ഈ ബ്ലോഗ് തിരയൂ

2016, ഒക്‌ടോബർ 2, ഞായറാഴ്‌ച

മലയാളത്തിൻറ്റെ അല്ലാമാ ഇഖ്ബാൽ


"ടി ഉബൈദ് "   മലയാളത്തിന്റെ  അല്ലാമാ
ഇക്ബാൽ
*************************
മുസ്തഫ മച്ചിനടുക്കം

ഒക്ടോബര്   മൂന്നു   മാപ്പിള കവി  ടി ഉബൈദ് സാഹിബിന്റെ    വിയോഗത്തിന്      നാല്പത്തിനാല്    വര്ഷം  പൂർത്തീകരിക്കപ്പെടുകയാണ്

1908  മുതൽ 1972  വരെ നീണ്ട അദ്ധേഹത്തിന്റെ  ജീവിതം   ഉത്തര മലബാറിന്റെ   യും   തെക്കൻ കാനറായുടെയും     സാമൂഹ്യ സാംസ്‌കാരിക   മണ്ഡലത്തിൽ    ഉണ്ടാക്കിയ വിപ്ലവം   ചെറുതൊന്നുമല്ല

അന്നത്തെ    അഥവാ   ഉബൈദ്   സാഹിബിന്റെ  ബാല്യകാലത്തെ     സാമൂഹിക പശ്ചാത്തലം അന്ധകാരത്തിന്റെ    ഒപ്പം അനാചാരങ്ങളുടെയും     അദൃശ്യ    ബന്ധനങ്ങളിൽ കുരുങ്ങി   കിടക്കുകയായിരുന്നു

കേരള  മുസ്ലിം ഐക്യ സംഘവുമായുള്ള   ഉബൈദ് സാഹിബിന്റെ    അഭിമുഖ്യത്തെ     സംശയത്തോടെയായിരുന്നു
അന്നത്തെ    കാസർകോടൻ ജനത നോക്കികണ്ടത്

വിദ്യാഭ്യാസത്തെ പള്ളിദര്സുകളിൽ   ഒതുക്കിയിരുന്ന   സമൂഹത്തെ മത ബോധത്തോടൊപ്പം    ഭൗതിക  വി ജ്ഞാനവും    ആർജ്ജിക്കേണ്ടതിന്റെ  ആവശ്യകത    ബോധ്യപ്പെടുത്താൻ    കഠിന യത്നം   തന്നെയായിരുന്നു  ഉബൈദ്  സാഹിബ്    നടത്തിയത്  

ഒരു വേള    ശാരീരിക   ആക്രമണ ഭീഷണി വരെ അദ്ദേഹത്തിന്   നേരിടേണ്ടി വന്നു    എങ്കിലും   അതിനെയെല്ലാം   തരണം ചെയ്തു    അദ്ദേഹം    തന്റെ  ദൗത്യവുമായി     മുമ്പോട്ടു നീങ്ങി    

പിൽക്കാലത്തു   പക്ഷെ   അദ്ദേഹത്തെ  കല്ലെറിഞ്ഞ
അതെ   ജനത   ഉബയ്ച്ച
എന്ന്    സ്നേഹ വായ്പോടെ
വിളിച്ചു       അദ്ദേഹം ജോലി
ചെയ്ത    തെരുവത്ത്   സ്കൂൾ
ഉബൈച്ഛന്റെ     സ്കൂൾ എന്നറിയപ്പെട്ടു  

ഓരോ വീട്ടിലും കയറിയിറങ്ങി
വിദ്യയുടെ    പ്രാധാന്യം   പറഞ്ഞു സ്കൂളിലെ ത്തിക്കാൻ
യത്നിച്ച   മാഷെ   വിദ്യാർഥികൾ    തിരിച്ചറിയുകയായിരു ന്നു 

കേരള സാഹിത്യ പരിഷത്തിൽ   പ്രബന്ധം അവതരിപ്പിക്കുകയും    ശുദ്ധമലയാളത്തിൽ   മാപ്പിള  പാട്ടെഴുത്തുകയും
കേരളം  ജന്മം കൊള്ളുന്നതിന്റെ   മുമ്പേ
വിട തരികമ്മെ കന്നഡ
ധാത്രി  

എന്ന ഗാന രചനയിലൂടെ കന്നഡ യോട്  വിട ചോദിക്കുകയും   ചെയ്ത  അദ്ദേഹത്തെ  

മാപ്പിള കവി  എന്നതിലപ്പുറം
ബഹുസ്വരതയുടെ   മഹാകവിയായി   വാഴ്ത്തപ്പെടേണ്ടതായിരുന്നു

കന്നഡ മീഡിയം സ്കൂളിൽ  പഠിച്ച   അദ്ദേഹം   ബാപ്പയുടെ   തുണിക്കടയിൽ
വെച്ച്    മലയാളം   വായിച്ചു
പഠിക്കുകയായിരുന്നു

അറബി ഭാഷയിലും പ്രാവീണ്യം   നേടിയ അദ്ദേഹം മലയാളം കന്നഡ
ഭാഷകളിൽ   സാഹിത്യ രചനകൾ   നടത്തുന്നതോടൊപ്പം   അറബി   ബൈത്തുകളും രചിക്കുമായിരുന്നു

രാഷ്ട്രീയത്തിലും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന   അദ്ദേഹം     മുഹമ്മദ്‌  ശെറൂൽ  സാഹിബിൽ  ആകൃഷ്ടനായി    കോൺഗ്രസിനോട്   ആഭിമുഖ്യം   പുലർത്തിയെങ്കിലും      1930
കൾക്ക്   ശേഷം    മുസ്ലിം ലീഗിലെത്തുകയായിരുന്നു

1940 ൽ കോഴിക്കോട്  ചേർന്ന   മുസ്ലിം ലീഗ് സമ്മേളനത്തിൽ   ആലപിക്കപെട്ട    
ടി ഉബൈദ്   സാഹിബിന്റെ രചനയിൽ   വിരിഞ്ഞ  ഗാനം ഏറെ   പ്രസിദ്ധമായിരുന്നു

പിന്നീട്    പലപ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ
മുസ്ലിം ലീഗ്  വേദികളിൽ ആലപിക്കപെട്ടു

സ്വതന്ത്ര ഭാരതത്തിൽ മുസ്ലിം
ലീഗുകാരനെന്ന    ലേബൽ
അരോചക മായി    കരുതി
പലരും   ലീഗിനെ   മൊഴി
ചൊല്ലിയെങ്കിലും     മദിരാശി
സംസ്ഥാനത്തിന്റെ    ഭാഗമായിരുന്ന     കാസറഗോഡ്  ഉൾകൊള്ളുന്ന
തെക്കൻ  കാനറാ ജില്ലയിൽ ഖായിദെ മില്ലത്തിന്റെ സന്ദേശവുമായി മുസ്ലിം ലീഗിനെ     ശക്തിപ്പെടുത്താൻ           മാഹിൻ ഷംനാട്   സാഹിബിനൊപ്പം   ഉബൈദ്
സാഹിബും   മുന്നിൽ നിന്ന്
പ്രവർത്തിച്ചു

കെ എം സീതി സാഹിബ് ', സി എച് മുഹമ്മദ്‌കോയ
എന്നിവരുമായി  അദ്ദേഹത്തിന്     അടുത്ത
ബന്ധമുണ്ടായിരുന്നു   മുൻ
എം എൽ എ  ടി .എ .ഇബ്രാഹിം  അദ്ധേഹത്തിന്റെ ഉറ്റ മിത്രമായിരുന്നു

സാഹിത്യ അക്കാദമിയിലും
നാടക അക്കാദമിയിലും   തുടങ്ങി   നിരവധി   സർക്കാർ സമിതികളിൽ     ഉബൈദ്  മാഷെ   അംഗമാക്കാൻ   സി
എച്ച്   മുഹമ്മദ് കോയ   വിദ്യാഭ്യാസ   മന്ത്രിയായപ്പോൾ   പ്രത്യേകം
ശ്രദ്ധിച്ചിരുന്നു

പ്രൈ മറി സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായി 1969-ല്‍ വിരമിച്ച ഉബൈദ് മാഷ്  1972 ഒക്ടോബര്‍ മൂന്നിന്‌ ഗവ. മുസ്‌ലിം ഹൈസ്‌കൂളില്‍ അധ്യാപകസെമിനാറില്‍ സംസാരിക്കവെ കുഴഞ്ഞുവീണ    അദ്ദേഹം
തൊട്ടടുത്ത    മാലിക്  ദീനാർ
ഹോസ്പിറ്റലിൽ   വെച്ച്   അന്ത്യ ശ്വാസം   വലിച്ചു

അദ്ധേഹത്തിന്റെ   യഥാർത്ഥ നാമം അബ്ദുൽ റഹിമാൻ  എന്നാണെകിലും   ജന മനസ്സിൽ പതിഞ്ഞത്    തൂലിക നാമമായിരുന്ന   ഉബൈദ്   എന്നായിരുന്നു

   തികഞ്ഞ മത വിശ്വാസിയും    കറ  കളഞ്ഞr ദേശസ്നേഹിയുമായിരുന്ന   അദ്ദേഹം   സത്യത്തിൽ   മലയാളത്തിന്റെ
അല്ലാമാ ഇക്ബാൽ    തന്നെയായിരുന്നു   എന്ന്  പറയാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ