ഈ ബ്ലോഗ് തിരയൂ

2020, ജൂൺ 24, ബുധനാഴ്‌ച

ആ ഇടിമുഴക്കം ഇന്നും കാതുകളിൽ മുഴങ്ങുന്നു*



ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ    നാലാത്തെ  ദേശീയ അദ്ധ്യക്ഷനും '   ഏഴു പ്രാവശ്യമായി    രണ്ട് പതിറ്റാണ്ടിലധികം    ഇന്ത്യൻ പാർലമെന്റിലെ    ഇടിമുഴക്കവുമായിരുന്ന. ജി. എം ബനാത്ത് വാല സാഹിബില്ലാത്ത ഒരു വ്യാഴവട്ടം   പൂർണ്ണമാവുകയാണ്  


ഇന്ത്യ കണ്ട എക്കാലത്തേയ്ക്കും   മികച്ചപാർലമെന്റേറിയനായിരുന്നു    ബനാത്ത് വാല സാഹിബ്   

ഇന്ത്യൻ ഭരണഘടനയേയും    ജനാധിപത്യത്തേയും കുറിച്ച് അഗാധ പാണ്ഡിത്യം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു         എപ്പോഴും  ന്യൂനപക്ഷാവകാശങ്ങളെ കുറിച്ച്       ബോധവാനായിരുന്ന. അദേഹം വളരെ ജാഗ്രതയോടെ    അവകാശധ്വംസനങ്ങൾക്ക്   നേരെ    നിയമതിന്റേയും ജനാധിപത്യത്തിന്റേയും വഴിയിലൂടെ   പോരാട്ടം  നടത്തുകയായിരുന്നു

ഒരിക്കൽ പോലും   അപക്വമായൊരു വാക്കു പോലും    അദ്ദേഹത്തിന്റെ നാവിൽ നിന്നു മുതിർന്നു വീണിരുന്നില

ഖായിദെ മില്ലത്തിന്റെ  ജീവിത. ദർശനത്തോടു    സത്യസന്ധമായി    കൂറു പുലർത്തുകയും   ജീവിതാന്ത്യം വരെ  ഹരിത രാഷ്ട്രീയത്തിന്റേയും     അതുവഴി   ഇന്ത്യയിലെ പതിതജനകോടികളുടെയും       ഉന്നമനം കാംക്ഷിച്ച് പ്രവർത്തിച്ച ബനാത്ത് വാല സാഹിബിന്ന പോലുള്ളവരുടെ   അഭാവം      ഇന്ത്യൻ രാഷ്ടീയത്തിൽ മുഴച്ച് നില്ക്കുകയാണ്

ആ ഇടിമുഴക്കം  ഇന്നും കാതുകളിൽ മുഴങ്ങുന്നു*

മുസ്തഫ മച്ചിനടുക്കം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ