ഈ ബ്ലോഗ് തിരയൂ

2020, ഏപ്രിൽ 15, ബുധനാഴ്‌ച

കോവിഡ് കാല വായനാനുഭവങ്ങൾ

*കോവിഡ് കാലത്തെ വായനാനുഭവം*



 മുസ്ലിം ലീഗ്   രാഷട്രീയത്തിൽ.  അവിസ്മരണീയ വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിലും  ഉപ്പി സാഹിബിനെ കുറിച്ച്  അധികമാരും  എഴുതിയിട്ടില്ലെന്ന്  തോന്നുന്നു     ഈ. ലോക്ക് ഡൗൺ കാലത്ത്   ചില. വാട്ട്സപ്പ് ഗ്രൂപ്പുകളിലൂടെ    കടന്നു പോവുമ്പോൾ. കയ്യിൽ തടഞ്ഞ പുസ്തകങ്ങൾ. തേടിയ  വള്ളി കാലിൽ ചുറ്റിയ പോലെയുള. അനുഭവമായിരുന്നു  മർഹൂം  കെ.പി കുഞ്ഞി മൂസ. സാഹിബിന്റെ കോഴിക്കോട് ഗ്രേയ്സ്  ബുക്ക്  പുറത്തിറക്കിയ  ബി.. പോക്കർ സാഹിബ് ,ഉപ്പി സാഹിബ്  തുടങ്ങിയവരെ കുറിച്ചെഴുതിയ. പുസ്തകങ്ങൾ. വളരെ ഉപകാരപ്രദവും  കൗതുകവും നിറഞ്ഞതായി എന്നു 'പറയാതെ വയ്യ 
  പോക്കർ സാഹിബിന്റേയും 'ഉപ്പി സാഹിബിന്റെയും  'ജീവിതത്തിലേക്ക്  വെളിച്ചം വീശുന്ന. നിരവധി  കാര്യങ്ങളാണ്   കൊച്ചു കുതികൾക്കുള്ളിൽ.   ഇക്കഴിഞ്ഞ വർഷം നമ്മോട് വിട പറഞ്ഞ കെ.പി  കുഞ്ഞിമൂസ എന്ന. ചരിത്ര പുരുഷൻ. ഒതുക്കി വെച്ചിരിക്കുന്നത്  

'ഇംഗ്ലീഷ് വിദ്യാഭ്യാസം പഠിക്കാനിറങ്ങിയ പോക്കർ സാഹിബിനെ ശയ്ത്താന്റെ ഭാഷ പഠിക്കാൻ പോകുന്നവനെന്ന. നിലയിൽ.   അസ്പൃശ്യതയോടെ  നോക്കിക്കണ്ട.  സമുദായാംഗങ്ങൾ'   മറുപുറത്ത്      നെരിയാണിക്ക് മീതെ മുണ്ടുടുത്ത്  തലയിൽ മാപ്പി തൊപ്പിയും  ധരിച്ച് വരുന്ന. പോക്കറ്റിന.  പരിഹാസത്തോടെ നോക്കുകയും  മൊട്ടതലയയിൽ. പേന കൊണ്ടും മറ്റും   കോറിയിടുകയും  ഉപദ്രവിക്കുകയും ചെയ്യുന്ന.  സഹപാഠികൾ.    അവഹേളനങ്ങളെ  അവഗണിച്ച്  ഇംഗ്ലീഷ് വിദ്യാഭ്യാസം  നേടിയ പോക്കർ സാഹിബ്  പിന്നീട്   മലബാറിലെ ' രണ്ടാമത്തെ മുസ്ലിം അഭിഭാഷകനും   അഞ്ചാമത്തെ ബിരുദ്ധ ധാരിയുമായി  മാറുകയും   ഭരണഘടനാ നിർമ്മാണ സഭയിലും  ലോക്സഭയിലും ന്യൂനപക്ഷാവകാശങ്ങൾക്ക് വേണ്ടി     ശബ്ദിക്കുകയം ചെയ്ത പോരാളിയായി മാറുകയുമായിരുന്നു

ഉത്തര മലബാറിലെ  കോട്ടാൽ എന്ന. പ്രസിദ്ധമായ.  തറവാട്ടിലെ ഉപ്പി സാഹിണ്   വായനക്കു വേണ്ടി കാണിച്ചിരുന്ന. താൽപര്യവും  മാതൃഭൂമി പത്രത്തിന്റെ    പിറവിക്ക്  തും      വേണ്ടിയുള്ള.  ആലോചനയിൽ വരെ  ഭാഗവാക്കായിരുന്നു  എന്നത്യം .  പുതിയ അറിവുകളാണ്    സമ്മാനിച്ചത്      മദിരാശി അസംബ്ലിയിയിൽ. കുടിയാന്മാർക്ക് വേണ്ടി വാദിച്ച.  ഉപ്പി സാഹിണി നോട്: 'ചെയറിൽ. നിന്ന്   താങ്കൾ ജന്മി കുടുംബത്തിലെ  ല്ലേയെന്ന. ചോദ്യമുയർന്നപ്പോൾ.  എന്നെ അസ്ലംബിയിലേക്ക് വിജയിപ്പിച്ച്  വിട്ടത്    തിരൂർ മണ്ഡലത്തിലെ ജനങ്ങളാണെന്നും   തറവാട്ടിന്റെ  പ്രതിനിധിയായല്ല ഞാനിവിടെയെത്തിയതെന്നും  മറുപടി പറഞ്ഞ ഉപ്പി സാഹിബിനെ  ചരിത്ര വിദ്യാർത്ഥികൾ. ഏറെ പഠിക്കേണ്ടിയിരിക്കുന്നു

മദിരാശിയുടെ ഭാഗമായിരുന്ന. കാസറഗോഡ്  ഉൾകൊള്ളുന്ന തെക്കൻ കാനറ ജില്ലയിൽ. മുസ്ലിം ലീഗിന്റെ പിറവിക്കും വളർച്ചയ്ക്കും  ഉപ്പി സാഹിബിന്റെ  സേവനങ്ങൾ. വിവരിക്കുന്നിടത്ത്   മർഹും മാഹിൻ ഷം നാട് സാഹിബും അനുസ്മരിക്കപ്പെടുന്നുണ്ട്        1938 ൽ കെ.എം  സീതി സാഹിബിന്റെ അദ്ധ്യക്ഷതയിൽ. ചേർന്ന യോഗം  കാസറഗോഡ് ടൗണിൽ മുസ്ലിം ലീഗ്   കമ്മിറ്റിയുണ്ടാക്കിയിരുന്നുവെന്ന്    ടി ഉബൈദ് സാഹിബിനെ ' ഉദ്ധരിച്ച് കൊണ്ട്  ലേഖകൻ. വിശദീകരിക്കുന്നുണ്ട്  

കാസറഗോഡ്  നഗരത്തിൽ. നിന്ന്    രണ്ട് നാഴിക മാത്രം ദൂര മുണ്ടായിരുന്ന.  അക്കാലങ്ങളിൽ തന്നെ   സാംസ്കാരികമായം വിദ്യാഭ്യാസ പരമായും ഉയർന്ന. നിലവാരം പുലർത്തിയ പ്രദേശമായിരുന്നു ചെമ്മനാട്      ഇവിടുത്തെ പ്രശസ്തമായ.  ശംനാട്  കുടുംബവുമായി ഉപ്പി സാഹിബ് അടുത്ത ബന്ധം പുലർത്തുകയുണ്ടായിരുന്നെന്നും പുസ്തകം പറയുന്നു
 മർഹും  ഹമീദലി ശംനാട് സാഹിബിന്റെ പിതൃസഹോദരനായിരുന്ന:   മതപണ്ഡിതനും മദിരാശിനിയമസഭാംഗവുമായിരുന്ന.  അറബി ശംനാടുമായുള്ള ബന്ധം മറ്റ്  സഹോദരങ്ങളോടും ആ കുംടുംബത്തോടും  കൂടുതൽ. സൗഹൃദം  പുലർത്താനും   അവരെയൊക്കെ  മുസ്ലിം ലീഗിലേക്ക്  ആകർശിക്കാനും   ഉപ്പി സാഹിബിന്   സാധിച്ചു

ഒന്നാമത്തേയും  രണ്ടാമത്തേയും കേന്ദ്ര അസംബ്ലിയിലും   1936 മുതൽപത്ത് വർഷക്കാലം  മൂന്നാമത്തേയും  നാലാമത്തേയും   മദി രാശി  നിയമസഭാ കൗൺസിലിലും  നിയമസഭയിലും  അംഗമായ ഖാൻ ബഹദൂർ മഹമൂദ്  ശംനാട്   ഉപ്പി സാഹിബിന്റെ സന്തത സഹചാരിയായി മാറിയിരുന്നു

മലബാറിനോട്  ചേർന്ന്  നിന്ന് കൊണ്ടായിരുന്നു  തെക്കൻ കർണ്ണാടക മത രാഷട്രീയ വിജ്ഞാന രംഗങ്ങളിലെല്ലാം   പ്രവർത്തിച്ചിരുന്നത്
 1941. ൽ മദിരാശിയിൽ ചേർന്ന 'അഖിലേന്ത്യ മുസ്ലിം ലീഗ് സമ്മേളനത്തിൽ തെക്കൻ കാനറയിൽ നിന്നും നിരവധി ആളുകൾ. ' പങ്കെടുത്തിരുന്നതായും  പുസ്തകം  രേഖപ്പെടുത്തുന്നു സിലോണിലെ 'സാഹിറ കോളേജ് 'ലക്ഷറർ. ആയിരുന്ന അബ്ദുൾ കാദർ ശംനാടും ,പോലീസ്  സബ് ഇൻസ്പെക്ടറായിരുന്ന. മാഹിൻ ശംനാടും  അറബി ഷംനാടിന്റെ സഹോദരന്മാരായിരുന്നു     തെക്കൻ കാനറ ജില്ലയിൽ. മെട്രിക്കുലേഷൻ. പാസ്സായ. മാഹിൻ ശംനാട്    സബ് ഇൻസ്പെക്ടറായി  പല ജില്ലകളിലും  സേവനം ചെയ്തിരുന്ന കാലത്ത്   നിരവധി ക്രിമിനലുകളെ  പിടി കൂടി നാട്ടിൽ 'സമാധാനം  ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു   1911 ൽ ഡൽഹി ഡർബാറിൽ.   വെച്ച്   അദ്ദേഹത്തിന്റെ  'സേവനം മുൻ നിൽത്തി ജോർജ്ജ് അഞ്ചാമൻ പോലീസ് മെഡൽ നൽകി  ആദരിച്ചിരുന്നു:     1929 ൽ മംഗലാപുരത്തെ സാമുദായിക കലാപം അമർച്ച ചെയ്തതിൽ സുപ്രധാന പങ്കു വഹിച്ച  മാഹിൻ ശംനാടിനെ  ജില്ലാ 'ജഡ്ജിയുടെ വിധിന്യായത്തിൽ. അനുമോദിക്കുന്ന. സംഭവവുമുണ്ടായി   1939 ൽ. സർവ്വീസിൽ നിന്നും: വിരമിച്ച ( രാജിവെച്ച്   രാഷ്ട്രീയത്തിൽ സജീവമായാണെന്നും 'കാണുന്നുണ്ട്) 'ശേഷമാണ്  മാഹിൻ ശംനാട് മുസ്ലിം ലീഗിൽ സജീവമാകുന്നത്      1940. ൽ.  ഉപ്പി സാഹിബ് മുൻ കൈയ്യെടുത്ത്  തെക്കൻ കാനറ ജില്ല മുസ്ലിം ലീഗ്    സമ്മേളനം  വിളിച്ച്  കൂട്ടുകയും    പ്രഥമ ജില്ലാ പ്രസിഡൻറായി  മാഹിൻ ശംനാട് സാഹിബ്   തിരഞ്ഞെടുക്കപ്പെടുകയും  ചെയ്തു

ലിയാഖത്ത് അലി ഖാന്റെയും    ഖാസി മുഹമ്മദ് ഈസയുടെയും  ദക്ഷിണേന്ത്യൻ. സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കാസറഗോഡും മംഗലാപുരത്തു മായി നടന്ന. നിരവധി  സമ്മേളനങ്ങളിൽ കെ.എം സീതി സാഹിബു ,ഉപ്പി സാഹിബും എച്ച് എച്ച് ശംനാടുമൊക്കെ  പങ്കെടുക്കുകയുണ്ടായി 

മംഗലാപുരം, ബണ്ട്വാൾ ,കുമ്പള ,കാസറഗോഡ് ,ചെമ്മനാട് ,കോട്ടിക്കുളം ,പള്ളിക്കര ,കാഞ്ഞങ്ങാട് ,നീലേശ്വരം ,തൃക്കരിപ്പൂർ  മുസ്ലിം ലീഗിന്റെ ആവേശകരമായ പ്രകടനങ്ങൾ നടന്നിരുന്നതായും ഉബൈദ് സാഹിബിനെ ഇദ്ധരിച്ച് കൊണ്ട്    കുഞ്ഞിമൂസ സാഹിബ്  വിവരിക്കുന്നുണ്ട്

വായനാനന്തരമുള്ള ചില സംശയ നിവാരണത്തിനു 'വേണ്ടിയുള്ള അന്വേഷണങ്ങളിൽ.    ചെമ്മനാട് ജുമാ മസജിദ് ഖബർസ്ഥാനിൽ അന്തിയുറങ്ങുന്ന.  മാഹിൻ ശംനാട് സാഹിബ്    സ്വാതന്ത്ര്യ പൂർവ്വ ഭാരതത്തിൽ.  മദിരാശി അസംബ്ലിയിൽ  1946 ൽ നടന്ന തിരഞ്ഞെടുപ്പിൽ.    28 മുഹമ്മദിയ (മുസ്ലിം) സംവരണ മണ്ഡലങ്ങളിലും വിജയിച്ച.    മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു   മാഹിൻ ശംനാട് സാഹിബെന്ന്   മനസ്സിലാക്കാൻ. സാധിച്ചു       തെക്കൻ കാനറ ജില്ലയിൽ പെട്ട.  കാസറഗോഡ് സംവരണ സീറ്റിലെ സ്ഥാനാർത്ഥിയായിരുന്ന   ശംനാട് സാഹിബിന്     അന്ന്  എതിരില്ലായിരുന്നു   

ഖായിദെ  മില്ലത്ത്  ആയിരുന്നു അന്ന് കക്ഷി നേതാവ്   പോക്കർ സാഹിബ് മദിരാശി നിയമസഭയിലെത്തിയതും ഭരണഘടന നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ നിമിത്തമായതും  ഇതേ തിരഞ്ഞെടുപ്പിലൂടെയായിരുന്നു

ഇന്ത്യൻ സ്വാതന്ത്രത്തിനു ശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി  1952 ൽ കാസറഗോഡ്  വീണ്ടും മത്സരിച്ചെങ്കിലും  പ്രമുഖ കോൺഗ്രസ്സ് നേതാവ്  എം.എസ്  മൊഗ്രാലിനോട്   പരാജയപ്പെടുകയായിരുന്നു  1957 ഏപ്രിൽ അഞ്ചിനായിരുന്നു മാഹിൻ ശംനാട്  സാഹിബിന്റെ 'നിര്യാണം

കെ.പി  കുഞ്ഞിമൂസ

 കഴിഞ്ഞ വർഷം  ഏപ്രിൽ 14 ന്   സന്ധ്യ മറഞ്ഞ ശേഷമാണ്  കെ.പി കുഞ്ഞിമൂസ. ചരിത്രത്തിന്റെ ഭാഗമാവുന്നത്       ആയിരക്കണക്കിന്     അനുസ്മരണ കുറിപ്പുകൾ.   എഴുതിയിട്ടുള്ള.  കെ.പി  കുഞ്ഞി മൂസയുടെ  അഭാവം    അക്ഷരാർത്ഥത്തിൽ നികത്തപ്പെടാത്ത. നഷ്ടങ്ങളാണ്       ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ സമകാലിക നായിരുന്ന.  കെ പി ,ഇ അഹമ്മദിന്റെ  ഉറ്റ സുഹൃത്തും സഹപ്രവർത്തനും  എം.എസ്. എഫിന്റെ  സംസ്ഥാന. പ്രസിഡൻറുമായിരുന്നു
അക്കാലത്ത്     കേരളത്തിലെ ക്യാമ്പസുകളിൽ. മുദാ വാക്യം      വർഷം പത്ത് കഴിഞ്ഞോട്ടെ    കുഞ്ഞിമൂസ നാട് ഭരിക്കും ഉമ്മൻ ചാണ്ടി വീട്ടിലിരിക്കും   എന്നുമായിരുന്നു   എന്നാൽ.  വിദ്യാർത്ഥി രാഷ്ട്രീയത്തിൽ. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും  സമകാലികരും മന്ത്രിമാരും' നേതാക്കളുമായി 'വിരാജിക്കുമ്പോൾ.  എഴുത്തിന്റെ  ലോകത്തും പത്രപ്രവർത്തകനായും  അവരുടെയൊക്കെ  ജീവചരിത്രമെഴുതിയം   ചരിത്രത്തിലിടം  നൽകുകയായിരുന്നു കെ.പി കുഞ്ഞിമൂസ


. കുഞ്ഞിക്കണ്ടി പുതിയ പുരയില്‍  കുഞ്ഞിപ്പാത്തുവിന്റെയും ബര്‍മയിലെ കച്ചവടക്കാരനായിരുന്ന തലശേരി സ്വദേശി പടയം പൊയില്‍ മമ്മുവിന്റെയും രണ്ടാമത്തെ പുത്രനായി1938 ല്‍ തലശ്ശേരിക്കടുത്ത് പുന്നോലിലാണ് കുഞ്ഞിമൂസയുടെ ജനനം. 
 വിദ്യാര്‍ഥിയായിരിക്കെ പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവേശിച്ച അദ്ദേഹത്തിനു വിവിധ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. തലശ്ശേരിയിലെ ബ്രണ്ണന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. 1966ല്‍ കോഴിക്കോട് ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപരായി ജോലിയില്‍ പ്രവേശിച്ചു. വാരാന്തപ്പതിപ്പ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു. 1975 മുതല്‍ ഒരു പതിറ്റാണ്ട് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായിരുന്നു. 1986ല്‍ ചന്ദ്രിക വാരിക എഡിറ്ററായി. 1996ല്‍ വിരമിച്ചു. കേരള പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എഎഫ്ഡബ്ല്യുജെ നാഷനല്‍ കൗണ്‍സില്‍ അംഗം, സീനിയര്‍ ജേണലിസറ്റ് ഫോറം സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വിവിധ ആനുകാലികങ്ങളില്‍ എഴുതിയിരുന്ന അദ്ദേഹം പത്ര ഫലിതങ്ങള്‍ ഉള്‍പ്പെടെ നിരവധി കൃതികളുടെ രചയിതാവ് കൂടിയാണ്. നിരവധി വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഖത്തര്‍ മിഡില്‍ ഈസ്റ്റ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുരസ്‌കാരം, കുവൈത്ത്, സലാല പുരസ്‌കാരങ്ങള്‍, സഞ്ജയന്‍ സ്മാരക അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എംഇഎസ് ജേര്‍ണല്‍, സത്യധാര തുടങ്ങി ഏതാനും ആനുകാലികങ്ങളുടെ എഡിറ്ററായിരുന്നു. സ്വന്തമായി മൈത്രീ ബുക്‌സ് പ്രസിദ്ധീകരണാലയം നടത്തിയിരുന്നു.  ഉത്തരദേശത്തിന്റെ  കോളമിസ്റ്റായിരുന്ന.  അദ്ദേഹം   കാസറഗോഡിനും ചിരപരിചിതനായ സ്വന്തക്കാരനായിരുന്നു'   





മുസ്തഫ മച്ചിനടുക്കം
9746383101

3 അഭിപ്രായങ്ങൾ: