*1947 നവംബര്‍ 9,10 തിയ്യതികളില്‍ കല്‍ക്കത്തയില്‍ ഒരു ലീഗ് കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി. ദക്ഷിണേന്ത്യയില്‍ നിന്ന് രണ്ടുപേരാണ് ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും സീതി സാഹിബും. മുസ്‌ലിം ലീഗ് പിരിച്ചുവിടണം എന്ന പ്രമേയത്തിന് പിന്തുണ തേടിക്കൊണ്ട് സുഹര്‍വര്‍ദി പ്രസംഗിക്കുകയും അംഗങ്ങള്‍ ഏറെക്കുറെ അതിന് അനുകൂലമായി പ്രതികരിച്ച് തുടങ്ങുകയും ചെയ്യുമ്പോഴാണ് ഖാഇദെ മില്ലത്തും സീതി സാഹിബും ഹാളിലേക്ക് കടന്നു ചെല്ലുന്നത്. പ്രമേയത്തെ എതിര്‍ത്തു കൊണ്ട് മുസ്‌ലിം ലീഗ് ഇന്ത്യയില്‍ പുനസ്ഥാപിക്കണമെന്ന് സമര്‍ഥിച്ചു കൊണ്ട് സീതി സാഹിബ് ചെയ്ത ഉജ്ജ്വല പ്രസംഗം കണ്‍വെന്‍ഷന്റെ ഗതിയാകെ മാറ്റിക്കളഞ്ഞു. പ്രമേയം പാസ്സായില്ല. സുഹര്‍വര്‍ദിയുടെ ഉദ്യമം വിജയിച്ചില്ല. പുറത്ത് കാത്ത് നിന്ന പത്രക്കാരോട് സുഹര്‍വര്‍ദി പറഞ്ഞത് തെക്കുനിന്ന് വന്ന രണ്ട് ദ്രാവിഡന്‍മാര്‍ എന്റെ കണ്‍വെന്‍ഷന്‍ പൊളിച്ചുകളഞ്ഞു എന്നാണ്. അതിലൊരു ദ്രാവിഡന്‍ സീതി സാഹിബായിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് 1948 മാര്‍ച്ച് 10 ാം തിയ്യതി ചെന്നൈ നഗരത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപം കൊള്ളുന്നത്. കല്‍ക്കത്താ കണ്‍വെന്‍ഷനില്‍ സീതി സാഹിബ് അങ്ങനെ പ്രസംഗിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഇന്ത്യയില്‍ മുസ്‌ലിം ലീഗ് ഉണ്ടാവുമായിരുന്നില്ല*(. എം.സി വടകര )
നമ്മുടെ യാത്രയുടെ തുടക്കവും നവംബർ പത്തിനായിരുന്നു ജാർഖണ്ഡിന്റെ മണ്ണിൽ പരിവർത്തനത്തിന്റെ പടപ്പാട്ടുമായി നാഷണൽ പൊളിറ്റിക്സ് അംഗങ്ങൾ (കേരളക്കരയിൽ നിന്നും ചില കാക്കമാർ ) ചെന്നില്ലായിരുന്നുവെങ്കിൽ ...... എന്ന് ഏതെങ്കിലും ചരിത്രക്കാരന്മാർ നാളെ നമ്മെ കുറിച്ചു എഴുതിക്കൂടായ്കയില്ല
നമ്മുടെ പദ്ധതി സമർപ്പണം നവം 14 - നായിരുന്നു എന്നതും ചരിത്രത്തിൽ സ്ഥാനം പിടിക്കേണ്ടതാണ് നവം 15 ജാർഖണ്ഡ് സംസ്ഥാന . പിറവി ദിനമായിരുന്നു അതു കൊണ്ട് തന്നെ നമ്മുടെ പദ്ധതിയും മന്ത്രി ആലംഗീർ ആലമിന്റേയും ബന്ധു ത്ർക്കി എം എൽ എ യുടെയും പ്രഖ്യാപനവും ജാർഖണ്ഡിനുള്ള ജന്മദിന സമ്മാനം കൂടിയായി മാറുകയായിരുന്നു
✍🏻 *മുസ്തഫ മച്ചിനടുക്കം*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ