മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ സൗമ്യ സാന്നിദ്ധ്യം കൊണ്ട് ' ശ്രദ്ധേയനായ 'അവുക്കാദർ കുട്ടി നഹാ സാഹിബിന്റെ ഓർമ്മകൾക്ക് ഓഗസ്റ്റ് 11 ന് മുപ്പത്തിരണ്ട് വർഷം പിന്നിടുകയാണ്
1920-ൽ. പരപ്പനങ്ങാടിയിലെ പ്രാഡവും സമ്പനവുമായ കുടുംബ പശ്ചാതരത്തിൽ ജനിച്ച നഹാ സാഹിബ് ആഢ്യത്വം തൊട്ടു തീണ്ടാത്ത വ്യക്തിത്വത്തിനുടമയായിരുന്നു
1988 ഓഗസ്റ്റ് പതിനൊന്നിനായിരുന്നു' അദ്ദേഹത്തിന്റെ അന്ത്യം വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഒരു പോലെവിശുദ്ധി കാത്തു സൂക്ഷിച്ച രാഷ്ട്രീയത്തിലെ അപൂർവ്വ വ്യക്തിത്വങ്ങളിലൊരാളായിരുന്നു അദ്ദേഹം.
മലബാർ ഡിസ്ട്രിക്റ്റ് ബോർഡിലും കേരള പിറവിക്ക് ശേഷം 1957 മുതൽ 1987 വരെയുള്ള നിയമസഭകളിലെല്ലാം ഒരേ മണ്ഡലത്തിൽ നിന്ന് വിജയശ്രീലാളിതനായ നഹാ സാഹിബ് 1967 ൽ ഇ.എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്ത കക്ഷി മന്ത്രിസഭയിയിൽ അംഗമായിരുന്ന എം.പി.എം അഹമ്മദ് കുരിക്കളെന്ന ബാപ്പു കുരിക്കളുടെ നിര്യാണത്തെ തുടർന്ന് വന്ന ഒഴിവിൽ 1968 നവംബർ 9 ന് തദ്ദേശ സ്വയം ഭരണ മന്ത്രിയായി അധികാരമേറ്റു തുടർന്ന് സി.അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള രണ്ട് (1969 70 ,70- 77) മന്ത്രിസഭകളിലും അംഗമായി ഭരണ രംഗത്തും കഴിവ് തെളിയിച്ചു പഞ്ചായത്തിന് പുറമേ ഫിഷറീസ് ,ഭക്ഷ്യം ,സാമൂഹ്യ ക്ഷേമം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്ത അദ്ദേഹം സി.എച്ച് മുഹമ്മദ് കോയാ സാഹിബിനൊപ്പം മന്ത്രിസഭയിൽ ലീഗിന്റെ രണ്ടാമനായി 1977 ൽ നിലവിൽ വന്ന നിയമസഭയിൽ. കെ. കരുണാകരൻ , എ.കെ.ആന്റണി ,പി.കെ. വാസുദേവൻ നായർ മന്ത്രി സഭകളിലും തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു
പിന്നീട് 1982 ൽ അധികാരത്തിൽ വന്ന കരുണാകരൻ മന്ത്രിസഭയിൽ. സി എച്ചിന്റെ വിയോഗശേഷം പകരക്കാരനായെത്തുകയും ഉപമുഖ്യമന്ത്രിയാവുകയും പൊതു മരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുകയും ചെയതു : '
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ