"ഒളി മങ്ങാത്ത നക്ഷത്ര ശോഭയോടെ സി എച്ചിന്റെ
ഓർമ്മകൾ "
********************************
മുസ്തഫ മച്ചിനടുക്കം
********************************
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ്
നേതാവുമായിരുന്ന സി
എച്ച് മുഹമ്മദ് കോയ സാഹിബിന്റെ അനുസ്മരണ
ദിനമാണ് സെപ്തംബര് 28 നു 1983 ൽ
കേരളത്തിന്റെ ഉപ മുഖ്യ മന്ത്രിയായിരിക്കെയാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്
1927 ജൂലൈ പതിനഞ്ചിനു നാട്ടു വൈദ്യനായ
പയ്യംപുനത്തിൽ ആലി മുസ്ലിയാരുടെയും മാറിയുമ്മയുടെ യും പുത്രനായി ദരിദ്ര കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം മണ്മറഞ്ഞു 33 വർഷംകഴിഞ്ഞിട്ടും ഒളിമങ്ങാത്ത ഓർമകളായി പൊതുസമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്ത്തിത്വം സി എച്ചി നെപ്പോലെ വേറെകാണില്ല
ഒരിക്കൽപോലും അദ്ദേഹത്തെ കാണുകയോ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കുകയോ ചെയ്യാത്ത ഇന്നത്തെ ഇളംതലമുറപോലും സി എച് എന്ന രണ്ടക്ഷരത്തെ ആവേശത്തോടെ അഭിമാനത്തോടെ ഓർക്കുന്നങ്കിൽ അത് അദ്ദേഹം തലമുറകൾക്കായി ചെയ്‌തുവെച്ചുപോയ ഉപകാരത്തിന്റെ അണയാതെനിൽക്കുന്ന ജ്വലിക്കുന്ന ഓർമ്മകൾ തന്നെയാണ്
സി എച് മുഹമ്മദ് കോയ സാഹിബ് കേരളം കണ്ട മികച്ച ഭരണാധികാരിയായിരുന്നു
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ അദ്ദേഹം നടത്തിയ സേവനങ്ങൾ
വിലമതിക്കാനാവാത്തതായിരുന്നു
എഴുപതുകളിൽ കേരളത്തിന്റെ ഭീഷണിയായി രംഗത്തു വന്ന നക്സൽ പോരാളികളെ ധീരതയോടെ
നേരിട്ട ആഭ്യന്തര മന്ത്രിയായിരുന്നു സി എച്ച്
എം പി മാർക്കും എം എൽ എ മാർക്കും പ്രാദേശിക ഫണ്ടില്ലാതിരുന്ന കാലഘട്ടത്തിൽ എം എൽ
എ റോഡ് എന്ന പേരിൽ
140 നിയോജക മണ്ഡലങ്ങളിലും പദ്ധതി കൊണ്ട് വന്നതും സി
എച്ച് എന്ന പൊതുമരാമത്ത് മന്ത്രിയായിരുന്നു
മുസ്ലിം ലീഗ് പ്രസ്ഥാനം ഒരു പാട് മഹാന്മാരായ നേതാക്കളാൽ നേതൃ സമ്പന്നമായിരുന്നു പക്ഷെ സി എച്ചിനെ പോലൊരാൾ സി എച് മാത്രമായിരുന്നു
കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ എത്തിയ സി.എച്ച് മുഹമ്മദ് കോയയുടെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത് നഗരസഭാ വാര്‍ഡ് കൌണ്‍സിലറായാണ്. 1952 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നഗരസഭയിലെ കുറ്റിച്ചിറ വാര്‍ഡിലാണ് സിഎച്ച് ആദ്യം മല്‍സരിച്ചത്. രാഷ്ട്ര തന്ത്രജ്ഞന്‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍ തുടങ്ങി നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനായ സി.എച്ച് മുഹമ്മദ് കോയ മുസ്‍ലിം ലീഗിന്റെ എക്കാലത്തെയും ആവേശമാണ്.
1955 ല്‍ സി.എച്ചിന്റെ രണ്ടാം മല്‍സരം തൊട്ടടുത്ത പരപ്പില്‍ വാര്‍ഡിലായിരുന്നു. ഇടതുപക്ഷം പിന്തുണച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അപ്പക്കോയയും സിഎച്ചും തമ്മില്‍ നടന്ന മല്‍സരം കേരളത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റി. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് കുത്തകയായ പരപ്പില്‍ വാര്‍ഡില്‍ സിഎച്ച് അട്ടിമറി വിജയം നേടി. 44 വോട്ടിന്‍റെ ഭൂരിപക്ഷം. ആറു പതിറ്റാണ്ട് മുന്‍പ് സിഎച്ച് മല്‍സരിച്ച തദ്ദേശ തെരഞ്ഞെടുപ്പിലെ ആവേശത്തെക്കുറിച്ച് പറയാന്‍ കുറ്റിച്ചിറയിലെ പഴയ തലമുറക്ക് ഇന്നും വലിയ താല്‍പര്യമാണ്. നിയമസഭാ സ്പീക്കര്‍, വിദ്യാഭ്യാസ മന്ത്രി , മുഖ്യമന്ത്രി തുടങ്ങിയ വലിയ പദവികള്‍ വഹിച്ച സിഎച്ച് മുഹമ്മദ് കോയയുടെ ജീവിതം ലീഗ് അണികള്‍ക്ക് മാത്രമല്ല രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്കെല്ലാം പാഠങ്ങള്‍ നല്‍കുന്നുണ്ട്.
നർമ്മോക്തി കലർന്ന അദ്ദേഹത്തിന്റെ പ്രസംഗം
എതിരാളികൾക്ക് ചുട്ട മറുപടി നല്കുന്നതുമായിരുന്നു
കേരളത്തിൽ അറബി ഭാഷ
അധ്യാപകരെ നിയമിച്ചപ്പോൾ കുട നന്നാക്കുന്നവരെയും ചെരുപ്പുകുത്തികളെയും വരെ സി എച്ച് അറബി മാഷന്മാരാക്കി എന്ന ആക്ഷേപത്തെ അദ്ദേഹം ചിരിച്ചു തള്ളി
ബാഫഖി തങ്ങളെ മൊട്ടത്തലയിൽ ഐ ആർ
എട്ട് ( നെൽവിത്ത് ) മുളപ്പിക്കും എന്ന് മുദ്രാവാഖ്യം വിളിച്ചവരോട് പാറ പോലെ ഉറച്ച ബാഫഖി തങ്ങളുടെ മൊട്ടത്തലയിലല്ല അത് മുളപ്പിക്കാൻ പറ്റിയ സ്ഥലം വേറെയാണെന്നും സി എച്ച്
നിയമസഭയിൽ അർത്ഥഗര്ഭമായി പറഞ്ഞു
വെച്ചു
അദ്ദേഹം ആഭ്യന്തരമന്ത്രി ആയിരിക്കെ പോലീസ് മർദ്ദനത്തിന്റെ തെളിവുമായി ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായി നിയമസഭയിലെത്തിയ കെ ആർ ഗൗരിക്ക് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു പോലീസിന്റെ ലാത്തി വെള്ളക്കടലാസിൽ വരയിടാനുള്ള റൂളുവടിയല്ല മറിച്ചു അത് അക്രമകാരികളെ നേരിടാനുള്ള ആയുധംതന്നെയാണ് മാത്രവുമല്ല ഒരാളെ തല്ലിയാൽ ഒടിയുന്ന ലാത്തി കേരളാ പോലീസിന്റെ കൈയിലില്ല ബഹുമാനപ്പെട്ട മെമ്പർക്ക് ഞാൻ ഒരു ലാത്തി തരാം ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിനെ തല്ലി ലാത്തി ഒടിയുന്നോ എന്ന് പരീക്ഷിക്കുയുമാവാം ഇത് സഭയിൽ ചിരിപടർത്തി (നിയമസഭാ രേഖയിൽനിന്നു ഈ പരാമർശം പിന്നീട് നീക്കം ചെയ്തു )
എല്ലാറ്റിലുമുപരി സാമൂഹ്യ പരിഷ്‌കർത്താവ് കൂടിയായിരുന്നു അദ്ദേഹം സ്വസമുദായത്തിന്റെ അവകാശ സമരത്തോടൊപ്പം ഉത്തരവാദിത്വത്തെ കുറിച്ച് കൂടി ബോധ്യപ്പെടുത്താൻ സി എച് മറന്നില്ല
സമൂഹത്തിൽ നടക്കുന്ന എല്ലാ അനാചാരങ്ങൾക്കുമെതിരെ അദ്ദേഹം ശബ്ദമുയർത്തി
ആർഭാടത്തിനും ധൂർത്തിനും എതിരെ ശക്തമായ നിലപാടു
സ്വീകരിച്ച സി.എച്ച് അരനൂറ്റാണ്ട് മുമ്പേ മാപ്പിള സ്ത്രീകളോടു പറഞ്ഞ വാക്കുണ്ട്
'നിങ്ങൾ പലഹാരത്തിനും സൽക്കാരത്തിനും വേണ്ടി ചിലവഴിക്കന്നതിന്റെ ഒരു പങ്ക് എനിക്ക് തന്നാൽ വരുമാനമുള്ള വ്യവസായ സ്ഥാപനം ഉണ്ടാക്കി തരാം.,,
1960 കളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഉണ്ടാവണം എന്നെഴുതിയ സീ.എച്ചി ൻറെറ ദീർഘ വീക്ഷണം നാം മനസ്സിലാക്കണം
ഗൾഫിൻ പള പളപ്പ് മാറുന്ന ഒരു കാലം വരും എന്നും എഴുപതു ക ളിൽ അദ്ദേഹം ദീർഘദർശനം ചെയ്തു എന്നതും അതിശയോക്തിപരമാണ്
പട്ടിക്കാട് ജാമിയ നൂരിയ്യ യുടെ സമ്മേള ന ത്തിൽ യുവ പണ്ഡിതരോടു നിങ്ങൾ ഏട് ചുമക്കുന്ന കഴുതകളെ പോലെ ആവരുത് സമൂഹത്തിലെ തിന്മക്കെതിരെ പൊരുതണമെന്നും സിഎച്ച് ആഹ്വാനം ചെയ്തു
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിൽ സി എച്ച് കാണിച്ച ഇഛ ശക്തി അപാരമാണ്
സമുദായാംഗങ്ങളെ ഉന്നത തസ്തികകളിൽ നിയോഗിക്കാൻ പ്രത്യേക താല്പര്യമെടുത്തിരുന്ന സി എച്ച് പക്ഷെ തിരഞ്ഞെടുക്കപെടുന്നവർ അതിനു യോഗ്യരായിരിക്കണമെന്നു നിര്ബന്ധ ബുദ്ധിയുണ്ടായിരുന്നു
സർക്കാർജോലികളിൽ മുസ്ലിംസമുദായത്തിന് 12% ശതമാനം സംവരണം എന്ന ധീരമായ തീരുമാനംകൂടി അദ്ദേഹംമുന്കയ്യെടുത്തു നടപ്പിലാക്കി ഒരുപക്ഷെ ഇന്ത്യയിൽത്തന്നെ ആദ്യമായി ഒരുസംസ്ഥാനത്ത് അങ്ങനെ ഒരു സംവരണം നടപ്പിലാക്കിയത് മഹാനായ സി എച് ആയിരുന്നു
സ്വസമുദായത്തിന്റെ അവകാശ പോരാട്ടത്തിന്
നേതൃത്വം നൽകുമ്പോഴും തികഞ്ഞ മതേതര വാദിയായി നില കൊള്ളാനും അദ്ദേഹത്തിന്
കഴിഞ്ഞിരുന്നു
``ഏറനാട്ടിലെ ഒരുപിടി മണ്ണ് വാരി മണത്ത് നോക്കിയാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്‌ത മുസ്‌ലിം കേസരികളുടെ രക്തത്തിന്റെ മണമായിരിക്കും ഉണ്ടാവുക. അവരുടെ പിന്മുറക്കാരായ മുസ്‌ലിംകളുടെ ദേശക്കൂറ് അളക്കാന്‍ `കൂറോ മീറ്റര്‍' തിരഞ്ഞ് നടക്കുന്നവര്‍ ചരിത്രത്തിന്റെ ബാലപാഠമറിയാത്തവരാണ്.'' ഇങ്ങനെ പ്രസംഗിച്ച സി.എച്ച് കേരള മുസല്‍മാനെ ദേശീയബോധമുള്ളവനാക്കി,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ