ഹരിത ചരിതം ഭാഗം 2
✍🏻 *മുസ്തഫ മച്ചിനടുക്കം*
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് കൂടുതൽ കരുത്താർജ്ജിച്ചത് കേരളത്തിലാണെങ്കിലും തമിഴ്നാട് പശ്ചിമ ബംഗാൾ ,പോണ്ടിച്ചേരി യു.പി ആസ്സാം ,കർണ്ണാടക. മഹാരാഷ്ട്ര നിയമസഭകളിലൊക്കെ മുസ്ലിം ലീഗ് പ്രതിനിധികൾ. അംഗങ്ങളായ ചരിത്രമുണ്ട് '
ലോക്സഭയിൽ. കേരളത്തിന് വെളിയിൽ. തമിൾ നാട്ടിൽ നിന്ന് പലവുരു മുസ്ലിം ലീഗ് പ്രതിനിധികൾ. സാന്നിദ്ധ്യമറിയിക്കയുണ്ടായി ഒരു വേള പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ
1971 ൽ ' അഞ്ചാം ലോക്സഭയിലേക്ക് ' തിരഞ്ഞെടുക്കപ്പെട്ട. അബൂത്വാലിബ്.. ചൗധരിക്ക് ഏറെ കാലം ആ കസേരയിൽ 'ഇരിക്കാനായില്ല. കേവലം രണ്ട് മാസങ്ങൾക്ക് ശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു
എസ്. എം മുഹമ്മദ് ശരീഫ് തമിൾ നാട്ടിൽ നിന്നും ആദ്യ ലോക് സഭാംഗമായി എ.കെ. എ അബ്ദുൾ സമദ് ,ഖാദർ' മൊയ്തീൻ ,എം അബ്ദുൾ റഹ്മാൻ ,എന്നിവരും അവിടെ നിന്നും ലോക്സഭാംഗങ്ങളായ വരാണ് നിലവിൽ നവാസ് ഗനി രാമനാഥപുരം മണ്ഡല-ത്തിൽ നിന്നുള്ള എം.പി'യാണു
ഖായിദെ മില്ലത്ത് മദിരാശി സംസ്ഥാനത്ത് നിന്നും എ.കെ. രിഫാഇ ,അബ്ദുൾ സമദ് ,ഖാജാ മൊയ്തീൻ തുടങ്ങിയവർ തമിൾ നാട് സംസ്ഥാന രൂപീകരണ ശേഷവും രാജ്യസഭാംഗങ്ങളായിയുണ്ട്
നിലവിലെ പ്രസിഡന്റ് കാദർ മൊയ്തീൻ സാഹിബ് നെ മുനീർ എ മില്ലത്ത് എന്നാണ് അനുയായികൾ വിശേഷിക്കുന്നത്
മുസ്ലി ലീഗ് ദേശീയ ജന സെക്രട്ടറിയായിരുന്ന സിറാജ് എ മില്ലത്ത് എ.കെ. എ അബ്ദുൾ സമദ് ലോക്സഭയിലും രാജ്യസഭയിലും തമിൾ നാട് നിയമസഭയിലും ' അംഗമായിരുന്നു മികച്ച പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്ന അദ്ദേഹം തമിൾ നാട്ടിലെ സി.എച്ച് എന്നും അറിയപ്പെടുന്നു
1967 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ. തമിൾ നാട്ടിൽ നിന്നും
ഹബീബുല്ലാഹ് ബേഗ് ( ചെന്നൈ ഹാർബർ ') എം.എം പീർ മുഹമ്മദ് (മേലേ പാളയം )
എം.അബ്ദുൾ ഗഫൂർ (റാണിപ്പേട്ട് ) എന്നിവരും
1971-ൽ. 'ചെന്നൈ 'ഹാർബറിൽ നിന്നും ദളപതി തിരുപ്പൂർ മൊയ്തീൻ ,വാണിയമ്പാടിയിൽ എം എ ലത്തീഫ് ,അറവാകുറിശ്ശിയിയിൽ വി.എം അബ്ദുൾ ജബ്ബാർ ,റാണി പേട്ടയിൽ കെ.എ. അബ്ദുൾ വഹാബ് ,മേലേ പാളയത്ത് നിന്നും എസ്. എം കാദർ മൊയ്തീൻ. , ഭുവന ഗിരിയിൽ നിന്നും എം.എ അബൂ സാലിയും ഉജ്ജ്വല വിജയം നേടി എം.എൽ.എ മാരായി
1977 ൽ. വാണിയമ്പാടിയിതിൽ നിന്നും എം എ ലത്തീഫ് തുടർ' വിജയം നേടി 1980ലെ ' തിരഞ്ഞെടുപ്പിൽ എ. ഷാഹുൽ ഹമീദ് കടയനെല്ലൂരിലും 1984 ൽ ട്രിപ്ളിക്കേ നിൽ. നിന്നും ' എ.കെ. എ. അബ്ദുൾ സമദ് 'സാഹിബും ,പാളയംകോട്ടയിൽ 'വി.എസ്.ഷംസുൽ. ആലമും വിജയശ്രീലാളിതരായി
പിന്നീട് ലീഗ് വിജയം നേടുന്നത് ' 2006 ലാണ് അത്തവണ. എച്ച് അബ്ദുൾ ബാസിത് വാണിയമ്പാടിയിലും
എം.എ. ഖലീലു റഹ്മാൻ' അറവാകുറിശ്ശിയിലും ഹരിത കൊടി ' പാറിച്ചു
2016 ൽ. കടയനെല്ലൂരിൽ നിന്നു കെ.എ. മുഹമ്മദ് അബൂബക്കറിലൂടെ തമിഴ് നാട് ' നിയമസഭയിൽ ' മുസ്ലിം ലീഗ്: സാന്നിധ്യം തിരിച്ചുപിടിക്കുകയായിരുന്നു ചില തിരഞ്ഞെടുപ്പുകളിൽ. ഡി.എം.കെ.യുടെയും കോൺഗ്രസിന്റേയും ചിഹ്നത്തിലും സ്വതന്ത്ര വേഷത്തിലുമായിരുന്നു 'ലീഗ് ' മത്സരിച്ചിരുന്നത്.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഏണി ചിഹ്നത്തിൽ തന്നെ മത്സരിച്ച് കൊണ്ടാണ് ലീഗ് സ്ഥാനാർത്ഥികൾ. വിജയിച്ചത്
1980. ലെ തിരഞ്ഞെടുപ്പിൽ. വി.എം സാലി മരക്കാർ പോണ്ടിച്ചേരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമാണ്
അഡ്വ.എ.കെ.' എം ഹസ്സനുസ്സമാൻ സാഹിബ് പശ്ചിമ ബംഗാളിൽ. 1970- 71 വർഷത്തിൽ 'അജോയ് മുഖർജിയുടെ: (ബംഗ്ലാ കോൺഗ്രസ്സ്) മന്ത്രിസഭയിൽ. വ്യവസായ വാണിജ്യ മന്ത്രിയായും പലവട്ടം 'എം.എൽ എ യായും കരുത്ത് കാട്ടുകയും ചെയ്തു
സമാഉൻ ബിശ്വാസ് (ഭഗ് വാൻഗോല)
3. നാസിറുദ്ധീൻ ഖാൻ(നൗഡ)
4. അഫ്താബുദ്ദിൻ അഹമ്മദ് ( ഹരിഹരൻ പാറ) '
5. ഗോദിന്ത മണ്ഡൽ (നകാഷിപാറ)
6. ഹാറൂൻ അൽ റഷീദ് (ദിഗംഗ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ