ഈ ബ്ലോഗ് തിരയൂ

2021, ജൂലൈ 31, ശനിയാഴ്‌ച

ഓർമ്മകളിൽ സുഗന്ധമായ് ശിഹാബ് തങ്ങൾ

 






കേരളത്തിന്റെ      സാമൂഹ്യ മണ്ഡലത്തിൽ     വ്യക്തി മുദ്ര പതിപിച്ച    പാണക്കാട്   സയ്യിദ്      മുഹമ്മദ്‌ അലി   ശിഹാബ്     തങ്ങളുടെ   വിയോഗത്തിന്റെ   വ്യാഴവട്ടം     പൂർണ്ണമാവുന്നു


രാഷ്ട്രീയ നേത്ര്    പദവിയിൽ അത്ഭുതം സൃഷ്ടിച്ച്   കൊണ്ടു     മുസ്ലിം ലീഗിന്റെ    അമര സ്ഥാനത്ത്     മുപ്പത്തിനാല്      വര്ഷം   നിലയുറപ്പിച്ച      മഹാൻ 


ഒരു  മനുഷ്യന്റെ    ഉൽകൃഷ്ട സ്വഭാവമായി      പ്രവാചകൻ  ( സ  )    വിശേഷിപിച്ച     ക്ഷമ      അത് തന്നെയായിരുന്നു     ശിഹാബ് തങ്ങളുടെ      മഹനീയ    ഗുണം          


വലിയ പ്രാസംഗിക നോ ,സംഘാടകനോ ഒന്നും  ആയിരുന്നില്ലെങ്കി     അദ്ദേഹത്തിൻ്റെ ആജ്ഞകൾക്ക്  കാതോർക്കാൻ   എന്നും ആളുകളുണ്ടായി എന്നിടത്താണ് അദ്ദേഹത്തിൻ്റെ മഹത്വം      സംഘര്ഷ  ഭരിതമായ   അന്തരീക്ഷത്തിലും 

ശിഹാബ്     തങ്ങള്   വിളിച്ചാൽ       മുഖം തിരിക്കാൻ     സമുദായത്തിനകത്തും ,പുറത്തുമുള്ള     വിഭിന്ന    ആശയക്കര്ക്ക്    പോലും സാധിച്ചിരുന്നില്ല       എന്നത് ശ്രദ്ധേയമാണ് 


കാരുണ്യ രംഗത്തും ,വിദ്യാഭ്യാസ മേഖലയിലും 

പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി    ശിഹാബ് തങ്ങളുടെ

സംഭാവന        ശ്രദ്ധേയമാണ് 


അദ്ദേഹം    പങ്കെടുത്ത    സംസ്ഥാന    മുസ്ലിം ലീഗിന്റെ അവസാന 

പ്രവര്ത്തക     സമിതിയിൽ 

തന്റെ    ശാരീരിക    അവസ്ഥ 

മോശമാണെന്നു     സൂചിപിച്ച 

തങ്ങള്       കാരുണ്യ പ്രവർത്തനങ്ങൾ     സജീവമാക്കാനും ,  താഴെകിടയിലുള്ള     ജനങ്ങളുടെ     പ്രശ്നങ്ങള്ക്ക് ഊന്നൽ     നല്കാനും   വസ്വിയത്ത്     പോലെ    പറഞ്ഞു     വെച്ചത്     നേതാക്കൾ     പലരും ഓര്ക്കുന്നു 


ജീവിതം മുഴുവനും     സ്നേഹവും കരുണയും     കൊണ്ട്      സുഗന്ധ    പൂരിതമാക്കിയാണ് 

തങ്ങള്         അകന്നു    പോയത് 



രാഷ്ട്രീയ രംഗ പ്രവേശം നടത്തിയില്ലായിരുന്നെങ്കിൽ. ഒരു പക്ഷേ നല്ലൊരു ഗ്രന്ഥകാരനായി അദ്ദേഹം മാറുമായിരുന്നു


ഈജിപ്തിലെ  കെയ്റോ അൽ അസ്ഹർ സർവ്വകലാശാലയിലെ പഠനം കഴിഞ്ഞ്

നാട്ടിലെത്തിയ തങ്ങൾ എഴുത്തും വായനയുമായി കഴിഞ്ഞു കൂടുകയായിരുന്നു


പിതാവ് പി.എം എസ്  എ പൂക്കോയ തങ്ങളുടെ വിയോ ഗാനന്തരം മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് അവരോധിതനാവുമ്പോൾ 39 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം  


മുസ്ലിം ലീഗ് പാർട്ടിയിൽ വിള്ളലുണ്ടാവുകയും ഇരു ചേരിയായി

പിരിയുകയും ചെയ്ത വളരെ പ്രയാസകരമായ അന്തരീക്ഷത്തിൽ നേതൃസ്ഥാനത്തെത്തിയ തങ്ങൾ  പ്രതിസന്ധികൾക്ക് മുമ്പിൽ പതറാതെ വിസ്മയകരമായ രീതിയിൽ  സംഘടനക്ക് കരുത്തു പകർന്നു എന്നുള്ളത്  ചരിത്രം

വിളിച്ചു പറയുന്നു


അൽപ നാളുകളിലേക്കാണെങ്കിലും  സി.എച്ച് മുഹമ്മദ് കോയയിലൂടെ കേരള മുഖ്യമന്ത്രി പദം വരെ മുസ്ലിം ലീഗ് പാർട്ടിക്ക് അപ്രാപ്യമല്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്തപ്പോഴും  


ഇന്ദ്രപ്രസ്ഥത്തിൽ  ഭരണ സാരഥ്യം വഹിക്കാൻ ഇ അഹമ്മദ് നിയോഗിക്കപ്പെടുമ്പോഴും  മുസ്ലിം ലീഗ് പാർട്ടിയുടെ അജയ്യ നേത്രത്വം മുഹമ്മദലി ശിഹാബ് തങ്ങളുടെ കരങ്ങളിൽ ഭദ്രമായിരുന്നു


നേട്ടങ്ങൾക്കൊപ്പം ലീഗ് ലീഗ് പാർട്ടി നേരിട്ട വലിയ പ്രതിസന്ധിയും ,ഉരുക്കു കോട്ടകളിൽ വരെ പാർട്ടി പരാജയപ്പെടുകയും ചെയ്യുന്നതും ശിഹാബിയൻ കാലഘട്ടത്തിൽ തന്നെയായിരുന്നു


പരാജയത്തിൽ നിന്നും എങ്ങിനെ കര കയറാം എന്നും സമചിത്തതയോടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത പാണക്കാട് മുഹമ്മദലി ശിഹാബ്   തങ്ങൾ  കാട്ടിക്കൊടുത്ത് കൊണ്ടാണ്    ഈ ഭൂമുഖത്തോട് വിട ചൊല്ലിയത്



ആ    ജീവിത സുഗന്ധത്തിന്റെ  പരിമളം      ഇന്നും    

സമൂഹം ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്

ആ മഹാനുഭാവന്      അല്ലാഹു സ്വര്ഗം  നല്കി    അനുഗ്രഹിക്കട്ടെ         ആമീൻ


######################

മുസ്തഫ മച്ചിനടുക്കം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ