*മറക്കാനാവില്ല ആ രാത്രി*
വിശുദ്ധ റമദാനിലെ അതിവിശിഷ്ട. രാവാകുവാൻ. സാദ്ധ്യത കൽപ്പിക്കപ്പെടുന്ന. നാളുകളിലൂടെയാണ് നമ്മൾ. കടന്നു പോയി കൊണ്ടിരിക്കുന്നത് ഈ പവിത്രമായ നാളുകൾ. പരമാവധി ഉപയോഗപ്പെടുത്താൻ നമുക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു വിശ്വാസിയുടെ ഏറ്റവും സന്തോഷം നിറഞ്ഞതാവേണ്ട റമദാനിന്റെ അവസാന ദിനങ്ങളിൽ. വ്യക്തിപരമായി വലിയൊരു നഷ്ടത്തിന്റേയും സങ്കടത്തിന്റെയും കഥ കൂടിയുണ്ട് എന്റെ ' ജീവിതത്തിൽ. 1982 ജൂലൈ 19. (1402 റമദാൻ 27 ) ന്റെ രാവിലാണ് വന്ദ്യനായ. എന്റെ പിതാവ് ഈ. ലോകത്തോട് വിട പറഞ്ഞു പോയത് നല്ല മഴയുള്ള ഒരു രാത്രിയായിരുന്നു അത് വിശേഷണങ്ങളൊന്നും അധികം ചേർത്ത് വെക്കാനില്ലാത്ത. അന്നന്നത്തെ അദ്ധ്വാനത്തിൽ. കുടുംബം പുലർത്തി പോന്ന. ആഡംബരം എന്തെന്നറിയാത്ത അധിക സമയവും കള്ളിമുണ്ടും ബനിയനും മാത്രം ധരിച്ചിരുന്ന. ഷർട്ട് പോലും അപൂർവ്വമായി മാത്രം ധരിച്ചിരുന്ന. സങ്കട കടലുമായി ജീവിച്ചപ്പോഴും ആരോടും പരിഭവം പറയാതെ മൂളിപ്പാട്ടും പാടി വീട്ടിലേക്ക് വന്നിരുന്ന. ചെമ്മനാട് കല്ലുവളപ്പിൽ അബ്ദുല്ലയെന്ന ഉപ്പയുടെ ആകെയുണ്ടായിരുന്ന. ഹോബി ചൂണ്ടയിട്ട് മീൻ പിടിക്കലായിരുന്നിരിക്കണം വല വീശാനും പോയിരുന്നു . അന്ന് ഞാൻ. ഏഴാം ക്ലാസ്സുകാരനായിരുന്നു
അവിടുന്നിങ്ങോട്ടുള്ള ജീവിത പ്രയാണത്തിൽ ഒരു പാടു പേരുടെ താങ്ങും തണലും സഹായഹസ്തവും ഇതപര്യന്തമുണ്ടായിട്ടുണ്ട് എന്നുള്ളത് നന്ദിയോടെ ഓർക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്നു കഴിഞ്ഞ 'വർഷം വരെ ഈ ദിവസം ഓർമ്മിപ്പിക്കുവാൻ. എന്റെ ഉമ്മയുണ്ടായിരുന്നു കഴിഞ്ഞ ഹജ്ജ് മാസത്തിൽ. ആ വെളിച്ചവും അണഞ്ഞു പോയി
മാതാപിതാക്കൾക്ക് കരുണ ചെയ്യട്ടെ എന്ന. പ്രാർത്ഥനയിൽ. ഈയുള്ളവന്റെ മാതാപിതാക്കൾക്ക് വേണ്ടിയും നിങ്ങളൊക്കെ. ദുആ. ചെയ്യണം എന്ന വസ്വിയത്തോടെ
✍🏻 *മുസ്തഫ മച്ചിനടുക്കം*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ