: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പദവിയിലിരിക്കേ ഈ ലോകത്തോട് വിട പറഞ്ഞു പോയ കൊരമ്പയിൽ ഹാജി സാഹിബിന്റെ വേർപാടിന്റെ പതിനേഴ് വർഷം പൂർത്തീകരിക്കപ്പെടുകയാണ്. ( 2020. മെയ് 12 ന്) എഴുപത്തിമൂന്നാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതാന്ത്യം കുറിക്കപ്പെട്ടത്
1930' ജൂലൈ 16 നു മഞ്ചേരിയിലെ സമ്പന്നമായ കുടുംബ പശ്ചാതലമുള്ള കൊരമ്പയിൽ മുഹമ്മദ് ഹാജിയുടെ 'മകനായാ യിരുന്നു ജനനം
എം.എസ് എഫി ലൂടെ ഹരിത രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുകയും മലബാർ ജില്ലാ നേതൃനിരയിൽ സജീവസാന്നിദ്ധ്യവുമായിരുന്ന. ഹാജി സാഹിബ് 1954-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരുകയും കെ.പി.സി സി നിർവ്വാഹക സമിതി 'മെമ്പർ വരെ ആവുകയും കൃത്യം പത്ത് വർഷത്തിന് ശേഷം രാഷ്ടീയത്തിൽ നിന്നു തന്നെ കളം മാറുകയും ബിസിനസിനോടൊപ്പം കലാ കായിക സ്കാരിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു
ഗാന ഗന്ധർവൻ യേശുദാസുമായും സംഗീത കുലപതി എം.എസ് ബാബുരാജുമായൊക്കെ വളരെ വലിയ ആത്മബന്ധം സ്ഥാപിക്കുകയും ചെയ്ത കൊരമ്പയിൽ ഹാജി സാഹിബ് അവരുടെയൊക്കെ ഇല്ലായ്മയുടെ ഇന്നലെകളിൽ സാമ്പത്തികമായും മാനസികമായും ആശ്വാസമായി മാറുകയായിരുന്നു
ഏതൊരു മലപ്പുറം കാരനെയും പോലെ ഫുട്ബോൾ കളിക്കളത്തിലും പുറത്തും അദ്ദേഹം നിറഞ്ഞ് നിൽക്കുകയുണ്ടായി '
1970. കളുടെ തുടക്കത്തിൽ 'സി.എച്ചിന്റേയും ബാഫഖി തങ്ങുടേയും പൂക്കായ തങ്ങളുടേയുമൊക്കെ പ്രേരണയാലെ വീണ്ടും മുസ്ലിം ലീഗ് രാഷ്ടീയത്തിൽ. സജീ വമാവുകയായിരുന്നു
1977 ൽ മങ്കടയിൽ നിന്നും 80.,82 ,87 ,വർഷങ്ങളിൽ കുറ്റിപ്പുറത്ത് നിന്നും നിയമസഭയിലെത്തിയ കൊരമ്പയിൽ നല്ലൊരു സാമാജികനായിരുന്നു
1986 ഒക്ടോബർ 20 മുതൽ 1987 മാർച്ച് 25 വരെ ഡപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ചിരുന്നു 1998 ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മരണ സമയത്തും എം പി യായിരുന്നു മാപ്പിള മഹാകവി മോയിൻ കുട്ടി വൈദ്യർക്കൊരു സ്മാരകം തന്ന. ദീർഘകാലത്തെ ആഗ്രഹം സഫലമാക്കുന്നതിന് പിന്നിലും കൊരമ്പയിൽ അഹമ്മദ് ഹാജിയായിരുന്നു 1992-ൽ കൊരമ്പയിൽ അഹമ്മദ് ഹാജി മോയിൻ കുട്ടി വൈദ്യർ സ്മാരക കമ്മിറ്റി തലവനാകുകയും പാലക്കാട് കോഴിക്കോട് റോഡ്‌സൈഡിൽ കൊണ്ടോട്ടിക്കും തുറക്കലിനുമിടയിൽ പാണ്ടിക്കാട് എന്ന സ്ഥലത്തെ 87 സെന്റ് പി.ഡബ്ല്യു.ഡി. പുറമ്പോക്ക് സ്ഥലം സർക്കാറിൽ നിന്ന് സൗജന്യമായി സംഘടിപ്പിച്ചു. സ്മാരകമെന്ന സ്വപ്നത്തിന് വിലങ്ങുതടിയായി നിന്നിരുന്ന വലിയൊരു തടസ്സം ഇതോടെ നീങ്ങുകയും സ്മാരകം യാഥാർത്ഥ്യമാകുന്നതിലേക്ക് വഴി തുറക്കുകയുമായിരുന്നു എല്ലാറ്റിലുമുപരി 1991 മുതൽ ഒരു വ്യാഴവട്ടക്കാലം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി അദ്ദേഹം നടത്തിയിട്ടുള്ള സേവനം വിലമതിക്കാനാവാത്തതുംഅവിസ്മരണീയവുമായിരുന്നു എന്ന് പറയാതെ തരമില്ല. അത്രമേൽ. സൂക്ഷ്മതയോടെയും തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെയും പ്രവർത്തിച്ച. കർമ്മ കുശലനായ. കാര്യദർശിയായിരുന്നു അദ്ദേഹമെന്ന് പറഞ്ഞാൽ തെറ്റാവില്ല തീർത്തും സംഭവ ബഹുലമായ ഒരു കാലയളമായിരുന്നു അത് മതേതര ഇന്ത്യയുടെ മാറിടം തേങ്ങും വിധം ബാബരി മസ്ജിദ് ധ്വംസനത്തിലൂടെ ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ ശിരസ്സ് അപമാന ഭാരത്താൽ കുമ്പിട്ട് പോയ. ദിനങ്ങളായിരുന്നു അത് ഇന്ത്യയുടെ സുന്ദരമായ ബഹുസ്വര പൈതൃകത്തിന്റെ നിറം കെടുത്തിയ. സംഭവ ത്തിന് കാർമ്മികത്വം വഹിച്ച സംഘപരിവാർ ശക്തികളുംഎല്ലാറ്റിനും മൂക ശാക്ഷിയായി നിഷ്ക്രിയമായി നിന്ന നരസിംഹ റാവുവും കോൺഗ്രസ്സും.. വിമർശിക്കപ്പെടുന്നതിലേറെ കേരളത്തിന്റെ 'രാഷ്ട്രീയ ഭൂമികയിൽ യു.ഡി. എഫുമായുള്ള പൊക്കിൾ കൊടി ബന്ധത്തിന്റെ പേരിൽ കുറ്റവിചാരണ ചെയ്യപ്പെട്ടത് മുസ്ലിം ലീഗ് ' ആയിരുന്നു എന്നതാണ് വാസ്തവം സി.എച്ചിന് ശേഷം മുസ്ലിം ലീഗ് പ്രവർത്തകരുടെ മനതാരിലിടം നേടിയ ദേശീയ അദ്ധ്യക്ഷൻ ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബും കരുത്തനായ. കേയി സാഹിബും ,എം .എൽ എ മാരായ യു.എ ബീരാനും ,പി.എം അബൂബക്കറും വരെ പാർട്ടിയുമായി കലഹിക്കുകയും നക്ഷത്ര രഹിത ഹരിത പതാകയുമേന്തി പുതിയൊരു ലീഗുണ്ടാക്കുകയും ചെയ്ത. പാർട്ടി പ്രവർത്തകരെ സ്തബ്ദരും ആശങ്കാകുലരുമാക്കിയ. രാഷ്ടീയ കാലാവസ്ഥയിൽ. മുസ്ലിം ലീഗ് സ്വീകരിച്ച രാഷ്ടീയ നിലപാടിന്റെ ഗുണവശങ്ങൾ. സംശയലേശമന്യേ പ്രവർത്തകരേയും ഒരു പരിധി വരെ ... പൊതുസമൂഹത്തേയും ബോദ്ധ്യപ്പെടുത്താൻ: അദ്ദേഹംനടത്തിയിട്ടുള്ള പരിശ്രമങ്ങൾ. എത്രമേൽമഹത്തരമായിരുന്നു എന്ന് പറഞ്ഞറിയിക്കാനാവില്ല. അടിമുടി മാന്യനായിരുന്നരാഷ്ട്രീയ നേതാവായിരുന്നു കൊരമ്പയിൽ. അഹമ്മദ് ഹാജി സാഹിബ് തികഞ്ഞ പ്രതിപക്ഷ ബഹുമാനത്തോടെ സൗമ്യമായി കാര്യങ്ങൾ വിശദീകരിക്കാൻ. കാണിച്ചഅദ്ദേഹത്തിന്റെ മെയ് വഴക്കം അധികമാരിലും കാണാത്ത മേൻമയായിരുന്നു അതേ സമയം വിമർശനങ്ങൾക്ക് സമയ ബന്ധിതമായി അക്കമിട്ട് മറുപടി പറയാൻ. അദ്ദേഹം അമാന്തിച്ചില്ല എന്നതാണ് വാസ്തവം
പാർട്ടി പ്രവർത്തകരുടെ 'ആശങ്കയകറ്റാൻ പര്യാപ്തമായ ആ മറുപടികളിൽ. ഫാഷിസത്തിന്റെ ഭയാനകതയും മതേതര പ്രതിബദ്ധതയുടെ ആവശ്യകതയും ക്ഷണിക വികാരത്തിന്റെ അപകടങ്ങളുമെല്ലാം സുവ്യക്തമായി പ്രതിപാദിക്കപ്പെട്ടിരുന്നു'
*മുസ്തഫ മച്ചിന,ടുക്കം*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ