച്ച പാരമ്പര്യമാണ് മുസ്ലിം ലീഗിന്റെത്


മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ മഹാന്മാരായ നേതാക്കളുടെ

അവിസ്മരണീയ ചിത്രങ്ങളാണ്‌ ഇവിടെ
കൊടുത്തിരിക്കുന്നത്


മര്ഹൂം സി എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ ഖബറ് സിയാറത്ത്‌ ചെയ്യുന്ന ബനാത്ത് വാല സാഹിബ്‌
അബ്ദുസമദ് സാഹിബ്‌ ഇ അഹമദ്‌ സാഹിബ്‌ എം കെ മുനീര് സാഹിബ്‌ എന്നിവരെ കാണാം



അവിസ്മരണീയ ചിത്രങ്ങൾ

ലീഗ് ചരിത്രത്തിലെ മങ്ങാത്ത ഓർമ്മകൾ





അഭിമാന പുരസ്സരം അറുപത്തെട്ടു വര്ഷം മുസ്ലിം ലീഗ്


മുസ്ലിം ലീഗ്

അഭിമാന പുരസ്സരം അറുപത്തി
എട്ടു വര്ഷം

(മാർച്ച്‌ 10 1948) മുസ്ലിം ലീഗ് സ്ഥാപക ദിനം ഒരിക്കലൂടെ നമ്മെ തേടി വരുമ്പോൾ പിന്നിട്ട അറുപത്തിയെട്ടു വർഷങ്ങൾ സ്മരണയിൽ തെളിയുന്നു

ഈ പ്രസ്ഥാനത്തിന്റെ വളര്ച്ചക്കും നില നില്പ്പിനും വേണ്ടി ജീവിതം സമര്പ്പിച്ച മഹാരഥന്മാർ ചരിത്ര മുഹൂർത്തങ്ങൾ എല്ലാം വിസ്മരിക്കാനാവാത്ത അദ്ധ്യായാങ്ങളാവുന്നു

വിഭജനാനന്തര ഭാരതത്തിൽ ഇനിയൊരു മുസ്ലിം ലീഗ് വേണ്ടാന്നു തീരുമാനിക്കാൻ കൽകത്തയിൽ എസ് എച് സുഹ്രവർദി വിളിച്ചു കൂട്ടിയ യോഗത്തിൽ വെച്ചാണ് മുസ്ലിം ലീഗ് കൌൺസിൽ വിളിക്കാൻ തീരുമാനമാകുന്നത് ഖായിദ് എ മില്ലത്ത് മുഹമ്മദ്‌ ഇസ്മയിൽ സാഹിബും കെ എം സീതി സാഹിബും നിരത്തി വെച്ച വാദമുഖങ്ങൾക്ക്‌ മുന്നില് പിടിച്ചു നില്ക്കാൻ സുഹ്രവർദിക്കും കൂട്ടര്ക്കും ആയില്ല എന്നുള്ളതാണ് സത്യം തെക്ക് നിന്നും
വന്ന രണ്ടു ദ്രാവിഡർ എല്ലാം
പൊളിച്ചു എന്നാണ് സുഹ്രവർദി പത്രക്കാരോട്
വിലപിച്ചത്

പിന്നീട് കറാച്ചിയിൽ ചേര്ന്ന സർവെന്ത്യ മുസ്ലിം ലീഗ് ന്റെ അവസാന കൌൺസിൽ യോഗത്തിൽ വെച്ചാണ്‌ ഇന്ത്യയിൽ മുസ്ലിം ലീഗ് രൂപീകരണത്തിനു ഖായിദ് എ മില്ലത്തിനെ ചുമതലപ്പെടുത്തുന്നത്  

അന്ന് സർവെന്ത്യ മുസ്ലിം ലീഗിന്റെ ഫണ്ട്‌ വിഭജിച്ചു കൊണ്ട് പതിനേഴു ലക്ഷം രൂപയുടെ ഹബീബ് ബാങ്കിന്റെ ചെക്ക്‌ കൂടി ഇസ്മായിൽ സാഹിബിനു നല്കപ്പെട്ടു പക്ഷെ ആ പണം തിരസ്കരിച്ചു കൊണ്ട് അദ്ദേഹം ലിയാഖത്ത് അലി ഖാൻ അടക്കമുള്ള പാക്ക് നേതാക്കളോട്‌ പറഞ്ഞു


'' ഇന്നലെ വരെ നമ്മൾ ഒരേ പാർട്ടിക്കാരും രാജ്യക്കാരും ആയിരുന്നു ഇന്ന് പക്ഷെ നമ്മൾ രണ്ടു രാജ്യക്കാരാണ് അത് കൊണ്ട് തന്നെ ഈ പണം ഇന്ത്യൻ മുസ്ലിങ്ങൾക്ക്‌ ആവശ്യമില്ല നിങ്ങളുടെ രാജ്യത്തെ അമുസ്ലിം സഹോദരങ്ങൾക്ക്‌ വേണ്ടി വിനിയോഗിച്ചു കൊള്ളുക

രാജ്യസ്നേഹം എങ്ങിനെ ആയിരിക്കണം എന്ന് അന്നേ ഇസ്മയിൽ സാഹിബു
പഠിപ്പിച്ചു

മദിരാശിയിലെ രാജാജി
ഹാള്ളിൽ ഖായിദ് എ
മില്ലത്ത് വിളിച്ച യോഗത്തിൽ
വെച്ചാണ് നീണ്ട ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് രൂപം കൊള്ളുന്നത്‌


അന്ന് പാർട്ടി രൂപീകരണ പ്രമേയം അവതരിപിച്ച പി കെ മൊയിദീൻ കുട്ടി പിന്നീട് കോൺഗ്രസിൽ ചേക്കേറി    


ഒരു പഞ്ചായത്ത്‌ മെമ്പർ സ്ഥാനം പോലും നേടാൻ
ലീഗിലൂടെ സാദ്ധ്യമല്ലെന്നും
അത് വെറും കൈവണ്ടി ലീഗ് ആണെന്നും പലരും പരിഹസിച്ചു

പ്രമാണിമാർ കയ്യോഴിഞ്ഞത് കൊണ്ടാണ് കേവലം കൈവണ്ടി വലിക്കുന്ന വരുടെ പാർട്ടി എന്നർത്ഥത്തിൽ കൈവണ്ടി ലീഗ് എന്ന് പരിഹസിക്കപെട്ടത്‌


ലീഗിനെ നശിപ്പിക്കാൻ സർവശക്തിയും ഉപയോഗിക്കുമെന്ന് പറഞ്ഞ മദിരാശി അഭ്യന്തര മന്ത്രി സുബ്ബരായര്ക്ക് ഞാനെന്റെ സിരകളിൽ രക്തമോടുന്ന കാലം വരെ മുസ്ലിം ലീഗിനെ നില നിർത്താൻ പോരാടുമെന്നു കെ എം സീതി സാഹിബ്‌ വായടപ്പൻ മറുപടി നല്കി

മുസ്ലിം ലീഗ് പിരിച്ചു വിട്ടാൽ നിങ്ങൾ പറയുന്ന ആവശ്യങ്ങൾ അങ്ങീകരിക്കമെന്നും നിർദേശി ക്കുന്ന ആളുകക്ക് കാബിനറ്റ്‌ മന്ത്രി സ്ഥാനം നല്കാമെന്നും ഉള്ള നെഹ്രുവിന്റെ ഓഫർ ഖായിദെ മില്ലത്ത് പുച്ചിച്ചു തള്ളി      

താങ്കള്ക്ക് ശേഷം വരുന്ന
ഭരണാധികാരികൾ എന്റെയോ നിങ്ങളുടെയോ
കാലശേഷം നിങ്ങൾ നല്കുന്ന ഉറപ്പു പാലിക്കപെടുമെന്നു കരുതുന്നുണ്ടോ എന്ന ഇസ്മയിൽ സാഹിബിന്റെ ചോദ്യത്തിൽ നെഹ്റു ഉത്തരം മുട്ടി

 ചത്ത കുതിരയാണ് ലീഗ് എന്ന നെഹ്രുവിന്റെ പ്രസ്താവനക്ക് അല്ല പണ്ടിറ്റ്‌ ജീ ഇത് ഉറങ്ങി കിടക്കുന്ന സിംഹമാണ് എന്ന് മറുപടി പറഞ്ഞ സി എച്ചിന്റെ പ്രസ്ഥാവന ഇന്നും ആവേശത്തോടെയാണ് ഒര്ക്കപെടുന്നത്


സർവ്വരാലും അവഹേളിക്കപെട്ട മുസ്ലിം ലീഗ് ഏവരാലും വാഴ്ത്തപെടുന്ന വിധാനത്തിലെയ്കു ഉയര്ത്തപെട്ടു പാർട്ടിയുടെ പക്വമായ നേതൃത്വവും നിലപാടുകളും സമൂഹത്തിൽ ചെലുത്തിയ സ്വാധീനം അതിനു കാരണമായി

സി എച് മുഹമ്മദ്‌ കോയ സഹിബിലൂടെ കേരള മുഖ്യമന്ത്രി പദവും ,ഇ അഹമ്മദ് സാഹിബിലൂടെ കേന്ദ്ര മന്ത്രിപദവും മുസ്ലിം ലീഗിന് കരഗതമായി

കേരളത്തിൽ ഐക്യ മുന്നണി
രൂപ വല്ക്കരണത്തിലും വികസന പ്രവര്തനങ്ങളിലും നേതൃ പരമായ പങ്കു വഹിച്ച മുസ്ലിം ലീഗ് സമുദായത്തിന്റെ അന്തസ്സും മതേതര ഔന്നത്യവും ഉയര്തിപിടിച്ചു

ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ ശോച്യാവസ്ഥ പഠിക്കാനും
പരിഹാരം കാണാനും നിയോഗിക്കപെട്ട രജീന്ദർ
സച്ചാര് കമ്മിറ്റി റിപ്പോർട്ടിൽ പരാമർശി ക്കപെട്ട ഏക രാഷ്ട്രീയ നേതാവ് മുഹമ്മദ്‌ ഇസ്മിൽ
സഹിബിന്റെതാകുന്നു
രാഷ്ട്രീയ സംഘടിത ശക്തിയിലൂടെ കേരളീയ മുസ്ലിം സമൂഹം നേടിയ
പുരോഗതി യും പരാമര്ശ
 വിധേയമാവുകയും അഭിനന്ദിക്കപെടുകയും ചെയ്തു എന്നുള്ളതും സ്മരണീയമാണ്

പാർലിമെന്റിലും നിയമ നിർമ്മാണ സഭകളിലും അംഗ ബലത്തിനതീതമായ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ
മുസ്ലിം ലീഗ് പ്രതിനിധികള്ക്ക്
സാധിച്ചു

ബി പോക്കർ സാഹിബും ,ബനാത്ത് വാല സാഹിബും
,സേട്ട് സാഹിബും ഇന്ത്യയിലെ മുസ്ലിം ന്യുന പക്ഷത്തിന്റെ മൊത്തം ശബ്ദമായി മാറി

രാജ്യത്ത് മത വിഭാഗങ്ങൾ സൌഹൃദത്തോടെ കഴിയുന്ന അന്തരീക്ഷം സൃഷ്ട്ടിക്കാനും
മൊത്തം ജന വിഭാഗങ്ങളുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങാനും സയ്യിദ് അബ്ദുൾ റഹിമാൻ ബാഫഖി തങ്ങള്ക്കും ,പൂകോയ തങ്ങള്ക്കും സാധിച്ചു

ജീവിതം മുഴുവൻ സുകൃതങ്ങൾ സമ്മാനിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേത്രത്വം മതേതര ഭൂമികയിൽ മുസ്ലിം ലീഗിന് നിർണ്ണായക ഇടം നല്കി

വര്ത്തമാന കാല ഭാരതത്തിൽ ഭരണഘടനയോടും രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തോടും നീതി കാണിക്കാൻ വിമുകത കാണിക്കുന്ന മോദി ഭരണത്തിൽ മുസ്ലിം ലീഗ് അതിന്റെ പ്രസക്തി തിരിച്ചറിയുകയും രാജ്യത്തെ ദളിത്‌ പിന്നോക്ക കൂടയ്മക്കും
മതേതര ചേരിയുടെ ശക്തമായ വേദി സൃഷ്ടിക്കാനും അക്ഷീണം യത്നിച്ചു കൊണ്ടിരിക്കുന്നു

എം എസ്‌ എഫ് ന്റെയും എസ് ടി യു വിന്റെയും വനിതാ ലീഗിന്റെയും പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ എകൊപിപിക്കാൻ ശക്തമായ പ്രവർത്തനങ്ങൾ
ആവിഷ്കരിച്ചു മുമ്പോട്ടു പോവുകയാണ് മുസ്ലിം ലീഗ്

കേരളത്തിനു പുറമേ തമിഴ്നാട്ടിലും ഡി എം കെ യുടെയും കോൺഗ്രസിന്റെയും ഒപ്പം മതേതര മുന്നണിയിലെ
ഒഴിച്ച് കൂടാനാവാത്ത ശക്തിയാണ് ഇന്ന് മുസ്ലിം ലീഗ്

അഖിലേന്ത്യാ ജനറൽ സെക്രടറി കൂടിയായ കാദര് മൊയിതീൻ സാഹിബ്‌ തമിൾ നാട് മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷൻ കൂടിയാകുന്നു

പാണക്കാട് സയ്യിദ് ഹൈദരാലി തങ്ങളും , കുഞ്ഞാലിക്കുട്ടിയും ,മജീദ്‌ സാഹിബും കേരളത്തിൽ പൂർവികർ കാട്ടിയ മാർഗത്തിൽ ശക്തമായ നേത്രത്വം നല്കുന്നു

ദേശീയ നേതാക്കൾ എന്ന നിലയിലും ലോക്സഭംഗങ്ങൾ
എന്ന നിലക്കും ഇ അഹമ്മദ് സാഹിബും ,ഇ .ടി മുഹമ്മദ്‌ ബഷീര് സാഹിബും
തങ്ങളുടെ ദൌത്യം നിർവഹിക്കുന്നു പി വി അബ്ദുൽ വഹാബ് സാഹിബ് രാജ്യ സഭയിലും പാർട്ടിയുടെ സാന്നിദ്ധ്യം അറിയിക്കുന്നു


          മുസ്തഫ മച്ചിനടുക്കം