ഈ ബ്ലോഗ് തിരയൂ

2020, ജൂലൈ 22, ബുധനാഴ്‌ച

മുസ്ലിം ലീഗ് സംഘടനാ സാരഥികൾ

  കേരള സംസ്ഥാന രൂപീകരണ ത്തിന്റെ  ആഴ്ചകൾക്കകം  തന്നെ മസ്ലിം ലീഗിനും  സംസ്ഥാന കമ്മിറ്റി രൂപീകരിക്കുകയുണ്ടായി
1956 നവം 18ന്   നിലവിൽ വന്ന പ്രഥമ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ് സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങളും ജന.സെക്രട്ടറി   കെ.എം സീതി സാഹിബുമായിരുന്നു        
ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബായിരുന്നു പ്രഥമ ട്രഷറർ
ബി പോക്കർ സാഹിബ് ,ഉപ്പി സാഹിബ് ,കെ എം മൗലവി ,പൊയക്കര അബ്ദുൾ റഹ്മാൻ ഹാജി കാസറഗോഡ് ,തുടങ്ങിയവരൊക്കെ ഉപാദ്ധ്യക്ഷന്മാരും സി.എച്ച് മുഹമ്മദ് കോയ ,ഒകെ മുഹമ്മദ്.കുഞ്ഞി തുടങ്ങിയവർ
സെക്രട്ടറിമാരുമായിരുന്നു എന്നാണ് ലഭ്യമായ അറിവ്       

1959ൽ പുന . സംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയിൽ എം കെ ഹാജി ട്രഷററും ബി. പോക്കർ സാഹിബ് ഉപ്പി സാഹിബ് , സേട്ട് സാഹിബ് ,,ബി.വി അബ്ദുല്ല കോയ ,എ ഹഖീം ജി ,വി.കെ പി അബ്ദുൾ കാദർ ഹാജി ,തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരും   സി.എച്ച് മുഹമ്മദ് കോയയും ,കെ.എ. മുഹമ്മദും ജോ. സെക്രട്ടറിമാരുമായിരുന്നു (അന്ന് ജന. സെക്രട്ടിയെന്ന് പറഞ്ഞിരുന്നില്ല സെക്രട്ടറിയും ,ജോ. സെക്രട്ടറിമാരുമായിരുന്നു) 

1960 ൽ. പട്ടം താണുപിള്ള മന്ത്രിസഭയിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം സ്പീക്കർ പദവി സ്വീകരിക്കാൻ തീരുമാനമായപ്പോൾ
കെ.എം സീതി സാഹിബ് സ്പീക്കർ സ്ഥാനത്തേക്ക് നിയമിതനാവുകയും പകരം ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് സെക്രട്ടറിയായി വരുകയും ചെയ്തു  വി.കെ. പി അബ്ദുൾ ഖാദർ ഹാജി ട്രഷററായും തെരഞ്ഞെടുക്കപ്പട്ടു
1966-ൽ അദ്ദേഹത്തിന്റെ മരണശേഷം എം.കെ ഹാജി സാഹിബ് തന്നെ വീണ്ടും ട്രഷററായി വരുകയും ചെയ്തു      ഇതിനിടെ 1961 ൽ. ഏപ്രിൽ 17 ന് സ്ക്കപീക്കർ പദവിയിലിരിക്കേ തന്നെ കെ.എം സീതി സാഹിബ് ഇഹലോക വാസം വെടിയുകയും 1961 ജൂൺ 9 ന് സി എച്ച് പകരം സ്പീക്കർ ആവുകയും  ചെയ്തു  
(മെഹബൂബ് അലി ബേഗിനു ശേഷം സീതി സാഹിബ്  അഖിലേന്ത്യാ  ജന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു) 1965 ജൂലൈ 29 നു  വൈസ് പ്രസിഡന്റായിരുന്ന പോക്കർ സാഹിബും മരണപ്പെടുകയുണ്ടായി  

കോൺഗ്രസ്സുമായുള്ള അസ്വാരസ്യം വർദ്ധിക്കുകയും ലീഗിനെ അവഹേളിക്കുന്ന കോൺഗ്രസ്സ് നിലപാടിൽ.  പ്രതിഷേധിച്ച് 1961 നവംബര 10 ന്  തന്നെ സി.എച്ച് സ്പീക്കർ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു രാജ്യസഭാംഗമായിരുന്ന സേട്ട് സാഹിബിന്  പകരം  സി.എച്ച് സംസ്ഥാന സെക്രട്ടറിയാവുകയും ചെയ്തു 1962 ൽ ഒറ്റയ്ക്ക്  തിരഞ്ഞെടുപ്പിനെ നേരിട്ട മുസ്ലിം ലീഗിന്റെ  പ്രതിനിധിയായി കോഴിക്കോട്  നിന്നും ജയിച്ച സി.എച്ച് ,ഖായി ദെ മില്ലത്തിനൊപ്പം  ലോക്സഭാംഗമാവുകയും ചെയ്തു
 മഞ്ചേരിയിൽ നിന്നും മണ്ഡലം കാണാതെയായിരുന്നു ഖായിദെ മില്ലത്തിന്റെ  വിജയം

1967 ലെ   കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ.സി.പി.എം ,സി .പി ഐ അടക്കം  ഒരുമിച്ച് മത്സരിക്കുകയും '  മുസ്ലിം ലീഗ് 
സപ്തകക്ഷി  മന്ത്രിസഭയിൽ ഭരണ പങ്കാളിത്തം നേടുകയും സി.എച്ച് മന്ത്രിയാവുകയും ചെയ്തപ്പോൾ യു.എ ബീരാൻ സാഹിബ് ആക്ടിംഗ് സെക്രട്ടറിയായി   1968ൽ തലശേരിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന. ടി .എം സാവാൻ കുട്ടിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു
പിന്നീട് പി.എസ് സി അംഗമായും ,ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം സജീവ രാഷ്ടിയത്തിലേക്ക് തിരിച്ച് വന്നില്ല സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹത്തിന് ശേഷം    
1972-ൽ ഹമീദലി ഷംനാട് സാഹിബ് സംസ്ഥാന ജനറൽ സെക്രട്ടറിയായി വന്നു

1973-ൽ ബാഫഖി തങ്ങളുടെ നിര്യാണ ശേഷം പാണക്കാട് പി.എം. എസ്. എ പൂക്കേrയ തങ്ങളാണ് സംസ്ഥാന അദ്ധ്യക്ഷനായി വരുന്നത്      ഈ കാലയളവിലാണ് മുസ്ലിം ലീഗിൽ ദൗർഭാഗ്യകരമായ പിളർപ്പ് ഉണ്ടാവുന്നതും    അഖിലേന്ത്യാ മുസ്ലിം ലീഗ്    രൂപീകരിക്കപ്പെടുന്നതും   ജന. സെക്രട്ടറിയായ ഷംനാട് സാഹിബും ,ട്രഷറർ എം.കെ ഹാജിയും അടക്കം വലിയ വിഭാഗം നേതാക്കളും  അന്ന്   അഖിലേന്ത്യ പക്ഷത്തായിരുന്നു
സി.കെ.പി ചെറിയ മമ്മുക്കേയി , ഉമ്മർ ബാഫഖി തങ്ങൾ  ,ബാവ ഹാജി   തുടങ്ങിയവരും  അവരോടൊപ്പമായിരുന്നു     യു.എ ബീരാൻ വീണ്ടും ആക്ടിംഗ് സെക്രട്ടറിയായി   

1975 ജൂലൈ ആറിന് പൂക്കോയ തങ്ങൾ മരണ പെടുകയും    പകരം ആര് എന്ന ചോദ്യചിഹ്നം ഉയരുകയും  ചെയ്തപ്പോഴാണ് സി.എച്ച്  മുൻകൈയ്യെടുത്ത്   ഈജിപ്തിലെ അൽ അസ്ഹർ സർവ്വകലാശാലയിൽ നിന്ന് പഠനം കഴിഞ്ഞ് വന്നിരുന്ന പൂക്കോയ തങ്ങളുടെ മകൻ   സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ നേതൃത്വത്തിലേക്ക്    കൊണ്ട് വരുന്നത്       സി.എച്ച് തന്നെ പാർട്ടി ജന. സെക്രട്ടറിയായി    

1977 ൽ ബി.വി അബ്ദുല്ല കോയ സാഹിബ് ജന. സെക്രട്ടറിയായി 
1985-ൽ ഇരു മുസ്ലിം ലീഗും യോജിപ്പിലാവുന്നത് വരെ അദ്ദേഹം തന്നെയായിരുന്നു ജന സെക്രട്ടറി '
സി.എച്ച്  മുഖ്യമന്ത്രിയും ,ഉപമുഖ്യമന്ത്രിയുമൊക്കെയാവുന്നത്   ശിഹാബ് തങ്ങൾ പ്രസിഡൻറും അബ്ദുല്ലക്കോയ ജന സെക്രട്ടറി യുമായിരുന്ന അവസ്ഥയിലാണ്   

1985 ൽ.  അക്ഷരാരത്ഥത്തിൽ ലയിച്ചു ഒന്നായി ചേർന്നപ്പോഴും ശിഹാബ് തങ്ങൾ തന്നെയായിരുന്നു  സംസ്ഥാന അദ്ധ്യക്ഷൻ.   അബ്ദുല്ലകോയയും ,സയ്യിദ് ഉമർ ബാഫഖി തങ്ങളും ജന സെക്രട്ടറിമാരായി വരുകയും എം.പി എം അബ്ദുല്ലക്കുട്ടി കുരിക്കൾ ട്രഷററാവുകയും ചെയ്തു    സി. കെ.പി ചെറിയ മമ്മുക്രയി , ഒ കെ. മുഹമ്മദ് കുഞ്ഞി, കെ.മൊയ്തീൻ കുട്ടി എന്ന ബാവഹാജി അഡ്വ കെ എം എ ലത്തീഫ് തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരും    എം എൽ എ മാരായ  പി. സീതി ഹാജിയും ,പി.എം അബൂബക്കറും സെക്രട്ടറിമാരുമായി  തെരഞ്ഞെടുക്കപെട്ടു   

പിന്നീട്   1991 ലാണ് മുസ്ലിം ലീഗ് പൂർണ്ണാർത്ഥത്തിൽ പുതിയ കമ്മിറ്റി വരുന്നത്   കൊരമ്പയിൽ അഹമ്മദ്‌ ഹാജി ജന .സെക്രട്ടറിയം
സയ്യിദ് ഉമർ ബാഫഖി തങ്ങൾ ട്രഷററുമായുള.  കമ്മിറ്റിയായിരുന്നു അന്നു നിലവിൽ വന്നത്  
മുസ്ലിം ലീഗ്  വീണ്ടും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ച കാലഘട്ടമായിരുന്നു അത്      ഫാഷിസ്റ്റ് ശക്തികൾ രാജ്യത്ത് മേൽകൈ നേടുന്നതോടൊപ്പം സമുദായത്തിനകത്ത്    വൈകാരികത ഉയർത്തി    പുതിയ ശക്തികൾ ഉദയം കൊള്ളുകയും
ബാബരി മസ്ജിജിദിന്റെ തകർച്ചയെ തുടർന്നുണ്ടായ രാഷ്ടിയ സംഭവ വികാസങ്ങളും അഖിലേന്ത്യ പ്രസിഡൻറായ സേട്ട് സാഹിബ് തന്നെ ചിലരുടെ ചതിക്കുഴികളിൽ  പെട്ട്  പുതിയ  സംഘടന രൂപീകരിക്കുകയും ചെയ്ത സന്ദർഭത്തിൽ.    മുസ്ലിം ലീഗിന്റെ   പ്രഖ്യാപിത ലക്ഷ്യങ്ങൾ ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട്    എല്ലാ വൈതരണികളേയും അതിജീവിക്കുന്നതിൽ
 സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ   അജയ്യമായ നേതൃത്വവും കൊരമ്പയിലിന്റെ സംഘാടന പാടവവും   വലിയ പങ്കു വഹിക്കുകയുണ്ടായി.
2003-ൽ കൊരമ്പയിൽ.  മരണപ്പെട്ടതിന് ശേഷമാണ്   ' പി.കെ.കുഞ്ഞാലിക്കുട്ടി ജന സെക്രട്ടറിയായി വരുന്നത്      
  
2006 -ൽ. മുസ്ലിം ലീഗ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ശേഷം നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷം   കുഞ്ഞാലിക്കുട്ടി ട്രഷറർ സ്ഥാനത്തേക്ക് മാറുകയും അവിലേന്ത്യ ജന.സെക്രട്ടറിയായ
ഇ. അഹമ്മദ്  സാഹിബിന്  'സംസ്ഥാന ജന സെക്രട്ടറിയുടെ ചുമതല കൂടി നൽകുകയം ചെയ്തു

പ്രസ്തുത കമ്മിറ്റിയിൽ  ഉമ്മർ ബാഫഖി തങ്ങൾ ,ഹമീദലി ഷംനാട് 
പി.പി അബ്ദുൾ ഗഫൂർ മൗലവി ,അബ്ദുല്ല ഹാജി അഹമ്മദ് സേട്ട്
തുടങ്ങിയവർ വൈസ് പ്രസിഡന്റും
ഇ.ടി. മുഹമ്മദ് ബഷീർ ,എം.കെ മുനീർ ,ടി.എ. അഹമ്മദ്‌ കബീർ ,പി .എച്ച് അബ്ദുൾ സലാം ഹാജി തുടങ്ങിയവർ സെക്രട്ടറിമാരുമായിരുന്നു

2007 ആഗസ്റ്റ് 2 ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്ര മന്ത്രിയെന്ന നിലയിലും ദേശീയ സെക്രട്ടറി  എന്ന നിലക്കുമുള്ള ഭാരിച്ച ഉത്തരവാദിത്തങൾക്കിടയിൽ സംസ്ഥാന ജന സെക്രട്ടറിയുടെ ചുമതല കുടി വഹിക്കുക പ്രയാസമാണെന്ന്   ഇ അഹമ്മദ് സാഹിബ്   ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ.   നടത്തിയ അഴിച്ചു പണിയിലൂടെ   പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ജന സെക്രട്ടറി സ്ഥാനത്തും ഉമർ ബാഫഖി തങ്ങൾ ട്രഷറർ സ്ഥാനത്തും തിരിച്ചെത്തുകയായിരുന്നു

പീന്നീട് 2008 നവംബറിൽ മെമ്പർഷിപ്പടി സ്ഥാനത്തിൽ  വന്ന കമ്മിറ്റി മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വന്ന അവസാന കമ്മിറ്റിയായിരുന്നു
പി.കെ. കുഞ്ഞാലിക്കുട്ടി ജന സെക്രട്ടറിയായ.  കമ്മിറ്റിയിൽ ഹമീദലി ഷംനാട് സാഹിബായിരുന്നു ട്രഷറർ  കല്ലടി മുഹമ്മദ് ,എ സി അഹമ്മദ്‌  ,അബ്ദുൾ സലാം ഹാജി തുടങ്ങിയവർ വൈസ് പ്രസിഡന്റുമാരായപ്പോൾ.     'ഇ.ടി. മുഹമ്മദ് ബഷീർ ,എം.കെ മുനീർ ,ടി.എ. അഹമ്മദ് കബീർ എന്നിവരാടൊപ്പം കെ.പി. എ മജീദ് ടി പി.എം സാഹിർ ,കെ എൻ എ ഖാദർ തുടങ്ങിയവർ കൂടി സെക്രട്ടറി മാരായി      തൊട്ടടുത്ത വർഷം ആഗസ്റ്റ് ഒന്നിന്     സയ്യിദ് ഉമർ ബാഫഖി തങ്ങളുടെ വിയോഗത്തിന്റെ   ആണ്ട് പൂർത്തിയാവുന്ന. ദിനത്തിൽ. 'പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഈ ലോകത്തോടു 'വിട പറഞ്ഞു

താമസിയാതെ  മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരനും മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്ന      സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സംസ്ഥാന. അദ്ധ്യക്ഷനായി ഐക്യ കണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു

2011-ൽ യു.ഡി എഫ് അധികാരത്തിൽ വന്നപ്പോൾ നിയമസഭാ കക്ഷി നേതാവ് കൂടിയായിരുന്ന 'കുഞ്ഞാലിക്കുട്ടി സംഘടന ചുമതല ഒഴിയുകയം
കെ.പി. എ. മജീദ് ,ഇ.ടി മുഹമ്മദ് ബഷീർ എന്നിവർ ജന. സെക്രട്ടറിമാരുമായി

2011 ജൂലൈ 5 ന് തിരുവനന്തപുരത്ത് ചേർന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ  വെച്ചായിരുന്നു  തീരുമാനം       
കെ.വി മുഹമ്മദ് കുഞ്ഞി കണ്ണൂർ ,എ മുഹമ്മദ് ആലപ്പുഴ എന്നിവരെ വൈസ് പ്രസിഡന്റുമാരായും
എം സി മായിൻ ഹാജി ,കുട്ടി അഹമ്മദ് കുട്ടി ,പി.എം.എ സലാം ,എം.ഐ തങ്ങൾ തുടങ്ങിയവരെ സെക്രട്ടറിമാരായും നിയമിച്ചു

2012- ജൂലൈ ആദ്യത്തിൽ   മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡന്റായി തുടരുകയും   കെ.പി. എ. മജീദ് ജന.സെക്രട്ടറിയാവുകയും ചെയ്തു

സി.ടി. അഹമ്മദലി ,എം ഐ . തങ്ങൾ ,വി.കെ അബ്ദുൾ ഖാദർ മൗലവി ,പി.എച്ച് അബ്ദുൾ സലാം ഹാജി ,കുട്ടി അഹമ്മദ് കുട്ടി എന്നിവർ വൈസ് പ്രസിഡന്റുമാരും   സെക്രട്ടറിമാരായി എം.സി മായിൽ ഹാജി, പി.എം.എ സലാം ,ടി.പി.എം സാഹിർ , പി .വി അബ്ദുൾ വഹാബ്, ടി.എം സലിം തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു

2018 ഫെബ്രുവരി പതിനൊന്നിന് ചേർന്ന  കൗൺസിലിൽ  മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും , ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയായിരുന്നു ട്രഷറര്‍   

പികെകെ ബാവ, എംസി മായിന്‍ ഹാജി, സിടി അഹ്മദലി, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം ഐ തങ്ങള്‍, പി എച്ച് അബ്ദുസ്സലാം ഹാജി, സി മോയിന്‍ കുട്ടി, കെ കുട്ടി അഹ്മദ് കുട്ടി, ടിപിഎം സാഹിര്‍, സി പി ബാവ ഹാജി, സി എ എം എ കരീം, കെ ഇ അബ്ദുര്‍റഹ്മാന്‍ എന്നിവർ  വൈസ് പ്രസിഡന്റുമാരായും   .പിഎംഎ സലാം, അബ്ദുര്‍റഹ്മാന്‍ കല്ലായി,, കെ എസ് ഹംസ, ടി എം സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, കെ എം ഷാജി എംഎല്‍എ, അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, സിഎച്ച് റശീദ്, ബീമാപ്പള്ളി റശീദ്, സി പി ചെറിയ മുഹമ്മദ്, പിഎം സ്വാദിഖലി എന്നിവര്‍ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.




ഖമറുന്നിസ അൻവർ , കെ.പി  മറിയുമ്മ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിലെ വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തു. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു വനിതകളെ സംസ്ഥാന സെക്രട്ടറിയേറ്റില്‍അംഗങ്ങളാകുന്നത്. 

ട്രഷററായിരുന്ന ചെർക്കളം അബ്ദുല്ല സാഹിബ്   2018 ജൂലൈ 27 നും ,വൈസ് പ്രസിഡന്റുമാരിൽ ഒരാളായ എം.ഐ തങ്ങൾ 2019 ജൂലൈ 27 നും മരണപ്പെടുകയുണ്ടായി ചെർക്കളത്തിന്റെ ഒഴിവിൽ  വൈസ് പ്രസിഡന്റായിരുന്ന സി.ടി അഹമ്മദലിയെ ട്രഷററായി  (3/8/2018 ) തിരഞ്ഞെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ