ഈ ബ്ലോഗ് തിരയൂ

2024, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

സി.എച്ച് മുഹമ്മദ് കോയ സാഹിബ്

*ചിതലരിക്കാത്ത ഓർമ്മകളും നികത്തപ്പെടാത്ത ഇരിപ്പിടവും*



✍🏻 *മുസ്തഫ മച്ചിനടുക്കം*


ഓരോ സെപ്റ്റംബറിലും മുടങ്ങാതെ ഓർക്കപ്പെടുകയാണ് മർഹും സി എച്ച് മുഹമ്മദ് കോയ സാഹിബ്       1983 സെപ്റ്റംബർ 28 ബുധനാഴ്ച ഈ ലോകത്തോട് വിടപറഞ്ഞുപോയ ഒരു മനുഷ്യൻറെ ഓർമ്മകൾ  ചിതലിരിക്കാതെ   ബാക്കിനിൽക്കുന്നു എന്നുള്ളത് ചില്ലറ കാര്യമല്ല    .

1927 ജൂലൈ 15ന് അത്തോളിയിൽ ജന്മംകൊണ്ട് സി എച്ച് കേവലം 56 ആണ്ടുകൾ മാത്രം   ഈ ഭൂമുഖത്ത് ജീവിച്ച്    തിരിഞ്ഞു പോകുമ്പോൾ ശൂന്യമായഇരിപ്പിടം ഇന്നും നികത്തപ്പെടാതെ   ഇരിക്കുന്നു എന്ന് പറഞ്ഞാൽ അതൊരു അലങ്കാരിക പ്രയോഗം മാത്രമാവില്ല     അത്രമേൽ ആഴത്തിൽ ആയിരുന്നു സി എച്ച് ഈ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം

ഇല്ലായ്മയും വല്ലായ്മയും നന്നായി അനുഭവിച്ച ഒരു ബാല്യമായിരുന്നു സി എച്ചിന്റേത്        കൗമാര പ്രായത്തിൽ തന്നെരാഷ്ട്രീയത്തിൽ ആഭിമുഖ്യം തോന്നുകയും സജീവമായി ഇടപെടുകയും ചെയ്തുകൊണ്ട്   പടിപടിയായി കേരള രാഷ്ട്രീയത്തിൽ ഉതിച്ചുയർന്ന    പൊൻ താരകമായിരുന്നു സി എച്ച്.         1942ൽ മലബാർ ജില്ല എം എസ് എഫിന്റെ സെക്രട്ടറിയായി കൊണ്ടായിരുന്നു സി എച്ചിന്റെ അരങ്ങേറ്റം

സംഘടനാ തലത്തിൽഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ      ദേശീയ ജനറൽ സെക്രട്ടറി പദം വരെയും   പാർലമെൻററി രംഗത്ത് നഗരസഭാംഗം മുതൽ ലോകസഭാംഗം വരെയും  എത്തപ്പെട്ട സി എച്ച്     1979 ഒക്ടോബർ 12 മുതൽ ഡിസംബർ  1 വരെ കേരളത്തിൻറെ മുഖ്യമന്ത്രി പദത്തിലും അവരോധിതനായി എന്നുള്ളത് നിസ്സാര കാര്യമല്ല 

ഭരണരംഗത്ത് ഏത് പദവിയും കയ്യാളാൻ പ്രാപ്തിയും പ്രാഗത്ഭ്യ വുംഅദ്ദേഹത്തിനുണ്ടായിരുന്നു        മുസ്ലിംലീഗ് പോലുള്ള ഒരു പാർട്ടിയുടെ പ്രതിനിധിയായി കൊണ്ടാണ് അദ്ദേഹംബഹുസ്വര സമൂഹത്തിൽ അനിർവചനീയമായ
പദവിയും അംഗീകാരവും നേടിയെടുത്തത് എന്നിടത്താണ് അത് ഏറെവിസ്മയകരമാകുന്നത്        വിഭജനാനന്തര ഭാരതത്തിൽഅസ്പൃശ്യതയോടെ     നോക്കിക്കൊണ്ട ഒരു പ്രസ്ഥാനത്തെ   വിശിഷ്യാ കേരളീയ സമൂഹത്തിൽ  മുഖ്യധാര പ്രസ്ഥാനമാക്കി മാറ്റിയെടുക്കുകയും ജനകീയവൽക്കരിക്കുകയും ചെയ്തതിൽ     സി എച്ചിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്           കൊയിലാണ്ടിയിലെ ഹാഷിം ബാഫഖി തങ്ങൾ ആയിരുന്നു സിഎച്ചിന്റെ ആദ്യകാല മാർഗ്ഗദർശി        സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും, കെഎം സീതി സാഹിബിന്റെയും അനുഗ്രഹാശിസ്സുകളും
പ്രചോദനവും കൂടിയായപ്പോൾ    ഹരിതരാഷ്ട്രീയത്തിലെ    മഹാരഥന്മാരിൽ ഒരാളായി സി എച്ചും ഇടംപിടിക്കുകയായിരുന്നു       അഷ്ടദിക്കുകളിൽ നിന്നും ഉയർന്നുവന്ന എതിരാളികളുടെ കൂരമ്പുകൾക്ക് മുമ്പിൽ ചൂളി പോവാതെ സി എച്ചിന്റെ വാഗ് വൈഭവത്തിൽ എയ്തുവിട്ട അസ്ത്രങ്ങളാൽ     പരിക്കു പറ്റാത്ത രാഷ്ട്രീയ എതിരാളികൾ വിരളമായിരിക്കും


അണികളിൽ ആവേശത്തിന്റെ തീജ്വാല പടർത്തുമ്പോഴും  

അതൊരിക്കലും വിഭാഗീയതയുടെ തീപ്പൊരി പടരാൻ
ഇടവരുത്തുന്നതായിരുന്നില്ല എന്നുള്ളത് സി എച്ചിന്റെ മേന്മ ഉയർത്തുന്നു

വാഗ് വൈഭവം പോല തന്നെ   സി എച്ചിന്റെ തൂലികയും    വിമർശകരുടെ  നാവടപ്പിക്കാൻ    മാത്രംശക്തവും മൂർച്ചയേറിയതും ആയിരുന്നു      

അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളും  ലേഖനങ്ങളും  എന്നും ഫലിതത്തിന്റെ മെമ്പൊടി ചേർത്തതായിരിക്കും

കേവലം രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം ഒരു സാമൂഹ്യ പരിഷ്കർത്താവായി അദ്ദേഹത്തെ നമുക്ക് വിശേഷിപ്പിക്കാൻ സാധിക്കും          ആധുനിക വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നിന്നിരുന്ന മുസ്ലിം സമുദായത്തെ    വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം പറഞ്ഞു ബോധ്യപ്പെടുത്തുന്നതിലും  അതിനനുസൃതമായ സൗകര്യവും സാഹചര്യവും ഒരുക്കി നൽകുന്നതിലും സി എച്ച് നോളം പങ്കുവഹിച്ച നേതാക്കൾ  വിരളമായിരിക്കും 


വിദ്യാഭ്യാസ മന്ത്രി എന്നുള്ള നിലക്ക് അദ്ദേഹം നടത്തിയിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങളുടെ പരിണിതഫലമാണ് ഇന്ന് സമൂഹത്തിൽ കാണുന്ന  മുന്നേറ്റം എന്ന് ഉറപ്പിച്ചു പറയാനാവും


അറബി മലയാളം മാത്രം     കൈമുതലാക്കിയ
ഒരു സമൂഹത്തിനു മുമ്പിലേക്കാണ് സി എച്ച് ചന്ദ്രിക യിലൂടെവായനാമുഖം തുറന്നു വച്ചത്

എൽ പി സ്കൂൾ   വിദ്യാഭ്യാസം പോലും അപ്രാപ്യമെന്ന് കരുതിയ   മലബാർ ജനതയ്ക്ക് കാലിക്കറ്റ് സർവകലാശാലയുടെ കവാടം തുറന്നുകൊടുത്ത സി എച്ച്              തന്നെയായിരുന്നു.കൊച്ചിയിലെ കുസാറ്റ് എന്ന ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെയും   ശില്പി എന്നുള്ളത് പലരും മനപൂർവ്വം മറന്നു പോവുകയാണ്


22ആം വയസ്സിൽ ചന്ദ്രികയുടെ പത്രാദിസ്ഥാനവും മുപ്പത്തിനാലാം വയസ്സിൽ കേരള നിയമസഭ സ്പീക്കർ പദവിയും അലങ്കരിച്ച
സി എച്ച് കേരളത്തിൻറെ മുഖ്യമന്ത്രിപദം അലങ്കരിക്കുമ്പോൾ പ്രായം 52 ആയിരുന്നു

മലപ്പുറം ജില്ലാ രൂപീകരണ വേളയിൽ
മുസ്ലിം ഭൂരിപക്ഷം ആയി പോകുമെന്ന് ആക്ഷേപം ഉന്നയിച്ചവരോട്  ഏത് ഭൂപ്രദേശം ഉൾപ്പെടുത്തി ജില്ല രൂപീകരിക്കുമ്പോഴും അവിടെ ഏതെങ്കിലും ഒരു സമൂഹത്തിന് ഭൂരിപക്ഷം ഉണ്ടാവുക സ്വാഭാവികമായിരിക്കുമെന്ന് മറുപടി കൊടുത്ത   സി എച്ച്


പിന്നോക്കത്തിന്റെ  കാവടിയൻ താൻ വിധിക്കപ്പെട്ട ഒരു സമൂഹത്തെ ഉയർച്ചയുടെ പടവുകൾ താണ്ടി കയറാൻ   പര്യാപ്തമാക്കിയ    വ്യക്തിയുടെ നാമധേയമാണ് സി എച്ച് മുഹമ്മദ് കോയ എന്നുള്ളത്


താൻ വഹിച്ച ഏത് പദവിയെക്കാളും ഞാൻ അഭിമാനിക്കുന്നത്ഖായിദെ മില്ലത്ത്   മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ അനുയായി എന്നുള്ള നിലക്കാണ് എന്ന് അഭിമാനത്തോടെ പ്രഖ്യാപിച്ച    സി.എച്ച്

അർഹമായ അവകാശങ്ങൾക്ക് വേണ്ടി പോരാടുമ്പോഴും അനർഹമായ ഒന്നും തട്ടിയെടുക്കരുതെന്ന് നിർബന്ധ ബുദ്ധിയുള്ള നേതാവായിരുന്നു   സി എച്ച്         സ്വന്തം കസേരകളിൽ അള്ളിപ്പിടിച്ചിരിക്കാൻ വ്യഗ്രത കാണിച്ചു കൊണ്ടിരിക്കുന്ന ഇന്നിൻറെ രാഷ്ട്രീയ
മേലാളന്മാർക്ക്      അപവാദമായിരുന്നു സി എച്ച് എന്ന മഹാമനീഷി


പുതുതലമുറയുടെ കഴിവുകൾ കണ്ടെത്തിനേതൃസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്ന സി എച്ച് രാഷ്ട്രീയ രംഗത്ത് മാത്രമല്ല സാഹിത്യ മേഖലയിലും 
ഒരുപാട് പ്രതിഭകളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ നിസ്സീമമായ പങ്ക് വഹിച്ചിട്ടുണ്ട് എന്ന്
ഓർക്കപ്പെടേണ്ടതാണ്


എം ടി വാസുദേവൻ നായരെ പോലുള്ള  സാഹിത്യ കുലപതിമാരുടെ രചനകൾക്ക്  പോലും  
   ആദ്യമായി അച്ചടി മഷിപുരണ്ടത്
ചന്ദ്രികയുടെ താളുകളിലൂടെ ആയിരുന്നു എന്ന്    അധികമാരും ഓർക്കാതെ പോവുകയാണ്

ഇതിന്റെയെല്ലാം പിന്നിൽ ഏറെ ശക്തിയായി വർത്തിച്ചത് മറ്റാരെക്കാളും സി എച്ച് മുഹമ്മദ് കോയ തന്നെയായിരുന്നു

ഒരു അനുസ്മരണ കുറിപ്പിൽ എഴുതി തീർക്കാൻ മാത്രം ഒതുങ്ങുന്നതല്ല സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ രാഷ്ട്രീയ ചരിത്രവും വ്യക്തിപ്രഭാവവും

2024, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

ഏഴഴകോടെ ഏഴാം വാർഷികം

*കൊല്ലത്തിന്  നന്ദി*
*-ഏഴഴകിൽ ഏഴാം വാർഷികം*



നാഷണൽ പൊളിറ്റിക്സ് വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്ന് രൂപാന്തരം പ്രാപിച്ച് സെസ്സ് ആയി മാറിയ
നമ്മുടെ ഏഴാം വാർഷികം കൊല്ലത്തെ ഹെവൻ ബാക്ക് വാട്ടർ
റിസോർട്ടിൽ മുഴു ദിവസത്തെ പരിപാടിയുമായി സമാപിച്ചിരിക്കുകയാണ് 


ഏഴു വാർഷികങ്ങളിൽ അഞ്ചെണ്ണത്തിലും പങ്കെടുക്കാൻ ഇടയുള്ളവന് അവസരം ഉണ്ടായിട്ടുണ്ട് നമ്മുടെ ഓരോ വാർഷികങ്ങളും പുതിയ ചരിത്രങ്ങൾ രചിച്ചുകൊണ്ടിരിക്കുകയാണ്

ഏറ്റവും കൂടുതൽ ആളുകൾ സംബന്ധിച്ച ഒരു വാർഷിക സംഗമം ആയിരുന്നു കൊല്ലത്ത്നടന്നത്


ഇസഡ്   എ  മൊഗ്രാലും ഒന്നിച്ച്      ഓഗസ്റ്റ് 31 6 പത്തിന് കാസർഗോഡിൽ നിന്ന് മാവേലി എക്സ്പ്രസിലാണ് ഏഴാം വാർഷികത്തിനുള്ള യാത്ര ആരംഭിക്കുന്നത്ഒപ്പം തന്നെ കബീർ ചെർക്കളവും കൂടെ ഉണ്ടായിരുന്നുവെളുപ്പിന് 
അഞ്ചുമണിക്ക് മുമ്പേതന്നെ കൊല്ലം ജംഗ്ഷനിൽ ട്രെയിനിൽ ഇറങ്ങി അവിടെ ചായ കുടിച്ചു ഫോട്ടോയിൽ നമ്മുടെ പരിപാടി നടക്കുന്ന റിസോർട്ടിൽ എത്തി പരിപാടിയുടെ അവസാനം വരെ സംബന്ധിച്ച് പിരിഞ്ഞു പോകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു


നല്ല പരിപാടിയായിരുന്നു എന്ന് തന്നെ പറയാം
നൂറോളം പേർക്ക് ഒരുമിച്ച് ബാത്റൂമിൽ പോകാനും ഫ്രഷ് ആകാനും ഉള്ള സൗകര്യങ്ങൾ പരിമിതമായിരുന്നുവെങ്കിലുംഎല്ലാവരുടെയും കാര്യങ്ങൾ മനസ്സിലാക്കിയുള്ള സമീപനം തടസ്സങ്ങൾ ഇല്ലാതെ എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ നിർവഹിക്കാൻ സാധിച്ചു എന്ന് തന്നെ പറയാം


എല്ലാ ജില്ലകളിൽ നിന്നും ആളുകൾ പങ്കെടുത്തു അതിൻ്റെ  വിശദമായ റിപ്പോർട്ട് നമ്മുടെ ചീഫ് അഡ്മിൻ ഷംസു സാഹിബ് ഇവിടെ പ്രതിപാദിക്കും എന്ന് കരുതുന്നു


കാസർഗോഡ് നിന്നും കൂടുതൽ പേർ സംബന്ധിച്ച ഒരു വാർഷികം ആയിരുന്നു കൊല്ലത്തേത്

ഞങ്ങളുടെ കോഡിനേറ്റർ സത്താർ ആരിക്കാടി നിരന്തരം ഈ സംഗമത്തിൽ രജിസ്റ്റർ ചെയ്യാനും രജിസ്റ്റർ ചെയ്തവർ
പൂർണ്ണമായും വാർഷികത്തിൽ എത്താനും നിരന്തരം ഓർമിപ്പിക്കുന്നുണ്ടായിരുന്നു അതിൻറെ ഫലം കാണുകയും ഉണ്ടായി

എംസി ഖമറുദ്ദിൻ
ഇസഡ് എ മൊഗ്രാൽ
എ കെ ആരിഫ് 
ബി.എ റഹ്മാൻ
നൗഷാദ് ചെർക്കള
അസിം മണിമുണ്ട
സിദ്ദീഖ് ദണ്ഡഗോളി
ഹർഷദ് എയ്യള
കബീർ ചെർക്കള
റഫീഖ്
മജീദ് പച്ചമ്പള
തുടങ്ങി രജിസ്റ്റർ ചെയ്തവരിൽ പൈച്ചു
ചെർക്കള ഒഴികെ എല്ലാവരും സംബന്ധിച്ചു

വൈറ്റ് ഗാർഡ് അംഗവും ആംബുലൻസ് ഡ്രൈവറുമായ പൈച്ചുവിന് ന്യായവും ഒഴിവാക്കാൻ പറ്റാത്തതുമായ സംഗതികൾ ഉണ്ടായതുകൊണ്ട് മാത്രമാണ് പരിപാടിക്ക് എത്താൻ സാധിക്കാതെ പോയത്

ഏഴാം വാർഷികം തുടങ്ങുന്നതിന് മുമ്പുള്ള ചെറിയ സമയം നെല്ലിമുക്ക് കവല കാണാനും ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാനും ഒക്കെ സാധിച്ചു  പുലർകാലത്ത് ചായക്കടയിലെ സ്വറ പറച്ചിലും ചായ കുടിയും ഒക്കെ അപൂർവ്വ  ചിത്രമായി സൂക്ഷിക്കപ്പെടേണ്ടതാണ്




 നമ്മുടെ ചെയർമാൻ ഹമീദലി ശിഹാബ് തങ്ങൾ തലേദിവസം എത്തി പരിപാടിയുടെ അവസാന സ്റ്റേഷൻ വരെ പങ്കെടുത്തു എന്നുള്ളത് ചാരിതാർത്ഥ്യം ഏകുന്നതാണ്

സെസ്സിലെ      ഏകദേശം ആളുകൾ പരിചിതരാണെങ്കിലും ചീഫ് അഡ്മിൻ ഇടയ്ക്കിടെ കുലുക്കി കുത്തുമ്പോൾ ഗ്രൂപ്പിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വഴി   കടന്നുവന്ന ഒരുപാട് മുഖങ്ങൾ അത്ര ചിരപരിചിതമല്ല


അവരുമായി ഒക്കെ സൗഹൃദം പുതുക്കണമെന്ന് കൂടുതൽ അറിയണമെന്നും ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് സാധിക്കാതെ പോയി എന്നുള്ളത് ദുഃഖസത്യമായി അവശേഷിക്കുന്നു


എന്നിരിക്കലും എന്നും എപ്പോഴുംപരിപാടികളിൽ കാണപ്പെടുന്ന കണ്ണൂർ ടീം അംഗങ്ങൾ ഏകദേശം എല്ലാവരുമായും   സംസാരിക്കാൻ സാധിച്ചിട്ടുണ്ട്


പതിവുപോലെ പലഹാരപ്പൊതിയുമായി കടന്നുവന്ന ഓസി ഹംസക്ക , വിളക്കോട്മുഹമ്മദ് സാഹിബ് ,സൈദ്എം പൊയിൽ ,വി.എ. റഹിം സാഹിബ് കീഴ്പ്പള്ളി സഹോദരങ്ങളായ മാസ്റ്ററും നൗഫലും ആറളം മുഹമ്മദ് സാഹിബ് ,ഖലീൽ മാസ്റ്റർ,അലി മംഗാര
തുടങ്ങിയവർ കൂടാതെ സമാൻ കതിരൂർ ബാസിത്ത്   പെടയങ്ങോട്   കെ . പി നൗഷാദ് എന്നിവരെ നേരിൽ കാണാൻ ഭാഗ്യം സിദ്ധിച്ചു


അതുപോലെ റഷീദ് കൊച്ചു , അർഷദ് അമീൻ ,ഹസ്സൻ കണ്ണമംഗലം ,ഉവൈസ് ആലപ്പുഴ ,ഇഖ്ബാൽ സാഹിബ് ,ശിഹാബ് താമരക്കുളം ,അൽത്താഫ്' തുടങ്ങികുറച്ചു പേരെ   കാണാനും സംസാരിക്കാനും  സാധിച്ചു

അമാനുല്ലാഹ് വേങ്ങര
ജലിൽ വയനാട്
അഷ്കർ തിരുനെല്ലി
റിയാസ് ' റിയാസ് ഹുസൈൻ ഫൈസി
അഷ്റഫ് വേങ്ങര
ജാഫറലി  വേങ്ങര
റഊഫ് പടപറമ്പിൽ , കാസറഗോട്ടെ ബേക്കറി ബിസിനസ് കാരനും ജന്മം കൊണ്ട് വേങ്ങരക്കാരനുമായ
ഹംസ സാഹിബ്   തുടങ്ങിയവരൊക്കെ
പരിചയം പുതുക്കിയെങ്കിലും
ഏറെ നേരം സംസാരിക്കാൻ ഒത്തില്ല


പിന്നെ ഒരുപാട് പേര് നേരിൽകണ്ട് പരിചയപ്പെടണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും പരിപാടിയുടെ ഇടക്ക് അതിനു സമയം കണ്ടെത്തുന്നത് ഒരു ഔചിത്യ കുറവായി തോന്നിയത് കൊണ്ട്അതിന് സാധിച്ചില്ല

ആലപ്പുഴയിലെ സമ്മേളനത്തിൽ എല്ലാവരും സ്വയം പരിചയപ്പെടുത്തുന്ന ഒരു സെഷൻ ഉണ്ടായിരുന്നെങ്കിൽ


കാസർഗോഡ് സമ്മേളനം ശ്രദ്ധേയമായത് ഷംസു സാഹിബ് ഒറ്റ നിൽപ്പിൽ എല്ലാവരെയും പരിചയപ്പെടുത്തിക്കൊടുത്ത  വിസ്മയമായിരുന്നു


പിന്നെ കുറേ ആളുകളെ കണ്ടിട്ടുണ്ട് വിഷ് ചെയ്തിട്ടുണ്ട് അവരിലെ എല്ലാവർക്കുംഎന്നെ മനസ്സിലായിട്ടുണ്ടാകുമോ എന്ന് നിശ്ചയമില്ല


ഗ്രൂപ്പിലെത്തും മുമ്പേയുള്ള എന്റെ പ്രിയ സുഹൃത്ത് മുജീബ് സാഹിബ് ആവിലോറ  അടക്കമുള്ള   കോഴിക്കോട് ടീമിൽ ഏകദേശം ആളുകളുമായി സംസാരിക്കാൻ സാധിച്ചിട്ടുണ്ട്

ജബ്ബാർ കളന്തോട് ശരീഫ് കളന്തോട്
സമദ് മാവൂർ തുടങ്ങിയവർ  ഇതിലുൾപ്പെടും


പാലക്കാട് ഫിറോസ് സാഹിബ് ഒറ്റപ്പാലം
കൊല്ലത്തെ സംഘാടക പ്രതിഭകൾനാസിമുദ്ദീൻ സാഹിബ്,നസീർ സാഹിബ് കരമേൽ

വയനാടിന്റെ ദുരന്തമുഖത്ത് നിന്നും
നാസർ മേപ്പാടിയും
ശിർദാജും ,സലീം സാഹിബ് ,അടക്കമുള്ളവർ വന്നിറങ്ങുമ്പോൾഎങ്ങിനെ അഭിമുഖീകരിക്കണം എന്നറിയാതെ കുഴങ്ങുകയായിരുന്നു


നമ്മുടെ കൂട്ടായ്മക്ക് ഓജസും ഊർജ്ജവും പകർന്നുനൽകുന്ന പവർ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന

ചീഫ് അഡ്മിൻ ഷംസു സാഹിബ് , ഹുസൈൻ ഊരകം,അമീർ,വിഎസ്
അതികാരനായ   വീടി
മുസ്തഫ സാഹിബ്
ഗ്രൂപ്പിൻ്റെ     കാരണവർ എന്ന് വിശേഷിപ്പിക്കാവുന്ന
ബീരാൻ ഹാജിയും
ഹംസ മാസ്റ്റർ' ,ഹാപ്പി പറപ്പൂർ അദ്നാൻ പുളിക്കൽ ,ഹബീബ് മാസ്റ്റർ',മുസ്തഫ ക്ലാരി
തുടങ്ങി.പ്രിയപ്പെട്ട ബാപ്പുവും ,നാസറും , അഷ്റഫും  മുസ്തഫ പള്ളിക്കൽ , പഫീക്കർ,
സിദ്ദീഖ് , മൂസക്കുട്ടി തോട്ടോളി  , ഹുസൈൻ ബാപ്പു ചേക്കാലിമാട്  സത്താർ കുറ്റൂർ അമീർ മനാട്ടി  സി.പി ഇബ്രാഹിം വൈദ്യർ, റഫീക്ക് കണ്ണമംഗലം തുടങ്ങി
പേരെഴുതാൻ തുടങ്ങിയാൽ ആരെയെങ്കിലും വിട്ടു പോയാലോ എന്ന് ഭയക്കുന്നതിനാൽ എല്ലാവരെയും പരാമർശിക്കുന്നില്ല
ഗ്രാമസഭയുടെ മാതൃകയും നടത്തിയിട്ടുള്ള
പാനൽ ചർച്ച നന്നായിരുന്നു

ഓരോ ഗ്രൂപ്പിന്റെയും
അഭിപ്രായങ്ങൾ അവതരിപ്പിച്ച സംസാരിച്ച പ്രതിനിധികളൊക്കെ നന്നായി സദസ്സിനെഅഭിമുഖീകരിക്കാൻ പ്രാപ്തരാണെന്നു കൂടി തെളിയിക്കുന്നതായിരുന്നു സെഷൻ
റഫീഖ് സാഹിബ് പാലത്തായി,
ശിഹാബ് താമരക്കുളം
തുടങ്ങിയവരുടെ വോയിസ് ആദ്യമായിട്ട് നേരിൽ കേൾക്കുകയായിരുന്നു

ഉണ്ണിയേട്ടന്റെ ഓർമ്മകൾ അയവിറക്കി   സാഹിബിന്റെ കരങ്ങളാൽ വിരചിതമായ
ഗാനം ആറളം സാഹിബ് മനോഹരമായ ആലപിച്ചു

ഒപ്പം   സെസ്സിനെ കുറിച്ച്
കെ കെ എം കുട്ടി  സ്വയം രജിച്ച്   ആലാപനം നിർവ്വഹിച്ച ഗാനം  ഏറെ  ഹൃദ്യമായി
എന്നു  മാത്രം പറഞ്ഞാൽ മതിയാവില്ല


ഓരോ സെഷനും ഭംഗിയാക്കാനും പരിപാടികൾ ക്രമീകരിക്കുന്നതിനും
അലി മേലേതിലും
ടി.പിഎം ബഷീർ സാഹിബും, സലിം കുരുവമ്പലവും പതിവുപോലെ നിറസാന്നിധ്യങ്ങൾ ആയി റസാഖ് സാഹിബും അൻസലാഹ് വക്കീലും
ശബ്ദഗാംഭീര്യം കൊണ്ട്ശ്രദ്ധിക്കപ്പെട്ട സഫീർ സാഹിബ് പീടിയേക്കൽ
ശരീഫ് സാഹിബ് കളമശ്ശേരിഎന്നിവരെ പരാമർശിക്കാതിരുന്നാൽ അതൊരു അപാകതയായി അവശേഷിക്കും എന്നുള്ളത് കൊണ്ട് അവരെയും ഓർക്കുന്നു

 നമ്മുടെ വാർഷിക സംഗമത്തിൽ എത്തിയവർക്ക് മനോഹരമായ നമ്മുടെ വാർഷിക ലോഗോ ആലേഖനം ചെയ്ത പേനയുമായി  ഫുജൈറയിൽ നിന്നും എത്തിയ മൊയ്തീൻ അബ്ബാസ് സാഹിബിന്റെസ്വാദൂറും
മിഠായിയുടെ രുചി മാറിയിട്ടില്ല   സ്വാഗത ഭാഷണത്തിൽ ഷംസു സാഹിബ് സൂചിപ്പിച്ചതുപോലെ ഓരോ പരിപാടിക്കും കണ്ണൂരുകാരനായ അബ്ബാസ് മൊയ്തീൻ സാഹിബ് എത്തപ്പെടാറുള്ളത് ഫുജൈറയിൽ നിന്നാകും എന്നത്   വെറും വാക്കല്ല


  പരിപാടിയുടെ അവസാനം വരെ പങ്കെടുത്ത് ഫുജൈറയിലേക്ക് തന്നെ മടങ്ങിപ്പോയ അദ്ദേഹം നമ്മുടെ ഗ്രൂപ്പിൻറെ എല്ലാ പ്രവർത്തനങ്ങളിലും കരുത്ത് പകരാൻ ആത്മാർത്ഥമായി നിലകൊണ്ടിട്ടുള്ള വ്യക്തിത്വമാണ്

പേനയും മിഠായിയും മാത്രമല്ലവർത്തമാനകാല ഇന്ത്യയിലെ ഹരിത വിദ്യാർഥി പ്രസ്ഥാനത്തിന് കരുത്തുറ്റ നായകത്വം വഹിക്കുന്ന പിവി അഹമ്മദ്  സാജു സാഹിബിൻ്റെ നേതൃത്വത്തിലുള്ള
MSF ദേശീയ കമ്മിറ്റിക്ക്
അരലക്ഷം രൂപ  വേദിയിൽ വെച്ച് പ്രഖ്യാപിച്  കൊണ്ടു
നടത്തിയ പ്രഖ്യാപനവും
ശ്രദ്ധേയമായിരുന്നു

ചീഫ് അഡ്മിന്റെ സ്വാഗത ഭാഷണം പതിവുപോലെ നീണ്ടു പോയെങ്കിലും പുതുമുഖങ്ങൾ ആയ അംഗങ്ങൾക്ക് കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിശദമായി മനസ്സിലാക്കാൻ അത് ഉപകരിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു


പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ച
ഇടി മുഹമ്മദ് ബഷീർ സാഹിബിന് നമ്മെകുറിച്ച്  പറയാൻ വാക്കുകൾ ഇല്ലായിരുന്നു     എല്ലാ വേദികളിലും സെസിന്റെ നന്മകൾ എടുത്തു പറയാറുള്ള അദ്ദേഹം  ജാർഖണ്ഡിലെ ഖായിദേമില്ലത്ത് വിദ്യാഭ്യാസ സമുച്ചയം ഉദ്ഘാടന വേദിയിലെ അനുഭവങ്ങൾ വരെ ഓർത്തെടുത്ത് പറയുകയുണ്ടായി

ഞാൻ ഒരിക്കലും നിങ്ങളുടെ അതിഥിയല്ല നിങ്ങളുടെ കൂടെ കൂടിയ വ്യക്തിയാണ് എന്ന് അദ്ദേഹത്തിൻറെ വാക്കുകൾ കലർപ്പില്ലാത്തആത്മാർത്ഥതയോടെയുള്ള വാക്കുകളാണെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലായിരുന്നു ചുരുങ്ങിയ വാക്കുകളിൽ പ്രാർത്ഥനയോടുകൂടിയാണ് ബഷീർ സാഹിബ്
പ്രസംഗം അവസാനിപ്പിച്ചത് ഭക്ഷണം കഴിഞ്ഞു ബഷീർ സാഹിബിനൊപ്പം ഗ്രൂപ്പ് ഫോട്ടോ ആഗ്രഹിച്ചിരുന്നെങ്കിലും തിരക്ക് കാരണം സാധ്യമായില്ല

യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി പി അഷ്റഫലി സദസ്സിനെ അഭിമുഖീകരിച്ച് നടത്തിയിട്ടുള്ള പ്രഭാഷണം ദേശീയ രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിൻറെ ഇടപെടലുകളും പ്രസക്തിയും സ്വത്വ രാഷ്ട്രീയത്തിന്റെ അനിവാര്യതയും വിശദമായി തന്നെ
വരച്ചുകാട്ടുന്നതായിരുന്നു          സെസ്സ്  മുൻകൂട്ടി പ്രഖ്യാപിച്ച സംസ്ഥാന എം എസ് എഫ് കമ്മിറ്റിക്കുള്ള 
പാരിതോഷികം വാങ്ങാൻ എത്തിയ നവാസ് സാഹിബ് 
നമ്മുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ഈ ഗ്രൂപ്പിൻറെ ഭാഗമായി മാറിയിരിക്കുകയാണ്

നമ്മുടെ ഓരോ വാർഷികങ്ങളിലും എത്തിപ്പെടുന്ന അതിഥികൾ പലരും പിന്നീട് സെസിന്റെ ഭാഗമായി മാറുന്നത്
ആവർത്തിക്ക പെടുകയാണ്    

ജാർഖണ്ഡിൽ നിന്നും
എത്തിയ നമ്മുടെ പ്രിയ സഹോദരൻ ഇർഫാൻ അൻസാരി സാഹിബും
അവിടുത്തെ നേതാവ്
ഷാഹിദ് അൻസാരിയും
പരിപാടിയിലെ മുഖ്യ ആകർഷണ കേന്ദ്രങ്ങൾ ആയിരുന്നു
വരുംകാലങ്ങളിൽ മുസ്ലിം ലീഗ് ജാർഖണ്ഡിൽ കൂടുതൽ
സജീവമാവുന്ന നല്ല നാളുകളെ കുറിച്ച് അവർ പറയുകയുണ്ടായി

നമ്മുടെ കൂട്ടായ്മയുടെ ഒരു ഭാഗം തന്നെയാണ് അവരും തമിഴ്നാട്ടിലെ യൂത്ത് ലീഗ് നേതാവ് സയ്യിദ് പട്ടാണി നടത്തിയിട്ടുള്ള
ഒന്നോ രണ്ടോ നിമിഷം ദൈർഘ്യമുള്ള പ്രഭാഷണം ആവേശവും അഭിമാന ബോധവും വാനോളം ഉയർത്തുന്നതായിരുന്നുഎന്ന് പറഞ്ഞാൽ അധികമാവില്ല

യു.പി ക്കാരനായ ഉവൈസിനെ നേരിട്ട് പരിചയപ്പെടാൻ വിട്ടുപോയി

സമകാലിക ഇന്ത്യയിൽ മുസ്ലിം ലീഗിൻ്റെ  പ്രസക്തിയെക്കുറിച്ച്
സംസാരിച്ച അഹമ്മദ് സാജു സാഹിബിന്റെ പ്രസംഗം    വളരെ വികാര നിർഭരവും
ഏതാനും വർഷങ്ങളായി വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലുമായി നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെയും  അനുഭവങ്ങളുടെയും നേർ സാക്ഷ്യങ്ങളും കൂടി ആയിരുന്നു


നമ്മോട് തന്നെ ഇത്രയും ആവേശപൂർവ്വം സംസാരിക്കേണ്ടതുണ്ടോ എന്ന് തോന്നിയിരുന്നെങ്കിലും
ഇന്നിപ്പോൾ സാജു സാഹിബിന്റെ ആ പ്രഭാഷണം നവമാധ്യമങ്ങളിൽ ചർച്ച
ആവുകയും  നമ്മുടെവാർഷിക പരിപാടി തന്നെ കൂടുതൽ കവറേജ് ചെയ്യപ്പെടുന്നതിന് 
നിമിത്തമാവുകയും ചെയ്തിരിക്കുന്നു

ഏഴാം വാർഷിക സംഗമം ഏഴഴകോടെ കൊല്ലത്ത് പരിസമാപിച്ചു എന്ന് തന്നെ പറയാം

പതിവുപോലെ  അടുത്ത വാർഷിക സംഗമത്തിന്റെ പ്രഖ്യാപനവും ഹമീദലി തങ്ങൾ നടത്തുകയുണ്ടായി

കോഴിക്കോട് ആണ് അടുത്ത നമ്മുടെ സംഗമനഗരി  മുസ്ലിം ലീഗിൻറെ ആസ്ഥാന നഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചരിത്ര മുറങ്ങുന്ന  അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ
തട്ടകം ആകുന്ന നമ്മുടെ മനസ്സാകുന്ന മാണിക്യ കൊട്ടാരത്തിലെ രാജകുമാരനായി ഇന്നും വാഴുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ കർമ്മഭൂമിയായിരുന്ന
കോഴിക്കോട് സംഗമവും ചരിത്ര സംഭവമാക്കും എന്നുള്ള ദൃഢനിശ്ചയത്തോടെയാണ്  കളന്തോടും ആവിലോറയും മാവൂറും
മുക്കവും  അടങ്ങുന്ന കോഴിക്കോട് ടീം ഏറ്റെടുത്തിരിക്കുന്നത്


ഏഴാം വാർഷിക സംഗമം  ഇശൽ പെയ്തിറങ്ങുന്ന ഒരു രാവോടുകൂടി അവസാനിക്കണം എന്നായിരുന്നു നമ്മൾ ആദ്യം ആഗ്രഹിച്ചിരുന്നത്  

നമ്മുടെയെല്ലാം ഉണ്ണിയേട്ടൻ  നമ്മെ വേദനിപ്പിച്ചു യാത്ര പറഞ്ഞു പോയപ്പോൾ
അദ്ദേഹത്തിൻറെ ഓർമ്മകൾ  സമാഹരിച്ച ഒരു പുസ്തകം ഈ വാർഷികത്തിൽ പ്രകാശിതം ആവണം എന്ന ആഗ്രഹം  സാധ്യമാവാതെ പോയി എന്ന സങ്കടമുണ്ട്


രാജ്യത്തിൻറെ തന്നെ
വേദനയായി മാറിയ വയനാടിന്റെ കണ്ണീരൊരൊപ്പാൻ 
പുനരധിവാസത്തിന്റെ സാധ്യതകൾ തേടാനുള്ള ആശങ്കകളും ആകുലതകളും ആവോളം ആവാഹിച്ച്
കഴിയുന്നതിനിടയിൽ
താൽക്കാലികമായി നാമത് മാറ്റിവെക്കുകയായിരുന്നു       


പ്രിയപ്പെട്ട ഖമറുച്ചയും,എ കെ മുസ്തഫ സാഹിബ്
മുഹമ്മദ് സാഹിബ് വിളക്കോട്  തുടങ്ങി 
ഇശലിന്റെ പെരുമഴ
തന്നെ   തീർക്കാൻ പോന്ന വലിയ നിര തന്നെ നമുക്കുണ്ടെങ്കിലും ആരും പാടാതിരുന്നത്
വയനാടിനെ  ഓർത്ത്
തന്നെയായിരിക്കണം

വിവിധ സെഷനുകളിൽ
നമ്മുടെ  ജില്ലാ കോഡിനേറ്റർമാരും  പ്രതിനിധികളും വേദിയെ ധന്യമാക്കി

ജംതാരയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന
സഫറുള്ള സാഹിബിനെ
ആദ്യമായി  കാണുന്നത് 
ഏഴാം വാർഷികത്തിലാണ്

ആലപ്പുഴയിലെ ഇഖ്ബാൽ സാഹിബ്
വിപ്ലവത്തിൻറെ കമ്മ്യൂണിസ്റ്റ് പാതയിൽ നിന്ന് സാന്ത്വനത്തിന്റെയും സഹാനുഭൂതിയുടെയും നേരിന്റെയും ഹരിത രാഷ്ട്രീയത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യവും പാണക്കാട് ഹൈദരലി തങ്ങളെ   കണ്ട അനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചു

പത്തുമണിക്ക് ശേഷം മാത്രമേ മടക്കയാത്രയ്ക്ക് ഒരുങ്ങേണ്ടതുള്ളൂ എന്ന് മുൻകൂട്ടി ഷംസു സാഹിബ് അറിയിച്ചിരുന്നെങ്കിലുംഅനിവാര്യമായ കാരണങ്ങളാൽ പലരുംനേരത്തെ പോകേണ്ടിവന്നു എന്നുള്ളതുകൊണ്ട് സമാപന സെഷൻ
നിറഞ്ഞ സദസ്സ് ആയിരുന്നില്ല എങ്കിലും
തീരെ ശുഷ്കവും ആയിരുന്നില്ല    

കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവും ആയിരുന്ന ശ്രീ രമേശ് ചെന്നിത്തല വൈകിയെങ്കിലും ഞാൻ എത്തും എന്ന വാക്ക് പാലിച്ചുകൊണ്ട്
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയത് എന്തുകൊണ്ടും ആഹ്ലാദകരമായി

ഡിജിറ്റൽ യുഗത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത് നവമാധ്യമങ്ങളും നവമാധ്യമ കൂട്ടായ്മകളും കൂടുതൽ സജീവമായിക്കപ്പെടുന്ന സാഹചര്യത്തിൽ സെസിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു


നാസിമുദ്ദീൻ സാഹിബ് ആയിരുന്നു സമാപനത്തിന്റെ അധ്യക്ഷൻ 

ജബ്ബാർ കളന്തോടിന്റെ നന്ദി പ്രകാശന ത്തോടുകൂടിയാണ് പരിപാടി അവസാനിപ്പിച്ചത്

സമാപനത്തിന് മുന്നോടിയായി സംഗമത്തിന്റെ പ്രതിനിധികൾക്കുള്ളമൊയ്തീൻ അബ്ബാസ് സാഹിബിന്റെ പേനയും
നൗഷാദ് യൂനുസ് സാഹിബ് ഉദ്ഘാടന സെഷനിൽ വാഗ്ദത്തം ചെയ്ത കാഷ്യൂ പാക്കും
വിതരണം ചെയ്യപ്പെട്ടു

മനോഹരമായ ബാഗ് അടുത്ത ദിവസങ്ങളിൽ നമ്മുടെയൊക്കെ കൈകളിൽ എത്തുമെന്ന് സന്തോഷവാർത്ത ചീഫ് അഡ്മിൻ അറിയിച്ചിട്ടുണ്ട്


ഇതൊരു സമ്പൂർണ്ണമായ അവലോകനം എന്ന് പറയാൻ ആവില്ല ഓർമ്മകൾ മാഞ്ഞു പോകുന്നതിനു മുമ്പ് എല്ലാവരുമായും പങ്കുവെച്ചു എന്ന് മാത്രമേയുള്ളൂ ഇതിൽ എല്ലാവരെയും പരാമർശിക്കാൻ സാധ്യമായി എന്നിവരില്ല

കൊണ്ടോട്ടിയിലെഅൻഫാസിനെ   പരിചയപ്പെട്ടത് കുറിക്കാൻ വിട്ടുപോയിട്ടുണ്ട്

അതുപോലെ ഹക്കീം സാഹിബ്തുപ്പിലിക്കാട്
സാജിദ് സാഹിബ് ജലീൽ വയനാട് പ്രിയപ്പെട്ട ജസീം
റഊഫ് അമീർ ഊരകം
എൻ.എ.  കരീം 
അമാനുല്ലാഹ് വേങ്ങര
ജലിൽ വയനാട്
അഷ്കർ തിരുനെല്ലി
റിയാസ് ' ഹുസൈൻ ഫൈസി, കവിത കൊണ്ട് ചീഫ് അഡ്മിൻ്റെ ഹൃദയം തുറപ്പിച്ച അബ്ദുൾ സലാം ഫൈസി
അഷ്റഫ് വേങ്ങര
ജാഫറലി  വേങ്ങര
റഊഫ് പടപറമ്പിൽ
തുടങ്ങിയ ഒരുപാട് പേർ ഓർമ്മയിൽ  വരുന്നുണ്ട്

കരിം സാഹിബ് കൂട്ടിക്കൊണ്ട് വന്ന പഴയ മിൽട്രിക്കാരൻ റഫീഖ് ഇന്ന് സെസ്സിൻ്റെ ഭാഗമായതും ആഹ്ലാദകരമാണ്


ഏഴാം വാർഷികത്തിന്റെ പുതിയ പ്രഖ്യാപനങ്ങൾ
ഗ്രൂപ്പിൽ അഡ്മിൻ അറിയിക്കുകയും വേദിയിൽ ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തത് ഇവിടെ ആവർത്തിക്കേണ്ടതില്ല

അംഗങ്ങൾക്ക് വരിസംഖ്യയും ഓരോ വർഷത്തിലും സെസിന്റെ പേരിൽ സാമൂഹ്യ പ്രവർത്തകർക്ക് അവാർഡും പ്രഖ്യാപിച്ചത് സന്തോഷകരമാണ്


പോരായ്മകൾ ഉണ്ടാവാമെങ്കിലും അതിനെക്കാളേറെ
മേന്മകൾ നിറഞ്ഞതായിരുന്നു ഏഴാം വാർഷികം


പുതിയ രൂപത്തിലും ഭാവത്തിലും കൂടുതൽ കരുത്തോടെ സമൂഹത്തിന് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഹരിത രാഷ്ട്രീയത്തിന് മുതൽക്കൂട്ടാകുന്ന രൂപത്തിൽ ഈ കൂട്ടായ്മക്ക് ഇനിയും മുന്നോട്ടുപോകാൻ സർവ്വശക്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ തൽക്കാലം ഇതിവിടെ അവസാനിപ്പിക്കുകയാണ്

കൊല്ലത്തിന് നന്ദി എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ കണ്ടത് നസീർ സാഹിബിനെ ആയിരുന്നു     ഈ പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്നു
കൊല്ലത്ത് വച്ച് ഇതിൻറെ വാർഷികം സംഘടിപ്പിക്കാൻ അദ്ദേഹം കാണിച്ച ചങ്കൂറ്റവും ഇത്രമേൽ വിജയ പ്രദമാക്കുന്നതിൽ  നടത്തിയിട്ടുള്ള പരിശ്രമവും ഒരിക്കലും വിസ്മരിക്കാൻ ആവില്ല
വനിതാ ലീഗിൻ്റെ സംസ്ഥാന സെക്രട്ടറിയും  മുസ്ലിം ലീഗിൻ്റെ  ജില്ല മണ്ഡലം നേതാക്കളും അടക്കം നിരവധി വ്യക്തിത്വങ്ങൾ സാന്നിധ്യം കൊണ്ട് വേദി ധന്യമാക്കിയതും മറക്കുന്നില്ല     അവിടു ടെ   പള്ളിയിലെ  ഇമാമും അൽപ സമയം നമ്മോടൊപ്പം ചില വഴിക്കാൻ സമയം കണ്ടെത്തിയതും ശ്രദ്ധേയം


സി.കെ സുബൈർ സാഹിബും, ഇ.കെ സുബൈർ മാസ്റ്ററും
ഇല്ലാതിരുന്നത്   എന്തോന്നറിയില്ല
രണ്ട്  പേരെയും മിസ് ചെയ്തു




സ്നേഹത്തോടെ
🪜✍🏻 *മുസ്തഫ മച്ചിനടുക്കം*