*ചരിത്ര കുതുകികൾക്ക്*
*വഴി കാട്ടിയായ ടി ഇ*
മുസ്ലിം ലീഗ് കാസറഗോഡ് ജില്ല പ്രസിഡൻ്റ് ടി.ഇ അബ്ദുല്ല സാഹിബിൻ്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് എളുപ്പം നികത്താവുന്നതല്ല
അർഹതപ്പെട്ട അംഗീകാരങ്ങൾ പലതും ലഭ്യമാവാതെ പോയപ്പോഴും സൗമ്യനായി കർമ്മപഥത്തിൽ തന്നിലർപ്പിക്കപ്പെട്ട ഉത്തരവാദിത്വം നിർവ്വഹിക്കാൻ മടിയേതുമില്ലാതെ പ്രവർത്തിക്കുകയായിരുന്നു ടി.ഇ അബ്ദുല്ല സാഹിബ് കഴിഞ്ഞു പല നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാവുമ്പോൾ ഉയർന്നു കേൾക്കുന്ന നാമമായിരുന്നു ടി.ഇ യുടേത് കാസറഗോഡ് നഗരസഭാ ചെയർമാനായി മൂന്നു തവണയായി പതിനഞ്ച് വർഷത്തോളം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഒരു പാട് കാഴ്ച്ചപ്പാടുകളും ദീർഘ വീക്ഷണവുമുള്ള
ഭരണാധികാരിയായിരുന്നു മുസ്ലിം ലീഗിൻ്റെ
ഇന്നലെകൾ ചരിത്ര' പശ്ചാതലങ്ങൾ അടക്കം വിവരിക്കാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു ടി ഇ യുടേത്
വ്യക്തിപരമായി ഏതാനും വർഷമായി സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തെ അടുത്ത് പരിചയപ്പെടുന്നത്
പിന്നീട് എവിടെ കണ്ടാലും കുശലാന്വേഷണം നടത്താൻ സമയം കണ്ടെത്തിയിരുന്ന അദ്ദേഹം ദൂരെ നിന്നാണെങ്കിൽ ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കുമായിരുന്നു
കേട്ടും വായിച്ചും മാത്രമറിയുന്ന ഹരിത രാഷ്ട്രീയ ചരിത്രം സമൂഹ മാധ്യമങ്ങളിൽ കോറിയിടുമ്പോൾ അദ്ദേഹം നൽകിയിട്ടുള്ള പ്രോത്സാഹനവും പിന്തുണയും നന്ദിയോടെ സ്മരിക്കുകയാണ്
ചെറിയ കുറിപ്പുകൾ പോലും ശ്രദ്ധാപൂർവ്വം
വായിക്കാറുള്ള അദ്ദേഹം എന്തെങ്കിലും പിശക് കണ്ടാൽ തിരുത്തി തരാനും ചരിത്രം വസ്തുതാപരമായിക്കണമെന്ന് എന്നും ഉപദേശിക്കുമായിരുന്നു
ചില ചരിത്ര വസ്തുതകൾ തിയ്യതി യോ മറ്റോ സംശയം തോന്നിയാൽ ഈയുള്ളവനെ പോലും
വിളിച്ച് എന്തെങ്കിലും രേഖകൾ കൈവശമുണ്ടാ എന്നന്വേഷിക്കുമായിരുന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് ലീഗ് ചരിത്രവുമായി ബന്ധപ്പെട്ട പല അപൂർവ്വ ചിത്രങ്ങളും
പേഴ്സണലായി അയച്ച്
തരാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു വായിക്കുകയും മറ്റുള്ളവരെ കൊണ്ട് വായിപ്പിക്കുകയും ചെയ്തിരുന്ന അദേഹത്തിൻ്റെ എഴുത്തുകൾക്കും വല്ലാത്ത വശ്യതയുണ്ടായിരുന്നു
ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മുൻകൈയെടുത്ത് പുറത്തിറക്കാനിരിക്കുന്ന ഹമീദലിഷംനാട് സാഹിബ് സ്മരണികയിലേക്കുള്ള
ലേഖനം പൂർത്തികരിച്ച്
അയച്ചത് ആശുപത്രി വാസത്തിനിടെയായിരുന്നുവെന്ന് ജനാസ സന്ദർശിച്ച് മടങ്ങവേ ജില്ലാ ലീഗ് സെക്രട്ടറി മൂസ ബി ചെർക്കളം സാഹിബ് അറിയിച്ചപ്പോൾ ഏറ്റെടുത്ത കാര്യം പൂർത്തികരിക്കാനുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത എത്ര മാത്രമാണെന്ന് തിരിച്ചറിയുകയായിരുന്നു
വാക്കിലും പെരുമാറ്റത്തിലും അടിമുടി മാന്യത പുലർത്തിയ രാഷ്ട്രീയത്തിലെ അപൂർവ്വ വ്യക്തിത്വമായിരുന്നു ടി.ഇ അബ്ദുല്ല സാഹിബ്
സർവ്വശക്തനായ നാഥൻ അദ്ദേഹത്തിൻ്റെ പാരത്രിക ജീവിതം സമാധാനപൂർണ്ണമാക്കട്ടെയെന്ന. പ്രാർത്ഥനയോടെ
*മുസ്തഫ മച്ചിനടുക്കം*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ