ഈ ബ്ലോഗ് തിരയൂ

2016 ഓഗസ്റ്റ് 10, ബുധനാഴ്‌ച

ടി എ ഇബ്രായിൻച്ച


അഭിവക്ത കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രെസിഡന്റും കാസറഗോഡ് മണ്ഡലം എം.ൽ.എ. യുമായിരുന്ന ടി എ ഇബ്രാഹിം സാഹിബ് ഓർമ്മയായിട്ട് ഇന്നേക്ക് മുപ്പത്തിയെട്ടു വര്ഷം *********************** ടി എ ഇബ്രായിൻച്ച
യെ ഓർക്കുമ്പോൾ
*****************************
******************************
കാസറഗോഡ് മുന് എം എൽ എ ടി എ ഇബ്രാഹിം സാഹിബ്‌ ഓർമ്മയായിട്ടു ഓഗസ്റ്റ്‌ പത്തിന് 38 വര്ഷം പിന്നിടുന്നു
കുറഞ്ഞ കാലമേ അദ്ദേഹത്തിനു നിയമസഭാഗം ആവാൻ സാധിച്ചുള്ളൂ എങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സമൂഹം ഇന്നും ഒര്ക്കുകയാണ് മണ്ഡലത്തിന്റെ വികസന കാര്യങ്ങൾ സഭയിൽ ഉന്നയിക്കാൻ കിട്ടിയ അവസരങ്ങൾ അദ്ദേഹം ശരിക്കും വിനിയോഗിച്ചു
പാർട്ടി നേതാവെന്ന നിലയിലും ഏവരുടെയും ഇഷ്ട ഭാജനമായിരുന്നു പ്രിയപ്പെട്ട ഇബ്രാഹിംച്ച..
പട്ടാള ചിട്ടയോടെ സംഘടന രംഗത്തും ക്ര്യത്യ നിഷ്ഠ പാലിച്ച നേതാവായിരുന്നു ടി എ ഇബ്രാഹിം സാഹിബ്‌
ജനനം...1923
പിതാവ് ,,അബ്ദുല്‍ കാദര്‍
....കാസര്‍ക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌
കാസര്‍ക്കോട് മുനിസിപൽ കൌണ്‍സിലര്‍
മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍
കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ തുടങ്ങിയ
പദവികൾ വഹിച്ച അദ്ദേഹം ഇന്ത്യന്‍ നേവിയില്‍ 1940 മുതല്‍ 1944 വരെ സേവനം അനുഷ്ടിച്ചു
അഞ്ചാം നിയമ സഭയില്‍ (1977 )കാസര്‍ക്കോട് നിന്നും അഖിലേന്ത്യ മുസ്ലിം ലീഗിലെ ബി എം അബ്ദുരഹിമാനെ 6783 വോട്ടിനു പരാജയപ്പെടുത്തി കൊണ്ടാണ് ഇബ്രാഹിം സാഹിബ്‌ നിയമ സഭയിൽ
എത്തിയത് തൊട്ടടുത്ത വര്ഷം ഓഗസ്റ്റ്‌ ..10 നു ആ
മാന്യദേഹം ഇഹലോകവാസം വെടിഞ്ഞു തെക്കൻ കാനറ ജില്ലയിൽ
മുസ്ലിം ലീഗിന് വേരോട്ടം നൽകുന്നതിൽ അക്ഷീണം യത്നിച്ച ടി എ ഇബ്രാഹിം സാഹിബ്‌ ഏറെ വായിക്കുകയും ടി ഉബൈദ് സഹിബിനോപ്പം സാംസ്‌കാരിക രംഗത്ത്
പ്രവര്ത്തിച്ച വ്യക്തിത്വം കൂടി
ആയിരുന്നു കാസറഗോഡ് മുനിസിപൽ
ചെയർമാൻ ടി ഇ അബ്ദുല്ല സാഹിബ്‌ അദ്ധേഹത്തിന്റെ പുത്രനാണ്
സി ടി അഹമ്മദലി സാഹിബ്‌
അടക്കം പല പ്രമുഖരും
രാഷ്ട്രീയ ഗുരുവായി കണ്ട മാത്രക യോഗ്യനായ രാഷ്ട്രീയ നേതാവാണ്‌ ടി എ
കാസര്ഗോട്ടെ മുസ്ലിം ലീഗിന്റെ നേതൃനിരയിൽ പ്രാപ്തമായ ഒരു തലമുറയെ
തന്നെ വളർത്തിക്കൊണ്ടു വന്ന ദീർഘ വീക്ഷണമുള്ള നേതാവായിരുന്നു ടി എ
വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തകർക്ക് എന്നും
നിർദേശവും ഉപദേശവും
മികച്ച പിന്തുണയും നൽകിയ മാർഗദർശിയായിരുന്നു ഇബ്രാഹിം സാഹിബ്
സൗഹ്റ്ടത്തിനു വലിയ വില കല്പിച്ച നേതാവായിരുന്നു ടി എ ഇബ്രാഹിം സാഹിബ്
കോഴിക്കോട് എത്തിയാൽ പി എം അബൂബക്കർ സാഹിബിന്റെ വീട്ടിലെ നിത്യ സന്ദർശകൻ ആയിരുന്നു അദ്ദേഹം എന്നത് വാർത്തയല്ല
പക്ഷെ ഇരുവരും വഴിപിരിഞ്ഞ മുസ്ലിം ലീഗിന്റെ ഇരു പക്ഷത്തായി നിലയുറപ്പിച്ച കാലത്തായിരുന്നു ഈ സന്ദർശനം എന്നിടത്താണ് അതിന്റെ പ്രസക്തിയും മഹത്വവും നിലകൊള്ളുന്നത്
അവികസിത കാസരഗോടിന്റെ വികസന സ്വപ്‌നങ്ങൾ എന്നും അദ്ധേഹത്തിന്റെ മനസ്സിൽ കൊണ്ട് നടന്നിരുന്നു
മരണ ശയ്യയിൽ തന്നെ കാണാനെത്തുന്ന മന്ത്രിക്കു നല്കാൻ കാസരഗോടിന്റെl വികസനവുമായി ബന്ധപ്പെട്ടൊരു നിവേദനം തന്റെ തലയിണക്കടിയിൽ സൂക്ഷിച്ചു വച്ച് കൊണ്ടാണ് അദ്ദേഹം മരണം പൂകിയത്
സ്ഥാപിത താല്പര്യങ്ങൾ ആദര്ശത്തിനും മേലെ
വിരാജിക്കുന്ന വർത്തമാന കാല രാഷ്‌ട്രീയത്തിൽ ടി എ ഇബ്രാഹിം സാഹിബിന്റെ സ്മരണകൾക്ക് പ്രസക്തി വർദ്ധിക്കുന്നു
മുസ്തഫ മച്ചിനടുക്കം

2016 ജൂൺ 21, ചൊവ്വാഴ്ച

ബദർ യുദ്ധം,

സത്യാസത്യത്തിന്റെ പോരാട്ട ദിനം ബദ്ര്‍
- സെയ്തുമുഹമ്മദ് നിസാമി
Posted On: 6/21/2016 11:23:10 PM

ഇസ്‌ലാമിക ചരിത്രത്തിലെ അതിനിര്‍ണായക സംഭവമായ ബദര്‍ യുദ്ധം നടന്നത് റമസാന്‍ പതിനേഴാം ദിനത്തിലാണ്. ക്രിസ്താബ്ദം 624 ജനുവരിയില്‍. ഒരു വെള്ളിയാഴ്ച. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം. തൗഹീദും ശിര്‍ക്കും തമ്മില്‍ ഒരു സംഘട്ടനം. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള ഏറ്റുമുട്ടല്‍. നന്മയും തിന്മയും തമ്മില്‍ ബലപരീക്ഷണം. അതെ, നീതിയും അനീതിയും തമ്മില്‍ വേര്‍തിരിക്കപ്പെട്ടത് ബദര്‍ യുദ്ധത്തോടെയാണ്.

റമസാന്‍ മൂന്നിനു 313 പേരടങ്ങുന്ന ഒരു സംഘത്തെയുമായി സിറിയയില്‍ നിന്നു കച്ചവടം മുഖേന ലഭിച്ച പണം കൊണ്ടു ആയുധവുമായി മടങ്ങുന്ന അബൂ സുഫിയാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘത്തെ ഉപരോധിക്കാന്‍ പുറപ്പെട്ടതാണ് യുദ്ധത്തിലേക്കെത്തിച്ചത്. വിവരം മണത്തറിഞ്ഞ അബൂ സുഫിയാന്‍ തങ്ങളെ സഹായിക്കുന്നതിന് ഒരു സൈനിക സംഘത്തെ അയക്കാന്‍ മക്കയിലുള്ള ഖുറൈശി പ്രമുഖരോടാവശ്യപ്പെട്ടു. അബൂസുഫിയാന്‍ രക്ഷപ്പെടുകയും ചെയ്തു.


വഴിയില്‍ വെച്ചാണ് കച്ചവട സംഘത്തെ രക്ഷിക്കാന്‍ വമ്പിച്ചൊരു സൈന്യം പുറപ്പെട്ടത് നബി (സ)യും അനുയായികളും അറിയുന്നത്. സൈനിക സന്നാഹത്തോടെയല്ല മുസ്‌ലിംകള്‍ പുറപ്പെട്ടത്. ത്യാഗ സന്നദ്ധത പ്രഖ്യാപിച്ച അനുയായികള്‍ ഖുറൈശികളുടെ വെല്ലുവിളി ഏറ്റെടുത്തു. താനും സംഘവും രക്ഷപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ നിങ്ങള്‍ തിരിച്ചുപോകണമെന്നും അബൂ സുഫിയാന്‍ ആവശ്യപ്പെട്ടിട്ടും ഖുറൈശി സംഘത്തലവന്‍ അബൂജഹ്ല്‍ അനുസരിച്ചില്ല. ബദ്‌റില്‍ മൂന്നു ദിവസം വന്നു ഒട്ടകത്തെ അറുത്തും ഭക്ഷണവും മദ്യവും വിളമ്പി ഗാനമേള നടത്തിയുമല്ലാതെ നാം തിരിച്ചു പോവില്ലെന്നായിരുന്നു അബൂ ജഹ്‌ലിന്റെ പ്രതികരണം.റമസാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച ചരിത്ര പ്രധാനമായ ഈ യുദ്ധം നടക്കുമ്പോള്‍ പ്രവാചകന്‍ മദീനയില്‍ വന്നിട്ടു 19 മാസമേ ആയിരുന്നുള്ളൂ. 13 വര്‍ഷത്തെ പ്രബോധനത്തിനിടയില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത മര്‍ദ്ദനങ്ങളാണ് പ്രവാചകനും അനുയായികളും അനുഭവിച്ചത്.


ഒട്ടേറെ സഹാബികള്‍ ശത്രുക്കള്‍ക്ക് നേരെ പ്രതികാരത്തിനും യുദ്ധത്തിനും പ്രവാചകനോടു അനുമതി തേടിയിരുന്നു. അവിടുന്നു സഹിക്കാനും ക്ഷമിക്കാനുമാണ് ഉപദേശിച്ചത്. മതപ്രചാരണത്തിനു യുദ്ധം ഒരുപാധിയായി ഇസ്‌ലാം കാണുന്നില്ല. പ്രബോധനം പ്രകോപനപരമാവരുതെന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം.

നിലനില്‍പ്പിനു വേണ്ടിയാണ് പ്രവാചകനും അനുയായികളും നടത്തിയ പോരാട്ടങ്ങള്‍. ആദര്‍ശ സ്വാതന്ത്ര്യം തടയപ്പെടുകയും മനുഷ്യാവകാശം ഹനിക്കപ്പെടുകയും മാതൃനാട്ടില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്തപ്പോഴാണ് പ്രതിരോധത്തിനു തയാറെടുക്കാന്‍ ദൈവ നിര്‍ദ്ദേശം ലഭിച്ചത്. പ്രവാചകത്വത്തിന്റെ പതിനഞ്ചാം വര്‍ഷമാണ് ഈ ആജ്ഞ ലഭിക്കുന്നത്. ഇക്കാലയളവ് സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നെല്ലിപ്പടി കാണുകയായിരുന്നു.


ദൈവ നിഷേധികള്‍ക്കെതിരെ എണ്ണത്തിലും വണ്ണത്തിലും കുറഞ്ഞ വിശ്വാസികള്‍ നടത്തിയ ഈ പോരാട്ടത്തിന്റെ സമാപ്തി മറ്റൊരു വിധത്തിലായിരുന്നുവെങ്കില്‍ മാനവ ചരിത്രത്തിന്റെ ഗതി തന്നെ മറിച്ചാകുമായിരുന്നു. ഖുര്‍ആന്‍ പറയുന്നു. 'മര്‍ദ്ദിതരായ വിശ്വാസികള്‍ക്കു അവര്‍ ദ്രോഹിക്കപ്പെട്ടതു നിമിത്തം തിരിച്ചു യുദ്ധം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നു. നിശ്ചയം അവരുടെ സഹായത്തിനു അല്ലാഹു ശക്തന്‍ തന്നെ. ഞങ്ങളുടെ രക്ഷിതാവ് അല്ലാഹു മാത്രമാണെന്നു പറഞ്ഞതല്ലാത്ത ഒരു തെറ്റും ചെയ്യാതെയാണ് അവര്‍ സ്വന്തം ഭവനത്തില്‍ നിന്നും ബഹിഷ്‌കൃതരായത്' (22:39). നബി(സ)യുടെ കൂടെ മുസ്‌ലിം പക്ഷത്ത് നിരായുധരായ 313 പേരായിരുന്നു. നൂറു കുതിരപ്പടയാളികളടക്കം ആയിരം പേരായിരുന്നു ശത്രുക്കള്‍. മദീനക്കും മക്കക്കും ഇടയിലുള്ള ബദ്‌റില്‍ വെച്ചു ശത്രുക്കള്‍ വെല്ലുവിളി നടത്തി. പ്രഭാത നമസ്‌കാരാനന്തരം മുസ്‌ലിം സൈന്യം ശത്രുക്കള്‍ക്ക് അഭിമുഖമായി അണിനിരന്നു.


പ്രവാചകന്‍ വികാരാധീനനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. 'അല്ലാഹുവെ ഈ ന്യൂനപക്ഷം നശിച്ചു പോവുകയാണെങ്കില്‍ നിന്നെ ആരാധിക്കാനും അനുസരിക്കാനും ഈ ഭൂമുഖത്ത് ആരും ഉണ്ടാവുകയില്ല.' അല്ലാഹു ബദ്‌റില്‍ ഐതിഹാസികമായ വിജയം പ്രവാചകന് നല്‍കി. ശത്രുപക്ഷത്തെ നെടുനായകന്മാര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ പരാജയപ്പെട്ട വിവരം മക്കയില്‍ കനത്ത ആഘാതമുണ്ടാക്കി. അബൂലഹബ് രോഗബാധിതനായി. താമസിയാതെ മരണപ്പെട്ടു. അബൂജഹ്ല്‍ രണാങ്കണത്തില്‍ വെച്ചുതന്നെ വധിക്കപ്പെട്ടു. മാലാഖമാരുടെ സാന്നിധ്യം മുസ്‌ലിംകള്‍ക്ക് ആത്മധൈര്യം നല്‍കി. സത്യവും അസത്യവും വേര്‍തിരിച്ച യുദ്ധം എന്ന നിലക്ക് ഈ യുദ്ധം നടന്ന ദിവസത്തെ ഖുര്‍ആന്‍ യൗമുല്‍ ഫുര്‍ഖാന്‍ എന്നാണ് വിളിച്ചത്.


സഹാബികളില്‍ 14 പേരാണ് രക്തസാക്ഷികള്‍. വിശ്വാസത്തിന്റെ കരുത്തു ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം പ്രദാനം ചെയ്തു. ഖുറൈശി പക്ഷത്ത് 70 പേര്‍ വധിക്കപ്പെട്ടു. എഴുപതുപേര്‍ ബന്ദികളായി പിടിക്കപ്പെട്ടു. യുദ്ധതടവുകാരോടു മാന്യമായി പെരുമാറി, മോചനദ്രവ്യം വാങ്ങി വിട്ടയക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ചു. സംഖ്യ കൊടുക്കാന്‍ കഴിയാത്തവര്‍ മദീനയിലെ പത്തു മുസ്‌ലിം കുട്ടികളെ സാക്ഷരരാക്കുകയായിരുന്നു പണത്തിനുപകരം. തടവുകാരോടുള്ള മാന്യമായ പെരുമാറ്റം പലരേയും ഇസ്‌ലാം സ്വീകരിക്കാന്‍ സഹായിച്ചു.

2016 മേയ് 28, ശനിയാഴ്‌ച

കളങ്കമേ ശാത്ത സമുദായ സ്റ്റേഹി

കല്ലട്ര ഹാജി സാഹിബ്
****************************

കളങ്കമേശാത്ത സമുദായ സ്നേഹത്തിന്റെ മാത്രക
*****************************(((((


 മര്ഹൂം കല്ലട്ര അബ്ദുൾ ഖാദർ ഹാജി സാഹിബ്‌ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ പ്രയാണ വീഥിയിൽ ബാഫഖി തങ്ങള്ക്കും , ചെറിയ മമ്മു കേയി സാഹിബിനും പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്വാസവും സഹായവുമായി നിലയുറപ്പിച്ച മഹാ നേതാവായിരുന്നു ആ നേതാക്കൾ ഒരാഗ്രഹം പ്രകടിപിച്ചാൽ അത് സാദ്ധ്യമാക്കാൻ എന്തും ചെയ്തു കൊടുക്കാൻ കല്ലട്രക്ക് ഒരു സങ്കോചവും ഉണ്ടായിരുന്നില്ല ആ നേതാക്കളുടെ ആഗ്രഹം എന്നും സമുദായ നന്മക്കു വേണ്ടിയുള്ളതായിരുന്നു എന്ന് അദ്ദേഹത്തിനു ബോദ്ധ്യമായിരുന്നു

മലബാറിൽ നിരവധി മത ഭൗദ്ധിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളികളും മുസ്ലിം ലീഗ് ഓഫീസുകളും അനാഥ ശാലകളും കല്ലട്രയുടെ സഹായ ഹസ്തത്തൽ പടുത്തുയർത്തപെട്ടിടുണ്ട്


 ഇവിടെയൊന്നും അല്ലാഹുവിന്റെ പ്രീതിയും സമൂഹ നന്മയും അല്ലാതെ യാതൊരു വിധ പ്രശസ്തിയും ഭൌതിക നേട്ടവും കല്ലട്ര ഹാജി സാഹിബ്‌ കൊതിച്ചിരുന്നില്ല    

ഏക്കര് കണക്കിന് ഭുമിയും സമ്പത്തും മാത്രമല്ല അത്തരം സ്ഥാപനങ്ങളുടെ വളർച്ചക്ക് ആവശ്യമായ നെത്രത്വവും കല്ലട്ര തന്നെ നല്കി  

അപാരമായ ആത്ഞാ ശക്തി കല്ലട്രയുടെ പ്രത്യേകതയായിരുന്നു സി എച്ച് മുഹമ്മദ്‌ കോയ ,എം കെ ഹാജി ,ബനാത്ത് വാല സാഹിബ് തുടങ്ങിയ നേതാക്കളുമായും അടുത്ത ആത്മ ബന്ധം കല്ലട്ര ഹാജിക്കുണ്ടായിരുന്നു    


വിശാലമായ മുബൈ മുസ്ലിം ലീഗ് ഓഫീസ് ആയി പ്രവ്ര്ത്തിച്ചത് പോലും കല്ലട്ര ഹാജി സാഹിബ് സൗജന്യമായി
 നല്കിയ കെട്ടിടത്തിൽ ആയിരുന്നു


ജാമിഅ സ അദിയ്യ അറബിക് കോളേജ് കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാനയും പള്ളിയും

കാസറഗോഡ് , കാഞ്ഞങ്ങാട് മുസ്ലിം ലീഗ് ആസ്ഥാനങ്ങൾ ഉണ്ടാക്കിയതും കല്ലട്ര തന്നെയായിരുന്നു

 ഫാറൂഖ് കോളേജ് തളിപറമ്പ സർ സയ്യിദ് കോളേജ് തുടങ്ങി കല്ലട്രയുടെ ഉദാര മനസ്കതയുടെ ഗുണ ഫലം ലഭിക്കാത്ത സ്ഥാപനങ്ങൾ വിരളമായിരിക്കും  

ആലിയ അറബിക് കോളേജ് നും ആ വലിയ മനസ്സിന്റെ സഹായ ഹസ്തം ലഭ്യമായിട്ടുണ്ട് എന്ന പരമാർത്ഥം എത്ര പേർക്കറിയാം  

സമുദായ സ്നേഹം വല്ലാത്തൊരു വികാരമായി അദ്ദേഹം കൊണ്ട് നടന്നു

മുസ്ലിം ലീഗിലുണ്ടായ പിളര്പ്പ് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചിരുന്നു സി എച്ചും കേയി സാഹിബും അടക്കം ഇരു ഭാഗത്തും ഉള്ള നേതാക്കളും കല്ലട്രയെ ഏറെ ബഹുമാനിച്ചിരുന്നു  

വ്യക്തി പരമായ ഇഷ്ടങ്ങൾക്ക് അപ്പുറം നിലപാട് എടുത്ത അദ്ദേഹം ചന്ദ്രിക പത്രത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയും അതിനെ വളര്ത്തുകയും ചെയ്തവരുടെ കൂട്ടത്തിൽ കല്ലട്രയുടെ സ്ഥാനം പ്രത്യേകം പരാമര്ശ വിധേയം ആവേണ്ടതുണ്ട്‌    


മേൽപറമ്പിൽ ഉള്ള അദ്ദേഹത്തിൻറെ വസതി മുസ്ലിം ലീഗിലെ ഉന്നതരുടെ സംഗമ വേദി ആയിരുന്നു

അദ്ദേഹത്തിൻറെ ആദിത്യം സ്വീകരിക്കാതെ ഒരു നേതാവും അക്കാലത്ത് കാസറഗോഡ് നിന്ന് തിരിച്ചു പോയിട്ടുണ്ടാവില്ല    

ഏത് പാതിരാത്രിയിലും ആ വസതി അതിഥികളെ സ്വീകരിച്ചു മുസ്ലിം ലീഗിന്റെ നേതൃ യോഗങ്ങൾ അവിടെ ചേർന്നിരുന്നതായി പറയപ്പെടുന്നു



1983 ഫെബ്രുവരി 28 നു ആ മഹാനുഭവാൻ അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി മറഞ്ഞു പോയി


മുസ്തഫ മച്ചിനടുക്കം

2016 ഏപ്രിൽ 16, ശനിയാഴ്‌ച

കെ എം സീതി സാഹിബ്‌

കൊടുങ്ങല്ലൂരിലെ പ്രശസ്തമായ നമ്പൂതിരി മഠം തറവാട്ടിൽ സീതി മുഹമ്മദ്‌ ഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ച സീതി  

അദ്ദേഹമാണ് പില്ക്കാലത്ത് കേരളം കണ്ട പ്രഗല്ഭ രാഷ്ട്രീയ നേതാവും അഭിഭാഷകനും ഒക്കെയായി മാറിയത് എല്ലാറ്റിനുമപ്പുരം ഒരു സമൂഹത്തിന്റെ പരിവര്ത്തനത്തിനു വിത്ത്‌ പാകിയ സാമൂഹ്യ പരിഷ്കർത്താവും നവോഥാന നായകനുമായിരുന്ന കെ എം സീതി സാഹിബ്‌  

മലബാര് കലാപ ശേഷം സാമൂഹ്യമായും സാമ്പത്തികമായും തകര്ന്ന മാപ്പിള സമൂഹത്തെ ഉയര്ന്ന ചിന്താ ശേഷിയുള്ള ബൌദ്ധിക സമൂഹമായും രാഷ്ട്രീയ സംഘടിത ശക്തിയായി പരിവർത്തിപ്പിക്കുന്നതിലും നേതൃ പരമായ പങ്കാളിത്തം
സീതി സഹിബിനുണ്ട്

സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ആകൃഷ്ടനായി
കോൺഗ്രസിൽ എത്തിയ സീതി സാഹിബ്‌ ഗാന്ധിജിയുടെ പരിഭാഷകനും മികച്ച പ്രഭഷകനുമായി വിദ്യാർത്ഥി ആയിരിക്കെ തന്നെ പ്രശസ്തനായി


1929 ലെ ലഹോര് എ ഐ സി സി യിൽ തിരുകൊച്ചി സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധിയായി 1928 തിരുകൊച്ചി നിയമസഭയിൽ അംഗവുമായി കേവലം മുപ്പതു വയസ്സായിരുന്നു അദ്ദേഹത്തിൻറെ പ്രായം


തൊള്ളായിരത്തി മുപ്പതുകളോടെ മൌലാന മുഹമ്മദലി അടക്കം പല മുസ്ലിം പ്രമുഖരും കോൺഗ്രസ്സിനെ കയ്യോഴിഞ്ഞപ്പോൾ സീതി സാഹിബും ആ വഴിക്ക് നീങ്ങി

ഇതിനിടെ കൊച്ചിയിൽ പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം
അഭിഭാഷക വൃത്തിയും തന്റെ കര്മ്മ മണ്ഡലവും. തലശേരിയിലാക്കി  

സത്താർ സേട്ട് അടക്കം പല പ്രമാണിമാരും അദ്ദേഹത്തിൻറെ സുഹ്ർത്തുക്കൾ ആയി മാറി
തന്റെ സഹപാഠിയും സുഹ്ര്തും ഒക്കെയായിരുന്ന മുഹമ്മദ്‌ അബ്ദുൾ റഹിമാൻ സാഹിബ്‌
അൽ അമീൻ പത്രം ആരംഭിക്കുകയും അസ്തമിക്കുകയും ഒക്കെ ചെയ്ത പശ്ചാത്തലത്തിൽ മാപ്പിള സമൂഹത്തിന്റെ പുരോഗതിക്കു
ഒരു പത്രം എന്ന ആശയം അദ്ദേഹത്തിൻറെ മനസ്സില്
ഉദിക്കുന്നത്


അങ്ങിനെയാണ് അക്ഷരാഭ്യാസം ഇല്ലാത്ത അറബി മലയാളം എന്ന സങ്കര ഭാഷ മാത്രം വശമുള്ള
സമൂഹത്തിന്റെ മുമ്പിലേക്ക് സമ്പൂര്ണ മലയാളം വാരികയായും പത്രമായും ചന്ദ്രിക പിറന്നു വീഴുന്നത്


മലബാറിലെ സഹവാസവും സമുദായത്തോടുള്ള കൂറും സ്വാഭാവികമായും മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തോട് ചേർന്ന് നില്ക്കാൻ അദേഹത്തിന് പ്രചോദനമായി

മുസ്ലിം വിദ്യാർത്ഥി പ്രസ്ഥാനവും
മുസ്ലിം ലീഗിനൊരു തൊഴിലാളി വിഭാഗവും രൂപീകരിക്കാനും സീതി സാഹിബ്‌ മുമ്പിൽ നിന്നും


സി എച്ച് മുഹമ്മദ്‌ കോയയുടെ കഴിവുകളെ കണ്ടറി ഞ്ഞു പ്രോത്സാഹനം നൽകുന്നതിൽ സീതി സാഹിബ്‌ മടി കാണിച്ചില്ല

സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിം ലീഗ് നില നിർത്താനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വ്യവസ്ഥാപിതമായ
കര്മ്മ പരിപാടികൾ ആവിഷ്കരിക്കാനും. ഖായിദ് എ മില്ലത്തിനൊപ്പം സീതി സാഹിബ്‌ വഹിച്ച സേവനം ഏറെ മഹത്തരം
തന്നെ ആയിരുന്നു

മദിരാശി അസ്സംബ്ലിയിൽ ആഭ്യന്തര മന്ത്രിയായ സുബ്ബരായൻ
 ലീഗിനെ തകര്ക്കാൻ ആവതു ചെയ്യുമെന്നു പ്രഖ്യാപിച്ചപ്പോൾ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ നില നിർത്താൻ അവസാന ശ്വാസം വരെ പോരാടുമെന്നു സീതി സാഹിബ്‌ തിരിച്ചടിച്ചു

ഐക്യ കേരള രൂപീകരണത്തിലും സീതി സാഹിബ്‌ സജീവമായി നിലകൊണ്ടു ആദ്യ കേരള നിയമസഭയിൽ തന്നെ അംഗമായ സീതി സാഹിബ്‌
രണ്ടാം നിയമസഭയിൽ സ്പീക്കർ ആയിരിക്കെ 1961 ഏപ്രിൽ 17; നു അന്തരിച്ചു

2016 ഏപ്രിൽ 3, ഞായറാഴ്‌ച

QAED E MILLATH ഇസ്മാഈൽ സാഹിബ്

1896 ജൂൺ അഞ്ചിന് തിരുന്നൽ വേലിയിൽ ഉദിച്ചു
1972 മദിരാശിയിൽ അസ്തമിച്ച മുഹമ്മദ്‌ ഇസ്മയിൽ സാഹിബ്‌


മദിരാശിയിലെ ദയ മൻസിലിൽ ചൂടികട്ടിലിൽ ഇരുന്നു ഒരു
പാട് ചിന്തകള്ക്ക് കരു പിടിപ്പിച്ച മഹാൻ തമിഴ് ജനത ഒന്നാകെ ആദരിച്ച  

മലബാറിന്റെ മണ്ണിൽ നിന്നും കാച്ചി തുണിയുടുത്ത ഉമ്മമാരും
അരപട്ട കെട്ടിയ കാക്കാമാരും പ്രചാരണ ഗോദയിൽ
നേരിൽ കാണുക പോലും ചെയ്യാതെ മൂന്നു വട്ടം ലോക്സഭയിലേക്കു പറഞ്ഞയച്ച
പ്രിയപ്പെട്ട ഖായിദ്‌ എ മില്ലത്ത് ഇന്നും ഓരോ മുസ്ലിം ലീഗ്
കാരനും ആവേശം നല്കുന്ന നാമമാണ്

ഒരു ബഹുസ്വര സമൂഹത്തിലെ ന്യുന പക്ഷ സമുദായത്തെ ജനാധിപത്യ മാർഗത്തിൽ
സംഘടിപ്പിക്കുകയും ദുർഘടമായ പാതയിൽ അടി പതറാതെ പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആകുന്ന നൌകയെ മുമ്പോട്ടു നയിച്ച കപ്പിത്താൻ അതായിരുന്നു ഖായിദ് എ മില്ലത്ത്      

അണുകിട വ്യതിചലിക്കാതെ
ന്യുന പക്ഷ അവകാശത്തിനു വേണ്ടി പോരടുമ്പോഴും വിവേകം കൈമോശം വരാതെ രാജ്യസ്നേഹം വാക്കുകളിൽ ഒതുക്കാതെ സ്വന്തം മകനെ രാജ്യതിര്തിയിൽ യുദ്ധ ഭൂമിയിലേക്ക്‌ പറഞ്ഞയക്കാൻ സന്നദ്ധനായ ദേശ സ്നേഹത്തിന്റെ ഉദാത്ത മാത്രക അതായിരുന്നു ഖായിദ് എ മില്ലത്ത്      

അഴുക്കു പുരളാൻ ഏറെ സാഹചര്യങ്ങൾ ഉള്ള രാഷ്ട്രീയ
മേഖലയിലും വ്യക്തി ജീവിതത്തിലും വിശുദ്ധിയുടെ
അടയാളം പ്രകടമാക്കിയ

ഋഷി വര്യ തുല്യനായ മഹാ മനീഷി

       
വരും കാല രാഷ്ട്രീയത്തിൽ സംഭവിച്ചേക്കാവുന്ന അരുതായ്മകളെ ദീർഘ ദര്ശനം ചെയ്ത പ്രതിഭാ ശാലി


   പ്രയാണ വീഥിയിലെ ഓരോ
പടവുകൾ കയറുമ്പോഴും പ്രതിബന്ദങ്ങൾ ഓരോന്നായി മുമ്പിൽ വരുമ്പോഴും ഞങ്ങൾ ഓര്ക്കുന്നു .മഹാനായ ഖായിദ് എ മില്ലത്ത്


   ....മുസ്തഫ മച്ചിനടുക്കം

തലശേരി മുസ്ലിം ക്ലബ്‌ ; സി പി സൈതലവി

5 2:02:26 AM

തലശ്ശേരിയില്‍ ഉണ്ടുറങ്ങിപ്പാര്‍ത്തവരുടെ പട്ടികയെടുത്താല്‍ അതില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെവരെ കാണാം! വെറുമൊരു പ്രധാനമന്ത്രിയല്ല, സാക്ഷാല്‍ വെല്ലിംഗ്ടണ്‍ പ്രഭുവിനെതന്നെ. അസാധ്യമായി ഒന്നുമില്ലെന്ന് വമ്പു പറയാന്‍മാത്രം ലോകം ജയിച്ചടക്കിപ്പോന്ന നെപ്പോളിയനെ 1815ലെ 'വാട്ടര്‍ലൂ'വില്‍ അടിയറവു പറയിച്ച് അധികാരക്കൊടി നാട്ടിയ സേനാധിപതി. കേണല്‍ ആര്‍തര്‍ വെല്ലസ്‌ലി. 1799ല്‍ മലബാറിലും കര്‍ണാടകയിലും പട്ടാള കമാന്റര്‍. ശ്രീരംഗപട്ടണത്തെ അന്തിമ യുദ്ധത്തില്‍ ചതിപ്രയോഗത്തിലൂടെ ടിപ്പു സുല്‍ത്താനെ നേരിട്ടു. ടിപ്പുവിന്റെ വീര രക്തസാക്ഷിത്വത്തോടെ മൈസൂര്‍ ഗവര്‍ണറായി ശ്രീരംഗപട്ടണം കൊട്ടാരത്തില്‍ വാണു. 1800ല്‍ പഴശ്ശിരാജക്കെതിരെ പടയൊരുക്കാന്‍ തലശ്ശേരി കോട്ടയില്‍. ടിപ്പുവും പഴശ്ശിയും മാത്രമല്ല പരമ്പരാഗത ശത്രുക്കളായ ഫ്രഞ്ചിനെയും പോര്‍ച്ചുഗീസിനെയും കടലില്‍ മുക്കാനും വെല്ലസ്‌ലി പ്രഭുവിന് തലശ്ശേരിയില്‍ തമ്പടിക്കാതെ തരമില്ലായിരുന്നു.


ഭൂമിശാസ്ത്രപരമായ തന്ത്രപ്രാധാന്യം തലശ്ശേരിയെ യൂറോപ്യന്‍ സൈനിക നീക്കങ്ങളുടെ താവളമാക്കി. പോര്‍ച്ചുഗീസ് കണ്ണൂരിലും ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി മാഹിയിലും സൈനിക ആസ്ഥാനം പണിത് തലശ്ശേരിക്കിരുവശവും കണ്ണുവെച്ച് കാത്തിരുന്നു. കോലത്തുനാട് രാജാവിന്റെ സമ്മതം വാങ്ങി ബ്രിട്ടീഷുകാര്‍ തലശ്ശേരിയില്‍ കോട്ടകെട്ടി. എല്ലാം കുരുമുളകിന്റെ മന്ത്രരഹസ്യം. വിപണിയുടെ കൊയ്ത്തു മോഹിച്ച് കറുത്ത പൊന്ന് കൈക്കലാക്കാന്‍ പല രാജ്യക്കാര്‍ ഇവിടെ വിലപേശിയെത്തി. അറബികളുടെ പറ്റുപുസ്തകങ്ങളില്‍ സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള തലശ്ശേരി ഇടപാടുകള്‍ അക്കമിട്ടു കിടന്നു.

കുരുമുളകിന്റെ കത്തുന്ന എരിവ് നൊട്ടിനുണഞ്ഞ് കടലേഴും കടന്നുവന്നവരും കടല്‍ക്കരയില്‍ അധികാരക്കോട്ട പണിതവരും മുതല്‍, കീശയിലൊരു മുക്കാലുമില്ലാതെ അറബനകൊട്ടിപ്പാടിയലഞ്ഞ പരദേശീ കലീവമാര്‍വരെ തലശ്ശേരിയെ വാസസ്ഥലിയാക്കി. അത് അന്താരാഷ്ട്ര നഗര കീര്‍ത്തിയുടെ കിരീടം ചാര്‍ത്തിക്കൊടുത്തു. യൂറോപ്യന്‍മാര്‍ 'പാരീസ്' എന്ന് വിളിച്ചു. ലോകത്തെ അനേകം ഭാഷകളും പല വേഷങ്ങളുമായി തലശ്ശേരിത്തെരുവ് കൈകോര്‍ത്തുപിടിച്ച് പത്രാസില്‍ നടന്നുപോയി.


അരിയും മര ഉരുപ്പടികളും മണ്‍പാത്രങ്ങളും കയറും ഉണക്കമീനും തേങ്ങയും തലശ്ശേരിയില്‍നിന്ന് കപ്പല്‍ കയറി. തലശ്ശേരി കുരുമുളക് രാജറാണിയായി മുന്നില്‍ ഒഴുകി. ലോകത്തെ ഏറ്റവും വിലയുള്ള 'തലശ്ശേരിയില്‍ തരംതിരിച്ച വലിയ കുരുമുളക'് വഹിച്ചുപോയ കപ്പലുകള്‍ കൈനിറയെ പൊന്നുമായി തിരികെയെത്തി. 1866 നവംബര്‍ ഒന്നിന് കേരളത്തിലെ രണ്ടാമത്തെ നരസഭയായി തലശ്ശേരി ഔദ്യോഗിക പതാക പറത്തി. തലശ്ശേരി കമ്മീഷന്‍ എന്ന് ഭരണ സംവിധാനം അറിയപ്പെട്ടു. തലശ്ശേരി മുനിസിപ്പാലിറ്റി എന്ന രൂപാന്തരത്തില്‍ ആദ്യ ചെയര്‍മാനായി ഇംഗ്ലണ്ടുകാരനായ ബാരിസ്റ്റര്‍ എ.എഫ് ലാമറല്‍ വന്നു. ചുറ്റിലും രാജാക്കന്‍മാര്‍ ഭരിച്ചു. ചിറക്കല്‍, കടത്തനാട്, കണ്ണൂര്‍, കോട്ടയം രാജവംശങ്ങള്‍. ബ്രിട്ടീഷുകാര്‍ നിയന്ത്രിച്ചു.


പശ്ചിമ തീരത്തെ മുസ്‌ലിം സാംസ്‌കാരിക, വാണിജ്യ നഗരങ്ങളിലൊന്നായി തലശേരി ലോക ഭൂപടത്തിലിടം നേടി. അറിവിലും ആത്മീയതയിലും അധ്വാനത്തിലും അതിനൊത്ത നിലവാരം പുലര്‍ത്തി തദ്ദേശീയര്‍. ആധുനിക നൂറ്റാണ്ടുകളിലേക്കുള്ള മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ നവോത്ഥാന ചിന്തകള്‍ ഓരോന്നായി തലശ്ശേരിയുടെ മാനത്ത് തെളിഞ്ഞു. മഹാ പണ്ഡിതനും കവിയും തത്വചിന്തകനുമായിരുന്ന, നൂല്‍മദ്ഹും കപ്പപ്പാട്ടും രചിച്ച കുഞ്ഞായിന്‍ മുസ്‌ല്യാര്‍ പതിനെട്ടാം നൂറ്റാണ്ടിലെ തലശ്ശേരി സന്തതിയായി ശ്രുതിപ്പെട്ടു. പാണ്ഡിത്യം, തത്വജ്ഞാനം, ദീര്‍ഘവീക്ഷണം, രചനാ വൈഭവം, സാമൂഹിക ബോധം, ഉദാരത, നര്‍മബോധം, ധീരത, സാഹസിക ചിന്ത എന്നിവയെല്ലാം ഒത്തുചേര്‍ന്ന കുഞ്ഞായിന്‍ മുസ്‌ല്യാരെ അളന്നാല്‍മതി തലശ്ശേരി മാപ്പിള സംസ്‌കാരത്തിന്റെ അസ്സലറിയാന്‍.


വിശുദ്ധ ഖുര്‍ആന് മലയാള പരിഭാഷയെന്നത് അന്നത്തെ മാപ്പിള സാഹചര്യത്തില്‍ പാകപ്പിഴകളുടെയും വിവാദത്തിന്റെയും സാധ്യത തുറക്കുമെന്ന താക്കീതുകളെ കൂസാതെ, തലശ്ശേരി പാലിശ്ശേരി കടപ്പുറത്തെ വലിയപുരയില്‍ മായിന്‍കുട്ടികേയി എന്ന മായന്‍കുട്ടി എളയ തയ്യാറാക്കി തുടങ്ങിയത് 1855ല്‍. ആളും അര്‍ത്ഥവും ആവശ്യത്തിലേറെ ഉണ്ടായിരുന്ന അറക്കല്‍ കൊട്ടാരത്തില്‍ ശമ്പളത്തിനു എഴുത്തുകാരെ നിയമിച്ചാണ് പതിനഞ്ച് വര്‍ഷത്തിലേറെ സമയമെടുത്ത് അറബി മലയാള ലിപിയില്‍ 'തര്‍ജമ ത്തുതഫ്‌സീറില്‍ ഖുര്‍ആന്‍' അച്ചടിക്കൊരുങ്ങിയത്. ഇതിനായി 1869ല്‍ അദ്ദേഹം കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തിനടുത്ത് പ്രസ് സ്ഥാപിച്ചു. 1872ല്‍ ഒന്നാം പരിഭാഷ പുറത്തിറങ്ങിയതിന്റെ മൂന്നാംകൊല്ലം ഭാര്യയുമൊത്ത് പായ്ക്കപ്പലില്‍ ഹജ്ജിനുപോയ മായിന്‍കുട്ടികേയി മക്കത്തെ മലയാളി ഹാജിമാരുടെ താമസ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് 'കേയീ റൂബാത്ത്' പണിതു. ഹറമിനു തൊട്ടു മുമ്പിലുള്ള ആ ബഹുനില മന്ദിരത്തില്‍ ഒരു നൂറ്റാണ്ടുകാലം മലയാളി ഹാജിമാര്‍ സൗകര്യപൂര്‍വം സൗജന്യമായി താമസിച്ചു. പിന്നീട് നഗര വികസനത്തില്‍കെട്ടിടം പൊളിച്ചുപോയി. കേയീ റൂബാത്ത് പണിയാന്‍ തലശ്ശേരിയില്‍നിന്നാണ് പായ്ക്കപ്പലുകളില്‍ മര ഉരുപ്പടികള്‍ കൊണ്ടുപോയത്. നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞിട്ടും അത്ഭുതമകലാത്ത നിര്‍മിതിയായ തലശ്ശേരിയിലെ 'ഓടത്തില്‍ പള്ളി' പണിത മൂസക്കാക്ക എന്ന കേയീ പ്രതാപത്തിന്റെ പിന്‍മുറക്കാരനായിരുന്നു മായന്‍കുട്ടി എളയ.


കോടതിയും പൊലീസും ക്രിക്കറ്റും ഫുട്‌ബോളും ഇംഗ്ലീഷ് ഭരണത്തിന്റെ രാജമുദ്രകളും നഗര ജീവിത പരിഷ്‌കാരങ്ങളിലൂടെ തലശ്ശേരിയെ കൊണ്ടുപോയപ്പോള്‍ പഴയ വാണിജ്യപ്പെരുമയുടെ കുപ്പായത്തിന് നിറംമങ്ങിവന്നു. അനന്തരം ഇരുപതാം നൂറ്റാണ്ട് തിരിച്ചുപിടിക്കലിന്റെ കനല്‍ച്ചൂടുള്ളതായി. 1921 ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലെ പതിനായിരങ്ങളുടെ രക്തസാക്ഷിത്വവും തകര്‍ത്തെറിയപ്പെട്ട മാപ്പിളശക്തിയും ദാരിദ്ര്യത്തിലേക്കും നിരക്ഷരതയിലേക്കും ആണ്ടുപോകുന്ന ഒരു ജനതയുടെ നീറിപ്പുകയുന്ന നൊമ്പരവും സമുദായ നേതാക്കളുടെ സായാഹ്ന ചര്‍ച്ചകളെ ഗൗരവപ്പെടുത്തി. തലശ്ശേരിയായിരുന്നു തീ പാറുന്ന ചിന്തകളുടെ പ്രഭവകേന്ദ്രം. കേരളത്തിലെ മുസ്‌ലിം സാമൂഹിക ജീവിതത്തെ പ്രബുദ്ധതകൊണ്ട് മാറ്റിപ്പണിയാതെ തരമില്ലെന്ന് നേതാക്കള്‍ ഉറച്ചുപറഞ്ഞു. അധികാരവും സമ്പത്തും ഉന്നത വിദ്യാഭ്യാസവുമുള്ള മുസ്‌ലിം നേതൃത്വം തലശ്ശേരിയുടെ അഴകായിരുന്നു. കേന്ദ്ര - സംസ്ഥാന നിയമ നിര്‍മ്മാണ സഭകളിലെ ജനപ്രതിനിധികളും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടും തലശ്ശേരിയുടെ നഗരസഭാ ചെയര്‍മാനുമടങ്ങുന്ന ഒരു ഉന്നത നേതൃത്വം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍തന്നെ തലശ്ശേരിയില്‍ മുസ്‌ലിം സമുദായത്തിന് സിദ്ധിച്ചു.


'മുസ്‌ലിം ക്ലബ്ബ്' എന്ന അതീവ ലളിതമായ മേല്‍വിലാസത്തില്‍ ഒരുമിച്ചിരുന്ന് അവര്‍ സമുദായത്തിന്റെ വേദനാ ശമനത്തിനായി രാത്രികളെ ചിന്താബന്ധുരമാക്കി. രാജ്യത്തെ മുസ്‌ലിം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഖാഇദേ അഅ്‌സം മുഹമ്മദലി ജിന്നാസാഹിബിന്റെ നേതൃത്വത്തില്‍ സര്‍വേന്ത്യാ മുസ്‌ലിംലീഗ് അതിശക്തമായി പൊരുതിനില്‍ക്കുന്ന കാലമാണത്. പക്ഷേ മലബാര്‍ അത്രയും രാഷ്ട്രീയ ബോധത്തിലേക്ക് ചുവടുവെക്കുന്നേ ഉണ്ടായിരുന്നുള്ളൂ. മുസ്‌ലിംലീഗ് മലബാറിന് താരതമ്യേന അപരിചിതവും.


തോല്‍വിയറിയാത്ത അഭിഭാഷകന്റെ കീര്‍ത്തിയുമായി കൊടുങ്ങല്ലൂരില്‍നിന്ന് തലശ്ശേരിയിലേക്ക് വന്ന കെ.എം സീതി സാഹിബ് 'മുസ്‌ലിം ക്ലബ്ബി' ലേക്ക് പ്രവേശിച്ചതോടെ ചരിത്രം വഴിതിരിയുകയായി. ഹാജി അബ്ദുസത്താര്‍ ഇസ്ഹാഖ് സേട്ടുസാഹിബ്, കെ.എം സീതി സാഹിബ്, കെ. ഉപ്പി സാഹിബ്, ബി. പോക്കര്‍ സാഹിബ്, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ടി.എം മൊയ്തു സാഹിബ്, തലശ്ശേരി നഗരസഭയുടെ പ്രഥമ മുസ്‌ലിം ചെയര്‍മാന്‍ സി.പി മമ്മുക്കേയി, സമ്പത്തും ആരോഗ്യവും സമുദായത്തിനു സമര്‍പ്പിച്ച എ.കെ കുഞ്ഞിമ്മായന്‍ ഹാജി, തലശ്ശേരി ജില്ലാ ജഡ്ജി മീര്‍ സൈനുദ്ദീന്‍ സാഹിബ്, പിന്നീട് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ അഡ്വ. പി. കുഞ്ഞമ്മദ്കുട്ടി തുടങ്ങിയവരെല്ലാം മുസ്‌ലിം ക്ലബ്ബിലെ ആശയ സാന്നിധ്യമായി. മലബാര്‍ മുസ്‌ലിംകളിലെ സാമൂഹിക പരിവര്‍ത്തന ദൗത്യമായിരുന്നു എന്നും ക്ലബ്ബിന്റെ വിഷയം.


നബിദിന പരിപാടികളെ ബാല ഘോഷയാത്രയിലൊതുക്കാതെ പ്രവാചക സന്ദേശത്തിന്റെ ചര്‍ച്ച, പ്രഭാഷണ വേദികളാക്കുക, മത മൈത്രി വളര്‍ത്തുക, നിര്‍ധന മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, ഉള്‍നാടുകളില്‍ വിദ്യാഭ്യാസ ബോധവല്‍ക്കരണം നടത്തുക, യുവാക്കള്‍ക്ക് മത പ്രബോധനം നല്‍കുക തുടങ്ങിയ ആശയങ്ങളിലൂടെ മുസ്‌ലിം ക്ലബ്ബ് അംഗങ്ങള്‍ ധനവും ദേഹവും സമുദായ സേവന മാര്‍ഗത്തിലര്‍പ്പിച്ചു. പദവികളുടെ ഭാരമില്ലാതെ അവര്‍ ജനമധ്യത്തിലിറങ്ങി. തലശ്ശേരിയെ, അതുവഴി മലബാറിനെ രാഷ്ട്രീയ പ്രബുദ്ധമാക്കുക എന്നത് ജീവിത ദൗത്യമായി ഏറ്റെടുത്ത സത്താര്‍ സേട്ടുസാഹിബായിരുന്നു മുസ്‌ലിം ക്ലബ്ബിന്റെ ശില്‍പി. 1934ല്‍ കേന്ദ്ര നിയമ നിര്‍മാണ സഭയിലേക്കും 1946ല്‍ ഭരണഘടനാ നിര്‍മാണ സഭയിലേക്കും മലബാര്‍ ജനത തെരഞ്ഞെടുത്തയച്ച സത്താര്‍സേട്ട് സാഹിബ്.


മൗലാനാ മുഹമ്മദലി, ഷൗക്കത്തലി സഹോദരന്‍മാരുടെ മാതാവ് ബീ അമ്മാന് തലശ്ശേരിയില്‍ സ്വീകരണം നല്‍കിയ 1922ലെ ഖിലാഫത്ത് സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍. സത്താര്‍ സേട്ടിന്റെ നേതൃത്വത്തില്‍ മുസ്‌ലിം ക്ലബ്ബ് സംഘടിപ്പിച്ച മുസ്‌ലിം ബഹുജന സമ്മേളനമാണ് 1931ല്‍ കേരള മുസ്‌ലിം മജ്‌ലിസ് രൂപീകരിച്ചത്. സമുദായത്തിന്റെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക പുരോഗതിയായിരുന്നു ലക്ഷ്യം. സത്താര്‍ സേട്ടു സാഹിബ്, ഉപ്പി സാഹിബ്, ബി. പോക്കര്‍ സാഹിബ്, സി.പി മമ്മുക്കേയി എന്നിവര്‍ ചേര്‍ന്നു സ്ഥാപിച്ച മുസ്‌ലിം മജ്‌ലിസിനു കീഴില്‍ കേരള മുസ്‌ലിം വളണ്ടിയര്‍ കോറും കേരള മുസ്‌ലിം വിദ്യാഭ്യാസ ബോര്‍ഡും രൂപീകരിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് വിദ്യാഭ്യാസ ബോര്‍ഡ് കണ്‍വീനറും കുഞ്ഞിമായിന്‍ ഹാജി വളണ്ടിയര്‍ കോര്‍ കണ്‍വീനറുമായി. 1933ല്‍ ഈദ്ഗാഹ് കമ്മിറ്റി രൂപീകരിച്ചു. കേരളത്തിലെ ആദ്യത്തെ ഈദ് ഗാഹിന് തലശ്ശേരിയില്‍ തുടക്കമിട്ടത് ഈ കമ്മിറ്റിയാണ്. വടക്കെ മലബാറിലെ മുസ്‌ലിം മഹാ സംഗമമായി ഇന്നും തുടരുന്നു ആ പ്രസ്ഥാനം.


തലശ്ശേരി ആലിഹാജിപ്പള്ളിയായിരുന്നു മുസ്‌ലിം ക്ലബ്ബില്‍ അംഗങ്ങളായ സമുദായ നേതാക്കളുടെ ഒത്തുകൂടല്‍ കേന്ദ്രം. തൊട്ടു മുന്നില്‍ സത്താര്‍ സേട്ടുസാഹിബിന്റെ ബംഗ്ലാവും. മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സ്വന്തം സംഘടന വേണമെന്ന ചിന്തയും 1934ല്‍ സത്താര്‍ സേട്ടുസാഹിബ് കേന്ദ്ര നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ദേശീയ നേതൃത്വവുമായുള്ള സമ്പര്‍ക്കവും മലബാറില്‍ മുസ്‌ലിംലീഗ് രൂപീകരണത്തിന് വഴിതുറന്നു. മുസ്‌ലിം മജ്‌ലിസിന് നേതൃത്വം നല്‍കിയിരുന്നവര്‍ ഏറെയും മുസ്‌ലിം ലീഗിന്റെ മുന്‍നിരയിലെത്തി. മജ്‌ലിസ് പ്രവര്‍ത്തനം ഇതോടെ മന്ദീഭവിച്ചു.

വ്യവസ്ഥാപിതമായ മുസ്‌ലിംലീഗ് ഘടകങ്ങളുടെ രൂപീകരണത്തിനും മുമ്പ് മലബാറിലെ മുസ്‌ലിം ജനതയില്‍ രാഷ്ട്രീയ പ്രബുദ്ധതയും അവകാശ, ഉത്തരവാദിത്ത ബോധവും വിദ്യാഭ്യാസ താല്‍പര്യവും ലോക പരിജ്ഞാനവും സംഘടിത ശക്തിയും രൂപപ്പെടുത്തുന്നതിന് മുസ്‌ലിം ക്ലബ്ബ് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു സമുദായത്തിന് ഒരു പത്രം ആരംഭിക്കുക എന്ന ദൗത്യം.


പത്ര പാരായണംതന്നെ അപരിചിതവും പത്ര ലഭ്യത വിരളവും മുസ്‌ലിം സമുദായത്തിനിടയിലെ ബോധന മാധ്യമമായി അറബി-മലയാളം മാത്രം പ്രചാരത്തിലുള്ളതുമായ ഘട്ടത്തിലാണ് ഒരു മലയാള ദിനപത്രം ആരംഭിക്കുക എന്ന സാഹസികതക്ക് മുസ്‌ലിം ക്ലബ്ബ് മുന്നിട്ടിറങ്ങുന്നത്. ആലിഹാജിപ്പള്ളിയില്‍ ഒത്തുകൂടിയ മുസ്‌ലിം ക്ലബ്ബ് അംഗങ്ങളുടെ ഊഷ്മള ചര്‍ച്ചയുടെ ഫലസിദ്ധിയായാണ് 1932ല്‍ ചന്ദ്രിക തലശ്ശേരിയില്‍നിന്ന് സ്വതന്ത്ര വാരികയായി തുടങ്ങിയതെന്ന് ചരിത്ര പണ്ഡിതനായ എം.സി വടകര എഴുതിയിട്ടുണ്ട്. തൈലക്കണ്ടി സി. മുഹമ്മദ് വാരികയുടെ പത്രാധിപരും മാനേജരുമെല്ലാമായി. സ്വതന്ത്ര സ്വഭാവത്തില്‍ മുന്നോട്ട് പോവാന്‍ വാരികക്ക് തടസ്സങ്ങളുണ്ടായി. 1934 മാര്‍ച്ച് 26-ന്, ഹിജ്‌റ 1352 ദുല്‍ഹജ്ജ് 10-ന് തിങ്കളാഴ്ച, കൃത്യമായ രാഷ്ട്രീയ നിലപാടുകളുടെ ജിഹ്വയായി, സമുദായത്തിന്റെ പ്രതീക്ഷകളുടെ മാനത്ത് നിറനിലാവായി 'ചന്ദ്രിക' ഉദിച്ചുയര്‍ന്നു. സത്താര്‍ സേട്ട് സാഹിബ്, കെ.എം. സീതി സാഹിബ്, ഉപ്പി സാഹിബ്, സി.പി. മമ്മുക്കേയി, എ.കെ. കുഞ്ഞിമ്മായന്‍ ഹാജി എന്നിവരുടെ ത്യാഗവും കഠിന പ്രയത്‌നവുമായി പുരോഗതിയുടെ പാതയില്‍ പ്രകാശം വിതറി 'ചന്ദ്രിക' പ്രയാണമാരംഭിച്ചു. കെ.കെ. മുഹമ്മദ് ഷാഫി പത്രാധിപരായി. ചെയര്‍മാന്‍ സി.പി. മമ്മുക്കേയി മാനേജിങ് ഡയരക്ടറായി മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി നിലവില്‍ വന്നു.


തലശ്ശേരി മുസ്‌ലിം ക്ലബ്ബിലെ ആവി പറക്കുന്ന ചര്‍ച്ചകളുടെ സൃഷ്ടിയാണ്, മലയാള മാധ്യമ ചരിത്രത്തിന്റെ മുഖ്യധാരയിലും സംസ്ഥാന രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിലും നിര്‍ണായക സ്വാധീന ശക്തിയായി കഴിഞ്ഞ 81 വര്‍ഷമായി അജയ്യമായി നിലകൊള്ളുന്ന ചന്ദ്രിക. തലശ്ശേരിയില്‍ തുടങ്ങി അഞ്ചു രാഷ്ട്രങ്ങളിലായി പന്ത്രണ്ട് എഡിഷനുകളുള്ള സമ്പൂര്‍ണ്ണ ദിനപത്രമായി, ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി തുടരുന്ന പ്രയാണം.മലബാറില്‍ മുസ്‌ലിം ലീഗിന്റെ പ്രചാരണവും രൂപീകരണവും സംഘടന വ്യവസ്ഥാപിതമാക്കുന്ന പദ്ധതികളും രൂപപ്പെട്ടത് മുഖ്യമായും തലശ്ശേരി മുസ്‌ലിം ക്ലബിന് നേതൃത്വം നല്‍കിയവരുടെ ചിന്തയില്‍ തന്നെ.


ബ്രിട്ടീഷ് വേട്ടയുടെ ചോര പുരണ്ട വഴികളില്‍ തളര്‍ന്നു വീണ സമുദായത്തെ മൃതസഞ്ജീവനി നല്‍കി സമരസജ്ജവും അധികാര ശക്തിയുമായി പരിവര്‍ത്തിപ്പിച്ചു മുസ്‌ലിംലീഗ്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമുണ്ടായ, ഇന്നോളമുള്ള എല്ലാ പാര്‍ലമെന്റിലും അംഗങ്ങളുണ്ടായ, അഞ്ച് മന്ത്രിമാരും 20 എം.എല്‍.എമാരുമായി സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണത്തിലെ നിര്‍ണായക പങ്കാളിത്തമുള്ള പ്രസ്ഥാനമായി പ്രകാശം പരത്തുന്ന മുസ്‌ലിംലീഗിന്റെ മുന്നേറ്റം, തലശേരി മുസ്‌ലിം ക്ലബ്ബിനെ നയിച്ച മഹാ പുരുഷന്മാരുടെ മറ്റൊരു സ്വപ്‌ന സാക്ഷാത്കാരമാണ്. സമുദായത്തിന്റെ വിദ്യാഭ്യാസ ചിന്തയില്‍ നിന്നുയര്‍ന്ന നവോത്ഥാന നാളമായി 1926-ല്‍ തലശേരി മദ്രസത്തുല്‍ മുബാറക ആരംഭിച്ചു. 1934 ഏപ്രില്‍ 30-ന് മുബാറക സ്‌കൂള്‍ മൗലാന ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സീതി സാഹിബിന്റെ മുന്‍കൈയാല്‍ 1951ല്‍ ഇത് ഹൈസ്‌കൂള്‍ ആയി. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. അബ്ദുല്‍ശുക്കൂര്‍, സി.കെ.പി. ചെറിയ മമ്മുക്കേയി, പി.കെ. ഉമര്‍കുട്ടി എന്നിവര്‍ മുബാറകയുടെ സാരഥികളായി ജീവിതം സമര്‍പ്പിച്ചു.


ഉര്‍ദു ഭാഷാ പഠനത്തിനായി 1938ല്‍ സത്താര്‍ സേട്ടുസാഹിബ് അന്‍ജുമന്‍ ഉര്‍ദു കോളജ് സ്ഥാപിച്ചു. അദ്ദേഹത്തിനു ശേഷം ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ് കോളജിന്റെ പ്രസിഡണ്ടായി. 1945 ല്‍ തലശ്ശേരി ദാറുസ്സലാം യതീംഖാന വന്നു. നെല്ലിയില്‍ അബൂബക്കര്‍ ഹാജിയായിരുന്നു സ്ഥാപകന്‍. വിശ്രുത പണ്ഡിതന്‍ ഇ.കെ മൗലവി മതവിദ്യാഭ്യാസ പാഠ്യപദ്ധതി ചിട്ടപ്പെടുത്തി. 1943ല്‍ ബ്രിട്ടീഷുകാര്‍ യുദ്ധഫണ്ടിലേക്ക് വായ്പ വാങ്ങിയ ഒരു ലക്ഷം രൂപ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ട്രസ്റ്റില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥ വെച്ചതാണ് ഹുസന്‍ ഖാസം ദാദാബായി മുസ്‌ലിം എജ്യുക്കേഷണല്‍ ട്രസ്റ്റ്. മേ മന്‍ കുടുംബാംഗമായിരുന്ന ഹുസന്‍ ഖാസം ദാദാബായി 1947ല്‍ പാകിസ്താനിലേക്ക് പോകുമ്പോള്‍ സമുദായത്തിനുതകുന്ന ഒരു ട്രസ്റ്റാക്കി മാറ്റണമെന്നത് സത്താര്‍ സേട്ടുസാഹിബിന്റെ ഉപദേശമായിരുന്നു.

തലശ്ശേരി ജില്ലാ ജഡ്ജ് ചെയര്‍മാനും ഖാന്‍ ബഹദൂര്‍ സി.കെ മമ്മദ്‌കേയി, സത്താര്‍ സേട്ട്, സീതിസാഹിബ്, എ.കെ ഖാദര്‍കുട്ടി, മേഖലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍, ഹാജി ഈസ ഖാസിം ദാദ തുടങ്ങിവര്‍ അംഗങ്ങളുമായി സ്ഥാപിച്ച ട്രസ്റ്റ് പഴയ കോട്ടയം താലൂക്കിലെ ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് നീക്കിവെച്ച സ്‌കോളര്‍ഷിപ്പ് ഇന്നും കൊടുത്തു വരുന്നു. നാടുവിട്ടുപോയ അബ്ദുല്‍ശുക്കൂര്‍ ഉസ്മാന്‍ നൂറാനി സേട്ടിന്റെ വിപുലമായ സ്വത്തുശേഖരം ആലിഹാജിപ്പള്ളിക്ക് വഖഫ് ചെയ്യിച്ചതും സത്താര്‍ സേട്ട് സാഹിബിന്റെ പരിശ്രമം.


തലശ്ശേരി മുസ്‌ലിം ക്ലബ്ബ് ഇപ്പോഴില്ല. അന്നുമില്ലായിരുന്നു തങ്കലിപികളില്‍ കൊത്തിവെച്ച ഒരു ബോര്‍ഡ്‌പോലും അതിന്. ശരിക്കും അതൊരു മെഴുകുതിരിയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും. മറ്റുള്ളവര്‍ക്കായി വെളിച്ചം കാണിച്ച് സ്വയം ഉരുകിയവസാനിച്ചത്. ദൗത്യം നിര്‍വഹിച്ച് മരണത്തിലേക്കു മറയുന്ന മനുഷ്യജന്മം പോലെ. സ്വന്തം പ്രൗഢിയുടെ അടയാളമായി ഒന്നും ബാക്കിവെച്ചില്ല അത്. പക്ഷേ, അതു കത്തിച്ചുവെച്ച നവോത്ഥാനത്തിന്റെ ചെറുതിരികള്‍, ഉയര്‍ത്തിപ്പിടിച്ച മുന്‍കൈകള്‍, ജനലക്ഷങ്ങളുടെ പ്രയാണ വീഥിയില്‍ പ്രകാശ പ്രളയമായി, ആലംബമറ്റവര്‍ക്ക് ആശ്രയമായി, പുറന്തള്ളപ്പെട്ടവര്‍ക്ക് മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജ്ജമായി, നവീന ചിന്തയുടെ അക്ഷയ ഖനികളായി ജ്വലിച്ചു നില്‍ക്കുന്നു.

2016 മാർച്ച് 29, ചൊവ്വാഴ്ച

ജനം കൊതിച്ച സാമീപ്യം

ജനം കൊതിച്ച സാമീപ്യം





 തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഒരു വട്ടമെങ്കിലും തങ്ങളുടെ മണ്ഡലത്തിലും ഒരു സനിദ്ധ്യമാവാൻ സ്ഥനാര്തികളും അനുയായി വൃന്ദവും എന്നും ആഗ്രഹിച്ചിരുന്ന വ്യക്തിത്വം ആയിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്        

മുസ്ലിം ലീഗിന്റെ മാത്രമല്ല ഘടക

കക്ഷികൾക്കും ആ മഹാന്റെ
 സാനിദ്ധ്യം നല്കുന്ന ആത്മ വിശ്വാസം ചെറുതല്ല  

ഒരു പാട് മണികൂര് വേണമെങ്കിലും മുഷിപ്പില്ലാതെ
 കാത്തിരുന്ന ശേഷം പതിഞ്ഞ ശബ്ദത്തിൽ തങ്ങളുടെ പ്രസംഗം അഞ്ചു മിനിട്ട് മാത്രമായിരിക്കും ജനം
അതിൽ സംത്ർപ്തമാകും


  കേരള ത്തിലെ മണ്ഡലങ്ങളിൽ തങ്ങള് എത്തിപെടത്ത സ്ഥലം വിരളമായിരിക്കും


തങ്ങള് വിട വാങ്ങിയ ശേഷം
രണ്ടാമത്തെ നിയമസഭ
തിരഞ്ഞെടുപ്പാണിത്


തങ്ങൾക്കു പകരം തങ്ങള്
മാത്രമേ ഉണ്ടായിരുന്നുള്ളൂ
 വോട്ട്

 ചെയ്യണ്ട എന്ന് വിചാരിച്ചു മാറി നിന്നവരിൽ പോലും തങ്ങളുടെ സാനിദ്ധ്യം നിലപാട് തിരുത്തിക്കും
ആയിരുന്നു

മുസ്ലിം ലീഗ് അമര സ്ഥാനത്ത് തങ്ങള് വാഴിക്കപെട്ടത്‌ വളരെ ദുർഘടമായ ഒരു ദശാ സന്ധിയിലാണ്

മുസ്ലിം ലീഗ് നു സ്വപ്നത്തിൽ പോലും വിചാരിക്കാത്ത വിധം ഉന്നതമായ രണ്ടു പദവികൾ ലഭ്യമായത് ശിഹാബ് തങ്ങളുടെ കാലയളവിലാണ്

രണ്ടു പേരുടെ സ്തനാര്തിത്വ പ്രഖ്യാപനം ഉണ്ടാവുന്നതും ആ നാവിലൂടെ തന്നെ  


സി എച്ച് മുഹമ്മദ്‌ കോയാ സഹിബിലൂടെ മുഖ്യമന്ത്രി
പദവും ഇ അഹമ്മദ് സഹിബിലൂടെ കേന്ദ്ര മന്ത്രി പദവും കരഗതമായപോഴും
മായാത്ത പുഞ്ചിരിയോടെ ആഷിർവദിക്കൻ തങ്ങള് ഉണ്ടായിരുന്നു


 മുസ്തഫ മച്ചിനടുക്കം 

2016 മാർച്ച് 27, ഞായറാഴ്‌ച

മതേതരത്വവും മുസ്ലിം ലീഗും

മുസ്ലിങ്ങൾക്ക്‌ മാത്രം അംഗത്വം നല്കുന്ന ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗ് എങ്ങിനെ മതെതരമാകും ?

അമുസ്ലിം സഹോദരങ്ങൾക്ക്‌ വേണ്ടി ദളിത് ലീഗ് പ്രത്യേകം ഉണ്ടാക്കിയതല്ലേ ?

ദളിത്‌ ലീഗ് എന്തിനു വേണ്ടിയാണ് ?

പല ആശയക്കാറുള്ള ഒരു വാട്സപ് ഗ്രൂപ്പിൽ ഒരു സുടാപ്പിക്കാരന്റെ ചോദ്യങ്ങൾ ആണിവയൊക്കെ ?


സ്വയം ചോദിച്ചിട്ട് മുസ്ലിങ്ങൾക്ക്‌ മാത്രം അംഗത്വം നല്കുന്ന തങ്ങള്മാർ നേത്രത്വം നല്കുന്ന മുസ്ലിം ലീഗ് വര്ഗീയം തന്നെയെന്നും ലീഗിന്റെ മതേതരത്വം
കാപട്യമാണെന്നും സമര്ത്തിക്കുകയും ചെയ്യുകയും
 വലിയ രാഷ്ട്രീയ വിദ്യാഭ്യാസം ഇല്ലാത്ത അവരുടെ അണികളെ പറഞു പഠിപ്പിക്കുകയും ലീഗ് കാരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന എസ്‌ ഡി പി ഐ ക്കാരന്റെ അവസ്ഥ ദയനീയമാണ്


ഇത് കേട്ട് തെറ്റിദ്ധരിക്കാൻ ഇടയുള്ള ആളുകള് അറിയാൻ വേണ്ടി പറയട്ടെ



മുസ്ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്ഥിത്വം
നിലനിർത്താൻ പ്രവര്ത്തിക്കുന്ന മുസ്ലിം ലീഗ്

ഒപ്പം ഇന്ത്യയിലെ മതേതര ജനാധിപത്യത്തെ അന്ഗീകരിക്കുകയും രാജ്യത്ത് സമുദായ സൌഹാർദം ഉണ്ടാവണമെന്നും അതിനു വേണ്ടി പ്രവര്ത്തിക്കാൻ ആഹ്വാനം നടത്തുകയും ചേയ്യുന്ന പ്രസ്ഥാനമാണ്

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഭരണഘടനയും 1948; മാർച്ച്‌ 10 നു മദിരാശിയിലെ രാജാജി ഹാള്ളിൽ രൂപീകരണ യോഗത്തിലെ പ്രമേയത്തിലും
വിശദമായി ഇത് വ്യക്തമാക്കുന്നുണ്ട്



രാജ്യത്തെ നിയമ വ്യവസ്ഥയും
മതേതര ജനാധിപത്യ സംവിധാനവും അംഗീകരിക്കുന്ന പ്രയപൂര്തി യായ പതിനെട്ടു വയസ്സ് തികഞ്ഞ മുസ്ലിമോ അല്ലാത്തതോ ആയ ഏതു വ്യക്തിക്കും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൽ അംഗത്വം എടുക്കാം എന്നതാണ് സത്യം


എന്താണ് വര്‍ഗ്ഗീയത ?

ഒരു സമൂഹത്തിനോ സമുദായത്തിനോ വേണ്ടി ശബ്ദിക്കുന്നത്‌ ഒരിക്കലും വര്‍ഗ്ഗീയതയല്ല . ഇന്ത്യയില്‍ ഏതൊരു പൌരനും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമാനുസൃതമായി സംഘടിക്കാനും സംസാരിക്കാനുമുള്ള അവകാശം ഈ നാടിന്‍റെ ഭരണ ഘടന വക വെച്ച് നല്‍കുന്നുണ്ട് . ഈ അവകാശം ആരെങ്കിലും കൈ കുമ്പിളില്‍ വെച്ച് നീട്ടിയ ഔദാര്യമല്ലെന്ന് മനസ്സിലാക്കണം.

അതേ സമയം മറ്റൊരു വിഭാഗത്തിന് എതിരെ നിയമ വിരുദ്ധമായി സംഘടിക്കുകയും അവരെ അവഹേളിക്കുകയും അവരെ ശാരീരികമായോ മാനസികമായോ ആക്രമിക്കുകയും അവരോടു അനീതി
പുലര്‍ത്തുകയും ചെയ്യുന്നത് വര്‍ഗ്ഗീയത തന്നെയാണ് .


 മറ്റുള്ളവരുടെ അവകാശങ്ങളിലേക്ക് കടന്നു കയറ്റം നടത്തുകയും അവരുടെ ആരാധനാ സ്വാതന്ത്ര്യം തടയുകയും ചെയ്യുന്നത് ഒരു നിലക്കും അംഗീകരിക്കാന്‍ ഒരു ജനാധിപത്യ മതേതരത്വ വിശ്വാസിക്കാവില്ല .

മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം നാളിതു വരെ പ്രവര്‍ത്തിച്ചിട്ടു അന്യ സമുദായങ്ങള്‍ക്ക് എതിരായി സംഘടിക്കുകയോ അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ അവര്‍ക്കെതിരെ വര്‍ഗ്ഗീയ പരമായി പ്രസംഗങ്ങള്‍ നടത്തുകയോ കായികാഭ്യാസം നടത്തുകയോ ഏതെങ്കിലും ഏതെങ്കിലും വിധത്തില്‍ അവരുടെ ആരാധനാ സ്വാതന്ത്രത്തെ തടയുകയോ ചെയ്തതായി ആര്‍ക്കും ചൂണ്ടി കാണിക്കുവാന്‍ കഴിയില്ല .



ഒരു പാര്ടിയിൽ അല്ലെങ്കിൽ സംഘടനയിൽ ഒരു സമുദായത്തിന് ഭൂരിപക്ഷം ഉള്ളത് കൊണ്ടോ പേര് കൊണ്ടോ ഒരു സംഘടന വര്ഗീയം ആവില്ല


അങ്ങിനെയെങ്കിൽ കശ്മീരിലെ
നാഷണൽ കോൺഫറൻസ്
പി ഡി പി തുടങ്ങിയവ
അടക്കം വര്ഗീയ പാര്ടിയാവും

കിഴക്കൻ സംസ്ഥാനങ്ങളിലും മറ്റും ഒരു വിഭാഗത്തിന് മാത്രം ഭൂരിപക്ഷം ഉള്ളതും സമൂഹത്തിന്റെയും വര്ഗത്തിന്റെയും പേരുകളുള്ള എന്നാൽ മതേതര വിരുദ്ധ പ്രവർത്തനങ്ങളിൽ എര്പെടാത്ത ഒട്ടനവധി സംഘടനകളുണ്ട്


നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ മുഖ്യ രാഷ്ട്രീയ മുന്നണി കൾക്ക് നേത്രത്വം നല്കുന്നത് ദ്രാവിഡ സമൂഹത്തിന്റെ നാമധേയത്തിൽ അറിയപ്പെടുകയും ആ വിഭാഗത്തിന് തൊന്നൂർ ശതമാനമോ അതിൽ കൂടുതലായോ പ്രാധിനിത്യം
ഉള്ള ദ്രാവിഡ മുന്നേറ്റ കഴകവും
(ഡി എം കെ ) അണ്ണാ ഡി
എം കെ യും ആകുന്നു

ആ രൂപത്തിൽ വേറെയും സംഘടനകളും തമിഴ്നാടിലും ഇതര സംസ്ഥാനങ്ങളിലും അവയൊക്കെയും മതേതര പാർട്ടികളായാണ് ഗണിക്കുന്നത്


രാജ്യത്തെ ദുര്ബല വിഭാഗം എന്ന നിലക്കും പഞ്ചായത്ത്‌ മുതൽ ലോകസഭ വരെ നിയോജക മണ്ഡലങ്ങൾ സംവരണം നിര്ന്നയിച്ചു നല്കിയ ഒരു വിഭാഗം എന്നുള്ള നിലയില പട്ടിക ജാതി വര്ഗം അടക്കമുള്ള ദളിത്‌ സമൂഹത്തെ ഉദ്ധരിക്കാനും ഉന്നമനത്തിനും വേണ്ടി രാജ്യത്തെ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ദളിത്‌ സമൂഹത്തിനു വേണ്ടി പോഷക ഘടകങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അത്തരത്തിൽ മുസ്ലിം ലീഗിന്റെ
ഒരു പോഷക സംഘടനയാണ് ദളിത്‌ ലീഗ്

     

മുസ്തഫ മച്ചിനടുക്കം 

2016 മാർച്ച് 23, ബുധനാഴ്‌ച

നിലാവൊളി വീശി ചന്ദ്രിക  

നിലാവൊളി വീശി ചന്ദ്രിക  എൺപത്തി രണ്ടു വര്ഷം


കെ എം സീതി സാഹിബിന്റെ നേത്രത്വത്തിൽ 1934-മാർച്ച് മാസത്തിൽ  തലശ്ശേരിയിൽ നിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം. 1938-ൽ ദിനപത്രമായി.‍ 1948-ൽകോഴിക്കോട്ടുനിന്നായിപ്രസിദ്ധീകരണം.1950 ൽ ചന്ദ്രിക ആഴ്ചപതിപ്പ് തുടക്കം കൊണ്ടു.

നൂറു പേരിൽ നിന്ന് അഞ്ചുരൂപ വീതം ഓഹരി വാങ്ങി ഫണ്ട് സ്വരൂപിച്ചായിരുന്നു ആദ്യം പത്രം തുടങ്ങാനുള്ള മൂലധനം സ്വരൂപിച്ചത്. തലശ്ശേരി കടപ്പുറത്തെ മുസ്‌ലിംകളുടെ ഒത്തുചേരൽ കേന്ദ്രമായിരുന്ന മുസ്‌ലിംക്ലബിൽ പത്രത്തിനായി നിരവധി കൂടിലാലോചനകൾ നടന്നു. ഇത്തരമൊരു യോഗത്തിലാണ് പത്രത്തിന് ചന്ദ്രിക എന്ന പേരിടാൻ തീരുമാനമായത്. മുസ്‌ലിം പ്രസിദ്ധീകരണങ്ങൾ അറബി പേരുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്താണ് അണിയറ ശിൽപ്പികൾ ചന്ദ്രിക എന്ന മലയാള പദം പേരായി തിരഞ്ഞെടുത്തത്.

അൽ അമീൻ, യുവലോകം, പ്രഭാതം എന്നീ പത്രങ്ങളുടെ തലശ്ശേരി ലേഖകനായിരുന്ന തൈലക്കണ്ടി സി. മുഹമ്മദാണ് ചന്ദ്രികയുടെ ആദ്യ പത്രാധിപർ. സാമ്പത്തിക പരാധീനതയെ തുടർന്ന് 1935 ഫെബ്രുവരിയിൽ തന്നെ പത്രം നിർത്തിയെങ്കിലും അടുത്തമാസം തന്നെ പുനഃപ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ഒരു വർഷവും നാലുമാസവും കൊണ്ട് ആയിരത്തോളം വരിക്കാരും 1400 രൂപയോളം ആദായവുമുണ്ടായി. കേരളത്തിൽ മുസ്‌ലിംലീഗിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മുമ്പായിരുന്നു ചന്ദ്രിക ജനങ്ങളുടെ കൈകളിലെത്തിയത്.


അറബി മലയാളം വശമുണ്ടായിരുന്ന ഒരു സമൂഹത്തിലേയ്ക്കാണ് ചന്ദ്രിക
പിറന്നു വീണത്

എം ടി വാസുദേവൻ നായര് മുതൽ യു എ കാദർ അടക്കമുള്ള ഒട്ടനവധി സാഹിത്യ നായകർ പിച്ച വെച്ചത് ചന്ദ്രികയിലൂടെയാണ്

മുസ്ലിം സമൂഹത്തിനും ലീഗിനും എതിരെ വന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും എതിരെ പ്രതിരോധം തീര്ക്കാൻ ചന്ദ്രികയോഴുക്കിയ മഷിക്കു കണക്കുണ്ടാവില്ല

ബാഫഖി തങ്ങളും ,പൂകോയ
തങ്ങളും ,ശിഹാബ് തങ്ങളും ,
ബി വി അബ്ദുല്ലകോയയും ,പി
സീതി ഹാജിയും ,കെ എസ് അബ്ദുള്ള സാഹിബും സുലൈമാൻ ഹാജിയും തുടങ്ങി അനേകം നേതാക്കളുടെ വിയര്പ്പിന്റെ കണങ്ങൾ ചന്ദികയ്ക്ക് വേണ്ടി ഇറ്റു വീണു സി എച്ചും റഹീം മേചെരിയും എഴുതിയുണ്ടാക്കിയ ചന്ദ്രികയും
മുസ്ലിം ലീഗും ഈ സമൂഹത്തിനു നല്കിയ സംഭാവനകൾ വിസ്മരിക്കുക
സാധ്യമല്ല

ഇ അഹമ്മദ് സാഹിബും ,യു
എ ബീരാൻ സാഹിബും പി
എം അബൂബക്കർ സാഹിബും
ചന്ദ്രിക കുടുംബത്തിന്റെ ഭാഗമായി പ്രവര്തിച്ചവരാന്


     ....മുസ്തഫ മച്ചിനടുക്കം



2016 മാർച്ച് 8, ചൊവ്വാഴ്ച

ഇ അഹമ്മദ് സാഹിബ്

കണ്ണൂര് ജില്ലയിൽ ഓവിന്റകത്ത് അബ്ദുള്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസ ബീവിയുടെയും
 മകൻ എടപ്പകത്ത് അഹമ്മദ് എന്ന ഇ അഹമ്മദ് സാഹിബ്‌ മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഒരു പാട് ഏടുകൾ ചേര്ത്തു വെച്ച മഹാനാകുന്നു


എം എസ് എഫ് ന്റെ പ്രഥമ സ്റ്റേറ്റ് ജനറൽ സെക്രടറി ആയ ഇ അഹമ്മദ് സാഹിബ്‌ കെ എം സീതി സാഹിബിന്റെ അരുമ ശിഷ്യനും സീ എച് മുഹമ്മദ്‌ കോയ സാഹിബിന്റെ പ്രിയപ്പെട്ട സഹപ്രവര്തകനും ആയിരുന്നു  
തലശ്ശേരി ബ്രണ്ണൻ കോളേജ് ലെ മിടുക്കനായ വിദ്യാരതി ആയിരുന്നു അഹമ്മദ്

പഠന സമയത്ത് തന്നെ പാർട്ട്‌ ടൈം ആയി ചന്ദ്രികയിൽ ജോലി നോക്കാൻ സി എച്ച് നിര്ബന്ദിച്ചു വിദ്യാരതി ആയിരിക്കെ തന്നെ പത്രാധിപ സമിതി അങ്ങവുമായി      

സീതി സാഹിബിന്റെ വിയോഗ സമയത്ത് അദ്ദേഹത്തിൻറെ
  കൂടെ താമസിച്ചായിരുന്നു അഹമ്മദിന്റെ നിയമ പഠനം
പുസ്തക കെട്ടു വലിച്ചെറിഞ്ഞു ഇനി എനിക്ക് പടിക്കെണ്ടെന്നു പറഞ്ഞു പോട്ടികരയുന്ന അഹമ്മദ് എന്നാ വിദ്യാരതി നേതാവിനെ കുറിച്ച് പലരും പറഞ്ഞു കേടിട്ടുണ്ട്

എം എസ്‌ എഫ് നേതാവായിരിക്കെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും ലീഗ് സമ്മേളനങ്ങളിലും നിറ സാന്നിദ്ധ്യമുള്ള പ്രാസംഗികൻ ആയിരുന്നു അഹമ്മദ് സാഹിബ്‌



ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡ്

    2014 ലെ തിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും കേന്ദ്രവിദേശകാര്യസഹമന്ത്രിയുമായ ഇ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടത് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ. 194739 വോട്ടുകളാണ് കൂടുതലായി അഹമ്മദ് സ്വന്തമാക്കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. കാലത്ത് വോട്ടുകളെണ്ണിയത് മൂതല്‍ അവസാനിക്കുന്നതു വരെയും ലീഡ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു. യുഡിഎഫിന്റെ വിശിഷ്യ മുസ്‌ലിംലീഗിന്റെ ഉരുക്കുകോട്ടയാണ് മലപ്പുറം മണ്ഡലമെന്ന് തെളിയിച്ച ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി ഞ്ഞെട്ടിത്തെറിച്ചു.

കൗണ്ടിംഗ് പോയിന്റില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നിലെത്തിയ ഓരോ ബൂത്തിലെയും കണക്കില്‍ അഹമ്മദ് ബഹുദൂരം മുന്നിലായിരുന്നു. ഏഴ് മണ്ഡലങ്ങളിലും അഹമ്മദിന്റെ ഭൂരിപക്ഷം റെക്കോര്‍ഡ് ആണ്. മണ്ഡലത്തിന്റെ ചരിത്രത്തിലും ആദ്യമായാണ് ഇത്രയും വലിയ വിജയം നേടുന്നത്. ആകെ വോട്ടിന്റെ പകുതിയിലേറെയും അഹമ്മദ് സ്വന്തമാക്കിയപ്പോള്‍ ചരിത്രരേഖയില്‍ ഹരിതതിളക്കത്തിന്റെ മലപ്പുറം മോഡല്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. മുസ്‌ലിംലീഗിനു വളക്കൂറുള്ള മണ്ണില്‍ യുഡിഎഫ് ശക്തമാണെന്ന് ഫലം തെളിയിച്ചു. വേങ്ങര 42632, മലപ്പുറം 36324, കൊണ്ടോട്ടി 31717, മഞ്ചേരി 26062, മങ്കട 23461, വള്ളിക്കുന്ന് 23935, പെരിന്തല്‍മണ്ണ 10614, എന്നീ ക്രമത്തിലാണ് അഹമ്മദ് ലീഡ് ഉയര്‍ത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 115597 ആയിരുന്നു അഹമ്മദിന്റെ ലീഡ്. അന്ന് ഓരോ മണ്ഡലത്തിലും ഭൂരിപക്ഷം ഇപ്രകാരം. വേങ്ങര (23856) മലപ്പുറം 23875 കൊണ്ടോട്ടി 19330 മഞ്ചേരി 15417 മങ്കട 14899 വള്ളിക്കുന്ന് 12946 പെരിന്തല്‍മണ്ണ 5246. കഴിഞ്ഞ തവണത്തേക്കാളും 68 ശതമാനമാണ് ഭൂരിപക്ഷത്തില്‍ വര്‍ധന. ചില മണ്ഡലങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ വര്‍ധന നൂറു ശതമാനമായി കാണാം. ഭൂരിപക്ഷങ്ങളുടെ കണക്കില്‍ ദേശീയ ശരാശരിയെടുക്കുമ്പോഴും അഹമ്മദ് മികച്ച് നില്‍ക്കുന്നു. തെരഞ്ഞെടുപ്പിലുനീളം ചില മാധ്യമങ്ങള്‍ നടത്തിയ തെറ്റായ പ്രചാരണങ്ങളെ അതിജയിച്ചാണ് അഹമ്മദ് കനത്ത ഭൂരിപക്ഷം കൈവരിച്ചത്.


ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ അന്തസ് ഉയര്‍ത്തിയ മുസ് ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഭൂരിപക്ഷത്തിലും അഭിമാനമായിരിക്കുകയാണ്. യുപിഎയുടെ രണ്ട് സര്‍ക്കാറിലും മന്ത്രിയെന്ന നിലയില്‍ നടത്തിയ സേവനങ്ങള്‍ ആരിലും വിസ്മയമുളവാക്കുന്നതാണ്. അഹമ്മദിന്റെ മിടുക്ക് ദര്‍ശിച്ചാണ് ഓരോ ഘട്ടത്തിലും വിദേശരാജ്യസമ്മേളനങ്ങളിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഹമ്മദിനെ ചുമതല ഏല്‍പ്പിച്ചത്. എല്ലാം ഭംഗിയായി നിര്‍വഹിക്കാനും അവിടെ ഇന്ത്യയുടെ യശ്ശസ്സുയര്‍ത്തി കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ലോക്‌സഭയുടെ ചരിത്രം വിളിച്ചോതുന്നു.

കണ്ണൂരിലെ ഓവിന്ദകത്ത് അബ്ദുല്‍ ഖാദര്‍ഹാജിയുടെയും എടപ്പകത്ത് നഫീസാബീവിയുടെയും മകനായി 1938 ഏപ്രില്‍ 29 നാണ് അഹമ്മദിന്റെ ജനനം. ചെറുപ്പത്തിലേ പൊതു രംഗത്തിറങ്ങി. എംഎസ്എഫിന്റെ സ്ഥാപകനേതവായ അഹമ്മദ് പ്രഥമ സംസ്ഥാന ജനറല്‍സെക്രട്ടറിയും മലബാര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കണ്ണൂരിലെ മഅ്ദനുല്‍ ഉലൂം മദ്രസ, തലശ്ശേരി മിഷന്‍ ഹൈസ്‌കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍, ഗവ; ബ്രണ്ണന്‍ കോളജ്, എറണാകുളം ലോകോളജ്, തിരുവന്തപുരം ലോകോളജ് എന്നിവിടങ്ങളില്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കി. തലശ്ശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു.

1967-ല്‍ 29-ാം വയസ്സില്‍ നിയമസഭാംഗമായി. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു മത്സരിച്ചത്. 1977-ല്‍ കൊടുവള്ളി, 1980, 1982, 87 കളില്‍ താനൂര്‍ മണഡലങ്ങളെ പ്രതിനിധീകരിച്ചു. 1982-87ല്‍ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയായി. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, സംസ്ഥാന റൂറല്‍ ഡവലപ്പ്‌മെന്റ് ചെയര്‍മാന്‍, സിഡ്‌കോ ചെയര്‍മാന്‍, തുടങ്ങിയ നിലകളിലും തിളങ്ങി.

1991-ല്‍ മഞ്ചേരിയില്‍ നിന്നാണ് ലോക് സഭയിലേക്ക് ആദ്യമായി മല്‍സരിക്കുന്നത്. 1996, 1998, 1999 എന്നി വര്‍ഷങ്ങളിലെ ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ മഞ്ചേരിയില്‍ നിന്ന് തുടര്‍ച്ചയായും 2004, -ല്‍ പൊന്നാനിയില്‍ നിന്നും ഇ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു.

ചന്ദ്രിക പത്രത്തിന്റെ സഹപത്രാധിപരായി സേവന മനുഷ്ഠിച്ച അഹമ്മദ് ഇപ്പോള്‍ ചന്ദ്രിക സ്ഥാപനങ്ങളുടെ ഡയറക്ടറാണ് . മുസ്‌ലിംലീഗ് യൂണിറ്റ്-ജില്ലാ-സംസ്ഥാന-ദേശീയ ത്തില്‍ പല പദവികള്‍ വഹിച്ച അഹമ്മദ് കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ അധ്യക്ഷന്‍, പരിയാരം മെഡിക്കല്‍ കോളജ് ഡയരക്ടര്‍, തുടങ്ങിയ ഒട്ടേറെ പദവികളിലും മാതൃകയായി. മികച്ച എഴുത്തുകാരനും ഗ്രന്ഥകാരുനും വാഗ്മിയുമാണ്. ഒരു വിദേശയാത്രയും കുറെ ഓര്‍മകളും , ഇന്ത്യന്‍ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ, ഞാനറിയുന്ന നേതാക്കള്‍, തുടങ്ങിയ ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചു. 1999 ഒക്‌ടോബര്‍ 14 ന് കാറപകടത്തെ തുടര്‍ന്ന് മരണപ്പെട്ട സുഹ്‌റയാണ് ഭാര്യ. മക്കള്‍ : ഡോ : ഫൗസിയ ഷെര്‍ഷാദ് (ദുബൈ) അഹമ്മദ് റഈസ് (മസ്‌കത്ത്) നസീര്‍ അഹമ്മദ് (അമേരിക്ക) ജാമാതാവ് ഡോ ,ബാബു ഷെര്‍ശാദ് (ദുബൈ)

മലപ്പുറത്തും പൊന്നാനിയിലും വികസനമുന്നേറ്റമുണ്ടാക്കാന്‍ അഹമ്മദിന് കഴിഞ്ഞുവന്ന് ആരും സമ്മിതിക്കും. ഇരു മണ്ഡലങ്ങളുടെയും ആധുനിക പുരോഗതിയില്‍ ഈ ജനനേതാവിന്റെ കയ്യൊപ്പുണ്ട്. കരിപ്പൂര്‍ വിമാന താവളം വികസിപ്പിച്ചു. മഞ്ചേരി എഫ്എം സ്റ്റേഷന്‍സ്ഥാപിച്ചു. ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു.

പാര്‍ലമെന്റ് അഷ്വറന്‍സ് കമ്മിറ്റി, ഫുഡ് മാനേജ് മെന്റ് കമ്മിറ്റി ഉള്‍പ്പെടെ വിവിധ കമ്മിറ്റികളില്‍ ചെയര്‍മാനായും ശോഭിച്ചു. ഒന്നാം യുപിഎ സര്‍ക്കാറില്‍ വിദേശകാര്യ സഹ മന്ത്രിയായ ഉടന്‍ മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചു. പാസ്‌പോര്‍ട്ട് സേവാകേന്ദ്രം തുടങ്ങി.

അലീഗഡ് സര്‍വകലാശാലയുടെ മലപ്പുറം ഓഫ് കാമ്പസ് ചേലാമലയില്‍ യാഥാര്‍ത്ഥ്യമാക്കി. മലപ്പുറത്ത് ഇഫഌ കാമ്പസ്, കാസര്‍കോട് കേന്ദ്രസര്‍വകലാശാല കാമ്പസ്, ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാറിന്റെ മോഡല്‍കോളജ് സ്ഥാപിക്കാന്‍ മലപ്പുറത്തെ തെരഞ്ഞെടുത്തു. ഹാജിമാരുടെ ചിരകാല സ്വപ്‌നമായ കരിപ്പൂര്‍ ഹജ്ജ് ഹൗസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചു. റെയില്‍വെ മന്ത്രിയായപ്പോള്‍ 19 മാസം കൊണ്ട് കേരളത്തിന് 19 ട്രെയിനുകള്‍ അനുവദിച്ചു. ജില്ലയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും വികസിപ്പിക്കാന്‍ അഹമ്മദിന് കഴിഞ്ഞു.

നിരവധി ട്രെയിനുകള്‍ക്ക് ജില്ലയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കോട്ടയം വഴിക്കും ആലപ്പുഴ വഴിക്കും കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടു ജനശതാബ്ദി എക്‌സ്പ്രസ്സുകള്‍, നിലമ്പൂരിലേക്ക് രാജ്യറാണി എക്‌സ്പ്രസ്സ്, നാഗര്‍കോവില്‍ നിന്ന് മംഗലാപുരത്തേക്ക് ഏറനാട് എക്‌സ്പ്രസ്സ് തുടങ്ങിയവ പൂവണിഞ്ഞ ചിരകാല സ്വപ്‌നങ്ങളാണ്. കോഴിക്കോട്, എറണാംകുളം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് ജയിലിലും മറ്റും കുടുങ്ങിക്കിടന്നിരുന്ന നൂറുകണക്കിനു പേരെ മോചിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു.

ഇറാഖില്‍ ബന്ദികളായിരുന്ന നാലു ഇന്ത്യാക്കാരെയും സൗദി അറേബ്യയില്‍ കണ്ണു ചൂഴ്‌ന്നെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ആലപ്പുഴ സ്വദേശി നൗഷാദിനെയും മോചിപ്പിച്ചത് ഇ അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു. സഊദിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അതിര്‍ത്തി ലംഘിച്ചെന്ന് പറഞ്ഞ് ഇറാന്‍ പോലീസ് പിടികൂടിയ പരപ്പനങ്ങാടി, താനൂര്‍ സ്വദേശികളെയും നാട്ടിലെത്തിക്കാനായി.

 
പ്രായം തളർത്താത്ത മനസ്സുമായി അഹമ്മദ്
സാഹിബ്‌ ദേശീയ രാഷ്ട്രീയത്തിലും മുസ്ലിം ലീഗിന്റെ വ്യാപനത്തിലും
സജീവ ശ്രദ്ധ അര്പ്പിച്ചു മുമ്പോട്ട് പോകുന്നു

വനിതാ ലീഗ് ,എസ്‌ ടി യു എം എസ് എഫ് ദേശീയ കമ്മിറ്റി രൂപീകരണം വഴി
പാർട്ടിയുടെ പ്രതാപം കൂടുതൽ പ്രോജ്ജ്വലമാക്കാനുള്ള പരിശ്രമങ്ങളാണ് അഹമ്മദ് സാഹിബിന്റെ നേത്രത്വത്തിൽ നടക്കുന്നത്



മുസ്തഫ മച്ചിനടുക്കം


ചരിത്ര മുഹൂർത്തങ്ങൾ

കേൾവിയും കേൾപോരുമില്ലാതെ ആരാന്റെ വെള്ളംകൊരികളും വിരകുവെട്ടികളും മാത്രമായി പോകുമായിരുന്ന ഒരു സമൂഹത്തെ ബഹുസ്വര സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് അല്മാഭിമാനത്തിന്റെ കൊടുമുടിയിലെക്കുയര്തിയ മുസ്ലിം ലീഗ് പിന്നിട്ട പാതകൾ ഇന്നത്തേക്കാൾ പ്രയാസ രഹിതമായിരുന്നില്ല

ഏതു പ്രതിബിംബങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തു കൊണ്ട് മുമ്പോട്ടു കുതിച്ച മുസ്ലിം ലീഗ് ഒരിക്കലും വിവേകം പണയ പെടുത്തുകയോ വര്ഗീയ വികാരം ഇളക്കി വോട്ടാക്കി മാറ്റാനോ ശ്രമിച്ചിട്ടില്ല

വര്ഗീയത പറയുന്നവന്റെ മതം നോക്കാതെ അതിനെ എതിര്ത്ത് തോല്പിച്ച പാരമ്പര്യമാണ് മുസ്ലിം ലീഗിന്റെത്


മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ മഹാന്മാരായ നേതാക്കളുടെ

അവിസ്മരണീയ ചിത്രങ്ങളാണ്‌ ഇവിടെ
കൊടുത്തിരിക്കുന്നത്


മര്ഹൂം സി എച്ച് മുഹമ്മദ്‌ കോയ സാഹിബിന്റെ ഖബറ് സിയാറത്ത്‌ ചെയ്യുന്ന ബനാത്ത് വാല സാഹിബ്‌
അബ്ദുസമദ് സാഹിബ്‌ ഇ അഹമദ്‌ സാഹിബ്‌ എം കെ മുനീര് സാഹിബ്‌ എന്നിവരെ കാണാം



അവിസ്മരണീയ ചിത്രങ്ങൾ

ലീഗ് ചരിത്രത്തിലെ മങ്ങാത്ത ഓർമ്മകൾ





അഭിമാന പുരസ്സരം അറുപത്തെട്ടു വര്ഷം മുസ്ലിം ലീഗ്


മുസ്ലിം ലീഗ്

അഭിമാന പുരസ്സരം അറുപത്തി
എട്ടു വര്ഷം

(മാർച്ച്‌ 10 1948) മുസ്ലിം ലീഗ് സ്ഥാപക ദിനം ഒരിക്കലൂടെ നമ്മെ തേടി വരുമ്പോൾ പിന്നിട്ട അറുപത്തിയെട്ടു വർഷങ്ങൾ സ്മരണയിൽ തെളിയുന്നു

ഈ പ്രസ്ഥാനത്തിന്റെ വളര്ച്ചക്കും നില നില്പ്പിനും വേണ്ടി ജീവിതം സമര്പ്പിച്ച മഹാരഥന്മാർ ചരിത്ര മുഹൂർത്തങ്ങൾ എല്ലാം വിസ്മരിക്കാനാവാത്ത അദ്ധ്യായാങ്ങളാവുന്നു

വിഭജനാനന്തര ഭാരതത്തിൽ ഇനിയൊരു മുസ്ലിം ലീഗ് വേണ്ടാന്നു തീരുമാനിക്കാൻ കൽകത്തയിൽ എസ് എച് സുഹ്രവർദി വിളിച്ചു കൂട്ടിയ യോഗത്തിൽ വെച്ചാണ് മുസ്ലിം ലീഗ് കൌൺസിൽ വിളിക്കാൻ തീരുമാനമാകുന്നത് ഖായിദ് എ മില്ലത്ത് മുഹമ്മദ്‌ ഇസ്മയിൽ സാഹിബും കെ എം സീതി സാഹിബും നിരത്തി വെച്ച വാദമുഖങ്ങൾക്ക്‌ മുന്നില് പിടിച്ചു നില്ക്കാൻ സുഹ്രവർദിക്കും കൂട്ടര്ക്കും ആയില്ല എന്നുള്ളതാണ് സത്യം തെക്ക് നിന്നും
വന്ന രണ്ടു ദ്രാവിഡർ എല്ലാം
പൊളിച്ചു എന്നാണ് സുഹ്രവർദി പത്രക്കാരോട്
വിലപിച്ചത്

പിന്നീട് കറാച്ചിയിൽ ചേര്ന്ന സർവെന്ത്യ മുസ്ലിം ലീഗ് ന്റെ അവസാന കൌൺസിൽ യോഗത്തിൽ വെച്ചാണ്‌ ഇന്ത്യയിൽ മുസ്ലിം ലീഗ് രൂപീകരണത്തിനു ഖായിദ് എ മില്ലത്തിനെ ചുമതലപ്പെടുത്തുന്നത്  

അന്ന് സർവെന്ത്യ മുസ്ലിം ലീഗിന്റെ ഫണ്ട്‌ വിഭജിച്ചു കൊണ്ട് പതിനേഴു ലക്ഷം രൂപയുടെ ഹബീബ് ബാങ്കിന്റെ ചെക്ക്‌ കൂടി ഇസ്മായിൽ സാഹിബിനു നല്കപ്പെട്ടു പക്ഷെ ആ പണം തിരസ്കരിച്ചു കൊണ്ട് അദ്ദേഹം ലിയാഖത്ത് അലി ഖാൻ അടക്കമുള്ള പാക്ക് നേതാക്കളോട്‌ പറഞ്ഞു


'' ഇന്നലെ വരെ നമ്മൾ ഒരേ പാർട്ടിക്കാരും രാജ്യക്കാരും ആയിരുന്നു ഇന്ന് പക്ഷെ നമ്മൾ രണ്ടു രാജ്യക്കാരാണ് അത് കൊണ്ട് തന്നെ ഈ പണം ഇന്ത്യൻ മുസ്ലിങ്ങൾക്ക്‌ ആവശ്യമില്ല നിങ്ങളുടെ രാജ്യത്തെ അമുസ്ലിം സഹോദരങ്ങൾക്ക്‌ വേണ്ടി വിനിയോഗിച്ചു കൊള്ളുക

രാജ്യസ്നേഹം എങ്ങിനെ ആയിരിക്കണം എന്ന് അന്നേ ഇസ്മയിൽ സാഹിബു
പഠിപ്പിച്ചു

മദിരാശിയിലെ രാജാജി
ഹാള്ളിൽ ഖായിദ് എ
മില്ലത്ത് വിളിച്ച യോഗത്തിൽ
വെച്ചാണ് നീണ്ട ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് രൂപം കൊള്ളുന്നത്‌


അന്ന് പാർട്ടി രൂപീകരണ പ്രമേയം അവതരിപിച്ച പി കെ മൊയിദീൻ കുട്ടി പിന്നീട് കോൺഗ്രസിൽ ചേക്കേറി    


ഒരു പഞ്ചായത്ത്‌ മെമ്പർ സ്ഥാനം പോലും നേടാൻ
ലീഗിലൂടെ സാദ്ധ്യമല്ലെന്നും
അത് വെറും കൈവണ്ടി ലീഗ് ആണെന്നും പലരും പരിഹസിച്ചു

പ്രമാണിമാർ കയ്യോഴിഞ്ഞത് കൊണ്ടാണ് കേവലം കൈവണ്ടി വലിക്കുന്ന വരുടെ പാർട്ടി എന്നർത്ഥത്തിൽ കൈവണ്ടി ലീഗ് എന്ന് പരിഹസിക്കപെട്ടത്‌


ലീഗിനെ നശിപ്പിക്കാൻ സർവശക്തിയും ഉപയോഗിക്കുമെന്ന് പറഞ്ഞ മദിരാശി അഭ്യന്തര മന്ത്രി സുബ്ബരായര്ക്ക് ഞാനെന്റെ സിരകളിൽ രക്തമോടുന്ന കാലം വരെ മുസ്ലിം ലീഗിനെ നില നിർത്താൻ പോരാടുമെന്നു കെ എം സീതി സാഹിബ്‌ വായടപ്പൻ മറുപടി നല്കി

മുസ്ലിം ലീഗ് പിരിച്ചു വിട്ടാൽ നിങ്ങൾ പറയുന്ന ആവശ്യങ്ങൾ അങ്ങീകരിക്കമെന്നും നിർദേശി ക്കുന്ന ആളുകക്ക് കാബിനറ്റ്‌ മന്ത്രി സ്ഥാനം നല്കാമെന്നും ഉള്ള നെഹ്രുവിന്റെ ഓഫർ ഖായിദെ മില്ലത്ത് പുച്ചിച്ചു തള്ളി      

താങ്കള്ക്ക് ശേഷം വരുന്ന
ഭരണാധികാരികൾ എന്റെയോ നിങ്ങളുടെയോ
കാലശേഷം നിങ്ങൾ നല്കുന്ന ഉറപ്പു പാലിക്കപെടുമെന്നു കരുതുന്നുണ്ടോ എന്ന ഇസ്മയിൽ സാഹിബിന്റെ ചോദ്യത്തിൽ നെഹ്റു ഉത്തരം മുട്ടി

 ചത്ത കുതിരയാണ് ലീഗ് എന്ന നെഹ്രുവിന്റെ പ്രസ്താവനക്ക് അല്ല പണ്ടിറ്റ്‌ ജീ ഇത് ഉറങ്ങി കിടക്കുന്ന സിംഹമാണ് എന്ന് മറുപടി പറഞ്ഞ സി എച്ചിന്റെ പ്രസ്ഥാവന ഇന്നും ആവേശത്തോടെയാണ് ഒര്ക്കപെടുന്നത്


സർവ്വരാലും അവഹേളിക്കപെട്ട മുസ്ലിം ലീഗ് ഏവരാലും വാഴ്ത്തപെടുന്ന വിധാനത്തിലെയ്കു ഉയര്ത്തപെട്ടു പാർട്ടിയുടെ പക്വമായ നേതൃത്വവും നിലപാടുകളും സമൂഹത്തിൽ ചെലുത്തിയ സ്വാധീനം അതിനു കാരണമായി

സി എച് മുഹമ്മദ്‌ കോയ സഹിബിലൂടെ കേരള മുഖ്യമന്ത്രി പദവും ,ഇ അഹമ്മദ് സാഹിബിലൂടെ കേന്ദ്ര മന്ത്രിപദവും മുസ്ലിം ലീഗിന് കരഗതമായി

കേരളത്തിൽ ഐക്യ മുന്നണി
രൂപ വല്ക്കരണത്തിലും വികസന പ്രവര്തനങ്ങളിലും നേതൃ പരമായ പങ്കു വഹിച്ച മുസ്ലിം ലീഗ് സമുദായത്തിന്റെ അന്തസ്സും മതേതര ഔന്നത്യവും ഉയര്തിപിടിച്ചു

ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ ശോച്യാവസ്ഥ പഠിക്കാനും
പരിഹാരം കാണാനും നിയോഗിക്കപെട്ട രജീന്ദർ
സച്ചാര് കമ്മിറ്റി റിപ്പോർട്ടിൽ പരാമർശി ക്കപെട്ട ഏക രാഷ്ട്രീയ നേതാവ് മുഹമ്മദ്‌ ഇസ്മിൽ
സഹിബിന്റെതാകുന്നു
രാഷ്ട്രീയ സംഘടിത ശക്തിയിലൂടെ കേരളീയ മുസ്ലിം സമൂഹം നേടിയ
പുരോഗതി യും പരാമര്ശ
 വിധേയമാവുകയും അഭിനന്ദിക്കപെടുകയും ചെയ്തു എന്നുള്ളതും സ്മരണീയമാണ്

പാർലിമെന്റിലും നിയമ നിർമ്മാണ സഭകളിലും അംഗ ബലത്തിനതീതമായ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ
മുസ്ലിം ലീഗ് പ്രതിനിധികള്ക്ക്
സാധിച്ചു

ബി പോക്കർ സാഹിബും ,ബനാത്ത് വാല സാഹിബും
,സേട്ട് സാഹിബും ഇന്ത്യയിലെ മുസ്ലിം ന്യുന പക്ഷത്തിന്റെ മൊത്തം ശബ്ദമായി മാറി

രാജ്യത്ത് മത വിഭാഗങ്ങൾ സൌഹൃദത്തോടെ കഴിയുന്ന അന്തരീക്ഷം സൃഷ്ട്ടിക്കാനും
മൊത്തം ജന വിഭാഗങ്ങളുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങാനും സയ്യിദ് അബ്ദുൾ റഹിമാൻ ബാഫഖി തങ്ങള്ക്കും ,പൂകോയ തങ്ങള്ക്കും സാധിച്ചു

ജീവിതം മുഴുവൻ സുകൃതങ്ങൾ സമ്മാനിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേത്രത്വം മതേതര ഭൂമികയിൽ മുസ്ലിം ലീഗിന് നിർണ്ണായക ഇടം നല്കി

വര്ത്തമാന കാല ഭാരതത്തിൽ ഭരണഘടനയോടും രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തോടും നീതി കാണിക്കാൻ വിമുകത കാണിക്കുന്ന മോദി ഭരണത്തിൽ മുസ്ലിം ലീഗ് അതിന്റെ പ്രസക്തി തിരിച്ചറിയുകയും രാജ്യത്തെ ദളിത്‌ പിന്നോക്ക കൂടയ്മക്കും
മതേതര ചേരിയുടെ ശക്തമായ വേദി സൃഷ്ടിക്കാനും അക്ഷീണം യത്നിച്ചു കൊണ്ടിരിക്കുന്നു

എം എസ്‌ എഫ് ന്റെയും എസ് ടി യു വിന്റെയും വനിതാ ലീഗിന്റെയും പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ എകൊപിപിക്കാൻ ശക്തമായ പ്രവർത്തനങ്ങൾ
ആവിഷ്കരിച്ചു മുമ്പോട്ടു പോവുകയാണ് മുസ്ലിം ലീഗ്

കേരളത്തിനു പുറമേ തമിഴ്നാട്ടിലും ഡി എം കെ യുടെയും കോൺഗ്രസിന്റെയും ഒപ്പം മതേതര മുന്നണിയിലെ
ഒഴിച്ച് കൂടാനാവാത്ത ശക്തിയാണ് ഇന്ന് മുസ്ലിം ലീഗ്

അഖിലേന്ത്യാ ജനറൽ സെക്രടറി കൂടിയായ കാദര് മൊയിതീൻ സാഹിബ്‌ തമിൾ നാട് മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷൻ കൂടിയാകുന്നു

പാണക്കാട് സയ്യിദ് ഹൈദരാലി തങ്ങളും , കുഞ്ഞാലിക്കുട്ടിയും ,മജീദ്‌ സാഹിബും കേരളത്തിൽ പൂർവികർ കാട്ടിയ മാർഗത്തിൽ ശക്തമായ നേത്രത്വം നല്കുന്നു

ദേശീയ നേതാക്കൾ എന്ന നിലയിലും ലോക്സഭംഗങ്ങൾ
എന്ന നിലക്കും ഇ അഹമ്മദ് സാഹിബും ,ഇ .ടി മുഹമ്മദ്‌ ബഷീര് സാഹിബും
തങ്ങളുടെ ദൌത്യം നിർവഹിക്കുന്നു പി വി അബ്ദുൽ വഹാബ് സാഹിബ് രാജ്യ സഭയിലും പാർട്ടിയുടെ സാന്നിദ്ധ്യം അറിയിക്കുന്നു


          മുസ്തഫ മച്ചിനടുക്കം

2016 ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ചന്ദ്രികയിലലിഞ്ഞ റഹിം മേച്ചേരി

ചന്ദ്രികയിലലിഞ്ഞ റഹീം മേച്ചേരി######################


മുസ്തഫ മച്ചിനടുക്കം*********************************

ഒളവട്ടൂർ ഗ്രാമത്തിൽ 1947 ജനിച്ച റഹീം മേച്ചേരി സ്കൂൾ പഠന കാലത്ത് തന്നെ എഴുതി തുടങ്ങി. ആദ്യ കാലങ്ങളിൽ കഥയും ,കവിതയും എഴുതിത്തുടങ്ങിയമേച്ചേരി പിന്നീട് കിടയറ്റ രാഷ്ട്രീയ ലേഖകനും ചന്ദ്രിക പത്രധിപരുമായി മാറി.എം എസ് എഫ് ന്റെയും യൂത്ത് ലീഗിന്റെയും വളർച്ചയിൽ മെച്ചേരിയുടെ സേവനം വിലമതിക്കനാവാത്തതാണ് .മുസ്ലിം യൂത്ത് ലീഗിന്റെ ചരിത്ര പ്രസിദ്ധമായ ചരൽകുന്നു ക്യാമ്പിൽ വിജയ ശില്പിയായിരുന്നുഅദ്ദേഹം. അദ്ദേഹത്തിലെ എഴുത്ത് കാരനെ തിരിച്ചറിഞ്ഞ സീ എച്ച് മുഹമ്മദ്‌ കോയ സാഹിബ്‌ തന്നെയാണ് മേച്ചേരിയെ ചന്ദ്രികയിലെക്ക് വിളിപ്പിച്ചത്‌ .സി എച്ച് ന്റെ അരുമ ശിഷ്യനായിരുന്നുഅദ്ദേഹം, നേരെ തിരിച്ചുംസീ എച്ചിനെ ജീവന് തുല്യം സ്നേഹിച്ചു മേച്ചേരി .സി എച്ച് എന്ന വ്യക്തിയെ മാത്രമല്ല മുസ്ലിം ലീഗ് പ്രസ്ഥാനത്തെയുംഖായിദ് എ മില്ലത്ത് അടക്കമുള്ള നേതാക്കളെയും, അവർ ഉയർത്തിപിടിച്ച ആദർശത്തെയും മേച്ചേരി നെഞ്ചിൽ കൊണ്ട്‌ നടന്നു.സീ എച്ച് മുഹമ്മദ്‌ കോയക്ക് ഒപ്പവും ശേഷവും മുസ്ലിംലീഗിന് വേണ്ടി തൂലിക പടവാളാക്കിപോരാടിയ ഹരിത പോരാളിയായിരുന്നു അദ്ദേഹം .സി എച്ചിനു യഥാര്ത പിന്ഗാമി ആയിരുന്നു ചന്ദ്രികയിൽ മേച്ചേരി. ഇടക്കാലത്ത് പ്രവാസി ആയെങ്കിലും ഏറെക്കാ'ലം ചന്ദ്രികയെ പിരിഞ്ഞിരിക്കാൻഅദ്ദേഹത്തിനായില്ല.രാഷ്ട്രീയ ലേഖനങ്ങൾ കൊണ്ട് ചന്ദികയെ സമ്പുഷ്ടമാക്കിയകരങ്ങളിൽ നിന്നും കനപ്പെട്ട ഗ്രന്ഥങ്ങളും പിറവിയെടുത്തു. വലിയ നേതാവാകാൻ ഒരിക്കലും ആഗ്രഹിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ വലിയ നേതാക്കളുടെ പ്രസംഗത്തെ ക്കാൾരാഷ്ട്രീയ എതിരാളികളുടെനാക്കും വാക്കും നിശബ്ദമാക്കാൻ മേച്ചേരി യുടെ തൂലികക്ക് കഴിഞ്ഞു .ഇന്നത്തെ പോലെ സോഷ്യൽ മീഡിയ വളരാത്ത ഒരു കാലത്ത് മേച്ചേരിയുടെ ലേഖനംകാത്തിരുന്നു കൊണ്ടായിരുന്നു പല വിഷയങ്ങളിലും പ്രവത്തകർ എതിരാളികൾക്ക് മറുപടി നല്കിയിരുന്നത് .ആയിരക്കണക്കിന് ലേഖനമെഴുതിയ മേച്ചേരി യുടെ ഒരു വാചകം പോലും ആശയ കുഴപ്പം ഉണ്ടാക്കുകയോ തിരുത്തെണ്ടിയോ വന്നില്ല.ചന്ദികയെ കൂടാതെ പല പത്രങ്ങളിലും ആർ എം എന്ന തൂലികനാമത്തിൽ അദ്ദേഹം എഴുതിയിരുന്നു .ഇ .എം എസ്‌ ,ഗോവിന്ദ പിള്ള തുടങ്ങി മാര്ക്സിസ്റ്റ് സൈധാന്തികർക്കും,ദേശാഭിമാനിക്കും തുടര് ലേഖനം എഴുതി വെള്ളം കുടിപ്പിക്കാൻ അദ്ധേഹത്തിന്റെ തൂലികക്ക് സാധിച്ചു .മുസ്ലിം ലീഗിനെതിരെ വരുന്ന വിമർശനങ്ങൾക്കുംആരോപണങ്ങൾക്കും അക്കമിട്ടു മറുപടി പറയാൻ മേച്ചേരിക്ക് കഴിഞ്ഞു .അക്ഷരര്തത്തിൽ ലീഗിന്റെ വാളും പരിചയുമായിരുന്നു അദ്ദേഹത്തിന്റെ തൂലിക.മേച്ചേരി ഇരിക്കുന്ന സദസ്സിൽ ചരിത്രം പറയാൻ രാഷ്ട്രീയ എതിരാളികൾക്ക് ഭയമായിരുന്നു എന്നും ചരിത്രം ഓര്ക്കുകയും ഒര്മ്മിപ്പിക്കുകയും ചെയ്യാനും മേച്ചേരി പ്രത്യേക മിടുക്ക് കാട്ടി. പ്രസിദ്ധ ചരിത്രകാരനും മേച്ചേരിയുടെ കൂടെപ്രവര്ത്തിക്കുകയും ചെയ്ത എം സി വടകര ഒരു ഓർമ്മകുറിപ്പ് തന്റെ ജൂനിയർ ആയ മേച്ചേരിയെ കുറിച്ച് എഴുതി."1970 കളിൽ മുസ്ലിം ലീഗിൽ കലാപം ഉണ്ടായപ്പോൾ പ്രധാനപെട്ട പാർട്ടി എഴുത്തുകാരെല്ലാം മറുപക്ഷം ചേർന്നപ്പോൾ പാണക്കാട് തങ്ങളുടെയും സീയെച്ചിന്റെയുംപക്ഷത്ത് ഉറച്ചു നിന്ന് കൊണ്ട് മേച്ചേരി നയിച്ച ലേഖന യുദ്ധം മറക്കാൻ കാലമായില്ല, അദ്ദേഹം എഴുതിയുണ്ടാക്കിയ മുസ്ലിം ലീഗാണ് ഇന്ന് കാണുന്ന ലീഗ് "2004 ഓഗസ്റ്റ്‌ 21 പുലർകാലത്ത് ചന്ദ്രിക പത്രത്തോടൊപ്പം പോയ ജീപ്പ് അപകടത്തിൽ മരണം വരിച്ച മേച്ചേരിയുടെ അന്ത്യയാത്രയും 'ചന്ദ്രിക'യോടൊപ്പംതന്നെ ആയത് ഒരു നിയോഗമാവാം.1947 മെയ് പത്തിന് മലപ്പുറം ജില്ലയിലെ ഒളവട്ടൂരില്ജനനം. പിതാവ് മേച്ചേരി ആലിഹാജി. മാതാവ് ഉണ്ണി ആയുശുമ്മ. ഒളവട്ടൂര് സ്‌കൂള്, വാഴക്കോട് ഹൈസ്‌കൂള്, മമ്പാട് എം.ഇ.എസ് കോളേജ് എന്നിവിടങ്ങളില് വിദ്യാഭ്യാസം.1972 മുതല് 79 വരെ ചന്ദ്രിക സബ് എഡിറ്റര്. 83' വരെ ജിദ്ദയില്. 2004 വരെ ചന്ദ്രിക അസി.എഡിറ്ററും പിന്നെചന്ദ്രിക പത്രാധിപരും. മികച്ച രാഷ് ട്രീയനിരീക്ഷകനും വ്യാഖ്യാതാവും കോളമിസ്റ്റുമായിഅംഗീകാരം. കൊയമ്പത്തൂര് സി.എച്ച് അവാര്ഡ്, സി.എ. വാഹീദ് സ്മാരക അവാര്ഡ്, അല് ഐന് കള്ച്ചറല് സെന്റര് അവാര്ഡ്, ഫുജൈറ കള്ച്ചറല് സെന്റര് അവാര്ഡ്, അബൂദാബി മലയാളി വെല്ഫെയര് അസോസിയേഷന് അവാര്ഡ് എന്നിവ ലഭിച്ചു. കേരള പത്രപ്രവര്ത്തകയൂണിയന്റെ സജീവ പ്രവര്ത്തകനായിരുന്നു. ഇന്ത്യന് ഫെഡറേഷന് ഓഫ് വര്ക്കിങ്ങ് ജേണലിസ്റ്റ്‌സ് ദേശീയ സമിതിയംഗമായിട്ടുണ്ട്. കേരള ഗ്രന്ഥശാലാസംഘം കണ്ട്രോള് ബോര്ഡ് അംഗം, സംസ്ഥാന സാക്ഷരാതാ സമിതി എക്‌സി. അംഗം, സംസ്ഥാന പ്രസ് അക്രഡിറ്റേഷന് കമ്മിറ്റിയംഗം, മോയിന്കുട്ടി വൈദ്യര് സ്മാരക കമ്മിറ്റിയംഗം എന്നീ ചുമതലകള് വഹിച്ചു.മുസ്ലിംലീഗ്: വിമര്ശനങ്ങള്ക്ക് മറുപടി, ഖായിദെ മില്ലത്തിന്റെ പാത, ഇന്ത്യന് മുസ്ലിങ്ങള്-വസ്തുതകള്, കര്മപഥത്തിന്റെകാല്നൂറ്റാണ്ട്, അക്ഷരകേരളത്തിന്റെ ആത്മസുഹൃത്ത് എന്നീ പുസ്തകങ്ങള് രചിച്ചു. ഭാര്യ ആയിശാബി. ഷഹനാസ്, ഷാനവാസ്, ഷമീര്, ഷബ്‌ന എന്നീ മക്കളുണ്ട്.2004 ആഗസ്ത് 21 ന് വാഹനാപകടത്തില്മരിച്ചു.

2016 ഫെബ്രുവരി 25, വ്യാഴാഴ്‌ച

ലോക്സഭയിലെ മുസ്ലിം ശബ്ദം

ഇന്ത്യൻ പാർലിമെന്റിൽ മുസ്ലിം ലീഗിന്റെ പ്രധിനിതി കളായി വിജയിച്ചു പോയ എം പി മാർ മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ മാത്രം ശ്രദ്ധ ഊന്നിയവരല്ല


മറിച് ഇന്ത്യയിലെ മുസ്ലിം ന്യുന പക്ഷ ത്തിന്റെ ആധികാരിക ശബ്ദമായി മാറുവാൻ അവര്ക്ക് സാധിച്ചു ഏറ്റവും പ്രഗൽഭരായ ആളുകളാണ് എന്നും മുസ്ലിം ലീഗിനെ പ്രധിനിതീകരിച്ചത്


ഭരണ ഘടന നിര്മ്മാണ സഭയിൽ അംഗങ്ങളായ മുഹമ്മദ്‌ ഇസ്മയിൽ സാഹിബും പോക്കര് സാഹിബും മുസ്ലിം വ്യക്തി നിയമ സംരക്ഷണത്തിനും
വഖഫ് സ്വത്ത് അന്യധീനപെട്ടു പോകുന്ന വിഷയത്തിലും ശക്തമായ പോരാട്ടം തന്നെ നടത്തുകയുണ്ടായി  

1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ പരിധിയിൽ നിന്നും മുസ്ലിം സമുദായം ഒഴിവാക്കപെട്ടതു പോക്കര് സാഹിബിന്റെ ഏകാംഗ പോരാട്ടം കൊണ്ട് മാത്രമായിരുന്നു

ഇന്ത്യൻ പാർലിമെന്റിൽ
മുസ്ലിം ലീഗിന്റെ ഇരട്ട കുട്ടികളെ പോൽ പ്രവര്തിച്ചവരാനു സേട്ട് സാഹിബും , ബനാത്ത് വാല സാഹിബും

ഓരോ വിഷയവും ഗ്രഹ പാഠം ചെയ്ത് സഭയിലെത്തിയ അവർ ന്യുന പക്ഷ അവകാശ നിഷേധ സന്ദർഭങ്ങളിൽ എല്ലാം ഈറ്റ പുലികളെ പോലെ ചീറിയടുത്തു

വര്ഗീയ കലാപങ്ങൾ നടന്നിടത്തെല്ലാം അവർ ഓടിയെത്തി
ഒന്നാം വാജ്‌ പായ് മന്ത്രി സഭയുടെ സമയത്ത് ബനാത്ത് വാല സാഹിബ്‌ എല്ലാ സമ്മേളന ദിവസവും സഭയിൽ
ഗര്ജ്ജനം തന്നെ നടത്തി

മഹാരാഷ്ഹ്ട്ര നിയമസഭയ്ക്ക് അകത്തും പുറത്തും ശിവസേനയ്ക്കും
ബാൽ താക്കറെയുടെ ധിക്കാരത്തിനും എതിരെ നിരന്തരം പോരാടി  

ജാമിയ മില്ലിയ യുടെ ന്യുന പക്ഷ സ്വഭാവം എടുത്ത് കളയാനുള്ള നീക്കം , ഷാ ബാനു ബീഗം കേസ് വിധിയുടെ പശ്ചാത്തലത്തിൽ വ്യക്തി നിയമ സംരക്ഷണത്തിനും ,ഏക
സിവിൽ കോഡ് കൊണ്ട് വരാനുള്ള നീക്കതിനെതിരെയും സേട്ട് സാഹിബും ,ബനാത്ത് വാല സാഹിബും നടത്തിയ പോരാട്ടം അവിസ്മരണീയമാണ്


രാജ്യത്തിന്റെ പല ഭാഗത്തുമുണ്ടായ വര്ഗീയ കലാപങ്ങൾക്കെതിരെ എന്നും ലോക്സഭയിൽ മുസ്ലിം ലീഗിന്റെ ശബ്ദമുയര്ന്നു

ഭീവണ്ടി ,നെല്ലി ,മീററ്റ് ,ഭഗൽപൂർ തുടങ്ങി എണ്ണ മറ്റ കലാപങ്ങൾ സേട്ട് സാഹിബും ബനാത്ത് വാല സാഹിബും പാർലിമെന്റിൽ ഉന്നയിച്ചു ഇരകള്ക്ക്
വേണ്ടി പോരാടി

1986ല്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അവതരിപ്പിച്ച ശരീഅത്ത്‌ ബില്‍ (മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ്‌ റൈറ്റ്സ്‌ ഓണ്‍ ഡിവോഴ്സ്‌ ആക്ട്‌) യഥാര്‍ഥത്തില്‍ ബനാത്ത്‌വാല അവതരിപ്പിച്ച സ്വകാര്യ ബില്‍ ആയിരുന്നു. ആരാധനാലയങ്ങളുടെ കട്ട്‌ ഓഫ്‌ ഡേറ്റ്‌ സംബന്ധിച്ച അദ്ദേഹത്തിന്റെ സ്വകാര്യ ബില്ലും പിന്നീട്‌ അംഗീകരിക്കപ്പെട്ടു. വിവാദം സൃഷ്ടി സല്‍മാന്‍ റുഷ്ദിയുടെ ഗ്രന്ഥം നിരോധിക്കാന്‍ പാര്‍ലമെന്റില്‍ ആദ്യം ശബ്ദമുയര്‍ത്തിയതും ബനാത്ത്‌വാലയാണ്‌.

ബനാത്ത്‌വാല പരാമര്‍ശവിഷയമാകുന്ന പാര്‍ലമെന്റിലെ ഒരു സംഭവം എ.ബി. വാജ്പേയിയുടെ ഒരു പഴയ ലേഖനത്തില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നുണ്ട്‌: ബനാത്ത്‌ വാല ഡപ്യൂട്ടി സ്പീക്കറുമായി എന്തോ പ്രശ്നത്തില്‍ വാക്കുതര്‍ക്കമുണ്ടായി. ബനാത്ത്‌വാലയോടു ചേംബറിലേക്കു വരാന്‍ ഡപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്നെ തിരഞ്ഞെടുത്തതു പാര്‍ലമെന്റിലേക്കാണെന്നും ചേംബറിലേക്കല്ലന്നും ബനാത്ത്‌വാല തുറന്നടിച്ചു.

രോമത്തൊപ്പിയും കോട്ടും ഷെര്‍വാണിയും ധരിച്ചു കേരളത്തിലെ പൊതുവേദികളിലും സ്യൂട്ട്‌ ധരിച്ചു ഡല്‍ഹിയിലെ പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ബനാത്ത്‌വാല കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിക്കുന്നതിലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിലും പ്രത്യേക മിടുക്കു കാട്ടിയിരുന്നു. മുംബൈയില്‍ ശിവസേനയുടെ ആക്രമണങ്ങള്‍ക്കെതിരെ കേരളീയരായ പാവപ്പെട്ട കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ അദ്ദേഹം മുന്‍പന്തിയില്‍ നിന്നു


ഗുജറാത്ത് കലാപ ത്തിലും.
കോയമ്പത്തൂർ കലാപത്തിലും പകച്ചു പോയൊരു ജനതയ്ക്ക് മുമ്പിൽ ഓടിയെത്തി ഇ അഹമ്മദ് സാഹിബ്‌ കുന്നു
കൂടിയ മയ്യിത്തുകൾ മറവു ചെയ്യാൻ പോലും സാധ്യമല്ലാത്ത അവസ്ഥ കണ്ടറിഞ്ഞ അദ്ദേഹം അതിനു വഴിയുണ്ടാക്കി

ഗുജറാത്ത്‌ വംശ ഹത്യ പ്രദേശങ്ങൾ ആദ്യ സന്ദര്ശനം നടത്തിയ അഹമ്മദ് സാഹിബ്‌ പാർലിമെന്റിൽ വികാര നിര്ഭാനായി പൊട്ടി തെറിച്ചു

ആസാമിലും മുസഫര് നഗരിലുമുണ്ടായ കലാപ സമയത്ത് അവിടുത്തെ മുഖ്യ മന്ത്രിമാരെ സന്ദര്ശിച്ചു നടപടിയെടുപ്പിക്കാൻ അഹമ്മദ് സാഹിബും ബഷീര് സാഹിബും നടത്തിയ പരിശ്രമവും മറക്കാവതല്ല


ഒപ്പം പലപ്പോഴും സലാഹുദീൻ ഉവൈസി ,സയ്യിദ് ശഹബുദ്ധീൻ ,തുടങ്ങി ഇതര പാർട്ടി അംഗങ്ങളുടെ സഹകരണം കൂടി തേടിക്കൊണ്ട് സഭക്കകത്ത് ഐക്യ നിര ഉണ്ടാക്കാനും ലീഗ് മുന്നിട്ടിറങ്ങി

മൻമോഹൻ ഗവണ്മെന്റിൽ അന്ഗമായി ഒട്ടേറെ പദ്ധതി അന്ഗീകരിപിക്കാൻ അഹമ്മദ് സാഹിബിനു സാധിച്ചു ന്യുന പക്ഷ ക്ഷേമത്തിന് ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത്
യു പി എ ഭരണത്തിലാണ്

മോഡി ഭരണ കാലഘട്ടം മുതൽ നടന്നു കൊണ്ടിരിക്കുന്ന ജന വിരുദ്ധവും അസഹിഷ്ണുത പരവുമായ നടപടികൾക്കെതിരെ എല്ലാ സമ്മേളന കാലത്തും അഹമ്മദ് സാഹിബും ,ഇ ടി മുഹമ്മദ്‌ ബഷീര് സാഹിബും
ശബ്ദിച്ചു കൊണ്ടിരിക്കുന്നു


കഴിഞ്ഞ സമ്മേളന സമയത്ത് നാലു സുപ്രധാന
ബില്ലുകൾക്കു ഇ.ടി അവതരണാനുമതി നേടിയെടുത്ത്ടുണ്ട്  



 ജനാധിപത്യസംരക്ഷണവുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ചകള്‍ക്കിടെ മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നാല് ബില്ലുകള്‍ക്ക് ലഭിച്ച അവതരണാനുമതി ചരിത്രപ്രാധാന്യമുള്ളതായി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പിന്നാക്ക വിഭാഗക്കാര്‍ക്കു പ്രവേശനം ലഭിക്കുന്നതിനു പ്രത്യേക നിയമം ആവശ്യമാണെന്നതുള്‍പ്പെടെയുള്ള ഇ.ടി മുഹമ്മദ് ബഷീറിന്റെ നാലു ബില്ലുകളാണ് ലോക്‌സഭയില്‍ അനുമതി നേടിയത്്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 (5) പ്രകാരം സ്വകാര്യ മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം സാമൂഹ്യമായും വിദ്യാഭ്യാസപരമായുള്ള പിന്നോക്ക വിഭാഗത്തില്‍ പെട്ടവര്‍ക്കും എസ്.സി എസ്.ടി എന്നിവര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് പ്രത്യേക നിയമമുണ്ടാക്കാന്‍ ഗവണ്‍മെന്റിന് അധികാരമുണ്ട്. ആര്‍ട്ടിക്കിള്‍ 16 (4) ഉദ്യോഗനിയമനങ്ങളിലും അപ്രകാരം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായി ഇന്നത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെടാത്തതിനാല്‍ അവ ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ മേഖലയില്‍ പുറം തള്ളപ്പെട്ടുപോവാനുള്ള പ്രധാന കാരണം ഇതാണ്. അതിനാല്‍ ഈ രണ്ട് വിഭാഗങ്ങള്‍ക്കും അവരുടെ ജനസംഖ്യാനുപാധികമായി ഈ രണ്ട് മേഖലയിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് പ്രധാനപ്പെട്ട ഒരു ബില്ലിലൂടെ ഇ.ടി ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

ന്യൂനപക്ഷങ്ങളുടെ സംവരണത്തിനെതിരെ ആര്‍എസ്എസ് പ്രമുഖര്‍ ശക്തമായ ഭാഷയില്‍ സംസാരിച്ചു തുടങ്ങിയ പശ്ചാത്തലത്തില്‍ വന്ന ഇടിയുടെ ബില്ല് പാര്‍ലമെന്റില്‍ ശ്രദ്ധയാകര്‍ഷിച്ചു.ഭരണഘടനയുടെ 1950ലെ പട്ടിക ജാതി ഓര്‍ഡര്‍ പ്രകാരം ഈ വിഭാഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും ബുദ്ധിസ്റ്റുകള്‍ക്കും സിക്കുകാര്‍ക്കും കൂടി ബാധകമാക്കി നേരെത്തെ ഒരു ഭേദഗതി വന്നിരുന്നു. ഇതിന്റെ പരിധിയില്‍ മുസ്‌ലിംകളെ കൂടി ഉള്‍പ്പെടുത്തണമെന്ന ഭരണഘടനാ ഭേദഗതിയും ഇ.ടി ആവശ്യപ്പെട്ടു. പട്ടികജാതി/വര്‍ഗങ്ങളില്‍പെട്ടവര്‍ക്കും സാമൂഹിക വിദ്യാഭ്യാസ പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന പ്രവേശത്തിനും ഉദ്യോഗ നിയമനത്തിലും ജനസംഖ്യാനുപാധിക സംവരണം ഏര്‍പ്പെടുത്തണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. ഇതിനായി പ്രത്യേക നിയമമുണ്ടാക്കാന്‍ ഭരണഘടനാനുസൃതമായി സര്‍ക്കാറിന് അധികാരമുണ്ടെന്നും ഇത് കൃത്യമായി പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കാത്തതാണ് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പിന്തള്ളപ്പെടാന്‍ കാരണമെന്നും ഇ.ടി ചൂണ്ടിക്കാട്ടി. എസ്.സി/എസ്.ടി വിഭാഗത്തിന് ലഭിക്കുന്ന പ്രത്യേക പരിഗണന മുസ്‌ലിംങ്ങള്‍ക്കും നല്‍കണമെന്ന കാര്യം രംഗനാഥ് മിശ്ര കമ്മീഷനടക്കം ശുപാര്‍ശ ചെയ്തതാണ്.

മുന്നാമത്തെ ബില്‍ രാജ്യത്തെ ന്യൂനപക്ഷ വിദ്യാഭ്യാസത്തിന്റെ ദേശീയ മുഖമായ അലിഗഢ് മുസ്്‌ലിം സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടായിരുന്നു. 1920ലെ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി നിയമം പ്രകാരം അലിഗര്‍ ക്യാമ്പസിലെ മുസ്‌ലിം പള്ളിയുടെ 15 കി.മീ.ന് ഉള്ളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ യൂണിവേഴ്‌സിറ്റിക്ക് അധികാരമുണ്ട്. എന്നാല്‍ ഈ ആക്ട് പ്രകാരം വിവിധ സംസ്ഥാനങ്ങളിലെ സെന്ററുകളില്‍ സ്‌കൂളുകള്‍ അനുവദിക്കുന്നതിന് ഈ നിയമത്തില്‍ ഭേദഗതി വേണമെന്ന തടസ്സവാദമാണ് ഇക്കാലം വരെ ഉന്നയിച്ചിരുന്നത്. ഈ കേന്ദ്രങ്ങളിലും സ്‌കൂളുകള്‍ ആരംഭിക്കാന്‍ യൂണിവേഴ്‌സിറ്റിയെ അധികാരപ്പെടുത്തുന്ന വിധം അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി നിയമം ഭേദഗതി ചെയ്യണമെന്ന് ഈ ബില്‍ ആവശ്യപ്പെടുന്നു. അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകത തന്നെയും അവരുടെ ക്യാമ്പസിലെ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്ക് 50% നേരിട്ട് യൂണിവേഴ്‌സിറ്റി നടത്തുന്ന എല്ലാ കോഴ്‌സുകളിലേക്കും പ്രവേശനം ലഭിക്കുമെന്നുള്ളതാണെന്ന് ഇടി വ്യക്തമാക്കി.

മിനിമം വേജസ് പുതുക്കുവാന്‍ ഇപ്പോള്‍ നിശ്ചയിച്ച കാലാവധി 5 വര്‍ഷമാണ്. ഇതു മൂന്നു വര്‍ഷമായി ചുരുക്കുക എന്നതും മിനിമം വേജസ്സിനെ ജീവിത നിലവാര സൂചികയുമായി ബന്ധിപ്പിക്കണമെന്നുള്ളതും മിനിമം വേജസ്സ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്പിക്കുന്നതിന് മാത്രമായി ഡപ്യൂട്ടി ലേബര്‍ കമ്മീഷണറുടെ തസ്തികയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നുള്ളതുമാണ് നാലാമത്തെ മിനിമം വേജസ്സ് ബില്ലിലൂടെ ഇടി നിര്‍ദ്ദേശിച്ചത്്.


      മുസ്തഫ മച്ചിനടുക്കം


2016 ഫെബ്രുവരി 14, ഞായറാഴ്‌ച

ഇന്ത്യൻ മുസല്മാന്റെ അഭിമാനമായി പോക്കര് സാഹിബ്‌

ബി. പോക്കർ സാഹിബു ബഹാദൂർജനനം : 1890 മരണം : 1965;ജൂലൈ 29 പിതാവ്‌ : ചാലക്കണ്ടി പീടികയിൽ കുട്ട്യത്ത മാതാവ് : ബഡേക്കണ്ടി മറിയുമ്മമലബാറിലെ മുസ്ലിംകളിൽ നിന്നുള്ള അഞ്ചാമത്തെ ബിരുദധാരിയും, രണ്ടാമത്തെ അഭിഭാഷകനുമായിരുന്നു ബി പോക്കർ സാഹിബ്. 1915 ൽ മദിരാശി ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. 1917 മുതൽ മദിരാശി ഹൈക്കോടതിയിൽ അഭിഭാഷക വൃത്തി ആരംഭിച്ചു. 1919 ൽ മോണ്ടെഗൂ പ്രഭുവിന് മുന്നിൽ മുസ്ലിംകൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിക്കണംഎന്നാ നിവേദനവുമായി അദ്ധേഹം ദേശീയ രാഷ്ട്രീയത്തിൽ കടന്നു വന്നു. ഖിലാഫത്ത് പ്രസ്ഥാനം ആവിര്ഭവിച്ചപ്പോൾ അതിന്റെ പ്രയോക്തക്ക്ളിൽമുന്പന്തിയിലും പോക്കർ സാഹിബുഉണ്ടായിരുന്നു. 1921 ലെ മലബാർ കലാപ കാലത്ത്‌ ദുരിതമനുഭവിക്കുന്നവരുടെ രക്ഷക്കായി അദ്ധേഹം സേവന പ്രവർത്തനങ്ങളിൽഏർപ്പെട്ടു. അതോടെ പൊതു രംഗത്ത്‌ ശ്രദ്ധേയനായി. മലബാർ ലഹളയിൽ ദുരിതമനുഭവിക്കുന്നവർക്കായി മദിരാശിയിൽ"മാപ്പിള അമിലിയറേഷൻ കമ്മിറ്റി"രൂപീകരിച്ചു.ഗവർണ്മെന്റിന്റെ വിലക്കുകൾ അവഗണിച്ചും രണ്ടു ലക്ഷത്തിലധികം രൂപ പിരിച്ചെടുത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി.മുസ്ലിംകളുടെ വിദ്യാഭാസ നവോത്ഥാനത്ത്തിന്റെ ആധാര ശിലകളായിരുന്ന സൗത്ത്‌ ഇന്ത്യ മുസ്ലിം എഡുക്കേഷൻ സോസൈറ്റിയും, കേരള മുസ്ലിം എജ്യുക്കേഷൻ അസോസിയേഷനും സ്ഥാപിച്ചു.1930 മുതൽ 1936 വരെ മദ്രാസ് നിയമ സഭയിലെ യുനൈറ്റഡ്‌ നാഷനളിസ്റ്റ്‌ പാർട്ടിയുടെ സെക്രട്ടറി ആയിരുന്നു. പിന്നീട് മുസ്ലിം ലീഗിൽ എത്തിയ അദ്ദേഹം കോഴിക്കോട് കുറുമ്പ്രനാട് മണ്ഡലത്തിൽ നിന്നും 1937 ൽ മൽസരിച്ചത് മലയാള നാട്ടിൽ സർവ്വെന്ത്യാ മുസ്ലിം ലീഗിന്റെ ശക്തമായ വ്യാപനത്തിന് ഹേതുവായി. ((സയ്യിദു അബ്ദുൽ റഹിമാൻ ബാഫക്കി തങ്ങൾ ഈ തെരഞ്ഞെടുപ്പിൽ എതിരായിരുന്നു. പോക്കർ സാഹിബു പരാജയപ്പെട്ടെങ്കിലും പിന്നീട് ബാഫഖ്‌ി തങ്ങൾ ഉൾപ്പെടെ യുള്ളവരെ ലീഗിലേക്ക് ആകർഷിക്കുന്നതിനും ഈ തെരഞ്ഞെടുപ്പ് കാരണമായി എന്ന് ചരിത്രം. അവലംബം: എം സി വടകര)). 1946 ൽ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് മദിരാശിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനയിലെ ന്യൂനപക്ഷാവകാസങ്ങൾ എഴുതിചെർക്കുന്നതിലും, സംരക്ഷിക്കുന്നതിലും നിർണ്ണായക പങ്കു വഹിച്ചു.1952 ൽ മലപ്പുറത്ത് നിന്നും 1957 ൽ മഞ്ചേരിയിൽ നിന്നും മുസ്ലിം ലീഗ് പ്രതിനിധിയായി ലോക്സഭയിൽ എത്തി. പ്രത്യേക വിവാഹ നിയമവുമായി ബന്ധപ്പെട്ടുഅദ്ദേഹത്തിന്റെ ഇടപെടൽ മുസ്ലിംകളുടെ വിവാഹ സമ്പ്രദായം നിലനിർത്തുന്നതിൽ നിർണ്ണായകമായി. മുസ്ലിം ലീഗിന്റെ എകാംഗമായിരിക്കെ, നെഹ്‌റു ഉൾപ്പെടെയുള്ളവരുടെ ആദരം നേടി,      ന്യൂന പക്ഷ വിഷയങ്ങളിൽ ആധികാരികമായി തന്റെ നിലപാടുകൾ സഭയെ ബോധ്യപ്പെടുത്താൻ പോക്കർ സാഹിബിനു കഴിഞ്ഞു.മുസ്ലിം ലീഗിന് ഒരു ലോകസഭ സീറ്റ് കൊണ്ട്എന്ത് ചെയ്യാൻ പറ്റും എന്ന ചോദ്യം പരിഹാസ്യ പൂർവ്വം ഉന്നയിച്ച മഹാ മേരുക്കളെ    ഇളിഭ്യരാക്കി കൊണ്ടാണ് സ്പെഷ്യൽ മാര്യേജ് ആക്ടിൽ പോക്കര് സാഹിബ്‌ ശക്തമായ ഇട പെടൽനടത്തിയത്
'

മിസ്റ്റർ പോക്കർ അങ്ങ്  ഇന്ത്യൻ മുസ്ലിങ്ങളുടെ മാനം കാത്തുഎന്ന് മൌലാന ആസാദിന് തുറന്നു പറയേണ്ടി വന്നു      ഭരണ ഘടന നിര്മ്മാണസഭയിലും ന്യുന പക്ഷഅവകാശവുമായി ബന്ധപ്പെട്ട പല വിഷയത്തിലും പോക്കര്സാഹിബിന്റെ നിർദേശങ്ങൾ അന്ഗീകരിക്കപെട്ടുഒരു വേള മുസ്ലിം ലീഗിനെനഖശികാന്തം വിമര്ശിച്ചനെഹ്രുവിന്റെ . വാക്കുകൾ പുല്ലുവില കല്പിച്ചു തള്ളികളയുകയാണ് എന്ന്പാലക്കാടു ലീഗ് സമ്മേളനത്തിൽ ധൈര്യ സമേതം പ്രഖ്യാപിക്കാൻ പോക്കര് സാഹിബിനു മടിയെതുമുണ്ടായില്ല വിഭജനാനന്തര ഭാരതത്തിലെ ന്യൂന പക്ഷ രാഷ്ട്രീയം പോക്കർ സാഹിബിന്റെ സംഭാവനകളെ വിസ്മരിച്ചു മുന്നോട്ടു പോകില്ല. മുസ്ലിം ലീഗിന്റെ ദേശീയ നിർവ്വാഹക സമിതി അംഗവും സംസ്ഥാന വൈസ്‌ പ്രസിഡണ്ടുമായിരുന്നു. 1965 ജൂലൈ 29 നു മരണമടഞ്ഞു:

2016 ജനുവരി 26, ചൊവ്വാഴ്ച

അബ്ബാസ്‌ ഹാജി കല്ലട്ര

*ജീവിത വഴികളിൽ അബ്ബാസ് ഹാജി*


ഉത്തമലബാറിൽ പ്രശസ്തമായ   പരമ്പരാഗതമായി ഉരുവ്യവസായികളായ  കല്ലട്ര തറവാട്ടിൽ 
കല്ലട്ര മുഹമ്മദ് ഹാജിയുടെയും ബീഫാത്തുമ്മയുടെയും മകനായി 1930 ഫെബ്രുവരി ഒന്നിനായിരുുന്നു അബ്ബാസ്ഹാജിയുടെ ജനനം.
കളനാട് മാപ്പിള ഹയര്‍ എലിമെന്ററി സ്കൂള്‍, തളങ്കര മു ഇസ്സുൽ ഇസ്ലാം ഹയർ എലിമെന്ററി ,തളങ്കര മുസ്ലിം ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു  വിദ്യാഭ്യാസം   1944 ൽ ഇന്ന്  ചന്ദ്രഗിരി സ്കൂൾ നിൽക്കുന്ന സ്ഥലത്ത്  മാഹിൻ ശംനാടിന്റെയും മറ്റും നേതൃത്വത്തിൽ നടന്ന മുസ്ലിം ലീഗ് സമ്മേളനത്തോടെയായിരുന്നു  രാഷ്ട്രീയ രംഗപ്രവേശം 

 1951-ല്‍ ജോലിയാവശ്യാർത്ഥം  സിലോണിലേക്ക് പോയെങ്കിലും 1953-ല്‍ നാട്ടിലേക്ക് മടങ്ങിവരുകയും
പിതൃസഹോദരനായ കല്ലട്ര അബ്ദുള്‍ ഖാദർ  ഹാജി സാഹിബിനൊപ്പം ബോംബെയിൽ ഹോട്ടൽബിസിനസ്സിൽപങ്കാളിയാവുകയും ചെയ്ത     അബ്ബാസ്ഹാജി   ഏറെക്കാലം കാഞ്ഞങ്ങാട് ഫരീദ ടെക്സ്റ്റൈൽ എന്ന സ്ഥാപനവും നടത്തിയിരുന്നു 

ബോംബെയിലായിരുന്നപ്പോൾ 1957 മുതൽ 1960 വരെ  മര്‍ച്ചന്റ് നേവിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന അദ്ദേഹം  ശേഷം മുഴുസമയ രാഷ്ട്രീയക്കാരനായി മാറുകയായിരുന്നു

 കാസറഗോഡ് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡന്റ്  ,  
  ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്  ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങി' പാർട്ടി നേതൃനിരയിൽ അഭിവാജ്യ ഘടകമായിരുന്ന അദ്ദോം മുസ്ലിം ലീഗിൽ ചേരിതിരിവുണ്ടായപ്പോൾ അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ നേതൃ പക്ഷത്തും സജീവമായിരുന്ന അബ്ബാസ് ഹാജി അഖിലേന്ത്യ മുസ്ലിം ലീം ലീഗ്  കാസറഗോഡ് ജില്ലാ പ്രസിഡന്റായിരിക്കെയാണ്  മുസ്ലിം ലീഗ് ലയനം നടക്കുന്നത് സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങൾ അദ്ധ്യക്ഷനായിരിക്കെ തന്നെ അദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗമായിരുന്നു

 അദ്ദേഹം  മത ഭൗതിക  വിദ്യാഭ്യാസ രംഗത്ത് ഏറെ പ്രോത്സാഹനം നൽകുകയും  നല്ലൊരു ജന പ്രതിനിധിയും  ഭരണാധികാരിയും എന്ന നിലയിൽ  മത ജാതിചിന്തകൾക്കതീതമായിപ്രവർത്തിക്കുകയും ചെയ്ത  ആദരണീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു
  
 കീഴൂര്‍ ഫിഷറീസ് സ്‌കൂള്‍, മഠത്തിലെ കളനാട് എല്‍.പി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളടെ വളർച്ചയിലും , കീഴൂര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുന്നതിലും വിശിഷ്യാ  ചന്ദ്രഗിരി സ്കൂളിന്റെ  പുരോഗതിയുടെ പിന്നിലെ  ഏറ്റവും വലിയ ചാലക ശക്തിയായിരുന്ന   അബ്ബാസ് ഹാജി വിചാരിച്ചിരുന്നെങ്കിൽ സ്വന്തം  മാനേജ് മെന്റിന് കീഴിലൊരു എയ്ഡഡ് സ്ഥാപനമായത് മറ്റാമായിരുന്നു പക്ഷേ    പ്രദേശത്തെ മത്സ്യതൊഴിലാളികളടക്കമുള്ളവരുടെ കുട്ടികൾക്ക് പ്രയാജനപ്പെടും വിധം പൊതു സ്ഥാപനമായത് നിലനിൽക്കണമെന്ന 'ദീർഘ വീക്ഷണമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്  ഏറെക്കാലം അവിടുത്തെ പി.ടി. എപ്രസിഡന്റുമായിരുന്നു അദ്ദേഹം 

 സമസ്ഥയുമായി ചേർന്ന് നിന്നിരുന്ന അദ്ദേഹം സുന്നി യുവജന സംഘം ഹോസ്ദുർഗ് താലൂക്ക് പ്രസിഡന്റ് ജില്ലാ ഉപാദ്ധ്യക്ഷൻ, 1989ൽ ഒരിടവേളയിൽ പ്രസിഡൻറുമായിരുന്നു
നീലേശ്വരം മർക്കസു ദഅവത്തുൽ ഇസ്ലാമിയ വൈസ് പ്രസിഡൻറ്  എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു

സഅദിയ്യ അറബിക് കോളേജ്സ്ഥാപിക്കാൻകല്ലട്രഅബ്ദുൽഖാദർഹാജിസഹിബിനോടൊപ്പം പ്രവർത്തിച്ച അദ്ദേഹം മലബാര് ഇസ്ലാമിക്‌ കോംപ്ലക്സ് സ്ഥാപിക്കാൻ മണ്മറഞ്ഞ സി എം അബ്ദുല്ലമൌലവി, യു.എം അബ്ദുൾ റഹ്മാൻ മൗലവി തുടങ്ങിയവരോടൊപ്പംമുന്നണിയിൽ നിൽക്കുകയും മരണം വരെ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റായി    'പ്രവര്ത്തിക്കുകയും ചെയ്തിരുന്നു  കിഴൂര്ജമാഅത്തിന്റെ ആജീവനാന്ത പ്രസിഡന്റ്‌ആയിരുന്നു അബ്ബാസ്‌ ഹാജി, അഖില കീഴൂർ ബോംബെ ജമാഅത്തിന്റെ നേതൃനിരയിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു , ഒറവങ്കര ഖിളർ ജുമാ മസ്ജിദ്  കമ്മിറ്റിയുടേതടക്കം നാട്ടിലെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ  വിയർപ്പിന്റെ അംശം കാണാം

 ദീർഘകാലം ചെമ്മനാട്പഞ്ചായത്ത്ബോർഡ്മെമ്പറായിരുന്നഅദ്ദേഹം 1988 മുതൽ 1995 വരെ ചെമ്മനാട് പഞ്ചായത്ത് ബോർഡ് പ്രസിഡന്റായും 
' 1995 ലെ തിരഞ്ഞെടുപ്പിൽ കളനാട് ഡിവിഷനിൽ നിന്നും വിജയിക്കുകയും 
അഞ്ചു വർഷം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്തു  കോൺഗ്രസ്സിലെ എം.കെ നമ്പ്യാർ ആയിരുന്നു അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു പ്രാവശ്യം  2000 ൽജില്ലാ പഞ്ചായത്തിലേക്ക് നടന്ന മത്സരത്തിൽ മാത്രമാണ് അദ്ദേഹം തോൽവിയറിഞ്ഞത് അതിന് ശേഷം അനാരോഗ്യം കാരണം മത്സര രംഗത്തില്ലായിരുന്നു 

 കേരളാ ഹൌസിംഗ് ബോര്‍ഡ് മെമ്പറായിരുന്ന അബ്ബാസ്ഹാജി  അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. 

വിവാഹ നിശ്ചയം മുതൽ മഹാ സമ്മേളനങ്ങളിൽ വരെ തോളിൽ
ഷാളുമായിനിറപുഞ്ചിരിസമ്മാനിച്ച്‌ നാട്ടുകാരണവരെ പോലെ എല്ലാം നോക്കിനടത്താറുള്ള അബ്ബാസ്‌ ഹാജി സാഹിബ്‌  നിറം മങ്ങാത്ത ഓർമ്മയും
അനുകരണീയ മാതൃകയുമായി
ഇന്നും ജീവിക്കുന്നു

 2010 സെപ്റ്റംബർ 7 നുആ മഹാനുഭാവൻ ഈ ലോകത്തോട് വിട പറഞ്ഞു    ഹിജ്റ കലണ്ടർ പ്രകാരം  1431 റംസാൻ മാസം 27 കഴിഞ്ഞ രാത്രിയായിരുന്നു  അന്നേ ദിവസം

മാഹിന്‍ ഹാജി മാങ്ങാട്, ഇബ്രാഹിം ചെമ്പിരിക്ക, ആമു, നെഫീസ, ദൈനവി, ഉമ്മുസൽമ ,റുഖിയ ,സെക്കിയ എന്നിവരാണ് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍. ആയിഷയാണ് ആദ്യഭാര്യ, സുഹറ രണ്ടാം ഭാര്യയാണ്. ഫരീദ, മുഹമ്മദ് ഇഖ്ബാല്‍ (മുൻ ബ്ലോക്ക് പഞ്ചായത്തംഗം) മുഹമ്മദ് ഹാരീഫ്, അബ്ദുള്‍ അമീര്‍, നിസാര്‍ അഹമ്മദ്, മുഹമ്മദ് നജീബ്, ഫൈസല്‍ റഹ്മാന്‍, സര്‍ഫ്രാസ് നവാസ് എന്നിവർ മക്കളാണ്

2016 ജനുവരി 17, ഞായറാഴ്‌ച

ആത്മീയ തേജസ്സ്

രാഷ്ട്രീയത്തിലെ ആത്മീയ
         തേജസ്


സയ്യിദ് അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങള് മണ്മറഞ്ഞു പോയിട്ട് നാള്പതിമൂന്നാണ്ട് പിന്നിടുന്നു  

കേരള രാഷ്ട്രീയത്തിന് വിശുദ്ധിയുടെ പരിമളം വീശിയ ആത്മീയ തേജസ്സാര്ന്ന വ്യക്തിത്വം
1973 ലെ ഹജ്ജു വേളയിൽ
പുണ്യ മക്കയിൽ വാഫാതായി ഖദീജ ബീവിയുടെ ഖബറിന് ചാരെ അന്തിയുറങ്ങുന്ന മഹത് പുരുഷൻ

പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളും വിടര്ന്ന നെറ്റിത്തടവും തലയിൽ വട്ടകെട്ടും അറേബ്യൻ വേഷ വിധാനവും പുറമേ കറുത്ത ഓവർ കൊട്ടും
അണിഞ്ഞ ബാഫഖി തങ്ങള് ആകാരം കൊണ്ട് തന്നെ ഏതു വേദിയിലും ശ്രദ്ധികപെടുമായിരുന്നു

കൊയിലാണ്ടിയിലെ പാണ്ടിക ശാലയിലെ വിശസ്തനായ കച്ചവടക്കാരൻ മാത്രമായിരുന്ന ബാഫഖി തങ്ങള് 1936 മലബാര് ഡിസ്ട്രിക് ബോര്ഡ് തിരഞ്ഞെടുപ്പിൽ പോക്കര് സാഹിബിനെതിരെ മത്സരിച്ച സഹോദരീ ഭർത്താവു ആറ്റകൊയ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരനവുമായിട്ടാനു പോതുരങ്ങത് എത്തുന്നത്

മുസ്ലിം ലീഗ് പരാജയപെട്ടെങ്കിലും ആ തിരഞ്ഞെടുപ്പ് ബാഫഖി തങ്ങളെ മുസ്ലിം ലീഗിലെത്താൻ നിമിത്തമായി എതിര് ചേരിയിൽ ആയിരുന്ന സീതി സാഹിബു തങ്ങളുടെ ജനസമ്മതി മുസ്ലിം ലീഗിന് മുതൽകൂട്ടാവും എന്ന് ദീർഘ ദര്ശനം ചെയ്തു കൊണ്ട് ബാഫഖി തങ്ങളെ മുസ്ലിം ലീഗിലേക്ക് ക്ഷണിക്കുകയായിരുന്നു

1938 കാലഘട്ടത്തിൽ ബാഫഖി തങ്ങള് മുസ്ലിം ലീഗ് നേതൃനിരയിൽ എത്തിയതോടെ മലബാറിൽ മുസ്ലിം ലീഗ് ബഹുജന പ്രസ്ഥാനമായി മാറുകയായിരുന്നു

വലിയ വിദ്യാഭ്യാസവും പാണ്ഡിത്യവും ഉള്ള ആളായിരുന്നില്ല ബാഫഖി തങ്ങള് പക്ഷെ വിദ്യാഭ്യാസ മേഖലയില ആ കാലഘട്ടത്തിൽ തന്നെ മികച്ച പ്രോത്സാഹനം നല്കുകയും വിദ്യയുടെ മഹത്വം തിരിച്ചറിയുകയും ചെയ്തിരുന്നു

അചഞ്ചലമായ വിശാസം ഭക്തി ഇത് രണ്ടും ബാഫഖി തങ്ങളെ ഉയരത്തിൽ എത്തിച്ചു

സുന്നി ആശയത്തിന്റെ കറ കളഞ്ഞ വക്താവായി നിൽക്കുമ്പോൾ തന്നെ കെ എം മൌലവിയെ പോലുള്ള മുജാഹിദ് ആശയഗതി പുലര്ത്തുന്ന ആളുകള്ക്ക് ഒപ്പം സമുദായത്തിന്റെ പൊതു താല്പര്യം മനസ്സിലാക്കി വിദ്യാഭ്യാസ പുരോഗതിയും രാഷ്ട്രീയ അസ്ഥിത്വം നിലനിര്ത്തനും
പരസ്പര ബഹുമാനത്തോടെ പ്രവര്തിക്കാനും ബാഫഖി തങ്ങൾക്കു സാധിച്ചു

സാമുദായിക സൌഹാർദ്ദം നില നിർത്താനും തികഞ്ഞ
ജാഗ്രത അദ്ദേഹം പുലര്ത്തി  

മലബാര് ജില്ലയുടെയും കേരള സംസ്ഥാന മുസ്ലിം ലീഗിന്റെയും അദ്ധ്യക്ഷനായ ബാഫഖി തങ്ങള് ഖായിദ് എ മില്ലത്തിനു ശേഷം ദേശീയ പ്രസിഡന്റ്‌ ആവുകയും ചെയ്തു

അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് മാറ്റം വരുത്തുകയും ശക്തമായ മുന്നണി സംവിധാനം ഉണ്ടാക്കുകയും ചെയ്ത ബാഫഖി തങ്ങള് ഐക്യ മുന്നണി ശിൽപികളിൽ പ്രധാനിയാണ്‌

ഏറെ സ്നേഹാദരവുകൾ നേടിയ ബാഫഖി തങ്ങളുടെ നേത്രത്വം മുസ്ലിം ലീഗിനെ കേരളീയ സമൂഹത്തിനും മതേതര ഭുമികയ്ക്കും സ്വീകാര്യമാക്കി മാറ്റുന്നതിൽ നിർണ്ണായക ഘടകമായി മാറി


     മുസ്തഫ മചിനടുക്കം