ബി. പോക്കർ സാഹിബു ബഹാദൂർജനനം : 1890 മരണം : 1965;ജൂലൈ 29 പിതാവ് : ചാലക്കണ്ടി പീടികയിൽ കുട്ട്യത്ത മാതാവ് : ബഡേക്കണ്ടി മറിയുമ്മമലബാറിലെ മുസ്ലിംകളിൽ നിന്നുള്ള അഞ്ചാമത്തെ ബിരുദധാരിയും, രണ്ടാമത്തെ അഭിഭാഷകനുമായിരുന്നു ബി പോക്കർ സാഹിബ്. 1915 ൽ മദിരാശി ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. 1917 മുതൽ മദിരാശി ഹൈക്കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചു. 1919 ൽ മോണ്ടെഗൂ പ്രഭുവിന് മുന്നിൽ മുസ്ലിംകൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിക്കണംഎന്നാ നിവേദനവുമായി അദ്ധേഹം ദേശീയ രാഷ്ട്രീയത്തിൽ കടന്നു വന്നു. ഖിലാഫത്ത് പ്രസ്ഥാനം ആവിര്ഭവിച്ചപ്പോൾ അതിന്റെ പ്രയോക്തക്ക്ളിൽമുന്പന്തിയിലും പോക്കർ സാഹിബുഉണ്ടായിരുന്നു. 1921 ലെ മലബാർ കലാപ കാലത്ത് ദുരിതമനുഭവിക്കുന്നവരുടെ രക്ഷക്കായി അദ്ധേഹം സേവന പ്രവർത്തനങ്ങളിൽഏർപ്പെട്ടു. അതോടെ പൊതു രംഗത്ത് ശ്രദ്ധേയനായി. മലബാർ ലഹളയിൽ ദുരിതമനുഭവിക്കുന്നവർക്കായി മദിരാശിയിൽ"മാപ്പിള അമിലിയറേഷൻ കമ്മിറ്റി"രൂപീകരിച്ചു.ഗവർണ്മെന്റിന്റെ വിലക്കുകൾ അവഗണിച്ചും രണ്ടു ലക്ഷത്തിലധികം രൂപ പിരിച്ചെടുത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി.മുസ്ലിംകളുടെ വിദ്യാഭാസ നവോത്ഥാനത്ത്തിന്റെ ആധാര ശിലകളായിരുന്ന സൗത്ത് ഇന്ത്യ മുസ്ലിം എഡുക്കേഷൻ സോസൈറ്റിയും, കേരള മുസ്ലിം എജ്യുക്കേഷൻ അസോസിയേഷനും സ്ഥാപിച്ചു.1930 മുതൽ 1936 വരെ മദ്രാസ് നിയമ സഭയിലെ യുനൈറ്റഡ് നാഷനളിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ആയിരുന്നു. പിന്നീട് മുസ്ലിം ലീഗിൽ എത്തിയ അദ്ദേഹം കോഴിക്കോട് കുറുമ്പ്രനാട് മണ്ഡലത്തിൽ നിന്നും 1937 ൽ മൽസരിച്ചത് മലയാള നാട്ടിൽ സർവ്വെന്ത്യാ മുസ്ലിം ലീഗിന്റെ ശക്തമായ വ്യാപനത്തിന് ഹേതുവായി. ((സയ്യിദു അബ്ദുൽ റഹിമാൻ ബാഫക്കി തങ്ങൾ ഈ തെരഞ്ഞെടുപ്പിൽ എതിരായിരുന്നു. പോക്കർ സാഹിബു പരാജയപ്പെട്ടെങ്കിലും പിന്നീട് ബാഫഖ്‌ി തങ്ങൾ ഉൾപ്പെടെ യുള്ളവരെ ലീഗിലേക്ക് ആകർഷിക്കുന്നതിനും ഈ തെരഞ്ഞെടുപ്പ് കാരണമായി എന്ന് ചരിത്രം. അവലംബം: എം സി വടകര)). 1946 ൽ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് മദിരാശിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനയിലെ ന്യൂനപക്ഷാവകാസങ്ങൾ എഴുതിചെർക്കുന്നതിലും, സംരക്ഷിക്കുന്നതിലും നിർണ്ണായക പങ്കു വഹിച്ചു.1952 ൽ മലപ്പുറത്ത് നിന്നും 1957 ൽ മഞ്ചേരിയിൽ നിന്നും മുസ്ലിം ലീഗ് പ്രതിനിധിയായി ലോക്സഭയിൽ എത്തി. പ്രത്യേക വിവാഹ നിയമവുമായി ബന്ധപ്പെട്ടുഅദ്ദേഹത്തിന്റെ ഇടപെടൽ മുസ്ലിംകളുടെ വിവാഹ സമ്പ്രദായം നിലനിർത്തുന്നതിൽ നിർണ്ണായകമായി. മുസ്ലിം ലീഗിന്റെ എകാംഗമായിരിക്കെ, നെഹ്‌റു ഉൾപ്പെടെയുള്ളവരുടെ ആദരം നേടി, ന്യൂന പക്ഷ വിഷയങ്ങളിൽ ആധികാരികമായി തന്റെ നിലപാടുകൾ സഭയെ ബോധ്യപ്പെടുത്താൻ പോക്കർ സാഹിബിനു കഴിഞ്ഞു.മുസ്ലിം ലീഗിന് ഒരു ലോകസഭ സീറ്റ് കൊണ്ട്എന്ത് ചെയ്യാൻ പറ്റും എന്ന ചോദ്യം പരിഹാസ്യ പൂർവ്വം ഉന്നയിച്ച മഹാ മേരുക്കളെ ഇളിഭ്യരാക്കി കൊണ്ടാണ് സ്പെഷ്യൽ മാര്യേജ് ആക്ടിൽ പോക്കര് സാഹിബ് ശക്തമായ ഇട പെടൽനടത്തിയത്
'
മിസ്റ്റർ പോക്കർ അങ്ങ് ഇന്ത്യൻ മുസ്ലിങ്ങളുടെ മാനം കാത്തുഎന്ന് മൌലാന ആസാദിന് തുറന്നു പറയേണ്ടി വന്നു ഭരണ ഘടന നിര്മ്മാണസഭയിലും ന്യുന പക്ഷഅവകാശവുമായി ബന്ധപ്പെട്ട പല വിഷയത്തിലും പോക്കര്സാഹിബിന്റെ നിർദേശങ്ങൾ അന്ഗീകരിക്കപെട്ടുഒരു വേള മുസ്ലിം ലീഗിനെനഖശികാന്തം വിമര്ശിച്ചനെഹ്രുവിന്റെ . വാക്കുകൾ പുല്ലുവില കല്പിച്ചു തള്ളികളയുകയാണ് എന്ന്പാലക്കാടു ലീഗ് സമ്മേളനത്തിൽ ധൈര്യ സമേതം പ്രഖ്യാപിക്കാൻ പോക്കര് സാഹിബിനു മടിയെതുമുണ്ടായില്ല വിഭജനാനന്തര ഭാരതത്തിലെ ന്യൂന പക്ഷ രാഷ്ട്രീയം പോക്കർ സാഹിബിന്റെ സംഭാവനകളെ വിസ്മരിച്ചു മുന്നോട്ടു പോകില്ല. മുസ്ലിം ലീഗിന്റെ ദേശീയ നിർവ്വാഹക സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്നു. 1965 ജൂലൈ 29 നു മരണമടഞ്ഞു:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ