2023, ഡിസംബർ 28, വ്യാഴാഴ്‌ച

സെയ്ഫുവും ഹനീഫയും മുക്രിച്ചാൻ്റെ ആമദും ,



*ഓർമ്മകൾ ബാക്കിയാക്കിമുക്രിച്ചാൻ്റെ   ആമദും   പോയി ..'' ''*



✍🏻 *മുസ്തഫ മച്ചിനടുക്കം*

 മരണമെന്ന  യാഥാർത്ഥ്യത്തെ    നിരാകരിക്കാനാവില്ല എന്നത്     അറിയുമ്പോൾ തന്നെയും      പ്രിയപ്പെട്ടവരുടെ   വിയോഗങ്ങളെ     ഉൾകൊള്ളാൻ   മനസ്സ് മടിക്കുന്നതും  സമയമെടുക്കുന്നതും  അതിനെക്കാൾ   വലിയ 
യാഥാർത്ഥ്യമാണ് 

നവംബർ മാസം 26 ന്  മരണപ്പെട്ട പ്രിയ സ്നേഹിതൻ ശാഫി കൈന്താറിൻ്റെ   ഓർമ്മകൾ     ഇതേ  കോളത്തിൽ     ഞാൻ പങ്കുവെച്ചിരുന്നു   

ഒരു മാസം   പിന്നിടുമ്പോൾ. അടുത്തടുത്ത.  ദിവസങ്ങളിലായി  അടുത്തിടപഴകിയ മൂന്ന്
പേരാണ്     കാലയവനികക്കുള്ളിലേക്ക്   മറഞ്ഞ്  പോയത്


ഡിസംബർ 23ന്    രാത്രി
ഭാര്യ സഹോദരൻ കൂടിയായ പട്ളയിലെ  സൈഫുദ്ദീൻ      മരണമടഞ്ഞ വാർത്തയാണ്   ബാംഗ്ലൂരിൽ    നിന്നുമെത്തിയത്     

ഭാര്യവീട്ടിൽ     ഞാൻ ആദ്യം പങ്കെടുത്ത വിവാഹം  സൈഫുവിൻ്റേതായിരുന്നു
കുടുംബ ബന്ധങ്ങൾക്കും  സൗഹൃദങ്ങൾക്കും  ഏറെ  വില കൽപ്പിച്ച    സൈഫു     കുടുംബത്തിൽ മാത്രമല്ല പ്രിയങ്കരനായിരുന്നത്   എന്ന്   തിരിച്ചറിയുന്നത്  
ജനാസ കാണാനും  നമസ്കാരത്തിനുമായി വന്നു ചേർന്ന    ജനബാഹുല്യമാണ്  


രണ്ട് ദിവസത്തിന്  ശേഷം ഇരുപത്താറാം തിയ്യതി രാവിലെ   കേട്ടത്    കിണർ കുഴിക്കുന്ന ശാഫി ച്ചാൻ്റെ മോൻ ഹനീഫയുടെ മരണ വാർത്തയായിരുന്നു

ഉപ്പയെ    പോലെ തന്നെ     പ്രവാസ ജീവിതം  പ്രതീക്ഷിച്ച പ്രയോജനം കിട്ടാതെ    വന്നപ്പോൾ.  കൂലിവേല ചെയ്ത്   ജീവിച്ചിരുന്ന  ഹനീഫ്   അവൻ്റെസമപ്രായക്കാർക്കിടയിൽ      വ്യതിരിക്തനായിരുന്നു   
ഇന്ന ജോലിയെ  ചെയ്യാവൂ      എന്ന്  ശഠിക്കുന്ന യുവാക്കൾക്ക്  മാതൃകയായിരുന്നു  ഹനീഫ്         ജോലിയും പ്രാരാബ്ദങ്ങളുമായി ഉഴലുമ്പോഴും  പ്രാർത്ഥനങ്ങൾക്ക്   മുടക്കം വരുത്തിയിരുന്നില്ല  എന്നതും    ശ്രദ്ധേയമാണ്


ഇരുപത്തേഴാം തിയ്യതി രാവിലെ    വാട്ട്സപ്പ്   ഓപ്പൺ ചെയ്തപ്പോൾ കണ്ടത്    മുക്രിച്ചാൻ്റെ ആമദ് മരണപ്പെട്ട വാർത്തയാണ്           ചെമ്മനാട്ടുകാർക്ക്   സുപരിചിതനായ വ്യക്തിത്വമാണ്   രാമന്തളി കുഞ്ഞിമൊയ്തീൻ മുസ്ലിയാർ       പയ്യന്നൂരിനടുത്ത രാമന്തളിയിൽ. നിന്നും
വന്ന്    ചെമ്മനാട്ടുകാരനായി മാറിയ   ലേസ്യത്തും  കൊളമ്പക്കാലും   പളളിയിൽ  ഇമാമായിരുന്ന
രാമന്തളി മുക്രിച്ചയും   മക്കളും  എല്ലാവർക്കും സുപരിചിതരാണ്    ഇവരിൽ     ഇളയവനായിരുന്നു   അഹമ്മദ്      എന്ന.    മുക്രിച്ചാൻ്റെ     ആമദ്

 കുറെ   വർഷമായി    കളനാട്   കോടങ്കൈ എന്ന സ്ഥലത്തായിരുന്നു 
കുടുംബ സമേതം  താമസിച്ച്   വന്നിരുന്നത് 

പക്ഷെ    സുഹൃത്ത് മുജീബുള്ള കൈന്താർ
വാട്ട്സപ്പിൽ      പങ്കുവെച്ച പോലെ    പരവനടുക്കവുമായുള്ള 
പൊക്കിൾകൊടി ബന്ധം    കാത്തു സൂക്ഷിച്ചിരുന്നു

സഞ്ചിയും  തൂക്കി    നൈറ്റിയും  ,അത്തറും
വീട്   വീടാന്തരം  കയറി
വിപണനം  നടത്തി വന്ന
:വഴിയിൽ.   കാണുന്ന.   ഓരോത്തരോടും    അഭിവാദ്യം  ചെയ്തും വിശേഷങ്ങൾ തിരക്കിയും   അല്ലാതെ കടന്നു പോവാറില്ല.     പരവനടുക്കം   അഞ്ചങ്ങാടിയിൽ. വെച്ചായിരുന്നു     ആ മദിനെ  അവസാനമായി കണ്ടിട്ടുണ്ടാവുക     അധികവും  അവിടെ വെച്ചാണ്   ഞങ്ങൾ കണ്ടു മുട്ടിയിരുന്നത്   
സമീറിൻ്റെ പിടികയിലോ
തൊട്ടടുത്ത.  ബസ് സ്റ്റാൻറിലോ   ഇരിപ്പുണ്ടാവും

നോമ്പ് കാലത്ത്   മിക്കവാറും കൈന്താർ പള്ളിയിൽ.   നോമ്പ് മുറിക്കാൻ നേരത്ത്  ഓടിയെത്തുന്ന. ആമദിൻ്റെ  ചിത്രം  എന്നും മനസ്സിലുണ്ടാവും


കല്യാണ   വീടുകളിൽ ക്ലീനിംഗ്   ജോലി  അടക്കം ഏത്   ജോലി ആയാലും   അധ്വാനിച്ച്
ജീവിച്ച. അഹമ്മദ്  ആരോടും    പരിഭവം   പറയുന്നതോ     സങ്കടപ്പെടുന്നതോ  കണ്ടിട്ടില്ല

ഒരിക്കൽ   ഒരു  ബന്ധുവീട്ടിൽ  കല്യാണത്തിന്
ക്ലീനിങ്ങിനായി  വരാമെന്നേറ്റ  അഹമ്മദിനെ  പിന്നെ കാണുന്നത്    കല്യാണവും കഴിഞ്ഞ് ആഴ്ചകൾക്ക്  ശേഷമാണ്     കണ്ട പാടെ   ആമദിൻ്റെ ചോദ്യവും വന്നു    ഏ മുസ്തബാ     നീ പറഞ്ഞെ  മംഗലം  അടുത്താഴ്ചല്ലേന്ന്
ഇതായിരുന്നു  ആമദ്

നിഷ്കളങ്കൻ.   ഇങ്ങനെ
രസകരമായ കാര്യങ്ങൾ ആമദിനെ അറിയുന്നോർക്കെല്ലാം പറയാനുണ്ടാവും    പലപ്പോഴും   ബാഗും അരികെ  വെച്ച്    ബസ്  കാത്തിരിക്കുന്ന  ആമദ്
ബസ് വരുമ്പോൾ   ബാഗിൻ്റെ    കാര്യം   മറക്കും    


ഒരർത്ഥത്തിൽ    നടന്നു തീർത്ത ജീവിതമായിരുന്നു ആമദിൻ്റേത്      കഴിഞ്ഞ വർഷം    ആ മദിനെ   കാണുന്നില്ല
എന്ന. വാർത്ത  പരന്നു ഏതാനും ദിവസങ്ങൾക്കകം
തിരിച്ചെത്തിയ.  ആമദിനോട്   കാര്യം  തിരക്കിയപ്പോൾ
പറഞ്ഞത്     ബാംഗ്ലൂർ. പോയതായിരുന്നു  ഇടക്ക്    ഫോൺ ചാർജ്   തീർന്നു പോയി


അപ്പോൾ. പ്രാകുമ്പോൾ. പറഞ്ഞിരുന്നില്ലേ  എന്ന് ചോദിച്ചപ്പോൾ.   നിഷ്കകളങ്കമായ ചിരിയോടെ  പറഞ്ഞു    ഇല്ല   പറയാൻ മറന്ന്  പോയെന്ന്
   


മാപ്പിളപ്പാട്ടു ഗായകൻ അസീസ്  തായിനേരിയുടെ  കാസറ്റുകൾക്ക്   പ്രിയമേറിയിരുന്ന
കാലത്ത് പയ്യന്നൂർ മുതൽ
മംഗലാപുരം വരെ
എത്തിച്ചിരുന്നത്
അഹമദായിരുന്നു


അന്നത്തെ പോലെ യില്ലെങ്കിലും  ഇപ്പോഴും   ആ ബന്ധവും  പയ്യന്നൂരിലേക്കുള്ള യാത്രയും     മുടങ്ങിയിരുന്നില്ല


ജ്യേഷ്ഠ  സഹോദരനും 
വേണ്ടത്ര. ആദരം ലഭിക്കാത പോയ ഗാന രചയിതാവുമായിരുന്ന
അബ്ദുല്ല ലേസ്യത്തിൻ്റെ   വരികൾ ചിലത്  ആമദിന്  മന:പാഠമായിരുന്നു
ഇടക്കൊക്കെ     മൂളിപ്പാടാറുമുണ്ട്


രസകരമായ ഒരു പാട്ട്  ഓർമ്മകൾ   ബാക്കിയാക്കിയാണ് 
ആമദ്      വിട പറഞ്ഞത്


ഇവരുടെ പാരത്രിക.  ജീവിതം      സന്തോഷ പ്രദമാവാൻ   നമുക്ക് 
പ്രാർത്ഥിക്കാം







ചിത്രം   




       1  ഹനീഫ

     2   സൈഫുദ്ദീൻ  പട്ള3.
    
       3   അഹമ്മദ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ