ഈ ബ്ലോഗ് തിരയൂ

2017, ജൂൺ 25, ഞായറാഴ്‌ച

അവകാശ സമര പോരാട്ട നായകൻ

*ബനാത്ത്* *വാലയെ* 
*ഓർക്കുമ്പോൾ*

സ്വതന്ത്ര  ഭാരത മുസ്ലിം  രാഷ്ട്രീയ  ചരിത്രത്തിലെ     ഇതിഹാസമായിരുന്നു  ജി. എം. ബനാത്ത് വാലാ    സാഹിബ്   

ന്യൂനപക്ഷ    അവകാശ    പോരാട്ട ത്തിനും      സംരക്ഷണത്തിനും      ജനാധിപത്യ  സംവിധാനത്തെ     ഫല പ്രദമായി    ഉപയോഗപ്പെടുത്തുക   എന്ന      മുസ്ലിം ലീഗ്    വീക്ഷണത്തെ      ശരി  വെക്കുന്ന   പ്രവർത്തനമായിരുന്നു         ബനാത്ത്  വാല   സാഹിബിറേത്

മഹാരാഷ്ട്ര   നിയമസഭയിലും      ലോക് സഭയിലും   അംഗമായി      അദ്ദേഹം    നടത്തിയ   ഇടപെടലുകൾ      ചരിത്രത്തിന്റെ    തങ്കലിപികളാൽ      ആലേഖനം      ചെയ്യപ്പെടുന്നവയാണ്

നിർബസ   വന്ധ്യകരണ ത്തിനായി          മഹാരാഷ്ട്ര   നിയമ സഭയിൽ   ബിൽ   കൊണ്ടു  വന്നപ്പോൾ    ഏഴ്   ലക്ഷം   പേരുടെ    ഒപ്പു  ശേഖരണം    നടത്തി    രാഷ്ട്ര പതിക്ക്     ഭീമ ഹർജി      നൽകുകയും     നിയമ സഭക്കകത്തും   പുറത്തുമായി       നടത്തിയ      പോരാട്ടത്തിലൂടെ       ബിൽ     പിൻവലിപ്പിക്കുകയും    ചെയ്ത      സംഭവം      തുല്യതയില്ലാത്തതായിരുന്നു

1985 ൽ     രാജ്യത്ത്     ഏക   സിവിൽ  കോഡിനായി മുറവിളി      ഉയരുകയും        മുസ്ലിം വ്യക്തി  നിയമത്തിനെതിരെ     ഇടതുപക്ഷവും    സംഘപരിവാർ    ശക്തികളും      ഏക സ്വരത്തിൽ       നിലയുറപ്പിക്കുകയും   ചെയ്ത    സന്ദർഭത്തിൽ   അദ്ദേഹം    അവതരിപ്പിച്ച   സ്വകാര്യ  ബിൽ     സർക്കാരിനെ    കൊണ്ട്    അംഗീകരിപ്പിക്കാൻ   സാധിച്ചതും         മുസ്ലിം ലീഗിന്റെ     അനിവാര്യതയും
[ ബനാത്ത് വാല  സാഹിബിന്റെറ    പ്രാഗത്ഭ്യവും    ഒരു പോലെ  ബോദ്ധ്യപ്പെടുത്തുന്ന  സംഭവങ്ങളാണ്

1947   ആഗസ്റ്റ്   15 കട്ട് ഓഫ് ഡേറ്റ്   ആക്കി   നിജപ്പെടുത്തി   കൊണ്ട്     നിലവിൽ   വന്ന    ആരാധനാലയ  സംര ക്ഷണ     ബിൽ  പാസാക്കിയെടുത്തതിന്    പിന്നിലുള്ള     അദ്ധേഹത്തിന്റെ    പ്രയത്നവും   ഭീർലവീക്ഷണവും   ശ്രദ്ധേയമാണ്   

1933    ആഗസ്റ്റ് 15 നു   മുംബൈ യിൽ      ജനിച്ച   ബനാത്ത്  വാല   സാഹിബ്      ഹാഫിസ്ക   യുടെ    ഫോർത്ത്    പാർട്ടി യിലൂടെ     രാഷ്ട്രീയത്തിലെത്തുകയം      വൈകാതെ മുസ്ലിം ലീഗ്     പ്രസ്ഥാനത്തിന്റെ    ഭാഗമാവുകയും   കോളേജ്   അദ്ധ്യാപനം   അവസാനിപ്പിച്ച്    മുഴു   സമയ   രാഷ്ട്രീയക്കാരനായി മാറിയ    അദ്ദേഹം മഹാരാഷ്ട്രയിൽ     മുസ്ലിം ലീഗി നെ    ശക്തിപ്പെടുത്തുന്നതി?ൽ      നിർണ്ണായക  പങ്കാളിത്തം   വഹിക്കുകയും   ചെയ്തു   

രണ്ട് തവണ    മുംബൈ  കോർപറേഷൻ    കൗൺസിലറായും ഉമർ ഖാദി    മണ്ഡലം എം.എൽ എ യായും അദ്ദേഹം  തിരഞ്ഞെടുക്കപ്പെട്ടു

1977   ലെ    പൊതു തിരഞ്ഞെടുപ്പിലൂടെ    സി.എച് മുഹമ്മദ്   കോയ സാഹിബായിരുന്നു   അദ്ദേഹത്തെ     പൊന്നാനിയിൽ     മത്സരിപ്പിക്കാൻ     പ്രത്യേക    താത്പര്യമെടുക്കുകയും     മലയാള കരക്ക്   പരിചയപ്പെടുത്തുകയും    ചെയ്തത്

പൊന്നാനിയിൽ  നിന്നും     ഏഴ്  തവണ  ലോക്സഭയിൽ  എത്തിയ   അദ്ദേഹം     രാജ്യത്തെ    മികച്ച    എം പി. മാരിൽ   ഒരാളായി    മാറുകയും  ചെയ്തു

ലോകസഭ    ലൈബ്രറി യിലെ  നിത്യ സന്ദർശകനായിരുന്ന   ബനാത്ത് വാല     സാഹിബ്    മികച്ച   വായനക്കാരനും      ഏത്   വിഷയത്തെ കുറിച്ചും     എളുപ്പം  ഹൃദിസ്ഥമാക്കുകയും  ചെയ്തിരുന്നു

നിരവധി    ലേഖനങ്ങളും    ഗ്രന്ധങ്ങളും     അദ്ദേഹം    രചിച്ചിട്ടുണ്ട്

തികഞ്ഞ  മതഭക്തനും  ജിവിതത്തിൽ    അങ്ങേയറ്റം    സൂക്ഷ്മത    പുലർത്തുകയും   ചെയ്ത      അദ്ദേഹം   ലാളിത്യം   മുറുകെ പിടിച്ച്   ജീവിച്ചു

കവിതയിലും   നിയമത്തിലുമൊക്കെ   അവഗാഹം   നേടിയ  ബനാത്ത്  വാലയുടെ  പ്രസംഗം   ലോക്സഭയിൽ     ഏവരുടെയും    ശ്രദ്ധ  നേടുകയും     പലരും   അവരുടെ   സമയം അദ്ദേഹത്തിനായി    ഒഴിഞ്ഞു   കൊടുക്കയും    ചെയ്യുമായിരുന്നു   


ലോക്സഭയിൽ     ലഭ്യമാവുന്ന      തുച്ചമായ   സമയത്തിനുള്ളിൽ    ഏതു    വലിയ  വിഷയവും   കാര്യമാത്ര   പ്രസക്കമായി     അവതരിപ്പിക്കാനുള്ള   കഴിവ്      ബനാത്ത് വാല   സാഹിബിന്റെ    പ്രത്യേകതയായിരുന്നു

മുസ്ലിം ലീഗ്     ജന സെക്രട്ടറിയായും   പ്രസിഡന്റ്    എന്ന    നിലയിലും     അദ്ദേഹം   നടത്തിയ    സേവനം    വിലമതിക്കാനാവാത്തതാണ് 

ചെന്നൈയിൽ  മുസ്ലിം ലീഗ്   അറുപതാം   വാർഷിക സമ്മേളനത്തിൽ  പങ്കെടുത്ത്   മടങ്ങിയതിന്റെ   പിറ്റേന്ന്       2008   ജൂൺ   25   നു   മുംബൈയിൽ      വെച്ചായിരുന്നു      അദ്ദേഹത്തിന്റെ      അന്ത്യം 

രാജ്യം    ഫാഷിസത്തിന്റെ    നീരാളി പിടിത്തത്തിൽ       പുളയുമ്പോൾ  ,    മുത്തലാഖും ,    ഗോവധവും    ഒക്കെ   രാഷ്ടീയ  ആയുധമാക്കപ്പെടുമ്പോൾ         ബനാത്ത്   വാലയെ        പോലൊരു  നേതാവ്    ഉണ്ടായിരുന്നെങ്കിൽ    എന്ന്       അറിയാതെ    ആശിച്ച്   പോവുന്നു  

ആ   മഹാത്മാവിന്   അല്ലാഹു     പൊറുത്ത്   നൽകട്ടെ         (ആമീൻ )    


*മുസ്തഫ മച്ചിനടുക്കം*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ