ഈ ബ്ലോഗ് തിരയൂ

2018, ജൂലൈ 1, ഞായറാഴ്‌ച

ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു ദിനം

2018ജൂലായ് 1 ഞായറാഴ്ച ജീവിതത്തിൽ എന്നും ഓർക്കപ്പെടും വിധം സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദിവസമായിരുന്നു
ആറു വർഷത്തോളമായി ശബ്ദം കൊണ്ട് മാത്രം ചിര പരിചിതനായ ജ്യേഷ്ഠ സഹോദരനെ പോലെയോ അതിലുപരിയോ ആദരവും സ്നേഹവും നിറഞ്ഞ സമുദായത്തിന്റെ സേവകനായിരുന്ന മർഹും സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെ സ്നേഹഭാജനമായിരുന്ന അഷ്റഫ് നടക്കാവ് സാഹിബിനെ ആരോഗ്യത്തോടെ നേരിൽ കാണാൻ സാധിച്ചു എന്നത് തന്നെ പ്രധാനം
വദ്യനായ സി.എച്ചിന്റെ സ്മരണകൾ തങ്ങിനിൽക്കുന്ന നടക്കാവിലെ ' വസതി അതിനു വേദിയായി എന്നത് ഇരട്ടി മധുരം നൽകുന്നു
മുനീർ സാഹിബിനേയ്യം മകൻ മുഹമ്മദ് മിന്നാഹ് നേയും കാണാനും ഒരുമിച്ച് ഫോട്ടോ യെടുക്കാനും സാധിച്ചു എന്നതിനപ്പുറം നടക്കാവ് പള്ളിക്ക് ചാരെ അന്തിയുറന്നുന്ന സി.എച്ചിന്റെ ഖബർ സിയാറത്ത് ചെയ്യാൻ കൂടി അവസരമുണ്ടായതിൽ അതിയായി സന്തോഷിക്കുന്നു
മിന്നാഹി ന്റെ കൈയിൽ നിന്നും വാങ്ങി കുടിച്ച മധുര പാനീയത്തോടൊപ്പം
ഇക്കാ ഇനിയും ഇടകക്കൊക്കെ വരണേ എന്ന സ്നേഹമസൃണമായ അഭ്യർത്ഥനയും മാധുര്യം തുളുമ്പുന്ന തായിരുന്നു
സി.എച്ചിന്റെ നാമധേയത്തിയ പടുത്തുയർത്തപ്പെട്ട ആദ്യ സ്മാരക സൗധമായ നടക്കാവിലെ ശാഖാ മുസ്ലിം ലീഗ് ഓഫീസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ' പുരസ്കാര ദാന ചടങ്ങിന് സാക്ഷിയാവാനും അശ്രഫ് ക്കയടക്കമുള്ളവരുടെ സംസാരം ശ്രവിക്കാനും
സാധിച്ചു
അഷ്റഫ് ക്കരുടെ അനുജൻ മുഹമ്മദലി സാഹിബ് നടക്കാവ് ശാഖാ ലീഗ് നേതാക്കൾ
എസ്. ടി യു സംസ്ഥാന സെക്രട്ടറി കുഞ്ഞഹമ്മദ് സാഹിബിനേയും പരിചയപ്പെടാൻ സാധിച്ചതും ഓർക്കുന്നു
കോഴിക്കോട് നിന്നും അരീക്കോട് എത്തിയത് യുവ സുഹൃത്ത് ജുറൈജിന്റെ കല്യാണത്തിൽ പങ്ക് കൊള്ളാനായിരുന്നു
ജുറൈജിന്റെ നിക്കാഹിന് സാക്ഷിയാവുന്നതോടൊപ്പം പ്രിയ സുഹൃത്ത് ഷബീർ വെള്ളേരി സാഹിബിന്റെ വീട് സന്ദർശിക്കാനും ഇതു വരെ നേരിൽ കാണാതിരുന്ന ഓൺലൈൻ കൂട്ടുകാരായ
റാഷിദ് വയനാട് ,ലത്തീഫ് വെള്ളേരി സാഹിബ് ,യൂനസ് പൂവഞ്ചേരി ,അടക്കം ഏതാനും പേരെ കൂടി നേരിൽ പരിചയപ്പെടാനും അവസരമുണ്ടായതിൽ നാഥനെ സ്തുതിക്കുന്നും
അൽഹംദുലില്ലാഹ്

മുസ്തഫ മച്ചിനടുക്കം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ