✍️ *മുസ്തഫ മച്ചിനടുക്കം*
നമ്മുടെ Cess പ്രോജക്റ്റി?ന്റെ . ഉത്ഘാടന സമ്മളനം പലതു കൊണ്ടും . സവിശേഷമായിരുന്നു കേരളത്തിനു വെളിയിലുള്ള പരിപാടിയിൽ നമ്മുടെ ചീഫ് അഡ്മിന്റെ ഉറുദു / ഹിന്ദി പ്രസംഗം പ്രതീക്ഷിച്ചവരെ നിരാശരാക്കിയെങ്കിലും ഞാൻ ശിലാസ്ഥാപന ചടങ്ങിൽ ഉറുദുവിൽ പ്രസംഗിച്ചിട്ടുണ്ടെന്നും . ഇപ്രാവശ്യം മലയാളത്തിൽ തന്നെ സംസാരിക്കുള്ളൂ എന്നായിരുന്നു മൂപ്പരുടെ ന്യായം ഏതായാലും ഭാഷയുടെ പരിമിതി മറന്ന് കൊണ്ട് ഇട് ക്കിയിലെ ജനങ്ങൾ ഷംസു സാഹിബിന്റെ മനസ്സ് വായിച്ചെടുത്തു എന്നു വേണം കരുതാൻ മൻസൂർ ഹുദവിയുടെ സമയോജിതമായ ഇടപെടലുകൾ എറെ സഹായകമായി അസ്യക്ഷൻ ഹമീദലി ശിഹാബ് തങ്ങൾ മലയാളത്തിൽ തുടങ്ങിയെങ്കിലും പിന്നീട് ഉറുദുവിലും നന്നായി സംസാരിച്ചു
ഉത്ഘാടന പ്രസംഗം നടത്താൻ മന്ത്രി ആലംഗീർ ആലമിനെ ക്ഷണിച്ചെങ്കിലും സാദിഖലി തങ്ങൾ സംസാരിക്കട്ടെ എന്നായി മന്ത്രി അദ്ദേഹവും ഉറുദുവിൽ പ്രസംഗിച്ചു കേരളത്തിൽ നാം നേടിയ ഔന്നത്യം വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയായിരുന്നു എന്ന് ഇരുവരുടെയും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി
നമ്മുടെ മഹാരഥന്മാരായ ഖായിദെ മില്ലത്തും , ബാഫഖി തങ്ങളും , സീതി സാഹിബും സി.എച്ചും ശിഹാബ് തങ്ങളും നൽകിയ മഹനീയ മാതൃകകൾ വേദിയിൽ അനുസ്മരിക്കപ്പെട്ടു
ഇതിനിടെ ഏന്റെ മുമ്പേയുള്ള കുറിപ്പിൽ പരാമർശിക്കപ്പെട്ട ഇടക്കി മഹല്ല പ്രസിഡന്റ് വേദിയിൽ കയറി ഇടിഞ്ഞു പൊളിഞ്ഞ റോഡിന്റെ കാര്യവും നേരത്തേ എം.എൽ.എ നൽകിയ വാഗ്ദാനങ്ങളെല്ലാം പാഴ് വാക്കായി മാറിയതും പരുഷമായി തന്നെ മന്ത്രിയെ . ബോധിപ്പിച്ചു
മന്ത്രിയുടേയും എം എൽ.എയുടേയും പ്രസംഗത്തിൽ തങ്ങളുടെ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും അവികസിതാവസ്ഥയും മനസ്സിലാക്കാൻ
കേരളത്തിൽ നിന്നുള്ള വാട്ട്സപ്പ് ഗ്രൂപ്പ് വരേണ്ടി വന്ന കാര്യം , തുറന്നു സമ്മതിക്കുന്നതായിരുന്നു ഇതിനിടെ വീണ്ടും . കയറി വന്ന
മഹല്ല പ്രസിഡന്റ് തന്റെ ലറ്റർ പാഡിൽ തന്നെ .എന്തോ എഴുതി. നൽകുന്നതും കണ്ടു
ബന്ധു തുർക്കി എംഎൽ.എ കേരളത്തിൽ മുസ്ലിം ലീഗ് - കോൺഗ്രസ് സഖ്യ കക്ഷികളാണെന്ന കാര്യം കൂടി അനുസ്മരിച്ചു ഞങ്ങളുടെ കണ്ണു തുറപ്പിക്കാൻ വിജ്ഞാനത്തിന്റെ കൈത്തിരിയുമായി . വന്ന മുസ്ലിം ലീഗ് പ്രവർത്തകരോടും സാദിഖലി തങ്ങൾ അടക്കമുള്ള നേതൃത്വത്തോടും കൃതജ്ഞത രേഖപ്പെടുത്തി കൂട്ടത്തിൽ പൊളിഞ്ഞ റോഡ് നന്നാക്കാൻ ഫണ്ട് എപ്പോൾ ലഭ്യമാവുമെന്നും ആരാഞ്ഞു ഇപ്പോൾ തന്നെ ഉറപ്പ് ലഭിക്കണമെന്നും വാശി പിടിച്ചപ്പോൾ ഡിസംബർ അവസാനത്തിന് മുമ്പ് തന്നെ നന്നാക്കുമെന്നും സമീപസ്ഥമായ റോഡും നന്നാക്കുമെന്ന് പ്രഖ്യാപിച്ചത് നിറഞ്ഞ ഹർഷാരവത്തോടെ . വരവേറ്റു എം.എൽ.എ. നിർത്തിയേടത്ത് സമദാനി സാഹിബ് ആവേശത്തോടെ പ്രസംഗ പീഠത്തിലെത്തി ശ്രീരാമ ചന്ദ്ര ഭഗവാന്റെ പാദസ്പർശം കൊണ്ട് അഹല്യാ മോചനം സാദ്ധ്യമായതുമായി ഉദാഹരിച്ച് കൊണ്ട്
നാഷണൽ . പൊളിറ്റിക്സിന്റെ വരവോടെ ജാർഖണ്ഡിലെ കുഗ്രാമമായ ഇട്‌ക്കിയിലെ ജനങ്ങൾക്കും ശാപമോചനം ലഭിച്ചിരിക്കുകയാണെന്നും വികാസത്തിന്റെ പ്രകാശമേകുന്ന ഫാനൂസ് വിളക്കുമായാണ് വന്നിരിക്കുന്നതെന്നും സ്വതസിദ്ധ ശൈലിയിലൂടെ അവതരിപ്പിച്ചപ്പോൾ ആവേശത്തിന്റെ കൊടുമുടിയിലായി സദസ്സ്
വേദിയിലുണ്ടായിരുന്ന ഫൈസൽ ബാബു .അഹമ്മദ് സാജു , ടി.പി അഷ്റഫലി, അടക്കമുള്ള നേതാക്കൾക്ക്
സമയക്കുറവ് മൂലം സംസാരിക്കാനായില്ല ഡോ റാഷിദ് അൻസാരിയും. സംസാരിച്ചു . ജാർഖണ്ഡിലെ നേതാക്കളും ഇർഫാൻ . അൻസാരി അടക്കമുള്ള നേതാക്കളും വേദിയിലുണ്ടായിരുന്നു
പ്രോഗ്രാം . കമ്മിറ്റി ചെയർമാൻ എ.എ. റസാഖ് സാഹിബ് നന്ദി ഭാഷണം . നടത്തി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ