ഈ ബ്ലോഗ് തിരയൂ

2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

ട്രാൻസ്ലേറ്റർ ജനറൽ ഓഫ് ഇന്ത്യ

1961. ഏപ്രിൽ 17.   അന്നായിരുന്നു     കെ.എം.    സീതി സാഹിബ്     കേരളത്തിന്റെ ' '   നിയമസഭാ  സ്പീക്കറായിരിക്കെ   ഈ. ലോകത്തോട്   വിട പറയുന്നത്

സർ സയ്യിദിന്റെ   ചിന്തയിൽ നിന്നും   ആവേശം  കൊള്ളുകയും ' ഗാന്ധിജിയുടെ   ആഹ്വാനം  കേട്ട്   ക്യാമ്പസിൽ. നിന്നും  'ദേശീയ. സ്വാതന്ത്ര്യ സമര മുഖത്തേക്ക്...'' എടുത്ത് 'ചാടുകയും    'നിയമ വിദ്യാർത്ഥിയായിരിക്കെ     ഗൗരി ശങ്കർ മിശ്രയുടെ പരിഭാഷകനായി    കോളേജിനകത്തും പുറത്തും    ചർച്ചാ വിഷയമാവുകയം     

ഏറെ  താമസിയാതെ  ഗാന്ധിജിയുടെ ' പരിഭാഷകനായി     ഇംഗ്ലീഷ്   കവിതക്ക്  പോലും ഭാഷാന്തരം ചമച്ച്    സദസ്സിനേയും ഗാന്ധിജിയേയും   കയ്യിലെടുക്കുകയും   ചെയ്ത.   പരിഭാഷകൻ.  എസ്  എൻ ഡി പി യുടെ   സമ്മേളനത്തിനെത്തിയ. കെ. എൽ.  ഗൗബയുടെ '   ഒന്നേകാൽ മണിക്കൂർ. നീണ്ട പ്രഭാഷണം   തീരും  വരെ കാത്ത് 'നിന്ന്    ഒരു മണിക്കൂർ കൊണ്ട്  അദ്ദേഹത്തിന്റെ  പ്രഭാഷണം  മനസ്സിൽ. ഒപ്പിയെടുത്ത്      വള്ളി പള്ളി തെറ്റാതെ   മലയാളി മനസ്സിൽ.  കോപ്പി പേസ്റ്റ്   ചെയ്ത്   'അത്ഭുത. പരതന്ത്രനാക്കുകയും ' ചെയ്ത കെ.എം  സീതി സാഹിബ്      1929 ലെ  ലാഹോർ. എ.ഐ സി. സി സമ്മേളനത്തിലേക്ക്     കേരളത്തിൽ നിന്നും  പോയ. പ്രതിനിധികളിൽ. ഒരാളായിരുന്നു

 1940  ഏപ്രിൽ 29 മലബാർ. ജില്ലാ മുസ്ലിം ലീഗ്  സമ്മേളനം  കോഴികോട്   നടക്കുകയാണ്     ബംഗാൾ. പ്രധാനമന്ത്രിയായിരുന്ന. ഷേർ എ  ബംഗാൾ ഫസലുൽ ഹഖ്   പ്രസംഗിക്കാൻ.  എഴുന്നേൽക്കുന്നു   തൊട്ടടുത്ത്    കെ.എം  സീതി സാഹിബും എഴുന്നേറ്റു നിന്നതോടെ    ജനസഹസ്രങ്ങൾ.  ആവേശത്തോടെ  കര ലോഷം മുഴക്കി    അവർക്കറിയാമായിരുന്നു പരിഭാഷകനായി  സീതി സാഹിബുണ്ടെങ്കിൽ. പ്രസംഗം  മനസ്സിലാക്കാൻ. ഞങ്ങൾക്ക്  പ്രയാസമുണ്ടാവില്ലെന്ന്


പ്രസംഗം  തുടങ്ങി  പത്ത്  മിനിട്ട്  കഴിഞ്ഞ് ഫസലുൽ ഹഖ്     പരിഭാഷകനെ    നോക്കി  അദ്ദേഹം ഒന്നുമറിയാത്ത പോലെ
ജനങ്ങളെ  നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യുന്നു   തന്നെ ശ്രദ്ധിക്കുന്നേയില്ല.   താങ്കൾ. പ്രസംഗം  തുടർന്നോളൂ      പരിഭാഷകൻ മിടുക്കനാണെന്ന്   വേദിയിലുണ്ടായിരുന്ന.  സത്താർ സേട്ട് സാഹിബ്    ആശ്വസിപ്പിച്ചെങ്കിലും   അദ്ദേഹം  പിന്നെയും കുറെ പ്രാവശ്യം   പരിഭാഷകന് വേണ്ടി പ്രസംഗം നിർത്തി  കാത്തു നിന്നു   പക്ഷെ സീതി സാഹിബിന്  കുലുക്കമില്ലായിരുന്നു   ഫസലുൽ. ഹഖ്    അസ്വസ്ഥനായിരുന്നു    തന്റെ  മണിക്കൂറിലധികം  നീണ്ട പ്രസംഗം  ഈ. കുറിയ മനുഷ്യൻ. എങ്ങിനെ   ജനങ്ങളെ  തെര്യപ്പെടുത്തും എന്നതായിരുന്നു   ആധി        അദ്ദേഹത്തിന്റെ പ്രസംഗം മുഴുമിപ്പിച്ച.  ശേഷം    സീതി സാഹിബ്   പരിഭാഷ. ആരംഭിക്കുമ്പോഴേക്കും    മഗ്രിബ്   ബാങ്ക്  മുഴങ്ങി       യോഗ നടപടികൾ. നമസ്കാര ശേഷം  പുനരാരംഭിക്കുമെന്ന. അറിയിപ്പോടെ    എല്ലാവരും  പളളിയിലേക്ക്  പോയി    നിസ്ക്കാരം  കഴിഞ്ഞ് തിരിച്ച്  വന്ന. സീതി സാഹിബ്   പരിഭാഷ തുടങ്ങി     ഫസലുൽ ഹഖിന്റെ ഓരോ വാചകങ്ങളും   വിടാതെ  തർജ്ജമ. ചെയ്തു   എന്നു മാത്രമല്ല. ഓരോ സമയത്തേയും  അദ്ദേഹത്തിന്റെ   ശരീര ഭാഷ പോലും  വിട്ടു പോകാതെ   കയ്യുയർത്തേണ്ടിടത്ത് ഉയർത്തിയും   അംഗുലീ ചലനങ്ങൾ പോലും    അപ്പടി   പകർത്തി  പ്രസംഗം  അവസാനിപ്പിച്ചപ്പോൾ.  നിeക്കാത്ത.  ഹർഷാരവങ്ങെൾ. ക്കിടയിൽ.  ഫസലുൽ ഹഖും ആവേശഭരിതനായി    സീതി സാഹിബിനെ  ചേർത്ത്  നിർത്തി   ജനങ്ങളോടായി പ്രഖ്യാപിച്ചു     ഇതാണ്.  . *കാൽ നൂറ്റാണ്ട്  കാലത്തെ  പൊതു ജീവിതത്തിൽ*  *ഞാൻ കണ്ട* *ട്രാൻസ്ലേറ്റർ*.    *ജനറൽ ഓഫ്  ഇന്ത്യ* കേവലം  പരിഭാഷകൻ മാത്രമായിരുന്നില്ല അദ്ദേഹം    സർ സയിദിന്റെയും മൗലാന. മുഹമ്മദലിയടേയും  കേരളീയ പതിപ്പായി   വിദ്യാഭ്യാസ. സാമൂഹ്യ 'രാഷ്ടീയ.  മണ്ഡലത്തിൽ 'നവോത്ഥാനത്തിന്റെ   വിത്തു. പാകിയ മഹാ വിപ്ലവ'കാരിയായിരുന്നു അദ്ദേഹം   

തിരു കൊച്ചിയിലും മദിരാശിയിലും  കേരള നിയമസഭയിലും .. അംഗമായിരുന്ന അദേഹം    അവകാശ പോരാട്ടങ്ങൾക്കും  ശബ്ദമുയർത്തിയ   നേതാവായിരുന്നു

വിഭജനാനന്തര ഇന്ത്യയിൽ  മസ്ലിം ലീഗിനെ ' ഗർഭാവസ്ഥയിൽ തന്നെ    ഭ്രൂണ ഹത്യ നടത്താൻ ശ്രമിച്ച സുഹ്രവർദിയുടെ  മോഹങ്ങളെ   തല്ലിക്കെടുത്തി     ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്     ജന്മം നൽകാനും  അതുവഴി അഭിമാനകരമായ. അസ്ഥിത്വവുമായി  ഉയർന്നു നിൽക്കാനും സമുദായത്തെ പ്രാപ്തമാക്കുന്നതിൽ. ഖായിദെ മില്ലത്ത്   മുഹമ്മദ് ഇസ്മായിൽ സാഹിബിനൊപ്പം   ചേർത്ത് വെക്കേണ്ട നാമമാണ്  സീതി സാഹിബിന്റേത്


ബാഫഖി തങ്ങൾ പ്രസിഡൻറായ സംസ്ഥാന മുസ്ലിം ലീഗിന്റെ   നയരൂപീകരണങ്ങളും കർമ്മ പദ്ധതികളും    ആവിഷ്കരിച്ചത്  സീതി സാഹിബ് ആയിരുന്നു'

കേരളത്തിലെ ഫാറൂഖ് കോളേജ് ഉൾപ്പടെ ഉയർന്നു വന്ന. മത ഭൗതിക.   വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം   സംസ്ഥാപനത്തിലും വളർച്ചയിലും അദ്ദേഹത്തിന്റെ 'ചിന്തയും വിയർപ്പും മുറ്റി നിൽക്കുന്നത് കാണാൻ.   സാധിക്കും
"വെള്ളത്തിൽ മുങ്ങി കിടക്കുന്ന.  തലമുഴുവൻ പുറത്ത് കാണിക്കാത്ത.   മുതലകളെ പോലെ   തനിനിറം മുഴുവൻ  പുറത്ത് കാണിക്കാത്തവരാണ് കമ്യൂണിസ്റ്റുകളെന്നും   വിമോചന' സമരകാലത്ത്  അദ്ദേഹം പറഞ്ഞത് വിമർശകരുടെ  മുഖം വികൃതമായി കാണുന്ന   ഭരണാധികാരികളുടെ കോവിഡീയൻ   കാലത്തും"    പ്രസക്തമാവുകയാണ്






*മുസ്തഫ മച്ചിനടുക്കം*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ