ഈ ബ്ലോഗ് തിരയൂ

2020, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ഹൃസ്വ കാലം കെണ്ട് ജനകീയനായ എം.എൽ എ*

 *ഹൃസ്വ കാലം കെണ്ട് ജനകീയനായ എം.എൽ എ*



 കാസറഗോഡ്     മുൻ . എം.എൽ. എ     ടി എ   ഇബ്രാഹിം സാഹിബ്     ദിവംഗതനായിട്ട്    നാല്   പതിറ്റാണ്ട്   പിന്നിട്ടിരിക്കുന്നു

1977   ൽ   സിറ്റിംഗ്  എം.എൽ.എ   ആയിരുന്ന അഖിലേന്ത്യാ   മുസ്ലിം ലീഗി  ലെ   ബി എം   അബ്ദുൾ റഹ്മാൻ സാഹിബിനെ   ആറായിരത്തിൽ  പരം    വോട്ടുകൾക്ക്   പരാജയപ്പെടുത്തി   നിയമസഭയിലെത്തിയ   അനുയായികളുടെ    പ്രിയങ്കരനായ   ഇബ്രായിൻച്ച   1978   ആഗസ്റ്റ്   10  ന്     ഈ   ലോകത്തോട്   വിട   പറഞ്ഞു

ഒന്നര   വർഷം  എന്ന   ചുരുങ്ങിയ   കാലയളവിനുള്ളിൽ     അവികസിത  കാസറഗോഡിന്റെ   നിരവധി    വിഷയങ്ങൾ    സഭയുടെ   മുമ്പിൽ  കൊണ്ട്  വരാന്   പരിഹാരം   തേടാനും  അദ്ദേഹം    പരിശ്രമിച്ചിരുന്നു

കാര്യമാത്ര പ്രസക്തമായ  വിഷയങ്ങൾ   മാത്രം  സംസാരിച്ച്      മികച്ച  സാമാജികനാവാൻ   അദ്ദേഹത്തിന്   കഴിഞ്ഞിരുന്നു

കാസറഗോഡ്    പഞ്ചായത്ത്  വൈസ്  പ്രസിഡൻറായും   നഗരസഭാംഗവുമായി   അദേഹം   പ്രവർത്തിക്കുകയുണ്ടായി

പട്ടാളത്തിൽ  നിന്നും  പഠിച്ച   ചിട്ടകൾ   രാഷ്ട്രീയത്തിലും   പ്രാവർത്തികമാക്കാൻ   അദ്ദേഹം   ശ്രമിക്കയുണ്ടായി   

കേവല   രാഷ്ട്രീയക്കാരൻ   എന്നതിലപ്പുറം     നല്ലൊരു വായനക്കാരനും     സാംസ്കാരിക   പ്രവർത്തകനുമായിരുന്നു  അദ്ദേഹം    ടി.ഉബൈദ്  സാഹിബിനൊപ്പം  പ്രവർത്തിക്കുകയും   കെ.എംഅഹമ്മദ് ,റഹ്മാൻ തായലങ്ങാടി ഉൾപ്പെടെയുള്ളവർക്ക്      പ്രചോദനമാവുകയും :  ചെയ്ത      സാംസ്കാരിക    വിദ്യാഭ്യാസ   നായകൻ കൂടിയായിരുന്നു'  അദ്ദേഹം

അഭിവക്ത   കണ്ണൂർ  ജില്ലാ മുസ്ലിം ലീഗ്   നേതൃനിരയിൽ    ഒ.കെ. മുഹമ്മദ് കുഞ്ഞി ,ഇ അഹമ്മദ്    തുടങ്ങിയ  അതികായരോടൊപ്പം   പ്രവർത്തിച്ച     ടി.എ    കെ.എസ് സുലൈമാൻ ഹാജിയോടൊപ്പം കാസറഗോഡ്     താലൂക്ക്   മുസ്ലിം ലീഗ്    സാരഥ്യം വഹിച്ച് കൊണ്ട്  സംഘടനക്ക് ' കനപ്പെട്ട ' സംഭാവനകൾ     നൽകുകയുണ്ടായി   

വളർന്ന്  ' വരുന്ന   വിദ്യാർത്ഥി യുവജന   നേതാക്കൾക്ക്   മികച്ച പ്രോത്സാഹനവും  പിന്തുണയും നൽകുന്നതിൽ    പിശുക്ക് കാണിക്കാത്ത   നേതാവായിരുന്നു  അദ്ദേഹം    

പ്രവർത്തകർക്ക്   സുഹൃത്തും  വഴി കാട്ടിയും  ഒക്കെയായി     സ്റ്റേഹ സാമ്രാജ്യം   പണിത   നായകനായിരുന്നു: അദ്ദേഹം

ചെർക്കളം   അബ്ദുല്ല  സി.ടി  അഹമ്മദലി  ,എം എസ് മുഹമ്മദ് കുഞ്ഞി എ.എം കടവത്ത്    തുടങ്ങി       സമ്പന്നമായൊരു   നേതൃനിരയെ     വളർത്തി കൊണ്ട്  വരുന്നതിൽ   അണികളുടെ  പ്രിയപ്പെട്ട  ഇബ്രായിൻ ച്ച    വഹിച്ച  പങ്ക്   നിസ്തുലമാണ്   

സി എച്ച്   മുഹമ്മദ് കോയ സാഹിബ്  അടക്കമുള്ള    നേതാക്കളുടെ    പ്രിയപ്പെട്ട  സഹപ്രവർത്തകനും    കൂടിയായിരുന്ന   അദ്ദേഹം

രാഷ്ട്രീയമായ     വിയോജിപ്പുകൾക്കിടയിലും   പി.എം   അബൂബക്കർ   സാഹിബുമായൊക്കെ     അടുത്ത  ബന്ധം: പുലർത്തുകയും ' ചെയ്തിരുന്നു

നേതൃത്വത്തിന്റെ   കനത്ത  സമ്മർദ്ദത്തിനൊടുവിലാണ്      നിയമസഭാ സ്ഥാനാർത്ഥിയാവാൻ    അദ്ദേഹം   സമ്മതം   മൂളിയത് 

1977 ലെ പൊതുതിരഞ്ഞെടുപ്പ് മുസ്ലിംലീഗിലെ പിളർപ്പിനുശേഷം നടക്കുന്നആദ്യതിരഞ്ഞെടുപ്പ് എന്ന പ്രത്യേകതകൂടി ആ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു

അഖിലേന്ത്യാലീഗിന്റെ ശക്തി കേന്ദ്രമായ കാസർകോട് മണ്ഡലത്തിൽ ആരാവും മുസ്ലിംലീഗ് സ്ഥാനാർഥി എന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന സമയം എതിരാളികൾ അവരുടെ സ്ഥാനാർത്ഥിയെ നേരത്തെതന്നെ പ്രഖ്യാപിച്ചു കരുത്തനായ ബി എം അബ്ദുറഹിമാൻ

മുസ്ലിംലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്തോറും രാഷ്ട്രീയ ചർച്ചകൾക്ക് പ്രാധാന്യമേറിയ സന്ദർഭംകാസർകോട് മത്സരിക്കാൻ മുസ്ലിംലീഗിന് ആളില്ല എന്നരീതിയിൽ ദേശാഭിമാനിയും ലീഗ് ടൈംസും വാർത്തകൾ നൽകി

പക്ഷെ ആ സമയത്ത് നടക്കാവിലെ സി എച്ചിന്റെ ഭവനത്തിൽ മഹാനായ മർഹും ഓ കെ മുഹമ്മദ്കുഞ്ഞി സാഹിബ് അടക്കമുള്ള നേതാക്കളുടെ തിരക്കിട്ട ചർച്ചകൾ നടക്കുകയായിരുന്നു അവസാനം അവർ സ്ഥാനാർത്ഥിയെ കണ്ടെത്തികാസർകോടിന്റെ ധീരനായ പ്രിയപുത്രൻ ടി എ ഇബ്രാഹിം എന്ന ഇബ്രയിൻച്ച !!

മുസ്ലിംലീഗിനും സി എച്ചിനും അഭിമാനപോരാട്ടം കൂടിയായിരുന്നു കാസർക്കോട്ടെ മത്സരം

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ആറായിരത്തിൽ പരം വോട്ടുകൾക്ക് വിജയം നേടി ടി.എ  എം.എ എ യായി 

എം എൽ എ ആയിരിക്കെ അസുഖംകാരണം .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മഹാനായ ടി എ യുടെ മരണം

നിസ്വാർത്ഥനും   നിഷ്കാമ കർമ്മിയുമായിരുന്ന  അദേഹത്തെ     രാഷ്ട്രീയ  വിദ്യാർത്ഥികൾ    പഠിക്കേണ്ടിയിരിക്കുന്നു


       


മുസ്തഫ മച്ചിനടുക്കം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ