2020, ജൂലൈ 22, ബുധനാഴ്‌ച

മുസ്ലിം ലീഗ് സംഘടനാ സാരഥികൾ

  കേരള സംസ്ഥാന രൂപീകരണ ത്തിന്റെ  ആഴ്ചകൾക്കകം  തന്നെ മസ്ലിം ലീഗിനും  സംസ്ഥാന കമ്മിറ്റി രൂപീകരിക്കുകയുണ്ടായി
1956 നവം 18ന്   നിലവിൽ വന്ന പ്രഥമ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ് സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങളും ജന.സെക്രട്ടറി   കെ.എം സീതി സാഹിബുമായിരുന്നു        
ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബായിരുന്നു പ്രഥമ ട്രഷറർ
ബി പോക്കർ സാഹിബ് ,ഉപ്പി സാഹിബ് ,കെ എം മൗലവി ,പൊയക്കര അബ്ദുൾ റഹ്മാൻ ഹാജി കാസറഗോഡ് ,തുടങ്ങിയവരൊക്കെ ഉപാദ്ധ്യക്ഷന്മാരും സി.എച്ച് മുഹമ്മദ് കോയ ,ഒകെ മുഹമ്മദ്.കുഞ്ഞി തുടങ്ങിയവർ
സെക്രട്ടറിമാരുമായിരുന്നു എന്നാണ് ലഭ്യമായ അറിവ്       

1959ൽ പുന . സംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയിൽ എം കെ ഹാജി ട്രഷററും ബി. പോക്കർ സാഹിബ് ഉപ്പി സാഹിബ് , സേട്ട് സാഹിബ് ,,ബി.വി അബ്ദുല്ല കോയ ,എ ഹഖീം ജി ,വി.കെ പി അബ്ദുൾ കാദർ ഹാജി ,തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരും   സി.എച്ച് മുഹമ്മദ് കോയയും ,കെ.എ. മുഹമ്മദും ജോ. സെക്രട്ടറിമാരുമായിരുന്നു (അന്ന് ജന. സെക്രട്ടിയെന്ന് പറഞ്ഞിരുന്നില്ല സെക്രട്ടറിയും ,ജോ. സെക്രട്ടറിമാരുമായിരുന്നു) 

1960 ൽ. പട്ടം താണുപിള്ള മന്ത്രിസഭയിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം സ്പീക്കർ പദവി സ്വീകരിക്കാൻ തീരുമാനമായപ്പോൾ
കെ.എം സീതി സാഹിബ് സ്പീക്കർ സ്ഥാനത്തേക്ക് നിയമിതനാവുകയും പകരം ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് സെക്രട്ടറിയായി വരുകയും ചെയ്തു  വി.കെ. പി അബ്ദുൾ ഖാദർ ഹാജി ട്രഷററായും തെരഞ്ഞെടുക്കപ്പട്ടു
1966-ൽ അദ്ദേഹത്തിന്റെ മരണശേഷം എം.കെ ഹാജി സാഹിബ് തന്നെ വീണ്ടും ട്രഷററായി വരുകയും ചെയ്തു      ഇതിനിടെ 1961 ൽ. ഏപ്രിൽ 17 ന് സ്ക്കപീക്കർ പദവിയിലിരിക്കേ തന്നെ കെ.എം സീതി സാഹിബ് ഇഹലോക വാസം വെടിയുകയും 1961 ജൂൺ 9 ന് സി എച്ച് പകരം സ്പീക്കർ ആവുകയും  ചെയ്തു  
(മെഹബൂബ് അലി ബേഗിനു ശേഷം സീതി സാഹിബ്  അഖിലേന്ത്യാ  ജന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു) 1965 ജൂലൈ 29 നു  വൈസ് പ്രസിഡന്റായിരുന്ന പോക്കർ സാഹിബും മരണപ്പെടുകയുണ്ടായി  

കോൺഗ്രസ്സുമായുള്ള അസ്വാരസ്യം വർദ്ധിക്കുകയും ലീഗിനെ അവഹേളിക്കുന്ന കോൺഗ്രസ്സ് നിലപാടിൽ.  പ്രതിഷേധിച്ച് 1961 നവംബര 10 ന്  തന്നെ സി.എച്ച് സ്പീക്കർ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു രാജ്യസഭാംഗമായിരുന്ന സേട്ട് സാഹിബിന്  പകരം  സി.എച്ച് സംസ്ഥാന സെക്രട്ടറിയാവുകയും ചെയ്തു 1962 ൽ ഒറ്റയ്ക്ക്  തിരഞ്ഞെടുപ്പിനെ നേരിട്ട മുസ്ലിം ലീഗിന്റെ  പ്രതിനിധിയായി കോഴിക്കോട്  നിന്നും ജയിച്ച സി.എച്ച് ,ഖായി ദെ മില്ലത്തിനൊപ്പം  ലോക്സഭാംഗമാവുകയും ചെയ്തു
 മഞ്ചേരിയിൽ നിന്നും മണ്ഡലം കാണാതെയായിരുന്നു ഖായിദെ മില്ലത്തിന്റെ  വിജയം

1967 ലെ   കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ.സി.പി.എം ,സി .പി ഐ അടക്കം  ഒരുമിച്ച് മത്സരിക്കുകയും '  മുസ്ലിം ലീഗ് 
സപ്തകക്ഷി  മന്ത്രിസഭയിൽ ഭരണ പങ്കാളിത്തം നേടുകയും സി.എച്ച് മന്ത്രിയാവുകയും ചെയ്തപ്പോൾ യു.എ ബീരാൻ സാഹിബ് ആക്ടിംഗ് സെക്രട്ടറിയായി   1968ൽ തലശേരിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന. ടി .എം സാവാൻ കുട്ടിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു
പിന്നീട് പി.എസ് സി അംഗമായും ,ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം സജീവ രാഷ്ടിയത്തിലേക്ക് തിരിച്ച് വന്നില്ല സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹത്തിന് ശേഷം    
1972-ൽ ഹമീദലി ഷംനാട് സാഹിബ് സംസ്ഥാന ജനറൽ സെക്രട്ടറിയായി വന്നു

1973-ൽ ബാഫഖി തങ്ങളുടെ നിര്യാണ ശേഷം പാണക്കാട് പി.എം. എസ്. എ പൂക്കേrയ തങ്ങളാണ് സംസ്ഥാന അദ്ധ്യക്ഷനായി വരുന്നത്      ഈ കാലയളവിലാണ് മുസ്ലിം ലീഗിൽ ദൗർഭാഗ്യകരമായ പിളർപ്പ് ഉണ്ടാവുന്നതും    അഖിലേന്ത്യാ മുസ്ലിം ലീഗ്    രൂപീകരിക്കപ്പെടുന്നതും   ജന. സെക്രട്ടറിയായ ഷംനാട് സാഹിബും ,ട്രഷറർ എം.കെ ഹാജിയും അടക്കം വലിയ വിഭാഗം നേതാക്കളും  അന്ന്   അഖിലേന്ത്യ പക്ഷത്തായിരുന്നു
സി.കെ.പി ചെറിയ മമ്മുക്കേയി , ഉമ്മർ ബാഫഖി തങ്ങൾ  ,ബാവ ഹാജി   തുടങ്ങിയവരും  അവരോടൊപ്പമായിരുന്നു     യു.എ ബീരാൻ വീണ്ടും ആക്ടിംഗ് സെക്രട്ടറിയായി   

1975 ജൂലൈ ആറിന് പൂക്കോയ തങ്ങൾ മരണ പെടുകയും    പകരം ആര് എന്ന ചോദ്യചിഹ്നം ഉയരുകയും  ചെയ്തപ്പോഴാണ് സി.എച്ച്  മുൻകൈയ്യെടുത്ത്   ഈജിപ്തിലെ അൽ അസ്ഹർ സർവ്വകലാശാലയിൽ നിന്ന് പഠനം കഴിഞ്ഞ് വന്നിരുന്ന പൂക്കോയ തങ്ങളുടെ മകൻ   സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ നേതൃത്വത്തിലേക്ക്    കൊണ്ട് വരുന്നത്       സി.എച്ച് തന്നെ പാർട്ടി ജന. സെക്രട്ടറിയായി    

1977 ൽ ബി.വി അബ്ദുല്ല കോയ സാഹിബ് ജന. സെക്രട്ടറിയായി 
1985-ൽ ഇരു മുസ്ലിം ലീഗും യോജിപ്പിലാവുന്നത് വരെ അദ്ദേഹം തന്നെയായിരുന്നു ജന സെക്രട്ടറി '
സി.എച്ച്  മുഖ്യമന്ത്രിയും ,ഉപമുഖ്യമന്ത്രിയുമൊക്കെയാവുന്നത്   ശിഹാബ് തങ്ങൾ പ്രസിഡൻറും അബ്ദുല്ലക്കോയ ജന സെക്രട്ടറി യുമായിരുന്ന അവസ്ഥയിലാണ്   

1985 ൽ.  അക്ഷരാരത്ഥത്തിൽ ലയിച്ചു ഒന്നായി ചേർന്നപ്പോഴും ശിഹാബ് തങ്ങൾ തന്നെയായിരുന്നു  സംസ്ഥാന അദ്ധ്യക്ഷൻ.   അബ്ദുല്ലകോയയും ,സയ്യിദ് ഉമർ ബാഫഖി തങ്ങളും ജന സെക്രട്ടറിമാരായി വരുകയും എം.പി എം അബ്ദുല്ലക്കുട്ടി കുരിക്കൾ ട്രഷററാവുകയും ചെയ്തു    സി. കെ.പി ചെറിയ മമ്മുക്രയി , ഒ കെ. മുഹമ്മദ് കുഞ്ഞി, കെ.മൊയ്തീൻ കുട്ടി എന്ന ബാവഹാജി അഡ്വ കെ എം എ ലത്തീഫ് തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരും    എം എൽ എ മാരായ  പി. സീതി ഹാജിയും ,പി.എം അബൂബക്കറും സെക്രട്ടറിമാരുമായി  തെരഞ്ഞെടുക്കപെട്ടു   

പിന്നീട്   1991 ലാണ് മുസ്ലിം ലീഗ് പൂർണ്ണാർത്ഥത്തിൽ പുതിയ കമ്മിറ്റി വരുന്നത്   കൊരമ്പയിൽ അഹമ്മദ്‌ ഹാജി ജന .സെക്രട്ടറിയം
സയ്യിദ് ഉമർ ബാഫഖി തങ്ങൾ ട്രഷററുമായുള.  കമ്മിറ്റിയായിരുന്നു അന്നു നിലവിൽ വന്നത്  
മുസ്ലിം ലീഗ്  വീണ്ടും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ച കാലഘട്ടമായിരുന്നു അത്      ഫാഷിസ്റ്റ് ശക്തികൾ രാജ്യത്ത് മേൽകൈ നേടുന്നതോടൊപ്പം സമുദായത്തിനകത്ത്    വൈകാരികത ഉയർത്തി    പുതിയ ശക്തികൾ ഉദയം കൊള്ളുകയും
ബാബരി മസ്ജിജിദിന്റെ തകർച്ചയെ തുടർന്നുണ്ടായ രാഷ്ടിയ സംഭവ വികാസങ്ങളും അഖിലേന്ത്യ പ്രസിഡൻറായ സേട്ട് സാഹിബ് തന്നെ ചിലരുടെ ചതിക്കുഴികളിൽ  പെട്ട്  പുതിയ  സംഘടന രൂപീകരിക്കുകയും ചെയ്ത സന്ദർഭത്തിൽ.    മുസ്ലിം ലീഗിന്റെ   പ്രഖ്യാപിത ലക്ഷ്യങ്ങൾ ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട്    എല്ലാ വൈതരണികളേയും അതിജീവിക്കുന്നതിൽ
 സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ   അജയ്യമായ നേതൃത്വവും കൊരമ്പയിലിന്റെ സംഘാടന പാടവവും   വലിയ പങ്കു വഹിക്കുകയുണ്ടായി.
2003-ൽ കൊരമ്പയിൽ.  മരണപ്പെട്ടതിന് ശേഷമാണ്   ' പി.കെ.കുഞ്ഞാലിക്കുട്ടി ജന സെക്രട്ടറിയായി വരുന്നത്      
  
2006 -ൽ. മുസ്ലിം ലീഗ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ശേഷം നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷം   കുഞ്ഞാലിക്കുട്ടി ട്രഷറർ സ്ഥാനത്തേക്ക് മാറുകയും അവിലേന്ത്യ ജന.സെക്രട്ടറിയായ
ഇ. അഹമ്മദ്  സാഹിബിന്  'സംസ്ഥാന ജന സെക്രട്ടറിയുടെ ചുമതല കൂടി നൽകുകയം ചെയ്തു

പ്രസ്തുത കമ്മിറ്റിയിൽ  ഉമ്മർ ബാഫഖി തങ്ങൾ ,ഹമീദലി ഷംനാട് 
പി.പി അബ്ദുൾ ഗഫൂർ മൗലവി ,അബ്ദുല്ല ഹാജി അഹമ്മദ് സേട്ട്
തുടങ്ങിയവർ വൈസ് പ്രസിഡന്റും
ഇ.ടി. മുഹമ്മദ് ബഷീർ ,എം.കെ മുനീർ ,ടി.എ. അഹമ്മദ്‌ കബീർ ,പി .എച്ച് അബ്ദുൾ സലാം ഹാജി തുടങ്ങിയവർ സെക്രട്ടറിമാരുമായിരുന്നു

2007 ആഗസ്റ്റ് 2 ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്ര മന്ത്രിയെന്ന നിലയിലും ദേശീയ സെക്രട്ടറി  എന്ന നിലക്കുമുള്ള ഭാരിച്ച ഉത്തരവാദിത്തങൾക്കിടയിൽ സംസ്ഥാന ജന സെക്രട്ടറിയുടെ ചുമതല കുടി വഹിക്കുക പ്രയാസമാണെന്ന്   ഇ അഹമ്മദ് സാഹിബ്   ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ.   നടത്തിയ അഴിച്ചു പണിയിലൂടെ   പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ജന സെക്രട്ടറി സ്ഥാനത്തും ഉമർ ബാഫഖി തങ്ങൾ ട്രഷറർ സ്ഥാനത്തും തിരിച്ചെത്തുകയായിരുന്നു

പീന്നീട് 2008 നവംബറിൽ മെമ്പർഷിപ്പടി സ്ഥാനത്തിൽ  വന്ന കമ്മിറ്റി മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വന്ന അവസാന കമ്മിറ്റിയായിരുന്നു
പി.കെ. കുഞ്ഞാലിക്കുട്ടി ജന സെക്രട്ടറിയായ.  കമ്മിറ്റിയിൽ ഹമീദലി ഷംനാട് സാഹിബായിരുന്നു ട്രഷറർ  കല്ലടി മുഹമ്മദ് ,എ സി അഹമ്മദ്‌  ,അബ്ദുൾ സലാം ഹാജി തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരായപ്പോൾ.     'ഇ.ടി. മുഹമ്മദ് ബഷീർ ,എം.കെ മുനീർ ,ടി.എ. അഹമ്മദ് കബീർ എന്നിവരാടൊപ്പം കെ.പി. എ മജീദ് ടി പി.എം സാഹിർ ,കെ എൻ എ ഖാദർ തുടങ്ങിയവർ കൂടി സെക്രട്ടറി മാരായി      തൊട്ടടുത്ത വർഷം ആഗസ്റ്റ് ഒന്നിന്     സയ്യിദ് ഉമർ ബാഫഖി തങ്ങളുടെ വിയോഗത്തിന്റെ   ആണ്ട് പൂർത്തിയാവുന്ന. ദിനത്തിൽ. 'പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഈ ലോകത്തോടു 'വിട പറഞ്ഞു

താമസിയാതെ  മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരനും മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന      സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സംസ്ഥാന. അദ്ധ്യക്ഷനായി ഐക്യ കണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു

2011-ൽ യു.ഡി എഫ് അധികാരത്തിൽ വന്നപ്പോൾ നിയമസഭാ കക്ഷി നേതാവ് കൂടിയായിരുന്ന 'കുഞ്ഞാലിക്കുട്ടി സംഘടന ചുമതല ഒഴിയുകയം
കെ.പി. എ. മജീദ് ,ഇ.ടി മുഹമ്മദ് ബഷീർ എന്നിവർ ജന. സെക്രട്ടറിമാരുമായി

2011 ജൂലൈ 5 ന് തിരുവനന്തപുരത്ത് ചേർന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ  വെച്ചായിരുന്നു  തീരുമാനം       
കെ.വി മുഹമ്മദ് കുഞ്ഞി കണ്ണൂർ ,എ മുഹമ്മദ് ആലപ്പുഴ എന്നിവരെ വൈസ് പ്രസിഡന്റുമാരായും
എം സി മായിൻ ഹാജി ,കുട്ടി അഹമ്മദ് കുട്ടി ,പി.എം.എ സലാം ,എം.ഐ തങ്ങൾ തുടങ്ങിയവരെ സെക്രട്ടറിമാരായും നിയമിച്ചു

2012- ജൂലൈ ആദ്യത്തിൽ   മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡന്റായി തുടരുകയും   കെ.പി. എ. മജീദ് ജന.സെക്രട്ടറിയാവുകയും ചെയ്തു

സി.ടി. അഹമ്മദലി ,എം ഐ . തങ്ങൾ ,വി.കെ അബ്ദുൾ ഖാദർ മൗലവി ,പി.എച്ച് അബ്ദുൾ സലാം ഹാജി ,കുട്ടി അഹമ്മദ് കുട്ടി എന്നിവർ വൈസ് പ്രസിഡന്റുമാരും   സെക്രട്ടറിമാരായി എം.സി മായിൽ ഹാജി, പി.എം.എ സലാം ,ടി.പി.എം സാഹിർ , പി .വി അബ്ദുൾ വഹാബ്, ടി.എം സലിം തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു

2018 ഫെബ്രുവരി പതിനൊന്നിന് ചേർന്ന  കൗൺസിലിൽ  മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും , ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയായിരുന്നു ട്രഷറര്‍   

പികെകെ ബാവ, എംസി മായിന്‍ ഹാജി, സിടി അഹ്മദലി, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം ഐ തങ്ങള്‍, പി എച്ച് അബ്ദുസ്സലാം ഹാജി, സി മോയിന്‍ കുട്ടി, കെ കുട്ടി അഹ്മദ് കുട്ടി, ടിപിഎം സാഹിര്‍, സി പി ബാവ ഹാജി, സി എ എം എ കരീം, കെ ഇ അബ്ദുര്‍റഹ്മാന്‍ എന്നിവർ  വൈസ് പ്രസിഡന്റുമാരായും   .പിഎംഎ സലാം, അബ്ദുര്‍റഹ്മാന്‍ കല്ലായി,, കെ എസ് ഹംസ, ടി എം സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, കെ എം ഷാജി എംഎല്‍എ, അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, സിഎച്ച് റശീദ്, ബീമാപ്പള്ളി റശീദ്, സി പി ചെറിയ മുഹമ്മദ്, പിഎം സ്വാദിഖലി എന്നിവര്‍ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.




ഖമറുന്നിസ അൻവർ , കെ.പി  മറിയുമ്മ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിലെ വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തു. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു വനിതകളെ സംസ്ഥാന സെക്രട്ടറിയേറ്റില്‍അംഗങ്ങളാകുന്നത്. 

ട്രഷററായിരുന്ന ചെർക്കളം അബ്ദുല്ല സാഹിബ്   2018 ജൂലൈ 27 നും ,വൈസ് പ്രസിഡന്റുമാരിൽ ഒരാളായ എം.ഐ തങ്ങൾ 2019 ജൂലൈ 27 നും മരണപ്പെടുകയുണ്ടായി ചെർക്കളത്തിന്റെ ഒഴിവിൽ  വൈസ് പ്രസിഡന്റായിരുന്ന സി.ടി അഹമ്മദലിയെ ട്രഷററായി  (3/8/2018 ) തിരഞ്ഞെടുത്തു

2020, ജൂലൈ 15, ബുധനാഴ്‌ച

ഹരിത ചരിതം ഭാഗം 2

ഹരിത ചരിതം  ഭാഗം 2


✍🏻 *മുസ്തഫ  മച്ചിനടുക്കം*

ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്  കൂടുതൽ കരുത്താർജ്ജിച്ചത്   കേരളത്തിലാണെങ്കിലും       തമിഴ്നാട്  പശ്ചിമ ബംഗാൾ ,പോണ്ടിച്ചേരി യു.പി ആസ്സാം ,കർണ്ണാടക. മഹാരാഷ്ട്ര നിയമസഭകളിലൊക്കെ മുസ്ലിം ലീഗ്  പ്രതിനിധികൾ.   അംഗങ്ങളായ  ചരിത്രമുണ്ട് '

ലോക്സഭയിൽ. കേരളത്തിന്  വെളിയിൽ.  തമിൾ നാട്ടിൽ നിന്ന്   പലവുരു മുസ്ലിം ലീഗ്  പ്രതിനിധികൾ.  സാന്നിദ്ധ്യമറിയിക്കയുണ്ടായി      ഒരു വേള പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ
 1971 ൽ ' അഞ്ചാം ലോക്സഭയിലേക്ക് ' തിരഞ്ഞെടുക്കപ്പെട്ട.  അബൂത്വാലിബ്.. ചൗധരിക്ക്      ഏറെ കാലം  ആ കസേരയിൽ 'ഇരിക്കാനായില്ല. കേവലം രണ്ട് മാസങ്ങൾക്ക്   ശേഷം  അദ്ദേഹം മരണപ്പെടുകയായിരുന്നു

എസ്. എം മുഹമ്മദ് ശരീഫ്   തമിൾ നാട്ടിൽ നിന്നും ആദ്യ ലോക് സഭാംഗമായി   എ.കെ. എ അബ്ദുൾ സമദ് ,ഖാദർ' മൊയ്തീൻ ,എം അബ്ദുൾ റഹ്മാൻ ,എന്നിവരും അവിടെ  നിന്നും ലോക്സഭാംഗങ്ങളായ വരാണ്    നിലവിൽ നവാസ് ഗനി   രാമനാഥപുരം മണ്ഡല-ത്തിൽ നിന്നുള്ള  എം.പി'യാണു

ഖായിദെ മില്ലത്ത് മദിരാശി സംസ്ഥാനത്ത് നിന്നും എ.കെ. രിഫാഇ ,അബ്ദുൾ സമദ് ,ഖാജാ മൊയ്തീൻ തുടങ്ങിയവർ തമിൾ നാട് സംസ്ഥാന രൂപീകരണ ശേഷവും രാജ്യസഭാംഗങ്ങളായിയുണ്ട് 

നിലവിലെ  പ്രസിഡന്റ്  കാദർ മൊയ്തീൻ സാഹിബ്  നെ  മുനീർ എ മില്ലത്ത്  എന്നാണ്  അനുയായികൾ വിശേഷിക്കുന്നത് 

മുസ്ലി ലീഗ് ദേശീയ ജന സെക്രട്ടറിയായിരുന്ന സിറാജ് എ മില്ലത്ത് എ.കെ. എ അബ്ദുൾ സമദ്  ലോക്സഭയിലും  രാജ്യസഭയിലും  തമിൾ നാട്  നിയമസഭയിലും ' അംഗമായിരുന്നു  മികച്ച പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന   അദ്ദേഹം തമിൾ നാട്ടിലെ  സി.എച്ച് എന്നും അറിയപ്പെടുന്നു

1967 ലെ  നിയമസഭാ തിരഞ്ഞെടുപ്പിൽ.  തമിൾ നാട്ടിൽ നിന്നും
ഹബീബുല്ലാഹ്  ബേഗ് ( ചെന്നൈ ഹാർബർ ') എം.എം പീർ മുഹമ്മദ്‌ (മേലേ പാളയം )
എം.അബ്ദുൾ ഗഫൂർ (റാണിപ്പേട്ട് )  എന്നിവരും 
1971-ൽ. 'ചെന്നൈ 'ഹാർബറിൽ നിന്നും   ദളപതി  തിരുപ്പൂർ മൊയ്തീൻ ,വാണിയമ്പാടിയിൽ  എം എ ലത്തീഫ് ,അറവാകുറിശ്ശിയിയിൽ  വി.എം അബ്ദുൾ ജബ്ബാർ ,റാണി പേട്ടയിൽ കെ.എ. അബ്ദുൾ വഹാബ് ,മേലേ പാളയത്ത്  നിന്നും എസ്. എം  കാദർ മൊയ്തീൻ. , ഭുവന ഗിരിയിൽ നിന്നും  എം.എ അബൂ സാലിയും   ഉജ്ജ്വല വിജയം  നേടി    എം.എൽ.എ മാരായി

1977 ൽ. വാണിയമ്പാടിയിതിൽ നിന്നും  എം എ ലത്തീഫ് തുടർ' വിജയം നേടി    1980ലെ ' തിരഞ്ഞെടുപ്പിൽ  എ. ഷാഹുൽ ഹമീദ്  കടയനെല്ലൂരിലും   1984 ൽ ട്രിപ്ളിക്കേ നിൽ. നിന്നും '  എ.കെ. എ. അബ്ദുൾ സമദ് 'സാഹിബും  ,പാളയംകോട്ടയിൽ 'വി.എസ്.ഷംസുൽ. ആലമും    വിജയശ്രീലാളിതരായി
പിന്നീട്   ലീഗ്  വിജയം നേടുന്നത് '  2006 ലാണ്   അത്തവണ.  എച്ച്   അബ്ദുൾ ബാസിത്   വാണിയമ്പാടിയിലും
എം.എ. ഖലീലു റഹ്മാൻ' അറവാകുറിശ്ശിയിലും   ഹരിത കൊടി ' പാറിച്ചു
2016 ൽ.  കടയനെല്ലൂരിൽ നിന്നു കെ.എ. മുഹമ്മദ്  അബൂബക്കറിലൂടെ   തമിഴ് നാട്  ' നിയമസഭയിൽ '   മുസ്ലിം ലീഗ്: സാന്നിധ്യം  തിരിച്ചുപിടിക്കുകയായിരുന്നു     ചില തിരഞ്ഞെടുപ്പുകളിൽ.   ഡി.എം.കെ.യുടെയും കോൺഗ്രസിന്റേയും ചിഹ്നത്തിലും സ്വതന്ത്ര വേഷത്തിലുമായിരുന്നു 'ലീഗ് ' മത്സരിച്ചിരുന്നത്.2016 ലെ  നിയമസഭാ തിരഞ്ഞെടുപ്പിലും  2019 ലെ   ലോക്സഭാ തിരഞ്ഞെടുപ്പിലും   ഏണി ചിഹ്നത്തിൽ തന്നെ മത്സരിച്ച് കൊണ്ടാണ്   ലീഗ്   സ്ഥാനാർത്ഥികൾ.   വിജയിച്ചത്

1980. ലെ   തിരഞ്ഞെടുപ്പിൽ.  വി.എം  സാലി മരക്കാർ പോണ്ടിച്ചേരി നിയമസഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടതും    ശ്രദ്ധേയമാണ് 


അഡ്വ.എ.കെ.' എം ഹസ്സനുസ്സമാൻ സാഹിബ്    പശ്ചിമ ബംഗാളിൽ.   1970- 71 വർഷത്തിൽ 'അജോയ് മുഖർജിയുടെ:   (ബംഗ്ലാ കോൺഗ്രസ്സ്) മന്ത്രിസഭയിൽ.  വ്യവസായ വാണിജ്യ മന്ത്രിയായും   പലവട്ടം 'എം.എൽ എ യായും   കരുത്ത് കാട്ടുകയും ചെയ്തു
 സമാഉൻ ബിശ്വാസ് (ഭഗ് വാൻഗോല)
3. നാസിറുദ്ധീൻ ഖാൻ(നൗഡ)
4. അഫ്താബുദ്ദിൻ അഹമ്മദ് ( ഹരിഹരൻ പാറ) ' 
5. ഗോദിന്ത മണ്ഡൽ (നകാഷിപാറ)
6. ഹാറൂൻ അൽ റഷീദ് (ദിഗംഗ)
 തുടങ്ങിയവരും  അവിടെ  നിന്ന്   എം എൽ .എ മാരാവുകയുണ്ടായി   അവിടെയുണ്ടായിരുന്ന.  പ്രോഗ്രസ്സീവ് മുസ്ലിം ലീഗും  ,മുസ്ലിം ലീഗും   ലയിച്ചൊന്നാവുകയും    .  ഒരേ  സമയം   ആറോളം   എം  എൽ എ. മാർ.  ലീഗിനു  വേണ്ടി  നിയമ സഭയിലുണ്ടാവുകയും  ചെയ്തിരുന്നു

2020, ജൂലൈ 14, ചൊവ്വാഴ്ച

കാപഠ്യമറിയാത്ത 'ബി.വി*

*കാപഠ്യമറിയാത്ത 'ബി.വി*





ജൂലൈ 15.  ലീഗ് രാഷ്ടീയത്തിലെ പ്രഗത്ഭരായ 'രണ്ട്  നേതാക്കളുടെ   ജനന മരണങ്ങൾ കൊണ്ട് അനുസ്മരിക്കപ്പെടേണ്ട. ദിനമാണ്   

അതും  രണ്ട് കോയ മാർ എന്നത് കൗതുകകരവുമാകുന്നു


1927 ജൂലൈ 15. മഹാനായ. സി.എച്ചിന്റെ  ജന്മദിനമാണെങ്കിൽ

സി.എച്ചിനെ  കുറിച്ച് ആദ്യം എന്റെ അനുയായിയും ,പിന്നീടെന്റെ സഹപ്രവർത്തകനും ,ശേഷമെന്റ നേതാവുമായിരുന്ന. വ്യക്തിയെന്നു    വിശേഷിപ്പിച്ച  ബി.വി അബ്ദുല്ലക്കോയ 'സാഹിബിന്റെ   മരണവും  ഒരു ജൂലൈ 15 നായിരുന്നു
 ബി.വി. അബ്ദുല്ലക്കോയ  മുസ്ലിം ലീഗില്‍ കോഴിക്കോട് സിറ്റി കമ്മിറ്റിയുടെയും ജില്ല കമ്മിറ്റിയുടെയും അധ്യക്ഷപദം ഏറെക്കാലം വഹിച്ച ബി.വി സംസ്ഥാന ലീഗ് ജനറല്‍ സെക്രട്ടറി പദവിയിലും വൈസ് പ്രസിഡന്‍റ് സ്ഥാനത്തും കുറേക്കാലം ഉണ്ടായ നേതാവാണ്.
 1967 മുതല്‍ 1997 വരെ രാജ്യസഭാംഗമായി വിടവാങ്ങിയതിനു പിറ്റേ വര്‍ഷം 1998 ലാണ് നിര്യാതനായത്. രാജ്യസഭയുടെ 120 യോഗങ്ങളില്‍ പങ്കെടുത്ത എം.പി എന്ന ബഹുമതിയോടെ. 118 സെഷനില്‍ ഹാജരായ ബംഗാളിലെ കമ്യൂണിസ്റ്റ് നേതാവ് ഭൂപേശ് ഗുപ്തയുടെ റെക്കോഡാണ് അബ്ദുല്ലക്കോയ മറികടന്നത്.
അര നൂറ്റാണ്ടിലേറെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന  ബി.വിയുടെ  വിയോഗത്തിന്റെ ഇരുപത്തിരണ്ട് വർഷം  പിന്നിടുമ്പോൾ , അദ്ദേഹം ഓര്‍മിക്കപ്പെടേണ്ടത് അഴിമതി തീണ്ടാത്ത ഒരു പൊതുജീവിതം കൊണ്ടുനടന്ന രാഷ്ട്രീയ നേതാവെന്ന നിലയിലാണ്.
മുസ്ലിം ലീഗില്‍ സ്ഥാപക നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഈ കോഴിക്കോട്ടുകാരന്‍, വളന്‍റിയര്‍ ആയാണ് രംഗപ്രവേശം ചെയ്തത്. കോഴിക്കോട്ടും ആലപ്പുഴയിലും ചെന്നൈയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മുംബൈയില്‍ ഒരു ഇംഗ്ളീഷ് കമ്പനിയില്‍ എക്സിക്യൂട്ടീവായി ഉദ്യോഗം വഹിക്കവെയാണ് കേരളത്തിലേക്ക് തിരിച്ചുപോന്നത്.
പാര്‍ട്ടിയില്‍ ഒന്നിനു പിറകെ മറ്റൊന്നായി പല സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴും പാര്‍ട്ടിക്ക് പുറത്ത് എന്തെങ്കിലും പദവികള്‍ നേടാനുള്ള അധികാരമോഹം അദ്ദേഹത്തെ തീണ്ടിയതേ ഇല്ല. എം.എല്‍.എമാരെയും എം.പിമാരെയും തെരഞ്ഞെടുക്കുന്ന ഉന്നതാധികാര സമിതിയിലെ അംഗത്വം കൊണ്ട് അദ്ദേഹം തൃപ്തിപ്പെട്ടു. സി.എച്ച്. മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കി നിശ്ചയിച്ച വേളയില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കോയയായിരുന്നു. അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങളെ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്‍റാക്കുന്നതിലും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ സംസ്ഥാന ലീഗ് പ്രസിഡന്‍റാക്കുന്നതിലും ബി.വി വഹിച്ച പങ്ക് ശ്രദ്ധേയമാണ്.
കോഴിക്കോട് നഗരസഭയുടെ മേയറാവാനുള്ള നിര്‍ബന്ധം വന്നപ്പോഴും അഹമദ് കുരിക്കളുടെ മരണത്തത്തെുടര്‍ന്ന് കേരള മന്ത്രിസഭയില്‍ അംഗമാക്കാനുള്ള ശ്രമങ്ങള്‍ നടന്നപ്പോഴും ‘ഞാനില്ല’ എന്നുപറഞ്ഞ് മാറുകയാണ് അദ്ദേഹം ചെയ്തത്.
ഒടുവില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ബിസിനസ് രംഗം വിടേണ്ടി വന്നപ്പോഴാണ് 53ാം വയസ്സില്‍ രാജ്യസഭാംഗത്വം സ്വീകരിച്ചത്. ന്യൂഡല്‍ഹിയിലെ എം.പി ഫ്ളാറ്റില്‍ അടങ്ങി ഒതുങ്ങി ജീവിച്ച കാലത്തും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന എം.പി എന്നാണദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. വിമാനത്താവളം, റെയില്‍ സൗകര്യം തുടങ്ങിയ കേരളത്തിലെ പ്രശ്നങ്ങള്‍ സഭയില്‍  ഉന്നയിച്ചിരുന്ന അദ്ദേഹം, കേരളത്തിന്റെ ഭക്ഷ്യവിഹിതം ഉയര്‍ത്തിക്കിട്ടാന്‍ പാര്‍ട്ടി അംഗങ്ങളോടൊപ്പം പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തിയതടക്കം ജനകീയ സമരങ്ങളിലും സജീവമായിരുന്നു 

 . പ്രത്യേക വിവാഹ നിയമം, അലീഗഢ് സര്‍വകലാശാല പ്രശ്നം എന്നിവയില്‍ രാജ്യസഭയിൽ  സജീവമായി ഇടപെട്ടിരുന്ന.  അദ്ദേഹം  ബാങ്ക് ദേശസാത്കരണത്തെയും നാട്ടുരാജാക്കന്മാരുടെ മാലീഖാന്‍ നിരോധിക്കുന്നതിനെയും ' അനുകൂലിക്കുകയും ചെയ്തു.
ദേശീയോദ്ഗ്രഥന സമിതിയിലും ബോഫോഴ്സ് തോക്കിടപാട് അന്വേഷിക്കാനുള്ള പാര്‍ലമെന്‍റിന്റെ സംയുക്ത സമിതിയിലും അംഗമാക്കിക്കൊണ്ടാണ് ഇന്ത്യാ ഗവണ്‍മെന്‍റ് അദ്ദേഹത്തെ ആദരിച്ചത്. പാര്‍ലമെന്‍റില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ രാഷ്ട്രപതി ആര്‍. വെങ്കട്ട രാമനും അദ്ദേഹത്തിന് പ്രത്യേക പുരസ്കാരം നല്‍കുകയുണ്ടായി.
വിമോചന സമരാനന്തരം അധികാരം ഏറ്റെടുക്കാനുള്ള ഐക്യജനാധിപത്യ മുന്നണിയില്‍ മുസ്ലിം ലീഗ് തുടര്‍ച്ചയായി അവഗണിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷ മുന്നണിക്ക് നേതൃത്വം നല്‍കുന്നതിലും ബി.വി പ്രധാന പങ്കുവഹിച്ചു. എ.കെ. ഗോപാലനെയും ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും ഇ.കെ. നായനാരെയും പോലുള്ള മാര്‍ക്സിസ്റ്റ് നേതാക്കള്‍ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയില്‍ വന്ന് ചര്‍ച്ചകള്‍ നടത്തിയാണ് സപ്തകക്ഷി മുന്നണിക്ക് രൂപം നല്‍കിയത്. പില്‍ക്കാലത്ത് കെ. കരുണാകരന്റെയും എ.കെ. ആന്‍റണിയുടെയും  നേതൃത്വത്തില്‍ ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതില്‍ ബി.വി വഹിച്ച പങ്ക് ചില്ലറയല്ല.
മുസ്ലിം ലീഗിനെ കേരളത്തില്‍ ഒരു പ്രമുഖ ശക്തിയാക്കുന്നതില്‍  തികഞ്ഞ മതേതര വാദിയായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്. വിദ്യാഭ്യാസ രംഗത്തും വാണിജ്യരംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
കോഴിക്കോട്ടെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനായി രൂപവത്കരിക്കപ്പെട്ട റിലീഫ് കമ്മിറ്റിയുടെ പ്രധാന അമരക്കാരന്‍ അദ്ദേഹമായിരുന്നു.
മൂന്നു പതിറ്റാണ്ട് ഡല്‍ഹിയില്‍ വാണശേഷം തിരിച്ചുവരുമ്പോള്‍ ആ ഫ്ളാറ്റില്‍ ബാക്കിയായത് തണുപ്പ്കാലത്ത് ധരിക്കാറുള്ള ഒരു ജോടി കമ്പിളി ഉടുപ്പുകളും രണ്ടുമൂന്ന് പുസ്തകങ്ങളും ഒരു ട്രാന്‍സിസ്റ്റര്‍ റോഡിയോയും രാജ്യസഭാംഗങ്ങളുടെ ഒരു ഗ്രൂപ് ഫോട്ടോയും ആയിരുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും  ബി.വി യുടെ സഹപ്രവർത്തകനുമായിരുന്ന  ഇ. അഹ്മദ്  സാഹിബ്   ഒരനുസ്മരണക്കുറിപ്പില്‍ ' എഴുതിയ തോർക്കുന്നു
   പതിനെട്ട്  സെന്‍റില്‍ ഒതുങ്ങുന്ന ഒരു വീടുമാത്രം ബാക്കിവെച്ച് കടന്നുപോയ ,
കൃത്യമായ കണക്കുകൾ സൂക്ഷിക്കുകയും ജീവിതത്തിൽ.  ഏറെ സൂക്ഷ്മത പാലിക്കുകയും ചെയ്ത നേതാവായിരുന്നു   ബി.വി   

ഖായിദെ മില്ലത്തിനും സേട്ട്സാഹിബിനും ,ബനാത്ത് വാലസാഹിബിനുമൊപ്പം വർഗീയ കലാപങ്ങളുണ്ടായ പ്രദേശങ്ങളിലെല്ലാം സന്ദർശിച്ച്       ആശ്വാസമേകാനും ബി.വി കൂടെയുണ്ടാകുമായിരുന്നു   

സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിന്റെ മുഖ്യ മന്ത്രിയും ,ഉപമുഖ്യമന്ത്രിയുമായപ്പോൾ ഏറെ സന്തോഷിച്ച നേതാവായിരുന്നു ബി.വി അബ്ദുല്ല കോയ സാഹിബ് 
സഹപ്രവർത്തകന്റെ വളർച്ചയിൽ  അസൂയയും കുറുമ്പും പ്രകടമാക്കാത്ത  പര്യമെന്തെന്നറിയാത്ത നേതാവായിരുന്നു ബി.വി അബ്ദുല്ലക്കോയ സാഹിബ്