ഈ ബ്ലോഗ് തിരയൂ

2018, ജൂലൈ 26, വ്യാഴാഴ്‌ച

മുന്നണി പോരാളിയായ ചെർക്കളം

*മുന്നണി പോരാളിയായ*
*ചെർക്കളം*

സംഭവ ബഹുലമായ അദ്ധ്യായം   അവസാനിച്ചു

ജനാബ്  ചെർക്കളം  അബ്ദുല്ല സാഹിബ്‌  നമ്മെ വിട്ട്  പിരിഞ്ഞിരിക്കുന്നു

1942  സെപ്തംബർ 15 ന്  ബാരിക്കാട്  മുഹമ്മദ് ഹാജിയുടെ   മകനായി   ജനിച്ച  ചെർക്കുളം   അബ്ദുല്ല  സാഹിബ്  കാസറഗോഡൻ   രാഷ്ട്രീയത്തിൽ  നിന്ന്   സംസ്ഥാന   നേതൃത്വത്തോളം    വളർന്ന   അതികായനായിരുന്നു

എല്ലാ കാര്യത്തിലും തനതായ  ശൈലി  ഉണ്ടാക്കിയെടുത്ത  അദേഹം   ആരുടെ  മുമ്പിലും   ഓച്ചാനിച്ചു നിൽക്കാൻ   കൂട്ടാക്കിയിരുന്നില്ല   എന്നതാണ്    പരമാർത്ഥം

കാസറഗോഡ് ജില്ലാ കലക്ടറുടെ   നിയമനവുമായി  ബന്ധപ്പെട്ടൊരു  ചർച്ചാ വേളയിൽ   മുഖ്യമന്ത്രിയായിരുന്ന   എ.കെ  ആൻറണി  പറഞ്ഞൊരു   തമാശ   അവിടെ  ചെർക്കളമുണ്ടല്ലോ  പിന്നെന്തിനാ   വേറൊരാൾ   എന്നായിരുന്നത്രേ

ആജ്ഞാ ശക്തിയും  ആർജവവും  കൈമുതലാക്കിയ  ജനനായകനായിരുന്നു   ചെർക്കളം  അബ്ദുല്ല സാഹിബ്

അഭിവക്ത  കണ്ണൂർ ജില്ലയിൽ  തന്നെ  എം. എസ്.എഫിലൂടെ  കടന്ന്  വന്ന്  യൂത്ത്  ലീഗിന്റെയും  മുസ്ലിം ലീഗിന്റെയും   നേത്രനിരയിലെത്തിയ  ചെർക്കളം  1984  ൽ  കാസറഗോഡ്   ജില്ല  പിറവി കൊണ്ടതോടെ   മുസ്ലിം ലീഗ്   ജില്ലാ കമ്മിറ്റിയിൽ  അനിഷേധ്യ  സാന്നിദ്ധ്യമായി  മാറുകയായിരുന്നു 

അകത്തും  പുറത്തുമുണ്ടായിരുന്ന  വിമർശകരുടെ   വായടപ്പിക്കാൻ   പറ്റുന്ന  നേതൃപാടവം  ചെർക്കളത്തിന്   സ്വന്തമായിരുന്നു

ഹമീദലി ഷംനാട് , കെ.എസ് അബ്ദുല്ല   തുടങ്ങിയവർ   പ്രസിഡന്റായ   ജില്ലാ  കമ്മിറ്റിയിൽ   ജന.. സെക്രട്ടറിയായും   പിന്നീട്   ഒരു  ദശാബ്ദത്തോളം  ജില്ലാ  ലീഗ്   പ്രസിഡന്റായ  ചെർക്കളം   അബ്ദുല്ല സാഹിബ്        മാസങ്ങൾക്ക്    മുമ്പ്   മാത്രമാണ്      പദവിയൊഴിഞ്ഞത്     ഏറെ   താമസിയാതെ    സംസ്ഥാന   കമ്മിറ്റി   പുറi സംഘടയിൽ    ട്രഷററായി  നിയമിതനാവുകയും  ചെയ്തു

കൃത്യാന്തര  ബാഹുല്യങ്ങൾക്കിടയിലും    സമയ നിഷ്ഠ  പാലിക്കാൻ   മറക്കാത്ത   ചെർക്കളം'' ഏത്: പരിപാടിക്കും    പറഞ്ഞതിനും  മുമ്പേ  ഓടിയെത്തുമായിരുന്നു

ചടുലമായ ' പ്രവർത്തന രീതിയും:   ആർജ്ജവവും കൈമുതലാക്കിയ  ചെർക്കളത്തിന്   പകരം  ചെർക്കളം    മാത്രം

എസ്.ടി.യു   സംസ്ഥാന പ്രസിഡൻറായും    മുസ്ലിം ലീഗ്   നിയമസഭാ കക്ഷി   ഭാരവാഹിയായും  പ്രവർത്തിച്ച ചെർക്കളം   മികച്ച  സാമാജികനുമാണ്

യു.ഡി.എഫ് ജില്ലാ ചെയർമാനായ  ചെർക്കളം     പാർട്ടിക്കും 'മുന്നണിക്കും    മുന്നണി പോരാളിയായി   കരുത്ത് പകർന്നു

കാസറഗോഡ്  സംയുക്ത ജമാഅത്ത്    പ്രസിഡൻറായും    മത സാമൂഹ്യ  സാംസ്കാരിക  രംഗത്തൊക്കെ   അര നൂറ്റാണ്ടോളമായി    നിറ സാന്നിദ്ധ്യമായിരുന്നു  ചെർക്കളം   അബ്ദുല്ല സാഹിബ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനുള്ള മോഹവുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ മാറ്റുരച്ച മഞ്ചേശ്വരം മണ്ഡലത്തിൽ ' നിന്നും  നാലു പ്രാവശ്യം   എം.എൽ എ   ആയ   ചെർക്കളം   2001 ലെ  എ.കെ.  ആന്റണി മന്ത്രിസഭയിൽ  തദ്ദേശ സ്വയംഭരണ 'വകുപ്പ് മന്ത്രിയുമായിരുന്നു 

കുടുംബശ്രീ  സംവിധാനം  വ്യാപകമാക്കാനും  ആശ്രയ  പോലുള്ള  പുതിയ   പദ്ധതികൾ  കൊണ്ടു വരാനും  അദ്ദേഹം  മന്ത്രിയായ  സമയത്ത്    കൂടുതൽ   താത്പര്യമെടുത്ത്   പ്രവർത്തിക്കുകയുണ്ടായി

'
മഞ്ചേശ്വരത്തിന്റേയം   പൊതുവിൽ  ജില്ലയുടെ തന്നെ  വികസനത്തിൽ  അദ്ദേഹത്തിന്റെ  സംഭാവനകൾ    സ്മരണീയമാണ്

ന്യൂനപക്ഷ ധനകാര്യ വികസന  കോർപ്പറേഷൻ   ചെയർമാനായിരുന്നു   കഴിഞ്ഞ  യു.ഡി. എഫ്  ഭരണ കാലത്ത്     ചെർക്കളം ,എം.എൽ. എ   ആയിരിക്കെ തന്നെ  1990 ൽ  ജില്ലാ കൗൺസിൽ ' മെമ്പറായും  അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു

1980ലെ  തെരഞ്ഞെടുപ്പിലാണ്  ചെർക്കളം  ആദ്യമായി  നിയമ സഭയിലേക്ക്   മത്സരിക്കുന്നത്

1980ലെ ആദ്യ അങ്കത്തില്‍ മഞ്ചേശ്വരത്ത് ചെര്‍ക്കളം അബ്ദുല്ല സിപിഐ ഡോ. എ സുബ്ബറാവുവിനോട് 145 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എന്നാല്‍ 1982ല്‍ ഡോ.എ സുബ്ബറാവു കോണ്‍ഗ്രസിലെ എന്‍ രാമകൃഷ്ണനോട് 163 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ശങ്കര ആള്‍വ മൂന്നാംസ്ഥാനത്തായിരുന്നു. 1980ല്‍ കോണ്‍ഗ്രസിലെ ഐ രാമറൈ റിബലായി മല്‍സരിച്ച് 10,000 വോട്ടുകള്‍ നേടിയതാണ് യുഡിഎഫിന് തിരിച്ചടിയായത്.

1987ല്‍  മഞ്ചേശ്വരം മണ്ഡലത്തിൽ  രണ്ടാമങ്കത്തിനിറങ്ങിയ  ചെര്‍ക്കളം   മണ്ഡലം യു.ഡി.എഫിന്റേതാക്കി മാറ്റുകയായിരുന്നു

ആറായിരത്തില്‍പരം വോട്ടുകള്‍ക്കാണ്   അന്നദ്ദേഹം  വിജയിച്ചത്.  ചെർക്കളത്തിന് 33,583 വോട്ടുകളും ബിജെപിയിലെ എ ശങ്കര ആള്‍വയ്ക്ക് 27,017 വോട്ടുകളും സിപിഐയിലെ എ സുബ്ബറാവുവിന് 19,924 വോട്ടുകളും ലഭിച്ചു 

1991ല്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് കെ ജി മാരാറെ രംഗത്തിറക്കയപ്പോൾ  കടുത്ത പോരാട്ടത്തിൽ‍ 1000ല്‍ പരം വോട്ടുകള്‍ക്കാണ് അന്ന് ചെര്‍ക്കളം വിജയിച്ചത്. ചെര്‍ക്കളത്തിന് 29,603 വോട്ടും കെ ജി മാരാര്‍ക്ക് 28,531 വോട്ടും എല്‍ഡിഎഫിലെ ബി എം രാമയ്യ ഷെട്ടിക്ക് 24,678 വോട്ടുകളുമാണ് ലഭിച്ചത്.

1996ല്‍  ചെര്‍ക്കളം  രണ്ടായിരത്തില്‍പരം വോട്ടുകള്‍ക്ക്  ഹാട്രിക്ക്  വിജയം കരസ്ഥമാക്കി
ചെര്‍ക്കളത്തിന് 34,705, ബിജെപിയിലെ ബാലകൃഷ്ണ ഷെട്ടിക്ക് 32,413, സിപിഎമ്മിലെ എം രാമണ്ണ റൈക്ക് 22,600 വോട്ടുകളുമാണ് അന്ന് ലഭിച്ചത

എന്നാല്‍ 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് സി കെ പത്മനാഭനെ 13,000ത്തില്‍പരം വോട്ടുകള്‍ക്ക്  പരാജയപ്പെടുത്തി   നാലാം വട്ടം   നിയമസഭയിലെത്തിയ  ചെർക്കളം    എ.കെ. ആന്റണി മന്ത്രിസഭയിൽ  തദ്ദേശ സ്വയം ഭരണ വകുപ്പ് 'മന്ത്രിയാവുകയും ചെയ്തു   . ചെര്‍ക്കളത്തിന് 47,494 വോട്ടുകളും സി കെ പത്മനാഭന് 34,306 വോട്ടുകളും സിപിഎമ്മിലെ എം രാമണ്ണ റൈക്ക് 23,201 വോട്ടുകളുമാണ്   ആ തിരഞ്ഞെടുപ്പിൽ ലഭിച്ചത്.

2006ല്‍   പക്ഷേ    ആറായിരത്തില്‍പരം വോട്ടുകള്‍ക്ക്  ചെര്‍ക്കളം പരാജയപ്പെട്ടുകയായിരുന്നു   സംസ്ഥാനമാകെ  യു.ഡി. എഫ്  വൻ പരാണ്ടയം  ഏറ്റു വാങ്ങിയ ഒരു   തിരഞ്ഞെടുപ്പ് കൂടിയായിരുന്നു  അന്നത്തേത്

സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പു 39,242, ബിജെപിയിലെ എം നാരായണ ഭട്ട് 34413, ചെര്‍ക്കളം 34,113 വോട്ടുകളുമാണ് ലഭിച്ചത്.

2011ല്‍ ഈ മണ്ഡലം  പി ബി അബ്ദുര്‍ റസാഖ് സാഹിബിലൂടെ തിരിച്ചുപിടിക്കുമ്പോൾ   ചെർക്കളം   മുഖ്യ പ്രചാരകനായി  മുമ്പിലുണ്ടായിരുന്നു

പേരിനൊപ്പം ചേർത്തു വെച്ച    ഗ്രാമത്തിന്റെ ' പേരിൽ  അറിയപ്പെട്ട ' അദ്ദേഹത്തെ ചെർക്കളക്കാർ   വിളിച്ചത്  ഉനൂച്ച  എന്നായിരുന്നു



   *മുസ്തഫ  മച്ചിനടുക്കം*

*Vice president chemnad panchayath.  Muslimleague*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ