ഈ ബ്ലോഗ് തിരയൂ

2018, ജനുവരി 6, ശനിയാഴ്‌ച

ഷംനാടില്ലാത്ത ഒരാണ്ട്

മുസ്ലിം ലീഗിന്റെ വേദികളിൽ  ഖായിദെ മില്ലത്തിന്റെ ജീവിത വിശുദ്ധിയെ കുറിച് ഓർമ്മപ്പെടുത്താനും സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി യത്നിച്ച സീതി സാഹിബിനോടൊപ്പമുള്ള അനുഭവം പങ്കു വെക്കാനും സി.എച്ചി ൻറ്റെയും ഉപ്പി സാഹിബിറേയും കഥകൾ പറഞ്ഞ് തരാനും ആവേശം കാട്ടിയിരുന്ന ഹമീദലി ഷംനാട് സാഹിബ് എന്ന ചരിത്ര പേടകം ചരിത്രമായി  ( O6-01 - 2017) ഒരു വർഷം പിന്നിടുന്നു പ്രമാണിമാരും ധനാഢ്യരും മുസ്ലിം ലീഗിൽ നിന്നും കൂടൊഴിയാൻ അവസരം കാത്തു കഴിയുമ്പോഴാണ് വലിയ ഭൂസ്വത്തിന് റ്റെ ഉടമയും പ്രമുഖ കുടുംബാംഗവുമായ ഷംനാട് സാഹിബ് വക്കീൽ കോട്ടുപേക്ഷിച്ച് മുസ്ലിം ലീഗിൽ സജീവമാവുന്നത്  കോടതിയിൽ വാദിക്കാൻ വക്കീലിനെ വേറെയും കിട്ടും മുസ്ലിം ലീഗിന് ഷംനാടിനെ പോലൊരു നേതാവിനെ കിട്ടാൻ പ്രയാസമാണെന്ന് സി.എച്ച് പറഞ്ഞപ്പോൾ ശംനാട് സാഹിബ് ജീവിതം കൊണ്ട് അത് തെളിയിച്ചു    കെട്ടി. വെച്ച പണം കിട്ടി സിന്ദാബാദ് എന്ന് തോറ്റ സ്ഥാനാർത്ഥിക്ക് വേണ്ടി ലീഗ് പ്രകടനം വിളിച്ച ചരിത്രം അയവിറക്കി കൊണ്ട് കേന്ദ്ര മന്ത്രിസഭയിൽ ലീഗ് വരുമോ എന്ന് വി.പി.സിംഗ് മന്ത്രിസഭയുടെ . കാലത്ത് പത്രങ്ങെളിൽ ചർച്ചയായി വന്നപ്പോൾ ഷംനാട് സാഹിബ് പ്രസംഗിച്ചുത് ഇന്നുമോർക്കുന്നു 'ഷം നാട് സാഹിബ്‌ എന്നും നീതിയുടെ പക്ഷത്ത് നിൽക്കുകയും നീതിക്ക് വേണ്ടി ശബ്ലിക്കുകയും ചെയ്തു പലരും പറയാൻ മടിക്കുന്ന ചരിത്ര സത്യങ്ങൾ വിളിച്ചു പറഞ്ഞ ഷം നാട് സാഹിബിന് ഏറെ ഇഷ്ടപ്പെട്ട ' വ്യക്തിത്വമായിരുന്നു മുഹമ്മദലി ജിന്നാ സാഹിബിറേത്        പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു ,ശ്രീമതി ഇന്ദിരാ ഗാന്ധി , രാജീവ് ഗാന്ധി ,വാജ്പേയ് തുടങ്ങിയ പ്രധാനമന്ത്രിമാരുമായി അടുത്ത ബന്ധം സ്ഥാപിച്ച ശംനാട് സാഹിബ് വലിയ .സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു അവിടെ വലിപ്പ ചെറുപ്പമുണ്ടായിരുന്നില്ല വിദ്യാഭ്യാസ രംഗത്തെ. അരുതായ്മകൾക്കെതിരെ എന്നും രോഷാഗ്നി പൂണ്ട ഷംനാട് സാഹിബ്      വിദ്യാഭ്യാസ പുരോഗതിക്കും സ്ത്രീ വിദ്യാഭ്യാസത്തിനും ഏറെ പ്രോത്സാഹനം നല്കിയ വ്യക്തിത്വമാണ് തളങ്കര മുസ്ലിം ഹൈസ്കൂൾ എന്നും അദ്ദേഹത്തിന്റെ പരാമർശ വിഷയമായിരുന്നു വർത്തമാനകാല 'രാഷ്ട്രീയത്തിലെ അപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന ഷംനാട് ഒരിക്കലും തനിക്ക് സിന്ദാബാദ് വിളിക്കാൻ അനുയായികളെ ശട്ടം കെട്ടിയില്ലെന്ന് മാത്രമല്ല ആവേശപൂർവ്വം അണികളോടൊപ്പം മുദ്രാവാക്യം' വിളിയിൽ പങ്കാളിയാവാൻ മടി കാട്ടുകയും ചെയ്തില്ല വാർദ്ധക്യത്തിലും യുവാവിന്റെ ആവേശത്തോടെ ലീഗ് പരിപാടിക്ക് കാലേ കൂട്ടി എത്തിയിരുന്ന ഷംനാട് സാഹിബ് ഉന്നത പദവികളിലിരിക്കുമ്പോഴും ലളിത ജീവിതത്തിന്റെറ ഉടമയായിരുന്നു വായനയും സൗഹൃദവും ഏറെ ഇഷ്ടപ്പെട്ട നേതാവായിരുന്നു ഷം നാട് സാഹിബ് എപ്പോഴും വായനയെ പ്രോത്സാഹിപ്പിക്കുമായിരുന്നു 1960 ൽ നാദാപുരം മണ്ഡലത്തിൽ നിന്നും സി.എച്ച് കണാരനെ പരാജയപ്പെടുത്തി 'നിയമസഭാംഗമായ ഷംനാട് 1967 ൽ കാസറഗോഡ് മണ്ഡലത്തിൽ 95 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു 1973 - 79 കാ ലലട്ടത്തിൽ രാജ്യസഭാ എം.പിയായിരുന്ന അദ്ദേഹം ലീഗ് പിളർന്നപ്പോൾ വിമത പക്ഷത്തായിരുന്നു അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ അഖിലേന്ത്യ സെക്രട്ടറിയായിരുന്നു അഞ്ച് വർഷക്കാലം പി.എസ് സി മെമ്പറായിരുന്ന അദ്ദേഹം കാലാവധി കഴിഞ്ഞ് തിരിച്ച് വരുമ്പോഴേക്കും രണ്ടായ ലീഗ് ' ലയനം നടന്നിരുന്നു ശേഷം നടന്ന തന്ദേശ തിരഞ്ഞെടുപ്പിൽ കാസറഗോഡ് മുനിസിപൽ ചെയർമാനായി എ.പി അബ്ദുല്ല സാഹിബിന് ശേഷം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറായി പാർട്ടി കണ്ടെത്തിയത് ഷംനാട് സാഹിബിനെയായിരുന്നു പിന്നീട് സംസ്ഥാന മുസ്ലിം ലീഗ് ട്രഷറർ ,വൈസ് പ്രസിഡന്റ് സെക്രട്ടേറിയറ്റ് മെമ്പർ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ച ഷംനാട് സാഹിബ് ബാഫഖി തങ്ങൾ പ്രസിഡന്റായ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയിൽ ജന.. സെക്രട്ടറിയുമായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ