ഈ ബ്ലോഗ് തിരയൂ

2016 ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ചന്ദ്രികയിലലിഞ്ഞ റഹിം മേച്ചേരി

ചന്ദ്രികയിലലിഞ്ഞ റഹീം മേച്ചേരി######################


മുസ്തഫ മച്ചിനടുക്കം*********************************

ഒളവട്ടൂർ ഗ്രാമത്തിൽ 1947 ജനിച്ച റഹീം മേച്ചേരി സ്കൂൾ പഠന കാലത്ത് തന്നെ എഴുതി തുടങ്ങി. ആദ്യ കാലങ്ങളിൽ കഥയും ,കവിതയും എഴുതിത്തുടങ്ങിയമേച്ചേരി പിന്നീട് കിടയറ്റ രാഷ്ട്രീയ ലേഖകനും ചന്ദ്രിക പത്രധിപരുമായി മാറി.എം എസ് എഫ് ന്റെയും യൂത്ത് ലീഗിന്റെയും വളർച്ചയിൽ മെച്ചേരിയുടെ സേവനം വിലമതിക്കനാവാത്തതാണ് .മുസ്ലിം യൂത്ത് ലീഗിന്റെ ചരിത്ര പ്രസിദ്ധമായ ചരൽകുന്നു ക്യാമ്പിൽ വിജയ ശില്പിയായിരുന്നുഅദ്ദേഹം. അദ്ദേഹത്തിലെ എഴുത്ത് കാരനെ തിരിച്ചറിഞ്ഞ സീ എച്ച് മുഹമ്മദ്‌ കോയ സാഹിബ്‌ തന്നെയാണ് മേച്ചേരിയെ ചന്ദ്രികയിലെക്ക് വിളിപ്പിച്ചത്‌ .സി എച്ച് ന്റെ അരുമ ശിഷ്യനായിരുന്നുഅദ്ദേഹം, നേരെ തിരിച്ചുംസീ എച്ചിനെ ജീവന് തുല്യം സ്നേഹിച്ചു മേച്ചേരി .സി എച്ച് എന്ന വ്യക്തിയെ മാത്രമല്ല മുസ്ലിം ലീഗ് പ്രസ്ഥാനത്തെയുംഖായിദ് എ മില്ലത്ത് അടക്കമുള്ള നേതാക്കളെയും, അവർ ഉയർത്തിപിടിച്ച ആദർശത്തെയും മേച്ചേരി നെഞ്ചിൽ കൊണ്ട്‌ നടന്നു.സീ എച്ച് മുഹമ്മദ്‌ കോയക്ക് ഒപ്പവും ശേഷവും മുസ്ലിംലീഗിന് വേണ്ടി തൂലിക പടവാളാക്കിപോരാടിയ ഹരിത പോരാളിയായിരുന്നു അദ്ദേഹം .സി എച്ചിനു യഥാര്ത പിന്ഗാമി ആയിരുന്നു ചന്ദ്രികയിൽ മേച്ചേരി. ഇടക്കാലത്ത് പ്രവാസി ആയെങ്കിലും ഏറെക്കാ'ലം ചന്ദ്രികയെ പിരിഞ്ഞിരിക്കാൻഅദ്ദേഹത്തിനായില്ല.രാഷ്ട്രീയ ലേഖനങ്ങൾ കൊണ്ട് ചന്ദികയെ സമ്പുഷ്ടമാക്കിയകരങ്ങളിൽ നിന്നും കനപ്പെട്ട ഗ്രന്ഥങ്ങളും പിറവിയെടുത്തു. വലിയ നേതാവാകാൻ ഒരിക്കലും ആഗ്രഹിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ വലിയ നേതാക്കളുടെ പ്രസംഗത്തെ ക്കാൾരാഷ്ട്രീയ എതിരാളികളുടെനാക്കും വാക്കും നിശബ്ദമാക്കാൻ മേച്ചേരി യുടെ തൂലികക്ക് കഴിഞ്ഞു .ഇന്നത്തെ പോലെ സോഷ്യൽ മീഡിയ വളരാത്ത ഒരു കാലത്ത് മേച്ചേരിയുടെ ലേഖനംകാത്തിരുന്നു കൊണ്ടായിരുന്നു പല വിഷയങ്ങളിലും പ്രവത്തകർ എതിരാളികൾക്ക് മറുപടി നല്കിയിരുന്നത് .ആയിരക്കണക്കിന് ലേഖനമെഴുതിയ മേച്ചേരി യുടെ ഒരു വാചകം പോലും ആശയ കുഴപ്പം ഉണ്ടാക്കുകയോ തിരുത്തെണ്ടിയോ വന്നില്ല.ചന്ദികയെ കൂടാതെ പല പത്രങ്ങളിലും ആർ എം എന്ന തൂലികനാമത്തിൽ അദ്ദേഹം എഴുതിയിരുന്നു .ഇ .എം എസ്‌ ,ഗോവിന്ദ പിള്ള തുടങ്ങി മാര്ക്സിസ്റ്റ് സൈധാന്തികർക്കും,ദേശാഭിമാനിക്കും തുടര് ലേഖനം എഴുതി വെള്ളം കുടിപ്പിക്കാൻ അദ്ധേഹത്തിന്റെ തൂലികക്ക് സാധിച്ചു .മുസ്ലിം ലീഗിനെതിരെ വരുന്ന വിമർശനങ്ങൾക്കുംആരോപണങ്ങൾക്കും അക്കമിട്ടു മറുപടി പറയാൻ മേച്ചേരിക്ക് കഴിഞ്ഞു .അക്ഷരര്തത്തിൽ ലീഗിന്റെ വാളും പരിചയുമായിരുന്നു അദ്ദേഹത്തിന്റെ തൂലിക.മേച്ചേരി ഇരിക്കുന്ന സദസ്സിൽ ചരിത്രം പറയാൻ രാഷ്ട്രീയ എതിരാളികൾക്ക് ഭയമായിരുന്നു എന്നും ചരിത്രം ഓര്ക്കുകയും ഒര്മ്മിപ്പിക്കുകയും ചെയ്യാനും മേച്ചേരി പ്രത്യേക മിടുക്ക് കാട്ടി. പ്രസിദ്ധ ചരിത്രകാരനും മേച്ചേരിയുടെ കൂടെപ്രവര്ത്തിക്കുകയും ചെയ്ത എം സി വടകര ഒരു ഓർമ്മകുറിപ്പ് തന്റെ ജൂനിയർ ആയ മേച്ചേരിയെ കുറിച്ച് എഴുതി."1970 കളിൽ മുസ്ലിം ലീഗിൽ കലാപം ഉണ്ടായപ്പോൾ പ്രധാനപെട്ട പാർട്ടി എഴുത്തുകാരെല്ലാം മറുപക്ഷം ചേർന്നപ്പോൾ പാണക്കാട് തങ്ങളുടെയും സീയെച്ചിന്റെയുംപക്ഷത്ത് ഉറച്ചു നിന്ന് കൊണ്ട് മേച്ചേരി നയിച്ച ലേഖന യുദ്ധം മറക്കാൻ കാലമായില്ല, അദ്ദേഹം എഴുതിയുണ്ടാക്കിയ മുസ്ലിം ലീഗാണ് ഇന്ന് കാണുന്ന ലീഗ് "2004 ഓഗസ്റ്റ്‌ 21 പുലർകാലത്ത് ചന്ദ്രിക പത്രത്തോടൊപ്പം പോയ ജീപ്പ് അപകടത്തിൽ മരണം വരിച്ച മേച്ചേരിയുടെ അന്ത്യയാത്രയും 'ചന്ദ്രിക'യോടൊപ്പംതന്നെ ആയത് ഒരു നിയോഗമാവാം.1947 മെയ് പത്തിന് മലപ്പുറം ജില്ലയിലെ ഒളവട്ടൂരില്ജനനം. പിതാവ് മേച്ചേരി ആലിഹാജി. മാതാവ് ഉണ്ണി ആയുശുമ്മ. ഒളവട്ടൂര് സ്‌കൂള്, വാഴക്കോട് ഹൈസ്‌കൂള്, മമ്പാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളില് വിദ്യാഭ്യാസം.1972 മുതല് 79 വരെ ചന്ദ്രിക സബ് എഡിറ്റര്. 83' വരെ ജിദ്ദയില്. 2004 വരെ ചന്ദ്രിക അസി.എഡിറ്ററും പിന്നെചന്ദ്രിക പത്രാധിപരും. മികച്ച രാഷ് ട്രീയനിരീക്ഷകനും വ്യാഖ്യാതാവും കോളമിസ്റ്റുമായിഅംഗീകാരം. കൊയമ്പത്തൂര് സി.എച്ച് അവാര്ഡ്, സി.എ. വാഹീദ് സ്മാരക അവാര്ഡ്, അല് ഐന് കള്ച്ചറല് സെന്റര് അവാര്ഡ്, ഫുജൈറ കള്ച്ചറല് സെന്റര് അവാര്ഡ്, അബൂദാബി മലയാളി വെല്ഫെയര് അസോസിയേഷന് അവാര്ഡ് എന്നിവ ലഭിച്ചു. കേരള പത്രപ്രവര്ത്തകയൂണിയന്റെ സജീവ പ്രവര്ത്തകനായിരുന്നു. ഇന്ത്യന് ഫെഡറേഷന് ഓഫ് വര്ക്കിങ്ങ് ജേണലിസ്റ്റ്‌സ് ദേശീയ സമിതിയംഗമായിട്ടുണ്ട്. കേരള ഗ്രന്ഥശാലാസംഘം കണ്ട്രോള് ബോര്ഡ് അംഗം, സംസ്ഥാന സാക്ഷരാതാ സമിതി എക്‌സി. അംഗം, സംസ്ഥാന പ്രസ് അക്രഡിറ്റേഷന് കമ്മിറ്റിയംഗം, മോയിന്കുട്ടി വൈദ്യര് സ്മാരക കമ്മിറ്റിയംഗം എന്നീ ചുമതലകള് വഹിച്ചു.മുസ്ലിംലീഗ്: വിമര്ശനങ്ങള്ക്ക് മറുപടി, ഖായിദെ മില്ലത്തിന്റെ പാത, ഇന്ത്യന് മുസ്ലിങ്ങള്-വസ്തുതകള്, കര്മപഥത്തിന്റെകാല്നൂറ്റാണ്ട്, അക്ഷരകേരളത്തിന്റെ ആത്മസുഹൃത്ത് എന്നീ പുസ്തകങ്ങള് രചിച്ചു. ഭാര്യ ആയിശാബി. ഷഹനാസ്, ഷാനവാസ്, ഷമീര്, ഷബ്‌ന എന്നീ മക്കളുണ്ട്.2004 ആഗസ്ത് 21 ന് വാഹനാപകടത്തില്മരിച്ചു.

2016 ഫെബ്രുവരി 25, വ്യാഴാഴ്‌ച

ലോക്സഭയിലെ മുസ്ലിം ശബ്ദം

ഇന്ത്യൻ പാർലിമെന്റിൽ മുസ്ലിം ലീഗിന്റെ പ്രധിനിതി കളായി വിജയിച്ചു പോയ എം പി മാർ മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ മാത്രം ശ്രദ്ധ ഊന്നിയവരല്ല


മറിച് ഇന്ത്യയിലെ മുസ്ലിം ന്യുന പക്ഷ ത്തിന്റെ ആധികാരിക ശബ്ദമായി മാറുവാൻ അവര്ക്ക് സാധിച്ചു ഏറ്റവും പ്രഗൽഭരായ ആളുകളാണ് എന്നും മുസ്ലിം ലീഗിനെ പ്രധിനിതീകരിച്ചത്


ഭരണ ഘടന നിര്മ്മാണ സഭയിൽ അംഗങ്ങളായ മുഹമ്മദ്‌ ഇസ്മയിൽ സാഹിബും പോക്കര് സാഹിബും മുസ്ലിം വ്യക്തി നിയമ സംരക്ഷണത്തിനും
വഖഫ് സ്വത്ത് അന്യധീനപെട്ടു പോകുന്ന വിഷയത്തിലും ശക്തമായ പോരാട്ടം തന്നെ നടത്തുകയുണ്ടായി  

1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ പരിധിയിൽ നിന്നും മുസ്ലിം സമുദായം ഒഴിവാക്കപെട്ടതു പോക്കര് സാഹിബിന്റെ ഏകാംഗ പോരാട്ടം കൊണ്ട് മാത്രമായിരുന്നു

ഇന്ത്യൻ പാർലിമെന്റിൽ
മുസ്ലിം ലീഗിന്റെ ഇരട്ട കുട്ടികളെ പോൽ പ്രവര്തിച്ചവരാനു സേട്ട് സാഹിബും , ബനാത്ത് വാല സാഹിബും

ഓരോ വിഷയവും ഗ്രഹ പാഠം ചെയ്ത് സഭയിലെത്തിയ അവർ ന്യുന പക്ഷ അവകാശ നിഷേധ സന്ദർഭങ്ങളിൽ എല്ലാം ഈറ്റ പുലികളെ പോലെ ചീറിയടുത്തു

വര്ഗീയ കലാപങ്ങൾ നടന്നിടത്തെല്ലാം അവർ ഓടിയെത്തി
ഒന്നാം വാജ്‌ പായ് മന്ത്രി സഭയുടെ സമയത്ത് ബനാത്ത് വാല സാഹിബ്‌ എല്ലാ സമ്മേളന ദിവസവും സഭയിൽ
ഗര്ജ്ജനം തന്നെ നടത്തി

മഹാരാഷ്ഹ്ട്ര നിയമസഭയ്ക്ക് അകത്തും പുറത്തും ശിവസേനയ്ക്കും
ബാൽ താക്കറെയുടെ ധിക്കാരത്തിനും എതിരെ നിരന്തരം പോരാടി  

ജാമിയ മില്ലിയ യുടെ ന്യുന പക്ഷ സ്വഭാവം എടുത്ത് കളയാനുള്ള നീക്കം , ഷാ ബാനു ബീഗം കേസ് വിധിയുടെ പശ്ചാത്തലത്തിൽ വ്യക്തി നിയമ സംരക്ഷണത്തിനും ,ഏക
സിവിൽ കോഡ് കൊണ്ട് വരാനുള്ള നീക്കതിനെതിരെയും സേട്ട് സാഹിബും ,ബനാത്ത് വാല സാഹിബും നടത്തിയ പോരാട്ടം അവിസ്മരണീയമാണ്


രാജ്യത്തിന്റെ പല ഭാഗത്തുമുണ്ടായ വര്ഗീയ കലാപങ്ങൾക്കെതിരെ എന്നും ലോക്സഭയിൽ മുസ്ലിം ലീഗിന്റെ ശബ്ദമുയര്ന്നു

ഭീവണ്ടി ,നെല്ലി ,മീററ്റ് ,ഭഗൽപൂർ തുടങ്ങി എണ്ണ മറ്റ കലാപങ്ങൾ സേട്ട് സാഹിബും ബനാത്ത് വാല സാഹിബും പാർലിമെന്റിൽ ഉന്നയിച്ചു ഇരകള്ക്ക്
വേണ്ടി പോരാടി

1986ല്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അവതരിപ്പിച്ച ശരീഅത്ത്‌ ബില്‍ (മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ റൈറ്റ്സ്‌ ഓണ്‍ ഡിവോഴ്സ്‌ ആക്ട്‌) യഥാര്‍ഥത്തില്‍ ബനാത്ത്‌വാല അവതരിപ്പിച്ച സ്വകാര്യ ബില്‍ ആയിരുന്നു. ആരാധനാലയങ്ങളുടെ കട്ട്‌ ഓഫ്‌ ഡേറ്റ്‌ സംബന്ധിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ബില്ലും പിന്നീട്‌ അംഗീകരിക്കപ്പെട്ടു. വിവാദം സൃഷ്ടി സല്‍മാന്‍ റുഷ്ദിയുടെ ഗ്രന്ഥം നിരോധിക്കാന്‍ പാര്‍ലമെന്റില്‍ ആദ്യം ശബ്ദമുയര്‍ത്തിയതും ബനാത്ത്‌വാലയാണ്‌.

ബനാത്ത്‌വാല പരാമര്‍ശവിഷയമാകുന്ന പാര്‍ലമെന്റിലെ ഒരു സംഭവം എ.ബി. വാജ്പേയിയുടെ ഒരു പഴയ ലേഖനത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നുണ്ട്‌: ബനാത്ത്‌ വാല ഡപ്യൂട്ടി സ്പീക്കറുമായി എന്തോ പ്രശ്നത്തില്‍ വാക്കുതര്‍ക്കമുണ്ടായി. ബനാത്ത്‌വാലയോടു ചേംബറിലേക്കു വരാന്‍ ഡപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്നെ തിരഞ്ഞെടുത്തതു പാര്‍ലമെന്റിലേക്കാണെന്നും ചേംബറിലേക്കല്ലന്നും ബനാത്ത്‌വാല തുറന്നടിച്ചു.

രോമത്തൊപ്പിയും കോട്ടും ഷെര്‍വാണിയും ധരിച്ചു കേരളത്തിലെ പൊതുവേദികളിലും സ്യൂട്ട്‌ ധരിച്ചു ഡല്‍ഹിയിലെ പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ബനാത്ത്‌വാല കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിലും പ്രത്യേക മിടുക്കു കാട്ടിയിരുന്നു. മുംബൈയില്‍ ശിവസേനയുടെ ആക്രമണങ്ങള്‍ക്കെതിരെ കേരളീയരായ പാവപ്പെട്ട കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ അദ്ദേഹം മുന്‍പന്തിയില്‍ നിന്നു


ഗുജറാത്ത് കലാപ ത്തിലും.
കോയമ്പത്തൂർ കലാപത്തിലും പകച്ചു പോയൊരു ജനതയ്ക്ക് മുമ്പിൽ ഓടിയെത്തി ഇ അഹമ്മദ് സാഹിബ്‌ കുന്നു
കൂടിയ മയ്യിത്തുകൾ മറവു ചെയ്യാൻ പോലും സാധ്യമല്ലാത്ത അവസ്ഥ കണ്ടറിഞ്ഞ അദ്ദേഹം അതിനു വഴിയുണ്ടാക്കി

ഗുജറാത്ത്‌ വംശ ഹത്യ പ്രദേശങ്ങൾ ആദ്യ സന്ദര്ശനം നടത്തിയ അഹമ്മദ് സാഹിബ്‌ പാർലിമെന്റിൽ വികാര നിര്ഭാനായി പൊട്ടി തെറിച്ചു

ആസാമിലും മുസഫര് നഗരിലുമുണ്ടായ കലാപ സമയത്ത് അവിടുത്തെ മുഖ്യ മന്ത്രിമാരെ സന്ദര്ശിച്ചു നടപടിയെടുപ്പിക്കാൻ അഹമ്മദ് സാഹിബും ബഷീര് സാഹിബും നടത്തിയ പരിശ്രമവും മറക്കാവതല്ല


ഒപ്പം പലപ്പോഴും സലാഹുദീൻ ഉവൈസി ,സയ്യിദ് ശഹബുദ്ധീൻ ,തുടങ്ങി ഇതര പാർട്ടി അംഗങ്ങളുടെ സഹകരണം കൂടി തേടിക്കൊണ്ട് സഭക്കകത്ത് ഐക്യ നിര ഉണ്ടാക്കാനും ലീഗ് മുന്നിട്ടിറങ്ങി

മൻമോഹൻ ഗവണ്മെന്റിൽ അന്ഗമായി ഒട്ടേറെ പദ്ധതി അന്ഗീകരിപിക്കാൻ അഹമ്മദ് സാഹിബിനു സാധിച്ചു ന്യുന പക്ഷ ക്ഷേമത്തിന് ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത്
യു പി എ ഭരണത്തിലാണ്

മോഡി ഭരണ കാലഘട്ടം മുതൽ നടന്നു കൊണ്ടിരിക്കുന്ന ജന വിരുദ്ധവും അസഹിഷ്ണുത പരവുമായ നടപടികൾക്കെതിരെ എല്ലാ സമ്മേളന കാലത്തും അഹമ്മദ് സാഹിബും ,ഇ ടി മുഹമ്മദ്‌ ബഷീര് സാഹിബും
ശബ്ദിച്ചു കൊണ്ടിരിക്കുന്നു


കഴിഞ്ഞ സമ്മേളന സമയത്ത് നാലു സുപ്രധാന
ബില്ലുകൾക്കു ഇ.ടി അവതരണാനുമതി നേടിയെടുത്ത്ടുണ്ട്  



 ജനാധിപത്യസംരക്ഷണവുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നാല് ബില്ലുകള്‍ക്ക് ലഭിച്ച അവതരണാനുമതി ചരിത്രപ്രാധാന്യമുള്ളതായി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പിന്നാക്ക വിഭാഗക്കാര്‍ക്കു പ്രവേശനം ലഭിക്കുന്നതിനു പ്രത്യേക നിയമം ആവശ്യമാണെന്നതുള്‍പ്പെടെയുള്ള ഇ.ടി മുഹമ്മദ് ബഷീറിന്റെ നാലു ബില്ലുകളാണ് ലോക്‌സഭയില്‍ അനുമതി നേടിയത്്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 (5) പ്രകാരം സ്വകാര്യ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം സാമൂഹ്യമായും വിദ്യാഭ്യാസപരമായുള്ള പിന്നോക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കും എസ്.സി എസ്.ടി എന്നിവര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് പ്രത്യേക നിയമമുണ്ടാക്കാന്‍ ഗവണ്‍മെന്റിന് അധികാരമുണ്ട്. ആര്‍ട്ടിക്കിള്‍ 16 (4) ഉദ്യോഗനിയമനങ്ങളിലും അപ്രകാരം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായി ഇന്നത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെടാത്തതിനാല്‍ അവ ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ മേഖലയില്‍ പുറം തള്ളപ്പെട്ടുപോവാനുള്ള പ്രധാന കാരണം ഇതാണ്. അതിനാല്‍ ഈ രണ്ട് വിഭാഗങ്ങള്‍ക്കും അവരുടെ ജനസംഖ്യാനുപാധികമായി ഈ രണ്ട് മേഖലയിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് പ്രധാനപ്പെട്ട ഒരു ബില്ലിലൂടെ ഇ.ടി ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

ന്യൂനപക്ഷങ്ങളുടെ സംവരണത്തിനെതിരെ ആര്‍എസ്എസ് പ്രമുഖര്‍ ശക്തമായ ഭാഷയില്‍ സംസാരിച്ചു തുടങ്ങിയ പശ്ചാത്തലത്തില്‍ വന്ന ഇടിയുടെ ബില്ല് പാര്‍ലമെന്റില്‍ ശ്രദ്ധയാകര്‍ഷിച്ചു.ഭരണഘടനയുടെ 1950ലെ പട്ടിക ജാതി ഓര്‍ഡര്‍ പ്രകാരം ഈ വിഭാഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും ബുദ്ധിസ്റ്റുകള്‍ക്കും സിക്കുകാര്‍ക്കും കൂടി ബാധകമാക്കി നേരെത്തെ ഒരു ഭേദഗതി വന്നിരുന്നു. ഇതിന്റെ പരിധിയില്‍ മുസ്‌ലിംകളെ കൂടി ഉള്‍പ്പെടുത്തണമെന്ന ഭരണഘടനാ ഭേദഗതിയും ഇ.ടി ആവശ്യപ്പെട്ടു. പട്ടികജാതി/വര്‍ഗങ്ങളില്‍പെട്ടവര്‍ക്കും സാമൂഹിക വിദ്യാഭ്യാസ പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന പ്രവേശത്തിനും ഉദ്യോഗ നിയമനത്തിലും ജനസംഖ്യാനുപാധിക സംവരണം ഏര്‍പ്പെടുത്തണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. ഇതിനായി പ്രത്യേക നിയമമുണ്ടാക്കാന്‍ ഭരണഘടനാനുസൃതമായി സര്‍ക്കാറിന് അധികാരമുണ്ടെന്നും ഇത് കൃത്യമായി പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കാത്തതാണ് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പിന്തള്ളപ്പെടാന്‍ കാരണമെന്നും ഇ.ടി ചൂണ്ടിക്കാട്ടി. എസ്.സി/എസ്.ടി വിഭാഗത്തിന് ലഭിക്കുന്ന പ്രത്യേക പരിഗണന മുസ്‌ലിംങ്ങള്‍ക്കും നല്‍കണമെന്ന കാര്യം രംഗനാഥ് മിശ്ര കമ്മീഷനടക്കം ശുപാര്‍ശ ചെയ്തതാണ്.

മുന്നാമത്തെ ബില്‍ രാജ്യത്തെ ന്യൂനപക്ഷ വിദ്യാഭ്യാസത്തിന്റെ ദേശീയ മുഖമായ അലിഗഢ് മുസ്്‌ലിം സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടായിരുന്നു. 1920ലെ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി നിയമം പ്രകാരം അലിഗര്‍ ക്യാമ്പസിലെ മുസ്‌ലിം പള്ളിയുടെ 15 കി.മീ.ന് ഉള്ളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ യൂണിവേഴ്‌സിറ്റിക്ക് അധികാരമുണ്ട്. എന്നാല്‍ ഈ ആക്ട് പ്രകാരം വിവിധ സംസ്ഥാനങ്ങളിലെ സെന്ററുകളില്‍ സ്‌കൂളുകള്‍ അനുവദിക്കുന്നതിന് ഈ നിയമത്തില്‍ ഭേദഗതി വേണമെന്ന തടസ്സവാദമാണ് ഇക്കാലം വരെ ഉന്നയിച്ചിരുന്നത്. ഈ കേന്ദ്രങ്ങളിലും സ്‌കൂളുകള്‍ ആരംഭിക്കാന്‍ യൂണിവേഴ്‌സിറ്റിയെ അധികാരപ്പെടുത്തുന്ന വിധം അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി നിയമം ഭേദഗതി ചെയ്യണമെന്ന് ഈ ബില്‍ ആവശ്യപ്പെടുന്നു. അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകത തന്നെയും അവരുടെ ക്യാമ്പസിലെ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്ക് 50% നേരിട്ട് യൂണിവേഴ്‌സിറ്റി നടത്തുന്ന എല്ലാ കോഴ്‌സുകളിലേക്കും പ്രവേശനം ലഭിക്കുമെന്നുള്ളതാണെന്ന് ഇടി വ്യക്തമാക്കി.

മിനിമം വേജസ് പുതുക്കുവാന്‍ ഇപ്പോള്‍ നിശ്ചയിച്ച കാലാവധി 5 വര്‍ഷമാണ്. ഇതു മൂന്നു വര്‍ഷമായി ചുരുക്കുക എന്നതും മിനിമം വേജസ്സിനെ ജീവിത നിലവാര സൂചികയുമായി ബന്ധിപ്പിക്കണമെന്നുള്ളതും മിനിമം വേജസ്സ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്പിക്കുന്നതിന് മാത്രമായി ഡപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ തസ്തികയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നുള്ളതുമാണ് നാലാമത്തെ മിനിമം വേജസ്സ് ബില്ലിലൂടെ ഇടി നിര്‍ദ്ദേശിച്ചത്്.


      മുസ്തഫ മച്ചിനടുക്കം


2016 ഫെബ്രുവരി 14, ഞായറാഴ്‌ച

ഇന്ത്യൻ മുസല്മാന്റെ അഭിമാനമായി പോക്കര് സാഹിബ്‌

ബി. പോക്കർ സാഹിബു ബഹാദൂർജനനം : 1890 മരണം : 1965;ജൂലൈ 29 പിതാവ്‌ : ചാലക്കണ്ടി പീടികയിൽ കുട്ട്യത്ത മാതാവ് : ബഡേക്കണ്ടി മറിയുമ്മമലബാറിലെ മുസ്ലിംകളിൽ നിന്നുള്ള അഞ്ചാമത്തെ ബിരുദധാരിയും, രണ്ടാമത്തെ അഭിഭാഷകനുമായിരുന്നു ബി പോക്കർ സാഹിബ്. 1915 ൽ മദിരാശി ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. 1917 മുതൽ മദിരാശി ഹൈക്കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചു. 1919 ൽ മോണ്ടെഗൂ പ്രഭുവിന് മുന്നിൽ മുസ്ലിംകൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിക്കണംഎന്നാ നിവേദനവുമായി അദ്ധേഹം ദേശീയ രാഷ്ട്രീയത്തിൽ കടന്നു വന്നു. ഖിലാഫത്ത് പ്രസ്ഥാനം ആവിര്ഭവിച്ചപ്പോൾ അതിന്റെ പ്രയോക്തക്ക്ളിൽമുന്പന്തിയിലും പോക്കർ സാഹിബുഉണ്ടായിരുന്നു. 1921 ലെ മലബാർ കലാപ കാലത്ത്‌ ദുരിതമനുഭവിക്കുന്നവരുടെ രക്ഷക്കായി അദ്ധേഹം സേവന പ്രവർത്തനങ്ങളിൽഏർപ്പെട്ടു. അതോടെ പൊതു രംഗത്ത്‌ ശ്രദ്ധേയനായി. മലബാർ ലഹളയിൽ ദുരിതമനുഭവിക്കുന്നവർക്കായി മദിരാശിയിൽ"മാപ്പിള അമിലിയറേഷൻ കമ്മിറ്റി"രൂപീകരിച്ചു.ഗവർണ്മെന്റിന്റെ വിലക്കുകൾ അവഗണിച്ചും രണ്ടു ലക്ഷത്തിലധികം രൂപ പിരിച്ചെടുത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി.മുസ്ലിംകളുടെ വിദ്യാഭാസ നവോത്ഥാനത്ത്തിന്റെ ആധാര ശിലകളായിരുന്ന സൗത്ത്‌ ഇന്ത്യ മുസ്ലിം എഡുക്കേഷൻ സോസൈറ്റിയും, കേരള മുസ്ലിം എജ്യുക്കേഷൻ അസോസിയേഷനും സ്ഥാപിച്ചു.1930 മുതൽ 1936 വരെ മദ്രാസ് നിയമ സഭയിലെ യുനൈറ്റഡ്‌ നാഷനളിസ്റ്റ്‌ പാർട്ടിയുടെ സെക്രട്ടറി ആയിരുന്നു. പിന്നീട് മുസ്ലിം ലീഗിൽ എത്തിയ അദ്ദേഹം കോഴിക്കോട് കുറുമ്പ്രനാട് മണ്ഡലത്തിൽ നിന്നും 1937 ൽ മൽസരിച്ചത് മലയാള നാട്ടിൽ സർവ്വെന്ത്യാ മുസ്ലിം ലീഗിന്റെ ശക്തമായ വ്യാപനത്തിന് ഹേതുവായി. ((സയ്യിദു അബ്ദുൽ റഹിമാൻ ബാഫക്കി തങ്ങൾ ഈ തെരഞ്ഞെടുപ്പിൽ എതിരായിരുന്നു. പോക്കർ സാഹിബു പരാജയപ്പെട്ടെങ്കിലും പിന്നീട് ബാഫഖ്‌ി തങ്ങൾ ഉൾപ്പെടെ യുള്ളവരെ ലീഗിലേക്ക് ആകർഷിക്കുന്നതിനും ഈ തെരഞ്ഞെടുപ്പ് കാരണമായി എന്ന് ചരിത്രം. അവലംബം: എം സി വടകര)). 1946 ൽ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് മദിരാശിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനയിലെ ന്യൂനപക്ഷാവകാസങ്ങൾ എഴുതിചെർക്കുന്നതിലും, സംരക്ഷിക്കുന്നതിലും നിർണ്ണായക പങ്കു വഹിച്ചു.1952 ൽ മലപ്പുറത്ത് നിന്നും 1957 ൽ മഞ്ചേരിയിൽ നിന്നും മുസ്ലിം ലീഗ് പ്രതിനിധിയായി ലോക്സഭയിൽ എത്തി. പ്രത്യേക വിവാഹ നിയമവുമായി ബന്ധപ്പെട്ടുഅദ്ദേഹത്തിന്റെ ഇടപെടൽ മുസ്ലിംകളുടെ വിവാഹ സമ്പ്രദായം നിലനിർത്തുന്നതിൽ നിർണ്ണായകമായി. മുസ്ലിം ലീഗിന്റെ എകാംഗമായിരിക്കെ, നെഹ്‌റു ഉൾപ്പെടെയുള്ളവരുടെ ആദരം നേടി,      ന്യൂന പക്ഷ വിഷയങ്ങളിൽ ആധികാരികമായി തന്റെ നിലപാടുകൾ സഭയെ ബോധ്യപ്പെടുത്താൻ പോക്കർ സാഹിബിനു കഴിഞ്ഞു.മുസ്ലിം ലീഗിന് ഒരു ലോകസഭ സീറ്റ് കൊണ്ട്എന്ത് ചെയ്യാൻ പറ്റും എന്ന ചോദ്യം പരിഹാസ്യ പൂർവ്വം ഉന്നയിച്ച മഹാ മേരുക്കളെ    ഇളിഭ്യരാക്കി കൊണ്ടാണ് സ്പെഷ്യൽ മാര്യേജ് ആക്ടിൽ പോക്കര് സാഹിബ്‌ ശക്തമായ ഇട പെടൽനടത്തിയത്
'

മിസ്റ്റർ പോക്കർ അങ്ങ്  ഇന്ത്യൻ മുസ്ലിങ്ങളുടെ മാനം കാത്തുഎന്ന് മൌലാന ആസാദിന് തുറന്നു പറയേണ്ടി വന്നു      ഭരണ ഘടന നിര്മ്മാണസഭയിലും ന്യുന പക്ഷഅവകാശവുമായി ബന്ധപ്പെട്ട പല വിഷയത്തിലും പോക്കര്സാഹിബിന്റെ നിർദേശങ്ങൾ അന്ഗീകരിക്കപെട്ടുഒരു വേള മുസ്ലിം ലീഗിനെനഖശികാന്തം വിമര്ശിച്ചനെഹ്രുവിന്റെ . വാക്കുകൾ പുല്ലുവില കല്പിച്ചു തള്ളികളയുകയാണ് എന്ന്പാലക്കാടു ലീഗ് സമ്മേളനത്തിൽ ധൈര്യ സമേതം പ്രഖ്യാപിക്കാൻ പോക്കര് സാഹിബിനു മടിയെതുമുണ്ടായില്ല വിഭജനാനന്തര ഭാരതത്തിലെ ന്യൂന പക്ഷ രാഷ്ട്രീയം പോക്കർ സാഹിബിന്റെ സംഭാവനകളെ വിസ്മരിച്ചു മുന്നോട്ടു പോകില്ല. മുസ്ലിം ലീഗിന്റെ ദേശീയ നിർവ്വാഹക സമിതി അംഗവും സംസ്ഥാന വൈസ്‌ പ്രസിഡണ്ടുമായിരുന്നു. 1965 ജൂലൈ 29 നു മരണമടഞ്ഞു:

2016 ജനുവരി 26, ചൊവ്വാഴ്ച

അബ്ബാസ്‌ ഹാജി കല്ലട്ര

*ജീവിത വഴികളിൽ അബ്ബാസ് ഹാജി*


ഉത്തമലബാറിൽ പ്രശസ്തമായ   പരമ്പരാഗതമായി ഉരുവ്യവസായികളായ  കല്ലട്ര തറവാട്ടിൽ 
കല്ലട്ര മുഹമ്മദ് ഹാജിയുടെയും ബീഫാത്തുമ്മയുടെയും മകനായി 1930 ഫെബ്രുവരി ഒന്നിനായിരുുന്നു അബ്ബാസ്ഹാജിയുടെ ജനനം.
കളനാട് മാപ്പിള ഹയര്‍ എലിമെന്ററി സ്കൂള്‍, തളങ്കര മു ഇസ്സുൽ ഇസ്ലാം ഹയർ എലിമെന്ററി ,തളങ്കര മുസ്ലിം ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു  വിദ്യാഭ്യാസം   1944 ൽ ഇന്ന്  ചന്ദ്രഗിരി സ്കൂൾ നിൽക്കുന്ന സ്ഥലത്ത്  മാഹിൻ ശംനാടിന്റെയും മറ്റും നേതൃത്വത്തിൽ നടന്ന മുസ്ലിം ലീഗ് സമ്മേളനത്തോടെയായിരുന്നു  രാഷ്ട്രീയ രംഗപ്രവേശം 

 1951-ല്‍ ജോലിയാവശ്യാർത്ഥം  സിലോണിലേക്ക് പോയെങ്കിലും 1953-ല്‍ നാട്ടിലേക്ക് മടങ്ങിവരുകയും
പിതൃസഹോദരനായ കല്ലട്ര അബ്ദുള്‍ ഖാദർ  ഹാജി സാഹിബിനൊപ്പം ബോംബെയിൽ ഹോട്ടൽബിസിനസ്സിൽപങ്കാളിയാവുകയും ചെയ്ത     അബ്ബാസ്ഹാജി   ഏറെക്കാലം കാഞ്ഞങ്ങാട് ഫരീദ ടെക്സ്റ്റൈൽ എന്ന സ്ഥാപനവും നടത്തിയിരുന്നു 

ബോംബെയിലായിരുന്നപ്പോൾ 1957 മുതൽ 1960 വരെ  മര്‍ച്ചന്റ് നേവിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന അദ്ദേഹം  ശേഷം മുഴുസമയ രാഷ്ട്രീയക്കാരനായി മാറുകയായിരുന്നു

 കാസറഗോഡ് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡന്റ്  ,  
  ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്  ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങി' പാർട്ടി നേതൃനിരയിൽ അഭിവാജ്യ ഘടകമായിരുന്ന അദ്ദോം മുസ്ലിം ലീഗിൽ ചേരിതിരിവുണ്ടായപ്പോൾ അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ നേതൃ പക്ഷത്തും സജീവമായിരുന്ന അബ്ബാസ് ഹാജി അഖിലേന്ത്യ മുസ്ലിം ലീം ലീഗ്  കാസറഗോഡ് ജില്ലാ പ്രസിഡന്റായിരിക്കെയാണ്  മുസ്ലിം ലീഗ് ലയനം നടക്കുന്നത് സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങൾ അദ്ധ്യക്ഷനായിരിക്കെ തന്നെ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗമായിരുന്നു

 അദ്ദേഹം  മത ഭൗതിക  വിദ്യാഭ്യാസ രംഗത്ത് ഏറെ പ്രോത്സാഹനം നൽകുകയും  നല്ലൊരു ജന പ്രതിനിധിയും  ഭരണാധികാരിയും എന്ന നിലയിൽ  മത ജാതിചിന്തകൾക്കതീതമായിപ്രവർത്തിക്കുകയും ചെയ്ത  ആദരണീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു
  
 കീഴൂര്‍ ഫിഷറീസ് സ്‌കൂള്‍, മഠത്തിലെ കളനാട് എല്‍.പി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളടെ വളർച്ചയിലും , കീഴൂര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുന്നതിലും വിശിഷ്യാ  ചന്ദ്രഗിരി സ്കൂളിന്റെ  പുരോഗതിയുടെ പിന്നിലെ  ഏറ്റവും വലിയ ചാലക ശക്തിയായിരുന്ന   അബ്ബാസ് ഹാജി വിചാരിച്ചിരുന്നെങ്കിൽ സ്വന്തം  മാനേജ് മെന്റിന് കീഴിലൊരു എയ്ഡഡ് സ്ഥാപനമായത് മറ്റാമായിരുന്നു പക്ഷേ    പ്രദേശത്തെ മത്സ്യതൊഴിലാളികളടക്കമുള്ളവരുടെ കുട്ടികൾക്ക് പ്രയാജനപ്പെടും വിധം പൊതു സ്ഥാപനമായത് നിലനിൽക്കണമെന്ന 'ദീർഘ വീക്ഷണമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്  ഏറെക്കാലം അവിടുത്തെ പി.ടി. എപ്രസിഡന്റുമായിരുന്നു അദ്ദേഹം 

 സമസ്ഥയുമായി ചേർന്ന് നിന്നിരുന്ന അദ്ദേഹം സുന്നി യുവജന സംഘം ഹോസ്ദുർഗ് താലൂക്ക് പ്രസിഡന്റ് ജില്ലാ ഉപാദ്ധ്യക്ഷൻ, 1989ൽ ഒരിടവേളയിൽ പ്രസിഡൻറുമായിരുന്നു
നീലേശ്വരം മർക്കസു ദഅവത്തുൽ ഇസ്ലാമിയ വൈസ് പ്രസിഡൻറ്  എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു

സഅദിയ്യ അറബിക് കോളേജ്സ്ഥാപിക്കാൻകല്ലട്രഅബ്ദുൽഖാദർഹാജിസഹിബിനോടൊപ്പം പ്രവർത്തിച്ച അദ്ദേഹം മലബാര് ഇസ്ലാമിക്‌ കോംപ്ലക്സ് സ്ഥാപിക്കാൻ മണ്മറഞ്ഞ സി എം അബ്ദുല്ലമൌലവി, യു.എം അബ്ദുൾ റഹ്മാൻ മൗലവി തുടങ്ങിയവരോടൊപ്പംമുന്നണിയിൽ നിൽക്കുകയും മരണം വരെ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റായി    'പ്രവര്ത്തിക്കുകയും ചെയ്തിരുന്നു  കിഴൂര്ജമാഅത്തിന്റെ ആജീവനാന്ത പ്രസിഡന്റ്‌ആയിരുന്നു അബ്ബാസ്‌ ഹാജി, അഖില കീഴൂർ ബോംബെ ജമാഅത്തിന്റെ നേതൃനിരയിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു , ഒറവങ്കര ഖിളർ ജുമാ മസ്ജിദ്  കമ്മിറ്റിയുടേതടക്കം നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ  വിയർപ്പിന്റെ അംശം കാണാം

 ദീർഘകാലം ചെമ്മനാട്പഞ്ചായത്ത്ബോർഡ്മെമ്പറായിരുന്നഅദ്ദേഹം 1988 മുതൽ 1995 വരെ ചെമ്മനാട് പഞ്ചായത്ത് ബോർഡ് പ്രസിഡന്റായും 
' 1995 ലെ തിരഞ്ഞെടുപ്പിൽ കളനാട് ഡിവിഷനിൽ നിന്നും വിജയിക്കുകയും 
അഞ്ചു വർഷം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്തു  കോൺഗ്രസ്സിലെ എം.കെ നമ്പ്യാർ ആയിരുന്നു അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു പ്രാവശ്യം  2000 ൽജില്ലാ പഞ്ചായത്തിലേക്ക് നടന്ന മത്സരത്തിൽ മാത്രമാണ് അദ്ദേഹം തോൽവിയറിഞ്ഞത് അതിന് ശേഷം അനാരോഗ്യം കാരണം മത്സര രംഗത്തില്ലായിരുന്നു 

 കേരളാ ഹൌസിംഗ് ബോര്‍ഡ് മെമ്പറായിരുന്ന അബ്ബാസ്ഹാജി  അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. 

വിവാഹ നിശ്ചയം മുതൽ മഹാ സമ്മേളനങ്ങളിൽ വരെ തോളിൽ
ഷാളുമായിനിറപുഞ്ചിരിസമ്മാനിച്ച്‌ നാട്ടുകാരണവരെ പോലെ എല്ലാം നോക്കിനടത്താറുള്ള അബ്ബാസ്‌ ഹാജി സാഹിബ്‌  നിറം മങ്ങാത്ത ഓർമ്മയും
അനുകരണീയ മാതൃകയുമായി
ഇന്നും ജീവിക്കുന്നു

 2010 സെപ്റ്റംബർ 7 നുആ മഹാനുഭാവൻ ഈ ലോകത്തോട് വിട പറഞ്ഞു    ഹിജ്റ കലണ്ടർ പ്രകാരം  1431 റംസാൻ മാസം 27 കഴിഞ്ഞ രാത്രിയായിരുന്നു  അന്നേ ദിവസം

മാഹിന്‍ ഹാജി മാങ്ങാട്, ഇബ്രാഹിം ചെമ്പിരിക്ക, ആമു, നെഫീസ, ദൈനവി, ഉമ്മുസൽമ ,റുഖിയ ,സെക്കിയ എന്നിവരാണ് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍. ആയിഷയാണ് ആദ്യഭാര്യ, സുഹറ രണ്ടാം ഭാര്യയാണ്. ഫരീദ, മുഹമ്മദ് ഇഖ്ബാല്‍ (മുൻ ബ്ലോക്ക് പഞ്ചായത്തംഗം) മുഹമ്മദ് ഹാരീഫ്, അബ്ദുള്‍ അമീര്‍, നിസാര്‍ അഹമ്മദ്, മുഹമ്മദ് നജീബ്, ഫൈസല്‍ റഹ്മാന്‍, സര്‍ഫ്രാസ് നവാസ് എന്നിവർ മക്കളാണ്

2016 ജനുവരി 17, ഞായറാഴ്‌ച

ആത്മീയ തേജസ്സ്

രാഷ്ട്രീയത്തിലെ ആത്മീയ
         തേജസ്


സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങള് മണ്മറഞ്ഞു പോയിട്ട് നാള്പതിമൂന്നാണ്ട് പിന്നിടുന്നു  

കേരള രാഷ്ട്രീയത്തിന് വിശുദ്ധിയുടെ പരിമളം വീശിയ ആത്മീയ തേജസ്സാര്ന്ന വ്യക്തിത്വം
1973 ലെ ഹജ്ജു വേളയിൽ
പുണ്യ മക്കയിൽ വാഫാതായി ഖദീജ ബീവിയുടെ ഖബറിന് ചാരെ അന്തിയുറങ്ങുന്ന മഹത് പുരുഷൻ

പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളും വിടര്ന്ന നെറ്റിത്തടവും തലയിൽ വട്ടകെട്ടും അറേബ്യൻ വേഷ വിധാനവും പുറമേ കറുത്ത ഓവർ കൊട്ടും
അണിഞ്ഞ ബാഫഖി തങ്ങള് ആകാരം കൊണ്ട് തന്നെ ഏതു വേദിയിലും ശ്രദ്ധികപെടുമായിരുന്നു

കൊയിലാണ്ടിയിലെ പാണ്ടിക ശാലയിലെ വിശസ്തനായ കച്ചവടക്കാരൻ മാത്രമായിരുന്ന ബാഫഖി തങ്ങള് 1936 മലബാര് ഡിസ്ട്രിക് ബോര്ഡ് തിരഞ്ഞെടുപ്പിൽ പോക്കര് സാഹിബിനെതിരെ മത്സരിച്ച സഹോദരീ ഭർത്താവു ആറ്റകൊയ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരനവുമായിട്ടാനു പോതുരങ്ങത് എത്തുന്നത്

മുസ്ലിം ലീഗ് പരാജയപെട്ടെങ്കിലും ആ തിരഞ്ഞെടുപ്പ് ബാഫഖി തങ്ങളെ മുസ്ലിം ലീഗിലെത്താൻ നിമിത്തമായി എതിര് ചേരിയിൽ ആയിരുന്ന സീതി സാഹിബു തങ്ങളുടെ ജനസമ്മതി മുസ്ലിം ലീഗിന് മുതൽകൂട്ടാവും എന്ന് ദീർഘ ദര്ശനം ചെയ്തു കൊണ്ട് ബാഫഖി തങ്ങളെ മുസ്ലിം ലീഗിലേക്ക് ക്ഷണിക്കുകയായിരുന്നു

1938 കാലഘട്ടത്തിൽ ബാഫഖി തങ്ങള് മുസ്ലിം ലീഗ് നേതൃനിരയിൽ എത്തിയതോടെ മലബാറിൽ മുസ്ലിം ലീഗ് ബഹുജന പ്രസ്ഥാനമായി മാറുകയായിരുന്നു

വലിയ വിദ്യാഭ്യാസവും പാണ്ഡിത്യവും ഉള്ള ആളായിരുന്നില്ല ബാഫഖി തങ്ങള് പക്ഷെ വിദ്യാഭ്യാസ മേഖലയില ആ കാലഘട്ടത്തിൽ തന്നെ മികച്ച പ്രോത്സാഹനം നല്കുകയും വിദ്യയുടെ മഹത്വം തിരിച്ചറിയുകയും ചെയ്തിരുന്നു

അചഞ്ചലമായ വിശാസം ഭക്തി ഇത് രണ്ടും ബാഫഖി തങ്ങളെ ഉയരത്തിൽ എത്തിച്ചു

സുന്നി ആശയത്തിന്റെ കറ കളഞ്ഞ വക്താവായി നിൽക്കുമ്പോൾ തന്നെ കെ എം മൌലവിയെ പോലുള്ള മുജാഹിദ് ആശയഗതി പുലര്ത്തുന്ന ആളുകള്ക്ക് ഒപ്പം സമുദായത്തിന്റെ പൊതു താല്പര്യം മനസ്സിലാക്കി വിദ്യാഭ്യാസ പുരോഗതിയും രാഷ്ട്രീയ അസ്ഥിത്വം നിലനിര്ത്തനും
പരസ്പര ബഹുമാനത്തോടെ പ്രവര്തിക്കാനും ബാഫഖി തങ്ങൾക്കു സാധിച്ചു

സാമുദായിക സൌഹാർദ്ദം നില നിർത്താനും തികഞ്ഞ
ജാഗ്രത അദ്ദേഹം പുലര്ത്തി  

മലബാര് ജില്ലയുടെയും കേരള സംസ്ഥാന മുസ്ലിം ലീഗിന്റെയും അദ്ധ്യക്ഷനായ ബാഫഖി തങ്ങള് ഖായിദ് എ മില്ലത്തിനു ശേഷം ദേശീയ പ്രസിഡന്റ്‌ ആവുകയും ചെയ്തു

അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് മാറ്റം വരുത്തുകയും ശക്തമായ മുന്നണി സംവിധാനം ഉണ്ടാക്കുകയും ചെയ്ത ബാഫഖി തങ്ങള് ഐക്യ മുന്നണി ശിൽപികളിൽ പ്രധാനിയാണ്‌

ഏറെ സ്നേഹാദരവുകൾ നേടിയ ബാഫഖി തങ്ങളുടെ നേത്രത്വം മുസ്ലിം ലീഗിനെ കേരളീയ സമൂഹത്തിനും മതേതര ഭുമികയ്ക്കും സ്വീകാര്യമാക്കി മാറ്റുന്നതിൽ നിർണ്ണായക ഘടകമായി മാറി


     മുസ്തഫ മചിനടുക്കം

2015 ഡിസംബർ 24, വ്യാഴാഴ്‌ച

പ്രവാചക സ്റ്റേഹം

ലോകനുഗ്രഹിയായ പുണ്യ പ്രവാചകൻ ( സ ) യുടെ ജനന മരണങ്ങൾ ക്ക് സാക്ഷ്യം വഹിച്ച റബീഉൽ അvവ്വൽ മാസത്തിൽ പ്രവാചകനെ കൂടുതലായി അനുസ്മരിക്കപെടുക സ്വാഭാവികം മാത്രമാണ്

വർണ്ണാഭമായ പ്രകടന പരതക്കപ്പുറം പുണ്യ റസൂലിന്റെ അധ്യാപനങ്ങൾ സ്വജീവിതത്തിൽ എങ്ങിനെ പകർത്താം എന്നാണ് നാം അന്വേഷിക്കേണ്ടത്

കാരുണ്യം അതായിരുന്നു ഏറ്റവും വലിയ പ്രവാചക മാതൃക    
സ്വന്തം വിരിപ്പിൽ കിടന്നുറങ്ങിയ പൂച്ചകുട്ടിയുടെ ഉറക്കം തടസ്സപെടാതിരിക്കാൻ വിരിപ്പിന്റെ അത്രയും ഭാഗം മുറിച്ചു കളഞ്ഞ പ്രവാചക മാത്രക സഹജീവി സ്നേഹത്തിന്റെ ഉദാത്ത മത്ര്കയാണ്


യുവാക്കൾ പുനരാലോചന നടത്തണം നമ്മുടെ വസ്ത്രധാരണം ,കേശാലങ്കാരം
പെരുമാറ്റം ഇവയിൽ എത്രത്തോളം പ്രവാചക മാത്ര്കയുണ്ട്

ഒരു സമൂഹത്തോടുള്ള വിദ്വേഷം അക്രമത്തിനും അനീതിക്കും പ്രേരകമാകരുതെന്ന അധ്യാപനം ജൂതന്റെ മൃത ദേഹത്തോട് ആദരവ്‌ കാട്ടിയത് തുടങ്ങി ബഹുസ്വര സമൂഹത്തിൽ മുസ്ലിമിന്റെ ഇടപെടൽ എങ്ങിനെയാവണം എന്ന വലിയ സന്ദേശമാണ് നല്കുന്നത്


Musthafa machinadukkam

2015 ഡിസംബർ 22, ചൊവ്വാഴ്ച

പകരക്കാരനില്ലാത്ത അമരക്കാരൻ


ഓരോ സെപ്റ്റംബര്‍ മാസവും സി എച്ചിന്റെ ഓര്‍മ്മകള്‍ കൂടുതലായി നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുകയാണ് .അത്തോളി ഗ്രാമത്തിലെ ചെറ്റ കുടിലില്‍ നിന്നും കേരളത്തിന്റെ മുഖ്യമന്ത്രി പദം വരെ ഉയര്ന്ന സി എച്ച്, ബാഫഖി തങ്ങളുടെ സഹായത്തോടെ കോളേജ് വിദ്യാഭ്യാസം നേടിയ മിടുക്കനായ വിദ്യാര്‍ത്ഥി.1942 ല്‍ എം എസ് എഫ് മലബാര് ജില്ല ജോയിന്റ് സെക്രടരിയായ സി എച്ച് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വെടി പോട്ടികോയ എന്ന അപര നാമത്തില്‍ അറിയപ്പെട്ടു അദേഹത്തിന്റെ ആവേശം ജനിപ്പിക്കുന്ന പ്രസംഗമാണ് കുട്ടികള്‍ അങ്ങിനെ വിളിക്കാന്‍ കാരണമായത് .മലബാറില്‍ പഴയ കാലങ്ങളില്‍ ചന്തകള്‍ സജീവമായിരുന്നു .ചന്തകളില്‍ ആള്‍ കൂടുന്ന സമയം അവിടെ ചെന്ന് സ്ടൂളില്‍ കയറി നിന്ന്

സി എച്ച് പ്രസംഗിക്കും പിറ്റേന്ന് ആ പ്രസംഗം ചന്ദ്രികയില്‍ പ്രസിദ്ധീകരിച് കേരളം മുഴുവന്‍ മുസ്ലിം ലീഗിന്റെ സന്ദേശം എത്തിക്കും അന്ന് ഉച്ചഭാഷിണി സൗകര്യം പരിമിതമായിരുന്നു മാത്രമല്ല മുസ്ലിം ലീഗ് യോഗങ്ങല്ക്ക് ആരും സ്ഥലവും നല്കിയിരുന്നില്ല.പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ ചെറു പ്രായത്തില്‍ തന്നെ ഉയര്ന്ന പദവികള്‍ വഹിച്ച സി എച്ച് ഒരത്ഭുത പ്രതിഭാസം തന്നെയാണ് .ഭരണാധികാരി ,പത്രാധിപര്‍ വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലയിലെല്ലാം അദ്ദേഹം സമൂഹത്തിനു നല്കിയ സേവനം എന്നും ഒര്മ്മിക്കപെടും

അനുയായിയുടെ മനസ്സറിഞ്ഞ ജന നേതാവ് അതായിരുന്നു സീ എച്ച് മുഹമ്മദ് കോയ സാഹിബ്.

കഴിവുള്ളവരെ കണ്ടെത്താന്‍ അവരെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക താല്പര്യവും കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.തികഞ്ഞ മനുഷ്യ സ്‌നേഹിയും സമുദായ സ്‌നേഹിയും ഒരു

മുസല്‍മാന്‍ അതിലേറെ മുസ്ലിം ലീഗുകാരന്‍ എന്നതില്‍ അഭിമാനിക്കുകയും സ്വസമുദയത്തിനു അഭിമാന ബോധം നല്കുകയും ചെയ്ത സമുദായം ഇത്ര മേല്‍ വിശാസം അര്പ്പിക്കുകയും സ്‌നേഹിക്കുകയും ചെയ്ത നേതാവ് സി എച്ചിനോളം മലയാളക്കരയില്‍ അധികമുണ്ടാവില്ല.മുസ്ലിം ലീഗ് നേതാക്കള്‍ ആയിരുന്ന ബാഫഖി തങ്ങള്ക്കും ,പാണക്കാട് തങ്ങന്മാര്ക്കും ആത്മീയ പരിവേഷം കൂടി ഉണ്ടായിരുന്നു എന്നാല്‍ പണമോ ,പ്രതാപമോ ,കുല മഹിമയോ , ആല്മീയതയോ ഒന്നും ഇല്ലാതെയാണ് സീ എച്ച് ജനമനസ്സില് ഇടം നേടിയത്

സി എച്ചിന്റെ ഭാഷ പ്രയോഗവും നര്‌മ്മോക്തി കലര്ന്ന വാഗ്‌ധോരണിയും കടമെടുക്കാത്ത രാഷ്ട്രീയ വിദ്യര്തികളും പ്രാസംഗികരും കുറവായിരിക്കും .വര്ത്തമാന സമൂഹത്തില്‍ അറബി സര്‍വ കലാശാലയും മറ്റും വിവാദമാക്കി ലീഗിനെ ചക്രവ്യുഹത്തില്‍ ആക്കാന്‍ തല്പര കക്ഷികള്‍ ശ്രമിക്കുമ്പോള്‍ സി എച്ച് അല്ലെങ്കില്‍ അതുപോലൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തീര്ച്ചയായും ആഗ്രഹിച്ചു പോകുന്നു .ബഹറില്‍ മുസല്ലയിട്ട് നിസ്‌കരിച്ചാലും ആര്‍ എസ് എസ്‌നെ വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്ന മര്ഹൂം സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രസ്താവന പ്രസിദ്ധമാണ്

അടിയന്തിരാവസ്ഥയുടെ ശേഷം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ആദ്യമായി വോട്ടവകാശം വിനിയോഗിക്കാന്‍ തീരുമാനിക്കുകയും ആര്‍ എസ് എസ് ഉള്‍പെടെ പിന്തുണയ്ക്കുന്ന ജനത പാര്‍ട്ടി മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു അന്ന് ഹുക്കുമത്തെ ഇലാഹിക്ക് വേണ്ടി നിലകൊള്ളുന്നവര്‍ ഹുക്കുമത്തെ ദേശായിക്ക് വേണ്ടി പണിയെടുക്കുകയാണ് എന്ന് സി എച്ച് കളിയാക്കി അതിന്നു മറുപടിയായി തങ്ങളുടെ നിലപാട് ന്യായീകരിച്ചു കൊണ്ട് ജയില്‍ വാസ സമയത്ത് ഞങ്ങളോട് മാന്യമായി പെരുമാറി എന്നും ഞങ്ങളുടെ അമീറിന്നു വുളു ചെയ്യാന്‍ വെള്ളം തന്നു സഹകരിച്ചത് ആര്‍ എസ് എസ് കാരായിരുന്നു എന്ന ജമാഅത് എ ഇസ്ലാമി നേതാക്കളുടെ

പ്രസ്താവനയുടെ പശ്ചാതലത്തിലാണ് വീണ്ടും മറു പ്രസ്താവനയുമായി സി എച്ചിന്റെ രംഗ പ്രവേശം വുളുവ് എടുക്കാന്‍ വെള്ളം തരികയല്ല ബഹറില്‍ (നടുക്കടലില്‍) മുസല്ല വിരിച്ച് നമസ്‌കരിച്ചാലും ആര്‍ എസ് എസ് നെ വിശ്വസിക്കാന്‍ സാദ്ധ്യമല്ല .കോണ്‍ഗ്രസ്സും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പോയ സി എച്ചിനെ അവിടെയുണ്ടായിരുന്ന ആര്‍ ശങ്കര്‍ കാണാന്‍ കൂട്ടാക്കിയില്ല അതിനെ കുറിച് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം സീയെച് പ്രതികരിച്ചതും ശ്രദ്ധേയമാണ് കണ്ണൂരില്‍ പര്ധയിട്ട മാപ്പിള സ്ത്രീകളുടെ വോട്ടു വാങ്ങി ജയിച്ച

ആര്‍ ശങ്കര്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ എന്നോട് ആലുവ മണപ്പുറത്തു കണ്ട ഭാവം പോലും നടിച്ചില്ല എന്നാണ് സി എച്ച് പ്രസഗിച്ചത് മനുഷ്യന്റെ തലക്കും തെങ്ങിന്റെ കുലക്കും സംരക്ഷണം നല്കാന്‍ നാദാപുരത്ത് സി പി എം നെ പരാജയപെടുതണം എന്ന സി

എച്ച് ന്റെ പ്രസ്താവന ഇന്നും പ്രസക്തമാണ്‌സി എച്ചിന്റെ വിയോഗത്തിന് സെപ്റ്റംബര്‍ ഇരുപത്തിയെട്ടിനു മുപ്പത്തി രണ്ടു വര്ഷം പൂര്തിയാവുന്നു



2015 ഡിസംബർ 21, തിങ്കളാഴ്‌ച

മുത്തഖിയായ രാഷ്ട്രീയ മാത്രക

ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിന്റെ പ്രഥമ അദ്ധ്യക്ഷനും ഇന്ത്യൻ ഭണഘടനക്ക് രൂപം നൽകിയ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലി അംഗവുമായിരുന്നു

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബ്

തമിഴ്നാട്ടിലെ തിരുനൽവേലിയിൽ 1896 ജൂൺ 5 ന് മൗലവി കെ.ടി. മയ്ഖാൻ റാവുത്തറിന്റ മകനായി ജനനം. തിർനൽവേലിയിലെ സി.എം.എസ് കോളേജ് എം.ഡി.ടി ഹിന്ദു കോളേജ് ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജ്,മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1923 ൽ ജമാൽ ഹമീദ ബിയെ വിവാഹം ചെയ്തു. ഒരു രാഷ്ട്രീയക്കാരനെന്നതോടൊപ്പം നല്ലൊരു വ്യാപാരികൂടിയായിരുന്നു ഇസ്മയിൽ സാഹിബ്.

1972 ഏപ്രിൽ നാലിനായിരുന്നു
അന്ത്യം

ഭാരതത്തിൽ ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗിലൂടെ അഭിമാന ബോധമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തിയ മഹാനായിരുന്നു
ഖായിദ് എ മില്ലത്ത് രാഷ്ട്രീയ രംഗം മലിമസമാകുന്ന കാലഘട്ടത്തിൽ മാത്രക തെടുന്നവര്ക്കൊരു വഴി കട്ടി തന്നെയാണ് ഇസ്മയിൽ സാഹിബ്‌

വ്യക്തി വിശുദ്ധിയും ആദര്ശ ധീരതയും അത് രണ്ടും ആ വ്യക്തിയിൽ സംമേളിച്ചിരുന്നു

നേതാവായാൽ തന്റെ സകല കാര്യങ്ങളും നിവ്ര്തിച്ചു കൊടുക്കാൻ കടപെട്ടവരാനു
അനുയായി വൃന്ദം എന്ന് കരുതുന്ന
നേതാക്കല്ജിടയിൽ ഒരപവാദമയിരുന്നു ഖായിദ് എ മില്ലത്ത് എന്ന് സി എച് മുഹമ്മദ്‌ കോയ സാഹിബ്‌ എഴുതിയിടുണ്ട്‌

എന്റെ പദവികൾക്ക് ഉപരിയായി ഞാൻ അഭിമാനം കൊള്ളുന്നത് ഖായിദ് എ മില്ലത്തിന്റെ അനുയായി എന്നുള്ള നിലയിലാണെന്നും
സി എച് പ്രസങ്ങിക്കാരുണ്ടായിരുന്നു

1962 ലോകസഭ തിരഞ്ഞെടുപ്പിൽ സ്ഥാനര്തിയകാൻ അദ്ദേഹത്തിൽ ബാഫഖി തങ്ങള് അടക്കമുള്ള നേതാക്കല്ക്ക് കടുത്ത സമ്മര്ദം ചെലുത്തെണ്ടി വന്നു

എനിക്ക് നേതാവാകാൻ വേണ്ടിയാണു ഞാൻ പര്ടിയുണ്ടാക്കിയതെന്ന ധാരണ ജനങ്ങളിലുണ്ടാകും , പിന്നെ വാഗ്ദാനങ്ങൾ നല്കി പാലിക്കനായില്ലെങ്കിൽ അല്ലാഹുവിനോട് സമാധാനം പറയേണ്ടി വരും എന്നൊക്കെയായിരുന്നു ഇസ്മയിൽ സാഹിബിന്റെ വാദമുഖങ്ങൾ

നിങ്ങൾ ഒരു വാഗ്ദാനവും നല്കണ്ട മത്സരിച്ചാൽ മാത്രം മതിയെന്ന ഉപാധിയോടെ മണ്ഡലത്തിൽ കാല് കുത്താതെ വിജയിച്ച ഇസ്മായിൽ സാഹിബിന്റെ ഖ്യാതി മറ്റൊരു
നേതാവിനും അവകാശപെടനാവില്ല

ഒരു വിരുന്നു വേളയിൽ മംസഹരത്തോട് വിമുഖത കാണിച്ച ഇസ്മായിൽ സഹിബിനോട് പ്രധാനമന്ത്രി
ഇന്ദിര ഗാന്ധി ഇസ്ലാമിക വിശ്വാസപ്രകാരം അറുത്തത് തന്നെയെന്ന് ബോധ്യപെടുത്തുകയുണ്ടായി

കാരണം ഇസ്മായിൽ സാഹിബിന്റെ സൂക്ഷ്മതയെ കുറിച് അവര്ക്ക് ബോദ്ധ്യമുണ്ടായിരുന്നു ദേശീയ നേതാക്കൾ വലിയ ആദരവ് ഇസ്മായിൽ സാഹിബിനു നല്കിയിരുന്നു തമിഴ് മക്കൾ വലിയ സ്ഥാനമാണ് അദേഹത്തിന് നല്കിയത് ദയ മൻസിലിൽ ചെന്ന് അനുഗ്രഹം വാങ്ങാൻ നേതാക്കൾ മത്സരിച്ചിരുന്നു
ജനാധിപത്യ മാർഗത്തിൽ ന്യുന പക്ഷ അവകാശം പരിരക്ഷിക്കുകയെന്ന അദേഹത്തിന്റെ കാഴ്ചപാടിന്
അംഗീകാരം ലഭിക്കുന്നത് കണ്ടു കൊണ്ടാണ് ലോകത്തോട്‌ വിട പറഞ്ഞത്

മുസ്ലിം ലീഗിന് നാലു ലോക്സഭാങ്ങങ്ങളും അത്ര തന്നെ രാജ്യസഭ അംഗങ്ങളും അഞ്ച് സംസ്ഥാന നിയമസഭകളിലും യു പി യിലും , ഡൽഹിയിലും നിരവധി കോർപ്പറേറ്റ് മേമ്ബെര്മാരെയും ജയിപ്പിചെടുത്ത സുവർണ്ണ കാലമായിരുന്നു എഴുപതുകളുടെ തുടക്കം

തികഞ്ഞ രാജ്യ സ്നേഹിയായിരുന്ന ഇസ്മായിൽ സാഹിബ്‌ എല്ലാ റിപുബ്ലിക് ദിനത്തിലും വസതിക്കു മുമ്പിൽ ദേശീയ പതാക ഉയര്തുമായിരുന്നു

മദ്രാസ്‌ സ്റ്റാൻലി ഹോസ്പിറ്റലിൽ മരണാസന്നനായി കിടക്കവേ
സുഹ്ര്തുക്കളെ വിളിച്ച ഇസ്മായിൽ സാഹിബ് അന്ന് അവിടെയുള്ള ഏക മുസ്ലിം ഡോക്ടര മന്ജ്ജെശ്വരത്തെ മുഹമ്മദ്‌ കുഞ്ഞി കാണാൻ ആഗ്രഹം പ്രകടിപിച്ച കാര്യം
മുസ്ലിം ലീഗ് തറവാടിലെ കാരണവർ ഹമീദലി ശംനാട് സാഹിബിന്റെ പ്രസംഗത്തിൽ
കേടിട്ടുണ്ട്

' നിങ്ങൾ സുഹ്ര്തുക്കൾ ഇവിടെയുണ്ട് പക്ഷെ എന്റെ മരണം നിങ്ങളെക്കാൾ മനസ്സിലാക്കാൻ ഡോക്ടര്ക്ക് മാത്രമേ കഴിയൂ അതുകൊണ്ട് അന്ത്യ ശ്വാസം വലിക്കുമ്പോൾ

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമ എനിക്ക് ചൊല്ലിതരനമെന്ന് പറയാനായിരുന്നു ഡോക്ടറെ വിളിപ്പിച്ചത് ,
ഇസ്മായിൽ സാഹിബിന്റെ അഭ്യര്ത്ഥന കേട്ട് ബാത്‌റൂമിൽ പോയി പൊട്ടികരഞ്ഞ ഡോക്റെരോടൊപ്പം അവിടെയുണ്ടായിരുന്ന ശംനാട് സാഹിബ്‌ അടക്കമുള്ള നേതാക്കളും വിതുംബിപോയത്രേ
ഈ സംഭവം വിവരിക്കുമ്പോൾ വന്ദ്യ വയോധികനായ ശംനാട് സാഹിബിന്റെ ഖണ്ഡം ഇടരുകായായിരുന്നു

എത്രയും പെട്ടെന്ന് മറവ് ചെയ്യുക എന്നായിരുന്നു
മറ്റൊരു ആവശ്യം എന്ന്
ശംനാട് സാഹിബ്‌ സാക്ഷ്യപെടുത്തുന്നു

തീര്ച്ചയായും ഇ മനുഷ്യൻ
അല്ല സൂഫി വര്യൻ രൂപം നല്കിയ പ്രസ്ഥാനത്തിന്റെ ഭാഗമായത്തിൽ നമുക്ക് അഭിമാനിക്കാം

ആ മഹാനു സ്വർഗത്തിൽ ഉന്നതമായ ഇരിപ്പിടം നല്കി അല്ലാഹു അനുഗ്രഹിക്കട്ടെ

ആമീൻ

########################
മുസ്തഫ മചിനടുക്കം

#


ന്യൂന പക്ഷ രാഷ്ട്രീയത്തിൻറ്റെ പട തലവൻ

സിംഹ ഗര്ജ്ജനം അസ്തമിച്ചിട്ട്
ഏഴു വര്ഷം
മുസ്തഫ മച്ചിനടുക്കം




ഗുലാം മഹമൂദ് ബനാത്ത് വാല
സാഹിബ്‌ ഈ ലോക ജീവിതം വെടിഞ്ഞു ഏഴു വർഷങ്ങൾ
കടന്നു പോയിരിക്കുന്നു

ഇന്ത്യൻ യുനിയാൻ മുസ്ലിം ലീഗിന്റെ ചെന്നൈയിൽ നടന്ന അറുപതാം വാര്ഷിക സമ്മേളനം കഴിഞ്ഞു വൈകുന്നേരത്തോടെ മുംബൈലെക്ക് പോയ ബനാത്ത് വാല സാഹിബിന്റെ
വിയോഗ വാർത്തയുമായ് (25/06/2008) ആകുന്നു പിറ്റേന്ന് നേരം പുലര്ന്നത്

ഒരു നേതാവ് , ലോകസഭ മെമ്പർ എന്ന നിലക്കെല്ലാം
മാത്രക യോഗ്യമായ ജീവിതമായിരുന്നുഅദ്ദേഹത്തിന്റേത്
പതിമൂന്നാം ലോകസഭയിൽ
(1999----2004 ) അദ്ദേഹം അവസാനം അന്ഗമായ പാർലിമെന്റിൽ പോലും വളരെ സജീവമായിരുന്നു അദ്ദേഹം എന്ന് രേഖകൾ
വ്യക്തമാക്കുന്നു , ഇന്ത്യ ടുഡേ ഇന്ത്യയിലെ മികച്ച പർലമെന്റെരിയന്മാരെ കണ്ടെത്താൻ സർവ്വേ നടത്തിയപ്പോൾ ഒന്നാമൻ
ബനാത്ത് വാല സാഹിബായിരുന്നു

സ്വകാര്യ ബിൽ അവതരണത്തിലും , ചോദ്യങ്ങൾ ചോദിക്കുന്നതിലും , ഉപക്ഷേപങ്ങളും , ക്രമ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിലും
എല്ലാം അദ്ദേഹം മുന്നിലായിരുന്നു

1986 ലെ മുസ്ലിം സ്ത്രീ ജീവനാംശ ബില്ല് തന്നെ ഔദ്യോഗിക ബില്ലായി രാജിവ് ഗാന്ധി ഗവന്മേന്റ്റ് അംഗീകരിച്ചു , ബാബറി ദുരന്ത പശ്ചാത്തലത്തിൽ ഇന്ത്യയിലെ
ആരാധനാലയങ്ങൾ 1947 ഓഗസ്റ്റ്‌ 15 നിജസ്ഥിതി നില നിര്ത്താനുള്ള നരസിംഹ റാവു ഗവണ്മെന്റിന്റെ നിയമ നിർമ്മാണത്തിന്റെ പ്രേരകമയതും ബനാത്ത് വാലയുടെ സ്വകാര്യ ബില്ലായിരുന്നു

1977 ജനത ഗവണ്മെന്റിന്റെ കാലത്ത് പോയിന്റ്‌ ഓഫ് ഓര്ടരുമായി എഴുന്നേറ്റപ്പോൾ
വഴങ്ങേണ്ടി വന്ന സ്പീക്കർ സംസാരിക്കാൻ തന്റെ ചെംബരിലെയ്ക്ക് ക്ഷണിച്ചപ്പോൾ അങ്ങയുടെ
ചേംബറിൽ അല്ല പാർലിമെന്റിൽ സംസാരിക്കാനാണ് തന്നെ ജനങ്ങള് തിരഞ്ഞെടുത്തതെന്ന് പറയാൻ ബനാത്ത് വാലയ്ക്ക് അല്ലാതെ
ആര്ക്ക് കഴിയും

നിയമത്തിലും , സഭ നടപടികളിലും അദ്ദേഹം അഗാത പാന്ടിത്ത്യം നേടിയിരുന്നു

ലോകസഭ ലൈബ്രറിയിൽ വരുന്ന പു്തിയ പുസ്തകങ്ങൾ
ആദ്യം വായിക്കുന്നതും , അന്വേഷിച്ചു എത്തുന്നതും ജീവനക്കാർ പോലും സാക്ഷ്യപെടുത്തുന്നു സമ്മേളന
സമയങ്ങളിൽ ബനാത്ത് വാല സഭയിൽ ഇല്ലെങ്കിൽ ലൈബ്രറിയിൽ വായനയിലായിരിക്കാം അദ്ദേഹം
ആ വായന ചിലപ്പോൾ നിയമ നിർമ്മാണത്തിന് വേണ്ടി ആയിരിക്കാം

ഇന്ത്യൻ എക്സ്പ്രസ്സ്‌ ദിന പത്രത്തിൽ പ്രദീപ്‌ കൌശൽ
എന്ന റിപ്പോർട്ടർ എഴുതിയ ലേഖനത്തിൽ സരോജ് ബാല എന്നാ ലോകസഭ ലൈബ്രറി ജീവനക്കാരനെ ഉദ്ദരിച്ച്‌ കൊണ്ട് അദ്ദേഹത്തിന്റെ വ്യകതി പ്രഭാവവും മാന്യതയും പ്രതി പാതിക്കുന്നുണ്ട്

ഒരു പാട് തവണ അഭിമുഖത്തിനായി ചെന്നപ്പോഴും വായിച്ചു കൊണ്ടിരിക്കുന്ന ബനാത്ത് വാല സഹിബിനെയല്ലാതെ
ഞാൻ കണ്ടിട്ടില്ലെന്ന് പ്രമുഖ
മാധ്യമ പ്രവർത്തകൻ എം സി എ നാസര് ഒരു. അനുസ്മരണ പ്രഭാഷണത്തിൽ പറയുകയുണ്ടായി

ജീവിതത്തിൽ അങ്ങേയറ്റം സൂക്ഷ്മത പുലര്ത്തിയിരുന്ന
മുഹമ്മദ്‌ ഇസ്മായിൽ സാഹിബ് ഓരോ വിഷയത്തിലും പാലിച്ചിരുന്ന കണിശതയും
പ്രവാചക മാത്രക ഉദ്ധരിച്ചു
കൊണ്ടുള്ള സംസാരവും

ഞാൻ പിന്നീട് കണ്ടത് ബനാത്ത് വാലയിലായിരുന്നു
എന്നും കൂടി എം
സി എ നാസര് കൂട്ടി ചേർക്കുന്നു

മലയാളം അറിഞ്ഞില്ലെങ്കിലും
മലയാളിയുടെ മനസ്സറിഞ്ഞ എം പി ആയിരുന്നു ബനാത്ത് വാലാ സാഹിബ്

കോളേജ് ‌ അധ്യാപക ജോലി
രാജി വെച് കൊണ്ട് രാഷ്ട്രീയത്തിൽ സജീവമായ
അദ്ദേഹം മഹാരാഷ്ട്രയിൽ
മുസ്ലിം ലീഗിന് മേൽവിലാസം
ഉണ്ടാക്കിയ നേതാവാണ്‌

സന്നിഗ്ധ ഘട്ടത്തിൽ അഖിലേന്ത്യ അധ്യക്ഷനായ
ബനാത്ത് വാല സാഹിബ്‌
സ്തുത്യര്ഹമായ പ്രവര്ത്തനം
തുടരുന്നതിനിടെയയിരുന്നു മരണം തേടിയെത്തിയത്‌



2015 ഡിസംബർ 20, ഞായറാഴ്‌ച

ഹരിത രാഷ്ട്രീയ ചരിതം

ഹരിത രാഷ്ട്രീയ ചരിതം


 വിഭജന ശേഷം കലുഷവും സന്ഘീര്ന്നവുമായ കാലത്താണ് 1948 മാർച്ച്‌ 10 മദിരാശിയിലെ രാജാജി
ഹാള്ളിൽ ഇന്ത്യൻ യുനിയൻ
മുസ്ലിം ലീഗ് രൂപം കൊള്ളുന്നത്

മുഹമ്മദ്‌ ഇസ്മയിൽ സാഹിബ്‌
ആദ്യത്തെ പ്രസിഡന്റായി

മെഹബൂബ് അലി ബാഗ്‌ ജനറൽ സെക്രട്ടറിയുമായി  ഹാജി പി ഹസ്സനലി ഇബ്രാഹിം ആയിരുന്നു . ട്രഷറർ

കേരളത്തിൽ നിന്നുള്ള കെ എം സീതി സാഹിബ്‌ ഖായിദ് എ മില്ലത്തിന്റെ വലം കയ്യായി പ്രവര്ത്തിച്ചു

അബ്ദുറഹ്മാൻ ബാഫഖി തങ്ങള് ,ഇബ്രാഹിം സുലൈമാൻ സേട്ട് ,ജി എം ബനാത്ത് വാല എന്നിവര് അഖിലേന്ത്യ പ്രേസിടെന്റുമാരായി  

ഇന്ന് വരെയുള്ള എല്ലാ പാർലിമെന്റിലും ലീഗ് അംഗങ്ങൾ ഉണ്ടായിരുന്നു

ബി പോക്കര് സാഹിബ്‌ ആദ്യ പര്ളിമെന്റ്റ് അന്ഗമായി

കേരളത്തിൽ മുസ്ലിം ലീഗ്
വലിയ മുന്നേറ്റം നടത്തി പാണ്ഡിത്യവും ദീർഘ വീക്ഷണമുള്ള നേതാക്കളും
പാർട്ടിക്ക് കരുത്ത്‌ നല്കി

പാണക്കാട് പൂകോയ തങ്ങള് ,മുഹമ്മദലി ശിഹാബ് തങ്ങള്
തുടങ്ങിയ അനുഗ്രഹീത നേതാക്കൾ പാർട്ടിയെ നയിച്ചു

സി എച്ച് മുഹമ്മദ്‌ കോയ മുഖ്യമന്ത്രി പദം വരെ അലങ്കരിച് ലീഗിന് അഭിമാനമായി

വിദ്യാഭ്യാസ മേഖലയിൽ ലീഗ് നടത്തിയ പോരാട്ടം സമുദായത്തിന്റെ ഉയർച്ചയിൽ വലിയ പങ്ക് വഹിച്ചു

ഇ അഹമ്മദ് മുസ്ലിം ലീഗ് പ്രതിനിധിയായി കേന്ദ്ര മന്ത്രിസഭയിൽ അന്ഗമായി

കേരളത്തിൽ സമുദായത്തിലെ ഭിന്ന വീക്ഷണം പുലർത്തുന്ന പണ്ഡിതരും നേതാക്കളും മുസ്ലിം ലീഗ് വേദിയിൽ ഒരുമിച്ചു പ്രവർത്തിച്ചു

 സി എച്ച് മുഹമ്മദ്‌ കോയ ,എം പി എം അഹമ്മദ് കുരിക്കൾ ,കെ അവുകാദർ കുട്ടി നഹ ,യു എ ബീരാൻ ,ചാകീരി അഹമ്മദ് കുട്ടി .,ഇ അഹമ്മദ് ,പി കെ .കുഞ്ഞാലികുട്ടി ,ഇ ടി മുഹമ്മദ്‌ ബഷീര് ,സി ടി അഹമ്മദലി
,പി കെ കെ ബാവ ,എം കെ .മുനീര് ,ചെർക്കളം അബ്ദുല്ല ,നാലകത്ത് സൂപ്പി ,കുട്ടി
അഹമ്മദ് കുട്ടി ,പി കെ അബ്ദുറബ്ബ് ,വി കെ ഇബ്രാഹിം കുഞ്ഞു ,മഞ്ഞളാം കുഴി അലി
എന്നിവര് കേരളത്തിൽ ലീഗ് മന്ത്രിമാരായി

കെ എം സീതി സാഹിബ്‌ , സി എച്ച് മുഹമ്മദ്‌ കോയ , കെ മോയ്ദീന്കുട്ടി എന്ന ബാവ ഹാജി , ചാക്കീരി അഹമ്മദ് കുട്ടി എന്നിവര് സ്പീക്കർ മാരായും ,എം പി എം ജാഫര് ഖാൻ ,കെ എം ഹംസകുഞ്ഞു ,കൊരമ്പയിൽ അഹമ്മദാജി
തുടങ്ങിയവര ടപ്പ്യുട്ടി സ്പീകർ മാരായും സേവനം ചെയ്തു

          പി സീതി ഹാജി ,കെ പി എ മജീദ്‌ ഗവന്മേന്റ്റ് ചീഫ് വിപ് പദവിയും അലങ്കരിച്ചു  

ബി പോക്കര് സാഹിബ്‌
മുഹമ്മദ്‌ ഇസ്മയിൽ സാഹിബ്‌
സി എച്ച് മുഹമ്മദ്‌ കോയ
ഇബ്രാഹിം സുലൈമാൻ സേട്ട്
ഗുലാം മഹമൂദ് ബനാത്ത് വാല
ഇ അഹമ്മദ്
ഇ ടി മുഹമ്മദ്‌ ബഷീര്

ലോകസഭയിലും

ഇബ്രാഹിം സുലൈമാൻ സേട്ട്
ഹമീദലി ശംനാട്
ബി വി അബ്ദുള്ളകോയ
അബ്ദുസമദ് സമദാനി
കൊരമ്പയിൽ അഹമ്മദാജി
പി വി അബ്ദുൾ വഹാബ്
രാജ്യസഭയിലും മെംബർ മാരായി പാർട്ടിയെ പ്രതിനിധീകരിച്ചു

2015 ഡിസംബർ 18, വെള്ളിയാഴ്‌ച

ആത്മാവില്ലാത്ത സ്നേഹം

 ആത്മാവ് നഷ്ടപെട്ട സ്നേഹം
###################
 മുസ്തഫ മച്ചിനടുക്കം ###################

ഏറെ പ്രയാസം അനുഭവിക്കുന്ന ഘട്ടത്തിൽ
സാരമില്ലെടാ എന്ന് പറഞ്ഞു കൊണ്ടൊരു കൈ നമ്മുടെ പുറത്ത് തട്ടി സമാധാനിപ്പിക്കാൻ
ഉണ്ടാകുമ്പോൾ നമുക്കുണ്ടാവുന്ന ആശ്വാസം അനിർവചനീയമാനു

ജീവിതത്തിന്റെ സന്ഘീര്ന്ന ഘട്ടങ്ങളിൽ
ഒരു സുഹ്രത്തിന്റെ സാമീപ്യം ആഗ്രഹിക്കാത്തവർ വിരളമാവും    

സാന്ത്വനം ഒരു വലിയ മരുന്നാണ്    

മരുഭുമിയിൽ ഒട്ടപെട്ടവന്
ജലം ലഭിക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷത്തിനു സമാനമാണ് ദീര്ഘ കാല
ഇടവേളയ്ക്കു ശേഷം സുഹ്രത്തിനെ കാണുമ്പോൾ
ഉണ്ടാവുക

വിപണിയിൽ വ്യാജ ഉത്പന്നങ്ങൾ ഒറിജിനലിനെ വെല്ലുംപോലെ    

സ്നേഹവും തിരിച്ചറിയാൻ പ്രയാസമാവുന്നു എവിടെയും
സംശയമാണ് മനുഷ്യനെ വേട്ടയാടുന്നത് പരസ്പരം വിശ്വാസം നഷ്ടപെട്ടൊരു
സമൂഹമായി വര്ത്തമാന കാലം മാറുകയാണ്    

സ്വഭാവത്തിൽ പോലും വ്യാജനെ തിരിച്ചറിയാൻ
പറ്റുന്നില്ല പ്രണയം പോലും വിശാസ യോഗ്യമാല്ലതവുന്നു

സ്നേഹത്തിൽ പോലും സ്വാർതത കുടി കൊള്ളുന്നു നാം പ്രണയിക്കാനും സൗഹ്ര്ദത്തിനും പോലും
ദിവസങ്ങള് തിരഞ്ഞെടുത്തിരിക്കുന്നു പക്ഷെ ബാഹ്യ പ്രകടനങ്ങല്ക്ക് അപ്പുറം അർത്ഥമില്ലാത്ത ആഘോഷങ്ങൾ ആയവയൊക്കെ മാറുന്നു

ചാറ്റിങ്ങിൽ തുടങി ചാറ്റിങ്ങിൽ അവസാനിക്കുന്ന ദിവസങ്ങലാണിന്നു രാവിലെ എഴുന്നേറ്റു പ്രര്തനയും പ്രഭാത ക്ര്ത്യവും ആരംഭിക്കും മുമ്പേ വാട്സപ് കാണണം

എല്ലാം കഴിഞ്ഞു ഉറങ്ങാൻ പോവുമ്പോഴും വാട്സപ്പ് ഗ്രൂപ്പിൽ പുതിയ സന്ദേശങ്ങൾ ഒന്നും വന്നില്ലെന്ന് ഉറപ്പു വരുത്തണം    

നൂതന നവ മാധ്യമങ്ങൾ സൌഹ്രദത്തിന്റെ നല്ല വാതായനങ്ങൾ നമുക്ക് തുറന്നു തരുന്നു പക്ഷെ അതിനിടയിലും ചതിക്കുഴികൾ തീര്ക്കാൻ കുബുദ്ധികൾ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നു


ഫേസ് ബുക്കിൽ നല്ല പോസ്റ്റും കമന്റ്സും കണ്ടു
ഒരു വ്യക്തിയെ വിലയിരുത്താൻ പറ്റാത്ത അവസ്ഥ ലൈക്‌ അത് മാത്രമാണ് അവന്റെ ലക്‌ഷ്യം എങ്ങിനെയൊക്കെ പോസ്റ്റ്‌ ചെയ്താലാണ് കൂടുതൽ ലൈക്‌ അതാണ്‌ നോട്ടം

മാതൃ ദിനത്തിൽ മാതാവിനെ വര്ധ സദനത്തിലോ തെരുവിലോ തള്ളിയ ശേഷം എഫ് ബി യിൽ മാതൃ സ്‌നേഹം കിനിയുന്ന പോസ്ടിടുന്നു

നിസാര വഴക്കിന്റെ പേരില് ഭാര്യയെ മൊഴി ചൊല്ലിയ ശേഷം അല്ലെങ്കിൽ പുതിയ പ്രണയിനിയെ കണ്ടെത്തിയ ശേഷം പ്രണയത്തിന്റെ മഹത്വം വാഴ്ത്തുന്നു ഇതൊക്കെയാണ് ഇന്നിന്റെ ദുര്യോഗം    

അറിവും കഴിവും നന്മയെ കണ്ടെത്തുന്നതിനു പകരം
തിന്മയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു



അത് കൊണ്ടാണ് ഒരാളുടെ സ്നേഹത്തെ പോലും സംശയത്തോടെ വീക്ഷിക്കപെടുന്നത്


 വ്യക്തികൾ തമ്മിലുള്ള ബന്ധം പോലെ തന്നെ സമൂഹങ്ങൾ തമ്മിലുള്ള സൗഹ്ര്ദവും അകന്നു പോവുന്നു

എവിടെയാണ് നമുക്ക് താളം പിഴച്ചത് ഒരു പുനരാലോചന അനിവാര്യമാകുന്നു

പരസ്പരം ആരെയും ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യം സ്വന്തം മക്കളെ പോലും സ്നേഹിക്കാൻ സമയമില്ലാത്ത ലോകത്ത് വളരുന്ന തലമുറ സ്നേഹ ശൂന്യരായി മാറുന്നു എന്നാണ് കരുതേണ്ടത്
എല്ലാം പ്രകടന പരമായി മാറുന്നു